കഷ്ടേ! കണ്ണിരൊലിച്ചിക്കവിൾ കമനി! നന-
ഞ്ഞും, കറപ്പുള്ള കൂന്തൽ-
ക്കെട്ടെല്ലാം വിട്ടു ചിന്നിച്ചിതറിയതു നില-
ത്തൊക്കെ വല്ലാതിഴഞ്ഞും,
ഒട്ടേറെക്കാന്തിതേടും തനു പൊടികളണി-
ഞ്ഞും, കിടക്കുന്നതെന്തേ?
പൊട്ടുന്നെൻ ചിത്തമാര്യേ! പറക തവ കടു-
ങ്കയ്യഹോ! വയ്യ കാണ്മാൻ. 1
തേങ്ങിത്തേങ്ങിക്കരഞ്ഞും, കളകമലദള-
ക്കണ്ണി! നിൻകണ്ണെഴുത്തോ
മങ്ങിത്തെല്ലൊന്നലിഞ്ഞും, സ്തനകഠിനതയാ-
മാറിടം കൈവെടിഞ്ഞും,
ശൃംഗാരശ്രീവിളഞ്ഞുള്ളധരമിളകിയും,
ദീര്ഗ്ഘമായ് നിശ്വസിച്ചും,
തങ്ങൾക്കെന്തോ പിണഞ്ഞെന്നൊരു കരുതലൊടും
വാഴ്കൊലാ മാഴ്കൊലാ നീ 2
ഫുല്ലാബ്ജത്തിന്നിതൾക്കൊത്തതിസുരുചിരമായ്
നീണ്ടിടംപെട്ട നേത്ര-
ത്തെല്ലാൽ നോക്കുന്ന നോക്കും തവ കുളുർമയെഴും
പുഞ്ചിരിപ്പൂ നിലാവും
നല്ലാരിൻമൌലിമാലേ! പരിമൃദുമൊഴിയും
നിർത്തിവെച്ചാര്ത്തയായി-
ട്ടല്ലോ കാണുന്നു നിന്നെക്കരളിവനു കരി-
ഞ്ഞിന്നു വെണ്ണീറടിക്കും. 3
അമ്മയ്ക്കോ, കൂറെഴുംനിൻ കുളിരൊളി ചിതറും
പിഞ്ചിളംകുഞ്ഞിനോ, ചി-
റ്റമ്മയ്ക്കോ, കുട്ടികൾക്കോ, ബഹുരസികശിരോ-
രത്നമാം സോദരന്നോ,
തമ്മിൽ കൂറൊത്തുവാഴും പരസഖികളിലാര്-
ക്കെങ്കിലും വല്ലവര്ക്കോ
വൻമുഷ്ക്കേറുന്നൊരാപത്തണവതിനിടയായ്
വന്നിതോ വന്ദ്യശീലേ! 4
പാരം ചോരത്തിളപ്പോടൊരുവരുമെതിരി-
ല്ലെന്നുറച്ചിന്നു വാഴു-
ന്നോരാകും നിൻറെ ഭൃത്യപരിഷകളാഹിതം
ചെയ്തുപോയോ സുശീലേ !
ആരെന്തായാലുമെല്ലാറ്റിനുമൊഴിവുവരു-
ത്തീടുവാനായെനിക്കി-
ന്നേരം കൂസേണ്ട, കൂറും ഭവതിയിലതിയാ-
യുണ്ടതും കണ്ടതല്ലേ? 5
താലിക്കെട്ടിൻദിനംതൊട്ടിതുവരെ നിവസി-
ച്ചുള്ളതൊന്നുള്ളിലോര്ത്തെ-
ന്നാലിക്കാട്ടുന്ന കാര്യം കരിവരഗമനേ!
കണ്ടിരിക്കാവതാണോ?
പാലൊക്കും വാണിയാളേ! വെറുനിലമതിൽ നീ
വീണുരുണ്ടാകിൽ നിന്നെ-
പാലിക്കാനായി നോൽമ്പിട്ടമരുമൊരിവനോ
വെന്തുപോമന്തരംഗം." 6
ഞ്ഞും, കറപ്പുള്ള കൂന്തൽ-
ക്കെട്ടെല്ലാം വിട്ടു ചിന്നിച്ചിതറിയതു നില-
ത്തൊക്കെ വല്ലാതിഴഞ്ഞും,
ഒട്ടേറെക്കാന്തിതേടും തനു പൊടികളണി-
ഞ്ഞും, കിടക്കുന്നതെന്തേ?
പൊട്ടുന്നെൻ ചിത്തമാര്യേ! പറക തവ കടു-
ങ്കയ്യഹോ! വയ്യ കാണ്മാൻ. 1
തേങ്ങിത്തേങ്ങിക്കരഞ്ഞും, കളകമലദള-
ക്കണ്ണി! നിൻകണ്ണെഴുത്തോ
മങ്ങിത്തെല്ലൊന്നലിഞ്ഞും, സ്തനകഠിനതയാ-
മാറിടം കൈവെടിഞ്ഞും,
ശൃംഗാരശ്രീവിളഞ്ഞുള്ളധരമിളകിയും,
ദീര്ഗ്ഘമായ് നിശ്വസിച്ചും,
തങ്ങൾക്കെന്തോ പിണഞ്ഞെന്നൊരു കരുതലൊടും
വാഴ്കൊലാ മാഴ്കൊലാ നീ 2
ഫുല്ലാബ്ജത്തിന്നിതൾക്കൊത്തതിസുരുചിരമായ്
നീണ്ടിടംപെട്ട നേത്ര-
ത്തെല്ലാൽ നോക്കുന്ന നോക്കും തവ കുളുർമയെഴും
പുഞ്ചിരിപ്പൂ നിലാവും
നല്ലാരിൻമൌലിമാലേ! പരിമൃദുമൊഴിയും
നിർത്തിവെച്ചാര്ത്തയായി-
ട്ടല്ലോ കാണുന്നു നിന്നെക്കരളിവനു കരി-
ഞ്ഞിന്നു വെണ്ണീറടിക്കും. 3
അമ്മയ്ക്കോ, കൂറെഴുംനിൻ കുളിരൊളി ചിതറും
പിഞ്ചിളംകുഞ്ഞിനോ, ചി-
റ്റമ്മയ്ക്കോ, കുട്ടികൾക്കോ, ബഹുരസികശിരോ-
രത്നമാം സോദരന്നോ,
തമ്മിൽ കൂറൊത്തുവാഴും പരസഖികളിലാര്-
ക്കെങ്കിലും വല്ലവര്ക്കോ
വൻമുഷ്ക്കേറുന്നൊരാപത്തണവതിനിടയായ്
വന്നിതോ വന്ദ്യശീലേ! 4
പാരം ചോരത്തിളപ്പോടൊരുവരുമെതിരി-
ല്ലെന്നുറച്ചിന്നു വാഴു-
ന്നോരാകും നിൻറെ ഭൃത്യപരിഷകളാഹിതം
ചെയ്തുപോയോ സുശീലേ !
ആരെന്തായാലുമെല്ലാറ്റിനുമൊഴിവുവരു-
ത്തീടുവാനായെനിക്കി-
ന്നേരം കൂസേണ്ട, കൂറും ഭവതിയിലതിയാ-
യുണ്ടതും കണ്ടതല്ലേ? 5
താലിക്കെട്ടിൻദിനംതൊട്ടിതുവരെ നിവസി-
ച്ചുള്ളതൊന്നുള്ളിലോര്ത്തെ-
ന്നാലിക്കാട്ടുന്ന കാര്യം കരിവരഗമനേ!
കണ്ടിരിക്കാവതാണോ?
പാലൊക്കും വാണിയാളേ! വെറുനിലമതിൽ നീ
വീണുരുണ്ടാകിൽ നിന്നെ-
പാലിക്കാനായി നോൽമ്പിട്ടമരുമൊരിവനോ
വെന്തുപോമന്തരംഗം." 6
തങ്കും താപാലിതോതിത്തരളനയനയെ-
ത്താങ്ങി നന്നായെടുത്തി-
ട്ടങ്കേ മെല്ലെക്കിടത്തിത്തെരുതെരെ വരുമാ-
ക്കണ്ണുനീരൊപ്പിയൊപ്പി,
കൊങ്കപ്പന്തിൽ പുരണ്ടുള്ളൊരു പൊടിമുഴുവൻ
ദീർഘനിശ്വാസമോടും
തങ്കയ്ത്താർകൊണ്ടു പോക്കീട്ടൊരുവനൊരുവിധം
ചൊല്ലിനാൻ വീണ്ടുമേവം: 7
"കൊണ്ടൽക്കാർ, തിങ്ക, ളേണം, തിലസുമ,മരുമ-
ത്തൊണ്ടി, കണ്ണാടിയെല്ലാം
കുണ്ഠത്വം കൈവിടും നിയ്യിതുവിധമധികം
വീണുടൻ കേണിടുമ്പോൾ
വേണ്ടുംമട്ടാശ്വസിക്കെ"ന്നവളുടെ വദനേ
വല്ലഭൻതാൻ മുറയ്ക്കുൾ-
ത്തണ്ടിൽത്താപം സഹിക്കാഞ്ഞുടനഥ പനിനീർ
നല്ലവണ്ണം തളിച്ചു. 8
അപ്പോളപ്പങ്കജാക്ഷീമണിയുടനെഴുനേ-
റ്റോമനപ്പട്ടുകൈക്കൊ-
ണ്ടുല്പന്നാമോദപൂർവ്വം വദനസരസിജം
മെല്ലെമെല്ലെത്തുവര്ത്തി
കെല്പേറും കൂരിരുട്ടായ്പൊരുതി വിലസിടും
ചാരുവാർകൂന്തൽ ബന്ധി-
ച്ചുൾപ്പൂവാടീട്ടിരിക്കും കണവനൊടു കര-
ഞ്ഞേവമോതാൻ തുടങ്ങി: — 9
"നോം തമ്മിൽ ചേർന്നനാൾതൊട്ടിതുവരെ വളരും
കൌതുകത്താലകത്താർ
വെന്തോരോന്നിങ്ങപേക്ഷിച്ചവർകളെ മുഴുവൻ
തള്ളി ഞാൻ പുല്ലുപോലെ;
"എന്താ ഹേ! സൌഖ്യമോ?"യെന്നവരിനി വെറുതേ
ചോദ്യമിട്ടീടുമപ്പോ-
ളേന്തും താപം സഹിക്കാനരുതു ചെറുതതും
കാന്ത! ബോധിച്ചിടേണം". 10
"മിണ്ടല്ലേ മീഞ്ചലാക്ഷിമണി! തവ മൊഴിയി-
ന്നേവരെക്കേവലം കൽ-
ക്കണ്ടം പഞ്ചാമൃതം പാലമൃതിവയോടിണ-
ങ്ങീട്ടു ഞാൻ കേട്ടുപോന്നു;
ഉണ്ടിപ്പോൾ കാളകൂടം കഠിനതരമിണ
ങ്ങീട്ടതിന്നെന്തു ബന്ധം കണ്ടി-
ക്കാർവേണി ചൊല്ലെ"ന്നൊരുമൊഴി ചെവിയിൽ-
ക്കേട്ടു ചൊന്നാളിവണ്ണം:- 11
"നമ്മാലാപം മുതൽക്കാക്കമലശരകലാ-
കേളിയെല്ലാം നടത്തി-
ച്ചെമ്മേ നേരം പുലർന്നിട്ടൊരുവിധമിവിടു-
ന്നങ്ങു പോയോരു ശേഷം
നിര്മ്മായം നിത്യകൃത്യം ചിലതുചിതമുടൻ
ചെയ്തു ഞാൻ ചായയും തെ-
ല്ലുന്മേഷത്താൽക്കഴിച്ചിത്തളിമമതിലണ-
ഞ്ഞീടിനേൻ ബുക്കു നോക്കി. 12
ത്താങ്ങി നന്നായെടുത്തി-
ട്ടങ്കേ മെല്ലെക്കിടത്തിത്തെരുതെരെ വരുമാ-
ക്കണ്ണുനീരൊപ്പിയൊപ്പി,
കൊങ്കപ്പന്തിൽ പുരണ്ടുള്ളൊരു പൊടിമുഴുവൻ
ദീർഘനിശ്വാസമോടും
തങ്കയ്ത്താർകൊണ്ടു പോക്കീട്ടൊരുവനൊരുവിധം
ചൊല്ലിനാൻ വീണ്ടുമേവം: 7
"കൊണ്ടൽക്കാർ, തിങ്ക, ളേണം, തിലസുമ,മരുമ-
ത്തൊണ്ടി, കണ്ണാടിയെല്ലാം
കുണ്ഠത്വം കൈവിടും നിയ്യിതുവിധമധികം
വീണുടൻ കേണിടുമ്പോൾ
വേണ്ടുംമട്ടാശ്വസിക്കെ"ന്നവളുടെ വദനേ
വല്ലഭൻതാൻ മുറയ്ക്കുൾ-
ത്തണ്ടിൽത്താപം സഹിക്കാഞ്ഞുടനഥ പനിനീർ
നല്ലവണ്ണം തളിച്ചു. 8
അപ്പോളപ്പങ്കജാക്ഷീമണിയുടനെഴുനേ-
റ്റോമനപ്പട്ടുകൈക്കൊ-
ണ്ടുല്പന്നാമോദപൂർവ്വം വദനസരസിജം
മെല്ലെമെല്ലെത്തുവര്ത്തി
കെല്പേറും കൂരിരുട്ടായ്പൊരുതി വിലസിടും
ചാരുവാർകൂന്തൽ ബന്ധി-
ച്ചുൾപ്പൂവാടീട്ടിരിക്കും കണവനൊടു കര-
ഞ്ഞേവമോതാൻ തുടങ്ങി: — 9
"നോം തമ്മിൽ ചേർന്നനാൾതൊട്ടിതുവരെ വളരും
കൌതുകത്താലകത്താർ
വെന്തോരോന്നിങ്ങപേക്ഷിച്ചവർകളെ മുഴുവൻ
തള്ളി ഞാൻ പുല്ലുപോലെ;
"എന്താ ഹേ! സൌഖ്യമോ?"യെന്നവരിനി വെറുതേ
ചോദ്യമിട്ടീടുമപ്പോ-
ളേന്തും താപം സഹിക്കാനരുതു ചെറുതതും
കാന്ത! ബോധിച്ചിടേണം". 10
"മിണ്ടല്ലേ മീഞ്ചലാക്ഷിമണി! തവ മൊഴിയി-
ന്നേവരെക്കേവലം കൽ-
ക്കണ്ടം പഞ്ചാമൃതം പാലമൃതിവയോടിണ-
ങ്ങീട്ടു ഞാൻ കേട്ടുപോന്നു;
ഉണ്ടിപ്പോൾ കാളകൂടം കഠിനതരമിണ
ങ്ങീട്ടതിന്നെന്തു ബന്ധം കണ്ടി-
ക്കാർവേണി ചൊല്ലെ"ന്നൊരുമൊഴി ചെവിയിൽ-
ക്കേട്ടു ചൊന്നാളിവണ്ണം:- 11
"നമ്മാലാപം മുതൽക്കാക്കമലശരകലാ-
കേളിയെല്ലാം നടത്തി-
ച്ചെമ്മേ നേരം പുലർന്നിട്ടൊരുവിധമിവിടു-
ന്നങ്ങു പോയോരു ശേഷം
നിര്മ്മായം നിത്യകൃത്യം ചിലതുചിതമുടൻ
ചെയ്തു ഞാൻ ചായയും തെ-
ല്ലുന്മേഷത്താൽക്കഴിച്ചിത്തളിമമതിലണ-
ഞ്ഞീടിനേൻ ബുക്കു നോക്കി. 12
അന്നേരം നിദ്രയായുള്ളൊരു സഖിയരികിൽ-
ച്ചെന്നു വല്ലാതലട്ടീ-
ട്ടെന്നെപ്പാട്ടിൽപ്പെടുത്തീ മമ ദയിത! മനോ-
രാജ്യമായ് ഞാൻ മയങ്ങി;
ധന്യശ്രീ ചേന്ന ശാകുന്തളമതു കരതാർ-
വിട്ടു നിദ്രയും ഭംഗം
വന്നേല്ക്കേണ്ടെന്നു വെച്ചിട്ടതിഝടിതിയതാ
മെത്തയിൽത്തന്നെ വീണു. 13
മുത്തേലും കൊങ്കയാളാമൊരുവൾ തവ സമീ-
പത്തിലപ്പോളണഞ്ഞൂ
കത്തൊന്നമ്പോടെടുത്തായതു കരതളിരിൽ
ക്ഷിപ്രമര്പ്പിച്ചുകൊണ്ടാൾ;
ചിത്തേ മെത്തും രസത്താലഴകിലതു പൊളി-
ച്ചൊന്നുവായിച്ചുനോക്കി-
പ്പൊൽത്താരമ്പോപമശ്രി തടവുമൊരു ഭവാൻ
മന്ദഹാസത്തൊടോതി:- 14
"അന്തിക്കെൻ കാന്ത മെത്തപ്പുറമതിലഴകിൽ-
ച്ചെന്നുറക്കം പിടിച്ചാൽ-
പ്പന്തിയ്ക്കാരും ഗ്രഹിക്കാതവിടമതിലരം
ഞാനണഞ്ഞീടുമെന്നും
എന്തെന്നില്ലോര്ക്കിലിന്നാളിവനു കരളതിൽ-
തൃപ്തിവന്നില്ലയെന്നും
പന്തൊക്കും കൊങ്കയാളോടായി സഖി! സകലം
ചെന്നു ചൊല്കിന്നുതന്നെ. 15
പിന്നീടത്താഴമുണ്ടെന്മണിയറയിലമ-
ന്ദാദരം നമ്മളൊന്നി-
ച്ചുന്നീടും കൌതുകത്താൽ ചിലതു പതിവുപോ-
ലാഭരിച്ചോരുശേഷം
ധന്യാത്മൻ! ഞാനുറങ്ങുന്നിതി കപടമൊടും
മെത്തയിന്മേലടുക്കൽ-
ത്തന്നേ തെക്കോട്ടുനോക്കിച്ചിതമൊടഥ ചെരി-
ഞ്ഞൊന്നു നന്നായ്ക്കിടന്നൂ. 16
എന്തോ പെട്ടെന്നുറങ്ങിടുകിൽ മമ ദയിതൻ
താമസിക്കാതെ ചാടും
ചെന്താർബാണന്നു നേരം നിലയിവ പിടിപാ-
ടില്ലയെന്നോര്ത്തുകൊണ്ടേ
ചിന്തും വേഗാൽ തിരഞ്ഞിട്ടവിടെ മുഴുവനും
തപ്പി ഞാനപ്പൊളില്ലെൻ-
ചന്തം ചിന്തുന്ന പൂമെത്തയിലൊരുവനുമ-
ക്കാര്യമോര്ക്കാവതാണോ? 17
പെട്ടെന്നപ്പോളെഴുന്നേറ്റിവിടമതിലിരു-
ന്നല്പമെന്നിട്ടിറങ്ങി-
ക്കഷ്ടേ! കാന്തൻ ചതിച്ചെന്നൊരു നിലവിളിയോ-
ടൊന്നു മാറത്തടിച്ചു,
പിട്ടല്ലേ പിന്നെയുണ്ടായതിലൊരു വകയും
രൂപമില്ലപ്പൊഴാണി-
ങ്ങൊട്ടൊക്കെബ്ബോധമുണ്ടായതു ബത സുമതേ!
സ്വപ്നമാണാവതുണ്ടോ?" 18
ച്ചെന്നു വല്ലാതലട്ടീ-
ട്ടെന്നെപ്പാട്ടിൽപ്പെടുത്തീ മമ ദയിത! മനോ-
രാജ്യമായ് ഞാൻ മയങ്ങി;
ധന്യശ്രീ ചേന്ന ശാകുന്തളമതു കരതാർ-
വിട്ടു നിദ്രയും ഭംഗം
വന്നേല്ക്കേണ്ടെന്നു വെച്ചിട്ടതിഝടിതിയതാ
മെത്തയിൽത്തന്നെ വീണു. 13
മുത്തേലും കൊങ്കയാളാമൊരുവൾ തവ സമീ-
പത്തിലപ്പോളണഞ്ഞൂ
കത്തൊന്നമ്പോടെടുത്തായതു കരതളിരിൽ
ക്ഷിപ്രമര്പ്പിച്ചുകൊണ്ടാൾ;
ചിത്തേ മെത്തും രസത്താലഴകിലതു പൊളി-
ച്ചൊന്നുവായിച്ചുനോക്കി-
പ്പൊൽത്താരമ്പോപമശ്രി തടവുമൊരു ഭവാൻ
മന്ദഹാസത്തൊടോതി:- 14
"അന്തിക്കെൻ കാന്ത മെത്തപ്പുറമതിലഴകിൽ-
ച്ചെന്നുറക്കം പിടിച്ചാൽ-
പ്പന്തിയ്ക്കാരും ഗ്രഹിക്കാതവിടമതിലരം
ഞാനണഞ്ഞീടുമെന്നും
എന്തെന്നില്ലോര്ക്കിലിന്നാളിവനു കരളതിൽ-
തൃപ്തിവന്നില്ലയെന്നും
പന്തൊക്കും കൊങ്കയാളോടായി സഖി! സകലം
ചെന്നു ചൊല്കിന്നുതന്നെ. 15
പിന്നീടത്താഴമുണ്ടെന്മണിയറയിലമ-
ന്ദാദരം നമ്മളൊന്നി-
ച്ചുന്നീടും കൌതുകത്താൽ ചിലതു പതിവുപോ-
ലാഭരിച്ചോരുശേഷം
ധന്യാത്മൻ! ഞാനുറങ്ങുന്നിതി കപടമൊടും
മെത്തയിന്മേലടുക്കൽ-
ത്തന്നേ തെക്കോട്ടുനോക്കിച്ചിതമൊടഥ ചെരി-
ഞ്ഞൊന്നു നന്നായ്ക്കിടന്നൂ. 16
എന്തോ പെട്ടെന്നുറങ്ങിടുകിൽ മമ ദയിതൻ
താമസിക്കാതെ ചാടും
ചെന്താർബാണന്നു നേരം നിലയിവ പിടിപാ-
ടില്ലയെന്നോര്ത്തുകൊണ്ടേ
ചിന്തും വേഗാൽ തിരഞ്ഞിട്ടവിടെ മുഴുവനും
തപ്പി ഞാനപ്പൊളില്ലെൻ-
ചന്തം ചിന്തുന്ന പൂമെത്തയിലൊരുവനുമ-
ക്കാര്യമോര്ക്കാവതാണോ? 17
പെട്ടെന്നപ്പോളെഴുന്നേറ്റിവിടമതിലിരു-
ന്നല്പമെന്നിട്ടിറങ്ങി-
ക്കഷ്ടേ! കാന്തൻ ചതിച്ചെന്നൊരു നിലവിളിയോ-
ടൊന്നു മാറത്തടിച്ചു,
പിട്ടല്ലേ പിന്നെയുണ്ടായതിലൊരു വകയും
രൂപമില്ലപ്പൊഴാണി-
ങ്ങൊട്ടൊക്കെബ്ബോധമുണ്ടായതു ബത സുമതേ!
സ്വപ്നമാണാവതുണ്ടോ?" 18
“അല്ലാ വല്ലാത്തൊരാപൽപ്പുഴനടുവിലിവൻ
ചാടുവാനോടിവന്നീ-
ച്ചൊല്ലേറീടുന്ന നല്ലോരമൃതജലധിയിൽ-
ത്തന്നെ തീരെപ്പതിച്ചു;
കല്യാണാംഗീമണേ! ഞാൻ തവ ഹിതമതിനെ-
ത്തന്നെ നോക്കീട്ടൊടുക്കം
പൊല്ലാപ്പിൽച്ചാടിയോയെന്നരുവയർമണി കേ-
ളെങ്കലെശ്ശങ്ക തീര്ന്നു. 19
നന്നായ് നാമൊത്തു പൂമെത്തയിലമിതരസം
ചേര്ന്നു പുൽകുന്നതായു-
ള്ളന്നേരത്തെന്റെ കൈ മുമ്പയവതിനിടയായ് -
ക്കണ്ടിതോ കൊണ്ടൽവേണി!
പിന്നെച്ചന്ദ്രാനനേ! നീ പറയുക ഭവതി-
ക്കെപ്പൊഴെന്നാകിലും വ-
ന്നുന്നിച്ചോ ചുംബനത്തിന്നൊരുതരമധികം
ചൊല്ലെടോ കല്യബുദ്ധേ ! 20
അല്ലേ കേളിപ്രകാരം പലവകയുമെവര്-
ക്കും പെടാനായെളുപ്പം
വല്ലാതേ വന്നുപോമിയ്യിവനിലിതുവര-
യ്ക്കായതും പോയതില്ല;
ചില്ലാനത്തെറ്റുമെൻകയ്യതിലൊരുവിധവും
കാണ്മതിന്നായ് തരം വ-
ന്നില്ലെന്നിങ്ങണ്ടുറപ്പെൻ കളമൊഴിയതിനാ-
ലാണു ഞാൻ കേണതെല്ലാം". 21
ഈവണ്ണം ജീവനാഥൻ പറയുമൊരളവിൽ-
ത്തെല്ലു നാണിച്ചു നന്നായ്
മേവും മാൻകണ്ണി മന്ദം കണവനെയതിരാ-
ഗേണ മാറോടണച്ചു;
പൂവില്ലപ്പൊന്തിടമ്പാമവളതുസമയം -
മേലിലീവണ്ണമൊന്നു-
ണ്ടാവില്ലെന്നായ്ക്കരാർചെയ്തിരുവരുമവിടെ-
പ്പാര്ത്തു ചിത്താർത്തി നീക്കി. 22
ചാടുവാനോടിവന്നീ-
ച്ചൊല്ലേറീടുന്ന നല്ലോരമൃതജലധിയിൽ-
ത്തന്നെ തീരെപ്പതിച്ചു;
കല്യാണാംഗീമണേ! ഞാൻ തവ ഹിതമതിനെ-
ത്തന്നെ നോക്കീട്ടൊടുക്കം
പൊല്ലാപ്പിൽച്ചാടിയോയെന്നരുവയർമണി കേ-
ളെങ്കലെശ്ശങ്ക തീര്ന്നു. 19
നന്നായ് നാമൊത്തു പൂമെത്തയിലമിതരസം
ചേര്ന്നു പുൽകുന്നതായു-
ള്ളന്നേരത്തെന്റെ കൈ മുമ്പയവതിനിടയായ് -
ക്കണ്ടിതോ കൊണ്ടൽവേണി!
പിന്നെച്ചന്ദ്രാനനേ! നീ പറയുക ഭവതി-
ക്കെപ്പൊഴെന്നാകിലും വ-
ന്നുന്നിച്ചോ ചുംബനത്തിന്നൊരുതരമധികം
ചൊല്ലെടോ കല്യബുദ്ധേ ! 20
അല്ലേ കേളിപ്രകാരം പലവകയുമെവര്-
ക്കും പെടാനായെളുപ്പം
വല്ലാതേ വന്നുപോമിയ്യിവനിലിതുവര-
യ്ക്കായതും പോയതില്ല;
ചില്ലാനത്തെറ്റുമെൻകയ്യതിലൊരുവിധവും
കാണ്മതിന്നായ് തരം വ-
ന്നില്ലെന്നിങ്ങണ്ടുറപ്പെൻ കളമൊഴിയതിനാ-
ലാണു ഞാൻ കേണതെല്ലാം". 21
ഈവണ്ണം ജീവനാഥൻ പറയുമൊരളവിൽ-
ത്തെല്ലു നാണിച്ചു നന്നായ്
മേവും മാൻകണ്ണി മന്ദം കണവനെയതിരാ-
ഗേണ മാറോടണച്ചു;
പൂവില്ലപ്പൊന്തിടമ്പാമവളതുസമയം -
മേലിലീവണ്ണമൊന്നു-
ണ്ടാവില്ലെന്നായ്ക്കരാർചെയ്തിരുവരുമവിടെ-
പ്പാര്ത്തു ചിത്താർത്തി നീക്കി. 22