രസികരഞ്ജിനി
കൊ.വ. 1080 മേടം
കോട്ടംകൂടാത്തനിൻനാസികയോടുപടത-
ല്ലീടുമെള്ളിൻപ്രസൂനം
വാട്ടംതട്ടിതളർന്നിട്ടവനിയിലഴക-
റ്റൊക്കെവീഴുന്നുവെക്കം
നാട്ടിൽസാരംഗ്രഹിക്കുംസകലരുമിഹ
തത്സന്തതിക്കൂട്ടമെല്ലാ-
മാട്ടീടുന്നുണ്ടുഹാ,ഹാ,ശിവശിവ,കമലെ!
നിൻവിരോധംവിരോധം ൧
ചീർക്കുന്നാനാഗുണൌഘംകലരുമൊരു
ഭവന്നാസയെഭക്തികയ്ക്കൊ-
ണ്ടോർക്കുന്നോർക്കൊക്കെവേഗാൽഭുവനജനനിവയ്
മ്പോത്തസമ്പത്തശേഷം
മൂക്കുന്നുണ്ടെന്നമൂലംകവിവരനികരം
നിന്റെനാസക്കുനന്നായ്
മൂക്കെന്നുള്ളോരുപേരിട്ടിതുസകലരുമ-
മ്മട്ടുതാൻകാട്ടിടുന്നു. ൨
നിശ്വാസോച്ഛ്വാസകർമ്മച്ഛലമൊടയിഭവാൻ
ഘ്രാണമക്ഷീണഭാവാൽ
വിശ്വാതിശ്രേഷ്ഠസമ്പത്തുലകിൽവിലസുവാ-
നായ്പുറത്തേക്കുവിട്ടും
നിശ്ശേഷാപൽപ്രണാശത്തിനുപരമവയെ
ച്ചൂഷണഞ്ചെയ്തെടുത്തും
വിശ്വത്തെക്കാത്തുവിശ്വംഭരമഹിഷി
വിശേഷിച്ചുശോഭിച്ചിടുന്നു. ൩
ചാരുശ്രീപത്മനാഭന്തിരുവടിയുടെ
നല്ലാനനാംഭോരുഹത്തിൻ
സൌരഭ്യംപുണ്യലഭ്യംജിതമൃഗമദമാ-
ലേയകാലേയകാദ്യം(പങ്കം)
പാരംപ്രീത്യാലഭിച്ചിട്ടതിവികസി
തമാന്നിന്റെനാസാവിലാസം
ചാരത്തായ്ക്കണ്ടിടുമ്പോൾബതമുകളിത
മാകുന്നുനിൻനേത്രയുഗ്മം. ൪
കർണ്ണത്തിൽകുണ്ഡലഞ്ചേർത്തതുപരമരിക
ത്താകയാൽഭംഗിതിങ്ങും
കണ്ണുംനേരെനടുക്കല്ലനിശമതുവശാ
ലാടൽപൂണ്ടാടിടുന്നു
വർണ്ണത്വംവക്ത്രമദ്ധ്യോത്തമപദനിലയാ-
ലിന്നിനിയ്ക്കൊന്നിനെന്നീ
വണ്ണംചിന്തിച്ചുനിൻനാസികയിതുപടി
നന്നായുയർന്നായിഗർവാൽ ൫
കല്യാണക്കാതലായീടിനകടൽമകളെ!
മുഖ്യമാണിക്യരത്ന-
ക്കല്ലാലുള്ളോരുനാസാമണിതവനിതരാം
നിന്നുമിന്നുന്നകണ്ടാൽ
വല്ലാതുള്ളന്നിറഞ്ഞുള്ളൊരുനിരുപമമാം
ഭർത്തൃരാഗംപുറത്തി-
ങ്ങുല്ലാസാൽശീതമാർന്നിശ്വസിതഗളിതമായ്വ-
ന്നിതോയെന്നുതോന്നും. ൬
കല്യാണക്കാതലായീടിനകടൽമകളെ!
മുഖ്യമാംമൌക്തികത്താൽ
മെല്ലെത്തീർത്തുള്ളനാസാമണിതവ
നിതരാംനിന്നുമിന്നുന്നകണ്ടാൽ
വല്ലാതുള്ളന്നിറഞ്ഞുള്ളൊരുനിരവധി-
കാനനചന്ദ്രൻപുറത്തി-
ങ്ങുല്ലാസാൽശീതമാർന്നിശ്വസിതഗളിതമായ്വ-
ന്നിതോയെന്നുതോന്നും. ൭
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️