1. വാരണവദനനെയു മെന്നുപോലെ ബാലേ
നീരസം കൂടാതെയിതു പാടണമോമലേ
2. ശ്രീമദാമ്രവണവാസാ ഭൂധരേന്ദ്രപുത്രീ
ശ്രീമതിമാതാവാമെന്നെ പ്പാലനം ചെയ്യേണം:
3. പൈങ്കിളിപ്പെങ്കിടാവെനീ പങ്കജനേത്രന്റെ
പങ്കഹീനകീര്ത്തികളെ തങ്കുമെ കഥിക്കാ
4. പഞ്ചസാര പഴം പാലു മെത്രയുംതന്നീടാം
പഞ്ചമസ്വരം ചേര്ത്തുനീ കിഞ്ചനാപാടേണം
5. പക്ഷിരമണിയാമവൾ തൽക്ഷണത്തിൽതന്നെ
ക്ഷീരവുംഗുളവുംപഴ മാദരാൽ ഭുജിച്ചാൾ
6. ബാലകൃഷ്ണൻ തന്നൂടെയാ ലീലകളെ
മോദാൽ തേൻകലരും വാണിയാളാം പെണ്കിളിവര്ണ്ണിച്ചാൾ
7. സച്ചിദാനന്ദരൂപിണി സച്ചരിത്രദാത്രീ
മച്ചിദാകാശംതന്നിലി തര്ച്ചിതാചകാസ്തു
8. ബാലകൃഷ്ണനൊരുകാലം ഗോകുലെവാഴുമ്പോൾ
നീലനിരദസന്നിഭൻ ബാലലീലചെയ്തും
9. ചാലവെഗോകുലംതന്നിൽ ലീലയാകടന്നും
കാലിശിശുകുലം പോലെ പാലഹൊകുടിച്ചും
10. കണ്ണനാമുണ്ണിയാമവൻ വെണ്ണയും കവര്ന്നും
പൂര്ണ്ണമാമാനന്ദമാക മര്ണ്ണവെചതിച്ചും
11. കാനനസഞ്ചാരംചെയ്തും മാനസംതെളിഞ്ഞും
കാലികളെ കാടുതന്നിൽ ചാലവെപാലിച്ചും
നീരസം കൂടാതെയിതു പാടണമോമലേ
2. ശ്രീമദാമ്രവണവാസാ ഭൂധരേന്ദ്രപുത്രീ
ശ്രീമതിമാതാവാമെന്നെ പ്പാലനം ചെയ്യേണം:
3. പൈങ്കിളിപ്പെങ്കിടാവെനീ പങ്കജനേത്രന്റെ
പങ്കഹീനകീര്ത്തികളെ തങ്കുമെ കഥിക്കാ
4. പഞ്ചസാര പഴം പാലു മെത്രയുംതന്നീടാം
പഞ്ചമസ്വരം ചേര്ത്തുനീ കിഞ്ചനാപാടേണം
5. പക്ഷിരമണിയാമവൾ തൽക്ഷണത്തിൽതന്നെ
ക്ഷീരവുംഗുളവുംപഴ മാദരാൽ ഭുജിച്ചാൾ
6. ബാലകൃഷ്ണൻ തന്നൂടെയാ ലീലകളെ
മോദാൽ തേൻകലരും വാണിയാളാം പെണ്കിളിവര്ണ്ണിച്ചാൾ
7. സച്ചിദാനന്ദരൂപിണി സച്ചരിത്രദാത്രീ
മച്ചിദാകാശംതന്നിലി തര്ച്ചിതാചകാസ്തു
8. ബാലകൃഷ്ണനൊരുകാലം ഗോകുലെവാഴുമ്പോൾ
നീലനിരദസന്നിഭൻ ബാലലീലചെയ്തും
9. ചാലവെഗോകുലംതന്നിൽ ലീലയാകടന്നും
കാലിശിശുകുലം പോലെ പാലഹൊകുടിച്ചും
10. കണ്ണനാമുണ്ണിയാമവൻ വെണ്ണയും കവര്ന്നും
പൂര്ണ്ണമാമാനന്ദമാക മര്ണ്ണവെചതിച്ചും
11. കാനനസഞ്ചാരംചെയ്തും മാനസംതെളിഞ്ഞും
കാലികളെ കാടുതന്നിൽ ചാലവെപാലിച്ചും
12. അഗ്രജനാം രാമനോടു മുഗ്രവീര്യൻ കൃഷ്ണൻ
അഗ്രജവിനുതകീർത്തി വിഗ്രഹൻകളിച്ചും
13. ആഗ്രഹം വളരും താപസാഗ്രഹൻമുകുന്ദൻ
വിഗ്രഹം വന്ദിച്ചവനുഗ്രഹംനൾകിയും
14. വൃഗ്രനാംസര്ഗ്ഗപാലന നിഗ്രഹാര്ത്ഥമോര്ത്താൽ
ദുർഗ്രഹനെന്നാലും ഭക്തി സുഗ്രഹനാംകൃഷ്ണൻ
15. ഉഗ്രരാംദുഷ്ടനിഗ്രഹെ വ്യഗ്രതാവളര്ന്നും
ശ്രീഗൃഹമാം നാരായണ നഗ്ഗൃഹെവളർന്നു
16. അങ്ങിനെവസിക്കുംകാല മംഗജകുമാരൻ
തിങ്ങിനമോദാലൊരുനാ ളങ്ങുചെന്നു കാട്ടിൽ
17. വാനരകുലങ്ങളേയും കാനനെകയര്ത്തും
ബര്ഹവുംവിരുത്തുഞ്ചാരു ബര്ഹിണസമൂഹം
18. അര്ഹതാപോലെ ചെയ്യുന്നൊ രര്ഹണംനന്ദിച്ചും
കോമളകൂജിതംകൊണ്ടു സാമഗാനംചെയ്യും
19. കോകിലക്കുലത്തേക്കണ്ടങ്ങാകുലത്വംപൂണ്ടും
പക്ഷിരുതസ്വാഗതത്തെ തൽക്ഷണത്തിൽതന്നെ
20. സൽക്ഷണം ചെയ്യുന്നചാരു വൃക്ഷഗണംകണ്ടും
നീഡജകുലപീഡിത ഡാഡിമവിലാസം
21. കണ്ടുപാരമനുമോദം പൂണ്ടടുത്തുംകൃഷ്ണൻ
തൽഫലകുലങ്ങൾക്കാശു സൽഫലവും നൽകി
22. പത്രവാദ്യമതുകൊണ്ടു തത്രവാദ്യംചെയ്തും
തെച്ചിയുംമുല്ലയുംനല്ല പിച്ചകംമന്താരം
അഗ്രജവിനുതകീർത്തി വിഗ്രഹൻകളിച്ചും
13. ആഗ്രഹം വളരും താപസാഗ്രഹൻമുകുന്ദൻ
വിഗ്രഹം വന്ദിച്ചവനുഗ്രഹംനൾകിയും
14. വൃഗ്രനാംസര്ഗ്ഗപാലന നിഗ്രഹാര്ത്ഥമോര്ത്താൽ
ദുർഗ്രഹനെന്നാലും ഭക്തി സുഗ്രഹനാംകൃഷ്ണൻ
15. ഉഗ്രരാംദുഷ്ടനിഗ്രഹെ വ്യഗ്രതാവളര്ന്നും
ശ്രീഗൃഹമാം നാരായണ നഗ്ഗൃഹെവളർന്നു
16. അങ്ങിനെവസിക്കുംകാല മംഗജകുമാരൻ
തിങ്ങിനമോദാലൊരുനാ ളങ്ങുചെന്നു കാട്ടിൽ
17. വാനരകുലങ്ങളേയും കാനനെകയര്ത്തും
ബര്ഹവുംവിരുത്തുഞ്ചാരു ബര്ഹിണസമൂഹം
18. അര്ഹതാപോലെ ചെയ്യുന്നൊ രര്ഹണംനന്ദിച്ചും
കോമളകൂജിതംകൊണ്ടു സാമഗാനംചെയ്യും
19. കോകിലക്കുലത്തേക്കണ്ടങ്ങാകുലത്വംപൂണ്ടും
പക്ഷിരുതസ്വാഗതത്തെ തൽക്ഷണത്തിൽതന്നെ
20. സൽക്ഷണം ചെയ്യുന്നചാരു വൃക്ഷഗണംകണ്ടും
നീഡജകുലപീഡിത ഡാഡിമവിലാസം
21. കണ്ടുപാരമനുമോദം പൂണ്ടടുത്തുംകൃഷ്ണൻ
തൽഫലകുലങ്ങൾക്കാശു സൽഫലവും നൽകി
22. പത്രവാദ്യമതുകൊണ്ടു തത്രവാദ്യംചെയ്തും
തെച്ചിയുംമുല്ലയുംനല്ല പിച്ചകംമന്താരം
23. കാന്തമാമശോകംജാതി ബന്ധുജീവമെല്ലാം
സമ്പദാവിലസുംനല്ല ചെമ്പകയുംപിന്നെ
24. കോമളതളിരുമിണ കോമളമാംചേര്ത്തും
മാലയാക്കി ഗളംതന്നിൽ ചാലവെയണിഞ്ഞും
25. ചിത്രചിത്ര വസ്തുക്കളെ തത്രതത്ര കണ്ടും
ഉച്ചയായതറിയാതെ സഞ്ചരിച്ചുകൃഷ്ണൻ
26. ബാലനാംമുകന്ദൻതന്റെ ലീലകളെ കാണ്മാൻ
സ്യന്ദനമോടിച്ചുസൂര്യൻ വന്നിതുമാകാശെ
27. വന്ദനം ചെയ്തവിടത്തിൽ നിന്നിതുദിനേശൻ
പങ്കജങ്ങളതുകാലം സങ്കടംവെടിഞ്ഞു
28. തങ്കുമാം കാന്തൻമൂര്ത്തി ശങ്കിയാതെപാര്ത്തു
വണ്ടുകൾസന്താപംകൊണ്ടു മിണ്ടലുംകൈക്കൊണ്ടു
29. സൃന്ദമാനമകരന്ദ വിന്ദുവെവെടിഞ്ഞും
അംഭസിപതിച്ചുംകൊണ്ടു സംഭ്രമാലോടുന്നു
30. കോകമിഥുനങ്ങളതും സാകുമാനന്ദിച്ചും
താപമഹോസഹിയാഞ്ഞു താപിതമായേറ്റം
31. തത്രപുംസ്കോകിലംതന്റെ പത്രവുംജലത്താൽ
ആര്ദ്രമാക്കി വിരുത്തിക്കൊണ്ടാദ്രയാംഭാര്യയെ
32. അന്തരാളംതന്നിലാക്കി ഹന്തകുടയാക്കി
ചഞ്ചുപുടസഞ്ചിതമാ മഞ്ചിതമൃണാളം
33. കാന്തയുടെ ത്രോടിതന്നിൽ സ്വാന്തമോദമോടെ
മാത്രയാൽ ഭുജിപ്പിച്ചീടുന്ന്വത്രകാണ്മാൻചിത്രം
സമ്പദാവിലസുംനല്ല ചെമ്പകയുംപിന്നെ
24. കോമളതളിരുമിണ കോമളമാംചേര്ത്തും
മാലയാക്കി ഗളംതന്നിൽ ചാലവെയണിഞ്ഞും
25. ചിത്രചിത്ര വസ്തുക്കളെ തത്രതത്ര കണ്ടും
ഉച്ചയായതറിയാതെ സഞ്ചരിച്ചുകൃഷ്ണൻ
26. ബാലനാംമുകന്ദൻതന്റെ ലീലകളെ കാണ്മാൻ
സ്യന്ദനമോടിച്ചുസൂര്യൻ വന്നിതുമാകാശെ
27. വന്ദനം ചെയ്തവിടത്തിൽ നിന്നിതുദിനേശൻ
പങ്കജങ്ങളതുകാലം സങ്കടംവെടിഞ്ഞു
28. തങ്കുമാം കാന്തൻമൂര്ത്തി ശങ്കിയാതെപാര്ത്തു
വണ്ടുകൾസന്താപംകൊണ്ടു മിണ്ടലുംകൈക്കൊണ്ടു
29. സൃന്ദമാനമകരന്ദ വിന്ദുവെവെടിഞ്ഞും
അംഭസിപതിച്ചുംകൊണ്ടു സംഭ്രമാലോടുന്നു
30. കോകമിഥുനങ്ങളതും സാകുമാനന്ദിച്ചും
താപമഹോസഹിയാഞ്ഞു താപിതമായേറ്റം
31. തത്രപുംസ്കോകിലംതന്റെ പത്രവുംജലത്താൽ
ആര്ദ്രമാക്കി വിരുത്തിക്കൊണ്ടാദ്രയാംഭാര്യയെ
32. അന്തരാളംതന്നിലാക്കി ഹന്തകുടയാക്കി
ചഞ്ചുപുടസഞ്ചിതമാ മഞ്ചിതമൃണാളം
33. കാന്തയുടെ ത്രോടിതന്നിൽ സ്വാന്തമോദമോടെ
മാത്രയാൽ ഭുജിപ്പിച്ചീടുന്ന്വത്രകാണ്മാൻചിത്രം
34. മത്തഗജപരിവൃഢ നത്തലുംകൈകെക്കൊണ്ടു
സൂര്യനോടു വൈരംപോലെ ആര്യമാംസരസ്സിൽ
35. കോമളമൃണാളമെല്ലാം കാമമങ്ങറത്തും
മസ്തകയുഗളംതന്നി ലാസ്തരിച്ചുപാരം
36. കാമിനിമണികളുടെ ദാമശോഭിതമാം
നീരിള നീര്മ്മലസാമ്യം കുംഭവുംലഭിച്ചു
37. തൽക്ഷണംയശോദാതാനും ഭക്ഷണത്തിന്നായി
ശിക്ഷവേവട്ടവും കൂട്ടി ഭിക്ഷയെല്ലാംനൾകീ
38. ഊണിനു കാലാവുന്നേര മുണ്ണിയെകണ്ടില്ലാ
കാർകുഴലി യശോദയും നിരജാക്ഷൻതന്റെ
39. മാര്ഗ്ഗമഹൊ തേടിത്തേടി നിര്ഗ്ഗമിച്ചുദേവീ
ചിത്രമാം.കാന ദീഗ്ഘനേത്രയുംചെന്നാളാം
40. അത്രകണ്ടാളൊരുദിക്കിൽ പുത്രനേയുംമാതാ
നീരിള നീര്മ്മുലയാളാം നീരജാക്ഷീദേവി
41. ക്ഷീണനാമുണ്ണിയേകണ്ടു ക്ഷീണതാകൈക്കൊണ്ടു
തത്രതത്രസഞ്ചരിച്ചു മെത്രയുംതളര്ന്നും
42. ദാഹവുമിയന്നുംപാരം മോഹവുംവളര്ന്നും
മോഹനമാംവനംതന്നിൽ ദേഹവുംകുഴഞ്ഞും
43. എങ്കിലും കുണ്ഠിതഭാവം പങ്കജാക്ഷനില്ലാ
മണ്ടിമണ്ടി കളിക്കുമ്പോൾ കുണ്ഠിതംപുണ്ടാശു
സമ്മതനാംസുതനോടു മന്മയേവംചൊന്നാൾ.
സൂര്യനോടു വൈരംപോലെ ആര്യമാംസരസ്സിൽ
35. കോമളമൃണാളമെല്ലാം കാമമങ്ങറത്തും
മസ്തകയുഗളംതന്നി ലാസ്തരിച്ചുപാരം
36. കാമിനിമണികളുടെ ദാമശോഭിതമാം
നീരിള നീര്മ്മലസാമ്യം കുംഭവുംലഭിച്ചു
37. തൽക്ഷണംയശോദാതാനും ഭക്ഷണത്തിന്നായി
ശിക്ഷവേവട്ടവും കൂട്ടി ഭിക്ഷയെല്ലാംനൾകീ
38. ഊണിനു കാലാവുന്നേര മുണ്ണിയെകണ്ടില്ലാ
കാർകുഴലി യശോദയും നിരജാക്ഷൻതന്റെ
39. മാര്ഗ്ഗമഹൊ തേടിത്തേടി നിര്ഗ്ഗമിച്ചുദേവീ
ചിത്രമാം.കാന ദീഗ്ഘനേത്രയുംചെന്നാളാം
40. അത്രകണ്ടാളൊരുദിക്കിൽ പുത്രനേയുംമാതാ
നീരിള നീര്മ്മുലയാളാം നീരജാക്ഷീദേവി
41. ക്ഷീണനാമുണ്ണിയേകണ്ടു ക്ഷീണതാകൈക്കൊണ്ടു
തത്രതത്രസഞ്ചരിച്ചു മെത്രയുംതളര്ന്നും
42. ദാഹവുമിയന്നുംപാരം മോഹവുംവളര്ന്നും
മോഹനമാംവനംതന്നിൽ ദേഹവുംകുഴഞ്ഞും
43. എങ്കിലും കുണ്ഠിതഭാവം പങ്കജാക്ഷനില്ലാ
മണ്ടിമണ്ടി കളിക്കുമ്പോൾ കുണ്ഠിതംപുണ്ടാശു
സമ്മതനാംസുതനോടു മന്മയേവംചൊന്നാൾ.