ഗിരിമകളോടും വെള്ളി-
ഗ്ഗിരിമുകളിൽപ്പാര്ത്തിടുന്ന പരമശിവൻ,
തരണം, ദുരിതാംഭോനിധി
തരണം ചെയ്വാൻ കടാക്ഷഗുരുതരണി.
കഥ തരുണി! കഥിക്കാം, വേണ്ടതെന്തെന്നുരയ്ക്കാ-
മതിനൊരു മടിയില്ലാ, മായമോതുന്നതല്ല;
അതിപടു നടുമുൽപ്പാടിൻ ചരിത്രം വചിപ്പാൻ
മതിയിലൊരഭിലാഷം പാരമുണ്ടെന്തുദോഷം?
'അതുമതി, രസ'മെന്നോ തന്വി! ചൊല്ലുന്നതെന്നോ-
ടതിനിത മുതിരുന്നൂ; ഞാനെഴുന്നേറ്റിരുന്നൂ;
മതിമുഖിമണിയാളേ! നീയെഴുന്നേൽക്ക മൂളേ-
ണ്ടതിനഴകിൽ, മുറുക്കിക്കൊണ്ടുരയ്ക്കാം ചുരുക്കി.
ചതുരനരിയ വഞ്ചിക്ഷോണിപാലന്റെ നെഞ്ചിൽ
പ്രതിദിനമതിയായി പ്രീതിയേറ്റുന്നതായി,
മതിമതിയൊരുനാരീമൌലിയുണ്ടായി,താരീ-
ക്ഷിതിയിലവളൊടേതാനൊക്കുമെന്നുള്ളതോതാൻ?
അതുലഗുണമെഴുന്നാ നായർനാരിക്കു നന്നായ്
മതിരസമൊടു ഗേഹം തീര്ക്കുവാനുള്ളിൽ മോഹം,
ക്ഷിതിരമണന് (മത്തു ?)ക്ഷിപ്രമൊന്നങ്ങുതീര്ത്തൂ;
പതിവിനു പടവെച്ചൂ; പാലുകാച്ചാനുറച്ചൂ.
പരിചിനൊടതുനാളിൽ, പ്പാരമാത്തന്വിയാളിൽ
പ്പെരിയ മമതകാണും ഭൂസുരന്മാര്ക്കൊരൂണും
അരിമയുടയ ഗോദാനാദിയും നല്ലാമോദാൽ
ത്വരിതമഥ നടത്തീടേണമെന്നായുണര്ത്തീ.
പരഭൃതമൊഴിതന്റേ വാക്കുകേട്ടായതിന്റേ
ഗുരുലഘുത വിചാരിക്കാതതോടങ്ങു ചാരി,
ധരണിസുരരൊ'ടെന്നാലന്നു വന്നേയ്ക്കുകെ'ന്നാ
യറിവുമഥ കൊടുത്തൂ. വിപ്രരെല്ലാം വെറുത്തൂ.
"തരമൊട്ടു തലവെട്ടും തത്ര ചെല്ലായ്കിലൊട്ടും
കരുണനൃവരനില്ല'; കാന്തയാൾ കണ്ടതല്ല;
ഒരു വൃഷളി വസിപ്പാനുള്ളതിൽച്ചെന്നശിപ്പാ-
നരു. തൊരുമറുകയ്യും കണ്ടതി, ല്ലെന്തുചെയ്യും"?
പരമിവ നിരുപിച്ചും പാരമുള്ളം പിടച്ചം
ധരണിസുരർ വസിക്കും ദിയ്ക്കിലേയ്ക്കപ്പൊഴേയ്ക്കും
വിരവൊടു 'നടുമുൽപ്പാ'ടെത്തി, വൃത്തംഗ്രഹിപ്പാൻ
ത്വരിതവർ പറഞ്ഞു; കാര്യവും താനറിഞ്ഞൂ
"വലിയൊരപകടത്തിൽ പ്പെട്ടുനാമുൾക്കളത്തി-
ന്നലിവൊരു ലവലേശം ഭൂപനില്ലെന്തു നാശം"
ചലമിഴി! വിരുതൊത്തുള്ള മഹാനിത്ഥമോര്ത്തൂ,
ചില കളവു നിനച്ചൂ; താനിറങ്ങിത്തിരിച്ചൂ.
പ്പെരിയ മമതകാണും ഭൂസുരന്മാര്ക്കൊരൂണും
അരിമയുടയ ഗോദാനാദിയും നല്ലാമോദാൽ
ത്വരിതമഥ നടത്തീടേണമെന്നായുണര്ത്തീ.
പരഭൃതമൊഴിതന്റേ വാക്കുകേട്ടായതിന്റേ
ഗുരുലഘുത വിചാരിക്കാതതോടങ്ങു ചാരി,
ധരണിസുരരൊ'ടെന്നാലന്നു വന്നേയ്ക്കുകെ'ന്നാ
യറിവുമഥ കൊടുത്തൂ. വിപ്രരെല്ലാം വെറുത്തൂ.
"തരമൊട്ടു തലവെട്ടും തത്ര ചെല്ലായ്കിലൊട്ടും
കരുണനൃവരനില്ല'; കാന്തയാൾ കണ്ടതല്ല;
ഒരു വൃഷളി വസിപ്പാനുള്ളതിൽച്ചെന്നശിപ്പാ-
നരു. തൊരുമറുകയ്യും കണ്ടതി, ല്ലെന്തുചെയ്യും"?
പരമിവ നിരുപിച്ചും പാരമുള്ളം പിടച്ചം
ധരണിസുരർ വസിക്കും ദിയ്ക്കിലേയ്ക്കപ്പൊഴേയ്ക്കും
വിരവൊടു 'നടുമുൽപ്പാ'ടെത്തി, വൃത്തംഗ്രഹിപ്പാൻ
ത്വരിതവർ പറഞ്ഞു; കാര്യവും താനറിഞ്ഞൂ
"വലിയൊരപകടത്തിൽ പ്പെട്ടുനാമുൾക്കളത്തി-
ന്നലിവൊരു ലവലേശം ഭൂപനില്ലെന്തു നാശം"
ചലമിഴി! വിരുതൊത്തുള്ള മഹാനിത്ഥമോര്ത്തൂ,
ചില കളവു നിനച്ചൂ; താനിറങ്ങിത്തിരിച്ചൂ.
വലിയതെരുവിലെത്തീ; കണ്ണതിൽ ഞാൻ നടത്തീ;
വളരെ വിലചുരുങ്ങീട്ടുള്ള “കോളാമ്പി" വാങ്ങി,
നലമൊടതുമെടുത്തി ട്ടാരണന്മാർകുലത്തിൻ-
തലവനറിക നേരേ ചെന്നു ഭൂപന്റെ ചാരേ.
സുലളിതസുകപോലേ! കേളെടോ വേണ്ടപോലേ
തലയിളയൊടിണങ്ങിത്താണു വിപ്രൻ വണങ്ങി;
ചില കശലമുരച്ചൂ, ഭൂപനൊന്നാദരിച്ചൂ,
'വലിയവരവു നന്നാ, യിപ്പൊളെ ങ്ങുന്നിതെ'ന്നായ്.
"കലിതകുതുകമെന്നില്ലത്തു നിന്നിങ്ങുപോന്നി-
ന്നലെയിവിടെയണഞ്ഞൂ; സദ്യയാണെന്നറിഞ്ഞൂ;
കുളിപതിവിനു തേവാരങ്ങളോരോന്നു ചെയ്വാൻ
വളരെവഴുകി" യെന്നായ് വിപ്രനും ചൊല്ലിയന്നാൾ.
പെരിയരസം, മിരിക്കൂ, ഭാണ്ഡമെന്താണഴിക്കൂ,
വരു വടിവിൽ മുറുക്കൂ, പിന്നെ വെയ്കും കളിക്കൂ”
നരവരമൊഴിപോലേ, ചെന്നിരുന്നിട്ടു ചാലേ
കരളിലഥ ചിരിച്ചൂ, കേൾക്ക മാറാപ്പഴിച്ചൂ.
കരിവരനടയാള! വിപ്രനോര്ത്തീടിലാളേ-
തറിവതിനൊരുനാളും പ്രാപ്തനാവില്ലൊരാളും;
പരിചിലതിലടക്കം ചെയ്ത 'കോളാമ്പി'തക്കം
കരുതിയുടനെടുത്തു; ഹന്ത! കാട്ടിക്കൊടുത്തു.
വളരെ വിലചുരുങ്ങീട്ടുള്ള “കോളാമ്പി" വാങ്ങി,
നലമൊടതുമെടുത്തി ട്ടാരണന്മാർകുലത്തിൻ-
തലവനറിക നേരേ ചെന്നു ഭൂപന്റെ ചാരേ.
സുലളിതസുകപോലേ! കേളെടോ വേണ്ടപോലേ
തലയിളയൊടിണങ്ങിത്താണു വിപ്രൻ വണങ്ങി;
ചില കശലമുരച്ചൂ, ഭൂപനൊന്നാദരിച്ചൂ,
'വലിയവരവു നന്നാ, യിപ്പൊളെ ങ്ങുന്നിതെ'ന്നായ്.
"കലിതകുതുകമെന്നില്ലത്തു നിന്നിങ്ങുപോന്നി-
ന്നലെയിവിടെയണഞ്ഞൂ; സദ്യയാണെന്നറിഞ്ഞൂ;
കുളിപതിവിനു തേവാരങ്ങളോരോന്നു ചെയ്വാൻ
വളരെവഴുകി" യെന്നായ് വിപ്രനും ചൊല്ലിയന്നാൾ.
പെരിയരസം, മിരിക്കൂ, ഭാണ്ഡമെന്താണഴിക്കൂ,
വരു വടിവിൽ മുറുക്കൂ, പിന്നെ വെയ്കും കളിക്കൂ”
നരവരമൊഴിപോലേ, ചെന്നിരുന്നിട്ടു ചാലേ
കരളിലഥ ചിരിച്ചൂ, കേൾക്ക മാറാപ്പഴിച്ചൂ.
കരിവരനടയാള! വിപ്രനോര്ത്തീടിലാളേ-
തറിവതിനൊരുനാളും പ്രാപ്തനാവില്ലൊരാളും;
പരിചിലതിലടക്കം ചെയ്ത 'കോളാമ്പി'തക്കം
കരുതിയുടനെടുത്തു; ഹന്ത! കാട്ടിക്കൊടുത്തു.
"ഒരു വിവരമുരപ്പാനുണ്ടതിൽകൊണ്ടു തുപ്പാൻ
പരിചിനൊടിതിലാദ്യം പത്മനാഭന്നു നേദ്യം,
നരവര! വഴിപോലേ വേണമെന്നൊന്നു ചാലേ
കരുതിയറികമുന്നേ, പായസംകൊണ്ടുതന്നേ.
ത്വരിതമതു കഴിക്കാ, മഷ്ടി നന്നായ് ക്കഴിക്കാം,
തിരുവടിയിൽ നമിക്കാം, പത്തുനാൾ മത്തടിക്കാം,
കരളിലിവ നിരൂപിക്കുന്നു; വല്ലാതെ കോപി-
ക്കരുതു, പുതിയവീട്ടിൽച്ചെന്നു ചേരട്ടെ പാട്ടിൽ.”
ചതിയനിതു കഥിച്ചൂ; താൻ കുളിപ്പാൻ തിരിച്ചൂ;
ക്ഷിതിരമണനകച്ചൂടൊന്നു വല്ലാതെ വാച്ചൂ;
ചിതമൊടിതു നടത്താൻ സാധ്യമാവില്ലിതിൽത്താ-
നിതിലധികമനസ്താപത്തിലാം" ഭൂപനോര്ത്താൽ.
ക്ഷിതിസുരരെ വരുത്തീട്ടാദരാലമ്പലത്തിൽ
ക്ഷിതിപനഥനടത്തീ സദ്യ, സൽപ്പേർ പരത്തി;
മതിമുഖിയുടെ വീട്ടിൽപ്പാദജന്മാര്ക്കു പാട്ടിൽ
ദ്രുതതരമതിമാനം ചെയ്തുതാനന്നദാനം.
വീട്ടിൽച്ചെന്നുണ്ണുവാനായ് നരവരനരുളി-
ച്ചെയ്തതില്ലായ്മ ചെയ്തി-
പാട്ടിൽക്കാര്യം നടത്തി സ്വജനനിര കൊടു-
ത്തുള്ളൊരാശിസ്സു വാങ്ങി,
നാട്ടിന്നീശന്റെ മുമ്പേ വിരുതൊടുടനണ-
ഞ്ഞപ്പൊഴോ, മുമ്പിലത്തേ-
ക്കാട്ടിൽത്തോഷേണ വഞ്ചിക്ഷിതിപതി, നടുമുൽ
പാടിനെ സ്സൽക്കരിച്ചൂ.
പരിചിനൊടിതിലാദ്യം പത്മനാഭന്നു നേദ്യം,
നരവര! വഴിപോലേ വേണമെന്നൊന്നു ചാലേ
കരുതിയറികമുന്നേ, പായസംകൊണ്ടുതന്നേ.
ത്വരിതമതു കഴിക്കാ, മഷ്ടി നന്നായ് ക്കഴിക്കാം,
തിരുവടിയിൽ നമിക്കാം, പത്തുനാൾ മത്തടിക്കാം,
കരളിലിവ നിരൂപിക്കുന്നു; വല്ലാതെ കോപി-
ക്കരുതു, പുതിയവീട്ടിൽച്ചെന്നു ചേരട്ടെ പാട്ടിൽ.”
ചതിയനിതു കഥിച്ചൂ; താൻ കുളിപ്പാൻ തിരിച്ചൂ;
ക്ഷിതിരമണനകച്ചൂടൊന്നു വല്ലാതെ വാച്ചൂ;
ചിതമൊടിതു നടത്താൻ സാധ്യമാവില്ലിതിൽത്താ-
നിതിലധികമനസ്താപത്തിലാം" ഭൂപനോര്ത്താൽ.
ക്ഷിതിസുരരെ വരുത്തീട്ടാദരാലമ്പലത്തിൽ
ക്ഷിതിപനഥനടത്തീ സദ്യ, സൽപ്പേർ പരത്തി;
മതിമുഖിയുടെ വീട്ടിൽപ്പാദജന്മാര്ക്കു പാട്ടിൽ
ദ്രുതതരമതിമാനം ചെയ്തുതാനന്നദാനം.
വീട്ടിൽച്ചെന്നുണ്ണുവാനായ് നരവരനരുളി-
ച്ചെയ്തതില്ലായ്മ ചെയ്തി-
പാട്ടിൽക്കാര്യം നടത്തി സ്വജനനിര കൊടു-
ത്തുള്ളൊരാശിസ്സു വാങ്ങി,
നാട്ടിന്നീശന്റെ മുമ്പേ വിരുതൊടുടനണ-
ഞ്ഞപ്പൊഴോ, മുമ്പിലത്തേ-
ക്കാട്ടിൽത്തോഷേണ വഞ്ചിക്ഷിതിപതി, നടുമുൽ
പാടിനെ സ്സൽക്കരിച്ചൂ.