രസികരഞ്ജിനി
കൊ.വ. 1081 മീനം
ചൊൽക്കൊള്ളുംകവിരാജരാജിതമണേചന്തങ്ങൾചിന്തുംവെറും
ബുക്കുംമുന്നമെഴുത്തുമിങ്ങയിഭവാനെത്തിച്ചതത്യാദരാൽ
മൽക്കൈകൊണ്ടഥവാങ്ങിഞാനുടനെഴുത്തയ്മ്പോടുവായിച്ചുക-
ണ്ടക്കാലത്തുളവായമോദജലധൌമങ്ങാതെമുങ്ങീടിനാൻ.
മുന്നംഭവാനവിടെനിന്നുകൊടുത്തയച്ച
സന്നംകലർന്നകുറികണ്ടുടനുത്തരംഞാൻ
ഒന്നുംതനിച്ചെഴുതിയില്ലതിനാൽ സുഖക്കേ-
ടിന്നെന്നൊടേതുമരുതേവെറുതേഗുണാബ്ധേ!
അഴിമതിയിനിമേലാലീവിധം വന്നുപോകി-
ല്ലഴകിനൊടറിയേണംസാധുവായ്സാദരംതേ
കഴലിണപണിയുന്നേൻകൈതവം കൈവെടിഞ്ഞീ
പ്പിഴയതിനധുനാഞാൻമാപ്പിനർത്ഥിച്ചിടുന്നു.
ഭജിതസുജനപാലൻതമ്പുരാന്തൻ്റെപള്ളി-
ബ്ഭജനമതൊരുനാളുംതാഴ്ചകൂടാതെതന്നെ
ദ്വിജരഥകൃപകൊണ്ടിന്നൊക്കെയുംനല്ലവണ്ണം
ദ്വിജഗണമണിമൌലെനിർവ്വഹിച്ചെന്നുകേട്ടു.
അന്നുണ്ടായവിശേഷഘോഷമറിവാനെന്നുള്ളിലത്യാഗ്രഹം
വന്നില്ലുയരുന്നുനന്ദിയൊടതുംമന്ദിച്ചിടാതേഭവാൻ
നന്നെസ്നേഹിതനാമിനിക്കറിയുവാനദ്യൈവപദ്യങ്ങളാ-
യൊന്നിച്ചിങ്ങെഴുതേണമുന്നതഗുണംതേടുംദ്വിജോത്തംസമേ
ധന്യശ്രീകലരുംമഹാകവികുലംമാനിച്ചുചൂടുംഭവാൻ
മുന്നംകേളിഹവന്നനാളിലുളവാംനീർപ്പോളനല്പേതരം
അന്നാൾതൊട്ടിവിടത്തിലായതുമുറക്കേറ്റംനടക്കുന്നതു-
ണ്ടിന്നുംകൂടിയമാന്തമില്ലലവലേശംപോലുമസ്മൽസഖേ!
തത്രനിന്നഥ കൊടുത്തയച്ചപുതുപുസ്തകത്തിലൊരുവസ്തുഞാ-
നിത്രനാളുമെഴുതിത്തുടങ്ങിയതുമാത്രമില്ലപരമാർത്ഥമാം
ചിത്രമാകിയൊരുചിത്രെഴുത്തതിനടുത്തകോപ്പുകളുമത്രയി-
ല്ലത്രയല്ല മഷിയിത്തിരിക്കുമിഹനാസ്തിനിസ്തുലഗുണാംബുധേ!
കള്ളംവിനാ മഷിയുമിന്നഥചിത്രെഴുത്തി-
ന്നുള്ളോരുകോപ്പുകളതുംകനിവോടിതെല്ലാം
ഉള്ളംതെളിഞ്ഞവിടനിന്നുകൊടുത്തയച്ചാൽ-
ക്കൊള്ളാമതുംതിരുമനസ്സറിവിച്ചിടേണം.
കുട്ടമശ്ശേരിവാണീടും കുട്ടനാമവനീസുരൻ
ശിഷ്ടം വൃത്താന്തമൊക്കേയും സ്പഷ്ടമായ്പറയുംസഖേ
ഇക്കാവുതമ്പുരാൻതന്റെ
തൃക്കയ്യിലുടനേകുവാൻ
ചൊൽക്കൊള്ളുമെഴുമാവിന്നാ
യിക്കാലമെഴുതുന്നത്.