രസികരഞ്ജിനി
കൊ.വ. 10180 കുംഭം
ഛായയുണ്ടായ മൂലം
പത്മം കണ്ണാക്കിവെച്ചാനഖിലഖലകുല -
ദ്ധ്വംസനൻ കംസവൈരി
പത്മത്തിൽതന്നെ വാഴുന്നിതു പകലിരവും
നന്മയിൽ ബ്രഹ്മദേവൻ
ത്തുന്നതുണ്ടിന്നു മർക്കൻ. ൧
ശൂന്യം മറ്റുള്ള ദിക്കൊക്കെയുമിതി മതിനൾ -
കീടുമാറുല്ലസിക്കും
ധാന്യക്കൂട്ടം, ധനൌഘം, കനകമണി, ഗജാ -
ശ്വങ്ങൾ, തുംഗാലയങ്ങൾ,
മാന്യന്മാർ, സേവകന്മാർ പലരുമരികിലെ-
ന്നൊക്കെയുണ്ടായ്വരുന്നിൻ
മാൻനേർകണ്ണല്പനേരം പതിയുകലവന
മ്പേറുമംഭോധികന്യേ! ൨
മിന്നും നല്ലോരു സമ്പത്തുകൾ, കനകമണി
ക്ഷോണി ചക്രാദിയെല്ലാം
നിന്നുള്ളിൽ ദേവിവിശ്വംഭരമഹിഷി! കിട
പ്പുള്ളതിന്നന്തമെന്തോ?
ഇന്നും നീ പണ്ടുപണ്ടെന്നതുവിധമവയെ -
ക്കോരിവാരിച്ചൊരിഞ്ഞീ-
ടുന്നല്ലൊ, ഭക്തലോകങ്ങളിൽ നയനയുഗം
കൊണ്ടു തണ്ടാരിൽ മാതെ! ൩
സമ്പത്തില്ലാഞ്ഞു നൾകാതിഹ ചിലർ കരയു-
ന്നുണ്ടു കാരുണ്യശക്ത്യാ
സമ്പത്തുണ്ടാം ചിലർക്കില്ലൊരുവനുമതിനാൽ
കാര്യമൌദാര്യനാശാൽ
സമ്പത്തായുള്ള സമ്പത്തുകൾ മുഴുവനുമൻ -
പായൊരമ്പൊക്കയുംചേർ -
ന്നിമ്പം പൂണ്ടുല്ലസിക്കു തവ മിഴി മമ സ -
മ്പത്തു നൽകാത്തതെന്തെ? ൪
നിൻ കണ്ണിൻ കാന്തിയൊട്ടുടയ മിഴികളു
ണ്ടെന്ന ഭാഗ്യം നിമിത്തം
ത്തുന്ന തന്മാൻകുലത്തെ
അങ്കത്തിങ്കൽ ധരിക്കുന്നിതു തുഹിനകരൻ
മാനിനെ ജ്ഞാനമേറും
തിങ്കൾക്കീർചൂഡനേന്തുന്നിതു പരമൊരുമാൻ
തയ്യലെക്കയ്യിലെന്നും ൫
മല്ലാരാതീഷ്ടജായേ! നവരസവിലസാൽ
സിന്ധു തന്നുള്ളിൽ മുങ്ങി
കല്യാണശ്രീവിലാസത്തൊടു ബഹു കളിയാ-
ടുന്നനിൻ കണ്ണു രണ്ടും
ഉല്ലാസാൽ കണ്ടതിൻ കാന്തിയിലതികുതുകം
പൂണ്ടു മത്സ്യങ്ങളെല്ലാ-
മെല്ലായ്പോഴും സമുദ്രാദികളുടെനടുവിൽ-
ത്താണുതാൻ വാണിടുന്നു. ൬
ചാരത്തായിട്ടു ചില്ലീ മധുപയുഗമിണ-
ങ്ങുന്ന നിന്നീക്ഷണത്തിൻ
ചാരുത്വാ കണ്ടതിങ്കൽ പെരുകിന കൊതിയാൽ
ദേവി രാജീവജാലം
നേരായ്ഭ്രൂസാമമേന്തും ഭ്രമര നിരകളെ-
ക്കൊണ്ടു വന്നീടുവാനായ്
ദൂരക്കായിട്ടയക്കുന്നിതു പരിമളമാം-
ദൂതനെ പ്രീതിയോടെ. ൭
പൂമങ്കേ! നിൻ മിഴിത്തെല്ലെവിടെയെവിടെയൊ
ചെന്നു ചേരുന്നു സർവ്വ
ശ്രീമങ്ങീടാതെ കണ്ടിട്ടവിടെയവിടെ വ-
ന്നുല്ലസിക്കുന്നതെല്ലാം
കാമൻ നിൻ നന്ദനൻ കണ്ടഥ തവ നയനം
പോലെയുള്ളോരു മത്സ്യം
ശ്രീയുടൻ കയ്യിലാവാൻ ൮
ദേവൻ ശ്രീവാസുദേവൻ തിരുവടി നിജമാം
മാർവ്വിടത്തിങ്കലെന്നും
മേവും നിൻ ചാരുമത്സ്യോപമനയനയുഗം
കണ്ടഹോ പണ്ടൊരുനാൾ
ആവോളം കൌതുകം പൂണ്ടഴകിലൊരു മഹാ
മീനമായി ച്ചമഞ്ഞാ-
നേവം സൌഭാഗ്യലക്ഷ്മീ വിലസിതമധിക
സ്ഫീതമായേതിനുള്ളു? ൯
പാരാവാരാത്മജേ! നിൻ തിരുമിഴിയിണത-
ന്നന്തമറ്റോരുചന്തം
പാരാതൊട്ടൊട്ടുചേരും കുവലയനികരം
കണ്ടുകൊണ്ടാടിയേറ്റം
തീരാതുള്ളോരു കാമത്തൊടു കുവലയനീ
കാന്തനായാൻ കലേശൻ
താരാജാലത്രിയാമാ സരസ കണവനാ-
ണെങ്കിലും ശങ്കയെന്ന്യേ ൧൦
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
രസികരഞ്ജിനിയില് കൊ.വ. 1080 മീനം
ല്ലുന്നശോഭാവിശേഷം
ചിന്നുംകാന്തന്റെമെയ്യിൽബഹുരസമുരസി-
ക്കൊണ്ടുകൊണ്ടാടിയേറ്റം
എന്നുംനിന്നിട്ടവണ്ണംഹരിമഹിഷികറു-
ത്തോരുനിൻദൃഷ്ടിയുഗ്മം
നന്നായിത്തന്നിടട്ടേമമഗുരുകരുണാ-
രംഗമേമംഗളത്തെ ൧
മാലോകർക്കൊക്കെമാലേകിടുമൊരുകടുദാ-
രിദ്ര്യരക്ഷോഗണത്തെ
ചാലേകത്തുന്നമൂലംതവരുധിരകണാ-
സിക്തമായ്രക്തമായി
മാലിന്യംവിട്ടുമിന്നുംതവമിഴിമുനകൾ-
ക്കെന്റെഭാരിദ്ര്യദുഃഖം
പാലാഴിപ്പെങ്കിടാവേ!ജവമൊടുകളവാൻ
ഹന്തചൊല്കെന്തുയത്നം ൨
രക്ഷകാണായകമൂലം
ചാഞ്ചാടിസർവ്വസംരക്ഷണമനവരതം
ചെയ്തിടുംചക്രപാണി
അഞ്ചാതെന്നെപ്പിരിഞ്ഞിട്ടരനിമിഷമിരി-
ക്കുന്നതില്ലെന്നബുദ്ധ്യാ
കിഞ്ചിൽകിഞ്ചിൽചിരിക്കുംതവമിഴിയിൽവെളു-
പ്പുണ്ടിതാകണ്ടിടുന്നു ൩
കന്നൽകാർവർണ്ണനോടൊത്തതിരസമരുളും
ശ്രീമഹാലക്ഷ്മി!തമ്മിൽ
ഭിന്നിച്ചിട്ടാണുകാണുന്നതുജഗതികറു-
പ്പുംവെളുപ്പുംചുവപ്പും
അന്യോന്യംശ്രീവളർക്കുന്നിതുതവമിഴിയോ-
ടൊത്തനേരത്തതെല്ലാം
നിന്നോമൽചേർച്ചയുള്ളോർക്കഖിലമതിശുഭം
തന്നെമറ്റൊന്നുമില്ല ൪
അക്ഷീണസ്നേഹഭാരത്തൊടുഭുവനതലം
സർവരുംസർവകാലം
രക്ഷിച്ചീടാന്മുതിർന്നോരഖിലജനനി!ഹേ
ലക്ഷ്മി!ദാക്ഷിണ്യശീലേ!
രക്ഷ്യസ്താനങ്ങളെക്കാണ്മതിനുനിഖിലലോ
കത്തിലുംശ്രീഘ്രമെത്താൻ
പക്ഷവ്യാജാൽധരിക്കുന്നിതുപരമഴകിൽ
പക്ഷമക്ഷിദ്വയത്തെ. ൫
കാരുണ്യകാറ്റുതട്ടീട്ടുടനുയരും
നിങ്കടാക്ഷൌഘമാകും
ഘർമ്മനിർമ്മൂലനാശം
നേരായിച്ചെയ്തുനാരായണമഹിഷി!ജഗൽ
തുഷ്ടിപുഷ്ടിക്കുവേണ്ടി
ധാരാകാരേണവർഷിക്കണമിഹധനമാം
വാരിധാരാളമായി ൬
കന്നൽകാർവർണ്ണജായേ!ഭഗവതി!വിഭുവാ-
യിട്ടനന്താഖ്യനായി
ധന്യശ്രീഖേചരന്മാർക്കരിയോരയനമായ്
സ്നിഗ്ദ്ധനീലാഭനായി
അന്ന്യൂയംകൌസ്തുഭാർക്കദ്യുതിവിലസിതനായ്
നിന്നിടുംമാധവാഭ്രം
തന്നിൽതിങ്ങുന്നുഭംഗ്യാതവമഹിതകടാ-
ക്ഷങ്ങൾമേഘങ്ങൾപോലെ ൭
പാരംക്ഷീരംമഥിക്കുംപശുപതതികളിൽ
ചെന്നുചേരുന്നിതല്ലൊ
ചാരുക്ഷീരാർത്ഥിലോകംപരമഴകെഴുമീ-
സ്സമ്പ്രദായംപിടിച്ച്
പാരാതെനിൻകടാക്ഷഭ്രമരനിരമധു-
സ്തോമകാമംനിമിത്തം
സ്വൈരംചേരുന്നുനിത്യംമധുമഥനനിലെ-
ന്നേവനുംദേവി!തോന്നും ൮
നിത്യംരന്ധ്രങ്ങളിൽപുക്കഴൽവിഷമധികം
തൂകിലോകംമുടിക്കു-
ന്നത്യാപൽഘോരസർപ്പപ്രകരമുടനശി-
ച്ചുംപുളച്ചുംരസിച്ചും
കൃഷ്ണമേഘേക്ഷണത്താൽ
കൂത്താടീടുന്നകൂട്ടംകുതുകഭരമൊടു-
ങ്ങാതെമങ്ങാതെഭക്ത്യാ ൯
വമ്പുളളംഭോധികന്യേ!പരമപകടമായ്
ഭക്തിയില്ലാത്തശുദ്ധം
കമ്പംമൂത്തിട്ടുഞാഞ്ചൊല്ലുകിലതുവകവെ-
ക്കില്ലനീതെല്ലുമെന്നാൽ
എമ്പൂർവന്മാർഭജിച്ചീടിനകഥകരുതീ
ട്ടെങ്കിലുംശങ്കകൂടാ
തമ്പെന്നിൽചെയ്തുടൻനിൻഗുണകഥനമിനി-
ക്കേണംലോകതായേ! ൧൦
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️