("ദ്വാരകാമന്ദിരം' എന്നപോലെ)
പൈങ്കിളി! നീ പാരം മോദാൽ പങ്കജനാഭന്റെ നല്ല
പങ്കമറ്റ കഥാസാരം ശങ്കിയാതേ പറഞ്ഞാലും.
പങ്കജമുഖിമാരാകും മങ്കമാർ തമ്മുടെ വാക്യം
തങ്കിടും കുതുകത്താലാതങ്കമെന്യേ കേട്ടനേരം,
വങ്കരിവദനനേയും തിങ്കൾചൂഡനേയും ഭക്ത്യാ
ശങ്കരിയേയും തൻചിത്തത്തിങ്കൽ നന്നായോര്ത്തുകൊണ്ടു
തങ്കരത്താൽക്കൂപ്പിക്കണ്ടാൽ കൺകുളുര്ക്കുന്നൊരു തത്ത
തങ്കമാകും കഥയൊരു പങ്കുടനേ പാടിക്കൊണ്ടാൾ.
അച്യുതനോടക്കുഴൽ തന്നൊച്ചകൊണ്ടു പണ്ടൊരിക്കൽ
മെച്ചമേറും ഗോപിമാര്ക്കങ്ങിച്ഛയും വളര്ത്തിക്കൊണ്ടു്
നന്ദിയിൽ വാഴുന്ന കാലത്തിന്ദുമുഖിമാര്ക്കെല്ലാര്ക്കും
നന്ദജൻ കാന്തനാവേണമെന്നു ചിത്തേ മോഹം തോന്നി-
ചൊല്ലേറും യമുനാതീരെ വല്ലവിമാരെല്ലാം ചെന്നു
മുല്ലശരവൈരിയുടെ വല്ലഭയായിടും സാക്ഷാൽ
മല്ലമിഴിഗൌരീരൂപം നല്ല മണ്ണുരുട്ടിക്കൊണ്ടു
മെല്ലവേ ചമച്ചു പൂജിച്ചല്ലലെന്യേ നിവസിച്ചു.
("മിത്ര പുത്രതനയയാം' എന്നപോലെ)
അപ്രകാരമൊരു മാസമുല്പലാക്ഷീവൃന്ദം
കെല്പോടു വസിക്കുംകാലമന്നൊരുന്നാൾ
സുന്ദരിമാർ കളിക്കുവാൻ നന്ദിയോടെ ചെന്നി-
ട്ടുന്നദിതൻ വക്കത്തവർ നിന്നു ഭക്ത്യാ.
വസ്ത്രമെല്ലാമഴിച്ചവർ നിസ്ത്രപം തൽതീര-
ത്തൊത്തൊരിടത്തങ്ങ വെച്ചാരുൾത്തോഷത്താൽ.
ആര്ത്തുവിളിച്ചെല്ലാരും കൈകോർത്തുകൊണ്ടു ചിത്തേ
ചീര്ത്തമോദാൽ നദിതന്നിലൊത്തിറങ്ങി.
ഏന്തീടും രസത്താലവർ നീന്തുകയും വെച്ച
പന്തയത്തെജ്ജയിക്കയും പന്തിയോടേ.
ഈവണ്ണം കളിക്കുംനേരം കാർവർണ്ണനായീടും
ഗോവിന്ദൻതാൻ പങ്ങിച്ചെന്നിതാവി൪മ്മോദാൽ.
പൈങ്കിളി! നീ പാരം മോദാൽ പങ്കജനാഭന്റെ നല്ല
പങ്കമറ്റ കഥാസാരം ശങ്കിയാതേ പറഞ്ഞാലും.
പങ്കജമുഖിമാരാകും മങ്കമാർ തമ്മുടെ വാക്യം
തങ്കിടും കുതുകത്താലാതങ്കമെന്യേ കേട്ടനേരം,
വങ്കരിവദനനേയും തിങ്കൾചൂഡനേയും ഭക്ത്യാ
ശങ്കരിയേയും തൻചിത്തത്തിങ്കൽ നന്നായോര്ത്തുകൊണ്ടു
തങ്കരത്താൽക്കൂപ്പിക്കണ്ടാൽ കൺകുളുര്ക്കുന്നൊരു തത്ത
തങ്കമാകും കഥയൊരു പങ്കുടനേ പാടിക്കൊണ്ടാൾ.
അച്യുതനോടക്കുഴൽ തന്നൊച്ചകൊണ്ടു പണ്ടൊരിക്കൽ
മെച്ചമേറും ഗോപിമാര്ക്കങ്ങിച്ഛയും വളര്ത്തിക്കൊണ്ടു്
നന്ദിയിൽ വാഴുന്ന കാലത്തിന്ദുമുഖിമാര്ക്കെല്ലാര്ക്കും
നന്ദജൻ കാന്തനാവേണമെന്നു ചിത്തേ മോഹം തോന്നി-
ചൊല്ലേറും യമുനാതീരെ വല്ലവിമാരെല്ലാം ചെന്നു
മുല്ലശരവൈരിയുടെ വല്ലഭയായിടും സാക്ഷാൽ
മല്ലമിഴിഗൌരീരൂപം നല്ല മണ്ണുരുട്ടിക്കൊണ്ടു
മെല്ലവേ ചമച്ചു പൂജിച്ചല്ലലെന്യേ നിവസിച്ചു.
("മിത്ര പുത്രതനയയാം' എന്നപോലെ)
അപ്രകാരമൊരു മാസമുല്പലാക്ഷീവൃന്ദം
കെല്പോടു വസിക്കുംകാലമന്നൊരുന്നാൾ
സുന്ദരിമാർ കളിക്കുവാൻ നന്ദിയോടെ ചെന്നി-
ട്ടുന്നദിതൻ വക്കത്തവർ നിന്നു ഭക്ത്യാ.
വസ്ത്രമെല്ലാമഴിച്ചവർ നിസ്ത്രപം തൽതീര-
ത്തൊത്തൊരിടത്തങ്ങ വെച്ചാരുൾത്തോഷത്താൽ.
ആര്ത്തുവിളിച്ചെല്ലാരും കൈകോർത്തുകൊണ്ടു ചിത്തേ
ചീര്ത്തമോദാൽ നദിതന്നിലൊത്തിറങ്ങി.
ഏന്തീടും രസത്താലവർ നീന്തുകയും വെച്ച
പന്തയത്തെജ്ജയിക്കയും പന്തിയോടേ.
ഈവണ്ണം കളിക്കുംനേരം കാർവർണ്ണനായീടും
ഗോവിന്ദൻതാൻ പങ്ങിച്ചെന്നിതാവി൪മ്മോദാൽ.
('താമരക്കണ്ണൻ' എന്നപോലെ)
സുന്ദരാംഗിമാരൊന്നറിയാതേ നന്ദനന്ദനൻ നന്ദിയാൽ
മന്ദം മന്ദം നടന്നുകൊണ്ടുടനന്നദീതീരേ ചെന്നുപോൽ.
മോടികൂടുന്നോരാടകളൊക്കപ്പാടെ വാരിയങ്ങോടിനാൻ
കേടകത്തുന്ന കൈടഭാരിയമ്പോടൊരാലിന്മേൽ കൂടിനാൻ.
നിര്മ്മലാംസ്സിലംബുജാക്ഷിമാർ തമ്മുടെ കളിവെണ്മയും
ചിന്മയൻതന്റെ കണ്മണികൊണ്ടങ്ങമ്മാറുകണ്ടു നന്മയിൽ
കായം നല്ലൊരു കായാമ്പൂനിറമായ മായാമയനായ
തോയജാക്ഷനാത്തോയത്തിൻഗുണം മായമെന്യേ സഹായമായ്.
("കല്യാണികളവാണി' എന്നപോലെ)
മേല്പോട്ടു കേറീട്ടവരപ്പട്ട കാണാഞ്ഞപ്പോ-
ളാപ്പെട്ടു പരിതാപപയോനിധിയിൽ
കെല്പാടു നാലുഭാഗമുൾപ്പുവ്വരിഞ്ഞിട്ടവ-
രപ്പാടു നോക്കുനോരത്തരികേയുള്ള
ആലിന്മേലഴകേറും മൂലോകനാഥനേയും
ചേലകൾ നില്ക്കുന്നതും നിരക്കെക്കണ്ടു.
പാലൊത്ത വാണിമാര്ക്കാക്കാലത്തു വന്നുദിച്ച
മാലെന്തു പറയേണ്ടു മാലോകരെ!
ഉള്ളിലേ ലജ്ജ കൊണ്ടാപ്പുള്ളിമാൻ കണ്ണിമാരും
വെള്ളത്തിൽത്തന്നെ ചാടി തിടുക്കത്തോടെ.
കള്ളംവിട്ടാലിന്മേലങ്ങുള്ളാരു നാഥനോടായ്
ഉള്ളെരിയുന്ന മട്ടിൽ കരഞ്ഞുചൊന്നാർ:-
(പാന)
"കൈടഭാരേ! ഭവാനടിയങ്ങൾക്കുള് -
ക്കേടപാരമായേകുന്നതെന്തയ്യോ!
ആടലേശമില്ലെങ്കിലിതിൽപ്പര-
മാടലേശുവാൻ മറെറന്തു വേണ്ടതും?
കൊണ്ടലിന്നും കൊടുതായ താപമുൾ-
തണ്ടിലാക്കീടും നിൻമെയ് കൊതിച്ചുടൻ
ഇണ്ടലോടേ വസിക്കുന്ന ഞങ്ങളെ-
ക്കുണ്ടിലാക്കുന്നതെന്തെന്റെ ദൈവമേ!
സുന്ദരാംഗിമാരൊന്നറിയാതേ നന്ദനന്ദനൻ നന്ദിയാൽ
മന്ദം മന്ദം നടന്നുകൊണ്ടുടനന്നദീതീരേ ചെന്നുപോൽ.
മോടികൂടുന്നോരാടകളൊക്കപ്പാടെ വാരിയങ്ങോടിനാൻ
കേടകത്തുന്ന കൈടഭാരിയമ്പോടൊരാലിന്മേൽ കൂടിനാൻ.
നിര്മ്മലാംസ്സിലംബുജാക്ഷിമാർ തമ്മുടെ കളിവെണ്മയും
ചിന്മയൻതന്റെ കണ്മണികൊണ്ടങ്ങമ്മാറുകണ്ടു നന്മയിൽ
കായം നല്ലൊരു കായാമ്പൂനിറമായ മായാമയനായ
തോയജാക്ഷനാത്തോയത്തിൻഗുണം മായമെന്യേ സഹായമായ്.
("കല്യാണികളവാണി' എന്നപോലെ)
മേല്പോട്ടു കേറീട്ടവരപ്പട്ട കാണാഞ്ഞപ്പോ-
ളാപ്പെട്ടു പരിതാപപയോനിധിയിൽ
കെല്പാടു നാലുഭാഗമുൾപ്പുവ്വരിഞ്ഞിട്ടവ-
രപ്പാടു നോക്കുനോരത്തരികേയുള്ള
ആലിന്മേലഴകേറും മൂലോകനാഥനേയും
ചേലകൾ നില്ക്കുന്നതും നിരക്കെക്കണ്ടു.
പാലൊത്ത വാണിമാര്ക്കാക്കാലത്തു വന്നുദിച്ച
മാലെന്തു പറയേണ്ടു മാലോകരെ!
ഉള്ളിലേ ലജ്ജ കൊണ്ടാപ്പുള്ളിമാൻ കണ്ണിമാരും
വെള്ളത്തിൽത്തന്നെ ചാടി തിടുക്കത്തോടെ.
കള്ളംവിട്ടാലിന്മേലങ്ങുള്ളാരു നാഥനോടായ്
ഉള്ളെരിയുന്ന മട്ടിൽ കരഞ്ഞുചൊന്നാർ:-
(പാന)
"കൈടഭാരേ! ഭവാനടിയങ്ങൾക്കുള് -
ക്കേടപാരമായേകുന്നതെന്തയ്യോ!
ആടലേശമില്ലെങ്കിലിതിൽപ്പര-
മാടലേശുവാൻ മറെറന്തു വേണ്ടതും?
കൊണ്ടലിന്നും കൊടുതായ താപമുൾ-
തണ്ടിലാക്കീടും നിൻമെയ് കൊതിച്ചുടൻ
ഇണ്ടലോടേ വസിക്കുന്ന ഞങ്ങളെ-
ക്കുണ്ടിലാക്കുന്നതെന്തെന്റെ ദൈവമേ!
നേരെ ഞങ്ങളിൽ സത്വരം ത്വൽകൃപാ-
വാരികോരിച്ചൊരിഞ്ഞു കൊണ്ടങ്ങിനെ
വാരിജായതനേത്ര! വസനങ്ങൾ
വാരിവെക്കം തരുവാൻ വണങ്ങുന്നേൻ.
തെറ്റന്നിയുള്ള ഞങ്ങളെന്തെങ്കിലും
തെറ്റെന്നങ്ങേയ്ക്കു തോന്നുംവിധത്തിലായ്
കുറ്റംചെയ്തെങ്കിലെല്ലാം പൊറുത്തുടൻ
ചെറ്റുകാരുണ്യമുണ്ടായ്വരേണമേ.
ആധാരമിന്നു ഞങ്ങൾക്കും ലോകങ്ങൾ-
ക്കാധാരമായി മേവും ഭവാനല്ലോ.
മാധവ! ഭവാനിപ്പരമാര്ത്ഥത്തെ
ബോധിച്ചാടകളെല്ലാം തരേണമേ"
( കുമ്മി )
ഇത്ഥമവരുടെ വാക്കു കേട്ടി-
ട്ടുൾത്താരലിഞ്ഞുകൊണ്ടവം ചൊന്നാൻ:-
'മൽതന്വിമാരേ!
വരുവിനിന്നെല്ലാരും ചാരേ
കളഞ്ഞാലും നാണത്തെത്തീരേ
ശങ്കിപ്പതിന്നുള്ള തിന്നാരെ- നിങ്ങൾക്കുള്ളോ-
രുൾത്താരതിലൊത്തോരു രസത്തോടുമടുത്തമ്പിനൊ-
ടെത്തിടവേണം വിവാദം വേണ്ടാ നിങ്ങൾ-
ക്കേതും മടിയതിനുണ്ടാകേണ്ടാ.
എന്നതല്ലാതെ ഞാനങ്ങടുക്കൽ
വന്നീടുമെന്നു നിനയ്ക്കു വേണ്ടാ.
പൂന്തേനുമോടും-
പടിക്കിത്ഥം കാരുണ്യമോടും
കടൽവര്ണ്ണനെല്ലാവരോടും
പറയുന്ന വാക്കതിൽ തേടും - രസമോര്ത്തി-
ട്ടക്കാമിനിമാര്ക്കുള്ളതിൽ വായ്ക്കും മടിനീക്കീട്ടിവർ
ചിക്കന്നുകേറി കരയ്ക്കു നന്നായ് -മല-
രമ്പനുംകൂടി സഹായത്തിനായ്.
വാരികോരിച്ചൊരിഞ്ഞു കൊണ്ടങ്ങിനെ
വാരിജായതനേത്ര! വസനങ്ങൾ
വാരിവെക്കം തരുവാൻ വണങ്ങുന്നേൻ.
തെറ്റന്നിയുള്ള ഞങ്ങളെന്തെങ്കിലും
തെറ്റെന്നങ്ങേയ്ക്കു തോന്നുംവിധത്തിലായ്
കുറ്റംചെയ്തെങ്കിലെല്ലാം പൊറുത്തുടൻ
ചെറ്റുകാരുണ്യമുണ്ടായ്വരേണമേ.
ആധാരമിന്നു ഞങ്ങൾക്കും ലോകങ്ങൾ-
ക്കാധാരമായി മേവും ഭവാനല്ലോ.
മാധവ! ഭവാനിപ്പരമാര്ത്ഥത്തെ
ബോധിച്ചാടകളെല്ലാം തരേണമേ"
( കുമ്മി )
ഇത്ഥമവരുടെ വാക്കു കേട്ടി-
ട്ടുൾത്താരലിഞ്ഞുകൊണ്ടവം ചൊന്നാൻ:-
'മൽതന്വിമാരേ!
വരുവിനിന്നെല്ലാരും ചാരേ
കളഞ്ഞാലും നാണത്തെത്തീരേ
ശങ്കിപ്പതിന്നുള്ള തിന്നാരെ- നിങ്ങൾക്കുള്ളോ-
രുൾത്താരതിലൊത്തോരു രസത്തോടുമടുത്തമ്പിനൊ-
ടെത്തിടവേണം വിവാദം വേണ്ടാ നിങ്ങൾ-
ക്കേതും മടിയതിനുണ്ടാകേണ്ടാ.
എന്നതല്ലാതെ ഞാനങ്ങടുക്കൽ
വന്നീടുമെന്നു നിനയ്ക്കു വേണ്ടാ.
പൂന്തേനുമോടും-
പടിക്കിത്ഥം കാരുണ്യമോടും
കടൽവര്ണ്ണനെല്ലാവരോടും
പറയുന്ന വാക്കതിൽ തേടും - രസമോര്ത്തി-
ട്ടക്കാമിനിമാര്ക്കുള്ളതിൽ വായ്ക്കും മടിനീക്കീട്ടിവർ
ചിക്കന്നുകേറി കരയ്ക്കു നന്നായ് -മല-
രമ്പനുംകൂടി സഹായത്തിനായ്.
ഒറ്റക്കൊരാലര മറച്ചാ-
ക്കറ്റക്കരിങ്കുഴലിമാരെല്ലാം
മേല്പോട്ടു കേറി
പിട്ടു പറ്റുമെന്നതും മാറി
അകത്തട്ടിൽ നാണമൊന്നാറി
പരം വാച്ച ഗര്വ്വുമൊന്നേറി- അലരൊത്തി-
ട്ടേന്തുന്നൊരു സന്താപമൊടന്തം ബത! വെന്തിട്ടവർ
ചെന്താമരാക്ഷനെക്കൈ പണിഞ്ഞു - അതു
കണ്ടപ്പോൾക്കാർണ്ണൻ താൻ പറഞ്ഞു:-
"രണ്ടുകരംകൊണ്ടും വന്ദിച്ചാലും അതി
നുണ്ടു മടിയെങ്കിൽ പൊയ്ക്കൊണ്ടാലും.
പിട്ടുകളെല്ലാം
ദൂരെ വെച്ചു വേണമിന്നെല്ലാം
അതിനുണ്ടു മടിയെങ്കിൽ ചൊല്ലാം
മമ ചിത്തമപ്പോളൊരു കല്ലാം' എന്നിങ്ങിനെ
തിണ്ണം ബത! ഖണ്ഡിച്ചൊരു കണ്ണന്മൊഴി കര്ണ്ണങ്ങളി-
ലര്ണ്ണോജനേത്രമാരൊക്കെക്കേട്ടു--ബഹു-
ദണ്ഡം മനക്കാമ്പിലാശു നട്ടു.
("അതുനേരം മന്നവന്മാർ' എന്നപോലെ.)
കല്യാണിമാരിമൊഴികൾ മെല്ലവേ കേട്ടിരുകര-
പല്ലവത്താൽ പണിഞ്ഞിതു പരമഭക്ത്യാ
കല്യാണമൂര്ത്തിതാനപ്പോളുല്ലാസം കൈക്കൊണ്ടവര്ക്കായ്
നല്ല വസനങ്ങൾ നല്ലി നലമോടോതി:-
'നിങ്ങടെ മനസ്സിലിന്നു തങ്ങീടുന്നൊരഭിലാഷ-
മിങ്ങറിഞ്ഞിരിക്കുന്നു ഞാനബലമാരേ!
ഭംഗമെന്യേ സാധിപ്പിക്കാം മംഗലാംഗിമാരേ! നിങ്ങൾ
ഭംഗിയിൽ പോയന്തഃപുരം പ്രവേശിച്ചാലും'.
ഈവണ്ണമുള്ളൊരു വാക്യം കാര്വ്വര്ണ്ണൻ ചൊന്നതുനേര-
മാവിര്മ്മോദാലവർ പുരം പ്രവേശിച്ചുതേ.
ഇത്ഥമവരോടു ചൊല്ലിട്ടുത്തമയായീടുന്നോരു
തത്തക്കുഞ്ഞും തരമോടെ പറന്നുപോയി
ക്കറ്റക്കരിങ്കുഴലിമാരെല്ലാം
മേല്പോട്ടു കേറി
പിട്ടു പറ്റുമെന്നതും മാറി
അകത്തട്ടിൽ നാണമൊന്നാറി
പരം വാച്ച ഗര്വ്വുമൊന്നേറി- അലരൊത്തി-
ട്ടേന്തുന്നൊരു സന്താപമൊടന്തം ബത! വെന്തിട്ടവർ
ചെന്താമരാക്ഷനെക്കൈ പണിഞ്ഞു - അതു
കണ്ടപ്പോൾക്കാർണ്ണൻ താൻ പറഞ്ഞു:-
"രണ്ടുകരംകൊണ്ടും വന്ദിച്ചാലും അതി
നുണ്ടു മടിയെങ്കിൽ പൊയ്ക്കൊണ്ടാലും.
പിട്ടുകളെല്ലാം
ദൂരെ വെച്ചു വേണമിന്നെല്ലാം
അതിനുണ്ടു മടിയെങ്കിൽ ചൊല്ലാം
മമ ചിത്തമപ്പോളൊരു കല്ലാം' എന്നിങ്ങിനെ
തിണ്ണം ബത! ഖണ്ഡിച്ചൊരു കണ്ണന്മൊഴി കര്ണ്ണങ്ങളി-
ലര്ണ്ണോജനേത്രമാരൊക്കെക്കേട്ടു--ബഹു-
ദണ്ഡം മനക്കാമ്പിലാശു നട്ടു.
("അതുനേരം മന്നവന്മാർ' എന്നപോലെ.)
കല്യാണിമാരിമൊഴികൾ മെല്ലവേ കേട്ടിരുകര-
പല്ലവത്താൽ പണിഞ്ഞിതു പരമഭക്ത്യാ
കല്യാണമൂര്ത്തിതാനപ്പോളുല്ലാസം കൈക്കൊണ്ടവര്ക്കായ്
നല്ല വസനങ്ങൾ നല്ലി നലമോടോതി:-
'നിങ്ങടെ മനസ്സിലിന്നു തങ്ങീടുന്നൊരഭിലാഷ-
മിങ്ങറിഞ്ഞിരിക്കുന്നു ഞാനബലമാരേ!
ഭംഗമെന്യേ സാധിപ്പിക്കാം മംഗലാംഗിമാരേ! നിങ്ങൾ
ഭംഗിയിൽ പോയന്തഃപുരം പ്രവേശിച്ചാലും'.
ഈവണ്ണമുള്ളൊരു വാക്യം കാര്വ്വര്ണ്ണൻ ചൊന്നതുനേര-
മാവിര്മ്മോദാലവർ പുരം പ്രവേശിച്ചുതേ.
ഇത്ഥമവരോടു ചൊല്ലിട്ടുത്തമയായീടുന്നോരു
തത്തക്കുഞ്ഞും തരമോടെ പറന്നുപോയി