മാമലക്കുഞ്ഞിന്റെ നല്ല കോമളക്കൈത്താരിലക-
പൂമലർ കുളുര്ത്തു നിത്യം പൂര്ണ്ണസന്തോഷം
താമസിക്കും പഞ്ചവണ്ണപ്പൂമേനിയുള്ളാരു പൂന്തേൻ-
നേർമൊഴിയാം കിളിപ്പെണ്ണേ! നേരം വൈകാതെ,
മണ്ടിവന്നിരിക്ക, നിന്നെക്കണ്ടിട്ടേറെനാളാ,യിത്ര-
കണ്ടിട്ടു നീട്ടുന്ന കായം കടുപ്പമല്ലേ?
ഉണ്ടു വഴിക്ഷീണമെങ്കിലുണ്ടതിന്നും ചിലതു ഞാൻ
കണ്ടുവെച്ചിട്ടതു കൊത്തിക്കഴിക്കുകാദ്യം.
പാലോ നല്ലോരിളന്നീരോ നീലക്കരിമ്പിന്റെ നീരോ
മാലാറ്റാനായെടുത്തീടാം, മടിച്ചിടേണ്ടാ;
ചാലേ ചെറുതേനിലിഷ്ടം പോലെ ചക്കച്ചുള മുക്കി-
ക്കാലേ വെച്ചിരിക്കുന്നു ഞാൻ, കളിവാക്കല്ല;
വെല്ലം വാഴപ്പഴങ്ങളെന്നല്ല കല്ക്കണ്ടം പഞ്ചാര
നല്ല മുന്തിരിങ്ങാപ്പഴം നറുനെയ്യിവ
എല്ലാമുണ്ടു, പഥ്യമേതിലെല്ലാമാണെന്നാലാവക
കല്യബുദ്ധേ! കനിവോടു കഴിച്ചുനോക്കാം.
എന്നു കേട്ടു ചിലതെല്ലാം വന്നമോദാൽ കഴിച്ചിട്ടു
വന്നിരുന്നീവഞ്ചിപ്പാട്ടു വഴിക്കു പാടാൻ
ഒന്നുറച്ചു വാതഗേഹത്തിന്നധീശൻതന്റെ പാദം
വന്ദിച്ചു കിളിക്കിടാവിവണ്ണം പാടിനാൾ.
കറ്റച്ചിടയന്റെ സാക്ഷാൽ നെറ്റിക്കണ്ണിൽപ്പെട്ടു മൃത്യു
പറ്റിക്കാമൻ ചാമ്പലായിപ്പറന്നശേഷം
തെറ്റന്നു പോയ് രുഗ്മിണിയാം കുറ്റമറ്റ സാദ്ധ്വിതൻ വ-
യറ്റിൽച്ചെന്നു പറ്റിക്കൂടിയതുലാമോദം.
ആയതൊന്നും രതിയാളാമായതാക്ഷിക്കു മനസ്സി-
ലായതില്ല പൊട്ടിക്കരഞ്ഞാര്ത്തയായല്ലോ.
കായം വെന്തു വെണ്ണീറായിപ്പോയ ജീവനാഥനെയോര്-
ത്തായവളുഴന്നു വല്ലാതാടൽതേടിനാൾ.
"ഇങ്ങിനിയ്ക്കാരുറ്റവനായെങ്ങിനിപ്പോയ്ക്കഴിച്ചീടു?-
മംഗന ഞാനെന്തു ചെയ്യുമറിയുന്നില്ലേ”
ഇങ്ങിനെയോരോന്നു മോത്തു മങ്ങിന മനസ്സോടവ-
ളങ്ങിനെയങ്ങിങ്ങു ചുറ്റിയലയും കാലം,
വാരിരാശിയുടെ തീരത്താരാൽ പാര്ക്കും "ശംബ്ദരന്റെ"
പാരം ഭേദപ്പെട്ട വീട്ടിൻപടിക്കൽ ചെന്നു;
നേരായ് വേഷംമാറുകയാലാരെന്നറിയാത്ത മട്ടിൽ
നേരേ ചെന്നുകേറി മധുനേർവാണി മെല്ലെ.
വേണ്ടില്ലിവളേതായാലും വേണ്ടില്ലെന്നു ശംബരന്നു
കണ്ടനേരംതന്നെ തന്റെ കരളിൽത്തോന്നി;
കൊണ്ടുപോയിക്കുപ്പതന്നിൽക്കൊണ്ടിട്ടാലും നാണ്യക്കുറ്റം
കണ്ടീടുമോ നന്മാണിക്കക്കല്ലിന്നു പാരിൽ ?
പൂമലർ കുളുര്ത്തു നിത്യം പൂര്ണ്ണസന്തോഷം
താമസിക്കും പഞ്ചവണ്ണപ്പൂമേനിയുള്ളാരു പൂന്തേൻ-
നേർമൊഴിയാം കിളിപ്പെണ്ണേ! നേരം വൈകാതെ,
മണ്ടിവന്നിരിക്ക, നിന്നെക്കണ്ടിട്ടേറെനാളാ,യിത്ര-
കണ്ടിട്ടു നീട്ടുന്ന കായം കടുപ്പമല്ലേ?
ഉണ്ടു വഴിക്ഷീണമെങ്കിലുണ്ടതിന്നും ചിലതു ഞാൻ
കണ്ടുവെച്ചിട്ടതു കൊത്തിക്കഴിക്കുകാദ്യം.
പാലോ നല്ലോരിളന്നീരോ നീലക്കരിമ്പിന്റെ നീരോ
മാലാറ്റാനായെടുത്തീടാം, മടിച്ചിടേണ്ടാ;
ചാലേ ചെറുതേനിലിഷ്ടം പോലെ ചക്കച്ചുള മുക്കി-
ക്കാലേ വെച്ചിരിക്കുന്നു ഞാൻ, കളിവാക്കല്ല;
വെല്ലം വാഴപ്പഴങ്ങളെന്നല്ല കല്ക്കണ്ടം പഞ്ചാര
നല്ല മുന്തിരിങ്ങാപ്പഴം നറുനെയ്യിവ
എല്ലാമുണ്ടു, പഥ്യമേതിലെല്ലാമാണെന്നാലാവക
കല്യബുദ്ധേ! കനിവോടു കഴിച്ചുനോക്കാം.
എന്നു കേട്ടു ചിലതെല്ലാം വന്നമോദാൽ കഴിച്ചിട്ടു
വന്നിരുന്നീവഞ്ചിപ്പാട്ടു വഴിക്കു പാടാൻ
ഒന്നുറച്ചു വാതഗേഹത്തിന്നധീശൻതന്റെ പാദം
വന്ദിച്ചു കിളിക്കിടാവിവണ്ണം പാടിനാൾ.
കറ്റച്ചിടയന്റെ സാക്ഷാൽ നെറ്റിക്കണ്ണിൽപ്പെട്ടു മൃത്യു
പറ്റിക്കാമൻ ചാമ്പലായിപ്പറന്നശേഷം
തെറ്റന്നു പോയ് രുഗ്മിണിയാം കുറ്റമറ്റ സാദ്ധ്വിതൻ വ-
യറ്റിൽച്ചെന്നു പറ്റിക്കൂടിയതുലാമോദം.
ആയതൊന്നും രതിയാളാമായതാക്ഷിക്കു മനസ്സി-
ലായതില്ല പൊട്ടിക്കരഞ്ഞാര്ത്തയായല്ലോ.
കായം വെന്തു വെണ്ണീറായിപ്പോയ ജീവനാഥനെയോര്-
ത്തായവളുഴന്നു വല്ലാതാടൽതേടിനാൾ.
"ഇങ്ങിനിയ്ക്കാരുറ്റവനായെങ്ങിനിപ്പോയ്ക്കഴിച്ചീടു?-
മംഗന ഞാനെന്തു ചെയ്യുമറിയുന്നില്ലേ”
ഇങ്ങിനെയോരോന്നു മോത്തു മങ്ങിന മനസ്സോടവ-
ളങ്ങിനെയങ്ങിങ്ങു ചുറ്റിയലയും കാലം,
വാരിരാശിയുടെ തീരത്താരാൽ പാര്ക്കും "ശംബ്ദരന്റെ"
പാരം ഭേദപ്പെട്ട വീട്ടിൻപടിക്കൽ ചെന്നു;
നേരായ് വേഷംമാറുകയാലാരെന്നറിയാത്ത മട്ടിൽ
നേരേ ചെന്നുകേറി മധുനേർവാണി മെല്ലെ.
വേണ്ടില്ലിവളേതായാലും വേണ്ടില്ലെന്നു ശംബരന്നു
കണ്ടനേരംതന്നെ തന്റെ കരളിൽത്തോന്നി;
കൊണ്ടുപോയിക്കുപ്പതന്നിൽക്കൊണ്ടിട്ടാലും നാണ്യക്കുറ്റം
കണ്ടീടുമോ നന്മാണിക്കക്കല്ലിന്നു പാരിൽ ?
“വന്നതെന്തിനെ”ന്നടുത്തു ചെന്നു ചിലർ ചോദിച്ചപ്പോൾ
മന്ദമവൾ തന്നവസ്ഥ മറച്ചുചൊന്നാൾ:-
“ഇന്നാരുമില്ലുറ്റവരായ് ചെന്നെങ്ങാനും പാർത്താൽ കൊള്ളാ-
മെന്നാണാശയത്തിലാശ”യെന്നെക്കാക്കേണം.
സ്വാമിയോടു മണ്ടിച്ചെന്നീ വാമമിഴി തനിക്കുള്ള
കാമിതത്തെസ്സേവകന്മാർ കഥിച്ചുകൊണ്ടാർ.
“നാമിവളെയെന്നും രക്ഷിക്കാമിവിടെപ്പാര്ത്തിടട്ടെ-
യാമെന്ന പണിയേയവളാചരിക്കേണ്ടു”.
നീചനേവം കഥിച്ചപ്പോൾ മേചകവേണിയാളവൾ
"പാചകപ്രവൃത്തിചെയ്യാം പതിവാ"യെന്നാൾ
വാചമേവം കേട്ടവളെപ്പാചകപ്രവൃത്തി നിത്യ-
മാചരിക്കാനസുരേശനാക്കിനാനപ്പോൾ.
ഇച്ഛയൊത്ത പദാര്ത്ഥങ്ങൾ മെച്ചമായിത്താൻ മനസ്സു-
വെച്ചു വേണ്ടുന്നേരത്തെല്ലാം വെച്ചകിപ്പാര്ത്താൾ,
വാച്ച കാലക്കേടാം വൃക്ഷം കാച്ചാലത്തെക്കടുതാപം
മാച്ചുകോൾവാനിന്നാരാനും മതിയാകുമോ?
അക്കാലത്താദ്വാരകയിലക്കാർവേണി രുഗ്മിണിയാം-
മയ്ക്കണ്ണിക്കു മകനുണ്ടായ്, വിളഞ്ഞുതോഷം;
അക്കഥ ശംബരൻകേട്ടിട്ടുൾക്കോപത്താലോടിച്ചെന്നു
നൽക്കുഞ്ഞിനെക്കട്ടെടുത്തു നടന്നുകൊണ്ടാൻ.
ഉൽക്കടമാം തിരമാല വക്കടിച്ചു തകർത്തീടു-
മക്കടലിൻ വക്കത്തെയ്ക്കങ്ങണഞ്ഞു നേരെ
നൽക്കളായ കാന്തികാളുമക്കോമളകുമാരനെ
നില്ക്കാതതിലേയ്ക്കെറിഞ്ഞാൻ നിഷ്ഠുരചിത്തൻ.
മീനകേതു വീണതൊരു മീനറിഞ്ഞു ചാരത്തെത്തി-
ത്താനതിനെ വിഴുങ്ങിനാൻ തൽക്ഷണം തന്നെ.
താനേ വെള്ളത്തുള്ളിയൊന്നന്യൂനം മുത്തുച്ചിപ്പിക്കുള്ളിൽ
മാനത്തുനിന്നെറ്റു വീണമട്ടായിതപ്പോൾ.
ദാശവംശത്തിന്നൊക്കെയുമീശനായിട്ടൊരാളംബു-
രാശിതീരത്തുണ്ടു മത്സ്യരാജിയെയെല്ലാം
ആശകൊണ്ടു നിത്യവും മൃഷ്ടാശനത്തിന്നൊരുക്കുവാൻ
വീശവും ദയയില്ലാത്ത വിരുതന്മാരായ്,
പത്തായിരം മുക്കുവന്മാരൊത്താണിരിപ്പൊരു ദിനം
കത്തും മോദാൽ മത്സ്യവേട്ട കഴിപ്പതിന്നായ്
പത്തേമ്മാരി, കെട്ടുവള്ളം, പുത്തൻചെറുതോണിതൊട്ടു-
ള്ളിത്തരങ്ങൾ കടലിൽക്കൊണ്ടിറക്കി നേരേ,
തീരെത്തടിച്ചുള്ള തിര തിരത്തടിച്ചടിച്ചിട്ടു
പാരൊത്തിരമ്പുന്ന ഘോരപാരാവാരത്തിൽ
പാരിച്ച കൂറ്റരാടലുൾത്താരിൽച്ചെറുതുമില്ലാതെ
നേരേ കടൽനടുക്കെത്തി നെടിയ രസാൽ.
മന്ദമവൾ തന്നവസ്ഥ മറച്ചുചൊന്നാൾ:-
“ഇന്നാരുമില്ലുറ്റവരായ് ചെന്നെങ്ങാനും പാർത്താൽ കൊള്ളാ-
മെന്നാണാശയത്തിലാശ”യെന്നെക്കാക്കേണം.
സ്വാമിയോടു മണ്ടിച്ചെന്നീ വാമമിഴി തനിക്കുള്ള
കാമിതത്തെസ്സേവകന്മാർ കഥിച്ചുകൊണ്ടാർ.
“നാമിവളെയെന്നും രക്ഷിക്കാമിവിടെപ്പാര്ത്തിടട്ടെ-
യാമെന്ന പണിയേയവളാചരിക്കേണ്ടു”.
നീചനേവം കഥിച്ചപ്പോൾ മേചകവേണിയാളവൾ
"പാചകപ്രവൃത്തിചെയ്യാം പതിവാ"യെന്നാൾ
വാചമേവം കേട്ടവളെപ്പാചകപ്രവൃത്തി നിത്യ-
മാചരിക്കാനസുരേശനാക്കിനാനപ്പോൾ.
ഇച്ഛയൊത്ത പദാര്ത്ഥങ്ങൾ മെച്ചമായിത്താൻ മനസ്സു-
വെച്ചു വേണ്ടുന്നേരത്തെല്ലാം വെച്ചകിപ്പാര്ത്താൾ,
വാച്ച കാലക്കേടാം വൃക്ഷം കാച്ചാലത്തെക്കടുതാപം
മാച്ചുകോൾവാനിന്നാരാനും മതിയാകുമോ?
അക്കാലത്താദ്വാരകയിലക്കാർവേണി രുഗ്മിണിയാം-
മയ്ക്കണ്ണിക്കു മകനുണ്ടായ്, വിളഞ്ഞുതോഷം;
അക്കഥ ശംബരൻകേട്ടിട്ടുൾക്കോപത്താലോടിച്ചെന്നു
നൽക്കുഞ്ഞിനെക്കട്ടെടുത്തു നടന്നുകൊണ്ടാൻ.
ഉൽക്കടമാം തിരമാല വക്കടിച്ചു തകർത്തീടു-
മക്കടലിൻ വക്കത്തെയ്ക്കങ്ങണഞ്ഞു നേരെ
നൽക്കളായ കാന്തികാളുമക്കോമളകുമാരനെ
നില്ക്കാതതിലേയ്ക്കെറിഞ്ഞാൻ നിഷ്ഠുരചിത്തൻ.
മീനകേതു വീണതൊരു മീനറിഞ്ഞു ചാരത്തെത്തി-
ത്താനതിനെ വിഴുങ്ങിനാൻ തൽക്ഷണം തന്നെ.
താനേ വെള്ളത്തുള്ളിയൊന്നന്യൂനം മുത്തുച്ചിപ്പിക്കുള്ളിൽ
മാനത്തുനിന്നെറ്റു വീണമട്ടായിതപ്പോൾ.
ദാശവംശത്തിന്നൊക്കെയുമീശനായിട്ടൊരാളംബു-
രാശിതീരത്തുണ്ടു മത്സ്യരാജിയെയെല്ലാം
ആശകൊണ്ടു നിത്യവും മൃഷ്ടാശനത്തിന്നൊരുക്കുവാൻ
വീശവും ദയയില്ലാത്ത വിരുതന്മാരായ്,
പത്തായിരം മുക്കുവന്മാരൊത്താണിരിപ്പൊരു ദിനം
കത്തും മോദാൽ മത്സ്യവേട്ട കഴിപ്പതിന്നായ്
പത്തേമ്മാരി, കെട്ടുവള്ളം, പുത്തൻചെറുതോണിതൊട്ടു-
ള്ളിത്തരങ്ങൾ കടലിൽക്കൊണ്ടിറക്കി നേരേ,
തീരെത്തടിച്ചുള്ള തിര തിരത്തടിച്ചടിച്ചിട്ടു
പാരൊത്തിരമ്പുന്ന ഘോരപാരാവാരത്തിൽ
പാരിച്ച കൂറ്റരാടലുൾത്താരിൽച്ചെറുതുമില്ലാതെ
നേരേ കടൽനടുക്കെത്തി നെടിയ രസാൽ.
"കാളം', 'ചൂണ്ടലിവയാൽ തെങ്ങോളംപോന്ന മത്സ്യങ്ങളെ-
ക്കാളും മോദാൽപ്പിടിക്കുന്ന കാഴ്ച കാണുവാൻ
ആളൊട്ടല്ലാക്കരയ്ക്കു പട്ടാളം പോലെ നില്പതെല്ലാ-
നാളും പതിവാണതിനു നീക്കവുമില്ല.
പേടിച്ച മത്സ്യത്തെ വള്ളമോടിച്ചുകൊണ്ടിവർ പാട്ടു-
പാടിച്ചെന്നു വലവീശിപ്പാടേ കൊന്നീടും;
കേടറ്റവകളെക്കൊണ്ടു പാടേ കറിവെച്ചെല്ലാരും
കൂടിച്ചേര്ന്നു തിന്നും നിത്യം കൂടുന്നമോദാൽ
മുക്കുവന്മാർ വലവീശീട്ടക്കടലിലുള്ള മത്സ്യം
മിക്കതും പിടിച്ചാരതിൽ മീനതും പെട്ടു;
വെക്കമൊക്കെക്കരയെത്തിച്ചക്കൂറ്റന്മാർ നോക്കുന്നര-
മക്കൂട്ടത്തിൽത്തിളങ്ങിക്കൊണ്ടതിനെക്കണ്ടു.
പണ്ടു കാണാത്തോരു കാന്തിയുണ്ടീമീനിനെന്നുവെച്ച
കൊണ്ടുപോയി മൂപ്പൻപക്കൽ കൊടുത്താരവർ;
കണ്ടു ദാശര്ക്കധീശന്നുമുണ്ടായില്ലതിന്റെ തത്വം
രണ്ടായാലുമിതു മത്സ്യരത്നമെന്നോര്ത്തു
"നമ്മെയെല്ലാം രക്ഷിക്കുന്ന ശംബരത്തമ്പുരാനായി-
ട്ടിമ്മഹാമത്സ്യത്തെ നാമൊത്തിന്നു കൊണ്ടുപോയ്
ചെമ്മേ കൊടുക്കേണമിതിൻ നന്മ കണ്ടാലരചര്ക്കാ-
ണിമ്മട്ടുള്ള ദിവ്യരത്നമിരുന്നീടേണ്ടു'.
പെട്ടെന്നേവമുറച്ചവർ പുഷ്ടഭക്തിയോടെടുത്തു
കൊട്ടും കുഴൽവിളിയുമായ്ക്കൊണ്ടുചെന്നുടൻ,
എട്ടു ദിക്കിങ്കലും വിളിപ്പെട്ട ശംബരന്റെ മുമ്പിൽ
വട്ടമിട്ടു വെച്ചു കരം വലിച്ചുകൂപ്പി.
അമ്മീനിനെ സ്വീകരിച്ചിട്ടമ്മാനി ശംബരനവർ-
ക്കുണ്മാനരി,യെണ്ണയെല്ലാമുടനേ നല്കി;
ചെമ്മേ മുക്കുവക്കൂട്ടത്തിലമ്മൂപ്പനെ വിളിച്ചേറും
സമ്മോദേന കുറേ ദ്രവ്യം സമ്മാനമേകീ.
'പോവാ'മെന്നു കല്പിച്ചപ്പോളാവന്ന മുക്കുവരെല്ലാം
കൈവണങ്ങിപ്പോന്നു മോദം കൈവളർന്നവർ.
"ഈ വന്ന മത്സ്യത്തെക്കീറി വേവിച്ചൊരു കറികൂടി-
യാവട്ടെയിന്നെന്നു ചൊന്നാനാശു ശംബരൻ.
ഭൃത്യന്മാർ മത്സ്യത്തെപാകകൃത്യം നോക്കും മയ്ക്കണ്ണിയും
സത്വരം കൊടുത്താളവൾ സാദരം വാങ്ങി,
കത്തികൊണ്ടു കീറുമ്പോളകത്തു കളതരകാന്തി
കത്തുമൊരു പൈതലിനെക്കാണായിവന്നു.
ആരും കാണാതതിനെത്താൻ നേരേ പുറത്തേയ്ക്കെടുത്തു
ചാരുവെള്ളം വീഴ്ത്തിത്തേച്ചു ചളികളഞ്ഞൂ.
പാരം നീണ്ടിടമ്പെട്ടിരിപ്പോരു നേത്രം മിഴിച്ചൊന്നു
പാരാതേ പുഞ്ചിരിയിട്ടു പൈതലന്നരം.
ക്കാളും മോദാൽപ്പിടിക്കുന്ന കാഴ്ച കാണുവാൻ
ആളൊട്ടല്ലാക്കരയ്ക്കു പട്ടാളം പോലെ നില്പതെല്ലാ-
നാളും പതിവാണതിനു നീക്കവുമില്ല.
പേടിച്ച മത്സ്യത്തെ വള്ളമോടിച്ചുകൊണ്ടിവർ പാട്ടു-
പാടിച്ചെന്നു വലവീശിപ്പാടേ കൊന്നീടും;
കേടറ്റവകളെക്കൊണ്ടു പാടേ കറിവെച്ചെല്ലാരും
കൂടിച്ചേര്ന്നു തിന്നും നിത്യം കൂടുന്നമോദാൽ
മുക്കുവന്മാർ വലവീശീട്ടക്കടലിലുള്ള മത്സ്യം
മിക്കതും പിടിച്ചാരതിൽ മീനതും പെട്ടു;
വെക്കമൊക്കെക്കരയെത്തിച്ചക്കൂറ്റന്മാർ നോക്കുന്നര-
മക്കൂട്ടത്തിൽത്തിളങ്ങിക്കൊണ്ടതിനെക്കണ്ടു.
പണ്ടു കാണാത്തോരു കാന്തിയുണ്ടീമീനിനെന്നുവെച്ച
കൊണ്ടുപോയി മൂപ്പൻപക്കൽ കൊടുത്താരവർ;
കണ്ടു ദാശര്ക്കധീശന്നുമുണ്ടായില്ലതിന്റെ തത്വം
രണ്ടായാലുമിതു മത്സ്യരത്നമെന്നോര്ത്തു
"നമ്മെയെല്ലാം രക്ഷിക്കുന്ന ശംബരത്തമ്പുരാനായി-
ട്ടിമ്മഹാമത്സ്യത്തെ നാമൊത്തിന്നു കൊണ്ടുപോയ്
ചെമ്മേ കൊടുക്കേണമിതിൻ നന്മ കണ്ടാലരചര്ക്കാ-
ണിമ്മട്ടുള്ള ദിവ്യരത്നമിരുന്നീടേണ്ടു'.
പെട്ടെന്നേവമുറച്ചവർ പുഷ്ടഭക്തിയോടെടുത്തു
കൊട്ടും കുഴൽവിളിയുമായ്ക്കൊണ്ടുചെന്നുടൻ,
എട്ടു ദിക്കിങ്കലും വിളിപ്പെട്ട ശംബരന്റെ മുമ്പിൽ
വട്ടമിട്ടു വെച്ചു കരം വലിച്ചുകൂപ്പി.
അമ്മീനിനെ സ്വീകരിച്ചിട്ടമ്മാനി ശംബരനവർ-
ക്കുണ്മാനരി,യെണ്ണയെല്ലാമുടനേ നല്കി;
ചെമ്മേ മുക്കുവക്കൂട്ടത്തിലമ്മൂപ്പനെ വിളിച്ചേറും
സമ്മോദേന കുറേ ദ്രവ്യം സമ്മാനമേകീ.
'പോവാ'മെന്നു കല്പിച്ചപ്പോളാവന്ന മുക്കുവരെല്ലാം
കൈവണങ്ങിപ്പോന്നു മോദം കൈവളർന്നവർ.
"ഈ വന്ന മത്സ്യത്തെക്കീറി വേവിച്ചൊരു കറികൂടി-
യാവട്ടെയിന്നെന്നു ചൊന്നാനാശു ശംബരൻ.
ഭൃത്യന്മാർ മത്സ്യത്തെപാകകൃത്യം നോക്കും മയ്ക്കണ്ണിയും
സത്വരം കൊടുത്താളവൾ സാദരം വാങ്ങി,
കത്തികൊണ്ടു കീറുമ്പോളകത്തു കളതരകാന്തി
കത്തുമൊരു പൈതലിനെക്കാണായിവന്നു.
ആരും കാണാതതിനെത്താൻ നേരേ പുറത്തേയ്ക്കെടുത്തു
ചാരുവെള്ളം വീഴ്ത്തിത്തേച്ചു ചളികളഞ്ഞൂ.
പാരം നീണ്ടിടമ്പെട്ടിരിപ്പോരു നേത്രം മിഴിച്ചൊന്നു
പാരാതേ പുഞ്ചിരിയിട്ടു പൈതലന്നരം.
കണ്ടളവെന്തെന്നില്ലാതേകണ്ടളവറ്റുള്ള രതി-
യുണ്ടായി രതിയും തെല്ലൊന്നുഴന്നുപോയി.
രണ്ടായാലും നന്നായെന്നുൾക്കൊണ്ടതിനെ വളര്ത്തിനാൾ
കണ്ടോര്ക്കെല്ലാം കുട്ടി നല്കീ കണ്ണിനാനന്ദം.
ഏണമിഴി രതിയേവം വാണീടുന്ന കാലത്തിങ്കൽ
വീണാപാണിയാകും മുനി വിരവിൽ വന്നു.
ചേണാര്ന്നോരിക്കുട്ടി പുഷ്പബാണനാണസ്സാക്ഷാൽ കള-
വേണുപ്രിയതനയനായ് വെളിപ്പെട്ടെന്നും,
പെറ്റുരുഗ്മിണിതാ,നപ്പോൾ തെറ്റന്നിശ്ശംബരൻചെന്നു
പറ്റിച്ചോരു കടുങ്കയ്യും പറഞ്ഞുപോയാൻ.
കുറ്റമറ്റോരക്കുട്ടിയെപ്പോറ്റിക്കൊണ്ടു ലേശം താൻ ക-
യ്യേറ്റ കാര്യങ്ങൾക്കു വീഴ്ചയേറ്റുപോകാതെ
വാണു രതിദേവി, കട്ടി കാണേക്കാണേ വലുതായീ,
കാണുംതോറും കാമംമൂത്തു കളവാണിക്കും.
"താണീടാത്തീ രാഗത്തിനെന്താണിന്നു കാരണം പറ-
യേണ”മെന്നു കുട്ടി ചൊന്നാനേറിയ മോദാൽ.
"മക്കളോടമ്മമാര്ക്കുള്ളോരുൾക്കളവാത്സല്യം നാട്ടി-
ലിക്കണക്കല്ലെന്നതല്പമെനിക്കറിയാം.
ഓര്ക്കുന്നേരമിതിൽത്തെല്ലൊന്നുൾക്കളവുണ്ടെന്നൂഹിക്കാം
വെക്കം പറയേണമെല്ലാം വെടുപ്പിലിപ്പോൾ.”
വാക്കേവം കേട്ടപ്പോൾ വെളിവാക്കാതെ താൻ വെച്ചിരിക്കും
തൽക്കാലത്തെ നിലയെല്ലാം തയ്യലാളോതി.
നോക്കീവണ്ണം വന്നോരാപത്താര്ക്കും സഹിക്കാവതല്ല
“പാര്ക്കാതേ ഞാൻ പരമാത്ഥം പറയാം കേൾക്ക.
പുണ്ഡരീകക്കരിമ്പിന്റെ ദണ്ഡടുത്തു വില്ലാക്കിയോ-
രര്ണ്ണോജസായകൻ കാമനാകുന്നു ഭവാൻ
പുണ്യവാനങ്ങയ്ക്കു കണ്ണിലുണ്ണിയായിട്ടുള്ള പൊന്മാൻ-
കണ്ണി രതി ഞാനാണിതിൽക്കളവില്ലേതും.
കായകാന്തിയതുകണ്ടസൂയയേന്തിപ്പരമീശ-
നായപാപിയുടെ തീക്കണ്ണായതിൽ മുന്നം
മായം കൈവിട്ടവിടുത്തെക്കായം വെണ്ണീറായെങ്കിലു-
മായവേഗത്തോടെ പോന്നിട്ടാമോദത്തോടും.
പൊൽത്താർമാതിൻ കണവനു പുത്രനായി രുഗ്മിണിയാം
മത്തേഭഗാമിനി പെറ്റു മദീയഭാഗ്യാൽ.
ചിത്തമോദത്തോടുമവർ കാത്തീടുമ്പോളിശ്ശംബരൻ
കത്തും കോപാൽ കടൽതന്നിൽ കളഞ്ഞു കഷ്ടം!
വന്നോരു മകരം കൊത്തിത്തിന്നു ഭവാനെയതിനെ-
ച്ചെന്നു മുക്കുവന്മാർ പിടിച്ചെടുത്തു വെക്കം
ഇന്നാട്ടിന്നരചനായീടുന്നോരിപ്പാപിക്കു നല്കി,
തന്നു മൽക്കരത്തിൽ കറി തരത്തിൽ വെപ്പാൻ.
യുണ്ടായി രതിയും തെല്ലൊന്നുഴന്നുപോയി.
രണ്ടായാലും നന്നായെന്നുൾക്കൊണ്ടതിനെ വളര്ത്തിനാൾ
കണ്ടോര്ക്കെല്ലാം കുട്ടി നല്കീ കണ്ണിനാനന്ദം.
ഏണമിഴി രതിയേവം വാണീടുന്ന കാലത്തിങ്കൽ
വീണാപാണിയാകും മുനി വിരവിൽ വന്നു.
ചേണാര്ന്നോരിക്കുട്ടി പുഷ്പബാണനാണസ്സാക്ഷാൽ കള-
വേണുപ്രിയതനയനായ് വെളിപ്പെട്ടെന്നും,
പെറ്റുരുഗ്മിണിതാ,നപ്പോൾ തെറ്റന്നിശ്ശംബരൻചെന്നു
പറ്റിച്ചോരു കടുങ്കയ്യും പറഞ്ഞുപോയാൻ.
കുറ്റമറ്റോരക്കുട്ടിയെപ്പോറ്റിക്കൊണ്ടു ലേശം താൻ ക-
യ്യേറ്റ കാര്യങ്ങൾക്കു വീഴ്ചയേറ്റുപോകാതെ
വാണു രതിദേവി, കട്ടി കാണേക്കാണേ വലുതായീ,
കാണുംതോറും കാമംമൂത്തു കളവാണിക്കും.
"താണീടാത്തീ രാഗത്തിനെന്താണിന്നു കാരണം പറ-
യേണ”മെന്നു കുട്ടി ചൊന്നാനേറിയ മോദാൽ.
"മക്കളോടമ്മമാര്ക്കുള്ളോരുൾക്കളവാത്സല്യം നാട്ടി-
ലിക്കണക്കല്ലെന്നതല്പമെനിക്കറിയാം.
ഓര്ക്കുന്നേരമിതിൽത്തെല്ലൊന്നുൾക്കളവുണ്ടെന്നൂഹിക്കാം
വെക്കം പറയേണമെല്ലാം വെടുപ്പിലിപ്പോൾ.”
വാക്കേവം കേട്ടപ്പോൾ വെളിവാക്കാതെ താൻ വെച്ചിരിക്കും
തൽക്കാലത്തെ നിലയെല്ലാം തയ്യലാളോതി.
നോക്കീവണ്ണം വന്നോരാപത്താര്ക്കും സഹിക്കാവതല്ല
“പാര്ക്കാതേ ഞാൻ പരമാത്ഥം പറയാം കേൾക്ക.
പുണ്ഡരീകക്കരിമ്പിന്റെ ദണ്ഡടുത്തു വില്ലാക്കിയോ-
രര്ണ്ണോജസായകൻ കാമനാകുന്നു ഭവാൻ
പുണ്യവാനങ്ങയ്ക്കു കണ്ണിലുണ്ണിയായിട്ടുള്ള പൊന്മാൻ-
കണ്ണി രതി ഞാനാണിതിൽക്കളവില്ലേതും.
കായകാന്തിയതുകണ്ടസൂയയേന്തിപ്പരമീശ-
നായപാപിയുടെ തീക്കണ്ണായതിൽ മുന്നം
മായം കൈവിട്ടവിടുത്തെക്കായം വെണ്ണീറായെങ്കിലു-
മായവേഗത്തോടെ പോന്നിട്ടാമോദത്തോടും.
പൊൽത്താർമാതിൻ കണവനു പുത്രനായി രുഗ്മിണിയാം
മത്തേഭഗാമിനി പെറ്റു മദീയഭാഗ്യാൽ.
ചിത്തമോദത്തോടുമവർ കാത്തീടുമ്പോളിശ്ശംബരൻ
കത്തും കോപാൽ കടൽതന്നിൽ കളഞ്ഞു കഷ്ടം!
വന്നോരു മകരം കൊത്തിത്തിന്നു ഭവാനെയതിനെ-
ച്ചെന്നു മുക്കുവന്മാർ പിടിച്ചെടുത്തു വെക്കം
ഇന്നാട്ടിന്നരചനായീടുന്നോരിപ്പാപിക്കു നല്കി,
തന്നു മൽക്കരത്തിൽ കറി തരത്തിൽ വെപ്പാൻ.
കീറിനോക്കിയപ്പോൾ കാന്തിതേറിക്കണ്ടെടുത്തു ഞാനും
കൂറോടു വളർത്തിടുന്നു കുറേ നാളായി.
ആറണിയും തമ്പുരാൻ വെണ്ണീറാക്കിയ കാര്യം കാണു-
മാറായതു പാര്ക്കിലിന്നു മദീയഭാഗ്യം.
ഇത്രിലോകകണ്ടകനാം ദൈത്യവീരൻ ശംബരനെ-
ശ്ശത്രുവെന്നുറയ്ക്കുകാദ്യം ശങ്കയെന്നിയേ
എത്രയും വേഗത്തിൽച്ചെന്നടുത്തു കൊന്നു നോക്കുപോയി-
പ്പത്രിവാഹനന്റെ സമീപത്തു ചെല്ലണം".
ഇത്തരമാകുന്നു പൂർവ്വവൃത്തമെന്നറിഞ്ഞു തന്റെ
ചിത്തരംഗേ കോപമേറ്റം ചിതറിക്കൊണ്ടേ
"സത്വരം താൻ കണ്ടുകൊൾകെന്നുത്തമേ! നിയ്യെ"ന്നുമാത്ര-
മുത്തരം തൻപ്രിയയോടന്നുരിയാടിനാൻ.
നൽക്കരിമ്പുവില്ലു പൂക്കളക്കരിങ്കൂവളംതൊട്ട-
തൊക്കെയെടുത്തമരിന്നായൊരുക്കത്തോടെ
ഉൾക്കരുത്തോടങ്ങു ചെന്നു പോര്ക്കു വിളിച്ചതു കേട്ടു
നില്ലെന്നോതിശ്ശംബരനും നില്ക്കാതണഞ്ഞു.
ശക്തി, മുൾഗ്ഗരം, കൃപാണം, പത്തി, വാ,ളീട്ടി, തോമരം,
ശക്തികൂടും പട്ടസവും, ശരജാലവും,
പത്തു നൂറായിരം പേരെടുത്തടുത്തു ചാരുശത-
പത്രശസ്ത്രൻ തന്റെ നേരേ പട വെട്ടുവാൻ.
കൂറോടു വളർത്തിടുന്നു കുറേ നാളായി.
ആറണിയും തമ്പുരാൻ വെണ്ണീറാക്കിയ കാര്യം കാണു-
മാറായതു പാര്ക്കിലിന്നു മദീയഭാഗ്യം.
ഇത്രിലോകകണ്ടകനാം ദൈത്യവീരൻ ശംബരനെ-
ശ്ശത്രുവെന്നുറയ്ക്കുകാദ്യം ശങ്കയെന്നിയേ
എത്രയും വേഗത്തിൽച്ചെന്നടുത്തു കൊന്നു നോക്കുപോയി-
പ്പത്രിവാഹനന്റെ സമീപത്തു ചെല്ലണം".
ഇത്തരമാകുന്നു പൂർവ്വവൃത്തമെന്നറിഞ്ഞു തന്റെ
ചിത്തരംഗേ കോപമേറ്റം ചിതറിക്കൊണ്ടേ
"സത്വരം താൻ കണ്ടുകൊൾകെന്നുത്തമേ! നിയ്യെ"ന്നുമാത്ര-
മുത്തരം തൻപ്രിയയോടന്നുരിയാടിനാൻ.
നൽക്കരിമ്പുവില്ലു പൂക്കളക്കരിങ്കൂവളംതൊട്ട-
തൊക്കെയെടുത്തമരിന്നായൊരുക്കത്തോടെ
ഉൾക്കരുത്തോടങ്ങു ചെന്നു പോര്ക്കു വിളിച്ചതു കേട്ടു
നില്ലെന്നോതിശ്ശംബരനും നില്ക്കാതണഞ്ഞു.
ശക്തി, മുൾഗ്ഗരം, കൃപാണം, പത്തി, വാ,ളീട്ടി, തോമരം,
ശക്തികൂടും പട്ടസവും, ശരജാലവും,
പത്തു നൂറായിരം പേരെടുത്തടുത്തു ചാരുശത-
പത്രശസ്ത്രൻ തന്റെ നേരേ പട വെട്ടുവാൻ.
അംബുരാശി കോപിച്ചാലുള്ളമ്മട്ടു പരന്ന പട
കൺമുന്നിൽക്കണ്ടപ്പോൾ മോദം കരകവിഞ്ഞു.
ശംബരാസുരനവരിൽ നന്മിടുക്കു കൂടുന്നോരെ
നിര്മ്മായം വിളിച്ചരികിൽ നിർത്തിക്കല്പിച്ചാൻ:-
"ചെറ്റകത്തു പേടി വിട്ടു വറ്റു കുത്തി മദിക്കുന്ന
ചെറ്റച്ചെക്കൻ തന്റെ തല ചെത്തുവിൻ ചെന്നു.
തെറ്റന്നീ വമ്പടക്കോപ്പും മറ്റും നമുക്കിപ്പോളെന്തി-
ന്നറ്റ കയ്യു കറിക്കത്തിയതുകൊണ്ടൊക്കും.
വെപ്പുകാരത്തിയേ നിനച്ചപല്പമാദ്യം ക്ഷമിച്ചേൻ ഞാ-
നപ്പൈതലിൻ കുറുമ്പിപ്പോളളവില്ലാതായ്".
ഇപ്പറഞ്ഞ കല്പന കേട്ടപ്പുറത്തു ചെന്നിട്ടവ-
രപൈതലിനെപ്പിടിപ്പാനടുത്തുചെന്നു.
ബാലനൂക്കോടമ്പയച്ചിട്ടാലസ്യം കൂടാതവരെ-
ക്കാലനൂര്ക്കു കാൽക്ഷണത്തിൽക്കടത്തിവിട്ടു.
ചാലേ കേട്ടുകേട്ടോരീറയാലേ ചെന്നു യുദ്ധം ചെയ്തു
കാലം നീട്ടാതവരേയും കണക്കെഴുതി.
കൂട്ടമില്ലാതിരുന്നവർ കൂട്ടരൊക്കെച്ചത്തനേരം
വാട്ടമേറ്റു ശംബരനും വടിവിലെത്തി.
ഒട്ടധികം കോപത്തോടെ മട്ടലർസായകനോടാ-
യിട്ടു വിളിച്ചോതിനാൻ താനിവകളെല്ലാം.
കൺമുന്നിൽക്കണ്ടപ്പോൾ മോദം കരകവിഞ്ഞു.
ശംബരാസുരനവരിൽ നന്മിടുക്കു കൂടുന്നോരെ
നിര്മ്മായം വിളിച്ചരികിൽ നിർത്തിക്കല്പിച്ചാൻ:-
"ചെറ്റകത്തു പേടി വിട്ടു വറ്റു കുത്തി മദിക്കുന്ന
ചെറ്റച്ചെക്കൻ തന്റെ തല ചെത്തുവിൻ ചെന്നു.
തെറ്റന്നീ വമ്പടക്കോപ്പും മറ്റും നമുക്കിപ്പോളെന്തി-
ന്നറ്റ കയ്യു കറിക്കത്തിയതുകൊണ്ടൊക്കും.
വെപ്പുകാരത്തിയേ നിനച്ചപല്പമാദ്യം ക്ഷമിച്ചേൻ ഞാ-
നപ്പൈതലിൻ കുറുമ്പിപ്പോളളവില്ലാതായ്".
ഇപ്പറഞ്ഞ കല്പന കേട്ടപ്പുറത്തു ചെന്നിട്ടവ-
രപൈതലിനെപ്പിടിപ്പാനടുത്തുചെന്നു.
ബാലനൂക്കോടമ്പയച്ചിട്ടാലസ്യം കൂടാതവരെ-
ക്കാലനൂര്ക്കു കാൽക്ഷണത്തിൽക്കടത്തിവിട്ടു.
ചാലേ കേട്ടുകേട്ടോരീറയാലേ ചെന്നു യുദ്ധം ചെയ്തു
കാലം നീട്ടാതവരേയും കണക്കെഴുതി.
കൂട്ടമില്ലാതിരുന്നവർ കൂട്ടരൊക്കെച്ചത്തനേരം
വാട്ടമേറ്റു ശംബരനും വടിവിലെത്തി.
ഒട്ടധികം കോപത്തോടെ മട്ടലർസായകനോടാ-
യിട്ടു വിളിച്ചോതിനാൻ താനിവകളെല്ലാം.
“നില്ലെടാ! നിന്നോടിപ്പോൾ ഞാൻ മല്ലടിച്ചു മടിക്കാതെ
പല്ലടിച്ചു കൊഴിച്ചേക്കാം പരമനീച!
തെല്ലിട നീ ജീവിച്ചിരിക്കില്ലെടാ! യല്ലെങ്കിലീ ഞാ-
നല്ലെടാ! യിപ്പറഞ്ഞതെന്നറിഞ്ഞിരിക്ക.
എച്ചിലൊക്കെത്തിന്നു തിന്നിട്ടിച്ചിലയ്ക്കുന്ന നിന്നെ ഞാൻ
വെച്ചിരിക്കയില്ലെ"ന്നീറ വെച്ചവൻ ചൊൽകേ
മെച്ചമോടണഞ്ഞു പോരടിച്ചുമാറി മന്മഥനും;
മെച്ചമാര്ക്കുമില്ല രണ്ടും മികച്ച വീരർ.
കത്തിയ കോപേന ദൈത്യൻ കത്തിയമ്പെടുത്തെയ്താലും
സത്വരം പുവ്വമ്പുകൊണ്ടു സകലം കാമൻ
എത്തിത്തടുപ്പതു കണ്ടാലെത്രയുമത്ഭുതം! പക്ഷേ-
യിത്രിലോകേ വില്ലാളിയൊന്നിപ്പടിയ്ക്കുണ്ടോ ?
പട്ടാംഗമായ് പത്തുലക്ഷം പട്ടാളക്കാരകക്കാമ്പിൽ-
പ്പെട്ടാളും കോപേന ബദ്ധപ്പെട്ടടുക്കുമ്പോൾ,
വട്ടം ചുറ്റിക്കൊണ്ടോമനക്കുട്ടൻ തല കൊയ്തറുക്കും-
മട്ടു കണ്ടാലേതവര്ക്കും മതിയാവില്ല.
പൂവില്ലായാലെന്തുവേണ്ടു പൂവമ്പായാലെന്തുവേണ്ടു
കേവലമിക്കുട്ടി കുറേക്കേമനാണെന്നും,
ആ വില്ലാളി ശംബരനിന്നാവില്ലെതിര്ക്കുവാനെന്നും
പാവം ചത്തു മണ്ണു കപ്പിപ്പരുങ്ങുമെന്നും,
പല്ലടിച്ചു കൊഴിച്ചേക്കാം പരമനീച!
തെല്ലിട നീ ജീവിച്ചിരിക്കില്ലെടാ! യല്ലെങ്കിലീ ഞാ-
നല്ലെടാ! യിപ്പറഞ്ഞതെന്നറിഞ്ഞിരിക്ക.
എച്ചിലൊക്കെത്തിന്നു തിന്നിട്ടിച്ചിലയ്ക്കുന്ന നിന്നെ ഞാൻ
വെച്ചിരിക്കയില്ലെ"ന്നീറ വെച്ചവൻ ചൊൽകേ
മെച്ചമോടണഞ്ഞു പോരടിച്ചുമാറി മന്മഥനും;
മെച്ചമാര്ക്കുമില്ല രണ്ടും മികച്ച വീരർ.
കത്തിയ കോപേന ദൈത്യൻ കത്തിയമ്പെടുത്തെയ്താലും
സത്വരം പുവ്വമ്പുകൊണ്ടു സകലം കാമൻ
എത്തിത്തടുപ്പതു കണ്ടാലെത്രയുമത്ഭുതം! പക്ഷേ-
യിത്രിലോകേ വില്ലാളിയൊന്നിപ്പടിയ്ക്കുണ്ടോ ?
പട്ടാംഗമായ് പത്തുലക്ഷം പട്ടാളക്കാരകക്കാമ്പിൽ-
പ്പെട്ടാളും കോപേന ബദ്ധപ്പെട്ടടുക്കുമ്പോൾ,
വട്ടം ചുറ്റിക്കൊണ്ടോമനക്കുട്ടൻ തല കൊയ്തറുക്കും-
മട്ടു കണ്ടാലേതവര്ക്കും മതിയാവില്ല.
പൂവില്ലായാലെന്തുവേണ്ടു പൂവമ്പായാലെന്തുവേണ്ടു
കേവലമിക്കുട്ടി കുറേക്കേമനാണെന്നും,
ആ വില്ലാളി ശംബരനിന്നാവില്ലെതിര്ക്കുവാനെന്നും
പാവം ചത്തു മണ്ണു കപ്പിപ്പരുങ്ങുമെന്നും,
കണ്ടുനില്ലോരെല്ലാമോതിക്കൊണ്ടു നില്ക്കേത്തരം മാറി-
ക്കണ്ടു പോ,രക്കഥയേതും കഥിക്ക വയ്യാ.
തണ്ടാരമ്പനൊടുക്കമുൾക്കൊണ്ട കോപാലമ്പൊന്നൂരി-
ക്കൊണ്ടെയ്നിട്ടാശ്ശംബരനെക്കൊന്നു വീഴ്ത്തിനാൻ.
ദേവകളന്നേരം മഴ പൂവുകളെക്കൊണ്ടു കാമ-
ദേവൻ തന്റെ കാന്തികാളും ദേഹത്തിൽപ്പെയ്തു.
ആ വകതിരിവുകൂടും ദേവകളേപ്പോലിന്നാരു-
ണ്ടീവകയിൽ വേണ്ട കര്മ്മമീവിധം ചെയ്വാൻ?
കൈവന്ന മോദേന രതിദേവിയോടൊന്നിച്ചുകൊണ്ടു
പൂവമ്പൻ തൻതാതാന്തികം പുക്കു മംഗളം.
ക്കണ്ടു പോ,രക്കഥയേതും കഥിക്ക വയ്യാ.
തണ്ടാരമ്പനൊടുക്കമുൾക്കൊണ്ട കോപാലമ്പൊന്നൂരി-
ക്കൊണ്ടെയ്നിട്ടാശ്ശംബരനെക്കൊന്നു വീഴ്ത്തിനാൻ.
ദേവകളന്നേരം മഴ പൂവുകളെക്കൊണ്ടു കാമ-
ദേവൻ തന്റെ കാന്തികാളും ദേഹത്തിൽപ്പെയ്തു.
ആ വകതിരിവുകൂടും ദേവകളേപ്പോലിന്നാരു-
ണ്ടീവകയിൽ വേണ്ട കര്മ്മമീവിധം ചെയ്വാൻ?
കൈവന്ന മോദേന രതിദേവിയോടൊന്നിച്ചുകൊണ്ടു
പൂവമ്പൻ തൻതാതാന്തികം പുക്കു മംഗളം.