രസികരഞ്ജിനി
കൊ.വ. 1080 മകരം
ഉണ്ടായുള്ളൊരു സംവാദമുരുമോദമുരച്ചീടാം.
ശ്രീ വിങ്ങിടുന്നൊരഴകെത്രയുമാഭിജാത്യ-
മീ വൻഗുണങ്ങൾ വിലസുന്നതു കൊണ്ടു നിത്യം
പൂവിന്റെ വംശമതിലിന്നധിരാജനായി
മേവുന്നു, ഞാനതിനു സംശയമില്ല തെല്ലും. 1
എന്നോടു തുല്യമഴകില്ല സഖേ! നിനക്കി-
ങ്ങെന്നല്ല, പാർക്കിൽ നഹി ജാതിവലിപ്പവും തേ;
ചിന്നുന്ന ഗർവമൊടിവണ്ണമഹോ! ഞെളിഞ്ഞാൽ
മന്നിങ്കലുള്ള ജനമൊക്കെ ഹസിക്കുമല്ലൊ. 2
ശ്രീകാളിദാസമുഖരാം കവികൾക്കു പണ്ടേ-
യേകാന്തബന്ധുത കലന്നു വസിക്കുമീ ഞാൻ
മാഴ്കാതെയിക്കുസുമരാജ്യമതിന്റെ നല്ലോ-
രേകാധിപത്യമോടു വാഴ് വതു യുക്തമല്ലൊ. 3
ഷേക്സ്പീയരാദികവിമൌലികൾ പണ്ടുപണ്ടേ
വായ്ക്കുന്നൊരെന്നുടയ വർണ്ണഗുണത്തെയത്രേ
നീക്കം വെടിഞ്ഞധികമായ് സ്തുതിചെയ്തതെന്നു
കേൾക്കുന്നതിന്നിഹ നിനക്കിടയായതില്ലേ? 4
ഇക്കണ്ട ലോകമഖിലം ബത! സൃഷ്ടിചെയ്ത
ചൊൽക്കൊണ്ടിടുന്ന വിധിയെന്നുടെ പുത്രനല്ലൊ;
ഇക്കാര്യമൊന്നു നിരുപിക്കുകിലെൻമഹത-
മെക്കാലവും കുറയുകില്ലതിനില്ല വാദം. 5
സൃഷ്ടിച്ചു വിഷ്ണുവിതിലെന്തു ഭവാനു ബന്ധം?
പിട്ടേവമെന്തിനരുളുന്നു? നിനക്കു രാജ്യം
കിട്ടേണ്ടതിന്നു വഴിയില്ല വിവാദമില്ല. 6
കഷ്ടം ഭവാൻ്റെ മൊഴി,യെങ്കിലുമൊന്നു ചെല്ലാം
പുഷ്ടപ്രഭാവമെഴുമെന്നുടെ കാന്തി കണ്ടാൽ
ശിഷ്ടർക്കു നല്ല ബഹുമാനവുമുള്ളിലേറ്റം
തുഷ്ടിപ്രസാദവുമുദാരമുദിക്കുമല്ലൊ. 7
പൂവിനു വേണ്ട ഗുണമത്ര മനോഹരത്വം
താവുന്ന നല്ലമണമെന്നതു സിദ്ധമത്രേ
ആ വൻഗുണം കരുതിടുമ്പൊഴുതെന്നൊടൊപ്പ-
മാവുന്നതെങ്ങനെ ഭവാനയി സാധുബുദ്ധേ! 8
കൊള്ളാമെടോ തവ മണം തവ പാർപ്പിടത്തി-
ന്നുള്ളിൽ കടന്നിടണമെങ്കിലഹോ ജനങ്ങൾ
മുള്ളെത്ര കൊള്ളണമതോർക്കുകിൽ വേണ്ടയെന്നു
തള്ളീടുമാരുമയിതേ മണമൊക്കെ നൂനം. 9
വെള്ളത്തിനുള്ളിൽ മരുവുന്നതിനാൽ നിനക്കു
മുള്ളുള്ള വാർത്തയറിയുന്നവരില്ലയെന്നോ?
മുള്ളുള്ള നിന്നരികിലെത്തിടുവാൻ തുനിഞ്ഞാൽ
വെള്ളത്തിൽ വീണു മൃതിയും നിയതം ഭവിക്കും. 10
ധാരാളമുള്ള മമ ശുദ്ധി നിനച്ചു ഭക്ത-
ന്മാരായിടുന്ന ജനമന്വഹമാത്തമോദം
പേരാർന്നൊരെന്നെ നലമേറിന മാലയാക്കി-
പ്പാരാളുമീശ്വരനു ചാർത്തിവരുന്നതില്ലേ? 11
ക്കൊള്ളിച്ചിടുന്നതു ചിതം, വലിയോർക്കു മുൻപിൽ
ഉള്ളത്തിലോർക്കുക മഹാജനമെന്ന മൌലി-
ക്കുള്ളിൽ തരത്തിലണിയുന്നിതമന്ദമോദം. 12
വണ്ടാറണിക്കുഴലിമാരുടെ ചാരുനേത്രം
കൊണ്ടാടിടേണ്ട വദനം, പദമെന്നുവേണ്ടാ
കണ്ടാൽ മനോഹരതരം കരമെന്നിവയ്ക്കി-
ത്തണ്ടാരിനാണു സദൃശത്വമതോർമ്മയില്ലേ? 13
രസികരഞ്ജിനിയില് (വോള്യം 3) കൊ.വ. 1080 കുംഭം
തുല്യത്വമുണ്ടു മമ നീയതു കേട്ടതില്ലേ?
ചൊല്ലാർന്നിടുന്ന വദനത്തിനു താഴെ ഞാനോ
ചെല്ലുന്നതില്ല സമതയ്ക്കതു നിന്ദ്യമല്ലൊ. 14
അൻപാർന്നൊരിക്കൽ വിലസീടുകിലന്നു നിൻ്റെ
വൻപാകവേ തളരുമാശു നശിച്ചിടും നീ,
ഇമ്പം കലർന്നു വിലസീട്ടലസാതെ ഞാനോ
കൂമ്പുന്നു വീണ്ടുമതുപോൽ പലനാൾ വസിക്കും. 15
ക്കാലം വസിക്കുകിലുമായതു നിന്ദ്യമത്രേ;
ശീലത്തിൽ നിശ്ചലതയുള്ളവരല്പമാത്രം
കാലം വസിക്കിലുമതാണഭിനന്ദനീയം. 16
പാലാഴിതന്നിലമരും ജഗദീശനേറ്റം
ലീലാരസം കരുതിയെന്നെയമന്ദശോഭം
ചേലാർന്ന പാണിയതിൽ വച്ചലമോമനിച്ചേൻ -
ശ്രീ ലാളനേ കുതുകിയായ് മരുവന്നുവല്ലൊ. 17
കെങ്കേമനെന്നു വെറുതേ കരുതേണ്ട തെല്ലും,
നിൻകേളിയൊക്കെ വഴിപോലറിയുന്നു ഞാനും!
പങ്കേ ജനിച്ചതുനിമിത്തമഹോ! നിനക്കു
പങ്കേരുഹാഖ്യ ജനമിങ്ങരുളുന്നതില്ലെ? 18
ഉണ്ടായിടുന്നു വലുതായ ഗുണങ്ങളെന്നാ-
ലുണ്ടായ ദിക്കു തിരയുന്നതയുക്തമത്രെ;
ഉണ്ടായി ധീവരമഹേളയിലെന്നമൂല-
മുണ്ടാകുമോ മറ പകുത്ത മുനിക്കു ദോഷം? 19
എന്നാകിലും നിയതകാരണധർമ്മമോർത്താൽ
നന്നായി നില്ക്കുമിഹ കാര്യമതിങ്കൽ നൂനം;
മന്നിൽ ജലാശയസമുത്ഭവനാം നിനക്കു
ചിന്നുന്ന നീചഗതിയെങ്ങിനെ വിട്ടുമാറും? 20
ലോകാവലിക്കൊരു വിളക്കിനു തുല്യമായി-
ട്ടാകാശദേശമതിൽ വാണരുളുന്ന സൂര്യൻ
ഏകാന്തമാം പ്രണയമാർന്നൊരു ബന്ധുവായി-
ട്ടേകുന്നു സാരമെനിക്കു കരത്തെ നിത്യം. 21
ച്ചന്തം കലർന്നു മരുവും ശശി വൈരമോടേ
അന്തിക്കണഞ്ഞു സുതരാം കരതാഡനത്താൽ
സന്താപമങ്ങരുളിടുന്നതുമോർക്കണം നീ. 22
ഭേഷായിതേഷണി, യവന്നുദയം വരുമ്പോൾ
ദോഷാഗമം കരുതി ഞാനിഹ കണ്ണടയ്പൂ;
ദോഷാകരൻ ജളനകത്തു കളങ്കമുള്ളാൻ
തോഷാലുദിപ്പതു ജഗത്തിനു ദോഷമല്ലൊ. 23
ആമോദമേറ്റമരുളുന്ന മദീയമായോ-
രാമോദമുള്ള ഹിമവാരിയണിഞ്ഞു മെയ്യിൽ
കാമം നിജം സഫലമെന്നു തെളിഞ്ഞു ലോക-
സ്തോമം നിരന്തരസുഖം കലരുന്നുവല്ലോ. 24
ഇല്ലാതെയാക്കിയിഹ ചൂടു, തണുപ്പു ദേഹ-
ത്തെല്ലാടവും സപദി ചേർത്തു മനസ്സിൽ മോഹം
വല്ലാതെ നൾകിടുമൊരപ്പനിനീരതിക-
ലുല്ലാസമുള്ളവരഹോ! ബഹുയോഗ്യരത്രേ. 25
നല്ലർത്ഥമുള്ളാരു പദത്തെയെടുത്തതിങ്കൽ
പൊല്ലാത്തൊരർത്ഥമുളവാക്കി ഹസിപ്പതേതും
കല്യത്വമല്ലുചിതമാം പൊരുളോർത്തുകണ്ടാൽ
തുല്യത്വമില്ല ദൃഢമെന്നൊടു തേ ഗുണത്തിൽ. 26
ശ്രീവാസുദേവനുടെ നാഭിയിലുത്ഭവിച്ചോ-
രീ വാരിജത്തിനു ദൃഢം സുമരാജഭാവം,
നീ വാശിയെന്തിനു പിടിച്ചുഴലുന്നിവണ്ണം?
ദേവാംശസംഭവതയാണിഹ രാജചിഹ്നം. 27
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️