രസികരഞ്ജിനി
കൊ.വ. 1080 എടവം
ലെന്നല്ലയൊസുമുഖി!ചൊന്നതുപണ്ടുതന്നെ
ഇന്നെന്തുപിന്നെയുമലട്ടിമിരട്ടിടുന്നേൻ -
കുന്ദപ്രസൂനസുരദേ,സുതനോ,സുശീലേ? 1
വന്നീടുകെന്നരികിൽനിന്റെമനക്കുരുന്നിൽ
വന്നെത്തിടാനതിരസം,കഥയൊന്നുരക്കാം;
എന്നാര്യയാംഭവതിതന്റെമനസ്സുഖത്തി-
ലെന്നുംകൊതിച്ചമരുവുന്നവനല്ലയോഞാൻ? 2
എന്നെന്റെചാടുമൊഴികേട്ടുമനസ്സലിഞ്ഞി-
ട്ടുന്നിദ്രമോദമവളെന്റെയടുത്തിരുന്നു
സൌന്ദര്യധാടിയുടെനല്ലയൽവാഴ്ചമൂല-
മന്നെന്റെവീഴ്ചകളഹോദ്വിഗുണീഭവിച്ചു 3
പാഥോജനേർമിഴിമനസ്സിൽവളർന്നുചുറ്റു-
മേതാനുമല്ലതിർകവിഞ്ഞൊഴുകുംപ്രമോദം,
ഏതാവതെന്നിലുമുടൻപ്രസരിക്കുമെന്നോർ-
ത്തേതാകിലുംപറകതന്നെയതെന്നുറച്ചു 4
കാലംകഴിഞ്ഞുവളരെ,പെരുമാളുവാഴും,
കാലത്തിലുന്നതനിടപ്രഭുനായരുണ്ടായ്
നാലഞ്ചുപത്നികളുമുണ്ടതിൽവെച്ചൊരുത്തി
പാലഞ്ചിടുംമൊഴിയവന്റെമനസ്സുകട്ടു 5
ചേതസ്സൊരുത്തിയുടെകൈവശമായിവന്നാ-
ലോതേണ്ടതില്ലവനവൾക്കൊരുദാസനായി
മേതാണ്ടിവന്റെനിലപോലെയതെന്നുവെക്കൂ 6
വേണുന്നതൊക്കെയുമവൾക്കവനേകകൊണ്ടു
കാണുന്നതൊക്കയിലുമാശമുഴുത്തുവന്നു
ആണുങ്ങളേണമിഴിമാർമണികൾക്കുചേരും
നാണംകെടുക്കുവതിനാദ്യഗുരുക്കളല്ലൊ? 7
അന്നായരത്തരുണിമാധവിയിൽകൊതിച്ചു
നന്നേക്കുഴങ്ങിമരുവുന്നൊവനെങ്കിലുംകേള്
ധന്യേ,മഹാരസികനാണതിധീരനാണു
മാന്യൻവെറുംവഷളനാംവിടനല്ലതെല്ലും 8
നാളേറയങ്ങിനെകഴിഞ്ഞവരൊത്തുപാരം,
മേളിച്ചുവാണതിലിടക്കൊരുനാളുഷസ്സിൽ,
കേളോമലെ,പ്രഭുമുറക്കുകുളിച്ചുതന്റെ
നാളീകനേത്രയോടുരച്ചുചിരിച്ചുകൊണ്ട് 9
എന്നോമലെകുറിയിടാൻവഴുകുന്നുചാണ,
ചെന്നിങ്ങെടുത്തുതരണേതരളായതാക്ഷി!
ധന്യേ!ത്വദീയകരതാരതിനാലരച്ചു -
തന്നേതരൂമലയജംമടവാർമണേനീ 10
ഏവംപ്രിയന്റെവചനംബതകേട്ടനേരം
ഭാവംപകർന്നരിശമോടൊരുനോക്കുനോക്കി
കോപംവധൂതനുവെടുത്തുവളഞ്ഞിടുംഭ്രൂ -
ചാപത്തിൽനിന്നുകഠിനാസ്ത്രമയച്ചിടുംപോൽ 11
'എന്തോർത്തുരച്ചിതിദമെന്നൊടുനിങ്ങളിപ്പോ-
ളെന്താണുപേയുപറയുന്നിതുകമ്പമായൊ?
ണ്ടെന്തോതിചെയ്വതിനു,ചാണയെടുക്കുവാനൊ? 12
ഭാരം പെരുത്തു പെരുതായൊരുകല്ലുകയ്യിൽ
പേറാനെനിക്കുശിവനേ,കഴിവുള്ളതാണോ?
ചാരുത്വമുള്ളചെറുമുല്ലയതിന്നുചുട്ട
നീരൊട്ടൊഴിപ്പതിനുനിങ്ങൾമടിക്കയില്ലാ 13
ഇല്ലാതെപോയിതവലജ്ജയൊരല്പമെന്നോ-
ടല്ലൊപറഞ്ഞതുകനത്തൊരുകല്ലെടുപ്പാൻ!
ഇല്ലേഭവാനുദയയിന്നു,ബിസംകണക്കു
സല്ലോലമെന്റെതനുവെന്നുമറന്നുപോയോ? 14
പാരിച്ചകോപമോടുമിങ്ങിനെമംഗലാംഗി
നേരിട്ടുകൊണ്ടുപൊടിപാറ്റിപുലഭ്യവർഷം
ധീരത്വമോടുമതുകേട്ടുസഹിച്ചൊടുക്കം,
സാരസ്യമോതിയവനുത്തരമിത്തരംതാൻ 15
അല്ലേസുരാംഗനഗണംപണിയുന്നചാരു
കല്യാണരൂപമിയലുംമടുവാണിമൌലേ,
വല്ലാത്തബദ്ധമതുഞാനറിയാതെ ചെയ്ത -
തെല്ലാംപൊറുക്കുംമുറക്കുമനോഹരാംഗി! 16
ഏവം പറഞ്ഞൊടുവിലൊന്നുഹസിച്ചു,ചിത്തം,
വേവുന്നൊരുഷ്ണതരമാംപരിഹാസഹാസം
ആവുന്നനാളിതിനുഞാൻപ്രതിചെയ്വനെന്നു
ഭാവത്തിലൊന്നുതലയാട്ടിയിരുന്നുനായർ 17
കുറ്റങ്ങളറ്റൊരനുരാഗസമേതമൊന്നി-
ച്ചേറ്റംസുഖിച്ചുമരുവീടിനരണ്ടുപേരിൽ
പിറ്റേദ്ദിനത്തിലവിടെബ്ബതകണ്ടതില്ലാ 18
അഞ്ചാറുനാളവിടെനിന്നുകഴിഞ്ഞുവീണ്ടും,
തഞ്ചാരുകാന്തയോടിണങ്ങിവസിച്ചുനായർ
പഞ്ചാരവാണിയോടടുത്തൊരുനാളിരിക്കും
തഞ്ചത്തിലന്നവിടെവന്നൊരുവൻവണങ്ങി 19
ഏണാക്ഷിതന്റെസഹവാസസുഖംലഭിച്ചു,
വാണീടുമപ്പൊഴുതുവന്നവനോടൊരല്പം,
കാണിച്ചുകോപ,മതിനൊന്നുവണങ്ങി'തട്ടാ
നാ'ണെന്നുരച്ചവനുമൊന്നടികൂപ്പിവീണ്ടും 20
കക്ഷത്തിലങ്ങിനെപൊതിചുരുട്ടിവെച്ചു,
രക്ഷിച്ചസാധനമെടുത്തഥകെട്ടഴിച്ചു
സൂക്ഷിച്ചുനോക്കിയതുദമ്പതിമാരതിത,
മക്ഷിക്കുതോഷമുളവായിതുരണ്ടുപേർക്കും 21
ഏറ്റംവലിപ്പമിയലുന്നപതക്കമൊട്ടു
കുറ്റംവെടിഞ്ഞുപണിചെയ്തതുമുമ്പിലേവം,
തെറ്റെന്നുമാധവിമനോഹരികണ്ടവേഗ-
മറ്റംവെടിഞ്ഞകുതുകേനകുതിച്ചെണീറ്റു 22
ചെന്നങ്ങെടുത്തതു തിരിച്ചുമറിച്ചുനോക്കി,
നന്നെന്ന നാട്യമൊടുപുഞ്ചിരി തൂകി മന്ദം
'ഇന്നെന്തുതന്നെവിലയാകിലുമാശുവാങ്ങി -
ത്തന്നീടവേണ'മിതികാന്തനൊടായുരച്ചു. 23
മട്ടൊത്ത ചാടുമൊഴിയും വഴിയെപ്പതക്കം,
കിട്ടാനവൾക്കു കൊതിയും പതിതാനമന്ദം,
ലിട്ടാശുതൂക്കിയുരചെയ്തുരുമോദമോടെ. 24
'കാര്യംനിനക്കിലിതുനല്ലതുപൊന്നുനന്നി-
താര്യംപ്രവൃത്തി,ബഹുഭംഗിയുമുണ്ടുപക്ഷേ,
ഭാര്യേനിനക്കുതരമല്ലകനംപെരുത്തു -
ണ്ടാര്യേ!വഹിക്കവഹിയാ,വലുതാണിതേറ്റം 25
ഈമാതിരിക്കുഘനമുള്ളവ,നീയണിഞ്ഞാൽ
പൂമേനിനിന്നുടെതളർന്നുപിളർന്നുപോകും.
നീമന്മനോഹരി!യിതിൽചെറുതുംവൃഥാവിൽ
ക്കാമംനടിക്കരുതു,പൊട്ടെയതങ്ങുപൊട്ടെ. 26
എന്നിങ്ങിനേകണവനോതിയവാക്കുകേട്ടു,
തന്വംഗിയേവമവനോടുചിരിച്ചുരച്ചു
'നന്നങ്ങുനല്ലറിവെഴുന്നപുമാനിതിന്നൊ
നന്നെക്കനുപെരുകുമെന്നുപറഞ്ഞതിപ്പോൾ? 27
ആഹന്തകഷ്ടമിതിനെന്തുഘനം?ഭവാന്റെ
മോഹാതിരേകമതുപല്ലവതുല്യമേതൽ
ദേഹംമദീയമിദമെന്തുനിനച്ചുചെന്താ-
രോ,ഹെ!തളർന്നുപിളരാനൊരുകുട്ടിയോഞാൻ? 28
നെഞ്ഞാകെമൂടിമറയുന്നൊരുപണ്ടമെന്റെ,
നെഞ്ഞിൽധരിച്ചുമരുവുന്നതിനെത്രനാളായ്
നെഞ്ഞിൽകൊതിച്ചുമരുവുന്നതതിനുകാമം-
രഞ്ജിച്ചിടുംപടിലഭിച്ചതുഭാഗ്യമല്ലെ?'- 29
വേണ്ടുംവിധംപലതുമേവമുരച്ചുനോക്കി
വണ്ടാറണിക്കുഴലിയെങ്കിലുമന്നുനായർ
തുണ്ടായിദുഃഖമതിനാൽമതിനേർമുഖിക്ക്. 30
ഓർക്കിൽ ഭവാനിതു തരത്തിലൊരുത്തിവേറെ
യാർക്കോകൊടുപ്പതിനുവേണ്ടിനിനച്ചിടുന്നു
തർക്കംപറഞ്ഞുഫലമില്ലിഹകാന്തനെന്റെ
നേർക്കില്ലതെല്ലുദയ,യില്ലതിനിങ്ങുഭാഗ്യം 31
ഇത്ഥംപറഞ്ഞുതരുണീമണികണ്ണിൽവെള്ളം,
വാർത്താൾചുകന്നമുഖ,മക്കുളുർകൊങ്കതുള്ളീ
ധൂർത്തല്ലനാസികതുടിച്ചു,കടിച്ചുചുണ്ടു,
താർത്തേന്മൊഴിക്കുചെറുവീർപ്പുരുവേഗമായി 32
ഏവംവിധംവിധുമുഖീമണിയാൾക്കുതന്റെ
ഭാവംപകർന്നുകണവൻബതകണ്ടുചൊന്നാൻ
ഹേവന്ദനീയഗുണമേറ്റമിണങ്ങിയൊന്നായ്
മേവുംസുശീലവതി!തേമതിതേവിഷാദം. 33
പണ്ടംധരിച്ചുതവമാറിനുചേർന്നിടുംശ്രീ
പണ്ടത്തിനാശുതവമാറുനിമിത്തമാംശ്രീ
രണ്ടുംനിമിത്തമുളവായ്വളരുംപ്രഭാശ്രീ
കണ്ടിട്ടുഞാനധികമോദമിയന്നിടട്ടെ. 34
കല്യാണരൂപിതരസാപരിതാപമെല്ലാം
മെല്ലെക്കളഞ്ഞഥകനത്തപതക്കമേറ്റം
ഉല്ലാസമോടവൾധരിച്ചുചിരിച്ചുകാന്ത -
നുള്ളാലെതെല്ലുമതിമാനതുകണ്ടനേരം. 35
തട്ടാനുമൊട്ടുചിരിവന്നിതുപൊട്ടിയെങ്കിൽ
മട്ടോന്മൊഴിക്കുപെരുകുംബഹുകോപമെന്നും
കാട്ടാതെതന്നുടെവികാരവിശേഷമപ്പോൾ. 36
കാന്തന്റെകണ്ണിനുകുതൂഹലമേകുവാനും
സ്വാന്തത്തിലുള്ളസുഖമാട്ടുവളർക്കുവാനും,
അന്തർമ്മുദാതരുണിയോടുനടന്നുകാട്ടി
താന്തന്റെവേദനമറച്ചുചുളിച്ചുദേഹം 37
ആര്യേ!നിണക്കതുവഹിച്ചുനടക്കുവാൻ സൌ -
കര്യംപരംപരിചിലുണ്ടുപയോജനേത്രെ!
വീര്യംപെരുത്തതരുണീമണി,നീയതാട്ടെ
കാര്യംനമുക്കുപറയാമതഴിച്ചുവെക്കൂ 38
എന്നാശുകേട്ടവളഴിച്ചതുതാഴെവെച്ചു
മന്ദസ്മിതപ്രചുരമംഗളമംജുളാസ്യാ
എന്നേ!ഘനംപുനരിതെന്നുശപിച്ചുചിത്തേ
പൊന്നാശകൊണ്ടതുപുറത്തുപറഞ്ഞതില്ല. 39
കേട്ടാലുമെങ്കിലയിസുന്ദരിയൊന്നുകണ്ണു
കാട്ടീടിനാനവിടെനായരതാശുകണ്ടു
തട്ടാനെടുത്തതുടനെനിജമുട്ടികൊണ്ടു
തട്ടിപ്പൊളിച്ചുപൊളിയല്ലവർമുമ്പിൽവെച്ചു. 40
എന്തോതിടേണ്ടതുപൊളിച്ചുവെളിക്കുകണ്ട -
തെന്താണു?ഹന്തശിവ!നല്ലൊരു ചാണയല്ലൊ?
കാന്തന്റെവഞ്ചതിയതെന്നവളങ്ങറിഞ്ഞു
കാന്തൻചിരിച്ചുതലയാട്ടിവസിച്ചിതന്നും. 41
കയ്യാലെടുപ്പതിനാഹോകനമുള്ളചാണ
മെയ്യിൽധരിച്ചഥനടപ്പതിനില്ലഖേദം
പയ്യേവഹിക്കുമതുപൊന്നുപൊതിഞ്ഞുതന്നാൽ. 42
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️