രസികരഞ്ജിനി
കൊ.വ. 1080 മകരം
തന്നെയാണാർക്കുമാപ
ത്തില്ലെന്നാൽ പിന്നെയെന്താ കരുണ കലുഷമി -
ല്ലാത്തൊരാപത്തു നാസ്തി
എല്ലാ മേവം വിചാരിച്ചടിയനില തി യാ -
യ് പാപമുണ്ടാകമൂലം
മെല്ലെ തൃക്കൺപതിച്ചീടുക പരമഴകി -
ന്നായി നന്നായിദാനീം.
തൃക്കണ്ണിൽ തിങ്ങി വിങ്ങിട്ടൊഴുകിനകരുണാ-
സിന്ധുതൻ ബന്ധുരശ്മി
വക്കത്തായുല്ലസിച്ചങ്ങിനെ സുലളിതമാ- യീടുമാറാടിയാടി ഭക്തന്മാർക്കൊക്കെ വേണ്ടുന്നൊരു ഫലമഖിലാ
വാരിവർഷിച്ചു ഭംഗ്യാ
നിൽക്കും നിൻ ഭ്രൂലതാ സേവനമിവനു രമേ!
നൽകണം നാളിൽ നാളിൽ
വനശ്രീ ലക്ഷ്മി ! ശാങ്ഗം വിജയമജഗവം
ഗാണ്ഡിവം കാളപൃഷ്ഠം
നന്നായ് ചാപങ്ങളേവം തൃജഗതി പലതു-
ണ്ടൊക്കെ നന്നോർക്കിലേറ്റം
എന്നാൽസ്സമ്പത്തു നൾകാനിവകൾ പടകളിൽ
ക്രൂരകമ്മങ്ങൾ ചെയ്യും
നന്ദ്യാസമ്പത്തു നൾകുന്നിതുദയയൊടു നിൻ
ചില്ലിവില്ലല്ലലെന്ന്യേ
ത്തിൽപരം തിങ്ങിവിങ്ങി -
ട്ടന്തം കൂടാതെ വർദ്ധിച്ചൊരു ഗുരുകരുണാ- കാരരത്നാകരത്തിൽ
ചന്തം ചിന്തീടുമാറങ്ങിളകിന തിരയാ-
കുന്ന നിൻ ചില്ലിരണ്ടും സന്താപം തീർത്തിടേണം പദനമദമരീ -
സത്തമേ! സത്വരം മേ
സാരം കാണാൻ മിടുക്കുള്ളൊരു സകലമഹാ-
ലോകർ സേവിക്കുമമ്മേ! പാരംഭംഗ്യാ വളഞ്ഞങ്ങിനെ വിലസിന നിൻ
ഭ്രൂക്കളെപ്പാർക്കുമപ്പോൾ
ഘോരാപത്തായമത്തദ്വിപവരനെയൊടു
ക്കീടുവാനർദ്ധചന്ദ്രാ -
കാരത്തിൽ തീർത്ത നൽത്തൊട്ടികളിവദൃഢമെ - ന്നേവനും ദേവി! തോന്നും
അല്ലൽപ്പെട്ടാർത്തി തേടുന്നിതു സകലജഗ-
ത്തിങ്കലും സർവലോകം
വല്ലാത്തേനസ്സതിൻ കാരണമഹമതു
തീർക്കുന്നതുണ്ടെന്നുറച്ച്
നില്ലാതെ കണ്ടു പാപങ്ങളുടെ ഗളമറു-
ത്തീടുവാനായിളക്കും
ശല്യംപോലുല്ലസിക്കുന്നിതു തവ കമലേ!
ചൊല്ലെഴും ചില്ലിരണ്ടും
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️