കൊടുങ്ങല്ലൂർ 20-2-74
പിച്ചതെണ്ടിവരനേസ്സകൌതുകം
പച്ചമന്ദഹസിതം തളിച്ചുടൻ
വിശ്വനാഥപദവിയ്ക്കു വെച്ചൊരാ-
വിശ്വമോഹിനി തുണയ്ക്കു നിത്യവും
കണ്ണും മുക്കും നിനയ്ക്കുാതതുമിതുമെഴുതി-
കൂട്ടിവായിച്ചു കേട്ടാൽ
പെണ്ണങ്ങൾക്കുള്ളുപൊട്ടിച്ചിരിവെളിയിൽ വരും
പദ്യ ജാലപ്രയോഗം
എണ്ണുംമാറൊന്നുരണ്ടെന്നിടയിടയിലിനി-
യ്ക്കക്കമിട്ടിന്നു കൂട്ടും
വണ്ണം നേരം കിടയ്ക്കാത്തതിലവർ മുഷിയാ-
തായിരുന്നാൽജ്ജയിച്ചു.
ഭാരം നമുക്കു പലതുണ്ടതിലൊന്നലങ്കാ-
രാരംഭമാണതുപമക്കുടിലിൽക്കടന്നൂ;
തീരുമ്പോഴായതു രസജ്ഞർ തെളിഞ്ഞമട്ടിൽ-
ത്തീരുന്നതിന്നു പണിയോ ചെറുതല്ലതാനും.
രണ്ടാമതൊന്നു യുവരാജമഹാകവീന്ദ്ര-
നുണ്ടാക്കിയോരു മലയാണ്മയിലുള്ള ഗാനം
വണ്ടാറണിക്കുഴലിമാര്‍ക്കുടനച്ചടിച്ചു
കൊണ്ടാടുവാൻ വെളിവിലാക്കിവിടാൻ പ്രയത്നം.
പാരം ദുര്‍ഘടമായൊരെണ്ണമിനിയാ-
ബ്ബാണന്റെ കാദംബരീ-
സാരം ഭാഷയിലാക്കിടുന്നു, വഴിയേ
കാട്ടിത്തരാമായതും;
നേരമ്പോക്കുരചെയ്തയല്ലതിലുമേ
വൈഷമ്യമൊന്നുണ്ടെടോ!
സ്വൈരം ഭാര്യയുമായുടൻ കടിപിടി-
ക്കച്ചോടമാണായതും.
അല്ലാ കാര്യം മറന്നൂ പരമതു പുതിയേ-
ടത്തെഴും വാര്‍ത്തയാണെ-
ന്നല്ലാ മുത്തോരു മുത്തിയ്ക്കുടയ പരമനി-
ശ്വാസവൃത്താന്തമല്ലോ;
ഇല്ലാ, ചത്തില്ല കഷ്ടം പറയരുതധികം
താമസിയ്ക്കാതെ ചാവാ-
നെല്ലാം നോക്കുന്നതുണ്ടേ ചുടലച്ചുടലുടൻ
രണ്ടു നാൾക്കുള്ളിലുണ്ടാം.
ഇന്നും രാവുണ്ണിമാരാരിവിടെ വരികയും
കൊച്ചുകൊച്ചുണ്ണിരാജൻ
തന്നുള്ളംകണ്ടിടാൻ നില്ക്കയമതുമിതുമായ്
ചൊല്കയും ചെയ്തുപോയി:
ഒന്നുണ്ടാ അച്ചുമാത്രം പകലിരവുമല-
ങ്കാരവിദ്യാപ്രയോഗ-
ത്തിന്നുന്നംവെച്ചുനില്ക്കുന്നിതു പുനരവളോ
കപ്പലോടിച്ചിടുന്നൂ
അവിടെയുടയൊരംഗനാജനത്തി-
ന്നവികലമെന്നുടെ നന്ദിനൾകിയേയ്ക്കൂ,
അവിരതതിൽ വെച്ചു ഗര്‍ഭമൂലം
കവിൾവിളറുന്നവർകൾക്കു രണ്ടുവട്ടം.
ഇടശ്ശേരിമുപ്പര്‍ക്കു മൂക്കറ്റമേറ്റം
കൊടുക്കൂ, സലാമെന്റെ മുണ്ടയ്ക്കലിന്നും,
കിടക്കട്ടെയാശ്ശാസ്ത്രികൾക്കുള്ളിണങ്ങി-
ത്തടിച്ചോരു കുമ്പയ്ക്കു മൂന്നാലുകൊട്ടും.
അനര്‍ത്ഥമേ നമ്മുടെ കുട്ടനിന്നും
കനത്തകുന്നിൽ കയറുന്നതുണ്ടോ?
മനസ്സുചേര്‍ന്നാൽ പലതും വരാമേ
തനിയ്ക്കതും സമ്മതമല്ലയല്ലീ?
സ്വാദറിവാൻ വരുമീ ഞാ-
നാദരവോടതു പറക തേൻകുടത്തോടും;
വാദം പറയുന്ന മഹാ-
മേദുരസാമര്‍ത്ഥ്യമുള്ള മലയോടും