കഴിവാൻ വകയുണ്ടൊരൊറ്റ വറ്റു
വഴിപോക്കര്ക്കു കൊടുക്കയില്ലിവണ്ണം
കഴിയുന്ന ഗൃഹത്തിലുച്ചയാമ്പോൾ
വഴിപോക്കദ്ദ്വിജനേകനെത്തി മുന്നം. 1
പുറ കണ്ടില്ലൊരുപേരെയും താ-
നുറക്കെ നാലഞ്ചു ചുമച്ചു പിന്നെ;
"തുറക്കണേയിക്കതകെ'ന്നു പാന്ഥൻ
പറഞ്ഞു മുണ്ടിട്ടിറയത്തിരുന്നു.
"ആരാണപ്പുറ, മെന്തിനായ്ക്കലശൽ കൂ-
ട്ടീടുന്നു? കേൾക്കായ്കയ-
ല്ലാരാഞ്ഞിവരവെന്തിനെന്നു"ന്നു ചൊടിയിൽ
ചൊല്ലിഗ്ഗൃഹസ്ഥദ്വിജൻ
നേരായ് വാതിൽ തുറന്നു പാന്ഥനെഴുനേ-
റ്റത്യാദരാൽ കൂപ്പുകൈ-
ത്താരായ് ചൊല്ലി: "പൊറുക്ക തെറ്റ,കലെയാ-
ണെന്നില്ല'മെന്നിങ്ങനേ. 3
"പൊറുക്കേണമെന്നാണെനിക്കാശ പക്ഷേ
പൊറുക്കാൻ ഞെരുക്കത്തിലാക്കുന്നു നിങ്ങൾ;
വെറുപ്പിച്ചിടും മട്ടെടുക്കണ്ട പോരും
വെറും വാക്കുരയ്ക്കുന്ന 'തെന്നാൻ ഗൃഹ സ്ഥൻ 4
"അയ്യോ! ഞാൻ വഴിയാത്രമൂലമതിയായ് -
ക്ഷീണിച്ചു, വാക്കോതുവാൻ
വയ്യോര്ത്തിടുക, തെല്ലു ചോറു തരണം
പാരം വിശപ്പുണ്ടു മേ
പൊയ്യോതിടുകയല്ല, താങ്കൾ ദയവെ-
ക്കാഞ്ഞാൽ കുഴക്കായിതെൻ
മെയ്യോ ഹാ! തളരുന്നു'വെന്നു വളരെ-
ത്താണോതി പാന്ഥോത്തമൻ. 5
ചൊന്നാനാഗ് ഗൃഹനാഥ“നിങ്ങു വെറുതേ
വന്നാൽ വിളമ്പിത്തരാ-
നന്നാദ്യങ്ങളൊരുക്കിവെച്ച തറവാട-
ടല്ലിന്നിതെന്നോര്ക്കണം;
തിന്നാനാശ തികഞ്ഞുവന്നു വഷളായ് -
പ്പോവാതിരുന്നീടുവാൻ
പൊന്നാരം പറയേണ്ട വന്നവഴിയേ
പോയ്ക്കൊൾകതാണുത്തമം". 6
വഴിപോക്കനുരച്ചു: “പിന്നെയും നേർ-
വഴിചൊന്നാലറിയാതിരിപ്പതെന്തേ?
പഴിവാക്കു കറയ്ക്കും ഹന്ത! ഞാനീ-
വഴിയേ വന്നവനല്ലിതേവരയ്ക്കും" 7
ചൊടിക്കയോ വേണ്ടതു'പസ്തരിച്ചു'
'കടിക്കു നിർ' വീഴ്ത്തുകതിന്റെ പുണ്യം
ഇടിച്ചുതാഴ്ത്തേണ്ട കുറച്ചു വെള്ളം
കടിക്കുവാൻ വൈകി നിവൃത്തിയുണ്ടോ? 8
വഴിപോക്കര്ക്കു കൊടുക്കയില്ലിവണ്ണം
കഴിയുന്ന ഗൃഹത്തിലുച്ചയാമ്പോൾ
വഴിപോക്കദ്ദ്വിജനേകനെത്തി മുന്നം. 1
പുറ കണ്ടില്ലൊരുപേരെയും താ-
നുറക്കെ നാലഞ്ചു ചുമച്ചു പിന്നെ;
"തുറക്കണേയിക്കതകെ'ന്നു പാന്ഥൻ
പറഞ്ഞു മുണ്ടിട്ടിറയത്തിരുന്നു.
"ആരാണപ്പുറ, മെന്തിനായ്ക്കലശൽ കൂ-
ട്ടീടുന്നു? കേൾക്കായ്കയ-
ല്ലാരാഞ്ഞിവരവെന്തിനെന്നു"ന്നു ചൊടിയിൽ
ചൊല്ലിഗ്ഗൃഹസ്ഥദ്വിജൻ
നേരായ് വാതിൽ തുറന്നു പാന്ഥനെഴുനേ-
റ്റത്യാദരാൽ കൂപ്പുകൈ-
ത്താരായ് ചൊല്ലി: "പൊറുക്ക തെറ്റ,കലെയാ-
ണെന്നില്ല'മെന്നിങ്ങനേ. 3
"പൊറുക്കേണമെന്നാണെനിക്കാശ പക്ഷേ
പൊറുക്കാൻ ഞെരുക്കത്തിലാക്കുന്നു നിങ്ങൾ;
വെറുപ്പിച്ചിടും മട്ടെടുക്കണ്ട പോരും
വെറും വാക്കുരയ്ക്കുന്ന 'തെന്നാൻ ഗൃഹ സ്ഥൻ 4
"അയ്യോ! ഞാൻ വഴിയാത്രമൂലമതിയായ് -
ക്ഷീണിച്ചു, വാക്കോതുവാൻ
വയ്യോര്ത്തിടുക, തെല്ലു ചോറു തരണം
പാരം വിശപ്പുണ്ടു മേ
പൊയ്യോതിടുകയല്ല, താങ്കൾ ദയവെ-
ക്കാഞ്ഞാൽ കുഴക്കായിതെൻ
മെയ്യോ ഹാ! തളരുന്നു'വെന്നു വളരെ-
ത്താണോതി പാന്ഥോത്തമൻ. 5
ചൊന്നാനാഗ് ഗൃഹനാഥ“നിങ്ങു വെറുതേ
വന്നാൽ വിളമ്പിത്തരാ-
നന്നാദ്യങ്ങളൊരുക്കിവെച്ച തറവാട-
ടല്ലിന്നിതെന്നോര്ക്കണം;
തിന്നാനാശ തികഞ്ഞുവന്നു വഷളായ് -
പ്പോവാതിരുന്നീടുവാൻ
പൊന്നാരം പറയേണ്ട വന്നവഴിയേ
പോയ്ക്കൊൾകതാണുത്തമം". 6
വഴിപോക്കനുരച്ചു: “പിന്നെയും നേർ-
വഴിചൊന്നാലറിയാതിരിപ്പതെന്തേ?
പഴിവാക്കു കറയ്ക്കും ഹന്ത! ഞാനീ-
വഴിയേ വന്നവനല്ലിതേവരയ്ക്കും" 7
ചൊടിക്കയോ വേണ്ടതു'പസ്തരിച്ചു'
'കടിക്കു നിർ' വീഴ്ത്തുകതിന്റെ പുണ്യം
ഇടിച്ചുതാഴ്ത്തേണ്ട കുറച്ചു വെള്ളം
കടിക്കുവാൻ വൈകി നിവൃത്തിയുണ്ടോ? 8
തമ്മിൽ കണ്ടറിവുള്ളതായിതുവരെ-
ത്തോന്നീലെനിയൊട്ടുമേ
തമ്മിൽ തമ്മിലൊരാളൊട്ടൂണിനു പണം
വാങ്ങും ഭവാനെങ്കിലോ,
ഇമ്മിക്കും മടിയില്ലതിന്നു വകയു-
ള്ളാളാണു ഞാനല്പമീ
യമ്മിക്കല്ലൊടു മല്ലിടുന്നൊരു കടും-
നെഞ്ഞൊന്നലിഞ്ഞാൽ മതി!'' 9
ഉടൻ ഗൃഹസ്ഥദ്വിജനോതി:-"സാപ്പടാൻ
നടക്കുവോര്ക്കുള്ള മിരട്ടൊരിക്കലും
നടക്കയില്ലിത്തറവാട്ടിലേതുമേ
കടക്കതാനെന്റെ പടിപ്പുറത്തിനി." 10
അപ്പോൾ മാതിരി മാറി, പാന്ഥനെഴുനേ-
റ്റേവം പറഞ്ഞീടിനാ-
"നിപ്പോൾ ചൊല്ലിയ വാക്കിനിപ്പറയുവാ-
നോര്ത്തിട്ടു വേണം ഭവാൻ;
തപ്പോരോന്നറിവറ്റവര്ക്കിഹ വരും
വന്നോട്ടെ മററുള്ളവര്-
ക്കെപ്പോഴും ക്ഷമവേണമെന്നു കരുതി-
ക്കൊണ്ടിത്രയും പാർത്തു ഞാൻ.” 11
നാലാന്നാളിതുപോലെതന്നെ വളരെ
ക്ഷുത്തേറ്റു ദാഹിച്ചു വ-
ന്മാലാണ്ടിങ്ങുവരും വഴിക്കൊരു ഗൃഹ-
ത്തിൽ ചെന്നു കേറീടിനേൻ;
ശീലാദ്യങ്ങൾ നിനച്ചിടുന്ന സമയ-
ത്തബ്ഭൂസുരൻ താങ്കളെ-
പ്പോലാകുന്നു പഠിച്ചവിദ്യ പതിനെ-
ട്ടും ഞാനെടുത്തീടിനേൻ." 12
“കൊടുക്കുന്നൊരാളല്ല, കിട്ടില്ല ചോറെ-
ന്നൊടുക്കം മനസ്സിൽ ദൃഢംവന്നനേരം
കടുങ്കയ്ക്കു ഞാനൊന്നു കാണിച്ചു പോന്നേ-
നെടുപ്പിക്കുമക്കയ്യു താനും കലാശം" 13
"വാദിക്കേണ്ട തരം പിഴച്ചു ശരിയാ-
യന്തർജ്ജനത്തോടു പോയ് -
ചോദിക്കൂ, വെളിവില്ല തന്റെ തലമ-
ണ്ടയ്ക്കെന്തു ചെയ്യുന്നു ഞാൻ;
ആദിക്കേ പറയായ്കയല്ലൊരുപിടി-
ച്ചോറേകുവാനായ്മടി-
ച്ചീദിക്കിങ്കലണച്ചു കാഴ്ചമിനി ഞാ--
നോര്ത്താലുമില്ലാ ഫലം.'' 14
കടക്കണ്ണു ചോപ്പിച്ചിവണ്ണം പറഞ്ഞി-
ട്ടിടക്കെട്ടുമായ് പാന്ഥനെക്കണ്ട നേരം
തുടങ്ങീ മനോരാജ്യ, മൂറ്റം ഗൃഹസ്ഥ-
ന്നടങ്ങീ, വിയർത്തൂരു പാരം വിറച്ചു. 15
അന്തർഗൃഹത്തിലിവ കേട്ടിറപാര്ത്തു നില്ക്കു-
മന്തര്ജ്ജനം പതിയെ മാടിവിളിച്ചു വേഗം
അന്തം വെടിഞ്ഞപടി പേടി മുഴുത്തുകൊണ്ട-
ത്യന്തം പരുങ്ങി പരിതാപഭരം പറഞ്ഞാൾ:- 16
ത്തോന്നീലെനിയൊട്ടുമേ
തമ്മിൽ തമ്മിലൊരാളൊട്ടൂണിനു പണം
വാങ്ങും ഭവാനെങ്കിലോ,
ഇമ്മിക്കും മടിയില്ലതിന്നു വകയു-
ള്ളാളാണു ഞാനല്പമീ
യമ്മിക്കല്ലൊടു മല്ലിടുന്നൊരു കടും-
നെഞ്ഞൊന്നലിഞ്ഞാൽ മതി!'' 9
ഉടൻ ഗൃഹസ്ഥദ്വിജനോതി:-"സാപ്പടാൻ
നടക്കുവോര്ക്കുള്ള മിരട്ടൊരിക്കലും
നടക്കയില്ലിത്തറവാട്ടിലേതുമേ
കടക്കതാനെന്റെ പടിപ്പുറത്തിനി." 10
അപ്പോൾ മാതിരി മാറി, പാന്ഥനെഴുനേ-
റ്റേവം പറഞ്ഞീടിനാ-
"നിപ്പോൾ ചൊല്ലിയ വാക്കിനിപ്പറയുവാ-
നോര്ത്തിട്ടു വേണം ഭവാൻ;
തപ്പോരോന്നറിവറ്റവര്ക്കിഹ വരും
വന്നോട്ടെ മററുള്ളവര്-
ക്കെപ്പോഴും ക്ഷമവേണമെന്നു കരുതി-
ക്കൊണ്ടിത്രയും പാർത്തു ഞാൻ.” 11
നാലാന്നാളിതുപോലെതന്നെ വളരെ
ക്ഷുത്തേറ്റു ദാഹിച്ചു വ-
ന്മാലാണ്ടിങ്ങുവരും വഴിക്കൊരു ഗൃഹ-
ത്തിൽ ചെന്നു കേറീടിനേൻ;
ശീലാദ്യങ്ങൾ നിനച്ചിടുന്ന സമയ-
ത്തബ്ഭൂസുരൻ താങ്കളെ-
പ്പോലാകുന്നു പഠിച്ചവിദ്യ പതിനെ-
ട്ടും ഞാനെടുത്തീടിനേൻ." 12
“കൊടുക്കുന്നൊരാളല്ല, കിട്ടില്ല ചോറെ-
ന്നൊടുക്കം മനസ്സിൽ ദൃഢംവന്നനേരം
കടുങ്കയ്ക്കു ഞാനൊന്നു കാണിച്ചു പോന്നേ-
നെടുപ്പിക്കുമക്കയ്യു താനും കലാശം" 13
"വാദിക്കേണ്ട തരം പിഴച്ചു ശരിയാ-
യന്തർജ്ജനത്തോടു പോയ് -
ചോദിക്കൂ, വെളിവില്ല തന്റെ തലമ-
ണ്ടയ്ക്കെന്തു ചെയ്യുന്നു ഞാൻ;
ആദിക്കേ പറയായ്കയല്ലൊരുപിടി-
ച്ചോറേകുവാനായ്മടി-
ച്ചീദിക്കിങ്കലണച്ചു കാഴ്ചമിനി ഞാ--
നോര്ത്താലുമില്ലാ ഫലം.'' 14
കടക്കണ്ണു ചോപ്പിച്ചിവണ്ണം പറഞ്ഞി-
ട്ടിടക്കെട്ടുമായ് പാന്ഥനെക്കണ്ട നേരം
തുടങ്ങീ മനോരാജ്യ, മൂറ്റം ഗൃഹസ്ഥ-
ന്നടങ്ങീ, വിയർത്തൂരു പാരം വിറച്ചു. 15
അന്തർഗൃഹത്തിലിവ കേട്ടിറപാര്ത്തു നില്ക്കു-
മന്തര്ജ്ജനം പതിയെ മാടിവിളിച്ചു വേഗം
അന്തം വെടിഞ്ഞപടി പേടി മുഴുത്തുകൊണ്ട-
ത്യന്തം പരുങ്ങി പരിതാപഭരം പറഞ്ഞാൾ:- 16
"ഇയ്യാൾ ചില്ലറയല്ല നമ്മളിവിടെ-
ക്കാണിച്ച കാര്യം കടും-
കയ്യാണുണ്ണികളുള്ളതോര്ക്കുകിതുപോ-
ലില്ലിന്നൊരില്ലത്തിലും
തിയ്യാളുന്നിതു കണ്ണിൽനിന്നിവിടെ വെ-
ച്ചിന്നേരമെന്തൊക്കയോ
ചെയ്യാനായ് തുടരുന്നു നല്കുക ഭവാ-
നിന്നിക്ഷണം ഭക്ഷണം." 17
"മടിക്കുവാനെന്തിനി? കാലു രണ്ടും
പിടിച്ചുടൻ ചെയ്തഭിവാദ്യമിപ്പോൾ
ഇടിച്ചിലായാളറിയാതെ വാശി-
പിടിച്ചതേ തെറ്റി തിരിഞ്ഞു നോക്കൂ." 18
അന്നേരത്തയൽപക്കമുള്ളവർ തിര-
ക്കെന്തെന്നു നോക്കീടുവാൻ
വന്നേറും വെയിൽകൊണ്ടുനിന്നു പടുവാം
പാന്ഥന്റെ കോപാഗ്നിയെ
ഇന്നേരത്തു കെടുത്തണം ശരണമി-
ല്ലാതാവുമാളല്പന,-
ല്ലെന്നേറെപ്പറവാൻ തുടങ്ങി ശിവനേ!
കാണേണ്ടതാണാസ്ഥിതി. 19
ഒന്നാണേവരുമോതിടും മൊഴി മെര-
ട്ടാവില്ല, വൻകോപമീ-
വനാൾക്കുണ്ടാടുവെന്തിനുള്ളൊരു പുറ-
പ്പാടാണറിഞ്ഞില്ല ഞാൻ;
വന്നാൽ വന്നു 'കുറച്ചു ചോറിഹ ചൂടാ-
മെന്നായുറച്ചാ ദ്വിജൻ
ചെന്നാപ്പാന്ഥപദങ്ങളിൽ ഝടുതി വീ-
ണേവം പറഞ്ഞീടിനാൻ:- 20
"തെറ്റീ ഭൂസുരവര്യ! ഞാനിതുവരെ-
ക്കാണിച്ചതും ചൊന്നതും,
ചെറ്റീസ്സാധുവിൽ വെക്കണം ദയ, കുളി-
ച്ചുണ്ണാനൊരുങ്ങീടണം;
പറ്റീ താമസ,മായതാസകലമെ-
ന്നില്ലായ്മയാണേ, കണ-
ക്കാറ്റീവന്നൊരു കോപമാറ്റുക ഭവാ-
നല്ലാതെയില്ലാശ്രയം." 21
കുറഞ്ഞു പാന്ഥന്നിതു കേട്ടു കോപം
പറഞ്ഞു പറ്റീ പണിയെന്ന ചിന്തയാൽ
"മുറയ്ക്കും ഞാൻ മുങ്ങിവരാം ഭവാനി
ന്നുറയ്ക്കു; ദുഷ്കാലമകന്നു നിങ്ങടേ." 22
"കണ്ടാലുമുഴീസുരവയര്യ! മാത്ര-
കൊണ്ടാദരാൽ ഞാൻ ശരിയായൊരുങ്ങാം;
രണ്ടാം കുളിക്കാരനു താമസിപ്പാ-
നുണ്ടാകുമോ സംഗതി? തുംഗബുദ്ധേ!'’ 23
എന്നുരച്ചു വിധിപോൽ കുളിച്ചുടൻ
വന്നു വേണ്ടവിധമായ ലൌകികം
അന്നുനമ്മുടെ ഗൃഹസ്ഥനുള്ളഴി-
ഞ്ഞൊന്നുപോലഖിലവും നടത്തിനാൻ. 24
ക്കാണിച്ച കാര്യം കടും-
കയ്യാണുണ്ണികളുള്ളതോര്ക്കുകിതുപോ-
ലില്ലിന്നൊരില്ലത്തിലും
തിയ്യാളുന്നിതു കണ്ണിൽനിന്നിവിടെ വെ-
ച്ചിന്നേരമെന്തൊക്കയോ
ചെയ്യാനായ് തുടരുന്നു നല്കുക ഭവാ-
നിന്നിക്ഷണം ഭക്ഷണം." 17
"മടിക്കുവാനെന്തിനി? കാലു രണ്ടും
പിടിച്ചുടൻ ചെയ്തഭിവാദ്യമിപ്പോൾ
ഇടിച്ചിലായാളറിയാതെ വാശി-
പിടിച്ചതേ തെറ്റി തിരിഞ്ഞു നോക്കൂ." 18
അന്നേരത്തയൽപക്കമുള്ളവർ തിര-
ക്കെന്തെന്നു നോക്കീടുവാൻ
വന്നേറും വെയിൽകൊണ്ടുനിന്നു പടുവാം
പാന്ഥന്റെ കോപാഗ്നിയെ
ഇന്നേരത്തു കെടുത്തണം ശരണമി-
ല്ലാതാവുമാളല്പന,-
ല്ലെന്നേറെപ്പറവാൻ തുടങ്ങി ശിവനേ!
കാണേണ്ടതാണാസ്ഥിതി. 19
ഒന്നാണേവരുമോതിടും മൊഴി മെര-
ട്ടാവില്ല, വൻകോപമീ-
വനാൾക്കുണ്ടാടുവെന്തിനുള്ളൊരു പുറ-
പ്പാടാണറിഞ്ഞില്ല ഞാൻ;
വന്നാൽ വന്നു 'കുറച്ചു ചോറിഹ ചൂടാ-
മെന്നായുറച്ചാ ദ്വിജൻ
ചെന്നാപ്പാന്ഥപദങ്ങളിൽ ഝടുതി വീ-
ണേവം പറഞ്ഞീടിനാൻ:- 20
"തെറ്റീ ഭൂസുരവര്യ! ഞാനിതുവരെ-
ക്കാണിച്ചതും ചൊന്നതും,
ചെറ്റീസ്സാധുവിൽ വെക്കണം ദയ, കുളി-
ച്ചുണ്ണാനൊരുങ്ങീടണം;
പറ്റീ താമസ,മായതാസകലമെ-
ന്നില്ലായ്മയാണേ, കണ-
ക്കാറ്റീവന്നൊരു കോപമാറ്റുക ഭവാ-
നല്ലാതെയില്ലാശ്രയം." 21
കുറഞ്ഞു പാന്ഥന്നിതു കേട്ടു കോപം
പറഞ്ഞു പറ്റീ പണിയെന്ന ചിന്തയാൽ
"മുറയ്ക്കും ഞാൻ മുങ്ങിവരാം ഭവാനി
ന്നുറയ്ക്കു; ദുഷ്കാലമകന്നു നിങ്ങടേ." 22
"കണ്ടാലുമുഴീസുരവയര്യ! മാത്ര-
കൊണ്ടാദരാൽ ഞാൻ ശരിയായൊരുങ്ങാം;
രണ്ടാം കുളിക്കാരനു താമസിപ്പാ-
നുണ്ടാകുമോ സംഗതി? തുംഗബുദ്ധേ!'’ 23
എന്നുരച്ചു വിധിപോൽ കുളിച്ചുടൻ
വന്നു വേണ്ടവിധമായ ലൌകികം
അന്നുനമ്മുടെ ഗൃഹസ്ഥനുള്ളഴി-
ഞ്ഞൊന്നുപോലഖിലവും നടത്തിനാൻ. 24
ഒന്നാതരം മുണ്ടൊരു ശീല ഭസ്മ-
മൊന്നാംതരം ചന്ദനമെന്നിതെല്ലാം
ഒന്നാംതരം ഭക്തിയൊടേകി പിന്നീ-
ടൊന്നാംതരം ഭക്ഷണവും കൊടുത്തു. 25
പുത്തൻപായ കൊടുത്തു പാന്ഥനു മുദാ-
ചെല്ലം കൊടുത്തുണ്ടുവ-
ന്നത്തവ്വൊന്നു മുറുക്കിനാരിരുവരും,
പിന്നെഗ്ഗൃഹസ്ഥദ്വിജൻ
ചിത്തം ചേര്ന്നു പറഞ്ഞു:- "നാലുദിവസം
മുമ്പെന്തു കൈ കാട്ടിയെ-
ന്നിത്തക്കത്തിലുരച്ചിടേണ”മതു കേ-
ട്ടോതീടിനാൻ പാന്ഥനും:- 26
"നോക്കിപ്പോള ങ്ങുമിങ്ങും വ്യസനമനുഭവി-
ക്കാതെകണ്ടീശ്വരൻ താൻ
നീക്കിത്തന്നുള്ളവസ്ഥയ്ക്കിനിയതു പറയി-
ക്കേണ്ട, കേൾക്കുന്ന നേരം
മൂക്കിൽ കൈവെയ്ക്കും, മെല്ലാവരു, മൊരു ദുരഭി-
പ്രായ മെനെക്കുറിച്ചു.
ണ്ടാക്കിത്തീര്ക്കേണ്ട, ചോദിക്കരുതിനി"യിതു കേ-
ട്ടോതിനാനാഗ്ഗൃഹസ്ഥൻ:- 27
"ഒഴിയേണ്ട ഭവാൻ പറഞ്ഞുതന്നേ
കഴിയൂ; തങ്കരുതിന്നു ശങ്കതെല്ലും
കഴിയുന്നതുമെന്റെ മട്ടു സത്താം
വഴി വിട്ടോര്ക്കൊരു പാഠമായ്വരട്ടേ" 28
വന്നാദരാലേവരുമങ്ങടുത്തു-
നിന്നാർ നിരക്കെച്ചെവിയോര്ത്തു മേന്മേൽ;
"എന്നാൽ ധരിച്ചീടുവി"നെന്നു പാന്ഥൻ
ചൊന്നാൻ ശരിയ്ക്കുന്നു നടന്നപോലെ 29
ഒരിത്തിരിച്ചോറു വിശപ്പടക്കുവാ-
നൊരിക്കലും കിട്ടുകയില്ലയെന്നു താൻ
ധരിച്ചിളിഭ്യച്ചിരിയോടിറങ്ങി ഞാൻ
തിരിഞ്ഞുനോക്കാതെ നടന്നു തോഴരേ" 30
ആ വാക്കു കേട്ടപ്പൊഴുതാഗ് ഗൃഹസ്ഥനും
താൻ വാ പിളന്നാ,നതു വിസ്തരിക്കുവാൻ
നാവായിരം വേണ, മതില്ല നാട്ടുകാര്-
ക്കാവാം വിചാരിക്കിലതാണു ഭംഗിയും. 31
"ചൊല്ലേണം രാജ്യമേതാണയി സരസ! ഭവാ-
നേതൊരില്ലത്തെയെന്നും
ചൊല്ലേണം വേഗ”മെന്നാഗ്ഗൃഹപതി
കുതുകാൽ ചോദ്യ മായോരു നേരം
"തെല്ലേറെത്തെക്കു രാജ്യം വലിയൊരു "നടുമുൽ-
പാടു പട്ടേരി" കേട്ടി-
ട്ടില്ലേ?" യെന്നോതി മുണ്ടും കടയുടനെടു
ത്തിങ്ങു പോന്നാൻ മിടുക്കൻ. 32
മൊന്നാംതരം ചന്ദനമെന്നിതെല്ലാം
ഒന്നാംതരം ഭക്തിയൊടേകി പിന്നീ-
ടൊന്നാംതരം ഭക്ഷണവും കൊടുത്തു. 25
പുത്തൻപായ കൊടുത്തു പാന്ഥനു മുദാ-
ചെല്ലം കൊടുത്തുണ്ടുവ-
ന്നത്തവ്വൊന്നു മുറുക്കിനാരിരുവരും,
പിന്നെഗ്ഗൃഹസ്ഥദ്വിജൻ
ചിത്തം ചേര്ന്നു പറഞ്ഞു:- "നാലുദിവസം
മുമ്പെന്തു കൈ കാട്ടിയെ-
ന്നിത്തക്കത്തിലുരച്ചിടേണ”മതു കേ-
ട്ടോതീടിനാൻ പാന്ഥനും:- 26
"നോക്കിപ്പോള ങ്ങുമിങ്ങും വ്യസനമനുഭവി-
ക്കാതെകണ്ടീശ്വരൻ താൻ
നീക്കിത്തന്നുള്ളവസ്ഥയ്ക്കിനിയതു പറയി-
ക്കേണ്ട, കേൾക്കുന്ന നേരം
മൂക്കിൽ കൈവെയ്ക്കും, മെല്ലാവരു, മൊരു ദുരഭി-
പ്രായ മെനെക്കുറിച്ചു.
ണ്ടാക്കിത്തീര്ക്കേണ്ട, ചോദിക്കരുതിനി"യിതു കേ-
ട്ടോതിനാനാഗ്ഗൃഹസ്ഥൻ:- 27
"ഒഴിയേണ്ട ഭവാൻ പറഞ്ഞുതന്നേ
കഴിയൂ; തങ്കരുതിന്നു ശങ്കതെല്ലും
കഴിയുന്നതുമെന്റെ മട്ടു സത്താം
വഴി വിട്ടോര്ക്കൊരു പാഠമായ്വരട്ടേ" 28
വന്നാദരാലേവരുമങ്ങടുത്തു-
നിന്നാർ നിരക്കെച്ചെവിയോര്ത്തു മേന്മേൽ;
"എന്നാൽ ധരിച്ചീടുവി"നെന്നു പാന്ഥൻ
ചൊന്നാൻ ശരിയ്ക്കുന്നു നടന്നപോലെ 29
ഒരിത്തിരിച്ചോറു വിശപ്പടക്കുവാ-
നൊരിക്കലും കിട്ടുകയില്ലയെന്നു താൻ
ധരിച്ചിളിഭ്യച്ചിരിയോടിറങ്ങി ഞാൻ
തിരിഞ്ഞുനോക്കാതെ നടന്നു തോഴരേ" 30
ആ വാക്കു കേട്ടപ്പൊഴുതാഗ് ഗൃഹസ്ഥനും
താൻ വാ പിളന്നാ,നതു വിസ്തരിക്കുവാൻ
നാവായിരം വേണ, മതില്ല നാട്ടുകാര്-
ക്കാവാം വിചാരിക്കിലതാണു ഭംഗിയും. 31
"ചൊല്ലേണം രാജ്യമേതാണയി സരസ! ഭവാ-
നേതൊരില്ലത്തെയെന്നും
ചൊല്ലേണം വേഗ”മെന്നാഗ്ഗൃഹപതി
കുതുകാൽ ചോദ്യ മായോരു നേരം
"തെല്ലേറെത്തെക്കു രാജ്യം വലിയൊരു "നടുമുൽ-
പാടു പട്ടേരി" കേട്ടി-
ട്ടില്ലേ?" യെന്നോതി മുണ്ടും കടയുടനെടു
ത്തിങ്ങു പോന്നാൻ മിടുക്കൻ. 32