കൊടുങ്ങല്ലൂർ 11-8-77
സത്സാന്നിദ്ധ്യസമാധിഭിഃ കിലരമാ
ഭൂമീനമാസേവ്യ യ
ച്ചിത്താസന്നമഹോ ചിരേണമുനയഃ
പ്രായശ്രയന്ത്യേഽന്തതഃ
"തദ്ധിഷ്ണോഃ പരമം പദം" പുരഹര
ശ്രീവിഷ്ണുമായാത്മജം
ദ്വാരീകൃത്യജവാദ്വയസ്കരഭിഷക്‍
പ്രാപാര്യ നാരായണഃ
നല്ലോരുത്തമനാട്ടുവൈദ്യനയമേ!
നിൻതത്വവിത്തായിരു-
ന്നല്ലോ മന്നിൽ മഹാൻ വയസ്കരഭിഷ-
ഗ്വര്യര്യനാരായണൻ
സല്ലോകപ്രിയജീവദായി പുനരാ-
വിദ്വാൻ വിഭുത്വത്തോടും
സ്വഽല്ലോകോത്തമവൈദ്യസംസദി വിരു-
ന്നുണ്മാനെഴുന്നള്ളിയോ?
കൊട്ടാരത്തിലെഴും കവീന്ദ്രമണിയാം
ശങ്കുണ്ണി! താൻ സങ്കട-
പ്പെട്ടാലെന്തു ഫലം മരിച്ചവർ തിരി-
ച്ചിങ്ങോട്ടു വന്നീടുമോ?
കേട്ടാവേശമുടൻ വെടിഞ്ഞ ഗുരുവിൻ
ദേഹം യശസ്സാൽ ചമ-
ച്ചിട്ടാലും പുതിയോരു ജീവചരിത-
ശ്ലോകപ്രയോഗത്തിനാൽ
കവിതേ! വായ്ക്കരമഹാകവി തേ ജീവനായകൻ
ഭൂവിവാസം വെടിഞ്ഞാലും ദിവിശ്ലോകം പരത്തുമേ.
നാട്ടാരീനാട്ടുവൈദ്യക്രമമഹിമ ധരി-
ക്കാതെ മുൻമട്ടിലേറെ
ക്കൂട്ടാക്കാതാകുമെന്നോര്‍ത്തൊരു ഭയമകമേ-
വാനെഴും വാഹടന്നും
തട്ടും നൂനംവിശേഷാലതു കളവതിനീ
വായ്ക്കരയ്ക്കുള്ളൊരുണ്ണി -
കുട്ടന്മാർ വൈദ്യശാസ്ത്രക്കടലിലമൃതു ക-
ണ്ടെത്തിയാൽപ്പോരുമല്ലോ.