രസികരഞ്ജിനി
കൊ.വ. 1080 മകരം
ളല്ലാതെ മറെറാരുവരില്ല തുടങ്ങിയാലും'
എല്ലാരുമിങ്ങനെ തിരക്കുകിൽ വല്ലതും ഞാൻ
ചൊല്ലാമറിഞ്ഞപടി കാതു തുടച്ചു കേൾപ്പിൻ. 1
ഉണ്ടായിരുന്നു മലയന്തൊടിയെന്ന വീട്ടിൽ-
ക്കൊണ്ടാടിനന്മകളിണങ്ങിയ കോമുമേനോൻ
കണ്ടാൽക്കുലുക്കമലരമ്പനുമുള്ളിലേറ്റ-
മുണ്ടാമുടല്ക്കവനെഴുന്നഴകത്രകേമം 2
ഇല്ലെന്നൊരിക്കലുമൊരാളോടുമൊന്നിനും താൻ
ചൊല്ലുന്നതല്ലതുവുമല്ല പണം നിനച്ചാൽ
പുല്ലെന്നുറച്ചതു പുളിങ്കുരുപോലടുത്തു
ചെല്ലുന്നവർക്കു മടിവിട്ടു കൊടുത്തുവന്നു 3
പൊന്നുള്ളതിങ്ങിനെ കൊടുക്കിലൊടുക്കമെന്താ-
മെന്നുള്ള മുങ്കരുതലേതുമിയന്നിടാതെ
തന്നുള്ളലിഞ്ഞു മുതലത്തലിയന്നിരന്നു-
വന്നുള്ളവർക്കു വഴിപോലെ കൊടുത്തു മേനോൻ 4
താരൊത്തമേനികളവന്നടിമപ്പെടാനുൾ-
ത്താരൊത്തിടും കൊതിമുഴുത്തു കഴിച്ചു നാട്ടിൽ
നേരൊത്തമേനവനെയൊന്നരികത്തുകാണും-
നേരത്തു കണ്ണിണ കുളുർത്തിതവർക്കു പാരം. 5
മേനോനെനിക്കു മുറിനല്കണമെന്നു പേട-
മാനോടിടഞ്ഞമിഴിമാർ മലമങ്കയാളെ
താനോർത്തു രാപ്പകൽ വണങ്ങിയ മട്ടുരക്കാൻ
ഞാനോർക്കിലായിടുകയില്ല നിനച്ചുകൊൾവിൻ 6
തോന്നാതെകണ്ടു പലനാളവനും കഴിച്ചു
നന്നായുറപ്പുകലരുന്നവരോടെതൃത്തു
നിന്നാൽ മലർക്കണകലർന്നവനും മടങ്ങും 7
'കൂറില്ല മേനവനു തെല്ലുമകക്കുരുന്നിൽ
മാറില്ല മട്ടു മലരമ്പനു കെൽപുമില്ല
ചേരില്ല നമ്മളൊടിവൻ കുളുർമേനിമാരെ-
യോരില്ല നമ്മുടയ നന്മകൾ പറ്റുകില്ല. 8
ഈ മേനവന്റെ നിനവൊക്കെ മറന്നു മേലാൽ
നാമേതുമാടലിയലാതെ കഴിച്ചുകൂട്ടാം'
പൂമേനിമാർ കരളിലിങ്ങിനെയോർത്തുറച്ചും
പൂമേനി വാടി മലരാൽ മലർ വാട്ടുമാർന്നു. 9
നല്ലാരിലുള്ളമലിയാത്തവനല്ല മേനോൻ
കല്ലാണവന്റെ മനമെന്നു നിനച്ചിടേണ്ടാ
എല്ലാരുമിങ്ങിനെ കൊതിക്കുകിലെന്തുചെയ്യു-
മെല്ലാർക്കുമിമ്പമുളവാക്കുവതാർക്കു വയ്ക്കും 10
നാണംവെടിഞ്ഞു വഷളത്തമൊടൊത്തു നാട്ടിൽ-
ക്കാണുന്ന തേന്മൊഴികളെക്കളവാൽ മയക്കാൻ
ആണുങ്ങളോർക്കരുതൊരിക്കലുമെന്നിവണ്ണ-
മാണങ്ങു മേനവനുറച്ചതു നന്മയോടേ. 11
അഞ്ചാറു നാഴികയകന്നൊരു കാവിൽ വേല-
യഞ്ചാതെ കാണ്മതിനു തോഴരോടൊത്തു മേനോൻ
നെഞ്ചാളിടുന്ന കൊതിയോടൊരു നാൾ നടന്നു
ചാഞ്ചാടിയെങ്ങുമവിടെപ്പല കാഴ്ചകണ്ടു 12
മേന്മേൽ തിരക്കിയവിടെപ്പലരെത്തിയാഴി-
യിന്മേൽ തിരക്കിയുയരും തിരയെന്നപോലെ
'അമ്മേ തൊഴുന്നു കഴ'ലെന്നു വണങ്ങിനിന്നാ-
രമ്മേനവൻ മുഴുവനും പിഴയാതെ കണ്ടു. 13
ലൊക്കും വിയർപ്പു പൊടിയെന്നിവയൊക്കെ നീക്കാൻ
തക്കം നിനച്ചു തനിയേ ചളിയറ്റവെള്ളം
നില്ക്കും കുളം തിരയുവാൻ നടകൊണ്ടു മേനോൻ 14
നീരാഴവും മലർമണം കലരുന്ന കാറ്റും
ധാരാളമുള്ള ചെറുപൊയ്കയണഞ്ഞതിങ്കൽ
നീരാടുവാൻ തുനിയവേ മലരമ്പെടുത്തു
നേരായ്തൊടുത്തു തരമോർത്തു കരിമ്പുവില്ലൻ 15
നീണ്ടുംചുരുണ്ടുമഴകായ്വരിവണ്ടു തോറ്റു
മണ്ടും കരിങ്കുഴലഴിച്ചതിലെണ്ണ തേയ്ക്കാൻ
വീണ്ടും പുതുത്തളിർ തൊഴുന്നൊരു കയ്യുയർത്തി-
ക്കൊണ്ടുള്ള പെൺകൊടിയെ മേനവനൊന്നു കണ്ടു 16
അക്കയ്യുമാമുടിയുമാമുടിചെന്നടിക്കു-
മക്കാലുമാമലർതൊഴും പടിയുള്ള മെയ്യും
ഒക്കെത്തരത്തിലലരമ്പനു തോഴരായി
നില്ക്കാനുറച്ചു തരമെന്നവനൊന്നു പൊങ്ങി 17
കാറിന്നിടയ്ക്കു മിഴിചിന്നിടുമാറു മിന്നൽ
ചേരുന്നമട്ടു കഴലിൽക്കുളുർമേനി തൻ കൈ
പാരം നിറഞ്ഞൊരഴകോടു നടന്നു കണ്ടു
പോരെന്നു കണ്ണിണയെ മേനവനങ്ങയച്ചൂ. 18
രസികരഞ്ജിനിയില് (വോള്യം 3) കൊ.വ. 1080 കുംഭം
പൊന്മേനിയുള്ളവർ തൊഴുന്നൊരു പെങ്കിടാവിൽ
അമ്മേനവന്നകമുലഞ്ഞു പെരുക്കുമമ്പു
ചെമ്മേ നിറഞ്ഞു നിലവിട്ടു വളർന്നുവന്നു. 19
യോർത്താടലേറ്റവുമിയന്നു വലഞ്ഞു മേനോൻ
പൊൽത്താരിനുള്ളിലിളകുന്നൊരു തേൻ കഴിക്കാ -
നോർത്താടലാർന്നു വലയുന്നൊരു വണ്ടുപോലെ. 20
പെട്ടെന്നു മാന്മിഴി തിരിഞ്ഞളവായവൾക്കു
മട്ടൊന്നുമാറി, തലതാണവൾ നാണമാർന്നു
പെട്ടെന്നു തഞ്ചമിതു കണ്ടിരുവർക്കുമുള്ളം
പൊട്ടുന്ന രണ്ടു കണയാമലരമ്പനെയ്തു. 21
രണ്ടാൾക്കുമുള്ളിളകി, മേനികളങ്ങുമിങ്ങും
കണ്ടാലൊട്ടകലുവാൻ കൊതിവന്നു വീർത്തു
രണ്ടാൾക്കുമാക്കൊതിയിലും വലുതായനാണ-
മുണ്ടായി, കണ്ണിണകൾ മുട്ടിയകന്നു വീണ്ടും. 22
അത്തകമൊക്കുമുടലാളുടനെ കുളിക്കാ-
നോർത്തക്കുളക്കടവുവിട്ടഴകോടിറങ്ങി
അത്തവ്വിലായവൾ തൊടുന്നൊരു നീരിലിമ്പ-
മൊത്തങ്ങു ചാടിയവനമ്പൊടകം കുളുർത്തു. 23
ആരാവിലായവൾ മണല്ക്കുഴിയെന്നു നാട്ടിൽ
പേരാർന്ന വീട്ടിലമരുന്നൊരു മങ്കയെന്നും
ധാരാളമുണ്ടു മുതൽ കാരണവത്തി താൻ താൻ
നേരായ് നടക്കുമവളെന്നു മറിഞ്ഞു മേനോൻ, 24
മെത്തുന്ന മോടിയോടു രാവിലെഴുന്നെഴുന്ന-
ള്ളത്തൊന്നു കാണ്മതിനവൻ പുറമേ വരാതെ
കത്തുന്നൊരുള്ളൊടു കഴിച്ചു മലക്കർണത്തീ-
കത്തുന്നവന്നു നിനവെപ്പൊഴുമൊന്നുതന്നെ. 25
പറ്റുന്ന മങ്ങലൊടു തോഴരെ വിട്ടുവീട്ടിൽ
തെറ്റെന്നു മേനവനണഞ്ഞു, വിടാതെ കൂടെ-
ത്തെറ്റെന്നിയേ പുതുമലർക്കണയും തുടര്ന്നു. 26
അപ്പെൺകൊടിക്കുടയ നന്മകളോർത്തു രാവിൽ
കെല്പെന്നിയേ മിഴികൾ പോളകൾ തൊട്ടിടാതെ
ഉൾപ്പറ്റിടുന്നൊരഴലോടവളെന്തു ചെയ്താൽ
കയ്പറ്റുമെന്നു പുലരുംവരെയോർത്തു പാർത്തു. 27
ചൊല്ലാർന്ന ചുണ്ടു വരളും നെടുവീര്പ്പുറക്ക-
മില്ലാതെ മങ്ങലിയലും മിഴി പൂക്കണത്തീ
വല്ലാതെ വിട്ടുമുടലെന്നിവ കോമുമേനോ-
ന്നെല്ലാം തികഞ്ഞ മലരമ്പിനെഴും കരുത്താല്. 28
ചങ്ങാതിമാരൊടൊരുമിച്ചു ചിരിച്ചു തെല്ലും
മങ്ങാതുടൻ വെടി തകർപ്പൊരു കോമുമേനോൻ
എങ്ങാണ് പോയതു പുറത്തു വരാതെയെന്നു
ചങ്ങാതിമാർ പലരുമോർത്തു മലച്ചിരുന്നു. 29
ഊണില്ല, രാവിലൊരുനാളുമുറക്കമില്ല,
കാണില്ല. താനകമിണങ്ങിയ തോഴരേയും
കാണില്ല മേനവനെയൊട്ടുപുറത്തിതെന്തെ-
ന്നാണില്ലൊരാൾക്കുമറിവിങ്ങിനെയായി മേനോൻ. 30
ഈ മട്ടു തോഴനകമാടി വലഞ്ഞു പണ്ടു-
ള്ളാമട്ടു മാറിവരുവാൻ വഴിയെന്തു പാർത്താൽ
നാമൊട്ടതോർത്തറിയണം മടിയാതെകണ്ടെ-
ന്നീമട്ടു തങ്കരളിൽ മൺകുഴിരാരുവോർത്തു. 31
നാരാലുമായിടുകയില്ലളവില്ല പാർത്താൽ
നേരായി മേനവനൊടിത്ര കൊഴുത്ത തോഴ-
ന്മാരാരുമില്ലുടലുരണ്ടുയിരൊന്നു തന്നെ 32
വണ്ടാറണിക്കുഴലിയാളെ യകക്കുരുന്നിൽ
കൊണ്ടാടി മറ്റു നിനവറെറാരു മെത്തയിന്മേൽ
മിണ്ടാതെ താടിയതിൽ വെച്ചൊരു കയ്യൊടൊത്തും
കൊണ്ടാണിരുന്നതഴലേറിയ കോമുമേനോൻ 33
തന്തോഴനെത്തിയതു തെല്ലുമറിഞ്ഞിടാതെ
യെന്തോ മലച്ചപടി മേനവനങ്ങിരിക്കെ
'എന്താണിതെന്തു നിലയാണഴലാർന്നമട്ടി-
ങ്ങെന്താണിതെ'ന്നരുളിയമ്പൊടു രാരുനായർ 34
അല്ലാ, വരൂ, വളരെ നാളിടയായി കണ്ടി-
ട്ടില്ലാ പെരുത്തൊരഴലെങ്കിലുമുണ്ടു ചൊല്ലാൻ
വല്ലാത്ത നാണമുളവായി വരുന്നു ചെല്ലാ-
നില്ലാ കരുത്തു കരളാടിയെരിഞ്ഞിടുന്നു'. 35
'ഈ നാണമെന്തിനു തുറന്നു പറഞ്ഞുവെന്നാ-
ലീനാമതിന്നു വഴി വല്ലതുമോർത്തു കാണാം
താനായ് നിനച്ചു തലകാഞ്ഞു തളർന്നിടേണ്ടാ
ഞാനായവണ്ണമഴലാറ്റുവതിന്നൊരുങ്ങാം'. 36
'ഓരോതരം പലരുമുണ്ടു നമുക്കു തോഴ-
ന്മാരോർക്കിലെങ്കിലുമൊരാളുമിവണ്ണമില്ല
നേരോതിടാം കരളെരിച്ചിടുമത്തൽ വേറി-
ട്ടാരോടു ഞാൻ പറയുമങ്ങയെ വിട്ടു, കേൾക്കു'. 37
പങ്കുന്നതാകിൽ വളരെക്കുറവാകുമല്ലോ
എൻ കുട്ട ചൊല്ലുക മലക്കർണ പൂണ്ടവന്റെ
കണ്കെട്ടിതെന്നു പറയാൻ വഴിയുണ്ടുനേരോ? 38
'നേരാണ്, പൂക്കണകളേറ്റവുമേറ്റു വായ്ക്കു-
ന്നോരാടലാർന്നു കരള്വാടിവരണ്ടിടുന്നു
ആരാവുതൊട്ടിതുവരയ്ക്കുമുറക്കമേതും
ചേരാതെ വാടുമുടലും തളരുന്നു പാരം'. 39
'അക്കാവുതൊട്ടൊരു മണല്ക്കുഴി വീട്ടിലുള്ളോ-
രിക്കാവൊടൊത്തമരുവാൻ തരമായിടാഞ്ഞാൽ
നില്ക്കാതെഞാനുയിരുവിട്ടിടുമിയ്യൊരത്തൽ
തീർക്കാനിനിക്കു തുണയോര്ക്കുകിൽ നിങ്ങൾതന്നെ'. 40
'അത്തല്പെടേണ്ട പിഴയാതിതു നേരെയാക്കാ-
നുൾത്തട്ടിലോർത്തു വഴികണ്ടു പിടിച്ചിടാം ഞാൻ
താർത്തേൻ തൊഴുന്ന മൊഴിയാളൊടു ചേർന്നു തോഴർ
പാർത്തീടുമാറു പണിചെയ്യുവിനല്ലമാന്തം'. 41
ഇമ്മട്ടുരച്ചു നടകൊണ്ടവിടുന്നു രാരു
തന്മുത്തി നാണിയോടു ചെന്നറിയിച്ചതെല്ലാം
അമ്മേനവന്റെ പല നന്മകളോർത്തു മുത്തി -
യമ്മയ്ക്കു കൂറവനിലേറ്റവുമുണ്ടു പണ്ടേ. 42
രസികരഞ്ജിനിയില് (വോള്യം 3) കൊ.വ. 1080 മീനം
പ്പാർക്കാനുറയ്ക്കുമിതു നല്ലൊരു വേഴ്ചയാകും
നോക്കാമതിന്നുവഴിഞാനവളോടുചൊന്നാൽ
കേൾക്കാതിരുന്നിടുകയില്ലവളെന്റെകുട്ട' 43
അഞ്ചാറുനാൾകിഴവിചെന്നുമണല്ക്കുഴിക്കു
തേഞ്ചാടിടുന്നമൊഴിയാളൊടുവേണ്ടപോലെ
അഞ്ചാതെമേനവനെഴുംപലനന്മചൊല്ലി
നെഞ്ചാട്ടിയമ്പൊടുകിടക്കുറതീർച്ചയാക്കി. 44
മുത്തശ്ശിയമ്മയുടെനന്മനിനച്ചുമേനോ-
നുൾത്തട്ടുലഞ്ഞവളെവാഴ്ത്തിവണങ്ങിനിന്നാൻ
'മെത്തുന്നകൂറൊടുമിണങ്ങുവിനെ'ന്നവൾക്കു
വാഴ്ത്തുന്നതിന്നുതടവായിടനെഞ്ഞുപൊട്ടി. 45
കിടക്കറക്കുള്ളൊരുവട്ടമെല്ലാം
മുടക്കമില്ലാതഴകോടൊരുക്കി
തടിക്കുമിമ്പത്തൊടുവാണിതിക്കാ-
വുടലക്കുചേരുന്നൊരുമോടികൂട്ടി. 46
കുളുർക്കമുള്ളത്തൊടിരുന്നുകൊൾവാൻ
ഇളക്കമില്ലെന്നുനിനച്ചുതന്നുൾ-
ത്തളിർക്കകത്തിൽതെളിവാർന്നുമേനോൻ 47
പെരുത്തവമ്പാർന്നകുടുങ്ങിനായർ
കരുത്തുചേരുന്നൊരുനാടുവാഴി
തരത്തിലാപ്പെൺകൊടിയൊത്തിരിക്കാൻ
കരുത്തിടുംവൻകൊതിപൂണ്ടിരുന്നു. 48
ഇക്കാവമ്മക്കുമേനോനഴകൊടുമുറിന-
ല്കുന്നതാണെന്നിവണ്ണം
കേൾക്കാറായ്നാട്ടിലെല്ലാമൊരുവനതുപറ-
ഞ്ഞീടിനാൻനായരോടും
ഉൾക്കാളുംശണ്ഠക'യ്ക്കൊണ്ടിതുപുതുമനമു-
ക്കോ'ത്തതിൽച്ചെന്നുതങ്കൈ
വെക്കാമോകോമുവെന്നോർത്തവനരിശമെഴും
പല്ലിറുക്കിക്കടിച്ചൂ. 49
അമ്പമ്പോമേനവന്മാരുടെനിലയുമവർ-
ക്കുള്ളവമ്പുംകുറുമ്പും
ഞാമ്പെട്ടെന്നൊക്കെമാറ്റാമതിനുകഴിവിനി -
ക്കുണ്ടുകണ്ടോട്ടെനായ്ക്കൾ
അമ്പാർന്നെൻമെത്തയേറിത്തെളിവൊടുകളിയാ-
ടേണ്ടപൂമേനിമേനോൻ
തമ്പാട്ടിൽപെട്ടുവെന്നാൽവലിയകുറവുതാ-
നൊക്കെഞാൻനേരെയാക്കാം. 50
പൂമേനിയുള്ളിൽവെച്ചു കൊതിവീർത്തു
കോമുവിലരിശംചീർത്തു
കേമനുറങ്ങാതെരാവിലഴൽ മൂത്തു 51
തീക്കനൽചൊരിയുംപോലെ
പൂക്കണതുടരെത്തറച്ചുതന്മേലേ
ഉൾക്കത്തിടുമഴലാലേ
നില്ക്കാൻകഴിയാതുഴന്നുമെന്മേലേ. 52
കരിമുകിലുഴലുംകുഴലും
കരിമീനൊളിയും മിഴിക്കെഴുന്നൊളിയും
കരുതിക്കരുതിത്തന്നുടെ
കരളിൽത്തിരളുന്നൊരിണ്ടലതുപൂണ്ടു. 53
ഏറുംമാലൊടുതിങ്കൾ-
ക്കീറുംമാറുന്നനെറ്റിയും,പൂന്തേൻ
ഊറുംമലരുംമലരും
മാറുള്ളൊരുവായുമോർത്തഴൽ മുഴുത്തു. 54
തിരയുംപൊരുതിമടങ്ങി -
ത്തിരിയുംപുരികക്കൊടിക്കെഴും കളിയും
ചൊരിയും,തേന്മൊഴിയുംകരൾ
കരിയുംകവിളുംനിനച്ചുമാലാർന്നു. 55
തൊണ്ടിപ്പഴവുംപവിഴ -
ത്തുണ്ടുംമണ്ടുന്നചുണ്ടുരണ്ടുമവൻ
ഇണ്ടലൊടുംനുകരാനാ -
യ്ക്കൊണ്ടുകൊതിച്ചൂണുറക്കമിവവിട്ടു 56
യ്തിരിയുംവരിയൊത്തനല്ലപല്ലുകളും
അരിയനിലാവെതിരാംപു-
ഞ്ചിരിയുംകരുതീട്ടവന്നുകരളാടി 57
ഇടയൊരുനൂലിഴനൂഴാൻ
കിടായാതിടയുന്നപോർമുലകൾപുല്കാൻ
ഇടയുണ്ടാകണമെന്നാ-
യ്പിടയുംകരളോടുചേർന്നവനിരുന്നൂ 58
തളിരുംതെല്ലുമടങ്ങി
തളരുംകുളുർമേനിയിന്മിനുമിനുപ്പും
വളരുംചന്തവുമോർത്തുൾ
ത്തളിരുതളർന്നല്ലലാർന്നിതവനേറ്റം 59
പിടയുംപിടിയുംപാരം
പിടയുംപടിയുള്ളമങ്കതൻനടയും
അടിയുംവാഴകൾതോല്ക്കും
പിടിയാംതുടയുംനിനച്ചുരുകിയുള്ളം. 60
എല്ലാംനിനയ്ക്കിലവളെന്നുടെപാട്ടിലാവാ-
നല്ലാതെവേറെയൊരുജോലിയുമിന്നിവേണ്ടാ
വല്ലാതിവണ്ണമവനുള്ളിലുറച്ചു,മുല്ല -
വില്ലാളിതൻവിരുതുപാർക്കുകിലെത്രകേമം 61
ചേക്കാലിയെന്നകുടിയാനെവരുത്തിനായർ
നില്ക്കാതെകണ്ടുചിലതൊക്കയുരച്ചയച്ചു
കക്കാനുമുള്ളിളകിടാതെചതിച്ചുകൊന്നു
തീർക്കാനുമിത്രവിരുതുള്ളവനെങ്ങുമില്ല. 62
കൂറ്റൻകനല്പൊരിയുതിർപ്പൊരുകണ്ണുരുട്ടി
തെറ്റാതെപാഞ്ഞലറുമാനിലകണ്ടുപേടി
പറ്റാതെകണ്ടൊരുവനില്ലവിടത്തിലെങ്ങും. 63
'പറ്റിച്ചിടാംപുടമുറിക്കുമുടക്കമൊക്കെ -
ത്തെറ്റിച്ചിടാംകഴുതകോമുവിളിഭ്യനാകും
കറ്റക്കരിങ്കുഴലിയെന്നുടെ പട്ടുമെത്ത
പറ്റിക്കിടന്നിടണമിന്നുമുതല്ക്കുമേലാൽ. 64
എന്നോർത്തുറച്ചുതെളിവോടുകടുങ്ങിനായർ
കുന്നോടിടഞ്ഞകുളൂർകൊങ്കകളോർത്തുപാർത്തു
അന്നോമലാൾക്കുമുറിനല്കുവതിന്നുതോഴർ
തന്നോടുചേർന്നുനടകൊണ്ടിതുകോമുമേനോൻ. 65
രസികരഞ്ജിനിയില് (വോള്യം 3) കൊ.വ. 1080 മേടം
ക്കുള്ളോരുമൊട്ടക്കരി -
കൂറ്റൻതേച്ചുതുടച്ചകത്തിയുമെടു-
ത്തൂറ്റംകലർന്നിങ്ങിനെ
ചെറ്റുംനന്മനിനച്ചിടാതെവഴിയിൽ
കണ്ണിട്ടുനില്ക്കുന്നതായ്
തെറ്റെന്നായവർകണ്ടുപോക്കിരിയവൻ
ചേക്കാലിയാണോർക്കണം 66
ഇയ്യാളെന്താണുതേച്ചിങ്ങിനെതെളുതെളെമി -
ന്നീടുമീക്കത്തിനീട്ടി
ത്തീയ്യാളുംകണ്ണുരുട്ടി,പ്പെരുവഴിയിലിരി -
ക്കുന്നതോർക്കുന്നതെന്തോ?
മെയ്യാകപ്പാടെനോക്കീട്ടകമിളകിവിറ-
യ്ക്കുന്നു,ചേക്കാലിയെന്തും
ചെയ്യാമെന്നുള്ളൊരാളെന്നൊരുനിനവൊടുമാ-
ക്കൂട്ടർമെല്ലെന്നുചെന്നു. 67
പുത്തൻപുഞ്ചിരി,തൂനിലാവിനെതിരായ്
ത്തൂകീട്ടുമേനോനടു-
ത്തെത്തുമ്പോൾവഴിവിട്ടുതാണുതൊഴുതാ-
ച്ചേക്കാലിയോതീടിനാൻ
'ഒത്തമ്പോടെവിടത്തിലെക്കുമുതലാ-
ളന്മാരുവന്മോടിയോ -
ടൊത്തുംകൊണ്ടുനടപ്പതെന്നിതുപറ-
ഞ്ഞീടാൻകനിഞ്ഞീടണം' 68
ട്ടോതീടിനാൻമേനവൻ
'നന്നീനിന്നുടെകോപ്പുകത്തിയുമെടു-
ത്താരോടുപോരാടുവാൻ
നിന്നീടുന്നു,നിണക്കുവല്ലപണവും
വേണെങ്കിൽഞാൻതന്നിടാം
കൊന്നീടേണ്ടചൊടിച്ചൊരാളെയുമെടോ
ചങ്ങാതിമങ്ങേണ്ടനീ' 69
ചൊല്ലാളുന്നമണൽക്കുഴിക്കുനടകൊ
ണ്ടീടുന്നുഞാൻ,പെൺകൊടി
ക്കല്ലാകുന്നൊരുതയ്യൽതൻപുടമുറി
ക്കാകുന്നുപോകുന്നതും
വല്ലാതുള്ളൊരുമുട്ടുവല്ലതുമെടോ
ചേക്കാലിയുണ്ടെങ്കിൽഞാ-
നെല്ലാംതീർത്തുതരാം,മടങ്ങിയവിടെ
ച്ചെന്നിട്ടുവന്നീടുനീ' 70
ഇതുകേട്ടുപറഞ്ഞുകൂറ്റനപ്പോൾ
'മുതലാളൻവെറുതേകുഴങ്ങിടേണ്ടാ.
ഇതുനാളടിയന്തരംമുടങ്ങും
ചതിയൊന്നുണ്ടിതിലെന്നറിഞ്ഞിടേണം. 71
'കൊതിയുണ്ടവളിൽകടുങ്ങിനായർ-
ക്കതിനാലീയടിയന്തരംനടക്കാ
ചതിയാൽമണവാളനെത്തടുക്കു-
ന്നതിനാണീവഴിയിങ്കൽനില്പതീഞാൻ' 72
ഉരചെയ്തുമടിച്ചിടാതെമേനോൻ
'അരുതിജ്ജോലിനിണക്കുനല്ലതല്ല
ത്തരമയ്യോകൊലയിങ്കലേർപ്പെടൊല്ല. 73
'ഒരുനൂറുപണംകുടുങ്ങി,തന്നാ-
ലിരുനൂറിൽക്കുറയാതെഞാൻതരീക്കാം
ഒരുവന്റെകഴുത്തറുത്തിടാൻനീ
കരുതിടൊല്ലപെരുത്തതിന്മയല്ലോ? 74
മടിയുണ്ടുകഴുത്തുവെട്ടുവാൻഞാൻ
കൂടിയാനാണവിടുത്തെയെന്തുചെയ്യാം
കുടിനിന്നിടുമാപ്പറമ്പൊഴിപ്പി-
ച്ചിടുവാൻനായരൊരുങ്ങിടുംമടിച്ചാൽ' 75
'വിടുവിഡ്ഢിനിണക്കുവേണ്ടപോലെ
കുടികെട്ടാനെവനുംപറമ്പുനല്കും
തൊടിയൊന്നുതരാം,നടക്കുവാൻഞാൻ
ഉടനെകണ്ടവുമൊട്ടുതന്നിടാംകേൾ'. 76
'പറയുന്നതുകേൾക്കുവാനൊരുക്കം
കുറയുംമാപ്പിളയല്ലഞാൻനിനച്ചാൽ
മുറില്കിടുവാൻതുടങ്ങുമാളാ-
രറിയുന്നില്ലവനിങ്ങുവേണ്ടൊരാളോ' 77
'ആരായാലെന്തുവേണംപുടമുറിയെ
മുടക്കേണ്ടനീവേണ്ടതെല്ലാം
ധാരാളംതന്നിടാംഞാൻപലതവണ
പണംതന്നിരിക്കുന്നുവല്ലോ.
നേരായ്നാളെപ്പുലർച്ചക്കവിടെവരികനീ
കൂത്തുപാടംനടക്കാൻ
നേരാക്കാമൊന്നുഞാൻചൊല്ലിടുകിലതു
പിഴക്കില്ലപോയാലുമിപ്പോൾ'. 78
ളമ്പൊടുകയ്ക്കൊണ്ടുനെല്ലുമേടിച്ചോ
ഞാൻപോയ്നാളെമടങ്ങീ -
ടുമ്പോളവിടെശ്ശരിക്കുകാണേണം'. 79
'മുതലാളൻതാനാണോ
ചിതമൊടുമുറിനല്കിടുന്നൊരാളയ്യോ
ചതിയൻനായർപറഞ്ഞി-
ല്ലതിനാളാരെന്നറിഞ്ഞതില്ലൊട്ടും'. 80
എന്നുപറഞ്ഞുപിരിഞ്ഞു
പോന്നുംകയ്ക്കൊണ്ടു മാപ്പിളതെളിഞ്ഞൂ
തന്നുടെകുടിയിലയഞ്ഞൂ
നന്നീമുതലാളനെന്നകമലിഞ്ഞൂ. 81
അടിയന്തരമതുപാരം
പൊടിപാറിനടന്നിതന്നിരവുനേരം
വടിവൊടുകളിൽത്താര -
മ്പടിയാലെഴുമത്തൽതീർത്തിതിരുപേരും. 82
ഉയിരുമുടലുമൊന്നാംമട്ടുകെട്ടിപ്പുണർന്നാ-
ക്കുയിൽമൊഴിമുടിമുത്തുംമേനവൻതാനുമേറ്റം
ഉയരുമൊരുമയോടുംവാണമട്ടായിരംനാ-
വിയലുമൊരുകരുത്തൻപാമ്പുമോതാൻഞെരുങ്ങും. 83
കൂറാർന്നാരണ്ടുപേരുംപലതുമതുമിതും
ചൊന്നതുംപൂക്കണത്തീ
നീറാതാവുന്നവണ്ണംതെളിവിനൊടുകളി -
ച്ചുൾത്തണുപ്പാർന്നതുംഞാൻ
വേറായോരോന്നുമോതുന്നതിനുകരുതിടു -
ന്നില്ലപൂവമ്പവമ്പാൽ.
ന്നീടിനാരാടലെന്ന്യേ 84
ചേക്കാലിയ്ക്കോതിവെച്ചീടിനതൊടികളുമാ-
ക്കൂത്തുപാടങ്ങളുംതാ-
നുൾക്കാളുംകൂറൊടേകിട്ടവനുടയകരൾ
ക്കാമ്പിനെക്കട്ടുമേനോൻ
മയ്ക്കണ്ണാളെക്കൊതിച്ചങ്ങിനെപകലിരവും
കോമുമേനോനിൽവായ്ക്കും
വക്കാണംപൂണ്ടിരുന്നാൻകരളിനുവളവേ -
റീടുമാനോടുവാഴി 85
ഇക്കാവിൻകറപറ്റിടാത്തകരളുംകള്ളംകളിക്കുന്നൊരാ -
ച്ചേക്കാലിക്കുടയോരുകെട്ടകരളുംതൻനന്മയാൽമേനവൻ
നില്ക്കാതിങ്ങിനെപാട്ടിലാക്കിവളരെക്കൂറോടിരുന്നീടിനാ
നുൾക്കാമ്പിൽക്കറയറ്റവൻവലയുമാറില്ലോർക്കതെല്ലെങ്കിലും
ഇന്നിനിനിർത്താംവല്ലതു -
മൊന്നിനിയുംചൊല്ലുവാൻതിരക്കേണ്ട
ചെന്നുകിടപ്പിനുറക്കം
വന്നുകുഴക്കുന്നുകണ്ണുമൂടുന്നു. 86
സമാപ്തം