രസികരഞ്ജിനി
കൊ.വ. 1079 എടവം
ഇന്നാട്ടിലിന്ദ്രപദമേറി വസിക്കുവാനു-
മന്നാമഹേന്ദ്രപുരിമാന്യതവന്നിടാനും
നന്നായകാരണമഹോനലമാർന്നഭാഗ്യ-
മെന്നാണുലോകരറിയേണ്ടതുവേണ്ടവണ്ണം.
ഉണ്ടാംയശസ്സുനിനയാതെപഠിപ്പുതെല്ലു-
മുണ്ടാകവേണ്ടബഹുപണ്ഡിതനെന്നുലോകം
കൊണ്ടാടുമേതൊരുവനേയുമുദിച്ചഭാഗ്യം
കൊണ്ടാണുസർവ്വസുഖവുംപെരുകുന്നുപാരിൽ
കണ്ണാലലക്ഷ്യതരമാകിലുമുണ്ടുഭൂത-
ക്കണ്ണാടിയൊന്നുബതഭാഗ്യവതാംഗുണൌഘം
എണ്ണാൻജനത്തിനിഹ"യോഗ്യതഭാഗ്യമൂലം"
പെണ്ണാകിലുംപുരുഷനാകിലുമില്ലഭേദം
ശ്രീവന്നുകേറുമവനിൽസകലജ്ഞനെന്നു
പേർവന്നിടുംസപദിവാക്പതിയായ്ഭവിക്കും
ദൈവംതെളിഞ്ഞുവിലസുന്നവനീത്രിമൂർത്തി
ഭാവംജഗത്തിലെളുതായിലഭിച്ചിടുന്നു.
ഇന്നീവിധംനിയതിയുള്ളവനന്യനെത്താൻ
കൊന്നീടിലുംപരധനങ്ങളടക്കിയാലും
വന്നീടുകില്ലപജയംനിജകേസ്സുവിട്ടു
പോന്നീടുമെത്രകുറികോടതികേറിയാലും
ദാനത്തിലാസ്ഥകരുതേണ്ടമഹാപദാന്യ
സ്ഥാനത്തിനർഹതപെടുന്നിതുഭാഗ്യമുള്ളോൻ
മൌനംനടിച്ചുകപടവ്രതമാചരിച്ചാൽ
നൂനംമഹാമുനിയവൻബഹുമാന്യനെത്രെ.
വൈദ്യംതഥാഗണിതവുംപടുമന്ത്രവാദം
ഹൃദ്യങ്ങളായകവനങ്ങളിവയ്ക്കുപാർത്താൽ
ആദ്യത്തിലില്ലചെറുവാസനയെങ്കിലുംപി-
മ്പാദ്യസ്ഥനാംപുരുഷനിന്നിഹഭാഗ്യശക്ത്യാ
എല്ലാഗുണംതികയിലുംചെറുതായഭാഗ്യ
മില്ലാതകണ്ടുനിലനിന്നിടുകെന്നകാര്യം
വല്ലായ്മയായിവരുമീശ്വരസേവചെയ്ക-
യല്ലാതതിന്നൊരുനിവൃത്തിജഗത്തിലില്ലാ.