രസികരഞ്ജിനി
കൊ.വ. 1081 മകരം
കുട്ടികളുമുണ്ടായ്വന്നിതെട്ടുപത്തെണ്ണം
കൊറ്റിനേകിയവറ്റിനെപ്പോറ്റുവാൻകഴിവില്ലാതെ
കൂറ്റുകാരൻകുറഞ്ഞൊന്നുചുറ്റലിലായി
ബുദ്ധികൊണ്ടു നിരൂപിച്ചുസൂത്രമൊന്നുകണ്ടെത്തിനാൻ
ബുദ്ധിമാന്മാർവിചാരിച്ചാൽബുദ്ധിമുട്ടുണ്ടോ?
തട്ടിപ്പറിച്ചടക്കാനുംകട്ടുനേടുവാനുമയ്യൊ
ദുഷ്ടമതിനിശ്ചയിച്ചുകഷ്ടമെകഷ്ടം!
വീടുതോറുംതരംനോക്കിച്ചാടിവീഴുംവല്ലതുംക-
ണ്ടീടുമെങ്കിലെടുത്താശുകുതിച്ചുമണ്ടും
കൂട്ടുകൂടാതൊരാൾതന്നെകാട്ടുമാർഗ്ഗേവരുന്നാകിൽ
തട്ടിക്കൈകാലൊടിച്ചിട്ടുതട്ടുമെപ്പേരും
കൊന്നീടാനുംമടിക്കില്ലാദുർന്നയശീലൻ
കുക്ഷിപൂരണത്തിന്നായിട്ടക്ഷിതീസുരൻതാൻകൊന്ന
പക്ഷിമൃഗങ്ങൾതൻസംഖ്യപെരുപ്പംതന്നെ.
പുഞ്ചിരിപ്പൂവിതറുന്നപിഞ്ചുകുഞ്ഞുങ്ങളെക്കണ്ടാൽ
കൊഞ്ചിക്കൊഞ്ചിക്കൈക്കലാക്കിക്കൊടുങ്കാടേറും
മോതിരവുംതരിവളകാതിലയുംകൈക്കലാക്കും
പൈതലിനെശ്ശിവ!ശിവ!പറവാൻവയ്യാ.
കള്ളസ്സാക്ഷികഥിച്ചീടുംകള്ളാധാരംചമച്ചിടും
കള്ളന്യായംകൊടുത്തീടുംകള്ളനാവൻ
രണ്ടുജന്മമുണ്ടാവുകകൊണ്ടുദ്വിജനായീടുന്നു
രണ്ടുജന്മമിതിൽപരംവരണ്ടതുണ്ടോ?
ഹീനകർമ്മനിധിമന്നിൽവാനവനന്നൊരുകാലം
ദീനമൊന്നുപിടിപെട്ടുകിടപ്പിലായി.
ഏതുതരംചികിത്സകൾചെയ്തുനോക്കിയിട്ടുംഭേദ-
മേതുമില്ലാധാരാസുരൻ മരിയ്ക്കാറായി.
നാഡിയെല്ലാംതളർന്നുപോയ്ധാടിയെല്ലാമകന്നുപോയ്
താടിയെല്ലുംപല്ലുംനീണ്ടുപേടിയാംകണ്ടാൽ.
യാത്രാകാലമടുത്തടുത്തെത്തിയപ്പോൾകാലദൂതർ
തത്രവന്നുതിക്കുകൂട്ടീപത്തുനൂറെണ്ണം.
വട്ടക്കണ്ണിട്ടുരുട്ടിത്തീക്കട്ടചുറ്റുംപറപ്പിച്ചു
കുട്ടിത്തിങ്കൾവടിവാർന്നദ്രംഷ്ടകൾകാട്ടി.
ഊക്കനായകുഴല്പോലെമൂക്കിനോട്ടവലുതാക്കി
നാക്കുനീട്ടിപ്പലകപ്പല്ലിളിച്ചുകാട്ടി. ൧
അസ്ഥിമാലകുടൽമാലമസ്തകങ്ങൾകോർത്തമാല
ഇത്തരങ്ങൾചാർത്തീട്ടുള്ളകഴുത്തിട്ടാട്ടി.
പാറയേക്കാൾകട്ടികൂടിക്കാറിനേക്കാൾകറുപ്പുള്ള
ഘോരമെയ്യിൽചോരവസ്ത്രംചേരവേചുറ്റി.
ചണ്ഡമാമിരിമ്പുലയ്ക്കചുുഴറ്റുക്കാട്ടി.
ദന്തിസിംഹവ്യാഘ്രാദിയാംജന്തുക്കളെക്കുത്തിക്കോർത്ത
കുന്തമാകാശത്തിൽമുട്ടുംപന്തിയായ്പൊക്കി
തീമയമായ്വായിൽനിന്നുധൂമമേറ്റംവമിച്ചയ്യോ
ധൂമകേതുക്കളേപ്പോലെഭീമമൂർത്തികൾ
പൊട്ടിച്ചിരിച്ചായുധങ്ങൾതട്ടിമുട്ടിശ്ശബ്ദംകൂട്ടി
ക്കെട്ടിക്കൊണ്ടുപോവാനവർവട്ടവുംകൂട്ടി.
ക്രോധമൂർത്തികളാംകാലദൂതരെക്കണ്ടതിഭീത്യാ
സാധുവിപ്രൻകണ്ണുരണ്ടുമിറുക്കെച്ചീമ്പി
ചാക്കടുത്തുഭാര്യയേയുംമക്കളേയുംവിട്ടുപോവാ-
നുൾക്കളത്തിലുളവായദുഃഖമെന്തോതാം
പത്തുമക്കളുള്ളതിൽവെച്ചെത്രയുംവാത്സല്യമാണു
പത്താമത്തെക്കുമാരനിൽധാത്രീദേവന്ന്
കണ്ണുമറിഞ്ഞീടുംമുമ്പായുണ്ണിയാമവന്റെ പുതു
വെണ്ണയൊത്തമൃദുമേനിപുണർന്നുകൊൾവാൻ
നാരായണനെന്നുതന്നേപേരായുള്ളകുമാരനെ
'നാരായണാ'യെന്നുമെല്ലെവിളിച്ചുവിപ്രൻ
അന്നേരത്താവീട്ടിലുണ്ടായ്വന്നകോലാഹലംചൊൽവാ -
നെന്നാലാവില്ലനന്തൻതാൻവന്നാലുമാകാ
കൌതുകമാംശംഖനാദംകാതുകളിൽകേട്ടനേരം
ഭൂതധാത്രീദേവൻമിഴിയുടൻതുറന്നു.
കണ്ണനുള്ളകോമളാംഗംപൂർണ്ണമായിട്ടപ്പോൾകണ്ട
കണ്ണിനുള്ളപുണ്യപൂരംഗണ്യമോതെല്ലും?
കാർമുകിലിൻനിറമൊത്തപൂമേനിതൻകാന്തിവായ്പും
വാർമുടിയിൽതിരുകീടുംമയിൽപീലിയും,
ലോകമെല്ലാംതീർത്തുരക്ഷിച്ചാകമാനംമുടിയ്ക്കുവാൻ
പാകംപോലൊന്നിളക്കുന്നപുരികങ്ങളും
പാൽക്കടലിൽകടാക്ഷമാംതിരമാലയും.
ചക്രംശംഖംഗദാപത്മമിക്കണ്ടവധരിച്ചുല-
കൊക്കേരക്ഷിയ്ക്കുന്നനാലുതൃക്കരങ്ങളും
നെഞ്ഞടച്ചുചാർത്തീട്ടുള്ളമഞ്ജുളമാംമാലകളും
മഞ്ഞപ്പെട്ടാൽമറച്ചുള്ളമദ്ധ്യഭാഗവും.
ഭക്തിയോടുഭജിച്ചെന്നാൽസക്തിപോലെയെല്ലാംനൽകാൻ
ശക്തികൂടുംമൃദുലമാംതൃക്കഴൽത്താരും
ഏവമൊന്നല്ലിരുനൂറുദേവദേവന്മാരെബ്ഭൂമി
ദേവനന്നുകണ്ടുകണ്ണുതെളിഞ്ഞുപാരം.
നാരായണചാരുരൂപധാരികളാമവരെല്ലാം
സാരൂപ്യംലഭിച്ചപുണ്യസാരന്മാരല്ലൊ
വിഷ്ണുദൂതരവർചൊന്നാർദണ്ഡപാണിദൂതരോടു
'വിഷ്ണുഭക്തനെത്തൊടൊല്ലേവികൃതങ്ങളെ!
ഭീഷണിയ്ക്കുംഭീഷണമാംവേഷമേവംകെട്ടിക്കൃത്യ-
ദൂഷണത്തിനൊരുമ്പെട്ടദുരാത്മാക്കളെ
ശുദ്ധവായു ദുഷിപ്പിയ്ക്കാതിദ്ധരയെവിട്ടുകൊൾവിൻ
ക്രുദ്ധരായാൽചീത്തയാണിക്കൂട്ടരോർക്കേണം.
ക്രൂരവർഗ്ഗങ്ങളേ!നിങ്ങൾദൂരേപ്പോവിനല്ലെന്നാകിൽ
ഘോരവിഷ്ണുതേജസ്സിനാൽനീറാക്കുംഞങ്ങൾ.'
കാലദൂതരവർചൊന്നാർകാലഭേദംതന്നേദുഷ്ട-
ശീലനാരായണവനായീവിഷ്ണുവിന്നിഷ്ടൻ.
തട്ടിപ്പറികുത്തിക്കുലകുട്ടിദ്രോഹംകളവെന്നി-
ദുഷ്ടവൃത്തിവിഷ്ണുഭക്തിച്ചടങ്ങായ്ത്തീർന്നു
വേട്ടപത്നിതന്നെവിട്ടുചേട്ടയാകുംവേശ്യയൊത്തു
കൂട്ടുകെട്ടുമോക്ഷത്തിനുള്ളുത്തമമാർഗ്ഗം.
കള്ളുമോന്തിത്തീണ്ടിത്തിന്നു കള്ളന്ത്രാണമെല്ലാം ചെയ്തു
കൊള്ളയിട്ടാൽ വൈകുണ്ഠത്തിൽ കടന്നുകൂടാം.
ചക്കരവാക്കുരച്ചെന്നാൽമുക്തിസിദ്ധിയ്ക്കും
നന്മതിന്മയൊന്നായ്ത്തീർന്നുധമ്മാധർമ്മഭേദംനിന്നു
നമ്മൾക്കെല്ലാംരാജിവെച്ചുനടക്കാംവേഗം.
നാരായണദൂതർചൊന്നാർ'നാരായണാഎന്നനാമ-
മാരണന്റെനാവുകൊണ്ടൊന്നുച്ചരിച്ചില്ലെ?
എന്തുദോഷംചെയ്താലുംശ്രീകാന്തനാമംജപിച്ചെന്നാ-
ലെന്തുവാദംവിഷ്ണുലോകമവനാണല്ലൊ'.
അന്തകഭടന്മാർചൊന്നാ'രന്തമെത്തുംനേരംലക്ഷ്മീ-
കാന്തനാമംചൊന്നാൽമോക്ഷംകരസ്ഥമെങ്കിൽ
ശിക്ഷയായീകാര്യമെല്ലാമിക്ഷിതിയിലുള്ളധർമ്മ
വൃക്ഷമുടൻമുറിച്ചിട്ടുവിറകുപൂട്ടാം
എന്നുഭൂവിൽജനിയ്ക്കുന്നിതന്നുതൊട്ടുചാകുവോളം
തോന്നുംമട്ടുചെയ്തുകൂട്ടാംദുർന്നയക്കൂട്ടം.
ചാക്കടുത്താൽ'നാരായണ'വാക്കെടുത്തുപ്രയോഗിയ്ക്കാം
തക്കിടിക്കാർനിങ്ങളെത്തുംമുഷ്ക്കടിക്കാനും.
നിങ്ങൾചൊല്ലുംപോലെകേൾപ്പാൻനിങ്ങളുടെദൂതർവേണം
ഞങ്ങൾകാര്യംസാധിയ്ക്കാതെമടങ്ങുമെന്നോ?'
എന്നുരച്ചകൂട്ടർമുന്നോട്ടൊന്നുരണ്ടുചോടുവെച്ചു
നിന്നുപോയീചൂടുകൊണ്ടങ്ങടുക്കാൻവയ്യാ.
ജാതമായ ജാള്യത്തോടുദൂതരപ്പോൾകുതിച്ചോടി
പ്രേതനാഥനോടീവാർത്തപറഞ്ഞിതെല്ലാം
ധർമ്മരാജാവതുകേട്ടുഘർമ്മനീറ്റിൽകുളിച്ചുടൻ
കർമ്മദോഷമെന്നുരച്ചുകരംകടിച്ചു.
മാപ്പപേക്ഷിച്ചപ്പോൾതന്നെറിപ്പോർട്ടൊന്ന-
ങ്ങയക്കേണംക്കോപ്പരാട്ടിക്കഴുതകൾകളഞ്ഞുകാര്യം
'വിഷ്ണുശബ്ദംകേട്ടെന്നാകിലക്ഷണംതാൻതിരിക്കേണം,
വിഷ്ണുദൂതരരുൾചെയ്താൽപറവാനുണ്ടൊ,
ചെന്നുകേറിപ്പിടിച്ചല്ലോചണ്ഡാളന്മാരെ!
കാര്യമോർക്കാതങ്ങുമിങ്ങുംകേറിച്ചെന്നുകലമ്പുന്ന
കാര്യസ്ഥന്മാർവഴിയ്ക്കാണുകുഴക്കമെല്ലാം,
ഈശ്വരന്റെനാമംചൊല്ലാതീശ്വരനെസ്മരിക്കാതെ
വിശ്വത്തിങ്കല്ദേഹചിത്തവാക്കുകളാലെ,
ഘോരകൃത്യംചെയ്വോനാണീനരകത്തിനവകാശി
വേറെയുള്ളവകക്കാരെവെറുപ്പിക്കാമൊ?'
ദൂതർചൊന്നാർ'സ്വാമിൻഞങ്ങൾചെയ്തതെറ്റുപൊറുക്കേണം
പാതകങ്ങൾനോക്കിച്ചെന്നുപറ്റിപ്പോയേവം
എത്രമാത്രംചെയ്തുഘോരകൃത്യമിവന്നതിൻഫല -
മിത്രവേഗംറദ്ദായ്പോമെന്നോർത്തതില്ലൊട്ടും.'
അന്തകനുംചൊന്നാൻ'ശുദ്ധമന്തന്മാരാംപിള്ളർനിങ്ങ -
ളെന്തറിഞ്ഞുമായാമയൻതൻതിരിപ്പുകൾ.
വേടുറച്ചുകരിങ്കാതൽകൂടുംവൃക്ഷംനിറഞ്ഞുള്ള
കാടൊരൊറ്റത്തീപ്പൊരിയാൽകരിയുന്നില്ലെ?
ഒറ്റത്തുള്ളിവിഷമുള്ളിൽപറ്റിയെങ്കിൽശക്തിമാനും
ചെറ്റുനേരംകൊണ്ടുചുറ്റിച്ചത്തീടുന്നില്ലെ?
കട്ടുറുമ്പുംതുമ്പിക്കയ്യിൽപെട്ടുകടിച്ചെന്നാൽമദം
പൊട്ടുംഗജരാജാവും തീപ്പെട്ടുപോവില്ലെ?
കട്ടിയായരോഗംവന്നുപെട്ടുചക്രംതിരിയുമ്പോ-
ളൊട്ടുമരുന്നാലേസൌഖ്യപ്പെട്ടീടുന്നില്ലെ?
അപ്രകാരംനൂറുകോടിദുഷ്പ്രവൃത്തിയ്ക്കുള്ളദോഷം
ക്ഷിപ്രംനീങ്ങുംഭഗവാന്റെസൽപ്രസാദത്താൽ
ശ്രീമണാളൻതന്റെതിരുനാമജപംപോലെയൊന്നു -
മാമയംതീരുവാനുള്ളമരുന്നില്ലല്ലൊ'.
ശ്രാദ്ധദേവൻതന്റെവാക്യംശ്രദ്ധപൂണ്ടുകേട്ടദൂതർ
ബദ്ധമോദം'നാരായണാപാഹി'യെന്നോതി.
ലൊന്നുകേട്ടാലവിടംവിട്ടൊളിച്ചുമണ്ടും
ബ്രാഹ്മണനെവിഷ്ണുദൂതർപൊന്മയമാംതേരിലേറ്റി
ചെമ്മേവൈകുണ്ഠമാംപരബ്രഹ്മത്തിൽച്ചേർത്തു.
നാരായണശബ്ദംകൊണ്ടീയാരണനുമോക്ഷംകിട്ടീ
നാരായണനാമംനിത്യംജപിച്ചു കൊൾവിൻ
നാരായണാനാരായണാനാരായണാനാരായണാ
നാരായണാനരകാരേതുണയ്ക്കനമ്മെ.