മംഗളോദയം
കൊ.വ. 1088 മേടം
ഒന്നാം സർഗ്ഗം
വ്വതകുമാരിയാം
കുഞ്ജരേന്ദ്രസമഗാമിനിമണിയൊടൊത്തു
തൻരജതപർവ്വതേ
രഞ്ജിതാഭവിലസുന്നനൽ'കുസുമമഞ്ജരീ'
നിചയശോഭകൊ-
ണ്ടഞ്ജസാലളിതമാംലതാഗ്രഹമമർന്നിടും
ഹരനമോസ്തുതേ! 1
അദോഷമെല്ലാർക്കുമണച്ചിടുന്നു
പ്രദോഷമാകുംവ്രതമേറ്റമായി
നിദാനമായിങ്ങിതനുഷ്ഠചെയ്വോർ
മുദാഭവൽപാദമണഞ്ഞിടുന്നു 2
ശിവശങ്കരൻപർവ്വതപുത്രിനാഥൻ
ശിവൻപ്രസാദിച്ചിതുനോല്പവക്ക്
ശിവംതരുന്നൂഹരജായയാകും
ശിവക്കുമേറ്റംപ്രിയമീവ്രതംപോൽ 3
വിനഷ്ടമോദാലിതുഭക്തിപൂർവ്വ-
മനുഷ്ഠചെയ്താനൊരുരാജപുത്രൻ
അവന്നുസൌഖ്യത്തെഗിരീന്ദ്രപുത്രീ
ധവൻകൊടുത്താനതുമോതിടാംഞാൻ. 4
ശ്ശർവഭക്തിയോടു'സത്യരഥാ'ഖ്യൻ
ഉർവ്വരാപതി'വിദർഭ'പുരത്തെ
ഗർവ്വമെന്നിയേഭരിച്ചിതുമുന്നം 5
ഭാര്യമാർവളരെയുണ്ടുനൃപാല-
ന്നാര്യമാർനൃവരപുത്രികളായി
കാര്യകാരണവിചാരമൊടന്നാ-
ചാര്യസന്മതനിരുന്നിതുഭൂപൻ 6
ഇപ്രകാരമവനിതലമന്നാ-
സ്സുപ്രസന്നമതികാത്തുവസിക്കേ
സ്വർപ്പതിക്കുസമനാമവിടേ-
ക്കന്നുത്ഭവിച്ചുപെരുതായൊരുതാപം 7
പുത്രസന്തതിലഭിച്ചതുമില്ലാ
വൃത്രാവൈരിസമനാംനൃപനന്നാൾ
പുത്രിമാരുമവിടെക്കളവായി-
ല്ലത്രശോകമതുമൂലവുമായി. 8
ക്ഷോണിപാലകുലവര്യനിവണ്ണം
താണിടാതരുജയോടുവസിക്കേ
ഏണലോലമിഴിയാമൊരുനല്കാർ
വ്വേണിസുന്ദരിധരിച്ചിതുഗർഭം 9
വാർത്തയേവമതറിഞ്ഞുധരിത്രീ
ശോത്തമൻഹൃദികുതൂഹലമാർന്നു
ചിത്തതാരിലതിയായുളവായോ-
രത്തലൊക്കയുമമർന്നുസുഖിച്ചാൻ. 10
ശക്തനാകിയൊരുസത്യരഥംതൻ
കീർത്തികേട്ടുടനസൂയമുഴുത്തു
ശത്രുസൈന്യമൊടു'സാല്വ'നൃപൻവ-
ന്നെത്തി'കുണ്ഡിന'പുരേപൊരുതീടാൻ 11
വീരരാമരികൾതന്റെപുരത്തിൽ
പോരിനായഥനിരന്നൊരുനേരം
മാരവൈരിസമനായവിദർഭൻ
ഘോരസംഗരമതിന്നുമുതിർന്നാൻ. 12
ദണ്ഡധാരിസമരാകിയവൈരീ
മണ്ഡലത്തൊടെതിരിട്ടൊരുനേരം
ചണ്ഡവിക്രമമെഴുന്നൊരു'സ്വാല്വൻ'
കുണ്ഡിനേശനെഹനിച്ചിതുകഷ്ടം! 13
ഭൂപവീരനെവധിച്ചൊരുസാല്വ
ഭൂപനന്നുകരയേറിപുരത്തിൽ
ഭീപരംഹൃദിവളർന്നുവിദർഭ
ഭൂപതിപ്രിയകളെത്തിവനാന്തേ 14
വാർത്തകേട്ടളവുഗർഭഭരത്താ-
ലാർത്തയാകിയൊരുഭൂപതിപത്നി
ചീർത്തദുഃഖമുദരത്തിലെഴുംതൻ
പുത്രനോടുമവിടന്നുഗമിച്ചു 15
വാമദേവനെനമിച്ചുമനസ്സിൽ
വാമലോചനനടന്നിതുമന്ദം
കോമളാംഗികദനംസഹിയാഞ്ഞ-
ത്താമരാക്ഷികൾകരഞ്ഞുനനച്ചൂ. 16
തെല്ലുചെന്നളവുരാജ്ഞികണ്ടിതു
ഫുല്ലപത്മനിരയാൽസുശോഭിതം
നല്ലവാപിയതിനന്തികത്തില-
ന്നല്ലൽപൂക്കുടനിരുന്നുസുന്ദരി 17
പ്രസൂതികാലത്തിനടുത്തുകുന്ദ
പ്രസൂനതുല്യാംഗിയതായരാജ്ഞി
വസിച്ചുകാന്താരതടാകസീമ്നി
ലസിച്ചിടുന്നോരുലതാഗ്രഹത്തിൽ. 18
നരനാഥനുള്ളതരുണിക്കൊരുത്തമൻ
വരബാലനന്നുഭുവിജാതനായഹോ
ചിരമായസൂക്തിരുജയേറ്റുരാജ്ഞിനിര്-
ഭരദാഹമെത്തിസലിലാന്തികസ്ഥലേ. 19
ബലമേറിടുന്നവരനക്രരാജനാ
ജലജായതാക്ഷിമണിയായരാജ്ഞിയെ
ഖലമാനസത്തൊടവനുള്ളസത്മമാം
ജലരാശിതന്നിലലിവറ്റുതാഴ്ത്തിനാൻ. 20
ധരയിൽപിറന്നൊരരനാഴികക്കുമേൽ
ചരമത്തിലെത്തിജനയിത്രിയെങ്കിലും
നരനാഥമൌലിമണിതന്റെബാലകൻ
പരിതോഷമോടുസുഖനിദ്രതേടിനാൻ. 21
ചരമാദ്രിയിങ്കൽരവിയസ്തമിച്ചുഭൂ-
വരനുള്ളപുത്രനുണരുന്നതില്ലഹോ
ചിരമാക്കുമാരതനുശോഭകാണുവാൻ
പരമാഗ്രഹിച്ചുശശിയെത്തിവാനിലും 22
പലജാതിദുഷ്ടവനജന്തുസങ്കുലം
ഖലമാനസത്വമുടനേവെട്ടിഞ്ഞുഭൂ-
കുലജാതബാലസവിധത്തിലെത്തിനാർ 23
ഭ്രമമോടുമവന്നുവനജന്തുവൃന്ദമാ
ക്കമനീയകാന്തികലരുംകുമാരനേ
കമലാധവന്റെകളിയോർത്തുകൊണ്ടുക-
ണ്ണിമയാതെയുള്ളമിഴിയാലെനോക്കിനാർ 24
നിജതാതനമ്മമികവുള്ളബന്ധുസ-
ദ്വ്രജരക്ഷയൊന്നുമിയലാത്തബാലനിൽ
അജനാദ്യനന്നുപരിരക്ഷണത്തിന-
ങ്ങജമാദിജന്തുനിവിഹത്തെയാക്കിനാൻ 25
ശശിയസ്തമിച്ചുനിശതൻസമാപ്തിയിൽ
കുശയെത്തിരഞ്ഞുനടകൊണ്ടുതാപസർ
പിശുനവ്രജത്തൊടൊരുമിച്ചുകോകിലം
കുശലസ്ഥലത്തിലണയുന്നുമെല്ലവേ 26
ഒരുവത്സരത്തിലിയലുംവളർച്ചയൊ-
ത്തൊരുബാലനോടുമൊരുഭൂസുരാംഗന
നരപാലബാലസവിധത്തിലെത്തിയ-
ന്നരമാക്കുമാരതനുവൊന്നുനോക്കിനാൾ 27
'ഇവനേതുബാലനിഹവംശമേതുതാൻ
ഭുവിജാതനായിദിനമൊന്നുചെന്നവന്
ശിവകഷ്ടമിന്ദുസമനാംകുമാരനി-
ന്നവശത്വമോടുസുഖനിദ്രചെയ്യുവോൻ 28
പലദുഷ്ടജന്തുകുലമുള്ളകാട്ടിലി-
ന്നലസാതുറങ്ങുമൊരുസാധുബാലകൻ
കുലശുദ്ധിയേറുമൊരുസാദ്ധ്വിപുത്രനോ?
കുലടാജനത്തിലുളവായപൈതലോ? 29
ദയനീയനായശിശുവേവെടിഞ്ഞുനിർ-
ദ്ദയരായതാതജനയിത്രിമാർകളും
അതിനാലിവന്നുജനനീപദത്തിലി-
ന്നതിമോദമോടുമിഹഞാനണഞ്ഞിടാം'. 30
സതിമൌലിയുള്ളിലിദമോർത്തുകൊണ്മാ
ക്ഷിതിനാഥപുത്രനവനേയെടുത്തുടൻ
സ്ഥിതിചെയ്തിടുമ്പൊഴുതുശൈവഭക്തനാം
യതിവര്യനേകുനവളോടുചൊല്ലിനാൻ 31
'ക്ഷിതിദേവപത്നി!ചെറുപൈതൽതന്നെ
സുതനോടുമൊത്തുശരിയായ്വളർത്തുകനിന്
ചതിയല്ലചൊൽവതതിനാൽഗുണംവരും
സതിമാർകുലത്തിനൊരുമൌലിമാലികേ!' 32
അവനീസുരന്റെമൊഴികേട്ടുസാദ്ധ്വിയാ
നവനീതചോരസമനാംകുമാരനേ
ഭവനേനയിച്ചുനിജപുത്രനോടുമ
ന്നവനീധവന്റെസുതനേവളർത്തിനാൾ 33
ധനമില്ലതെല്ലുമവിടത്തിലെങ്കിലും
ദിനവുംപ്രയത്നമതുകൊണ്ടുപുഷ്ടിയായ്
തനയദ്വയത്തൊടൊരുമിച്ചുസന്തതം
വിനയത്തൊടങ്ങുനിവസിച്ചുസുന്ദരി 34
ക്ഷിതിപാലസൂനുവിനുധർമ്മഗുപ്തനെ-
ന്നതുപോൽസ്വപുത്രനു'ശുചിവ്ര'താഖ്യയും
ചിതമൊടുമേകിമതിചൂഡഭക്തയാം
ക്ഷിതിദേവപത്നിയതിമോദപൂർവ്വകം 35
കമലാവരന്റെമികവേറിടുന്നൊരാ
ക്കമനീയകാന്തികലരുന്നൊരമ്പലം
വിമലാംഗിയായൊരവനീസുരന്നെഴും
കമനീഗ്രഹത്തിനരികത്തിലാണഹോ 36
ദിനവുംപ്രഭാതസമയേകുളിച്ചുതൻ
തനയദ്വയത്തൊടൊരുമിച്ചുബ്രാഹ്മണീ
അനഘൻമുകുന്ദനമരുംഗ്രഹാന്തമി-
ങ്ങണയുന്നുഭക്തരണിയുംനതാംഗിയാൾ 34
(പ്രദോഷമാഹാത്മ്യം ഒന്നാം സർഗ്ഗം സമാപ്തം)
*ഈ ഗ്രന്ഥകാരിക്കു പതിനഞ്ചു വയസ്സ് പ്രായമേ ആയിട്ടുള്ളൂ.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
മംഗളോദയത്തില് കൊ.വ. 1088 എടവം
രണ്ടാം സർഗ്ഗം
സമാരാധനംചെയ്തുമപ്പങ്കജാക്ഷി
ക്ഷമാദേവനാരീമുരാനാലുകൊല്ലം
കുമാരദ്വയത്തോടുമൊന്നിച്ചുവാണാൾ 1
ഉമ്പർകോനുടയതമ്പിയായിടും
തമ്പുരാന്റെപദതാർപണിഞ്ഞിടാൻ
അമ്പലത്തിലൊരുനാളണഞ്ഞിത-
പ്പൊമ്പയോജമിഴിഭക്തനമ്രയായ് 2
മല്ലവൈരിയുടെപാദഭക്തരായ്
നല്ലമണ്ഡപമതിങ്കൽവാണിടും
ചൊല്ലെഴുംദ്വിജരിലേകനായ
ശാണ്ഡില്യനപ്പൊഴുതിവണ്ണമോതിനാൻ 3
ദേവദേവപദഭക്തരായഭൂ
ദേവർനിങ്ങളിതുകാണ്മതില്ലയോ?
ഭൂവരന്റെസുതനിപ്രകാരമേ
കേവലംബതദരിദ്രനായതും 4
കഷ്ടമന്യകുലജാതനായൊരി
ശ്ശിഷ്ടബാലകനിവണ്ണമിന്നഹോ
മുറ്റുമീദ്വിജകുമാരനൊത്തുതൻ
പെറ്റൊരന്മയെവെടിഞ്ഞുപാർപ്പതും. 5
ഇത്തരംദ്വിജനുരച്ചിടുമ്പൊഴാ
മത്തുകാശിനിയടത്തുചെന്നുടൻ
ചിത്തജാരിയുടെഭക്തനോടുത
ദ്യുത്തമമ്പൊടറിവാനൊരുങ്ങിനാൽ 6
ചൊല്ലുചൊല്ലുകനിവോടുമാമുനേ
കല്യശീലശിശുവിന്റെവാർത്തകൾ
മല്ലബാണനുസമാനനായൊരീ
മല്ലനേത്രനിവനേതുബാലകൻ? 7
സൽക്ഷമാസുരവളർത്തിബാലനെ
ശിക്ഷയോടുപനയാദിയൊന്നുമേ
ദക്ഷനാമിവനുചെയ്തതില്ലഞാൻ 8
വാമനേത്രയൊടുരച്ചിതപ്പൊഴാ
ക്കാമവൈരിസമനാംമുനീശ്വരൻ
പൂമരന്ദമൊഴികേൾക്കബാലനു
ള്ളാമഹൽജനനവാർത്തയോതിടാം 9
ചൊല്ലെഴുന്നൊരുവിദർഭഭൂപനുൽ
ഫുല്ലബാലരവിതുല്യകാന്തിമാൻ
കല്യശീലനവനുള്ളപൈതലീ
മുല്ലസായകസമാനബാലകൻ 10
വീര്യമേറുമൊരുസ്വാലഭൂപനാ
വൈരിവന്നുനിജസൈന്യമൊത്തിഹാ
കീരവാണിഗുണമേറിടുന്നൊരാ
പ്പാരിനീശനെവധിച്ചുസംഗരേ 11
തള്ളിവായുമൊരവ്വഭീതിയോടുമാ
പ്പുള്ളിമാൻമിഴികൾഭൂപപത്നിമാർ
കല്ലുമുള്ളുനിറയുന്നകാട്ടിലേ
ക്കല്ലലാർന്നഥകുതിച്ചുമണ്ടിനാർ 12
നാരിമാരിലൊരുപൂർണ്ണഗർഭയാം
നീരജേക്ഷണതടാകസീമനി
ഭീരുവായുടനെയോടിയെത്തിയ
ന്നേരമമ്പൊടവൾപെറ്റുപുത്രനേ 13
പേടമാന്മിഴികൾമൌലിദാഹമേ
റ്റാടലാർന്നുസലിലത്തിലെത്തിനാൾ
ചാടിവന്നവരനക്രരാജനാ
ച്ചാടുവാണിയെഹനിച്ചുകേൾശുഭേ 14
ശേഷമുള്ളകഥയൊക്കെയിന്നു
നീയോഷമാർമണിധരിച്ചിരിപ്പതാം
ഈഷലെന്തു?മനുജർക്കുകുണ്ഡ
ലീഭൂഷണൻകനികിലേഗുണംവരൂ 15
ക്ഷോണിദേവവരനേവമസ്സുധാ
വാണിയോടുമൊഴിയോതിമെല്ലവേ
കാണിനേരമിളകാതെനിന്നുകാർ
വേണിയാളുമുരചെയ്തിതിത്തരം 16
വന്ദ്യഭൂസുരമഹൽപ്രതാപിയ
മ്മന്നവേന്ദ്രമണിവൈരിഭൂപരേ
വെന്നുവാഴുമളവെന്തുകൊണ്ടു
താനന്നുസംഗരമതിങ്കൽധന്യനായ്? 17
കീർത്തനീയനൃപപുത്രനിൽപരം
ചേർത്തുഹന്തഹരനീദ്ദരിദ്രത
പേർത്തുമിന്നിവനുലഭ്യമാകുമോ
പാർത്തലേശപദ?മോർത്തുചൊല്കെടോ 18
ഭദ്രശീലമമവാച്ചിടുന്നദാ
രിദ്ര്യസങ്കടമിനിശ്ശമിക്കുമോ?
ഭദ്രമേറിവരുമോ?കഥിക്കുകി
ങ്ങദ്യസൽക്കരുണയോടുമാമുനേ 19
പേശലാധരിയിവണ്ണമോതിയ
ന്നീശതുല്യമുനിവര്യനോടഹോ
ക്ലേശമാർന്നവിടെനിന്നിടുമ്പൊഴാ
ക്കാശ്യപീസുരനുമേവമോതിനാൻ 20
യാമിനീശമുഖികേൾക്കകുണ്ഡിന
ക്ഷ്മാമണാളനുടെപൂർവ്വവാർത്തകൾ
പൂമരന്ദമൊഴിപാണ്ഡ്യഭൂപനാ
യീമഹീപതിജനിച്ചുമുന്നമേ 21
വ്യോമചാരികൾപുകഴ്ത്തിടുംവിധം
സീമവിട്ടനിജകീർത്തിയോടുമേ
കാമവൈരിയുടെഭക്തവര്യനായ്
സോമസുന്ദരനിരുന്നുമന്നവൻ 22
ഭൂതിഭൂഷണനുമേശനേറ്റവും
കാതരാക്ഷിഹൃദിമോദമേറ്റുവാൻ
നീതമാൻനൃപതിനോറ്റിരുന്നു
സംഭൂതഭക്തിയൊടുതൽപ്രദോഷവും 23
ഏകദാനൃപനിരുന്നുദേവനേ
ശ്ശോകമെന്നിയെഭജിച്ചിടുംവിധൌ
ആകുലേനനിജപൌരരാർത്ത
തപ്പാകവൈരിസദൃശൻശ്രവിച്ചുതേ 24
എന്തതിക്രമമിതെന്തുമൂലമാ
ഹന്തവൈരികുലമാർത്തടുക്കയോ
അന്തരംഗമതിലേവമാനൃപൻ
ചിന്തചെയ്തളവുമന്ത്രിയെത്തിനാൻ 25
വൈരിഭൂപനെവധിപ്പതിന്നഹോ
സാരസാക്ഷിസചിവേന്ദ്രനോടുമാ
പ്പാരുകാപ്പവനുരച്ചുസത്വരം 26
ശൈവപൂജയെനിറുത്തിടാതെതാൻ
പൂവലംഗിനരഹത്തിചെയ്കയാൽ
ഭൂവിലിങ്ങിനെവിദർഭനായ്മുനിച്ചീവിധം
നൃപതിപോരിൽവധ്യനായ് 27
പാണ്ഡ്യഭൂപസുതനുംപ്രദോഷസൽ
ത്താണ്ഡവത്തെയൊരുനാൾമുടക്കിനാൻ
കുണ്ഡലീശവരഭൂഷണാജ്ഞയാൽ
കുണ്ഡിനേശസുതനായിയായവൻ 28
രുദ്രപൂജയിലിവണ്ണമേറ്റവും
രൌദ്രകർമ്മമതുചെയ്കമൂലമായ്
ഭദ്രനാകിയനൃപാലസൂനുദാ
രമ്യസങ്കടമഹോഭുജിപ്പതും 29
നീലവേണിനൃവരന്റെപത്നിയാം
ലോലലോചനകഴിഞ്ഞുജന്മനി
ശ്രീലസൽഗുണമെഴുംസപത്നിയെ
പ്പാൽതൊഴുംമൊഴിവധിച്ചുരുഷ്ടയായി. 30
മങ്കമാരിൽമണിയാൾസപത്നിയെ
ശ്ശങ്കതെല്ലുമണയാതെകൊൽകയാൽ
പങ്കജാക്ഷിയൊരുനക്രവര്യനാ
ക്കുങ്കുമാധരിയെയുംവധിച്ചുതേ 31
തത്വതമാക്കെയുമിവണ്ണമെന്നുന
ന്മത്തകാശിനിധരിക്കസുന്ദരി
ചിത്തജാരിയെഭജിക്കസൌഖ്യസ
മ്പത്തുമേലിൽവരുവാൻദ്വിജാംഗനേ 32
കാമവൈരിയെനിനപ്പവർക്കുനൽ
ക്കാമസാദ്ധ്യമുടനേഭവിച്ചിടും
സോമവാരമതിലുംപ്രധാനമാ
സ്സോമചൂഡനുപ്രദോഷമേറ്റവും 33
സൽപ്രദോഷമതുനോറ്റുബാലരൊ
ത്തപ്പുരാണപുരുഷംഭജിക്കനീ
സർപ്പഭൂഷണനുതോഷമേറയങ്ങു
ത്ഭവിക്കുമതിനാൽഗുണംവരും 34
പ്രദോഷമാഹാത്മ്യം രണ്ടാം സർഗ്ഗംസമാപ്തം
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️