സമ്പാദകൻ - കുട്ടമശ്ശേരി നാരായണപ്പിഷാരടി;
സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1112 തുലാം
-Page 107-
കരിവരമുഖവൻ കഴലിണകൂപ്പി -
ക്കരളിൽ നിനച്ചക്കവിമാതിനെയും
കനിവെഴുമഗസുതതന്നെയുരപ്പാൻ
ഗുരുവിനെയും തൊഴുതിത മുതിരുന്നേൻ.
ചേതോഭവരിപുദയിതേ! ജയ ജയ
നാഥേ ജയ ജയ നാരായണി ജയ;
ചെറുകുന്നമെഴും ഗിരിതനയേ! ജയ
പരമേശ്വരി! ജയ പരിപാലയ മാം.
മാമലമകൾതൻ കാർകുഴൽതൊട്ടതി-
കോമളമാകിയ കഴലിണയോളം
മാനിച്ചുടമയിലുരചെയ്‍വതിനായ്
മാമുനിമാർ വരമരുളുകവേണം.
അല്ലൊടുമിരുൾമുകിൽതന്നൊടുമൊരുപട
തല്ലിന സാമ്യമിയന്നു വിശേഷാൽ
അഴകിനൊടലർശരതഴയൊടെതിര്‍ത്തോ-
രണിപുരികുഴലതു തോന്നുക ഹൃദി മേ.
വാരുണപായലിൽ വിലസിന മലരിൽ
പാരമെഴുന്നൊരു മധുവുണ്മാനായ്
-Page 108-
വരിമുകിലഴകിൽ നിന്നകണക്കേ
തിറവിയ കുറുനിര തോന്നുക ഹൃദി മേ.
തിറവിയ കുറുനിര തോന്നുക ഹൃദി മേ.
അഞ്ചാം തിഥിയിലുദിച്ച ശശാങ്കനൊ-
ടഞ്ചാറെഴുവിടയഞ്ജലിപൂര്‍വ്വം
അഞ്ചാതേ തിറകൊണ്ടൊരു നെറ്റിയു-
മഞ്ചിതചമയം തോന്നുക ഹൃദി മേ.
മന്മഥനായ മഹാപ്രഭുതന്റേ
വെണ്മണിമുത്തുക്കുടനെറിപോലേ
മഹിമയിൽമണമെഴുമളികതടാന്തേ
മരുവിന തൊടുകുറി തോന്നുക ഹൃദി മേ.
മുല്ലപ്പൂഞ്ചരനുലകു ജയിപ്പാ-
നുള്ളൊരുവില്ലേക്കാളുമനേകം.
മുഹുരപി മഹിമ കലര്‍ന്നീടുന്നൊരു
കുനുചില്ലികളും തോന്നുക ഹൃദി മേ.
ഇളമാൻകണ്ണിനൊരിളമ വഴങ്ങി-
ക്കുല ചെയ്തഴകിയ കുവലയമുടനേ
ഇതവിയ കര്‍ണ്ണസമീപത്തോളവു-
മിയലിന തിരുമിഴി തോന്നുക ഹൃദി മേ.
മണിമുകരത്തൊടുമണിമുഴുമതിയൊടു
മനുദിനമകമേ പകപൂണ്ടരുളി
മഹിമ കലര്‍ന്ന കപോലങ്ങളുമെൻ-
മഹിഷവിനാശിനി തോന്നുക ഹൃദി മേ.
ചൊല്പൊങ്ങീട്ടെഴുമെൾപ്പൂവിൻ വടി-
വെപ്പേരും കലഹിപ്പൊരു കാന്ത്യാ
പാവനമാകിയ തിരുനാസികയും
പാപവിനാശിനി തോന്നുക ഹൃദി മേ
നീടാര്‍ന്നീടിന ഗണ്ഡതലേ ചാ-
ഞ്ചാടീട്ടുമ്മണികുണ്ഡലയുഗളം
നിറമിയലീടിനൊരണികാതിണയും
നിഖിലാധീശ്വരി തോന്നുക ഹൃദി മേ.
പല്ലവകാന്തിയൊടുള്ളിൽ വെറുത്തുട-
നല്ലൽ മുഴുത്തണി പവിഴരുചിക്കും
പരിചൊടു നിറമാര്‍ന്നധരവു മണിവായ്-
മലരുമതധികം തോന്നുക ഹൃദി മേ.
-Page 109-
മുത്തിൻ മണികളൊടൊത്തീടുന്ന വി-
ചിത്രം തേടിന ദശനപ്രഭയും
ചിത്രം തേടിന ദശനപ്രഭയും
മുറുവൽ തുളുമ്പിന വായ്മധുരിമയും
മുഴുമതിവദനേ തോന്നുക ഹൃദി മേ.
ഫുല്ലാംബുജമലർ തന്നെക്കൊണ്ടൊരു
വല്ലായ്മ വഴങ്ങിച്ചതിഭംഗ്യാ
പൂര്‍ണ്ണശശാങ്കനൊടൊത്ത മുഖശ്രീ-
ചേര്‍ന്നവിലാസം തോന്നുക ഹൃദി മേ.
കുറ്റമെഴാതൊരു കുപ്പിയൊടും തിറ
പറ്റിന ഗളഭുവി മുറ്റിവിളങ്ങും
കുങ്കുമരേഖാഭംഗിയുമധികം
പങ്കജവദനേ തോന്നുക ഹൃദി മേ.
ചേലെഴുമാനതതോളിണയും മണി-
മാലകളാടിന തിരുമാര്‍വ്വിടവും
ചേര്‍ന്നൊരു ശോഭാതിശയവുമലമഹി-
ശേഖരദയിതേ തോന്നുക ഹൃദി മേ.
ഭക്തജനത്തിനനുഗ്രഹമായെഴു-
മുത്തമ പാണിതലങ്ങളിലിയലും
പകലിരവഭയവരങ്ങളുമധികം
ഭഗവതി ഗിരിജേ തോന്നുക ഹൃദി മേ.
മത്തമതംഗജ മസ്തകകാന്തിയെ
മദ്ധ്യമമാക്കിന ചിത്രദശായാം
മണിമയകുംഭവുമമ്പൊടു കുമ്പിടു-
മണികുചയുഗളം തോന്നുക ഹൃദി മേ.
ഭംഗ്യാ ശങ്കരർ തിരുമെയ് തങ്കൽ-
ത്തങ്കിന കുങ്കുമപങ്കായിതമായ്
പരിമളമിയലിന കുചയുഗളാന്തര-
മരികുലനാശിനി തോന്നുക ഹൃദി മേ.
തങ്കക്കൊങ്കകൾ തങ്കീഴ്ച്ചേര്‍ന്നൊരു
ഭംഗീപടലി നിരക്കുംപോലെ
കോമളമാകിന രോമാവലിരുചി
ഹേമാംബുജമുഖി തോന്നുക ഹൃദി മേ.
നന്തുണിപോയ് നടകൊണ്ടു നടുങ്ങിന
ചന്തമെഴുന്നൊരു നെഞ്ഞിടവിരിവും
-Page 110-
അരിഭൃശമരയാലിലകൾ തൊഴും തിരു-
വുദരവുമുടനേ തോന്നുക ഹൃദി മേ.
വുദരവുമുടനേ തോന്നുക ഹൃദി മേ.
അരുമയിലാവര്‍ത്തത്തിനൊരാപ-
ത്തരുളിന നാഭീശോഭയുമണിയും
പൂന്തുകിലും തന്നുപരി വിളങ്ങിടു-
മണികാഞ്ചികളും തോന്നുക ഹൃദി മേ.
ചേണാര്‍ന്നീടിന ജഘനവരത്തിൻ
തൂണായ് മേവിന നൽത്തുടയിണയും
ചെപ്പുവണങ്ങിന ജാനുദ്വിതയവു-
മെപ്പൊഴുമഗജേ തോന്നുക ഹൃദി മേ.
കേതകി വിരവൊടു കേണൊരുകോണിൽ
ഖേദിച്ചധികമൊളിക്കുംവണ്ണം
കേടിയലാത കണംകഴലിണതാർ
തേടിന വടിവും തോന്നുക ഹൃദി മേ.
ആമപ്പുറവടിയായ് മരുവീടിനൊ-
രോമൽ പുറവടിയിലണിയും
അരിയ ചിലമ്പും പെരിക നിറംപെറു-
മണിവിരൽ നഖവും തോന്നുക ഹൃദി മേ.
ചന്തമെഴുന്നൊരു ചെന്തളിരിനു പര-
മന്ധതചേര്‍ത്തൊരു പാദതലത്തിൽ
ചരതമൊടിയലിന വരകളുമധികം
ശശിധരജായേ തോന്നുക ഹൃദി മേ.
ബാലാദിത്യപ്രഭകൾകണക്കേ
ചേലാര്‍ന്നീടിനൊരണിതിരുനിറവും
വളകടകാദികളഴകൊടണിഞ്ഞതി
വിലസിന പൂമൈ തോന്നുക ഹൃദി മേ.
ബ്രഹ്മാവിഷ്ണുമഹേശന്മാര്‍ക്കും
നിര്‍മ്മായം പുകഴ്‍വാൻ പണിപെരുകും
ബലമേറീടിനൊരമ്മാഹാത്മ്യം
പലതരമിയലും പരമേശ്വരി ജയ,
മഹിഷാസുരവരനായ് മരുവീടിനൊ-
രഹിതൻ പാരിടമൊക്കെ മുടിപ്പാൻ
മദവശനാംപൊഴുതവനെക്കൊന്നുട-
നുദിതാടോപഭയങ്കരി ജയ ജയ
-Page 111-
സുംഭനിസുംഭന്മാരെക്കൊണ്ടതി-
കമ്പിതമായ ജഗത്ത്രിതയത്തെ
കമ്പിതമായ ജഗത്ത്രിതയത്തെ
ത്വരിതമണഞ്ഞഥ പരിരക്ഷിച്ചൊരു
പരമാനന്ദനശീലേ ജയ ജയ
ചണ്ഡതകോലിന ചണ്ഡനെയുംപുന-
രിണ്ടൽവളര്‍ത്തീടിന മുണ്ഡനെയും
ചതുരത ചേർന്നു ജയിപ്പൊരുശക്ത്യാ
ബുധജനനന്ദിതചരിതേ ജയ ജയ
ശോണിതബീജാസുരവരരക്തം
വീണതിഭീഷണദനുജേന്ദ്രന്മാർ
ശോഭയിലുണ്ടാകുംപൊഴുതവരെ-
ക്കോപാൽ കൊന്റ മഹാഭൈരവി ജയ
തൂമതിരണ്ടൊരു ധൂമ്രവിലോചന-
നാമമെഴു മഹാസുരരാജൻ
തുടരെ വരുന്നവളവനെമുടിച്ചതി-
കടുമകലര്‍ന്നൊരു കാളീ ജയ ജയ
അരികുലഭയരഹിതന്മാരാകിയ
സുരമുനിനരവരകിമ്പുരുഷന്മാർ
അധികാനന്ദവശന്മാരായി-
സ്തുതിചെയ്തതുകേട്ടൊരു ഗിരിജേ ജയ.
ആര്‍ത്തിവളത്തിന ദൈത്യകുലത്തെ-
ക്കൂര്‍ത്തശരൈറുകുലചെയ്തു ബലാൽ
ആര്‍ത്തജഗത്ത്രയമാത്താദരമൊടു
കാത്തീടുന്നൊരു കാര്‍ത്ത്യായനി ജയ
കാലാരാതിയോടൊക്കവസിച്ച-
ക്കൈലാസാഗ്രേ നിജഗൃഹമദ്ധ്യേ
കലിതരസത്തൊടു ഡോളാകളികളിൽ
വിലസീടുന്നൊരു വിബുധേശ്വരി ജയ.
പൊന്നും കോരികതന്നിൽ നിറച്ചോ-
രന്നം കോരി വിളമ്പും നേരം
പോന്നു നിറഞ്ഞൊരു പഥികജനത്തിനു
പൂര്‍ണ്ണതചേര്‍ക്കും ഭുവനേശ്വരി ജയ.
കോലക്ഷ്മാതലതിലകത്വം പൂ-
ണ്ടാസ്യം തീത്തഖിലജനാനാം
-Page 112-
കോലിന കൃപയാ പാലിച്ചീടിന
കാലദ്ധ്വംസനദയിതേ ജയ ജയ.
കാലദ്ധ്വംസനദയിതേ ജയ ജയ.
വേദാന്തത്തിൻ പൊരുളേ ജയ ജയ
ബാധാഹീനവിപാകേ ജയ ജയ
വിപുലകൃപാമയജലധേ ജയ ജയ
വിബുധജനാനതചരണേ ജയ ജയ
ശക്തിയുതേ ജയ ബുദ്ധിഹിതേ ജയ
യുദ്ധരതേ ജയ ചിൽത്തളിരേ ജയ
ശക്തേ ജയ ജയ ശസ്തെ ജയ ജയ
മുക്തേ ജയ ജയ നിത്യേ ജയ ജയ
ഇത്ഥമിതെത്രയുമുത്തമരായതി-
ഭക്തിപുരസ്സരമാകുംവണ്ണം
ഹിതമൊടു ചൊല്ലി സ്തുതിചെയ്‍വോരെ -
പ്പരിപാലിപ്പൊരു പരമേശ്വരി ജയ
നാഥേ! നാനാജനാലംബനചരണയുഗേ! ദേവി വേദാന്തവേദ്യേ!
മീതേ മീതേ പടര്‍ന്നീടിനൊരുപനിഷദാഖ്യാലതാപുഷ്പമേ! ഞാൻ
പാദാംഭോജം തൊഴുന്നോൻ പകലിരവു കൃപാശീതളം നിൻകടക്കൺ-
പാഥോജം പാവനം തന്നരുളുക ചെറുകുന്നമ്പുമെൻ തമ്പുരാട്ടി.!