തോണിപ്പാട്ടിലാണിപ്പോളെൻത്രാണിയൊന്നുകാണികളെ-
ക്കാണിപോലും നാണിക്കാതെ കാണിപ്പതെന്നായ്
ശങ്കവേണ്ട വങ്കവിത്വത്തിങ്കൽ മിടുക്കെങ്കലില്ലി-
ന്നെങ്കിലുമുൾത്തങ്കിടുന്നു വങ്കൊതി പാരം.
ആയതല്പം തായക്കേടതായിടായ്വാനായിഗ്ഗുരു-
വായുപുരനായകനോടായപേക്ഷിക്കാം.
കാമാരിതന്നോമൽപ്പുത്രി കോമളാംഗി കാമദാത്രി
"രാമവാപി'യാമതിൻ വക്കാമോദാൽ വാഴും
മായേ! ലോകതായേ! ചാരുകായേ! മമ നീയേ ഗതി
പേയായിതു പോയീടായ്വാനായിക്കൂപ്പുന്നേൻ.
കൈതവമാം കൈ തരത്തിൽ ചെയ്തമോദാൽ ചെയ്തു പണ്ടു
വാതുവെച്ചു ചൂതിൽപ്പാണ്ഡുജാതന്മാരെല്ലാം
നൂറ്റുപേരോടേറ്റൊടുക്കം മുറ്റുമവർ തോറ്റു മുതൽ
ചെറ്റുമില്ലാതറ്റംകണ്ടു പറ്റിച്ചശേഷം
വസ്തുമുതലത്രയും നിരത്തി പണയത്തിലൊരു-
വസ്തു ബാക്കിനിര്ത്താതെ കൊടുത്തോരു ശേഷം
പാരീരേഴും പേശപൊങ്ങിയോരനുജന്മാരും താനും
പാരം തോറ്റു തീരെപ്പെട്ടു കൌരവർകയ്യിൽ.
"നീലവേണിമാലികയാം ബാലിക പാഞ്ചാലിയെത്തൽ-
ക്കാലം വിളിച്ചാലും മിഴിച്ചാലോചിക്കാതേ"
നീതി നാഗകേതനനില്ലാതിതുരചെയ്തുനേരം
കാതിണ പൊത്താതില്ലാരും ചേതസി ഖേദാൽ.
ശങ്കയമസ്സങ്കടവും തങ്കരളതിങ്കൽത്തെല്ലും
തങ്കിടാതാപ്പെണ്കൊടിയാൾതങ്കൈ പിടിച്ചു
നിര്ത്തി പണയത്തിനു നിരത്തി ചൂതു സത്വരമ-
ങ്ങെത്തിയന്നേരത്തും തോലിയെത്രയും കഷ്ടം!
വന്നു ജയമെന്നതന്ധനന്ദനൻ കണ്ടന്നേരത്തു
നിന്നിടാത്ത 'നിന്ന'യോടുമൊന്നിദമോതി -
"വെക്കമിവളെക്കൊണ്ടടിപ്പിക്കു മുറ്റ തക്കത്തിലു-
ടുക്കും ചേലയൊക്കെയുമഴിക്കേണമിപ്പോൾ"
ശാസന കളാസകലം കൂസൽവിട്ടനുസരിപ്പാൻ
വാസന'യാഭാസനാം' ദുശ്ശാസനനല്ലോ.
ദുഷ്ടനവൻ പെട്ടെന്നടുത്തിട്ടു ചെന്നു തൊട്ടപ്പോഴാ-
കുട്ടിപ്പൊന്മാൻദൃഷ്ടിയാൾക്കു പെട്ടൊരു പേടി
ഒന്നിടാതിരുന്നു ചൊൽവതിനു വേണ്ടീട്ടിന്നനന്തൻ
വന്നാലുമുഴന്നു പോകും സന്ദേഹമില്ല.
പട്ടുചേല തൊട്ടനേരം ഞെട്ടി ധൈര്യമട്ടിമറി-
ഞ്ഞിട്ടു കരത്തട്ടു മാറിലിട്ടടിച്ചുടൻ
ആവിർബ്ഭക്ത്യാ കാർവര്ണ്ണനാം ഗോവിന്ദനെക്കൈവണങ്ങി-
ക്കേവലമാപ്പൂവേണിയാളീവണ്ണമോതി:-
ക്കാലം വിളിച്ചാലും മിഴിച്ചാലോചിക്കാതേ"
നീതി നാഗകേതനനില്ലാതിതുരചെയ്തുനേരം
കാതിണ പൊത്താതില്ലാരും ചേതസി ഖേദാൽ.
ശങ്കയമസ്സങ്കടവും തങ്കരളതിങ്കൽത്തെല്ലും
തങ്കിടാതാപ്പെണ്കൊടിയാൾതങ്കൈ പിടിച്ചു
നിര്ത്തി പണയത്തിനു നിരത്തി ചൂതു സത്വരമ-
ങ്ങെത്തിയന്നേരത്തും തോലിയെത്രയും കഷ്ടം!
വന്നു ജയമെന്നതന്ധനന്ദനൻ കണ്ടന്നേരത്തു
നിന്നിടാത്ത 'നിന്ന'യോടുമൊന്നിദമോതി -
"വെക്കമിവളെക്കൊണ്ടടിപ്പിക്കു മുറ്റ തക്കത്തിലു-
ടുക്കും ചേലയൊക്കെയുമഴിക്കേണമിപ്പോൾ"
ശാസന കളാസകലം കൂസൽവിട്ടനുസരിപ്പാൻ
വാസന'യാഭാസനാം' ദുശ്ശാസനനല്ലോ.
ദുഷ്ടനവൻ പെട്ടെന്നടുത്തിട്ടു ചെന്നു തൊട്ടപ്പോഴാ-
കുട്ടിപ്പൊന്മാൻദൃഷ്ടിയാൾക്കു പെട്ടൊരു പേടി
ഒന്നിടാതിരുന്നു ചൊൽവതിനു വേണ്ടീട്ടിന്നനന്തൻ
വന്നാലുമുഴന്നു പോകും സന്ദേഹമില്ല.
പട്ടുചേല തൊട്ടനേരം ഞെട്ടി ധൈര്യമട്ടിമറി-
ഞ്ഞിട്ടു കരത്തട്ടു മാറിലിട്ടടിച്ചുടൻ
ആവിർബ്ഭക്ത്യാ കാർവര്ണ്ണനാം ഗോവിന്ദനെക്കൈവണങ്ങി-
ക്കേവലമാപ്പൂവേണിയാളീവണ്ണമോതി:-
"സന്താപാബ്ധിവന്തിരയിൽ സന്തതവും നീന്തുന്നോര്ക്കു
ചന്തമേറും പന്തിയുള്ള വന്തരണിയായ്,
ആത്തമോദം കാത്തു കൊള്ളുമാര്ത്തബന്ധോ! പാര്ത്തീടാതെ-
ന്നാര്ത്തിതീര്ത്തു കാത്തുകൊൾവാൻ കാൽത്താർ കൂപ്പുന്നേൻ.
ആടയിൽ പാടേ പോയാലാടലിന്നാരോടു ചൊൽവൂ
കേടിവണ്ണം കൂടാതെ കാത്തീടുക വെക്കം.
അക്കുരുടച്ചാര്ക്കുണ്ടായ മക്കളാം കുരുക്കളുടെ
മുഷ്ക്കുകൾ സഹിക്കാവല്ല വെക്കം കാത്താലും.
വസ്ത്രമിതാ നിസ്ത്രപം വന്നത്രയുമിഴുത്തീടുന്നു
സത്യമായുമിത്തരത്തിൽ കൃത്യമെന്തുള്ളു ?"
നന്നെക്കരഞ്ഞിന്ദുമുഖി നിന്നിവണ്ണം ചൊന്നതെല്ലാം
നന്ദിയേറും നന്ദപുത്രൻ നന്നായ്ക്കേട്ടപ്പോൾ
“എത്രനേരമിത്ഥം മടിക്കുത്തഴിച്ചു വീഴ്ത്തിയാലു-
മെത്ര ചേല സത്വരമുടുത്തുകാണട്ടെ".
എന്നൊരു വരം നൽകിയാ നന്ദജനാനന്ദമൂര്ത്തി-
യെന്നതാരുമെന്നറിഞ്ഞില്ലെന്നതേ വേണ്ടു.
പൂഴിയിലപ്പൊഴും ദുഷ്ടൻ കേഴക്കണ്ണാൾ കേഴുംവണ്ണം
വീഴിച്ചിട്ടാറേഴുവട്ടം മിഴിച്ചു കഷ്ടം!
പെട്ടെന്നവൻ പട്ടു വലിച്ചിട്ടു വന്ന വട്ടച്ചുറ്റിൽ-
പ്പെട്ട പൊന്മാൻ ദൃഷ്ടിയാൽ ചരട്ടുപമ്പരം.
ജീവനാഥരീവക കണ്ടാവിലമായ് വാഴ്വതെന്യേ
കേവലം തടവാൻ തെല്ലുമാവാതേവന്നു.
ചന്തമേറും പന്തിയുള്ള വന്തരണിയായ്,
ആത്തമോദം കാത്തു കൊള്ളുമാര്ത്തബന്ധോ! പാര്ത്തീടാതെ-
ന്നാര്ത്തിതീര്ത്തു കാത്തുകൊൾവാൻ കാൽത്താർ കൂപ്പുന്നേൻ.
ആടയിൽ പാടേ പോയാലാടലിന്നാരോടു ചൊൽവൂ
കേടിവണ്ണം കൂടാതെ കാത്തീടുക വെക്കം.
അക്കുരുടച്ചാര്ക്കുണ്ടായ മക്കളാം കുരുക്കളുടെ
മുഷ്ക്കുകൾ സഹിക്കാവല്ല വെക്കം കാത്താലും.
വസ്ത്രമിതാ നിസ്ത്രപം വന്നത്രയുമിഴുത്തീടുന്നു
സത്യമായുമിത്തരത്തിൽ കൃത്യമെന്തുള്ളു ?"
നന്നെക്കരഞ്ഞിന്ദുമുഖി നിന്നിവണ്ണം ചൊന്നതെല്ലാം
നന്ദിയേറും നന്ദപുത്രൻ നന്നായ്ക്കേട്ടപ്പോൾ
“എത്രനേരമിത്ഥം മടിക്കുത്തഴിച്ചു വീഴ്ത്തിയാലു-
മെത്ര ചേല സത്വരമുടുത്തുകാണട്ടെ".
എന്നൊരു വരം നൽകിയാ നന്ദജനാനന്ദമൂര്ത്തി-
യെന്നതാരുമെന്നറിഞ്ഞില്ലെന്നതേ വേണ്ടു.
പൂഴിയിലപ്പൊഴും ദുഷ്ടൻ കേഴക്കണ്ണാൾ കേഴുംവണ്ണം
വീഴിച്ചിട്ടാറേഴുവട്ടം മിഴിച്ചു കഷ്ടം!
പെട്ടെന്നവൻ പട്ടു വലിച്ചിട്ടു വന്ന വട്ടച്ചുറ്റിൽ-
പ്പെട്ട പൊന്മാൻ ദൃഷ്ടിയാൽ ചരട്ടുപമ്പരം.
ജീവനാഥരീവക കണ്ടാവിലമായ് വാഴ്വതെന്യേ
കേവലം തടവാൻ തെല്ലുമാവാതേവന്നു.
ചെയ്യും കടുങ്കയ്യീവണ്ണമയ്യോ! കണ്ടു കയ്യുകൊട്ടി-
ക്കയ്യർ മിഴിച്ച"യ്യാ! രസമയ്യാ! "യെന്നോതി.
പുണ്ഡരീകക്കണ്ണിയാളീവണ്ണം കേ്വഴതെണ്ണിക്കണ്ടു
കർണ്ണനെന്ന പൊണ്ണൻ രണ്ടു കണ്ണും മിഴിച്ചു;
ഏതും മടിക്കാതേ നാഗകേതനനെന്നോതും ധൂമ-
കേതുവടിച്ചിതു തുടയ്ക്കതിരസത്താൽ;
നല്ല നല്ല കല്യന്മാരാം ശല്യർതൊട്ടോരെല്ലാപേരും
നല്ല പന്തിയല്ലെന്നോര്ത്തു വല്ലാതെയായി.
ചന്തമററും ചിന്തുന്നാടയ്ക്കന്തം കാണാതന്തം വിട്ട-
ത്യന്തമവനന്ധനായിച്ചിന്തു പാടിനാൻ.
പിട്ടുകൊണ്ടിട്ടൊട്ടും ജയം കിട്ടില്ലെന്നോർത്തിട്ടൊടുക്കം
ദുഷ്ടൻ ഗര്വ്വൂ വിട്ടവളെ വിട്ടുമാറിനാൻ.
അന്നേരത്തു നന്നെ വാടിനിന്നുകൊണ്ടാദ്ധന്യശീല
നിന്നുകൊണ്ടോരോന്നീവണ്ണം നന്നായ് ശപിച്ചു:-
"നേരിട്ടേററം ഘോരമായിപ്പോരടിച്ചിട്ടൂരുതന്മേൽ
വീരനാകുന്നോരെൻദിമൻ നേരെ തച്ചുടൻ
പന്നഗദ്ധ്വജന്നു ചാക്കു വന്നിടട്ടെ, നന്നായ് കര്ണ്ണൻ
തന്നെപ്പോരിൽക്കൊന്നര്ജ്ജുനൻ നന്ദിച്ചിടട്ടെ.
മററുള്ളോരാനൂറ്റുപേരെ മുറ്റും ഭീമനേറ്റു കൊന്നു
തെറ്റെന്നാര്ക്കും ചീറ്റമോടെ തെറ്റു പറ്റാതെ"
ഇന്നവനെക്കൊന്നിടുവാനിന്നവനാണെന്നു ശാപ-
മിന്ദുമുഖി നന്നായേകിയെന്നതേവേണ്ടൂ
നിശ്ചയങ്ങളുച്ചമായിട്ടിച്ചൊന്നവയെച്ചെയ്താശു
വെച്ചിതസ്തമിച്ചു നേരം മെച്ചമോടപ്പോൾ.
ഭാരമേറും ഭാരതമാം പോരിന്നായിട്ടോരോന്നെല്ലാം
നേരേ പാണ്ഡവരും നൂറ്റുപേരും ചിന്തിച്ചു.
വെക്കമോരോന്നൊക്കെയുമൊരുക്കി വാണിതുൾക്കറയ്ക്കു-
ള്ളൂക്കതുമുതല്ക്കങ്ങിരുപേര്ക്കും വദ്ധിച്ചു.
ഇത്തോണിപ്പാട്ടിത്തരത്തിലൊത്തനേരം തത്ത പാടി-
സ്സത്വരം തൻപൊത്തിനുള്ളിലെത്തി, മംഗളം.
ക്കയ്യർ മിഴിച്ച"യ്യാ! രസമയ്യാ! "യെന്നോതി.
പുണ്ഡരീകക്കണ്ണിയാളീവണ്ണം കേ്വഴതെണ്ണിക്കണ്ടു
കർണ്ണനെന്ന പൊണ്ണൻ രണ്ടു കണ്ണും മിഴിച്ചു;
ഏതും മടിക്കാതേ നാഗകേതനനെന്നോതും ധൂമ-
കേതുവടിച്ചിതു തുടയ്ക്കതിരസത്താൽ;
നല്ല നല്ല കല്യന്മാരാം ശല്യർതൊട്ടോരെല്ലാപേരും
നല്ല പന്തിയല്ലെന്നോര്ത്തു വല്ലാതെയായി.
ചന്തമററും ചിന്തുന്നാടയ്ക്കന്തം കാണാതന്തം വിട്ട-
ത്യന്തമവനന്ധനായിച്ചിന്തു പാടിനാൻ.
പിട്ടുകൊണ്ടിട്ടൊട്ടും ജയം കിട്ടില്ലെന്നോർത്തിട്ടൊടുക്കം
ദുഷ്ടൻ ഗര്വ്വൂ വിട്ടവളെ വിട്ടുമാറിനാൻ.
അന്നേരത്തു നന്നെ വാടിനിന്നുകൊണ്ടാദ്ധന്യശീല
നിന്നുകൊണ്ടോരോന്നീവണ്ണം നന്നായ് ശപിച്ചു:-
"നേരിട്ടേററം ഘോരമായിപ്പോരടിച്ചിട്ടൂരുതന്മേൽ
വീരനാകുന്നോരെൻദിമൻ നേരെ തച്ചുടൻ
പന്നഗദ്ധ്വജന്നു ചാക്കു വന്നിടട്ടെ, നന്നായ് കര്ണ്ണൻ
തന്നെപ്പോരിൽക്കൊന്നര്ജ്ജുനൻ നന്ദിച്ചിടട്ടെ.
മററുള്ളോരാനൂറ്റുപേരെ മുറ്റും ഭീമനേറ്റു കൊന്നു
തെറ്റെന്നാര്ക്കും ചീറ്റമോടെ തെറ്റു പറ്റാതെ"
ഇന്നവനെക്കൊന്നിടുവാനിന്നവനാണെന്നു ശാപ-
മിന്ദുമുഖി നന്നായേകിയെന്നതേവേണ്ടൂ
നിശ്ചയങ്ങളുച്ചമായിട്ടിച്ചൊന്നവയെച്ചെയ്താശു
വെച്ചിതസ്തമിച്ചു നേരം മെച്ചമോടപ്പോൾ.
ഭാരമേറും ഭാരതമാം പോരിന്നായിട്ടോരോന്നെല്ലാം
നേരേ പാണ്ഡവരും നൂറ്റുപേരും ചിന്തിച്ചു.
വെക്കമോരോന്നൊക്കെയുമൊരുക്കി വാണിതുൾക്കറയ്ക്കു-
ള്ളൂക്കതുമുതല്ക്കങ്ങിരുപേര്ക്കും വദ്ധിച്ചു.
ഇത്തോണിപ്പാട്ടിത്തരത്തിലൊത്തനേരം തത്ത പാടി-
സ്സത്വരം തൻപൊത്തിനുള്ളിലെത്തി, മംഗളം.