പാതിദ്ധരയുടമ പാണ്ഡുസുതര്ക്കു ചേര്പ്പാൻ
ദൂതിന്നു ചെന്നു ദുരിയോധനനോടു തത്വം
ഓതിക്കൊടുത്ത ഗുരുവായുപുരേശ! നീയ-
ല്ലാതില്ല മറ്റു ശരണം കരുണാപയോധേ ! 1
മാരാരി വേൾപ്പതിനുമുമ്പുപദേശവാക്യ-
സാരാമൃതം കനിവൊടമ്മ കൊടുത്തതെല്ലാം
നേരായ്ദ്ധരിച്ച ഗിരിനന്ദിനിതൻ്റെ തൃക്കാൽ-
ത്താരാണെനിക്കു ശരണം മരണംവരയ്ക്കും. 2
മാരാരിതൻ മകളേ! മഹനീയചാരു-
ശ്രീരാമപാപിയുടെ വക്കിലിരിക്കുമമ്മേ!
പോരാത്ത ഞാനെഴുതിടുമ്പൊഴുതൊട്ടു നന്മ
ചേരാൻ മുറയ്ക്കടിയനിന്നടി കുമ്പിടുന്നേൻ. 3
"മങ്കേ! മരാളഗമനേ! മകളേ! കനിഞ്ഞെ-
ന്നങ്കേ വസിച്ചിടുക വന്നു വഴക്കിടാതെ;
കങ്കേളിബാണനിതി കേളികലര്ന്ന സാക്ഷാൽ
കെങ്കേമനാണിനി നിനക്കൊരു മുഖ്യശത്രു." 4
എന്നോതിടും ജനനി തന്റെ വചസ്സു കേട്ടു
വന്നോരു നന്ദിനിയെ നന്ദികലർന്നു നന്നായ്
കുന്നോടു പണ്ടു പൊരുതീടിന കൊങ്കയിൽച്ചേര്-
ത്തൊന്നോതിയമ്മ ബഹുനന്മയൊടിപ്രകാരം:- 5
"പ്രായം നിനക്കു പതിനാറു വയസ്സുചെന്നു,
കായം മിനുത്തു, മുലമൊട്ടടിയിട്ടുരുണ്ടു;
ചായം കൊടുപ്പൊരു പഠിപ്പു തികഞ്ഞതില്ല;
ഞായം കഥിക്കിലിതു ദുര്ഗ്ഘടവേളയല്ലോ. 6
മേലസ്സലാഭരണവും വിലയേറെയുള്ള
ശീലത്തരങ്ങളുമണിഞ്ഞു ഞെളിഞ്ഞിടൊല്ലേ;
ചേലല്ലതൊന്നുമകതാരഴകാക്കിവെച്ചെ-
ന്നാലല്ലയോ വലിയ നന്മ? വരാംഗിയാളേ ! 7
പാടാൻ കുറച്ചറിവു, സാഹിതിയിൽ പടുത്വ,-
മീടാര്ന്ന പാചകവിധിപ്രകൃതങ്ങൾ, തുന്നൽ,
കോടാതെ ചിത്രമെഴുതീടുക, യെന്നിതൊന്നും
നേടാതിരിക്കരുതു ബാലചികിത്സയും നീ. 8
ദൂതിന്നു ചെന്നു ദുരിയോധനനോടു തത്വം
ഓതിക്കൊടുത്ത ഗുരുവായുപുരേശ! നീയ-
ല്ലാതില്ല മറ്റു ശരണം കരുണാപയോധേ ! 1
മാരാരി വേൾപ്പതിനുമുമ്പുപദേശവാക്യ-
സാരാമൃതം കനിവൊടമ്മ കൊടുത്തതെല്ലാം
നേരായ്ദ്ധരിച്ച ഗിരിനന്ദിനിതൻ്റെ തൃക്കാൽ-
ത്താരാണെനിക്കു ശരണം മരണംവരയ്ക്കും. 2
മാരാരിതൻ മകളേ! മഹനീയചാരു-
ശ്രീരാമപാപിയുടെ വക്കിലിരിക്കുമമ്മേ!
പോരാത്ത ഞാനെഴുതിടുമ്പൊഴുതൊട്ടു നന്മ
ചേരാൻ മുറയ്ക്കടിയനിന്നടി കുമ്പിടുന്നേൻ. 3
"മങ്കേ! മരാളഗമനേ! മകളേ! കനിഞ്ഞെ-
ന്നങ്കേ വസിച്ചിടുക വന്നു വഴക്കിടാതെ;
കങ്കേളിബാണനിതി കേളികലര്ന്ന സാക്ഷാൽ
കെങ്കേമനാണിനി നിനക്കൊരു മുഖ്യശത്രു." 4
എന്നോതിടും ജനനി തന്റെ വചസ്സു കേട്ടു
വന്നോരു നന്ദിനിയെ നന്ദികലർന്നു നന്നായ്
കുന്നോടു പണ്ടു പൊരുതീടിന കൊങ്കയിൽച്ചേര്-
ത്തൊന്നോതിയമ്മ ബഹുനന്മയൊടിപ്രകാരം:- 5
"പ്രായം നിനക്കു പതിനാറു വയസ്സുചെന്നു,
കായം മിനുത്തു, മുലമൊട്ടടിയിട്ടുരുണ്ടു;
ചായം കൊടുപ്പൊരു പഠിപ്പു തികഞ്ഞതില്ല;
ഞായം കഥിക്കിലിതു ദുര്ഗ്ഘടവേളയല്ലോ. 6
മേലസ്സലാഭരണവും വിലയേറെയുള്ള
ശീലത്തരങ്ങളുമണിഞ്ഞു ഞെളിഞ്ഞിടൊല്ലേ;
ചേലല്ലതൊന്നുമകതാരഴകാക്കിവെച്ചെ-
ന്നാലല്ലയോ വലിയ നന്മ? വരാംഗിയാളേ ! 7
പാടാൻ കുറച്ചറിവു, സാഹിതിയിൽ പടുത്വ,-
മീടാര്ന്ന പാചകവിധിപ്രകൃതങ്ങൾ, തുന്നൽ,
കോടാതെ ചിത്രമെഴുതീടുക, യെന്നിതൊന്നും
നേടാതിരിക്കരുതു ബാലചികിത്സയും നീ. 8
കാലത്തു നീ കുളികഴിക്കണ, മമ്പലത്തിൽ
നീലത്തഴക്കുഴലി! പോയ്ത്തൊഴുതീടവേണം,
ചേലറ്റ മാതിരി നടക്കരുതേ; വെളുപ്പാൻ-
കാലത്തുറങ്ങരുതു മംഗളഗാത്രിയാളേ! 9
മാരത്തിളപ്പൊടരികത്തണയും ചെറുപ്പ-
ക്കാ;രത്രയല്ലവരു 'നൊട്ടി നുണച്ചു' കൂടും;
ധീരത്വമാര്ന്ന നില നീ വെടിയായ്കക; നിന്നുൾ-
ത്താരന്നു തെറ്റരുതു കാഴ്ചമബദ്ധമാമേ 10
മുത്തശ്ശിതൻ മരണവേളയടുത്തനാളി-
ലത്തള്ളയെന്നെയരികത്തു വിളിച്ചിരുത്തി
മൽത്തന്വി! വേശ്യയുടെ വൃത്തി നടത്തിടേണ്ടു-
മത്തഞ്ചമൊന്നിടവിടാതെ പറഞ്ഞുതന്നു. 11
മിണ്ടാതിരുന്നവ മനസ്സുമടുത്തു കേട്ടു-
കൊണ്ടായര്വക്കരികിൽനിന്നു തിരിച്ചു പിന്നെ
വണ്ടാറണിക്കുഴലി! ഞാൻ മനതാരിനപ്പോ-
ളുണ്ടായ ദുഷ്ടു കളവാനൊരു മുങ്ങുമുങ്ങി. 12
ചെന്താമരാക്ഷി! മമ ജീവിതനാഥനാകും
നിന്താതനുള്ള ഹിതമാസകലം നടത്തി,
എന്താകിലും ശരി, മനം ചലിയാതെയെന്റെ
സന്താനമേ! വലിയ മോടിയിൽ ഞാൻ കഴിഞ്ഞു. 13
താതൻ വെടിഞ്ഞു ഭുവനം ശിവരാമ! കഷ്ടം!
ഹാ! തൽഗുണങ്ങളൊരുവന്നു ഗണിക്കവയ്യാ;
ചേതസ്സുട,ഞ്ഞതുമുതൽക്കിത ഞാനിരിപ്പായ്;
നീ തന്നെ നമ്മുടയ കണ്ണിനു കാഴ്ച മേലാൽ. 14
ആരോടുമോതരുതൊരപ്രിയവാക്കു, ചിത്ത-
താരോടു കോര്ത്തിടുക നിന്നുടെ തോഴിമാരെ;
നേരോടു ഞാൻ പറയുമിത്ര വിശേഷമായ
സാരോപദേശമിതുപോലിനിയാർ തരുന്നു? 15
തീരെ ത്യജിക്ക പരദൂഷണ, മഗുരുക്ക-
ന്മാരെക്കുറിച്ചു പുരുഭക്തി മനസ്സിൽ വേണം,
'ആരെന്നൊടൊട്ടു കിട'യെന്നൊരു തള്ളൽ നാശ-
വേരെന്നു നീ കരുതണം കരിമീഞ്ചലാക്ഷി! 16
നീലത്തഴക്കുഴലി! പോയ്ത്തൊഴുതീടവേണം,
ചേലറ്റ മാതിരി നടക്കരുതേ; വെളുപ്പാൻ-
കാലത്തുറങ്ങരുതു മംഗളഗാത്രിയാളേ! 9
മാരത്തിളപ്പൊടരികത്തണയും ചെറുപ്പ-
ക്കാ;രത്രയല്ലവരു 'നൊട്ടി നുണച്ചു' കൂടും;
ധീരത്വമാര്ന്ന നില നീ വെടിയായ്കക; നിന്നുൾ-
ത്താരന്നു തെറ്റരുതു കാഴ്ചമബദ്ധമാമേ 10
മുത്തശ്ശിതൻ മരണവേളയടുത്തനാളി-
ലത്തള്ളയെന്നെയരികത്തു വിളിച്ചിരുത്തി
മൽത്തന്വി! വേശ്യയുടെ വൃത്തി നടത്തിടേണ്ടു-
മത്തഞ്ചമൊന്നിടവിടാതെ പറഞ്ഞുതന്നു. 11
മിണ്ടാതിരുന്നവ മനസ്സുമടുത്തു കേട്ടു-
കൊണ്ടായര്വക്കരികിൽനിന്നു തിരിച്ചു പിന്നെ
വണ്ടാറണിക്കുഴലി! ഞാൻ മനതാരിനപ്പോ-
ളുണ്ടായ ദുഷ്ടു കളവാനൊരു മുങ്ങുമുങ്ങി. 12
ചെന്താമരാക്ഷി! മമ ജീവിതനാഥനാകും
നിന്താതനുള്ള ഹിതമാസകലം നടത്തി,
എന്താകിലും ശരി, മനം ചലിയാതെയെന്റെ
സന്താനമേ! വലിയ മോടിയിൽ ഞാൻ കഴിഞ്ഞു. 13
താതൻ വെടിഞ്ഞു ഭുവനം ശിവരാമ! കഷ്ടം!
ഹാ! തൽഗുണങ്ങളൊരുവന്നു ഗണിക്കവയ്യാ;
ചേതസ്സുട,ഞ്ഞതുമുതൽക്കിത ഞാനിരിപ്പായ്;
നീ തന്നെ നമ്മുടയ കണ്ണിനു കാഴ്ച മേലാൽ. 14
ആരോടുമോതരുതൊരപ്രിയവാക്കു, ചിത്ത-
താരോടു കോര്ത്തിടുക നിന്നുടെ തോഴിമാരെ;
നേരോടു ഞാൻ പറയുമിത്ര വിശേഷമായ
സാരോപദേശമിതുപോലിനിയാർ തരുന്നു? 15
തീരെ ത്യജിക്ക പരദൂഷണ, മഗുരുക്ക-
ന്മാരെക്കുറിച്ചു പുരുഭക്തി മനസ്സിൽ വേണം,
'ആരെന്നൊടൊട്ടു കിട'യെന്നൊരു തള്ളൽ നാശ-
വേരെന്നു നീ കരുതണം കരിമീഞ്ചലാക്ഷി! 16
സത്യം, സരോജമിഴി! ഞാൻ പറയുന്നതുണ്ടു
സത്യം, കനത്ത ദയയെന്നിവ വിട്ടിടാതെ
അത്യന്തമാദരമൊടും മനതാരിൽ വെച്ചു
നിത്യം വസിക്കിലൊരു ദോഷവുമേൽക്കയില്ല. 17
കുട്ടിക്കുരംഗമിഴി! കൂസലകന്നുറക്കെ-
പ്പൊട്ടിച്ചിരിക്കലുരിയാടലിതൊന്നുമാകാ;
മട്ടിന്നു മാധുരികെടുത്തെവനും രസിക്കും-
മട്ടിൽപ്പറഞ്ഞിടുക വാക്കുകളൊക്കയും നീ. 18
കാണുന്നതാസകലവും കരതാരിലാക്കാൻ
കാണുന്ന കാംക്ഷ കളഭാഷിണി! കൈവിടേണം;
വേണുന്ന വസ്തുവിൽ മനസ്സണയിച്ചുകൊണ്ടു
വാണുള്ള കാലമതു പോക്കണമോര്ക്കണം നീ. 19
പോരായ്മ ചേര്ക്കുവതിനായ് പശയായൊരല്പ-
ന്മാരായ് മനോഹരതനോ! കളി നല്ലതല്ല;
നേരായ് മനസ്സുവിടണം ഭജനം മുഴുത്തി-
ട്ടൂരായ്മയെന്നപടി വന്നുപെടും സുശീലേ! 20
അക്കാപ്പി, ചായ, പലഹാരമിതൊക്കെ നമ്മൾ-
ക്കൊക്കാത്തതാണതിനു സംശയമില്ല തെല്ലും;
തൽക്കാലമുള്ള രസമോര്ത്തു നടക്കിൽ മേലാൽ
നിൽക്കാതെകണ്ടു നില തെറ്റുമതോര്മ്മവേണം. 21
വായിച്ചുവെങ്കിലതിയായ് ഗുണമുള്ള മട്ടും,
വായിച്ചിടുന്നസമയം രസമുള്ള മട്ടും,
ആയിട്ടു ബുക്കുകളനേകവിധത്തിലുണ്ടു;
നീയിച്ഛവെച്ചവ തിരിച്ചറിയേണ്ടതാണേ. 22
വായിക്കുവാനുമെഴുതാനുമഹോ! മനസ്സി-
ലായി,ട്ടതിന്റെ പൊരുളൊട്ടറിയേണ്ടതിനും
ആയില്ലയോ വിരുതു ഹൂണകവാണിതന്നിൽ?
നീയിന്നി നിർത്തുകതു;സംസ്കൃതവും പഠിക്കൂ. 23
കായാഭ, കാൽ കരമിവയ്ക്കു കനപ്പു, രോഗ,-
മായാസമൂലകഗുണങ്ങളിതൊക്കെ നൂനം;
നീയായതോത്തനുദിനം നിജകെല്പിനൊക്കും
വ്യായാമവും സുതനു! ഭംഗിയിലാചരിക്കൂ. 24
സത്യം, കനത്ത ദയയെന്നിവ വിട്ടിടാതെ
അത്യന്തമാദരമൊടും മനതാരിൽ വെച്ചു
നിത്യം വസിക്കിലൊരു ദോഷവുമേൽക്കയില്ല. 17
കുട്ടിക്കുരംഗമിഴി! കൂസലകന്നുറക്കെ-
പ്പൊട്ടിച്ചിരിക്കലുരിയാടലിതൊന്നുമാകാ;
മട്ടിന്നു മാധുരികെടുത്തെവനും രസിക്കും-
മട്ടിൽപ്പറഞ്ഞിടുക വാക്കുകളൊക്കയും നീ. 18
കാണുന്നതാസകലവും കരതാരിലാക്കാൻ
കാണുന്ന കാംക്ഷ കളഭാഷിണി! കൈവിടേണം;
വേണുന്ന വസ്തുവിൽ മനസ്സണയിച്ചുകൊണ്ടു
വാണുള്ള കാലമതു പോക്കണമോര്ക്കണം നീ. 19
പോരായ്മ ചേര്ക്കുവതിനായ് പശയായൊരല്പ-
ന്മാരായ് മനോഹരതനോ! കളി നല്ലതല്ല;
നേരായ് മനസ്സുവിടണം ഭജനം മുഴുത്തി-
ട്ടൂരായ്മയെന്നപടി വന്നുപെടും സുശീലേ! 20
അക്കാപ്പി, ചായ, പലഹാരമിതൊക്കെ നമ്മൾ-
ക്കൊക്കാത്തതാണതിനു സംശയമില്ല തെല്ലും;
തൽക്കാലമുള്ള രസമോര്ത്തു നടക്കിൽ മേലാൽ
നിൽക്കാതെകണ്ടു നില തെറ്റുമതോര്മ്മവേണം. 21
വായിച്ചുവെങ്കിലതിയായ് ഗുണമുള്ള മട്ടും,
വായിച്ചിടുന്നസമയം രസമുള്ള മട്ടും,
ആയിട്ടു ബുക്കുകളനേകവിധത്തിലുണ്ടു;
നീയിച്ഛവെച്ചവ തിരിച്ചറിയേണ്ടതാണേ. 22
വായിക്കുവാനുമെഴുതാനുമഹോ! മനസ്സി-
ലായി,ട്ടതിന്റെ പൊരുളൊട്ടറിയേണ്ടതിനും
ആയില്ലയോ വിരുതു ഹൂണകവാണിതന്നിൽ?
നീയിന്നി നിർത്തുകതു;സംസ്കൃതവും പഠിക്കൂ. 23
കായാഭ, കാൽ കരമിവയ്ക്കു കനപ്പു, രോഗ,-
മായാസമൂലകഗുണങ്ങളിതൊക്കെ നൂനം;
നീയായതോത്തനുദിനം നിജകെല്പിനൊക്കും
വ്യായാമവും സുതനു! ഭംഗിയിലാചരിക്കൂ. 24
ഭൃത്യാളി ചെയ്വവയിൽ വല്ല തിരക്കുകൊണ്ടും
വ്യത്യാസമോ ചിലതിലൊക്കെയമാന്തമട്ടോ
അത്യായതാക്ഷി! തവ കണ്ണിലകപ്പെടുമ്പോ-
ളത്യാദരാലവ നടത്തണമോമലേ! നീ. 25
നോക്കുള്ളവര്ക്കശനസാധനമൊക്കെ, മാൻനേർ-
നോക്കുള്ള ചാരുമിഴി! നമ്മുടെ പാചകന്മാർ
നോക്കും മുറയ്ക്ക, തിലുമൊന്നു മനസ്സിരുത്തി-
നോക്കുന്നതിന്നു മകളൊന്നു മിനക്കെടേണം. 26
എന്നാരിമാർമുടിമണേ! ശൃണു ബന്ധുവര്ഗ്ഗം
വന്നാലവര്ക്കൊരു മുഷിച്ചൽ വരാതെതന്നെ
നന്നായി നോക്കണ;മതിൽ ചില തെറ്റുവന്നു-
വെന്നാകിൽ നമ്മുടയ നാട്ടുനടപ്പു പോമേ. 27
എല്ലാപ്പദാര്ത്ഥവുമഹോ! ബഹുവൃത്തിയായി-
ട്ടെല്ലായ്പോഴും കരുതിവെക്കണമല്ലയെങ്കിൽ
ചില്ലാനമല്ല ചില ചുറ്റൽ, ചിലപ്പൊളൊട്ടു-
മില്ലാതെവന്നു പെടുമോര്ക്ക പരോപകാരം. 28
ആകാത്തതാണറികസൂയ, യതുൾക്കുരുന്നി-
ലാകാതെകണ്ടു കമനീമണി! കാത്തിടേണം;
ഹേ! കാന്തിയൊത്ത മകളേ! പരിതോഷമാര്ക്കു-
മേകാത്ത മട്ടുകളൊഴിച്ചുകളഞ്ഞിടേണം 29
എന്നല്ല കുട്ടി! പറയേണ്ടതിനിത്രമാത്ര-
മെന്നല്ല നോക്കിതിനടുത്തിനിയുണ്ടനേകം;
എന്നല്ല കുപ്പിയൊടു കുട്ടികളൊത്തിരിക്കു-
മെന്നല്ലയോ പഴയ വാക്കു പയോജനേത്രേ! 30
ബാലേ! നിനക്കു പതിനെട്ടു വയസ്സുചെല്ലും-
കാലേ തിരഞ്ഞൊരനുരൂപവരന്റെ പക്കൽ
നീലേക്ഷണേ! ഭവതിയെ ക്ഷണമമ്പൊടല്പി-
ച്ചാലെ നമുക്കു സുഖമുള്ളു സുവര്ണ്ണവര്ണ്ണേ! 31
അന്നേമുതൽക്കു നിജഭര്ത്തൃഹിതങ്ങൾ നോക്കി-
ത്തന്നേ കഴിച്ചിടുക നിന്നുടെ ജിവകാലം;
എന്നേ നമുക്കു തറവാട്ടുനടപ്പിനൊക്കു”-
വെന്നേവമമ്മ മകളോടു പറഞ്ഞടങ്ങി. 32
വ്യത്യാസമോ ചിലതിലൊക്കെയമാന്തമട്ടോ
അത്യായതാക്ഷി! തവ കണ്ണിലകപ്പെടുമ്പോ-
ളത്യാദരാലവ നടത്തണമോമലേ! നീ. 25
നോക്കുള്ളവര്ക്കശനസാധനമൊക്കെ, മാൻനേർ-
നോക്കുള്ള ചാരുമിഴി! നമ്മുടെ പാചകന്മാർ
നോക്കും മുറയ്ക്ക, തിലുമൊന്നു മനസ്സിരുത്തി-
നോക്കുന്നതിന്നു മകളൊന്നു മിനക്കെടേണം. 26
എന്നാരിമാർമുടിമണേ! ശൃണു ബന്ധുവര്ഗ്ഗം
വന്നാലവര്ക്കൊരു മുഷിച്ചൽ വരാതെതന്നെ
നന്നായി നോക്കണ;മതിൽ ചില തെറ്റുവന്നു-
വെന്നാകിൽ നമ്മുടയ നാട്ടുനടപ്പു പോമേ. 27
എല്ലാപ്പദാര്ത്ഥവുമഹോ! ബഹുവൃത്തിയായി-
ട്ടെല്ലായ്പോഴും കരുതിവെക്കണമല്ലയെങ്കിൽ
ചില്ലാനമല്ല ചില ചുറ്റൽ, ചിലപ്പൊളൊട്ടു-
മില്ലാതെവന്നു പെടുമോര്ക്ക പരോപകാരം. 28
ആകാത്തതാണറികസൂയ, യതുൾക്കുരുന്നി-
ലാകാതെകണ്ടു കമനീമണി! കാത്തിടേണം;
ഹേ! കാന്തിയൊത്ത മകളേ! പരിതോഷമാര്ക്കു-
മേകാത്ത മട്ടുകളൊഴിച്ചുകളഞ്ഞിടേണം 29
എന്നല്ല കുട്ടി! പറയേണ്ടതിനിത്രമാത്ര-
മെന്നല്ല നോക്കിതിനടുത്തിനിയുണ്ടനേകം;
എന്നല്ല കുപ്പിയൊടു കുട്ടികളൊത്തിരിക്കു-
മെന്നല്ലയോ പഴയ വാക്കു പയോജനേത്രേ! 30
ബാലേ! നിനക്കു പതിനെട്ടു വയസ്സുചെല്ലും-
കാലേ തിരഞ്ഞൊരനുരൂപവരന്റെ പക്കൽ
നീലേക്ഷണേ! ഭവതിയെ ക്ഷണമമ്പൊടല്പി-
ച്ചാലെ നമുക്കു സുഖമുള്ളു സുവര്ണ്ണവര്ണ്ണേ! 31
അന്നേമുതൽക്കു നിജഭര്ത്തൃഹിതങ്ങൾ നോക്കി-
ത്തന്നേ കഴിച്ചിടുക നിന്നുടെ ജിവകാലം;
എന്നേ നമുക്കു തറവാട്ടുനടപ്പിനൊക്കു”-
വെന്നേവമമ്മ മകളോടു പറഞ്ഞടങ്ങി. 32