ഇന്നു സഭാനാഥന്നും
വന്നു നിറഞ്ഞുള്ളൊരിസ്സദസ്യര്ക്കും
നിന്നു തരുന്നേൻ വന്ദന-
മൊന്നു കരൾക്കാമ്പലിഞ്ഞു കവികൾക്കും. 1
എളേതരം വാസനകൊണ്ടു മാത്രമീ-
യ്യെളേതരം തീര്പ്പൊരു പദ്യമാര്ക്കുമേ
കളേതരം സ്വാദുകലര്ന്ന മൂലമുൾ-
ക്കളേ തരംപോലെ രുചിക്കയില്ലഹോ! 2
കത്തിവനവിടെക്കിട്ടിയ
കത്തി മുറയ്ക്കൊന്നു നോക്കി വായിച്ചു
കത്തി മമാശയമായത-
കത്തിപ്പോഴും കെടാതിരിക്കുന്നു. 3
തലയാളികൾതൻ വാക്കു വിലവെക്കാതിരിക്കുകിൽ
നിലകിട്ടില്ലയെന്നോര്ത്തു ചിലതിന്നോതിടുന്നു ഞാൻ. 4
പദ്യമോ ഗദ്യമോയെന്നതദ്യ തിട്ടപ്പെടുത്തുവാൻ
വിദ്യയുള്ളോര്ക്കുമാവാത്ത പദ്യലേഖനമൊന്നിതാ. 5
ഏതു സംഗതിയെപ്പറ്റിയോതുവാനാണു നിശ്ചയം
ഏതുമില്ലറിവെന്നാലും പേ തുറന്നു പറഞ്ഞിടാം. 6
സമാജമിതിനുള്ള പേർ 'കവിസമാജ'മെന്നാകയാൽ
ക്രമാൽ കവിതയെക്കുറിച്ചിവിടെ രണ്ടു വാക്കോതിടാം;
പ്രമാണികളിരിക്കെയീവിഷയമോതുവാനോര്ക്കിലീ-
യമാന്തനിലര്യാന്ന ഞാൻ വരുവതേ കടുംകയ്യുതാൻ. 7
വന്നു നിറഞ്ഞുള്ളൊരിസ്സദസ്യര്ക്കും
നിന്നു തരുന്നേൻ വന്ദന-
മൊന്നു കരൾക്കാമ്പലിഞ്ഞു കവികൾക്കും. 1
എളേതരം വാസനകൊണ്ടു മാത്രമീ-
യ്യെളേതരം തീര്പ്പൊരു പദ്യമാര്ക്കുമേ
കളേതരം സ്വാദുകലര്ന്ന മൂലമുൾ-
ക്കളേ തരംപോലെ രുചിക്കയില്ലഹോ! 2
കത്തിവനവിടെക്കിട്ടിയ
കത്തി മുറയ്ക്കൊന്നു നോക്കി വായിച്ചു
കത്തി മമാശയമായത-
കത്തിപ്പോഴും കെടാതിരിക്കുന്നു. 3
തലയാളികൾതൻ വാക്കു വിലവെക്കാതിരിക്കുകിൽ
നിലകിട്ടില്ലയെന്നോര്ത്തു ചിലതിന്നോതിടുന്നു ഞാൻ. 4
പദ്യമോ ഗദ്യമോയെന്നതദ്യ തിട്ടപ്പെടുത്തുവാൻ
വിദ്യയുള്ളോര്ക്കുമാവാത്ത പദ്യലേഖനമൊന്നിതാ. 5
ഏതു സംഗതിയെപ്പറ്റിയോതുവാനാണു നിശ്ചയം
ഏതുമില്ലറിവെന്നാലും പേ തുറന്നു പറഞ്ഞിടാം. 6
സമാജമിതിനുള്ള പേർ 'കവിസമാജ'മെന്നാകയാൽ
ക്രമാൽ കവിതയെക്കുറിച്ചിവിടെ രണ്ടു വാക്കോതിടാം;
പ്രമാണികളിരിക്കെയീവിഷയമോതുവാനോര്ക്കിലീ-
യമാന്തനിലര്യാന്ന ഞാൻ വരുവതേ കടുംകയ്യുതാൻ. 7
എല്ലാവരും കവികളാണൊരുപക്ഷമോര്ത്താ-
ലല്ലായ്കിലില്ല കവിതക്കൊടി കയ്യിലാര്ക്കും;
ചൊല്ലാർന്ന സൽക്കവികൾതൻ തുക തിട്ടമായി-
ച്ചൊല്ലാൻ നമുക്കൊരു കരത്തളിർകൊണ്ടു പററും. 8
ഒന്നിന്നുദാഹരണമായ് പറയേണമെങ്കി
ലെന്നില്പുമെൻ കൃതിയുമോര്ക്ക പിടിപ്പതായീ;
വന്നിമ്മഹാജനസഭയ്ക്കു നടുക്കു കേറാൻ
വന്നില്ലയോ കൊതിയെനിക്കു മനസ്സിരുത്തിൻ. 9
ശ്ലോകത്തിലേ കവിതയുള്ളു, തരിമ്പുമില്ലീ-
ലോകത്തിൽ വാചകഗണങ്ങളിലെന്നു നേരേ
ആകത്തെളിഞ്ഞു പറയുന്നവരെക്കുറിച്ചു
ശോകപ്പെടാതൊരുവനിന്നു നിവൃത്തിയുണ്ടോ? 10
ഓര്ത്താൽ നമുക്കതറിയാം പുനരിന്ദുലേഖ'
മാർത്താണ്ഡവർമ്മ മുതലായ് ചില ഗദ്യകാവ്യം
പാര്ത്താകിലോ കവിത വന്നു പെടാത്ത ഭാഗം
തീര്ത്താണുരപ്പതവയിൽ കണികാണ്മതാണോ? 11
നാരായണീയം നലമൊടു തീർത്ത
നാരായണൻ ഭട്ടതിരിക്കു തുല്യൻ
ആരാഞ്ഞു നോക്കാമവനീതലത്തി-
ലാരാണൊരാളന്നുമതിന്നു പിമ്പും. 12
തുഞ്ചൻതൻ കഥ വിസ്തരിക്ക വിഷമം,
പിന്നെച്ചെറുശ്ശേരിയും,
കുഞ്ചൻതാൻ മഴമംഗലം പുനവുമാ-
ച്ചേലപ്പറമ്പെന്നിവർ
തഞ്ചത്തിൽക്കവിതക്കൊടിപ്പെരുമര-
ത്തിന്മേൽ കരേറീട്ടതിൻ
തുഞ്ചത്താണ്ടവരാണിതേവരെയതിൽ-
ച്ചേർന്നീടുമുണ്ണായിയും. 13
ലല്ലായ്കിലില്ല കവിതക്കൊടി കയ്യിലാര്ക്കും;
ചൊല്ലാർന്ന സൽക്കവികൾതൻ തുക തിട്ടമായി-
ച്ചൊല്ലാൻ നമുക്കൊരു കരത്തളിർകൊണ്ടു പററും. 8
ഒന്നിന്നുദാഹരണമായ് പറയേണമെങ്കി
ലെന്നില്പുമെൻ കൃതിയുമോര്ക്ക പിടിപ്പതായീ;
വന്നിമ്മഹാജനസഭയ്ക്കു നടുക്കു കേറാൻ
വന്നില്ലയോ കൊതിയെനിക്കു മനസ്സിരുത്തിൻ. 9
ശ്ലോകത്തിലേ കവിതയുള്ളു, തരിമ്പുമില്ലീ-
ലോകത്തിൽ വാചകഗണങ്ങളിലെന്നു നേരേ
ആകത്തെളിഞ്ഞു പറയുന്നവരെക്കുറിച്ചു
ശോകപ്പെടാതൊരുവനിന്നു നിവൃത്തിയുണ്ടോ? 10
ഓര്ത്താൽ നമുക്കതറിയാം പുനരിന്ദുലേഖ'
മാർത്താണ്ഡവർമ്മ മുതലായ് ചില ഗദ്യകാവ്യം
പാര്ത്താകിലോ കവിത വന്നു പെടാത്ത ഭാഗം
തീര്ത്താണുരപ്പതവയിൽ കണികാണ്മതാണോ? 11
നാരായണീയം നലമൊടു തീർത്ത
നാരായണൻ ഭട്ടതിരിക്കു തുല്യൻ
ആരാഞ്ഞു നോക്കാമവനീതലത്തി-
ലാരാണൊരാളന്നുമതിന്നു പിമ്പും. 12
തുഞ്ചൻതൻ കഥ വിസ്തരിക്ക വിഷമം,
പിന്നെച്ചെറുശ്ശേരിയും,
കുഞ്ചൻതാൻ മഴമംഗലം പുനവുമാ-
ച്ചേലപ്പറമ്പെന്നിവർ
തഞ്ചത്തിൽക്കവിതക്കൊടിപ്പെരുമര-
ത്തിന്മേൽ കരേറീട്ടതിൻ
തുഞ്ചത്താണ്ടവരാണിതേവരെയതിൽ-
ച്ചേർന്നീടുമുണ്ണായിയും. 13
അച്ഛൻ വെണ്മണി നടുവ-
ത്തച്ഛൻ പൂന്തോട്ടമെന്നിവർ കൃതിച്ചാൽ
സച്ഛന്ദം വായിപ്പതി-
നിച്ഛവരാത്തോൻ മനുഷ്യനോ? പറവിൻ. 14
ശിവനും വെണ്മണിമഹനും
കവനേ കൈവെച്ചതിന്നു വിലതീര്ക്കാൻ
പവനും കാശും വാസന
ശിവനേ! കൈക്കൊണ്ടടുക്കിലും തോല്ലും. 15
പോയീ മഹാൻ കേരളകാളിദാസ-
നായീടുമാക്കേരളവര്മ്മഭൂപൻ
പായീ ജഗത്തിൽപ്പുകൾ പൂത്തു കായു-
മായീ നിറച്ചുണ്ടു പടർന്നിടുന്നു. 16
പഞ്ഞിക്കെട്ടിൽ തീക്കനൽക്കട്ടപോലെ
നെഞ്ഞിപ്പോഴും നാട്ടുകാക്കേര്തവര്ക്കും
ഭഞ്ജിച്ചിടും മട്ടിലല്ലേ മഹാനാം
കുഞ്ഞിക്കുട്ടൻ തമ്പുരാൻ പോയ കാര്യം? 17
വാ തുറന്നു പറയുന്ന നാട്ടില-
പോതു വന്ന പുരുനഷ്ടമോര്ക്കിലോ
തോതുകൊണ്ടു കിടനില്ക്കുമോ മുറ-
യ്ക്കേതു കമ്പനി പൊളിഞ്ഞുപോകിലും! 18
ത്തച്ഛൻ പൂന്തോട്ടമെന്നിവർ കൃതിച്ചാൽ
സച്ഛന്ദം വായിപ്പതി-
നിച്ഛവരാത്തോൻ മനുഷ്യനോ? പറവിൻ. 14
ശിവനും വെണ്മണിമഹനും
കവനേ കൈവെച്ചതിന്നു വിലതീര്ക്കാൻ
പവനും കാശും വാസന
ശിവനേ! കൈക്കൊണ്ടടുക്കിലും തോല്ലും. 15
പോയീ മഹാൻ കേരളകാളിദാസ-
നായീടുമാക്കേരളവര്മ്മഭൂപൻ
പായീ ജഗത്തിൽപ്പുകൾ പൂത്തു കായു-
മായീ നിറച്ചുണ്ടു പടർന്നിടുന്നു. 16
പഞ്ഞിക്കെട്ടിൽ തീക്കനൽക്കട്ടപോലെ
നെഞ്ഞിപ്പോഴും നാട്ടുകാക്കേര്തവര്ക്കും
ഭഞ്ജിച്ചിടും മട്ടിലല്ലേ മഹാനാം
കുഞ്ഞിക്കുട്ടൻ തമ്പുരാൻ പോയ കാര്യം? 17
വാ തുറന്നു പറയുന്ന നാട്ടില-
പോതു വന്ന പുരുനഷ്ടമോര്ക്കിലോ
തോതുകൊണ്ടു കിടനില്ക്കുമോ മുറ-
യ്ക്കേതു കമ്പനി പൊളിഞ്ഞുപോകിലും! 18
നോക്കും നന്മയിൽ നാടകങ്ങളഖിലം
പിന്നീടുമുണ്ടാക്കുവാൻ
നോക്കുന്നാപ്പതിവില്ല തൽപ്രകൃതിയോ
മന്നിങ്കലന്യാദൃശം;
വായ്ക്കുന്നര്ത്ഥസമൃദ്ധി കല്പന മഹാ-
മന്ത്രക്കരുത്തേവമാ-
യോര്ക്കുമ്പോളെതിരറ്റ രാജകവിതാൻ
തീപ്പെട്ടുപോയില്ലയോ? 19
ഉണ്ടുള്ളൂർ നല്ല വള്ളത്തോളുണ്ടു കുണ്ടൂർ മഹാകവി
രണ്ടുപക്ഷമതില്ലാതെ കണ്ടു പന്തളരാജനും. 20
ആലോചിക്കുംതോറുമര്ത്ഥങ്ങൾ മൂന്നോ-
നാലോ കൂടിക്കാണുമമ്മട്ടിലിപ്പോൾ
പാലോടൊക്കും പദ്യമുണ്ടാക്കിടുന്നൂ
മാലോകക്കായ് കൊച്ചുകൊച്ചുണ്ണി ഭൂപൻ. 21
മേലാ മറ്റുള്ളോര്ക്കിവണ്ണം കൃതിപ്പാൻ
മേലാൽ നമ്മൾക്കുള്ള താരെന്നു ചിത്തേ
മാലാണ്ടീടായ്ക്കാരുമേ നോക്കു വേണ്ടും -
പോലായെക്കാലത്തുമുണ്ടാം മഹാന്മാർ. 22
കട്ടോടുന്നോൻ, കലാവല്ലഭ, നറുവഷളൻ,
വിത്തമുള്ളോൻ, കുരുത്തം-
കെട്ടോൻ, സര്ക്കാർപണിക്കാർ, സരസ, നരസികൻ,
സാധു, സന്യാസിയേവം
മട്ടോരോന്നായി മേലാൽ വരുവതഖിലമി-
പ്പിള്ളരായുള്ളിനത്തിൽ-
പ്പെട്ടോരോന്നായതോര്ത്താൽ കവികളുമതുപോ-
ലിന്നതിൽ ചേര്ന്നിരിക്കും. 23
മതിബലമിയലുന്നോരുള്ളിണങ്ങീട്ടു നിന്നാൽ
മതിയതുവഴിചേരും നന്മ നമ്മൾക്കു മേന്മേൽ;
കൃതിതതി പരിശോധിച്ചറ്റകുറ്റം കഥിക്കു-
ന്നതിനവർ തുനിയേണം പങ്കുചൊല്ലായ്ക വേണം. 24
മതിമാന്മാരേ! ഞാനിനി
മതിയാക്കുന്നു പദങ്ങളും തീർന്നൂ;
മതിയെന്നു നിങ്ങൾ ചൊല്ലിടു-
മതിൽ മുമ്പിതു നിര്ത്തിവെപ്പതാണുചിതം 25
പിന്നീടുമുണ്ടാക്കുവാൻ
നോക്കുന്നാപ്പതിവില്ല തൽപ്രകൃതിയോ
മന്നിങ്കലന്യാദൃശം;
വായ്ക്കുന്നര്ത്ഥസമൃദ്ധി കല്പന മഹാ-
മന്ത്രക്കരുത്തേവമാ-
യോര്ക്കുമ്പോളെതിരറ്റ രാജകവിതാൻ
തീപ്പെട്ടുപോയില്ലയോ? 19
ഉണ്ടുള്ളൂർ നല്ല വള്ളത്തോളുണ്ടു കുണ്ടൂർ മഹാകവി
രണ്ടുപക്ഷമതില്ലാതെ കണ്ടു പന്തളരാജനും. 20
ആലോചിക്കുംതോറുമര്ത്ഥങ്ങൾ മൂന്നോ-
നാലോ കൂടിക്കാണുമമ്മട്ടിലിപ്പോൾ
പാലോടൊക്കും പദ്യമുണ്ടാക്കിടുന്നൂ
മാലോകക്കായ് കൊച്ചുകൊച്ചുണ്ണി ഭൂപൻ. 21
മേലാ മറ്റുള്ളോര്ക്കിവണ്ണം കൃതിപ്പാൻ
മേലാൽ നമ്മൾക്കുള്ള താരെന്നു ചിത്തേ
മാലാണ്ടീടായ്ക്കാരുമേ നോക്കു വേണ്ടും -
പോലായെക്കാലത്തുമുണ്ടാം മഹാന്മാർ. 22
കട്ടോടുന്നോൻ, കലാവല്ലഭ, നറുവഷളൻ,
വിത്തമുള്ളോൻ, കുരുത്തം-
കെട്ടോൻ, സര്ക്കാർപണിക്കാർ, സരസ, നരസികൻ,
സാധു, സന്യാസിയേവം
മട്ടോരോന്നായി മേലാൽ വരുവതഖിലമി-
പ്പിള്ളരായുള്ളിനത്തിൽ-
പ്പെട്ടോരോന്നായതോര്ത്താൽ കവികളുമതുപോ-
ലിന്നതിൽ ചേര്ന്നിരിക്കും. 23
മതിബലമിയലുന്നോരുള്ളിണങ്ങീട്ടു നിന്നാൽ
മതിയതുവഴിചേരും നന്മ നമ്മൾക്കു മേന്മേൽ;
കൃതിതതി പരിശോധിച്ചറ്റകുറ്റം കഥിക്കു-
ന്നതിനവർ തുനിയേണം പങ്കുചൊല്ലായ്ക വേണം. 24
മതിമാന്മാരേ! ഞാനിനി
മതിയാക്കുന്നു പദങ്ങളും തീർന്നൂ;
മതിയെന്നു നിങ്ങൾ ചൊല്ലിടു-
മതിൽ മുമ്പിതു നിര്ത്തിവെപ്പതാണുചിതം 25