രസികരഞ്ജിനി
കൊ.വ. 1080 എടവം
സേവചെയ്വോർക്കശേഷം
പാരാസൌഖ്യങ്കൊടുക്കുമ്മുരരിപുഭഗവ-
ദ്ദിവ്യവാക്യാമൃതത്തെ
ചോരാതെകണ്ടെടുപ്പാൻബഹുപടുതപെടും
രണ്ടുപാത്രങ്ങളൊയെ-
കേടുതീർത്തീടണംമെ ൧
2. പാരംയുഷ്മൽപ്രസാദത്തിനുഭഗവതിനിൻ
കണ്ണരന്ധ്രദ്വയത്തെ
പൂരിപ്പിച്ചീടുവാനായ്ത്തവപതിഭഗവാൻ
നന്മയിൽതന്മുഖത്താൽ
താരോന്തന്നെവെന്നിട്ടമൃതുമമൃതജം
വെന്നതിന്മാദ്ധ്വിയേയും
സ്വൈരംകയ്ക്കൊണ്ടുവാക്യച്ഛലമൊടുബഹുഹർ-
ഷിച്ചുവഷിച്ചിടുന്നു. ൨
3. വ്യാസൻവാന്മീകിവാണീപതിയവർമുതലാം
സൽകവിപ്രൌഢരെല്ലാം
ശ്വാസംവീക്കാതെവർഷിച്ചിടുമമിതഗുണ
സ്തോത്രമാദ്ധ്വീരസത്താൽ
ഭാസിക്കുന്നിന്റെകർണ്ണദ്വയപുടമധികം
തിങ്ങിവിങ്ങുന്നുതീക്ഷ്ണ
പ്രാസംമാത്രംപെടുമ്മൽസ്തവമിതുവെറുതെ
തന്നെയോധനംന്ന്യശീലേ! ൩
4. അന്തങ്കൂടാതെകണ്ടങ്ങിനെമഹിമയെഴും
യോഗ്യർവർഷിച്ചിടുന്നൽ
ചന്തംചിന്തുംവചസ്സാമ്മധുരമധുഝര-
ഞ്ചെന്നുചേരുന്നതെല്ലാം
സന്താനാഖ്യാദ്രുമങ്കണ്ടതുനിജകുസുമ-
ങ്ങൾക്കെടുത്തീടുവാനായ്
സന്തോഷാൽപൂങ്കുലക്കൊത്തുകൾതവചെവിയിൽ
കെല്പൊടർപ്പിച്ചിടുന്നു ൪
പ്പിച്ചുകാളീടുമാപ-
ത്തെല്ലാമില്ലാതെയാകുംവിധമതിൽമുഴുവൻ
ചീർത്തവേഗേനചേർപ്പാൻ
ഉല്ലാസമ്പൂണ്ടെടുക്കിന്നിതുസതതമഹോ
ഭംഗിയിൽകുണ്ഡലത്തെ
ഫുല്ലാംഭോജാന്തരസ്ഥേ!തവഗുരുകരുണാ
പൂർണ്ണമാംകർണ്ണയുഗ്മം ൫
6. സാരജ്ഞന്മാർപുകഴുത്തുന്നഴകുകൾമുഴുവൻ
ചേർന്നനിൻകർണ്ണയുഗ്മ-
ദ്വാരങ്കാണുന്നവരൊക്കെയുമഖിലനദി-
കാന്തസീമന്തകന്യേ!
പാരന്നിൻവക്ത്രശോഭാവലിപലവഴിയായ്
ത്തിങ്ങിവിങ്ങീട്ടൊലിക്കു
ന്നേരമ്പാർശ്വദ്വയത്തിൽപ്പെടുമൊരുചുഴിയൊ-
യെന്നുതോന്നുന്നുചിത്തെ. ൬
7. നന്നായ്യൽക്കൃഷ്ടവർണ്ണപ്രകരമവിരതം
നിങ്കൽവന്നങ്കുരിച്ചീ-
ടുന്നുണ്ടെല്ലൊനിവാസന്തവജലധിജതൻ
കർണ്ണമൂലത്തിലല്ലൊ
എന്നല്ലാ,രത്നസൽക്കുണ്ഡലംമഹിതതനോ!
നല്ലസദ്വൃത്തനായീ-
ടുന്നുണ്ടല്ലോഭവാന്താൻഭഗവതിയൊടുടൻ
ചൊല്ലുകെന്നല്ലലെല്ലാം ൭
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️