തന്വീമണേ! കഥ പറഞ്ഞുതരാം തരത്തി-
ലെന്നന്തികത്തിലഴകോടയി ! പേന്നിരിക്കൂ!
മാന്യേ! മടിക്കരുതു മൂളണമെന്നതല്ല
നിന്നുൾക്കുരുന്നിലതു മേലിലൊരോർമ്മവേണം. 1
ഒരു കുട്ടി കിണറ്റിനുള്ള വക്ക-
ത്തൊരുനാൾ ചെന്നു കരഞ്ഞിരുന്നിടുമ്പോൾ
പെരുതായൊരു കള്ളനാവഴിക്കെൻ-
തരളാപാംഗി! കടന്നുചെന്നു താനേ 2
ലെന്നന്തികത്തിലഴകോടയി ! പേന്നിരിക്കൂ!
മാന്യേ! മടിക്കരുതു മൂളണമെന്നതല്ല
നിന്നുൾക്കുരുന്നിലതു മേലിലൊരോർമ്മവേണം. 1
ഒരു കുട്ടി കിണറ്റിനുള്ള വക്ക-
ത്തൊരുനാൾ ചെന്നു കരഞ്ഞിരുന്നിടുമ്പോൾ
പെരുതായൊരു കള്ളനാവഴിക്കെൻ-
തരളാപാംഗി! കടന്നുചെന്നു താനേ 2
"നിയെന്താണിവിടത്തിലീവിധമിരി-
ക്കുന്നെന്നു കള്ളൻ പരം
പെയ്യും മോദമിയന്നു പെൺകുലമണേ!
ചോദിച്ചതുൾക്കൊണ്ടുടൻ
ഇയ്യാളെച്ചതിയാൽ കിണറ്റിനടിയിൽ
ചാടിച്ചിടാമെന്നുറ-
ച്ചയ്യാ! ബാലകനൊന്നുരച്ചു കളവായ്
കാർവ്വേണിമാർമാലികേ! 3
"അരഞാണിതിൽ വീണു കേളതച്ഛ-
ന്നറിവായാലടികൂട്ടുമെന്നമൂലം
തരമോടതെടുത്തു താങ്കൾ തന്നാൽ
പെരുതായോരുപകാരമായിരിക്കും.' 4
ക്കുന്നെന്നു കള്ളൻ പരം
പെയ്യും മോദമിയന്നു പെൺകുലമണേ!
ചോദിച്ചതുൾക്കൊണ്ടുടൻ
ഇയ്യാളെച്ചതിയാൽ കിണറ്റിനടിയിൽ
ചാടിച്ചിടാമെന്നുറ-
ച്ചയ്യാ! ബാലകനൊന്നുരച്ചു കളവായ്
കാർവ്വേണിമാർമാലികേ! 3
"അരഞാണിതിൽ വീണു കേളതച്ഛ-
ന്നറിവായാലടികൂട്ടുമെന്നമൂലം
തരമോടതെടുത്തു താങ്കൾ തന്നാൽ
പെരുതായോരുപകാരമായിരിക്കും.' 4
അപ്പോഴക്കള്ളനുൾപ്പൂവതിലിതുസമയ-
ത്തിയ്യിവൻ ചൊന്ന പണ്ടം
തപ്പാതേകണ്ടു തട്ടാമിതികരുതിയുടൻ
മുണ്ടഴിച്ചിണ്ടലെന്യേ
ചൊല്പൊങ്ങും കുട്ടിതൻ കൈവശമമിതരസം
നല്കി പിന്നെക്കിണറ്റിൽ
ക്ഷിപ്രം ചെന്നങ്ങിറങ്ങി ചളിയിലവനഹോ!
നിന്നു തപ്പിത്തുടങ്ങി. 5
അത്തഞ്ചത്തിൽ കാട്ടുകള്ളന്റെ മുണ്ടും
കൈത്താർതന്നിൽ സംഗ്രഹിച്ചങ്ങു ബാലൻ
മെത്തും വേഗാലോടി വീട്ടിന്നകത്തെ-
ക്കെത്തിത്തത്തും സൌഖ്യമോടങ്ങിരുന്നാൻ. 6
ത്തിയ്യിവൻ ചൊന്ന പണ്ടം
തപ്പാതേകണ്ടു തട്ടാമിതികരുതിയുടൻ
മുണ്ടഴിച്ചിണ്ടലെന്യേ
ചൊല്പൊങ്ങും കുട്ടിതൻ കൈവശമമിതരസം
നല്കി പിന്നെക്കിണറ്റിൽ
ക്ഷിപ്രം ചെന്നങ്ങിറങ്ങി ചളിയിലവനഹോ!
നിന്നു തപ്പിത്തുടങ്ങി. 5
അത്തഞ്ചത്തിൽ കാട്ടുകള്ളന്റെ മുണ്ടും
കൈത്താർതന്നിൽ സംഗ്രഹിച്ചങ്ങു ബാലൻ
മെത്തും വേഗാലോടി വീട്ടിന്നകത്തെ-
ക്കെത്തിത്തത്തും സൌഖ്യമോടങ്ങിരുന്നാൻ. 6
ചേറ്റിൽ പാരം കിടന്നും, ചെറിയൊരു ശിശുവിൻ
നേരെ രോഷം കലർന്നും,
മാറ്റിത്തം വന്നുവെന്നും, മനമതിലവനോര്-
ത്തുള്ള വല്ലാതുഴന്നും,
പറ്റിപ്പോയ് കിണ്ടമെന്നും, പരമകതളിരിൽ
പാര്‍ത്തു കേറാൻ തുടര്‍ന്നും,
ചെറ്റും പണ്ടങ്ങളൊന്നും ശിവ ശിവ! കിടയാ-
തായവൻ കേറിനിന്നു. 7
നോക്കുന്നേരം കുണ്ടനും മുണ്ടുമന്നാ-
വക്കത്തില്ലെന്നുല്പലാക്ഷീമണേ! കേൾ
അക്കള്ളൻതാൻ കോണകം മാത്രമായി-
ച്ചിക്കെന്നോടിത്തൽപ്പുരം പൂക്കു വാണു. 8
നേരെ രോഷം കലർന്നും,
മാറ്റിത്തം വന്നുവെന്നും, മനമതിലവനോര്-
ത്തുള്ള വല്ലാതുഴന്നും,
പറ്റിപ്പോയ് കിണ്ടമെന്നും, പരമകതളിരിൽ
പാര്‍ത്തു കേറാൻ തുടര്‍ന്നും,
ചെറ്റും പണ്ടങ്ങളൊന്നും ശിവ ശിവ! കിടയാ-
തായവൻ കേറിനിന്നു. 7
നോക്കുന്നേരം കുണ്ടനും മുണ്ടുമന്നാ-
വക്കത്തില്ലെന്നുല്പലാക്ഷീമണേ! കേൾ
അക്കള്ളൻതാൻ കോണകം മാത്രമായി-
ച്ചിക്കെന്നോടിത്തൽപ്പുരം പൂക്കു വാണു. 8