രസികരഞ്ജിനി
കൊ.വ. 1080 മകരം
പ്പയ്യെന്നുതൊട്ടു, പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരീപ്പുരുഷാകൃതിത്വം
കയ്യിൽ കിടച്ചവർ കളഞ്ഞു കുളിച്ചിടൊല്ലെ.
2. ഇന്നുണ്ടു ജോലി, ഭഗവൽസ്മൃതി, നാളെയാവാ-
മെന്നോർത്തു പോകരുതു മാനുഷനായ്പിറന്നാൽ
എന്നോ നമുക്കു മരണം, മൃതിപെട്ടുപോയാൽ
പ്പിന്നെപ്പിറക്കുവതുമെന്തൊരു ജന്തുവായോ?
3. ഹേമാംഗനാദി വിഷയാംബുധിയിൽ പതിച്ചു
കാമാദി വൈരിവശരായ്ക്കഷണിച്ചിടാതെ
നാമീ പ്രപഞ്ചപരമാർത്ഥമറിഞ്ഞു ചുമ്മാ-
നാമം ജപിയ്ക്കിലിനിമേൽ ജനിയാതിരിയ്ക്കാം.
പേർക്കുന്ന ബുക്കിലൊരു നാമപദം പതിഞ്ഞാൽ
ലാക്കായ് നമുക്കു പുനരാപ്പുരുഷൻ്റെ നേരെ
നോക്കുന്നതിന്നു യമനില്ലവകാശലേശം.
5. കാലാരിതൻ കഥ മറന്നു കളത്രപുത്ര-
ജാലം, പുലർത്തുവതിനായ്പണി ചെയ്തിരുന്നാൽ
കാലൻ കയർത്തു കയറിട്ടു വലിച്ചിഴയ്ക്കും
... കടന്നു തടവാനൊരു ബന്ധുവാരോ?
6. ദായാദിപുത്രഗൃഹഭൃത്യധനാഭിമാന-
ജായാദിയിൽ കൊതിവളർക്കുമൊരീ പ്രപഞ്ചം
മായാവിലാസമയമെന്നു മനസ്സിലായി-
പ്പോയാൽകഴിഞ്ഞു പുനരായവ പുല്ലുപോലെ.
7. തിയ്യാളിടുന്നതു തനിക്കൊരു തീറ്റയെന്നോർ-
ത്തിയ്യാനതിൽ ബത പതിച്ചു പെടുന്നപോലെ
ഇയ്യുള്ളനാം വിഷയവൻകടലിൽ പതിച്ചി-
ട്ടയ്യോ കിടന്നു കഷണിച്ചു നശിച്ചിടുന്നു.
8. സാരം തിരക്കുകിലഹോ ബഹു തുച്ഛമിസ്സം-
സാരം, സമസ്തമൊരു ശുദ്ധമഹേന്ദ്രജാലം
ചാരം ധരിച്ചു തിരുമേനിയിൽ നാം മനസ്സ-
ഞ്ചാരം തുടങ്ങിലതു പെട്ടപൊളിഞ്ഞു കാണാം
9. മുട്ടാതകണ്ടു ഭഗവൽസ്മരണേ, മനസ്സു-
മുട്ടാതകണ്ടു കഴിയുന്നൊരു മർത്ത്യജന്മം
പൊട്ടിച്ചിടാതെയൊരു തേങ്ങ, കരിംകുരങ്ങിൻ-
കുട്ടിക്കു കിട്ടിയതുപോലെ കഴിഞ്ഞിടുന്നു.
ദൂരക്കളഞ്ഞു, ദുരഹംകൃതിയുള്ളതെല്ലാം
തീരെത്യജിച്ചു. തിരുനാമപദം ജപിച്ചാൽ
തീരും നമുക്കു ജനനീജഠരപ്രവേശം
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️