രസികരഞ്ജിനി
കൊ.വ. 1089 ചിങ്ങം
ജോത്തമൻസോദരമേ
പഞ്ഞിയ്ക്കൊക്കുംസ്വസിതയശസാ
പൂർണ്ണമാംലോകതല്പേ
രഞ്ജിച്ചീടുംപടികവിതയാം
പുത്രിതന്നെക്കിടത്തി-
ബ്ഭഞ്ജിച്ചീടാതജിതപദമോ
ടൊത്തവൃത്തംകഥിപ്പൻ 1
സുകവീന്ദ്ര'സിതോപലാ'ത്മജൻ
മകരത്തിൽമരിച്ചഭാഗ്യവാൻ,
ശുകതാതനുരച്ചഭാരതം
സകലംതർജ്ജമചെയ്തപൂരഷൻ 2
ഹരിലോകമണഞ്ഞപുണ്യസ-
ച്ചരിതംകിഞ്ചനകേൾപ്പിനേവരും
പരിതാപജമശ്രുപോക്കുവിൻ
പരിതോഷാശ്രുഝരത്തിൽമുങ്ങുവിൻ 3
മതികൊണ്ടഖിലത്തിനുംപെടു-
ന്നതിസാരത്തെയെടുക്കുമിപ്പുമാൻ
അതിസാരമെടുത്തുഹന്ത!തൻ
മൃതിയാമുത്സവലീലതന്നിലും. 4
ഒരുപൂരുഷനുംസഹിയ്ക്കുവാ-
നരുതാതുള്ളതിസാരമാകിലും
നിരുപദ്രവനായ്ക്കിടന്നുനൽ-
പ്പുരുപുണ്യാംബുധിയാകുമിപ്പുമാൻ 5
ഒരുനാളതിസാരമോർക്കിലു-
ണ്ടാരുനൂറ്റമ്പതുവട്ടമെങ്കിലും
ഒരുലേശവുമില്ലമുക്കലി-
യ്യുരുസത്വാംബുനിധിയ്ക്കുവിസ്മയം. 6
ധൃതിയുള്ളവനുംനിനയ്ക്കിലി
യ്യതിസാരംപരമല്പമാകിലും
അതിയാകിയചുക്കുമൂലമാ-
യ്മുതിരുംവേദനയാൽകരഞ്ഞുപോം 7
ചിതമോടതിസാരം'മര്ഹനാം
സിതമാംഛത്രയുഗംധരിയ്ക്കുവാൻ'
മതമിങ്ങനെതൽപ്രവാഹികാ-
ഹതനാംരാഘവനുത്ഭവിച്ചുപോൽ. 8
ഇതിദാരുണവിക്രമംകലർ-
ന്നതിസാരംപിടിപെട്ടുവെങ്കിലും
അതിനാലൊരുപദ്രവംവിനാ
സ്ഥിതിചെയ്താൻനവശക്തിജാത്മജൻ 9
കൃതധീമണിമാടഭൂപസ-
മ്മതനാംപിള്ള'നമശ്ശിവായനും'
അഥരോഗവിധിയ്ക്കുഡാക്ടരിൽ-
പ്രഥമൻകൂപ്സുമണഞ്ഞുസാദരം. 10
പലമട്ടവർചെയ്തുനോക്കിനാർ
വിലകൂടീടുമുപക്രമങ്ങളെ
ബലമേറീടുമഗ്ഗദേതദാ
ഫലമില്ലാതെഭവിച്ചുസർവ്വവും 11
ജനനീജരതൻവിവൃദ്ധിയും
ഘനമാംസ്വാമയതീവ്രവൃദ്ധിയും
മനസാനിരുപിച്ചുമാഴ്കിനാൻ
പുനരക്കേരളബാദരായണൻ 12
പുനരാശുസമസ്തമീശ്വരേ
മനസാർപ്പിച്ചുമഹാകവീശ്വരൻ
മുനിപോലെനിമിലിതാക്ഷനാ-
യ്വിനിവൃത്താഖിലകർമ്മനായഹോ 13
ഉടനാക്കവികാളരാത്രിസു-
സ്ഫുടമാംഗള്യമണഞ്ഞുഭംഗിയിൽ
തടവെന്നിയെസർവ്വവുംസമുൽ-
ക്കടപുണ്യന്നുസുഖപ്രദംദൃഢം 14
ശശിയന്നുവളർക്ഷയാംചതുർ-
ദ്ദശിയിൽകൂരിരുൾവന്നിടാതുടൻ
നിശിഹന്ത!തെളിഞ്ഞുബോധമ-
ങ്ങശിവംനീക്കിവിളങ്ങിടുംനിധം. 15
സതതംദ്വിജസേവ്യമായ്സമു-
ന്നതമായുള്ളമുരാരിതൻപദേ
നിതരാംതെളിവോടുചേർന്നുത-
ത്സിതകാന്ത്യാമതിബിംബമുത്തമം. 16
ഹരിപാദംപ്രസരിയ്ക്കകാരണാൽ
തരസാഖിലപങ്കജാതവും
പരമാമീലിതമായിഭൂതലേ. 17
പഴുതറ്റുനിറഞ്ഞുഭൂതലം
മുഴുവൻചന്ദ്രകരാമൃതത്തിനാൽ
മുഴുകീഭുവനംസമസ്തമ-
ന്നൊഴുകീടുംഹിമസമ്മദാശ്രുവിൽ 18
പലമാതിരിയീവിധംശുഭം
വിലസീടുംനിജകാളരാത്രിയിൽ
അലസാതെസുഖാലിതോതിനാൻ
മലയാളക്ഷിതിബാദരായണൻ. 19
"ജവമോടിവിടത്തിൽവന്നിടു-
ന്നിവരാരുത്തമശീലമൂർത്തികൾ
ഭുവനത്രയമാന്യരായിടു-
ന്നിവരൊന്നിച്ചുഗമിച്ചിടുന്നുഞാൻ" 20
പലതിങ്ങിനെകേട്ടഭൃതരിൽ
ചിലർപേവാക്കുകളെന്നുചൊല്ലിനാർ
ചിലരിക്കഥയെന്നൊടോതിനാർ
നിലവിട്ടുള്ളപരിഭ്രമത്തിനാൽ, 21
"അഹമുത്തമയാംസരസ്വതി-
യ്ക്കിഹചെയ്യേണ്ടതുചെയ്തുസർവ്വവും"
സഹസാപുനരേവമോതിനാൻ
മഹനീയാശയനക്കവീശ്വരൻ. 22
മകൾതന്റെവിചാരമാണിതെ-
ന്നകതാരിൽചിലരോർത്തുതൽക്ഷണെ
ശുകതാതസമാനനാകുമി-
സ്സുകവിയ്ക്കൊത്തതിതെന്നഹോചിലർ 23
പരമക്കവിയന്നിശയ്ക്കുടൻ
ചരമാവസ്ഥയണഞ്ഞിടുംവിധൌ
ത്വരയാദരവോടുചൊല്ലിനാൻ
സരസംസാഞ്ജലിബന്ധമിങ്ങനെ. 24
"ജിതമായിസമസ്തമാദരാ-
ലിതകൃഷ്ണാദികൾവന്നുസർവ്വരും
ഹിതമോടഖിലംകൊടുത്തുകൊൾ-
കിതശേഷംശരിയല്ലതാമസം.'' 25
പരദേവതയായകാളിതൻ
ചരണാബ്ജസ്മരണംകലർന്നുടൻ
ഉരചെയ്തുഞെരുക്കമോടുവി-
സ്വരമായ്പദ്യയുഗംമഹാകവി. 26
സ്വവിരാമവിധൌകരങ്ങളാൽ
സവിളംബം"ഹരിമുദ്ര"കാട്ടിനാൻ
കവിയുന്നതളർച്ചതേടുമ-
ക്കവികുഞ്ഞുണ്ണിമഹീശപൂർവജൻ 27
വരബാന്ധവർമംഗളങ്ങളി-
ത്തരമീക്ഷിച്ചുവസിച്ചിടുംവിധൌ
ചരമാബ്ധിപനക്കവീശ്വരൻ
ചരമശ്വാസമയച്ചടങ്ങിനാൻ 28
ഇതിതൻചരിതങ്ങളാൽനൃണാം
മതിയിൽഖേദസുഖാത്ഭുതങ്ങളെ
അതിയായിവളർത്തഭാഗ്യവാൻ
സ്തുതിയോഗ്യൻപരിശോച്യനല്ലഹോ 29
"ദേഹ"മബ്ദഹനമാരുതാദിജം
മോഹമറ്റിതുവിധംവെടിഞ്ഞുടൻ
മോഹനംസ്ഥിരതരംയശോമയം
ദേഹമക്കവിയെടുത്തുഭാഗ്യവാൻ. 30
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️