രസികരഞ്ജിനി
കൊ.വ. 1079 മിഥുനം
പാരിൽപിറക്കുകിലനേകവിധംകഴക്കു
നേരിട്ടിടാതെകഴിവില്ലജനത്തിനെന്നാൽ
പാരിച്ചദുസ്സഹതകൊണ്ടുനിനച്ചുകണ്ടാൽ
ദാരിദ്രമാണതിലൊരുന്നതിനേടിനില്പൂ
ഒന്നിച്ചുതൻചെറുകിടാങ്ങൾവിശന്നടുക്കെ
വന്നിട്ടുഹന്തവയർതൊട്ടുകരഞ്ഞിടുമ്പോൾ
മന്നിൽകിടപ്പൊരുദരിദ്രനുമാനസത്തിൽ
കന്നിയ്ക്കുവോരവശതയ്ക്കവസാനമുണ്ടോ?
തമ്പത്നിയോടുമൊരകിഞ്ചനനൂരുതെണ്ടി
സ്സമ്പന്നവീടുകളിലെത്തിയിരന്നിടുമ്പോൾ
അമ്പമ്പനിഷ്ഠുരവചസ്സുകൾകേട്ടുകേട്ടുൾ
ക്കമ്പത്തോടെത്രയപമാനമവൻപൊറുക്കും
ചാരിത്രശുദ്ധിയഥനീതിവിവേകബുദ്ധി
പാരിൽപ്രസിദ്ധിമുതലായഗുണത്തെയെല്ലാം
പോരിട്ടുനിന്നിഹജനങ്ങളിൽനിന്നുഹന്ത
ദാരിദ്ര്യമെന്നപടയാളിപിടിച്ചടക്കും
ഭൂരിശ്രമേണബഹുസാഹസകർമ്മയോഗ-
ത്തേരിൽകരേറിനിഖിലാശകളെകടപ്പാൻ
പൂരിച്ചധൈര്യമലസാതുളവാക്കിവെയ്ക്കും
ദാരിദ്ര്യമീശ്വരനൊരാൾക്കുമണച്ചിടൊല്ലേ.