രസികരഞ്ജിനി
കൊ.വ. 1079 കന്നി
കുട്ടിക്കാലത്തുമെത്തും കതിരവ,"നെതിരാ
യാരുമിപ്പാരിലെന്നെ
ച്ചൊട്ടിക്കാനില്ല"യെന്നോർത്തടവൊടു വിടുമാ
വൈലിനും തോലിയേകി
തട്ടിക്കേറുന്ന മാറ്റോരുടെ വലിയതരം
വമ്പിനെപ്പിമ്പിലാക്കും
മട്ടിൽ കത്തുന്ന, കാലാന്തകവരദയിതാ
കാന്തി, കാമന്തരട്ടെ.
"പേരാളും നിങ്ങൾ തമ്മിൽ പെരുകിവരുമൊരീ
മുഷ്കടൻ രാജിയായി
ത്തീരാൻ നോക്കേണ"മെന്നായ് നിജവരനുഗുണം
കിട്ടിടും മട്ടിലോതാൻ
താരാണെന്നോർത്തു ശുദ്ധസ്ഫടികജപചടീ
കൈതവം കൊണ്ടുവന്നി
ത്താരാജാലങ്ങൾ ചേരുന്നൊരു കരമിഹമേ
ഹന്ത സൌഖ്യം തരട്ടെ.
"തങ്കൽ തങ്കുന്ന ഭക്ത്യാ തരമൊടു പണിയു
ന്നോർകളെസ്സർവ്വവുംനി
ശ്ശങ്കം ലാളിയ്ക്കുമിങ്ങൊന്നേതുജനതതിയെ
കാട്ടുവാനെന്നമട്ടിൽ
തങ്കത്താരിൻദളംതോറ്റൊരുവിരലുകളാൽ
പുസ്തകം ശസ്തമാം ത
ന്നങ്കത്തിൽ ചേർത്തുവെച്ചീടുമൊരപരകരം
സന്തതം ശന്തരട്ടെ.
പാരം സംസാരമാകും കടലിനുനടുവിൽ
ജായമുമ്പായ കള്ള
ന്മാരൻപോടാക്രമിച്ചാഴ്തിടുമളവുമരി
ക്കാത്ത സൽഭക്തരെല്ലാം
സാരം മാർഗ്ഗം ധരിച്ചിക്കരയണവതിനാ
യ്ക്കാട്ടിടും നൽപതാകാ
ഹീരം, സാഭീതിമുദ്രം, പരമപരകരം
ചേർക്കമേനേർക്കുസൌഖ്യം.
മിന്നുംശുദ്ധാക്ഷമാല്യം പെടുമൊരുകര, മ
പ്പുസ്താകാഭീതിയുഗ്മം
മിന്നുംകൈരണ്ടു, മറ്റുള്ളൊരുകര,മിവയാം
നാലുതൃക്കൈകളോടും
ഇന്നുംകല്ഹാരപ്പുഷ്പത്തിനുനടുവണിയി
ക്കുന്നൊരാക്കാന്തിവന്നി
ട്ടെന്നും, ഹൃൽകൂത്തരങ്ങത്തഴകൊടു വിളയാ
ടീടണം മോടിയോടെ.