രസികരഞ്ജിനി
കൊ.വ. 1080 കര്ക്കിടകം
ക്ഷിതിനാഥൻമുറപോലെകാത്തകാലം
അതിചിത്രമൊരിന്ദ്രജാലമുണ്ടാ-
യതിനെപ്പറ്റിയൊതുക്കിയോതിടുന്നേൻ 1
പരദേശിപരംപുകൾന്നപീതാം-
ബരനയ്യൻ,പടുവിന്ദ്രജാലശാസ്ത്രി
സരസംമലയാളനാടുചുറ്റി-
പ്പരമാശ്ചര്യമുതിർത്തുമിക്കവർക്കും. 2
ഒരുനാളിറണാകുളത്തുനിന്നി-
ട്ടരചൻകൊച്ചിയിലേയ്ക്കുപോയിടുമ്പോൾ
പരമാക്കടലൊത്തകായൽമദ്ധ്യ -
ത്തിരയിൽക്കണ്ടിതുചന്തവാണിഭത്തെ 3
പലപട്ടുകൾപാവപാത്രജാലം
വിലയേറുംചിലരത്നഭൂഷണങ്ങൾ
വിലസുന്നവിരിപ്പിലിപ്രകാരം
പലതുംവെച്ചൊരുപട്ടരുണ്ടിരിപ്പൂ. 4
ഇതുവാങ്ങുവിനെന്നെടുത്തുകാട്ടു-
ന്നിതുവെയ്ക്കുന്നു,പകിട്ടുചൊല്ലിടുന്നു
അതുകണ്ടരചൻതിരിഞ്ഞു ബോട്ടിൽ
പ്പുതുമന്ദസ്മിതമോടൊരാളെനോക്കി. 5
ട്ടെഴുമായാളഥബോട്ടിൽനിന്നിറങ്ങീ
അഴകിൽപ്പരദേശിപിട്ടുകാട്ടും
പുഴയിൽകാൽനടയായ്നടന്നുചെന്നൂ. 6
അടിയൊന്നവനൂന്നിവെച്ചിടുമ്പോ
ളിടിയുന്നൂചിലകാഴ്ചതാണിടുന്നൂ
വടിവോടവനെത്തിയപ്പൊഴയ്ക്കും
പിടികിട്ടാപ്പടിവാണിഭങ്ങൾമുങ്ങീ. 7
ഒടുവിൽപരദേശികായലിങ്കൽ
ക്കുടുമത്തുമ്പുവരെയ്ക്കുമാണ്ടുപോയീ
പടുവാംപരനപ്പൊഴാശുകഷ്ട -
പ്പെടുമാബ്രാഹ്മണനെപ്പിടിച്ചുപൊക്കീ. 8
കരയുംദ്വിജനക്കനിഞ്ഞുപിന്നെ -
ക്കരയെത്തിപ്പതിനാശുബോട്ടുകേറ്റീ
പരദേശിയെയാദരിച്ചുവീണ്ടും
ധരണീശൻനലമോടുസൽക്കരിച്ചൂ. 9
തരമോടഥകൊച്ചിപുക്കിറങ്ങീ -
ട്ടരചൻവാണിതുരാജധാനിയിങ്കൽ
നരനായകനാദരിച്ചപീതാം-
ബരനയ്യൻപരതുഷ്ടിപൂണ്ടിരുന്നൂ. 10
ബഹുധാടിയിലിന്ദ്രജാലശാസ്ത്രം
ബഹുലാശ്ചര്യമിതെന്നുശാസ്ത്രിവാഴ്ത്തീ
ബഹുധാബഹളംവിചിത്രമെന്നായ് -
ബ്ബഹുമാനിച്ചരുൾചെയ്തുതമ്പുരാനും, 11
ട്ടിവശീലിച്ചവനെന്നിടത്തുനോക്കി
അവനീപതിചൊന്നവാറുകോപ്പി -
ല്ലിവനെന്നാൻവിനയത്തോടാമനുഷ്യൻ. 12
അഥവല്ലതുമൊന്നുകാട്ടുകെന്നായ് -
പ്രഥമാനദ്വിജനാഗ്രഹിച്ചുരയ്ക്കെ,
പ്രഥമംനൃപനോടുചൊന്നവാക്കുൽ
ഗ്രഥനംചെയ്തുപറഞ്ഞൊഴിഞ്ഞുവിദ്വാൻ 13
പകരുന്നതുനേരമന്തിയാവും
പകലുണ്ടിട്ടുടനക്കരയ്ക്കുപോണം
സകലംദ്രുതമായിടട്ടെയെന്നാൻ
സകലർക്കുംപ്രഭുമാടഭൂമണാളൻ 14
അമറേത്തുകഴിഞ്ഞുകൂടെയുള്ളോ-
രമരാതാശുഭുജിച്ചമാന്തമെന്ന്യേ-
കുമരൻമുതലായബോട്ടുകാർക്കും
ക്രമമായഷ്ടികൊടുത്തുതുഷ്ടിയാക്കീ 15
ചെറുതിങ്ങിനെതാമസിച്ചവാറേ
കറുകാർവന്നുനിറഞ്ഞിതംബരത്തിൽ
മുറുകീകടുകാറ്റുകാതുകണ്ണും
മറുമട്ടാമിടിമിന്നലുംതകർത്തൂ. 16
മഴപെയ്ത്തുകഠോരമായ്ത്തുടങ്ങീ
പുഴപൊങ്ങീകടലുംകലങ്ങിവിങ്ങി
അഴികായലുമൊന്നുപോലിണങ്ങി
വഴിമുങ്ങീപുരപാടവേപുഴങ്ങീ 17
തിരയായ്കോവിലകത്തിനുള്ള മുറ്റം
അരചൻമരുവുന്നസൌധവീഥീ
നിരവാതിൽപടിയോളമായിവെള്ളം. 18
പ്രളയാഗമമോ,നമുക്കു ജീവൻ
കളയാനുള്ളൊരുകാലമായിതെന്തോ?
ഇളകുംകരളോടിവണ്ണമോർത്താ -
നിളകാപ്പോൻപിറകിന്ദ്രജാലശാസ്ത്രി. 19
കുമരൻമുതലായബോട്ടുകാര-
ക്രമമായ്ക്കണ്ടമഹാജലാഗമത്തിൽ
ക്ഷമവിട്ടുവലിച്ചുകേറ്റിമാട -
ക്ഷമകാപ്പോന്റെയടുത്തുബോട്ടണിച്ചു. 20
അതിലേയ്ക്കഥപട്ടർമുമ്പുകേറു-
ന്നതിനായിട്ടുജനാലവാതിലൂടേ-
ധൃതിയോടുകടന്നുചാടിചോടേ
പതിയാതപ്പൊഴൊരാളണഞ്ഞുതാങ്ങീ 21
ഇതിലൊന്നുകുറച്ചുതമ്പുരാനും
മതിമോഹംപിണയാമതിന്നുമുമ്പേ
ധൃതികൊണ്ടുമനസ്സിലായികാര്യം
ധൃതികൂട്ടീലതുകൊണ്ടുമാടരാജൻ. 22
ജവമോടിഹപട്ടരെപ്പിടിച്ചു -
ള്ളവനെപ്പാർത്തുതിരിച്ചറിഞ്ഞവിപ്രൻ
അവനാമറിമായമുഖ്യകർത്താ-
വവനാകുന്നുമരച്ചെരിപ്പുകാരൻ. 23
ല്ലഴലേറ്റുന്നിടിയില്ലമിന്നലില്ല
പുഴപൊങ്ങലുമില്ലബോട്ടുമില്ല -
പ്പൊഴഹോകേവലമിന്ദ്രജാലമെല്ലാം. 24
ചേരാനല്ലൂർക്കുഞ്ചുകർത്താ-
വാരാണെന്നതറിഞ്ഞീടാതേ
പോരായ്മയ്ക്കേര്പ്പെട്ടേനെന്നോർ -
ത്താരാൽനാണിച്ചോടീവിപ്രൻ 25
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️