വാതാദിരോഗനിരയും വലുതായ മറ്റു-
ള്ളേതാര്ത്തിയും നിജപദത്തിലണഞ്ഞുവെന്നാൽ
പ്രീതാശയേന കളയും പതിവുള്ള സാക്ഷാൽ
വാതാലയേശചരണം ശരണം സഭാ മേ. 1
വാട്ടന്തരുന്ന കടുവാര്ത്ത ചെവിയ്ക്കകത്തു
കേട്ടമ്പരന്നു മമ കണ്ണിണ മഞ്ഞളിച്ചൂ;
കോട്ടമ്പിണഞ്ഞു കരളിന്നതു പോര, ചോര-
യോട്ടമ്മുടങ്ങിയടിയൻ പിടിയാതെയായി. 2
ഇന്നുള്ള സൽക്കവികൾതൻ നടുനായകക്ക -
ല്ലെന്നുള്ള പേർ പുകഴുമാ 'നടുവ'ദ്വിജങ്കൽ
വന്നുത്ഭവിച്ചു കഠിനവ്രണമൂക്കനായി-
ട്ടെന്നുള്ള താരുലകിലിന്നു സഹിച്ചിടുന്നു? 3
പുത്തൻ ചെരിപ്പൊരു ദിനം നിജകാലിലിട്ടാ-
സ്സത്തൻ നടന്നു പതിവിൻപടിയായ് പതുക്കെ
പുത്തൻതളിര്ക്കു കിടയാകിയ കാലിലൊറ്റ-
പുത്തൻ' വലിപ്പമതിലാത്തൊലിയൊന്നയഞ്ഞു. 4
പെട്ടന്നു തൊട്ടതു കണക്കിനു കുത്തിവീര്ത്തു
പെട്ടന്നു ചോരനിറമായതുരുണ്ടുകൂടീ
വട്ടത്തിലങ്ങിനെ വളന്നര്ഥ പൊട്ടി വിപ്രൻ
വട്ടത്തിലായടിയടച്ചു പഴുപ്പുകേറി. 5
കാലത്തിനൊത്ത നില, വൃത്തിഗുണം, വെളുപ്പാൻ-
കാലത്തുര്ണന്നു കുളിതൊട്ടൊരു നിത്യകർമ്മം,
ശീലത്തിനുള്ള രസികത്വമിതൊക്കെയൊത്തി-
ക്കാലത്തുമറ്റൊരുവനെക്കണികാണുകില്ല. 6
മല്ലായതേക്ഷണ! മരുൽപ്പുരനാഥ! നീതാ-
നല്ലാതെ മററു ഗതിയില്ലിനി വൈകിടാതെ
വല്ലാത്തൊരീ നിലയിൽ വന്ന പഴുപ്പു മാറ്റീ-
ട്ടല്ലാതെ ഞാൻ നടയിൽ നിന്നൊഴിയുന്നതല്ല. 7
ള്ളേതാര്ത്തിയും നിജപദത്തിലണഞ്ഞുവെന്നാൽ
പ്രീതാശയേന കളയും പതിവുള്ള സാക്ഷാൽ
വാതാലയേശചരണം ശരണം സഭാ മേ. 1
വാട്ടന്തരുന്ന കടുവാര്ത്ത ചെവിയ്ക്കകത്തു
കേട്ടമ്പരന്നു മമ കണ്ണിണ മഞ്ഞളിച്ചൂ;
കോട്ടമ്പിണഞ്ഞു കരളിന്നതു പോര, ചോര-
യോട്ടമ്മുടങ്ങിയടിയൻ പിടിയാതെയായി. 2
ഇന്നുള്ള സൽക്കവികൾതൻ നടുനായകക്ക -
ല്ലെന്നുള്ള പേർ പുകഴുമാ 'നടുവ'ദ്വിജങ്കൽ
വന്നുത്ഭവിച്ചു കഠിനവ്രണമൂക്കനായി-
ട്ടെന്നുള്ള താരുലകിലിന്നു സഹിച്ചിടുന്നു? 3
പുത്തൻ ചെരിപ്പൊരു ദിനം നിജകാലിലിട്ടാ-
സ്സത്തൻ നടന്നു പതിവിൻപടിയായ് പതുക്കെ
പുത്തൻതളിര്ക്കു കിടയാകിയ കാലിലൊറ്റ-
പുത്തൻ' വലിപ്പമതിലാത്തൊലിയൊന്നയഞ്ഞു. 4
പെട്ടന്നു തൊട്ടതു കണക്കിനു കുത്തിവീര്ത്തു
പെട്ടന്നു ചോരനിറമായതുരുണ്ടുകൂടീ
വട്ടത്തിലങ്ങിനെ വളന്നര്ഥ പൊട്ടി വിപ്രൻ
വട്ടത്തിലായടിയടച്ചു പഴുപ്പുകേറി. 5
കാലത്തിനൊത്ത നില, വൃത്തിഗുണം, വെളുപ്പാൻ-
കാലത്തുര്ണന്നു കുളിതൊട്ടൊരു നിത്യകർമ്മം,
ശീലത്തിനുള്ള രസികത്വമിതൊക്കെയൊത്തി-
ക്കാലത്തുമറ്റൊരുവനെക്കണികാണുകില്ല. 6
മല്ലായതേക്ഷണ! മരുൽപ്പുരനാഥ! നീതാ-
നല്ലാതെ മററു ഗതിയില്ലിനി വൈകിടാതെ
വല്ലാത്തൊരീ നിലയിൽ വന്ന പഴുപ്പു മാറ്റീ-
ട്ടല്ലാതെ ഞാൻ നടയിൽ നിന്നൊഴിയുന്നതല്ല. 7
ദീനസ്വരം വരികയില്ല മുഖത്തു നല്ലോ-
രാനന്ദമാണിതിനു നീക്കു വരില്ല മുമ്പേ
മാനം കലര്ന്നൊരു മഹീസുരനീവകയ്ക്കി-
നൂനം ഭവിച്ചു വനജാക്ഷ! മനസ്സുവേണം. 8
തോരയ്ക്കൊരായമണയാത്തതു കണ്ടു കഷ്ട,
ചാരത്തിരുന്നു കരയുന്നു കിടാങ്ങളെല്ലാം!
ധീരത്വമുള്ള മകനും നില മാറിയോരീ-
നേരത്തുമെൻ മധുരിപോ! കനിവില്ലയെന്നോ? 9
മാറുന്നതിന്നു പലമട്ടു മരുന്നുചെയ്തി-
ട്ടേറുന്നു കാലഗതി കാറൊളിവര്ണ്ണ! കഷ്ടം
നീറുന്നു ചിത്തമിതു വല്ല വിഷംകടന്നു
കേറുന്നതോ? കഠിനകാളിയദര്പ്പഹാരിൻ! 10
മാടക്ഷമാപകുലവാരിധിതന്നിൽനിന്നു
കേടറ്റുയര്ന്ന ശശിതന്നഗദാമൃതത്താൽ
ഈടറ്റിടാത്ത വിഷമി,ല്ലതു ചെയ്തിടുന്നു-
ണ്ടാടൽക്കു ശാന്തിയരുളിടുക പൂതനാരേ! 11
തൽക്കാലമര്ത്തരടിവെച്ചെഴുനേററുനിന്നി-
ട്ടിക്കാലമീയിവനു ചെന്നൊരു കണ്ണുകാണാൻ
തൽക്കാലമുൾക്കനിവു വെപ്പതിനായിതാ ഞാൻ
തൃക്കാലിണത്തളിരിൽ വീണു വണങ്ങിടുന്നു. 12
ഓരോ മരുന്നുകൾ കൊടുത്തു കൊടുത്തു ദീനം
വേരോടറുത്ത നടുവദ്വിജനിപ്രകാരം
ഈ രോഗമാണ്ടു പിടയാനിടയാകുമെന്ന-
താരോര്ത്തി, താപ്പുരുഷനിങ്ങനെ വന്നുവല്ലോ! 13
രാനന്ദമാണിതിനു നീക്കു വരില്ല മുമ്പേ
മാനം കലര്ന്നൊരു മഹീസുരനീവകയ്ക്കി-
നൂനം ഭവിച്ചു വനജാക്ഷ! മനസ്സുവേണം. 8
തോരയ്ക്കൊരായമണയാത്തതു കണ്ടു കഷ്ട,
ചാരത്തിരുന്നു കരയുന്നു കിടാങ്ങളെല്ലാം!
ധീരത്വമുള്ള മകനും നില മാറിയോരീ-
നേരത്തുമെൻ മധുരിപോ! കനിവില്ലയെന്നോ? 9
മാറുന്നതിന്നു പലമട്ടു മരുന്നുചെയ്തി-
ട്ടേറുന്നു കാലഗതി കാറൊളിവര്ണ്ണ! കഷ്ടം
നീറുന്നു ചിത്തമിതു വല്ല വിഷംകടന്നു
കേറുന്നതോ? കഠിനകാളിയദര്പ്പഹാരിൻ! 10
മാടക്ഷമാപകുലവാരിധിതന്നിൽനിന്നു
കേടറ്റുയര്ന്ന ശശിതന്നഗദാമൃതത്താൽ
ഈടറ്റിടാത്ത വിഷമി,ല്ലതു ചെയ്തിടുന്നു-
ണ്ടാടൽക്കു ശാന്തിയരുളിടുക പൂതനാരേ! 11
തൽക്കാലമര്ത്തരടിവെച്ചെഴുനേററുനിന്നി-
ട്ടിക്കാലമീയിവനു ചെന്നൊരു കണ്ണുകാണാൻ
തൽക്കാലമുൾക്കനിവു വെപ്പതിനായിതാ ഞാൻ
തൃക്കാലിണത്തളിരിൽ വീണു വണങ്ങിടുന്നു. 12
ഓരോ മരുന്നുകൾ കൊടുത്തു കൊടുത്തു ദീനം
വേരോടറുത്ത നടുവദ്വിജനിപ്രകാരം
ഈ രോഗമാണ്ടു പിടയാനിടയാകുമെന്ന-
താരോര്ത്തി, താപ്പുരുഷനിങ്ങനെ വന്നുവല്ലോ! 13
സത്തായിടുന്ന ഗുണമുറ്റിടുമിക്കവീന്ദ്ര-
ന്നൊത്താരുമില്ലുലകിടത്തിലതോര്മ്മ വേണം;
മൽത്താമരാക്ഷ! ശൃണു വല്ലതുമൊന്നു
വന്നാൽ ചിത്താര്ത്തിപൂണ്ടു വലയും മലയാളവാണി. 14
ഗോപാലകൃഷ്ണ! നടുവദ്വിജ ചാരുമേനി-
യാപാദചൂഡമതികോമളമല്ലയല്ലീ?
ഹാ! പാര്ക്കിലിദ്ദ്വിജശിരോമണിയിത്രയെല്ലാം
മാപാപമെന്തിതിനു മുമ്പു നടത്തിവെച്ചു? 15
കായാവിനുള്ള കുസുമം കഴൽകുമ്പിടുന്ന
കായാഭയുള്ള ഗുരുവായുപുരാധിനാഥാ!
മായാമണാള! മധുസൂദന! രോഗശോക -
ത്തീയാളുമീദ്വിജനിലൊന്നു കനിഞ്ഞിടേണം. 16
ഒന്നിച്ചു ഞങ്ങളഖിലം മുറവിട്ടടുത്തു-
വന്നിത്തരം മുറയിടുമ്പൊഴുമുൾക്കുരുന്നിൽ
കുന്നിക്കുമില്ല കനിവെന്നു വരുന്നതായാൽ
കുന്നിച്ച പേരിനു പരിക്കവിടെയ്ക്കു പററും.17
ശയ്യാഗുണം, പദവിശേഷ, മൊരര്ത്ഥപുഷ്ടി,
യയ്യാ ! രസം, ഫലിതമാര്ന്നിയലും പഴക്കം,
വയ്യാത്ത വൃത്തമൊഴിവാക്കലിതൊക്കെയോര്ത്താൽ
പൊയ്യായ്വരാ കവിതതാൻ നടുവദ്വിജേന്ദ്രൻ. 18
പാകാന്തകാനുജ! ഭവൽത്തിരുമേനി നിത്യം
ശ്രീകാന്ത! പാര്ത്തു കഴിയും നടുവദ്വിജന്റെ
ഏകാന്തസങ്കടമൊഴിച്ചു തഴച്ച സൌഖ്യ-
മേകാൻ തവാംഘ്രിയുഗളം പണിയുന്നിതാ ഞാൻ. 19
ന്നൊത്താരുമില്ലുലകിടത്തിലതോര്മ്മ വേണം;
മൽത്താമരാക്ഷ! ശൃണു വല്ലതുമൊന്നു
വന്നാൽ ചിത്താര്ത്തിപൂണ്ടു വലയും മലയാളവാണി. 14
ഗോപാലകൃഷ്ണ! നടുവദ്വിജ ചാരുമേനി-
യാപാദചൂഡമതികോമളമല്ലയല്ലീ?
ഹാ! പാര്ക്കിലിദ്ദ്വിജശിരോമണിയിത്രയെല്ലാം
മാപാപമെന്തിതിനു മുമ്പു നടത്തിവെച്ചു? 15
കായാവിനുള്ള കുസുമം കഴൽകുമ്പിടുന്ന
കായാഭയുള്ള ഗുരുവായുപുരാധിനാഥാ!
മായാമണാള! മധുസൂദന! രോഗശോക -
ത്തീയാളുമീദ്വിജനിലൊന്നു കനിഞ്ഞിടേണം. 16
ഒന്നിച്ചു ഞങ്ങളഖിലം മുറവിട്ടടുത്തു-
വന്നിത്തരം മുറയിടുമ്പൊഴുമുൾക്കുരുന്നിൽ
കുന്നിക്കുമില്ല കനിവെന്നു വരുന്നതായാൽ
കുന്നിച്ച പേരിനു പരിക്കവിടെയ്ക്കു പററും.17
ശയ്യാഗുണം, പദവിശേഷ, മൊരര്ത്ഥപുഷ്ടി,
യയ്യാ ! രസം, ഫലിതമാര്ന്നിയലും പഴക്കം,
വയ്യാത്ത വൃത്തമൊഴിവാക്കലിതൊക്കെയോര്ത്താൽ
പൊയ്യായ്വരാ കവിതതാൻ നടുവദ്വിജേന്ദ്രൻ. 18
പാകാന്തകാനുജ! ഭവൽത്തിരുമേനി നിത്യം
ശ്രീകാന്ത! പാര്ത്തു കഴിയും നടുവദ്വിജന്റെ
ഏകാന്തസങ്കടമൊഴിച്ചു തഴച്ച സൌഖ്യ-
മേകാൻ തവാംഘ്രിയുഗളം പണിയുന്നിതാ ഞാൻ. 19
പാങ്ങില്ലനങ്ങുവതിനൂക്കൊടു നീരു വന്നു
വീങ്ങിക്കഴിഞ്ഞു വളരെക്കഠിനം! വലങ്കാൽ
തേങ്ങിക്കരഞ്ഞു തനയൻ മുതൽപേർ പതുക്കെ
ത്താങ്ങീട്ടുവേണമുടനൊന്നെഴുനേറ്റിരിപ്പാൻ. 20
വട്ടം പെരുത്ത മുറിവായിനകത്തുനിന്നു
കട്ടച്ചലം കലശലായൊഴുകുന്ന നേരം
പെട്ടന്നു ചെന്നതു തുടച്ചുകളഞ്ഞു പാരം
നട്ടന്തിരിഞ്ഞിതു മഹൻ മഹനീയശീലൻ. 21
വമ്പൂരിലുണ്ടു, വലിയോരുടെ നല്ലൊരിഷ്ട-
സമ്പൂര്ത്തിയുണ്ടു, വളരെസ്സുഖിയാണുതാനും,
മുമ്പൂര്ജ്ജിതത്തോടു മുഴുത്തഴലേവമച്ഛൻ-
നമ്പൂരിയൊട്ടനുഭവിച്ചറിവില്ല നൂനം. 22
മല്ലായതാക്ഷ! ഭവദിയപദാരവിന്ദ-
മല്ലാതെ മറെറാരു വിചാരമെടുത്തിടാതെ
എല്ലാരിലും പ്രിയമണച്ചു വസിപ്പവന്നീ-
വല്ലായ്മ ചേര്ത്തവിടയ്ക്കപവാദമല്ലേ? 22
നിഷ് കൃഷപ്രകൃതിയാര്ന്ന മഹാജനങ്ങൾ-
ക്കിക്കണ്ട കഷ്ടനില മേലിൽ വലിച്ചിടൊല്ലേ;
ഒക്കെപ്പറഞ്ഞു, പറവാനിനിയില്ല ബാക്കി,
വെക്കത്തിലാ മുറി കണക്കിനുണക്കിടേണം. 24
മാറ്റേറും കവിവര്യനായ നടുവ-
ത്തച്ഛന്റെ ദീനം ക്ഷണം
മാറ്റേണം, കല കാലിൽ വന്നഴകുകേ-
ടാക്കാതെ നോക്കീടണം,
പാറ്റേണം കരുണാമൃതം, നടുവഭൂ-
ദേവാലയത്തെബ്ഭവാൻ
പോറേറണം ഗുരുവായുമന്ദിരപതേ!
മറ്റില്ലവക്കാര്ശ്രയം. 25
വീങ്ങിക്കഴിഞ്ഞു വളരെക്കഠിനം! വലങ്കാൽ
തേങ്ങിക്കരഞ്ഞു തനയൻ മുതൽപേർ പതുക്കെ
ത്താങ്ങീട്ടുവേണമുടനൊന്നെഴുനേറ്റിരിപ്പാൻ. 20
വട്ടം പെരുത്ത മുറിവായിനകത്തുനിന്നു
കട്ടച്ചലം കലശലായൊഴുകുന്ന നേരം
പെട്ടന്നു ചെന്നതു തുടച്ചുകളഞ്ഞു പാരം
നട്ടന്തിരിഞ്ഞിതു മഹൻ മഹനീയശീലൻ. 21
വമ്പൂരിലുണ്ടു, വലിയോരുടെ നല്ലൊരിഷ്ട-
സമ്പൂര്ത്തിയുണ്ടു, വളരെസ്സുഖിയാണുതാനും,
മുമ്പൂര്ജ്ജിതത്തോടു മുഴുത്തഴലേവമച്ഛൻ-
നമ്പൂരിയൊട്ടനുഭവിച്ചറിവില്ല നൂനം. 22
മല്ലായതാക്ഷ! ഭവദിയപദാരവിന്ദ-
മല്ലാതെ മറെറാരു വിചാരമെടുത്തിടാതെ
എല്ലാരിലും പ്രിയമണച്ചു വസിപ്പവന്നീ-
വല്ലായ്മ ചേര്ത്തവിടയ്ക്കപവാദമല്ലേ? 22
നിഷ് കൃഷപ്രകൃതിയാര്ന്ന മഹാജനങ്ങൾ-
ക്കിക്കണ്ട കഷ്ടനില മേലിൽ വലിച്ചിടൊല്ലേ;
ഒക്കെപ്പറഞ്ഞു, പറവാനിനിയില്ല ബാക്കി,
വെക്കത്തിലാ മുറി കണക്കിനുണക്കിടേണം. 24
മാറ്റേറും കവിവര്യനായ നടുവ-
ത്തച്ഛന്റെ ദീനം ക്ഷണം
മാറ്റേണം, കല കാലിൽ വന്നഴകുകേ-
ടാക്കാതെ നോക്കീടണം,
പാറ്റേണം കരുണാമൃതം, നടുവഭൂ-
ദേവാലയത്തെബ്ഭവാൻ
പോറേറണം ഗുരുവായുമന്ദിരപതേ!
മറ്റില്ലവക്കാര്ശ്രയം. 25