ശ്രീമാധവ! മധുസൂദന!
രാമാനുജ! നന്ദപുത്ര! നരകാരേ!
സീമാതിഗഭവജലധിയി-
ലീമാതിരിയിട്ടു കൊട്ടയാട്ടൊല്ലേ. 1
വാതാലയമതിലമരും
നീതാനല്ലാതൊരാൾക്കൊരവലംബം
പൂതാശയ ! മൂന്നുലകിലു-
മോതാനില്ലെന്റെ പൂതനാരാതേ ! 2
രാമാനുജ! നന്ദപുത്ര! നരകാരേ!
സീമാതിഗഭവജലധിയി-
ലീമാതിരിയിട്ടു കൊട്ടയാട്ടൊല്ലേ. 1
വാതാലയമതിലമരും
നീതാനല്ലാതൊരാൾക്കൊരവലംബം
പൂതാശയ ! മൂന്നുലകിലു-
മോതാനില്ലെന്റെ പൂതനാരാതേ ! 2
സുമസായകജനക! സുര-
ദ്രുമമാം തവ പാദപങ്കജദ്വന്ദ്വം
മമ മതിമഞ്ചേ പുരുഷോ-
ത്തമ! മാരുതഗേഹനാഥ! വിലസേണം. 3
ദേവാധിപസഹജ! ഭവൽ-
സേവാമൃതമിയ്യിവന്നു കിട്ടിടുകിൽ
ഹാ! വാച്ചൊരു പാപക്കടു-
ദാവാനലനാറുമീഷലില്ലേതും. 4
ദ്രുമമാം തവ പാദപങ്കജദ്വന്ദ്വം
മമ മതിമഞ്ചേ പുരുഷോ-
ത്തമ! മാരുതഗേഹനാഥ! വിലസേണം. 3
ദേവാധിപസഹജ! ഭവൽ-
സേവാമൃതമിയ്യിവന്നു കിട്ടിടുകിൽ
ഹാ! വാച്ചൊരു പാപക്കടു-
ദാവാനലനാറുമീഷലില്ലേതും. 4
വായുപുരാധിപ! കടൽനിറ-
മായുടൽ കണ്ടു കൈതൊഴുന്നേൻ ഞാൻ;
ആയുസ്സറ്റാൽ വരച-
ക്രായുധ! തരണേ തനിച്ച പരമപദം. 5
യതികൾക്കും തവ മഹിത-
സ്ഥിതിയിതുവരെയും മനസ്സിലായില്ല;
അതിനേപ്പണിയുന്നേൻ; ദുര-
യതിനുണ്ടോ ഹന്ത! പാര്ക്കിലവസാനം? 6
മായുടൽ കണ്ടു കൈതൊഴുന്നേൻ ഞാൻ;
ആയുസ്സറ്റാൽ വരച-
ക്രായുധ! തരണേ തനിച്ച പരമപദം. 5
യതികൾക്കും തവ മഹിത-
സ്ഥിതിയിതുവരെയും മനസ്സിലായില്ല;
അതിനേപ്പണിയുന്നേൻ; ദുര-
യതിനുണ്ടോ ഹന്ത! പാര്ക്കിലവസാനം? 6
നളിനായതനയന! ഭവൽ-
ക്കളിയാണിക്കാണ്മതൊക്കെയെന്നകമേ
തെളിവായിട്ടു മുറയെ-
കളിവണ്ണ! നിനപ്പവര്ക്കു സുഖമല്ലോ. 7
മല്ലാന്തക! തവ കരുണ-
ത്തല്ലാണെല്ലാര്ക്കുമോക്കിലാധാരം;
എല്ലായ്പോഴും കരളിലി-
തല്ലാതില്ലിന്നു മേ മനോരാജ്യം. 8
ക്കളിയാണിക്കാണ്മതൊക്കെയെന്നകമേ
തെളിവായിട്ടു മുറയെ-
കളിവണ്ണ! നിനപ്പവര്ക്കു സുഖമല്ലോ. 7
മല്ലാന്തക! തവ കരുണ-
ത്തല്ലാണെല്ലാര്ക്കുമോക്കിലാധാരം;
എല്ലായ്പോഴും കരളിലി-
തല്ലാതില്ലിന്നു മേ മനോരാജ്യം. 8