കണ്ടാൽ തണ്ടാരിൽ മാതും കഴലിണ പണിയും-
മട്ടിലായ്പണ്ടൊരുന്നാ-
ളുണ്ടായീ നല്ല കൊണ്ടൽക്കുഴലികളണിയും
ചാരുമാണിക്യരത്നം;
കൊണ്ടാടിക്കൊണ്ടുതാൻ യൌവനപദമതിലെ-
ക്കെത്തിയന്നാളിലുള്ളിൽ
കണ്ടാൾ തൻമുമ്പു പായുന്നവരുടെ മഹിഷീ-
പട്ടമേറ്റീടുമെന്നായ്. 1
മനമതിലേവമുറച്ചതു
പനിമതിമുഖിതാൻ പറഞ്ഞിതഖിലരൊടും;
ജനതതി കേട്ടഴലതിയാ-
യിനി വിധിപോലേ വരട്ടെയെന്നായി. 2
മട്ടിലായ്പണ്ടൊരുന്നാ-
ളുണ്ടായീ നല്ല കൊണ്ടൽക്കുഴലികളണിയും
ചാരുമാണിക്യരത്നം;
കൊണ്ടാടിക്കൊണ്ടുതാൻ യൌവനപദമതിലെ-
ക്കെത്തിയന്നാളിലുള്ളിൽ
കണ്ടാൾ തൻമുമ്പു പായുന്നവരുടെ മഹിഷീ-
പട്ടമേറ്റീടുമെന്നായ്. 1
മനമതിലേവമുറച്ചതു
പനിമതിമുഖിതാൻ പറഞ്ഞിതഖിലരൊടും;
ജനതതി കേട്ടഴലതിയാ-
യിനി വിധിപോലേ വരട്ടെയെന്നായി. 2
കണക്കല്ലാതേവം കളമൊഴി കഥിച്ചീടിലെവനും
പിണക്കം തോന്നീടും പിറകതു കടുപ്പത്തിനിടയാം;
നിണക്കെന്താണയ്യോ! പറയുകൊരുവൻപോലുമിഹ മാ-
റണയ്ക്കാതേ ചാവാൻ ചെരിയ കൊതിയോ? പെണ്കുലമണേ! 3
ഈവണ്ണം താതനും മറഖിലരുമനിശം
ചെന്നു ചൊല്ലീട്ടുമേതും
കൈവന്നില്ലാ ഫലം കേളവളൊരു പൊടിയും
സമ്മതിക്കുന്നതില്ല;
ഏവം വാഴുന്ന കാലം ഗുണമെഴുമവളെ-
ക്കേട്ടറിഞ്ഞിട്ടൊരുന്നാ-
ളാവിണ്ണോർനാഥനോടൊത്തൊരു നൃപതി സമീ-
പത്തു ചെന്നിത്ഥമോതി:- 4
പിണക്കം തോന്നീടും പിറകതു കടുപ്പത്തിനിടയാം;
നിണക്കെന്താണയ്യോ! പറയുകൊരുവൻപോലുമിഹ മാ-
റണയ്ക്കാതേ ചാവാൻ ചെരിയ കൊതിയോ? പെണ്കുലമണേ! 3
ഈവണ്ണം താതനും മറഖിലരുമനിശം
ചെന്നു ചൊല്ലീട്ടുമേതും
കൈവന്നില്ലാ ഫലം കേളവളൊരു പൊടിയും
സമ്മതിക്കുന്നതില്ല;
ഏവം വാഴുന്ന കാലം ഗുണമെഴുമവളെ-
ക്കേട്ടറിഞ്ഞിട്ടൊരുന്നാ-
ളാവിണ്ണോർനാഥനോടൊത്തൊരു നൃപതി സമീ-
പത്തു ചെന്നിത്ഥമോതി:- 4
"മാനോടും കണ്ണിയാളേ! മതി മതി മനതാ-
രിങ്കലുള്ളുങ്കു, നേരായ്
ഞാനോടും നിന്റെ മുമ്പിട്ടതിനൊരു കഴിവി-
ല്ലാതെ വല്ലാതെ തോറ്റാൽ
തേനോടും തേറിയെത്തുന്നൊരു വരവചനേ!
കേളികേട്ടിട്ടെനിക്കു -
ള്ളാനാടും മറ്റുമെല്ലാം വെടിയുവനണുവും
നീക്കമെൻ വാക്കിനില്ല " 5
"എന്നാലോടുക”യെന്നുരച്ചവളുടു-
ത്തിട്ടുള്ള പൂഞ്ചേലയും
നന്നായ് വേഗമെടുത്തുകുത്തി നൃപനും
പാഞ്ഞു മുറയ്ക്കങ്ങിനെ;
മുന്നേ താൻ കരതാരിലങ്ങു കരുതീ-
ട്ടുള്ളോരു പൊന്മങ്ങ പെ-
ട്ടന്നങ്ങിട്ടുകൊടുത്തു മന്നവനതെടു-
പ്പാനായ്ക്കുനിഞ്ഞാളവൾ. 6
രിങ്കലുള്ളുങ്കു, നേരായ്
ഞാനോടും നിന്റെ മുമ്പിട്ടതിനൊരു കഴിവി-
ല്ലാതെ വല്ലാതെ തോറ്റാൽ
തേനോടും തേറിയെത്തുന്നൊരു വരവചനേ!
കേളികേട്ടിട്ടെനിക്കു -
ള്ളാനാടും മറ്റുമെല്ലാം വെടിയുവനണുവും
നീക്കമെൻ വാക്കിനില്ല " 5
"എന്നാലോടുക”യെന്നുരച്ചവളുടു-
ത്തിട്ടുള്ള പൂഞ്ചേലയും
നന്നായ് വേഗമെടുത്തുകുത്തി നൃപനും
പാഞ്ഞു മുറയ്ക്കങ്ങിനെ;
മുന്നേ താൻ കരതാരിലങ്ങു കരുതീ-
ട്ടുള്ളോരു പൊന്മങ്ങ പെ-
ട്ടന്നങ്ങിട്ടുകൊടുത്തു മന്നവനതെടു-
പ്പാനായ്ക്കുനിഞ്ഞാളവൾ. 6
അത്തക്കത്തിൽ ചതുരമതിയാം മന്നവൻ
ചെന്നു മുന്നോ-
ട്ടെത്തിക്കത്തും കതുകമൊടു താനാഞ്ഞുടൻ
പാഞ്ഞുപോയാൻ,
ഓർത്തിട്ടത്താർമിഴി മികവെഴും ഭൂമിപാ-
ലേന്ദ്രനോടായ്
ചിത്തേ തത്തും പ്രണയമതിനാൽ
"നിന്നിടാ" മെന്നു ചൊന്നാൾ. 7
നിന്നു രാജകുമാരനപ്പൊഴുതടു-
ത്തങ്ങോട്ടു മങ്ങാതുടൻ
ചെന്നൂമാല മഹീമണാളഗളനാ-
ളത്തോടു ചേര്ത്തീടിനാൾ;
സിന്ദൂരാധരിയോടു ചേർന്നു നരന-
ഥൻ പോയി പിമ്പിയ്യിവൻ
പോന്നൂ വസ്തുത നിങ്ങളോടു സഭയിൽ
സന്തോഷമോടോതുവാൻ. 8
ചെന്നു മുന്നോ-
ട്ടെത്തിക്കത്തും കതുകമൊടു താനാഞ്ഞുടൻ
പാഞ്ഞുപോയാൻ,
ഓർത്തിട്ടത്താർമിഴി മികവെഴും ഭൂമിപാ-
ലേന്ദ്രനോടായ്
ചിത്തേ തത്തും പ്രണയമതിനാൽ
"നിന്നിടാ" മെന്നു ചൊന്നാൾ. 7
നിന്നു രാജകുമാരനപ്പൊഴുതടു-
ത്തങ്ങോട്ടു മങ്ങാതുടൻ
ചെന്നൂമാല മഹീമണാളഗളനാ-
ളത്തോടു ചേര്ത്തീടിനാൾ;
സിന്ദൂരാധരിയോടു ചേർന്നു നരന-
ഥൻ പോയി പിമ്പിയ്യിവൻ
പോന്നൂ വസ്തുത നിങ്ങളോടു സഭയിൽ
സന്തോഷമോടോതുവാൻ. 8