സമ്പാദകൻ - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1112 തുലാം
-Page 37-
(1) വടപല്ലവശയ്യായാം കിടന്ന കടൽവര്‍ണ്ണനെ
പൈതലെക്കൈതൊഴും പുണ്യം ചെയ്തവര്‍ക്കു നമോനമഃ
പൈതലെക്കൈതൊഴും പുണ്യം ചെയ്തവര്‍ക്കു നമോനമഃ
(2) അരുളീടുകെനക്കെന്റുമിരുളീടിന തേജസാ
കരുമാമുകിലായ് തോന്റും തിരുമേനി മുരദ്വിഷഃ
(3) ജന്മപ്രളയദുഃഖങ്ങളെന്മേൽ വാരാതവാറു നീ
സംസാരാൽ കരകേറ്റീടു; കംസാരേ! ശരണം ഗതഃ
(4) ചരിതങ്ങളൊരോജാതി പരിചിന്ത്യ തവ പ്രഭോ!
അസ്മാകമഖിലാധീശ! വിസ്മയോ വര്‍ത്തതേ മഹാൻ.
(5) അരയാലിലമേൽ പണ്ടു വരയാ കാന്തിസമ്പദാ
പള്ളിക്കുറുപ്പുചെയ്താപോൽ വെള്ളത്തിലൊരു പൈതലായ്.
(6) ആഹുതോ മാലിലത്യുച്ചൈർഗ്രാഹാകൃഷ്ടേന ഹസ്തിനാ
മായാമയ! വിരഞ്ഞന്റു നീയേപോൽ വിളികേട്ടതും
(7) പണ്ടു വേദങ്ങളെച്ചെന്റു മീണ്ടുകൊൾവാൻ പയോനിധൌ
പരമാനന്ദമൂര്‍ത്തേ! നീയൊരുമീനുരുവായിനാ
(8) കോമളത്വമറക്കൈവിട്ടാമയായ്പ്പണ്ടു മന്ദരം
പുറത്തേറ്റിക്കിടക്കുംപോളുറക്കം കില തേ വിഭോ!
(9) പന്റിയായ്പ്പാരെടുത്തന്റു നിന്റനാൾ നീ ജഗന്മയ!
പോരാതൊഴിഞ്ഞിതോ നില്പാൻ ഭൂരാദ്യാ ലോകപംക്തയഃ
-Page 38-
(10) ഉമ്മരപ്പടിമേൽ വെച്ചു തമ്മഹാദാനവം നഖൈഃ
പിളന്നന്റു കുളിച്ചാപോൽ വളാ രുധിരാംബുനാ
പിളന്നന്റു കുളിച്ചാപോൽ വളാ രുധിരാംബുനാ
(11) നില മൂവടിമാത്രം നീ ബലേരാദായ മാണിയായ്
വളന്ന വപുഷാ ലോകമളന്ന പരിചെങ്ങനെ?
(12) അരിഞ്ഞു നൃപഗാത്രാണി പൊരിഞ്ഞ രുധിരദ്രവൈഃ
നവാഭയേറ്റു മേളിച്ചു ഭവാൻ ഭാര്‍ഗ്ഗവജന്മനി.
(13) രാമജന്മനി വൈദേഹീകാമയാതസ്യ വൈരിണഃ
തലപത്തുമറുത്തന്റും നിലനിന്റിതു നീ വിഭോ!
(14) കരുവിക്കു മുലക്കയ്ക്കുമൊരു വിശ്രമമീന്റിയേ
... ... ... ... ... ... ... ... ... ... ... ... ... ... (പൊടിറ്)
(15) ഒൻപതാമതുമത്രൈവ നിൻ പദദ്വേഷിണാം ഗണൈഃ
നിറഞ്ഞ സമയേ ഭൂമൗ പിറന്നരുളിനാ കില
(16) ആയരോടുടനേ കൂടപ്പോയോരോപാടു നിന്റു നീ
കുന്റിലും കാട്ടിലും ചെന്റു കന്റു മേച്ചതു പറ്റുമോ?
(17) എതിരില്ലാത പെണ്ണുങ്ങൾ പതിനാറായിരം തവ
വിളയാട്ടിന്നു വിശ്വാത്മന്നുളർപോയന്റു യൗവനേ.
(18) പാരതപ്പടയിൽപ്പണ്ടു പഞ്ചപാണ്ഡവബന്ധുവായ്
പേർകൊണ്ടഞ്ചിന പാര്‍ത്ഥന്നു തേർകൊണ്ടുപെരുമാറിനാ
(19) നരകം കേശിനാ സാകമുരഗം കാളിയാഭിധം
അപരാനപി കൊന്റാ പോലപരാധകൃതസ്തവ
(20) ഇന്നും കലിയുഗസ്യാന്തേ മന്നിലുന്നതവിക്രമം
ഉൽകണ്ടകജഗത്തിങ്കൽ കല്കിയായും പിറപ്പപോൽ
(21) നാരദാദിമുനീഡ്യായ കാരണാര്‍ത്ഥവിചാരണേ
ദുരാവസ്ഥിതരൂപായ നാരായണ നമോസ്തുതേ.