രസികരഞ്ജിനി
കൊ.വ. 1080 വൃശ്ചികം
ലാറാടിനൽകൈ
പത്മത്തിൽപത്മമേന്തിപ്പരിമളമിളകും
പത്മസത്മാന്തരത്തിൽ
ഛത്മംവിട്ടുല്ലസിക്കുംഭവതിയുടെമഹാ-
നന്ദസാന്ദ്രസ്വരൂപം
പത്മേ!മൽചിത്തപത്മേവിലസണമനിശം
പത്മനാഭാത്മനാഥെ.
ധന്യത്വംപാർക്കിലെന്തോവിഷമനയനനേ-
ന്തുന്നൊരാജാഹ്നവിക്കെൻ
കന്യാരത്നത്തെലക്ഷ്മീഭഗവതിതലയിൽ
ചേർത്തുചാർത്തുന്നുനിത്യം
എന്നേവന്നിൻകചംകണ്ടഴകൊടുമകളെ-
ന്നോർത്തുലാളിക്കുവാനായ്
വന്നർക്കൻപോലെമിന്നുന്നിതുരുചിരമണി-
ത്തങ്കമാംനിൻകിരീടം
ചേർത്തിടുംകൂരിരുട്ടിൻ
ബന്ധുത്വംപൂണ്ടതെന്നോപദനമദമരീ-
ചക്രമേ!വക്രമെന്നൊ
സിന്ധുശ്രീപുത്ര!ചിന്തിച്ചഖിലഖലഹരൻ
ത്വൽപ്രിയൻചിൽപുമാൻതാൻ
ബന്ധിക്കുംബന്ധുരംനിന്തിരുവടിയുടെവാർ
കൂന്തളംഞാൻതൊഴുന്നേൻ
എന്നെകെട്ടിടുവാനെന്തതിനുപകരമാ-
യങ്ങയുംപാങ്ങിലെന്നും
നന്നായ്ക്കെട്ടീടുവന്ഞാന്പഠിനമിഹവരി-
ഞ്ഞിട്ടുപെട്ടെന്നുകാണ്കെ
എന്നുൾക്രോധാൽനിനച്ചിട്ടഴകിൽനിജഗുണം
കൊണ്ടുകാർകൊണ്ടൽവർണ്ണൻ
തന്നെകെട്ടുന്നനിൻപൂങ്കുഴലിനുസമമാർ
ക്കോർക്കിലേവംപ്രഭാവം
മല്ലപ്രദ്വേഷിദേവൻതവതിരുമുടിയിൽ
ദേവിമിന്നുന്നകേശം
മെല്ലെക്കണ്ടിട്ടുചേർത്താനഴകിലൊരുമയിൽ
പീലിതൻമൌലിതന്നിൽ
മുല്ലപ്പൂനാട്യമോടപ്പോഴുതുചിരികൾ
കാട്ടുന്നനിൻപൂങ്കുഴൽകെ-
ട്ടുല്ലാസത്തോടുചെയ്തീടണമധികമിനി-
ക്കിഷ്ടദാനംനിദാനം
താരിൻമാതെ!തരത്തിൽതവതലമുടി-
തൻഛായയുണ്ടായമൂലം
ച്ചമ്പൊടംഭോദജാലം
ദാരിദ്ര്യക്കേടുതീർക്കുന്നിതുഗുണമഹിമാവീ
വിധംദേവിനന്നായ്
ചേരുംനിൻകേശഭാരംമമകളയണ
മുന്നിദ്രദാരിദ്രദോഷം
നിൻകേശംജീവനാണെന്നഴകൊടുഹരി-
ലാളിച്ചിടുന്നുണ്ടുനിത്യം
വൻകാറങ്ങാശ്രയിക്കുന്നതുമധുമധനൻ
തമ്പുരാൻതൻപദത്തെ
പങ്കംപോക്കുന്നുനിൻപൂങ്കുഴലമിതജലംകൊണ്ടു
കാർകൊണ്ടൽമന്നിൽ
പങ്കംചേർക്കുന്നുമേഘത്തിനുതവകചമോടിമ്മിയും
സാമ്യമുണ്ടോ?
ധന്ന്യേ!രത്നാകരത്തിൻപ്രണയിനി!നദികാളിന്ദി
കാളുന്നഭീത്യാ
മിന്നീടുംപത്മരാഗപ്പൊടിനിരനിരയാ-
യ്വെച്ചിതോകാഴ്ചയായി
എന്നേവംസംശയത്തെജ്ജനമനസിജനി
പ്പിച്ചിടുന്നുണ്ടഹോനിൻ
കന്നക്കാർകുന്തളത്തിന്നടിപെടുമഴകേ-
ന്തുന്നസീമന്തരേഖാ
ശ്രീമൽസൂര്യാംശുതന്നിൽഭയമൊടനുദിനം
ഗഹ്വരത്തിൽപരുങ്ങും
ശ്യാമദ്ധ്വാന്തവ്രജത്തെഭവതിഹതനമൽ
ക്ലേശമേ!ക്ലേശമാക്കി
സാന്ദ്രസിന്ദൂരമൊക്കും
സീമന്തവ്യാജമോടേനവരവികിരണം
ദേവി!സേവിച്ചിടുന്നു
കന്നൽക്കാർകാന്തിതേടുംഘനതരതിമിര
ക്കൂട്ടമോടൊട്ടിണങ്ങി
ട്ടന്ന്യൂനശ്രീവിലാസത്തൊടുവിലസിടുമി
സ്സന്ധ്യയെച്ചന്തമോടെ
ധന്യന്മാർകണ്ടുലക്ഷ്മീഭഗവതിതവനൽ
കേശമായചേർന്നുപാരം
മിന്നുംസീമന്തരേഖാഭ്രമമൊടഴകിൽന-
ന്ദിച്ചുവന്ദിച്ചിടുന്നു
ഒട്ടല്ലാതുള്ളഗോപപ്രമദകൾപതിനാറാ-
റായിരത്തെട്ടുപിന്നെ
ച്ചട്ടറ്റീടുന്നഭൂമീപതിസുതകളിവർ
കൊക്കനൽകാന്തനായി
കോട്ടംവിട്ടത്രരൂപംതടവിയപതിയെ-
പ്പാട്ടിൽനിർത്തുന്നുതൊട്ടി
ക്കൂട്ടംപോലെവളഞ്ഞങ്ങിനെഭവദളക
ശ്രേണികാണുന്നുഭംഗ്യാ
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️