രസികരഞ്ജിനി
കൊ.വ. 1081 വൃശ്ചികം
ഇന്നാളല്ലോപിരിഞ്ഞിട്ടതുമുതലുളവായോരുവൃത്താന്തമെല്ലാ-
മിന്നാളല്ലോതുവാൻഞാനഴലുകളകതാരിങ്കലുൾപ്പെട്ടമൂലം
എന്നാലുംലൌകികത്തിന്നിഹചിലതെഴുതീടുന്നുകുറ്റംപെരുത്തു-
ണ്ടെന്നാലുംഹാസ്യമാക്കാതിതുതവമതിമച്ചിങ്കൽവെച്ചീടവേണം
എന്മേനിയിൽച്ചൊറിചിരങ്ങിവപാരമുണ്ടു
ചെമ്മേനിനയ്ക്കിലതുസാരമതാകയില്ല
അമ്മെക്കുവന്നുപിടിപെട്ടഗദംശമിക്കാ-
ഞ്ഞുന്മേഷമില്ലപുനരൊന്നിനുമിന്നിനിക്കും
കിണ്ണത്തിൻവക്കിൽവെച്ചീടിനകടുകുമണിയ്ക്കൊക്കുമെന്നോതിടാമ-
ദ്ദണ്ണത്തിൻവർത്തമാനംവി വരമൊടെഴുതീടുന്നതിന്നെങ്ങിനേഞാൻ
ഉണ്ണിത്തിങ്കൽക്കലാപൻമൂഡനുടെമകളാംകോടിലിംഗായക്ഷ്മാ-
ഖണ്ഡത്തിൽചേർന്നദേവിക്കഖിലവുമറിയാംവന്നുകൂടുന്നതെല്ലാം.
വൃത്തിക്കൊക്കുന്ന ഭാഷാപദമുടനിടചേർന്നുള്ളപദ്യങ്ങളുള്ള
മർദ്ദിക്കാതേചമപ്പാനയിതവകിടയാമച്ചുതൻമെച്ചമോടെ
അദ്ദിക്കിത്തന്നെരാവുംപകലുമിടവിടാതുൽസുഖംത്വത്സമീപേ
വർത്തിക്കുന്നോവദിച്ചീടുകവിനയഗുണാംഭോധിസംഭൂതചന്ദ്രൻ
വയ്യിപ്പോളോതുവാനെങ്കിലുമഹമുരചെയ്യുന്നുലോകർക്കുമോദം
പെയ്യിപ്പിക്കുന്നതാലപ്പൊലിയതിനവിടന്തന്നിലങ്ങാടിതോറും
നെയ്യപ്പംചുട്ടതേറ്റംവിലപിശകിയുടൻവാങ്ങുവാൻചാടിവന്നോ-
രയ്യപ്പൻനായരിപ്പോൾകവിതയൊടവിടെപാർത്തിടുന്നോനടന്നോ
പട്ടന്മാരുടെ മൂത്രമൌഷധമതിനാവിശ്യമെന്നോതുകിൽ
തിട്ടംതുള്ളിയതിന്നുകൂട്ടുമവരങ്ങോരായിരംപൊൻപണം
കഷ്ടംതാനുമതുംപ്രകാരമവിടുന്നിങ്ങോട്ടുപോരാൻപ്രിയം-
കൂട്ടീടുന്നതുകൊണ്ടുമോഹമതിനായിട്ടില്ലപിട്ടല്ലമേ
മറുകരയതിലെങ്ങുംപോയിടാതെങ്ങുതന്റെ
മറിമൃഗമിളിയാളാംകാന്തയിതപ്രേമമോടെ
മരുവുമൊരുഭവാനിപ്പത്രികയ്ക്കൊത്തപോലെ
മറുവടിയെഴുതേണംതാമസിക്കാതെതന്നെ.