സമ്പാദകൻ - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1112 തുലാം
-Page 39-
1. താലോലിച്ചും കളിച്ചും കനിവൊടു തിരുമുക്കൂട്ടിയും പൂട്ടിയുംപൈ-
മ്പാലോലും വാക്കുകേട്ടും പരിമളലളിതസ്മേരവക്ത്രം നുകര്‍ന്നും
പാലാഴിപ്പെൺ യശോദാ തിരുമടിയിൽവളര്‍ത്തീടുവോരോമൽകോലം
ബാലം നീലാംബുദശ്യാമളമുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
മ്പാലോലും വാക്കുകേട്ടും പരിമളലളിതസ്മേരവക്ത്രം നുകര്‍ന്നും
പാലാഴിപ്പെൺ യശോദാ തിരുമടിയിൽവളര്‍ത്തീടുവോരോമൽകോലം
ബാലം നീലാംബുദശ്യാമളമുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
2. ഉണ്ടല്ലെന്നോമൽ പോയീ വനഭുവി ചെറപിള്ളേരുമായ് മാടുമേപ്പാൻ
കണ്ടീലിന്നേരമിന്നും ദിനകരനിത മുറ്റത്തുപോന്നെന്നു ചൊല്ലി
പണ്ടേ ചോറിട്ടു പൊന്നിൻതളികയിലകമേ വെണ്ണയുംവെച്ചു മാതാ
തെണ്ടീടും നന്ദഗോപാലകമുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
3. തൃക്കൈയാൽ തൻ തിരുക്കാൽവിരൽ മുറുകവലിച്ചാസ്യരന്ധ്രേപതിച്ച-
മ്മൈക്കണ്ണാൽനോക്കി മെല്ലെച്ചില വികൃതിയിലാര്‍ന്നോമൽ താനേ കിടന്നു;
അക്ഷീണം മൂരിനീളിന്റളവു പദതലംകൊണ്ടു പാടെത്തകര്‍ത്തോ-
രക്കാർവണ്ണൻമുഖാംഭോരുഹമുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
4. പൂത്തൻപൊൽത്താലിഞാല, ത്തിരുവുരസിമുലക്കച്ചണിഞ്ഞങ്ങുനീവി-
ക്കെട്ടിൻപുംപട്ടുതാഴെച്ചികുരമൊരുതുടിച്ചായലായ്പ്പിന്നിലേന്തി
അത്യന്തം കാന്തിയുൾച്ചേര്‍ന്നയുഗശരപരം ഗോപിമാർകൂടി നേടും
നൃത്തം പത്മാഭിരാമംവടിവുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
5. അന്തിക്കാലത്തു പൈന്തേൻതെളിതൊഴുതഗിരാമാകരം പാട്ടുകേട്ടും
ചന്തത്തിൽച്ചിന്തുമൂതും കുഴൽവിളിനിനദം കാമദം കാതിലേറ്റും
പന്തൊക്കുംകൊങ്കനല്ലാർതൊഴുതുഴറിവരുംനേരമക്കൈാടഭാരേ-
രന്തസ്സന്തോഷമന്ദസ്മിതമുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
6. മാലക്കാലത്തു പീലിത്തഴ മകരമണീകുണ്ഡലം പീതവസ്ത്രം
നീലക്കാർമേഘരമ്യം തിരുവുരസി വിളങ്ങിന്റ മുത്തച്ഛശോഭം
വേലപ്പെണ്ണാദിയായോരരുവയർ പതിനാറായിരത്തിന്നുമിമ്പം
ചാലക്കോലുന്ന ഗോപാലകമുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
-Page 40-
7. കോടക്കാർമേഘമാലക്കുഴലികൾ പതിനാറായിരത്തോടുകൂട-
പ്പാടിക്കാമോത്സവേ ചെന്റടവികളിൽ നിലാവിൽക്കളിക്കുംദശായാം
പേടിക്കുമ്മാറു താസാമതിലൊരുതരുണീംകൊണ്ടുയര്‍ന്നംബരേപോയ്
ക്രീഡിക്കും ബാലഗോപാലകമുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
പ്പാടിക്കാമോത്സവേ ചെന്റടവികളിൽ നിലാവിൽക്കളിക്കുംദശായാം
പേടിക്കുമ്മാറു താസാമതിലൊരുതരുണീംകൊണ്ടുയര്‍ന്നംബരേപോയ്
ക്രീഡിക്കും ബാലഗോപാലകമുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?
8. കോൽത്തേനൂഴ്ക്കിന്റ വാചാ വരയുവതി ജനം തണ്ടിമേൽത്താളമൊത്തും
ചീർത്തീട്ടും പ്രേമമാര്‍ന്നും മനസി മതിമറന്നേറ്റുപാടും ദശായാം
കാൽത്താളംവച്ചു കാഞ്ചീമണിതളകൾ ചിലമ്പോചയോടത്യുദാരം
പോറ്റീ! നീ കൂടിയാടും പരിച്ചുഷസി ജഗന്മോഹനം കാണ്മനോ ഞാൻ?