സത്യസ്വരൂപനുടെ പാദപയോജയുഗ്മ-
മത്യന്തനിഷ്ഠയൊടു ചേർന്നു ഭജിച്ചു ഭംഗ്യാ-
ഗത്യന്തരക്കരുതൽ വിട്ടു കുലവിപ്രൻ
നിത്യം വസിച്ചിതു പുരാ പുരുപുണ്യശാലി. 1
സാപ്പാടു വിട്ടൊരു ദരിദ്രകുലത്തിലേക്കു
മൂപ്പാണു; മൂപ്പരതിനുള്ള നിവൃത്തിമാർഗ്ഗം
ചേർപ്പാൻ തുനിഞ്ഞിടുകയില്ലൂലകാകമാനം
കാപ്പാനിരിപ്പു ഹരിയെന്നു നിനച്ചിരിക്കും. 2
ആ യോഗ്യവിപ്രവരനത്ര ദരിദ്രനായി-
പ്പോയോരു മൂലമതിയായവനീതലത്തിൽ
ആയോ മഹാകഠിനമെന്നതു മൂക്കു കീഴ്പോ-
ട്ടായോരടിച്ചു പരിതാപമൊടും പറഞ്ഞു. 3
പേരിന്നുപോലുമുരിനെല്ലിനു പോന്ന കണ്ടം
പേരിൽ പതിഞ്ഞറിവു ഭൂസുരനില്ല പണ്ടേ
പാരിന്നകത്തു പൊറുതിയ്ക്കൊരു മാർഗ്ഗമില്ലാ-
ത്തോരിൽ കുചേലനെതിരന്നൊരു മർത്ത്യനില്ല. 4
കാത്തോളുമക്കമലലോചനനെന്നുറച്ചു
കാത്തോരയും തടവു വന്നുപെടാതെ നിത്യം
ഓത്തോതി നൽതനു മെലിഞ്ഞധികം ചുളിഞ്ഞു-
ള്ളാത്തോലൊടൊത്തുമവനീവിബുധൻ വസിച്ചു. 5
പൂരിച്ച കാന്തിയെഴുമുണ്ണികൾ നാലുപേരും
ചാരിത്രശുദ്ധി കലർന്നൊരു പത്നിതാനും
നേരിട്ട കഷ്ടതയിൽ നിന്തുവതന്തണേന്ദ്രൻ
നേരിട്ടു കണ്ടു നെടുവീർപ്പുവിടും ചിലപ്പോൾ. 6
മുട്ടുള്ളതൂണിനഖിലത്തിനുമുണ്ടൊരൂനം-
വിട്ടുള്ള നാന്മറകൾതാൻ തുണയെന്നിതെല്ലാം
പെട്ടുള്ള ഭൂസുരനുമില്ലവുമന്തരങ്ങ-
ളൊട്ടും വരാത്ത നില വന്നതു കണ്ടു ലോകം. 7
കൂടുന്ന കൂറൊടു ജനം മനയോലപോയി-
ട്ടാടുന്ന പൂമുഖമൊടൊത്തതു കണ്ടനേരം
ഈടുറ്റമട്ടു പിടിപെട്ട മഹാകുരുത്ത-
ക്കേടുള്ള മൂത്ത നടനെന്നു നിനച്ചുപോയി. 8
ചോരും വിശുദ്ധിയൊടു പൂമുഖമുണ്ടു തട്ടി-
ല്ലാരും നമിച്ചണയുമീവിധമാകമൂലം
നേരുററ വിപ്രവരനന്നു നിജാലയത്തോ-
ടോരുമ്പൊഴൊത്തവിധമായ് നിവസിച്ചിരുന്നു. 9
കീറിപ്പൊളിഞ്ഞൊരു മറക്കുടയുള്ളതും താൻ
പേറിത്തുണയ്ക്കു നിജമക്കളെയും വിളിച്ചു
നീറിപ്പിടിച്ച ജഠരാഗ്നി കെടുത്തുവാനായ് -
കേറിക്കടന്നുടനിരന്നിടുമന്തണസ്ത്രീ. 10
മത്യന്തനിഷ്ഠയൊടു ചേർന്നു ഭജിച്ചു ഭംഗ്യാ-
ഗത്യന്തരക്കരുതൽ വിട്ടു കുലവിപ്രൻ
നിത്യം വസിച്ചിതു പുരാ പുരുപുണ്യശാലി. 1
സാപ്പാടു വിട്ടൊരു ദരിദ്രകുലത്തിലേക്കു
മൂപ്പാണു; മൂപ്പരതിനുള്ള നിവൃത്തിമാർഗ്ഗം
ചേർപ്പാൻ തുനിഞ്ഞിടുകയില്ലൂലകാകമാനം
കാപ്പാനിരിപ്പു ഹരിയെന്നു നിനച്ചിരിക്കും. 2
ആ യോഗ്യവിപ്രവരനത്ര ദരിദ്രനായി-
പ്പോയോരു മൂലമതിയായവനീതലത്തിൽ
ആയോ മഹാകഠിനമെന്നതു മൂക്കു കീഴ്പോ-
ട്ടായോരടിച്ചു പരിതാപമൊടും പറഞ്ഞു. 3
പേരിന്നുപോലുമുരിനെല്ലിനു പോന്ന കണ്ടം
പേരിൽ പതിഞ്ഞറിവു ഭൂസുരനില്ല പണ്ടേ
പാരിന്നകത്തു പൊറുതിയ്ക്കൊരു മാർഗ്ഗമില്ലാ-
ത്തോരിൽ കുചേലനെതിരന്നൊരു മർത്ത്യനില്ല. 4
കാത്തോളുമക്കമലലോചനനെന്നുറച്ചു
കാത്തോരയും തടവു വന്നുപെടാതെ നിത്യം
ഓത്തോതി നൽതനു മെലിഞ്ഞധികം ചുളിഞ്ഞു-
ള്ളാത്തോലൊടൊത്തുമവനീവിബുധൻ വസിച്ചു. 5
പൂരിച്ച കാന്തിയെഴുമുണ്ണികൾ നാലുപേരും
ചാരിത്രശുദ്ധി കലർന്നൊരു പത്നിതാനും
നേരിട്ട കഷ്ടതയിൽ നിന്തുവതന്തണേന്ദ്രൻ
നേരിട്ടു കണ്ടു നെടുവീർപ്പുവിടും ചിലപ്പോൾ. 6
മുട്ടുള്ളതൂണിനഖിലത്തിനുമുണ്ടൊരൂനം-
വിട്ടുള്ള നാന്മറകൾതാൻ തുണയെന്നിതെല്ലാം
പെട്ടുള്ള ഭൂസുരനുമില്ലവുമന്തരങ്ങ-
ളൊട്ടും വരാത്ത നില വന്നതു കണ്ടു ലോകം. 7
കൂടുന്ന കൂറൊടു ജനം മനയോലപോയി-
ട്ടാടുന്ന പൂമുഖമൊടൊത്തതു കണ്ടനേരം
ഈടുറ്റമട്ടു പിടിപെട്ട മഹാകുരുത്ത-
ക്കേടുള്ള മൂത്ത നടനെന്നു നിനച്ചുപോയി. 8
ചോരും വിശുദ്ധിയൊടു പൂമുഖമുണ്ടു തട്ടി-
ല്ലാരും നമിച്ചണയുമീവിധമാകമൂലം
നേരുററ വിപ്രവരനന്നു നിജാലയത്തോ-
ടോരുമ്പൊഴൊത്തവിധമായ് നിവസിച്ചിരുന്നു. 9
കീറിപ്പൊളിഞ്ഞൊരു മറക്കുടയുള്ളതും താൻ
പേറിത്തുണയ്ക്കു നിജമക്കളെയും വിളിച്ചു
നീറിപ്പിടിച്ച ജഠരാഗ്നി കെടുത്തുവാനായ് -
കേറിക്കടന്നുടനിരന്നിടുമന്തണസ്ത്രീ. 10
മുട്ടാതെ നല്ല മുറ വെച്ചണയും ചിലപ്പോൾ
കിട്ടാതെകണ്ടു ഗതികെട്ടു തിരിച്ചുപോരും
മുട്ടാളരായവർ പഴിക്കുമതിങ്കലൊട്ടും
തട്ടാതെ വാണിതു കുലാംഗന ഭാവഭേദം. 11
മാറ്റിത്രയുള്ളൊരു പതിവ്രത കഷ്ടമീറൻ-
മാറ്റി,ല്ലതിന്നൊരു മുറിത്തുണിപോലുമില്ല;
മാറ്റിത്തമെന്തു പറയേണ്ടതു, രണ്ടുനേര-
മാറ്റിൽക്കുളിക്കുമതുതന്നെ പിഴിഞ്ഞുടുക്കും. 12
ചോറ്റിന്നെഴുന്ന രുചിയോർമ്മയിലില്ല വാട്ട-
മേറ്റിട്ടുഴക്കരി പചിച്ചുടനുച്ചയാമ്പോൾ
ഊറ്റിപ്പിടിച്ചു തനയർക്കു കൊടുത്തു വെള്ള -
മാറ്റിക്കുടിപ്പതിനു ദമ്പതിമാർ കൊതിച്ചു. 13
ആദിത്യ, നാനമുഖ നംബിക, മാമണാള-
രാദിക്കു, വല്ലതു മുഷസ്സിനു മുങ്ങിയെത്തി,
നേദിച്ചു നന്ദനരെ വീണു നമസ്കരിപ്പി-
ച്ചാദിക്കിലൊക്കയുമിരക്കുവതിന്നിറങ്ങും. 14
പാങ്ങില്ല നില്പതിനു തൊണ്ട വരണ്ടു തേങ്ങി-
ത്തേങ്ങിക്കരഞ്ഞു കഠിനം ബത കണ്ണു രണ്ടും,
വീങ്ങിത്തളർന്ന സുതരെക്കുലനാരി മെല്ലെ-
ത്താങ്ങിപ്പിടിച്ചഥ കിടത്തുമിതാണു ചട്ടം. 15
ഏവം വസിപ്പളവവർക്കൊരു നാളിലൊന്നും
കൈവന്നതില്ലശനസാധനമെന്നമൂലം
പാവം മുരിങ്ങയിലവെച്ചു കുലപത്നി-
പൈവന്ന മക്കളെ വിളിച്ചു കുഴച്ചു നൽകി. 16
എന്നിട്ടു കാന്തനുടെ കാക്കലടുത്തുചെന്നു-
നിന്നിട്ടു നിസ്തുലതപസ്വിനിയായ പത്നി
കുന്നിച്ച താപമൊടു വന്ന കുഴപ്പമെല്ലാ-
മൊന്നിച്ചുണർത്തി വിനയത്തോടുമിപ്രകാരം:- 17
“ഹേ കാന്ത! രാപ്പകലുമന്യവിചാരമില്ലാ-
തേകാന്തഭക്തി മുരവൈരിയിൽ നിർത്തിയേവം
ശോകാദിവിട്ട നിലയാണണുവും മനസ്സി-
ലാകാത്തതെന്തു കഠിനം തറവാട്ടുകാര്യം? 18
കുഞ്ഞിക്കിടാങ്ങളിവർകൾക്കൊരു നാളുഴക്കു
കഞ്ഞിക്കുമില്ല കഴിവ, ക്കഥയോർത്തിടുമ്പോൾ
പഞ്ഞിക്കിടക്കയൊരു തീക്കനൽപെട്ടപോലെൻ-
നെഞ്ഞിന്നു നീറി നിലവിട്ടു ദഹിക്കുമാറായ്. 19
കൊച്ചുങ്ങളിന്നലെ മുതൽക്കുടനന്നമിട്ടു
വെച്ചുള്ള വെള്ളമൊരുതുള്ളി കഴിച്ചതില്ല;
ഇച്ചുട്ട വാർത്തയിലുമില്ലിവിടയ്ക്കിളക്കം
പിച്ചുള്ളപോലിത കിടാങ്ങൾ പിടഞ്ഞിടുന്നു. 20
കിട്ടാതെകണ്ടു ഗതികെട്ടു തിരിച്ചുപോരും
മുട്ടാളരായവർ പഴിക്കുമതിങ്കലൊട്ടും
തട്ടാതെ വാണിതു കുലാംഗന ഭാവഭേദം. 11
മാറ്റിത്രയുള്ളൊരു പതിവ്രത കഷ്ടമീറൻ-
മാറ്റി,ല്ലതിന്നൊരു മുറിത്തുണിപോലുമില്ല;
മാറ്റിത്തമെന്തു പറയേണ്ടതു, രണ്ടുനേര-
മാറ്റിൽക്കുളിക്കുമതുതന്നെ പിഴിഞ്ഞുടുക്കും. 12
ചോറ്റിന്നെഴുന്ന രുചിയോർമ്മയിലില്ല വാട്ട-
മേറ്റിട്ടുഴക്കരി പചിച്ചുടനുച്ചയാമ്പോൾ
ഊറ്റിപ്പിടിച്ചു തനയർക്കു കൊടുത്തു വെള്ള -
മാറ്റിക്കുടിപ്പതിനു ദമ്പതിമാർ കൊതിച്ചു. 13
ആദിത്യ, നാനമുഖ നംബിക, മാമണാള-
രാദിക്കു, വല്ലതു മുഷസ്സിനു മുങ്ങിയെത്തി,
നേദിച്ചു നന്ദനരെ വീണു നമസ്കരിപ്പി-
ച്ചാദിക്കിലൊക്കയുമിരക്കുവതിന്നിറങ്ങും. 14
പാങ്ങില്ല നില്പതിനു തൊണ്ട വരണ്ടു തേങ്ങി-
ത്തേങ്ങിക്കരഞ്ഞു കഠിനം ബത കണ്ണു രണ്ടും,
വീങ്ങിത്തളർന്ന സുതരെക്കുലനാരി മെല്ലെ-
ത്താങ്ങിപ്പിടിച്ചഥ കിടത്തുമിതാണു ചട്ടം. 15
ഏവം വസിപ്പളവവർക്കൊരു നാളിലൊന്നും
കൈവന്നതില്ലശനസാധനമെന്നമൂലം
പാവം മുരിങ്ങയിലവെച്ചു കുലപത്നി-
പൈവന്ന മക്കളെ വിളിച്ചു കുഴച്ചു നൽകി. 16
എന്നിട്ടു കാന്തനുടെ കാക്കലടുത്തുചെന്നു-
നിന്നിട്ടു നിസ്തുലതപസ്വിനിയായ പത്നി
കുന്നിച്ച താപമൊടു വന്ന കുഴപ്പമെല്ലാ-
മൊന്നിച്ചുണർത്തി വിനയത്തോടുമിപ്രകാരം:- 17
“ഹേ കാന്ത! രാപ്പകലുമന്യവിചാരമില്ലാ-
തേകാന്തഭക്തി മുരവൈരിയിൽ നിർത്തിയേവം
ശോകാദിവിട്ട നിലയാണണുവും മനസ്സി-
ലാകാത്തതെന്തു കഠിനം തറവാട്ടുകാര്യം? 18
കുഞ്ഞിക്കിടാങ്ങളിവർകൾക്കൊരു നാളുഴക്കു
കഞ്ഞിക്കുമില്ല കഴിവ, ക്കഥയോർത്തിടുമ്പോൾ
പഞ്ഞിക്കിടക്കയൊരു തീക്കനൽപെട്ടപോലെൻ-
നെഞ്ഞിന്നു നീറി നിലവിട്ടു ദഹിക്കുമാറായ്. 19
കൊച്ചുങ്ങളിന്നലെ മുതൽക്കുടനന്നമിട്ടു
വെച്ചുള്ള വെള്ളമൊരുതുള്ളി കഴിച്ചതില്ല;
ഇച്ചുട്ട വാർത്തയിലുമില്ലിവിടയ്ക്കിളക്കം
പിച്ചുള്ളപോലിത കിടാങ്ങൾ പിടഞ്ഞിടുന്നു. 20
ഉണ്ടെങ്കിലേ നിറയു തൻവയർ; "വായ കീറീ-
ട്ടുണ്ടെങ്കിലെത്തുമിര"യെന്നു നിനച്ചിരുന്നാൽ
കണ്ടെത്തുകില്ല ദിവസം കഴിക്കാനുപായം
രണ്ടെങ്കിലും ചില തരം തിരയേണ്ടദിക്കായ്. 21
കായാവിനുള്ള കുസുമം കരമേകിടുന്ന
കായാഭയാർന്ന കമലായതചാരുനേത്രൻ
മായാമണാളനുടെ സന്നിധിയിങ്കലേക്കു
പോയാൽ നമുക്കൊരു നിവൃത്തിവരാതെപോമോ? 22
കൺമൂന്നെഴുന്ന ഹരനും കഴൽകുമ്പിടുന്ന
മുമ്മൂർത്തിമുഖം, നളിവർണ്ണ,നനാഥബന്ധു
ഇമ്മൂത്ത നമ്മുടയ സങ്കടമാകമാനം
നിർമ്മൂലമാക്കു,മിവിടുന്നു സതീർത്ഥ്യനല്ലേ? 23
മൽപ്രാണനാഥ! മതിശുദ്ധിമഹത്വമാർന്ന
വിപ്രാഗ്യ! വേഗ മിവിടുന്നു മടിച്ചിടാതെ
സൽപ്രാഭവത്തോടമരും സകലേശനോടൊ-
ന്നിപ്രാകൃതം പറക ചെന്നിടവിട്ടിടാതെ. 24
ഇല്ലത്തിനോടിടണമൂണുകഴിച്ചു വില്പാൻ
കൊല്ലത്തിൽ നെല്ലണവതിന്നു നിലങ്ങൾ വേണം
ഇല്ലത്രയുള്ള ദുര; മക്കലൊരിലുണ്ടു
തെല്ലല്ലൽ വിട്ടനില കാണ്മതിനാണു മോഹം. 25
വല്ലാതെ പട്ടിണി കിടന്നു കിടന്നു നമ്മ-
ളെല്ലായി, പക്ഷെയതു നോക്കൊരു ശീലമായി;
മല്ലാരിതന്റെ മഹനീയമഹസ്സഴിഞ്ഞാ-
ലല്ലാതതിന്നൊരു നിവൃത്തി വരുന്നതല്ല. 26
ആലസ്യമുള്ളളവടങ്ങിയൊതുങ്ങി വല്ല-
മൂലയ്ക്കലും ചെറുതു ചെന്നു കിടപ്പതിന്നായ്
കാലപ്പിഴത്തികവുകൊണ്ടു നിവൃത്തിയില്ല
വേലയ്ക്കെനിക്കു വിനനാഴിക വീഴ്ചയില്ല. 27
രാവിൽ കിടപ്പു പതിനൊന്നുമണിക്കു മുമ്പി-
ലാവില്ല, മൂന്നുമണി മുട്ടുമെണീക്കുമപ്പോൾ,
ഈ വിശ്വമാസകലവും പരിപൂണ്ണയാം 'ശ്രീ-
ദേവിക്കു വെക്കു'മിവിടുന്നതു കാണ്മതല്ലേ ? 28
എന്നിട്ടകായി മെഴുകീട്ടുടനുള്ള പാത്ര-
മൊന്നിട്ടിടാതെ പരിശുദ്ധി വരുത്തിവെക്കും;
കുന്നിച്ച വേഗമൊടു പോയ് കളിയും കഴിച്ചു
വന്നിട്ടു നിത്യനിയമത്തിനൊരുക്കുമെല്ലാം. 29
എന്തിന്നനേകവിധമിക്കഥ ചൊല്ലിടുന്ന-
തന്തിത്തുണയൊരുവളില്ലതു. വേണ്ട പോട്ടേ;
ചിന്തിച്ചിടുന്ന സമയത്തവസാനമറ്റ
ചെന്തിയ്യു പെട്ടപടി വെന്തുരുകുന്നു ചിത്തം. 30
ട്ടുണ്ടെങ്കിലെത്തുമിര"യെന്നു നിനച്ചിരുന്നാൽ
കണ്ടെത്തുകില്ല ദിവസം കഴിക്കാനുപായം
രണ്ടെങ്കിലും ചില തരം തിരയേണ്ടദിക്കായ്. 21
കായാവിനുള്ള കുസുമം കരമേകിടുന്ന
കായാഭയാർന്ന കമലായതചാരുനേത്രൻ
മായാമണാളനുടെ സന്നിധിയിങ്കലേക്കു
പോയാൽ നമുക്കൊരു നിവൃത്തിവരാതെപോമോ? 22
കൺമൂന്നെഴുന്ന ഹരനും കഴൽകുമ്പിടുന്ന
മുമ്മൂർത്തിമുഖം, നളിവർണ്ണ,നനാഥബന്ധു
ഇമ്മൂത്ത നമ്മുടയ സങ്കടമാകമാനം
നിർമ്മൂലമാക്കു,മിവിടുന്നു സതീർത്ഥ്യനല്ലേ? 23
മൽപ്രാണനാഥ! മതിശുദ്ധിമഹത്വമാർന്ന
വിപ്രാഗ്യ! വേഗ മിവിടുന്നു മടിച്ചിടാതെ
സൽപ്രാഭവത്തോടമരും സകലേശനോടൊ-
ന്നിപ്രാകൃതം പറക ചെന്നിടവിട്ടിടാതെ. 24
ഇല്ലത്തിനോടിടണമൂണുകഴിച്ചു വില്പാൻ
കൊല്ലത്തിൽ നെല്ലണവതിന്നു നിലങ്ങൾ വേണം
ഇല്ലത്രയുള്ള ദുര; മക്കലൊരിലുണ്ടു
തെല്ലല്ലൽ വിട്ടനില കാണ്മതിനാണു മോഹം. 25
വല്ലാതെ പട്ടിണി കിടന്നു കിടന്നു നമ്മ-
ളെല്ലായി, പക്ഷെയതു നോക്കൊരു ശീലമായി;
മല്ലാരിതന്റെ മഹനീയമഹസ്സഴിഞ്ഞാ-
ലല്ലാതതിന്നൊരു നിവൃത്തി വരുന്നതല്ല. 26
ആലസ്യമുള്ളളവടങ്ങിയൊതുങ്ങി വല്ല-
മൂലയ്ക്കലും ചെറുതു ചെന്നു കിടപ്പതിന്നായ്
കാലപ്പിഴത്തികവുകൊണ്ടു നിവൃത്തിയില്ല
വേലയ്ക്കെനിക്കു വിനനാഴിക വീഴ്ചയില്ല. 27
രാവിൽ കിടപ്പു പതിനൊന്നുമണിക്കു മുമ്പി-
ലാവില്ല, മൂന്നുമണി മുട്ടുമെണീക്കുമപ്പോൾ,
ഈ വിശ്വമാസകലവും പരിപൂണ്ണയാം 'ശ്രീ-
ദേവിക്കു വെക്കു'മിവിടുന്നതു കാണ്മതല്ലേ ? 28
എന്നിട്ടകായി മെഴുകീട്ടുടനുള്ള പാത്ര-
മൊന്നിട്ടിടാതെ പരിശുദ്ധി വരുത്തിവെക്കും;
കുന്നിച്ച വേഗമൊടു പോയ് കളിയും കഴിച്ചു
വന്നിട്ടു നിത്യനിയമത്തിനൊരുക്കുമെല്ലാം. 29
എന്തിന്നനേകവിധമിക്കഥ ചൊല്ലിടുന്ന-
തന്തിത്തുണയൊരുവളില്ലതു. വേണ്ട പോട്ടേ;
ചിന്തിച്ചിടുന്ന സമയത്തവസാനമറ്റ
ചെന്തിയ്യു പെട്ടപടി വെന്തുരുകുന്നു ചിത്തം. 30
ഉണ്ണിക്കിടാങ്ങളുഴലുന്നതു കണ്ടിതെല്ലാ-
മെണ്ണിപ്പെറുക്കിയുരചെയ്തു, ചൊടിച്ചിടൊല്ലേ;
പെണ്ണിന്നു ചേർന്ന നിലവിട്ടു പറഞ്ഞുവെന്നായ്
നണ്ണിബ്ദവാൻ പരിഭവിക്കരുതൊന്നുകൊണ്ടും. 31
മാനം നടിച്ചിവിടെ നാമമരാതെ വർത്ത-
മാനങ്ങളൊന്നവിടെയെത്തിയുണർത്തിയെന്നാൽ
ആ നന്ദനന്ദന,നമേയ,നഖണ്ഡസച്ചി-
ദാനന്ദമൂർത്തി വിടുമോ വെറുതേ ഭവാനെ"? 32
എന്നിപ്രകാരമവനീസുരപത്നി ചാരേ
ചെന്നിട്ടുണർത്തിയതു കേട്ടു കുചേലവിപ്രൻ
കുന്നിച്ച കൂറൊടു സമാധിയുണർന്നു നോക്കി-
യൊന്നിപ്രകാരമുരചെയ്തിതു താൻ പതുക്കേ:- 33
"വിത്തം വിശാലഹൃദയയേ! വിവിധം വിപത്തിൻ
വിത്ത,ന്തരംഗമതിലായതിൽ വേണ്ട മോഹം;
ചിത്തത്വമോർത്തു സതി! നിയ്യനിശം നിരാശ-
ചിത്തത്വമാർന്നു നിവസിക്ക നിവൃത്തിയുണ്ടാം. 34
എല്ലാമുണങ്ങി, മലവെള്ളമണഞ്ഞു മുങ്ങി,
വല്ലാത്ത ചാഴി പിടിപെട്ടു, മഹാളിവന്നു,
ഉല്ലാസമീവകകൾകൊണ്ടണുവും പണക്കാർ-
ക്കില്ലായതൊക്കെ നിരുപിച്ചു മനസ്സടക്കൂ. 35
മായാത്ത ഭക്തി മധുമാഥിയിലാർന്ന തീവ്ര-
മായാത്തനിഷ്ഠയൊടു നമ്മളിരുന്നിടുമ്പോൾ
മായാമണാളനു മനസ്സലിയും നമുക്കു-
മായാസമററു പരിപൂർണ്ണസുഖം ലഭിക്കും. 36
ധന്യാശയൻ മുനികലോത്തമനായ സാന്ദീ-
പന്യാശ്രമേ ബത! കഴിഞ്ഞവയോർക്കിലീ ഞാൻ
അന്യായമാണവിടെയൊന്നണയാതിരുന്ന-
തന്യായമെത്ര നിലനില്ക്കുവതാരറിഞ്ഞു? 37
ഞാനുംപ്രയോജദളനേത്രനുമോർക്കിലിപ്പോൾ
മാനും മൃഗാധിപനുമെന്നൊരു മാതിരിക്കും
പേനും പെരുത്ത മദമാർന്നൊരു കൊമ്പനാന-
താനും പെടുംപടിയുമന്തരമുണ്ടു തമ്മിൽ. 38
ആവിർമ്മുദാ പഴയ സേവകനെന്നു ഭാവി-
ച്ചാ വിശ്വമൂർത്തിയുടെ കാലിണ ഞാനണഞ്ഞാൽ
ഭാവിക്കുമോ പരിചയം? പരമാത്ഥമായുൾ-
പ്പൂവിന്നകത്തിവനു ശങ്ക കവിഞ്ഞിടുന്നു. 39
കാലസ്വരൂപനുടെ കാലിണ വിട്ടശേഷം
കാലം കുറച്ചധികമോർക്കിലഹോ! കഴിഞ്ഞു;
കാലപ്പിഴയ്ക്കു ബത! കണ്ടറിയായ്കിലോ തൽ-
ക്കാലത്തു മൽക്കഥ കുറച്ചു പരുങ്ങലാവും. 40
മെണ്ണിപ്പെറുക്കിയുരചെയ്തു, ചൊടിച്ചിടൊല്ലേ;
പെണ്ണിന്നു ചേർന്ന നിലവിട്ടു പറഞ്ഞുവെന്നായ്
നണ്ണിബ്ദവാൻ പരിഭവിക്കരുതൊന്നുകൊണ്ടും. 31
മാനം നടിച്ചിവിടെ നാമമരാതെ വർത്ത-
മാനങ്ങളൊന്നവിടെയെത്തിയുണർത്തിയെന്നാൽ
ആ നന്ദനന്ദന,നമേയ,നഖണ്ഡസച്ചി-
ദാനന്ദമൂർത്തി വിടുമോ വെറുതേ ഭവാനെ"? 32
എന്നിപ്രകാരമവനീസുരപത്നി ചാരേ
ചെന്നിട്ടുണർത്തിയതു കേട്ടു കുചേലവിപ്രൻ
കുന്നിച്ച കൂറൊടു സമാധിയുണർന്നു നോക്കി-
യൊന്നിപ്രകാരമുരചെയ്തിതു താൻ പതുക്കേ:- 33
"വിത്തം വിശാലഹൃദയയേ! വിവിധം വിപത്തിൻ
വിത്ത,ന്തരംഗമതിലായതിൽ വേണ്ട മോഹം;
ചിത്തത്വമോർത്തു സതി! നിയ്യനിശം നിരാശ-
ചിത്തത്വമാർന്നു നിവസിക്ക നിവൃത്തിയുണ്ടാം. 34
എല്ലാമുണങ്ങി, മലവെള്ളമണഞ്ഞു മുങ്ങി,
വല്ലാത്ത ചാഴി പിടിപെട്ടു, മഹാളിവന്നു,
ഉല്ലാസമീവകകൾകൊണ്ടണുവും പണക്കാർ-
ക്കില്ലായതൊക്കെ നിരുപിച്ചു മനസ്സടക്കൂ. 35
മായാത്ത ഭക്തി മധുമാഥിയിലാർന്ന തീവ്ര-
മായാത്തനിഷ്ഠയൊടു നമ്മളിരുന്നിടുമ്പോൾ
മായാമണാളനു മനസ്സലിയും നമുക്കു-
മായാസമററു പരിപൂർണ്ണസുഖം ലഭിക്കും. 36
ധന്യാശയൻ മുനികലോത്തമനായ സാന്ദീ-
പന്യാശ്രമേ ബത! കഴിഞ്ഞവയോർക്കിലീ ഞാൻ
അന്യായമാണവിടെയൊന്നണയാതിരുന്ന-
തന്യായമെത്ര നിലനില്ക്കുവതാരറിഞ്ഞു? 37
ഞാനുംപ്രയോജദളനേത്രനുമോർക്കിലിപ്പോൾ
മാനും മൃഗാധിപനുമെന്നൊരു മാതിരിക്കും
പേനും പെരുത്ത മദമാർന്നൊരു കൊമ്പനാന-
താനും പെടുംപടിയുമന്തരമുണ്ടു തമ്മിൽ. 38
ആവിർമ്മുദാ പഴയ സേവകനെന്നു ഭാവി-
ച്ചാ വിശ്വമൂർത്തിയുടെ കാലിണ ഞാനണഞ്ഞാൽ
ഭാവിക്കുമോ പരിചയം? പരമാത്ഥമായുൾ-
പ്പൂവിന്നകത്തിവനു ശങ്ക കവിഞ്ഞിടുന്നു. 39
കാലസ്വരൂപനുടെ കാലിണ വിട്ടശേഷം
കാലം കുറച്ചധികമോർക്കിലഹോ! കഴിഞ്ഞു;
കാലപ്പിഴയ്ക്കു ബത! കണ്ടറിയായ്കിലോ തൽ-
ക്കാലത്തു മൽക്കഥ കുറച്ചു പരുങ്ങലാവും. 40
നോക്കേതുമാപ്പരമപൂരുഷനോടതൊന്നും
നോക്കേണ്ടതില്ല പരമാവധി മിണ്ടിടാഞ്ഞാൽ
ലാക്കേല്ക്കുമാത്തളിരൊളിത്തിരുമേനി കണ്ണി-
ലാക്കേണ്ടതിന്നതിനുമേലൊരു കാര്യമുണ്ടോ? 41
നന്നായ്ക്കനിഞ്ഞൊടുവിലിത്തിരി വല്ലതും ത-
ന്നെന്നാകിൽ വേഗമവിടുന്നതു കൊണ്ടുപോരാം;
എന്നായികേ! തവ കരത്തിലണച്ചുകൊള്ളാ-
മെന്നായി കേളിവനുറച്ചു പുറപ്പെടുന്നേൻ. 42
നോക്കേണ്ടതില്ല പരമാവധി മിണ്ടിടാഞ്ഞാൽ
ലാക്കേല്ക്കുമാത്തളിരൊളിത്തിരുമേനി കണ്ണി-
ലാക്കേണ്ടതിന്നതിനുമേലൊരു കാര്യമുണ്ടോ? 41
നന്നായ്ക്കനിഞ്ഞൊടുവിലിത്തിരി വല്ലതും ത-
ന്നെന്നാകിൽ വേഗമവിടുന്നതു കൊണ്ടുപോരാം;
എന്നായികേ! തവ കരത്തിലണച്ചുകൊള്ളാ-
മെന്നായി കേളിവനുറച്ചു പുറപ്പെടുന്നേൻ. 42
നന്നായ വിപ്രവരനാണു വെറുംദ്വിജൻതാ-
നെന്നായ്വരില്ലിഹ തരില്ലൊരു താപവും മേ
ഇന്നായർകോനിവനിലേറുമൊരമ്പുമുണ്ടാ-
മെന്നാകിലങ്ങണയുവൻ ഗരുഡൻ കണക്കേ 43
വാഴ്ചയ്ക്കുയർന്ന നിലയാർന്നവരോടു കൂടി-
ക്കാഴ്ചയ്ക്കു താണ നിലയാണ്ടവർ ചെന്നിടുമ്പോൾ
വേഴ്ചയ്ക്കു കൈത്തളിരിൽ വല്ലതുമൊന്നു വേണം
കാഴ്ചയ്ക്കതിന്നു വഴിനോക്കുക നോക്കു കാന്തേ! 44
നെന്നായ്വരില്ലിഹ തരില്ലൊരു താപവും മേ
ഇന്നായർകോനിവനിലേറുമൊരമ്പുമുണ്ടാ-
മെന്നാകിലങ്ങണയുവൻ ഗരുഡൻ കണക്കേ 43
വാഴ്ചയ്ക്കുയർന്ന നിലയാർന്നവരോടു കൂടി-
ക്കാഴ്ചയ്ക്കു താണ നിലയാണ്ടവർ ചെന്നിടുമ്പോൾ
വേഴ്ചയ്ക്കു കൈത്തളിരിൽ വല്ലതുമൊന്നു വേണം
കാഴ്ചയ്ക്കതിന്നു വഴിനോക്കുക നോക്കു കാന്തേ! 44
എന്നാലതിന്നവിധമായിവരാതെ പറ്റി-
ല്ലെന്നായഹോ! നിയമമില്ലതുകൊണ്ടു വേഗം
നന്നായ വല്ലൊരിലയോ സുമമോ ഫലംതാ-
നെന്നാലതോ കരുതണം പുനരത്രമാത്രം. 45
പോവാം പുലർച്ചയെഴുനേററു കുളിച്ചു നാളെ-
ത്തേവാരമുള്ളതു കഴിച്ചു കനത്ത ഭക്ത്യാ
ശ്രീവാസുദേവനുടെ കോമളപാദപത്മ-
സേവാബലം തരമൊടിങ്ങു ശുഭം തരട്ടേ". 46
ല്ലെന്നായഹോ! നിയമമില്ലതുകൊണ്ടു വേഗം
നന്നായ വല്ലൊരിലയോ സുമമോ ഫലംതാ-
നെന്നാലതോ കരുതണം പുനരത്രമാത്രം. 45
പോവാം പുലർച്ചയെഴുനേററു കുളിച്ചു നാളെ-
ത്തേവാരമുള്ളതു കഴിച്ചു കനത്ത ഭക്ത്യാ
ശ്രീവാസുദേവനുടെ കോമളപാദപത്മ-
സേവാബലം തരമൊടിങ്ങു ശുഭം തരട്ടേ". 46
എന്നായ്ക്കുചേലനുരചെയ്തു ജപം തുടങ്ങി
വന്നാദരാലെവിടെയോ ചില ദിക്കിലെല്ലാം
ചെന്നാശു കിട്ടിയൊരു നെല്ലു വറുത്തിടിച്ചി-
ട്ടെന്നാളുഴക്കവിൽ ചമച്ചിതു വിപ്രപത്നി. 47
ചേറിക്കൊഴിച്ചുമിയുമാക്കരടും കളഞ്ഞു
വേറിട്ടെടുപ്പതിനു മാത്രമതില്ലയപ്പോൾ
കീറിപ്പൊളിഞ്ഞൊരു പഴന്തുണിയിൽ പൊതിഞ്ഞു
മാറിങ്കൽവെച്ചു ചരടിട്ടഴയിൽ കുളത്തി. 48
വന്നാദരാലെവിടെയോ ചില ദിക്കിലെല്ലാം
ചെന്നാശു കിട്ടിയൊരു നെല്ലു വറുത്തിടിച്ചി-
ട്ടെന്നാളുഴക്കവിൽ ചമച്ചിതു വിപ്രപത്നി. 47
ചേറിക്കൊഴിച്ചുമിയുമാക്കരടും കളഞ്ഞു
വേറിട്ടെടുപ്പതിനു മാത്രമതില്ലയപ്പോൾ
കീറിപ്പൊളിഞ്ഞൊരു പഴന്തുണിയിൽ പൊതിഞ്ഞു
മാറിങ്കൽവെച്ചു ചരടിട്ടഴയിൽ കുളത്തി. 48