രസികരഞ്ജിനി
കൊ.വ. 1088 കര്ക്കിടകം
പ്പെരുകുംമന്മഥമാലിലാഞ്ഞുലഞ്ഞും
വരുമോവരനെന്നുനോക്കിയുംകൊ-
ണ്ടൊരുപൂന്തൊത്തിലമർന്നുകൊണ്ടിരുന്നു 1
പരമപ്പൊഴുതന്തിയാകുമാറായ്
തരസാചെങ്കതിരേറ്റമാമരൌഘം
വിരവൊടുവിളങ്ങിനിന്നുപീതാം-
ബരമാരത്തഴനാട്ടിടുംകണക്കേ 2
അരുണാരുണകാന്തിതട്ടിമിന്നും
പുരുപൂന്തൊത്തൊടുകാറ്റിലാഞ്ഞുലഞ്ഞും
തരുവല്ലിതദാഭിസാരികസ്ത്രീ
തെരുപൂകാന്തുടരുംവിധംവിളങ്ങീ 3
മലയാനിലനുല്ലസൽപ്രസൂന-
ക്കുലതോറുംമധുചെന്നുമാഹരിച്ചും
അലസത്വമിയന്നുമന്ദമന്ദം
വിലസുന്നുണ്ടുമദാതുരൻകണക്കേ 4
ഗുണമേറിനമുല്ലതൊട്ടെഴുംപൂ-
മണമെങ്ങുംപ്പരിചിൽപ്പരന്നിടുന്നു
ചുണകെട്ടുവിയോഗിവൃന്ദവുംപൂ-
ക്കണിയേറ്റന്ത്യദശാന്തമെത്തിടുന്നു 5
പലഭൂരുഹകോടരങ്ങളെത്തൻ-
നിലയത്തിൻനിലയേറ്റുപക്ഷിവൃന്ദം
പലപാട്ടുകൾപാടുമാപ്പിടയ്ക്കായ്
പലഭക്ഷ്യാവലികാഴ്ചവെച്ചിടുന്നു. 6
പതനംവരുമാർക്കുമെന്നുമേമുൻ-
പതനത്തിന്നിലകാത്തുകൊണ്ടിടാഞ്ഞാൽ
ഇതനല്പമുദാഹരിച്ചുസൂര്യൻ
പതനംചെയ്തിരുവാരുണീമദത്താൽ. 7
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
രസികരഞ്ജിനിയില് കൊ.വ. 1089 ചിങ്ങം
പതനംചെയ്തിതുവാരുണീമദത്താൽ 7
കുലപാതകമൊന്നുസംഭവിച്ചാ-
നിലകാണുന്നിതുവാരുണീദിശാന്തേ
നിലവിട്ടുനിണംതുളുമ്പിമുങ്ങി-
പ്പലതങ്ങേറ്റുപയോധരപ്രകാണ്ഡം 8
ഉടലിന്നുമുദാരമോടികൂട്ടി
സ്ഫുടരാഗോല്ക്കരമാദരാൽമുറുക്കി
വിടപാളികൾയാത്രയായിമോദാൽ
മടവാർതങ്ങടെമന്ദിരങ്ങൾനോക്കി. 9
പലദീപികയുംവിളങ്ങിതാരാ-
കുലമായംബരമിന്ദുവിൻനിലാവും
അലസാക്ഷികൾതന്റെപുഞ്ചിരിശ്രീ
കലവിയ്ക്കേറെയുമത്തലുംപരത്തി 10
ഇതുമാതിരിയേവരുംമദത്താൽ
കുതുകംപൂണ്ടുമനംമറന്നിരിയ്ക്കെ
പുതുതേൻഭരമേറ്റുകാന്തനെത്താ
ഞ്ഞതുചിന്തിച്ചളിനിയ്ക്കുമത്തലേറി. 11
ഇളകാതെവിലോകനത്തിനെത്തു-
ന്നളവോളംമിഴിയേറ്റിനോക്കിടുമ്പോൾ
പുളകാങ്കിയെമുക്കിയേറ്റുകണ്ണീർ-
ക്കുളമാക്കിത്തനുവല്ലിയങ്ങൊഴുക്കീ. 12
നെടുവീർപ്പുകൾതീർത്തിരുത്തിയൂത്താൽ
പ്പെടുമാത്തീപ്പൊരിപൊങ്ങിടുംപ്രകാരം
വിടുമപ്പൊഴുതായതേറ്റുദേഹം
നെടുവേനൽക്കിളവല്ലിപോൽകരിഞ്ഞു. 13
വിടുവാൻവിഷമംപ്രിയാഗമത്തിൽ
പ്പെടുമാശാവശമായജീവിതത്തെ
കടുതാപഭരാൽഭരിയ്ക്കുവാനും
പടുവാകാഞ്ഞവളേറെയുംകുഴങ്ങി. 14
മലയിൽക്കാറ്റിലൊടിഞ്ഞമാമരംപോൽ
അലതട്ടിമറിഞ്ഞിടുന്നതോണി
ത്തലപൊങ്ങുംപടിപിന്നെയേറ്റിരുന്നാൾ 15
പരമൂക്കൊടുകാറ്റിടിച്ചെരിഞ്ഞാ-
പ്പുരമേൽപ്പേമഴചാറിടുംപ്രകാരം
വിരഹാനലദഗ്ദ്ധയായിദുഃഖോൽ
ക്കരമെല്ലാംവിലപിയ്ക്കുവാൻതുടങ്ങി. 16
കരുണാകര!കാന്ത!താങ്കളെന്തേ?
വരുവാനിന്നൊരമാന്തമേല്പതയ്യോ!
ഒരുവൻതുണയില്ലയന്തിയായാൽ
കരുതുന്നില്ലെ?മനസ്സിലായതുംനീ 17
അറിയാതൊരുശബ്ദമിങ്ങുകേട്ടാൽ
വെറിയല്ലേവിറപൂണ്ടുകാണ്മതില്ലേ?
ചെറിയോരുനതാംഗിയല്ലയോ?ഞാൻ
നെറികെട്ടെന്തിനിരാത്രിചെയ്തിടേണ്ടു. 18
അരികത്തൊരുവീടുമില്ലവേറെ-
പ്പരിചിൽപ്പിന്തുണകൂട്ടുവാനൊരാളേ!
തിരിയാവതുമല്ലനിയ്യുമെങ്ങെ
ന്നരിശംനിന്മനമേറ്റിടൊല്ലതെല്ലും 19
മരണംവരെമത്തകാശിനീ!നിൻ-
വരനായിപ്പിരിയാതെവാഴുമെന്നായ്
വിരവോടുരചെയ്തതാറ്റിലേലും
വരപോലായതുഭാഗ്യദോഷമെന്റെ 20
വിധുരേ!തവപുത്തനായപൊയ്ത്താർ
മധുഞാൻകൊണ്ടുവരാമിവണ്ണമിന്നും
മധുപേശ!പുലർച്ചയിൽപ്പറഞ്ഞാ
മധുവാക്കെന്നെമയക്കമാത്രമാമോ 21
മൊഴിയങ്ങുപറഞ്ഞതൊന്നുമാറ്റി-
പൊഴിയായ്ത്തീർത്തൊരുകേട്ടുകേൾവിയില്ല
വഴിപാടുവിധേനകാര്യമേകും
തൊഴിലുംഹന്ത!ഭവാനിലില്ലപണ്ടേ 22
ജനനംമുതലൊന്നുപോലിണങ്ങി-
ത്തനതായിട്ടൊരുകാര്യവുംപെടാതെ
മനമൊത്തുവസിച്ചുഞാനുമങ്ങും
മനസാമറെറാരുചിന്തയുംപെടാതെ. 23
പരനാരിയിൽമാനസത്തിനുംനീ
പരമേലാനിടയാക്കിയില്ലബാഢം
വരമെന്നിലയീവിധത്തിലെന്നായ്-
ച്ചിരമാവർത്തനവേണ്ടതില്ലതെല്ലും 24
അയി!മൽപ്രിയ!നിന്തലയ്ക്കൊരറ്റ-
ത്തുയിരുണ്ടെങ്കിൽവരാതിരിയ്ക്കുകില്ല
മയിനിൻകൃപയത്രയുണ്ടതൊന്നീ
ദ്ദയിതയ്ക്കുംസുഖമാക്കിദുഃഖമേകി 25
കരിവണ്ടുകൾകാലമേവിരഞ്ഞാ-
വിരിയുമ്പൂനിരപറ്റിതേൻചിലത്തി
തിരിയേവരുമന്തിയോടടുത്താൽ
പ്പെരിയെത്തന്മുരയേവമാവതല്ലേ 26
എവിടെപ്രണയംപെരുക്കുമായാൾ-
ക്കവിടെത്താൻപലദുർവ്വിശങ്കകൂടും
കവിയിങ്ങിനെയോതിടുന്നതൊന്നാ-
ണവിടെയ്ക്കത്തലിലെന്മനംകടത്താൻ. 27
അതിയായ്പുതുതേനെടുത്തുപോരും
ഗതികണ്ടെത്തിനകാട്ടുകള്ളരാരോ
ചതിയിൽപിടികൂടിയേറ്റുതൻപ
ക്ഷതിയറ്റങ്ങുകിടപ്പതെന്നതാമോ. 28
ഒരുനാളുമുപദ്രവംപരന്മാർ-
ക്കരുളിപ്പോയൊരുകേട്ടുകേൾവിയില്ല
നിരുപദ്രവിയിൽപ്പകയ്ക്കുമൂലം
കരുതാമോ?പിഴയെന്തസജ്ജനത്തിൽ. 29
ഇതുമുണ്ടൊരുശങ്കമത്തനായി
ട്ടതുലംനിന്നനുചാരിമാരിലാരോ?
ഇരുകാലമൊരല്ലലേറ്റതാറ്റാൻ
കുതുകത്താൽപ്പരിചര്യചെയ്വതാമോ? 30
മുറയാണുപരോപകാരമെന്നാൽ-
ക്കുറവല്ലായതിലാശയുംഭവാനും
നിറവേറൊരുകൂരിരുട്ടിലെങ്ങോ-
പറവക്കൂറ്റനുനുകൂറുകാട്ടിടുന്നു. 31
ഒരുശങ്കയുമുണ്ടുമത്തനാന-
പ്പെരുമാൾതന്നുടെഗണ്ഡഭിത്തിതന്നിൽ
പെരുകുംമദധാരതന്മണത്താൽ
പൊരുളേശാതെപരിഭ്രമിച്ചുമണ്ടി. 32
ത്വരിതംമുങ്ങിമദാന്ധനായിരിയ്ക്കെ
പരിചിൽച്ചെവിയാട്ടിടുന്നതേറ്റുൾ-
ത്തിരിയാതങ്ങുപതിച്ചുപോവതല്ലി. 33
സമരനാത്തപമേലുമാമുനീന്ദ്ര-
ക്കരളോടേറ്റുപടയ്ക്കൊരുങ്ങിവീരൻ
വരചാപമണച്ചുകെട്ടിയോയെ-
ന്നരമാരോടുതെരക്കിയാൽദ്ധരിയ്ക്കാം. 34
നെടിലാക്ഷമഹാമുനീന്ദ്രനോടായ്-
പ്പൊടിപാറ്റിപ്പടകൂട്ടിമുമ്പണഞ്ഞു
പൊടിഭസ്മമതായ്ചമഞ്ഞതൊന്നും
നെടിയോനായവനായതുംമറന്നോ? 35
കനകപ്രഭതാമരക്കുളത്തിൽ-
ക്കനമേലുംകുതുകേനചെന്നിറങ്ങി
അനഘാമൃതമാസവംകഴിച്ചാ-
മനവുംകെട്ടുമയങ്ങിമങ്ങിപാരം. 36
ദിനനായകനസ്തമിച്ചുപോയ്നീ
മനതാരിൽത്തെളിവായിടാതെവാഴ്ത്തേ
കനകാബ്ജവുമങ്ങുകൂമ്പിയുംപോയ്
നിനവേറ്റാധിയിലമ്പരന്നുപോയ്നീ 37
ഇതുമോർക്കുകിലായിടാംവിധാതാ-
വിതുപോലെന്മനമത്തലിൽപ്പെടുത്താൻ
പുതുവിദ്യയെടുത്തതാകിലെന്താ-
വതുഞാൻഹന്ത!സഹിയ്ക്കതന്നെയല്ലോ. 38
പരമേശ്വര!നിൻകൃപാബലത്താൽ
പരമെന്നാധിയുമസ്തമിയ്ക്കുവാനായ്
വിരവോടൊരുനോക്കുനോക്കിടാനായ്
ചിരമാശിച്ചടികുമ്പിടുന്നുഞാനും. 39
ഗിരമേവമുരച്ചുമത്തഭൃംഗ-
ക്കരൾകട്ടോരുനതാംഗിമൌലിമാല
വിരമിച്ചുവിചാരമഗ്നയായി
ച്ചിരമേറ്റാൾചെറുതണ്ടുതാൻമയക്കം. 40
പൊന്താരിലേറ്റിരവുവന്നതറിഞ്ഞിടാതെ
സ്സന്താപമേറ്റുപുലരുംവരെമത്തദാരേ
കാന്താഭമെത്തിവിരഹാതുരയായ്മയങ്ങും
കാന്താകരംതടവിയേറ്റിയുമത്തലാറ്റി. 41
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️