കൊടുങ്ങല്ലൂർ 8_5_68
പടപടപടയെന്നായ് പാഞ്ഞിടും പാർത്ഥവാഹ-
ങ്ങടെ നെടിയ കടിഞ്ഞാണൊട്ടയച്ചിട്ടുലച്ചു
ചടുലമിഴിയൊടൊപ്പം ചാരു ചമ്മട്ടിനാട്ടി-
പ്പടുതവെളിവിലാര്‍ക്കും സൂതനെക്കൈതൊഴുന്നേൻ.
നാളൊന്നിട്ടു പിടിച്ചുവെങ്കിലുമിനി-
യെന്നയച്ചുള്ളൊരീ-
യ്യാളും നന്ദികലർന്ന കത്തിഹ കിട-
ച്ചപ്പോൾത്തെളിഞ്ഞേനഹം;
കേളെന്നാൽ ഭവദിച്ഛപോലവിടെ ഞാൻ
വന്നീടുവാനുള്ളൊരാ-
നാളെന്നെന്നു പറഞ്ഞിടാം പടുകവി-
പ്രൌഢവക്കുപാദ്ധ്യായനേ!"
അമ്മയ്ക്കു ള്ളൊരു ദീനമല്പമറികി-
ന്നാശ്വാസമാണിന്നിമേൽ
നമ്മൾക്കല്പമകന്നദിക്കിൽ നടകൊ-
ണ്ടീടാൻ കുഴക്കില്ലെടോ;
തമ്മിൽക്കൂറുകലര്‍ന്ന ഞാനുമയി തേ
നാരായന്നൻ താനുമായ്
നന്മയ്ക്കൊത്തൊരു നാളിലെത്തുമവിടെ-
യ്ക്കൊട്ടേറെ നീട്ടില്ലനാൾ.
തിട്ടമായേറിയാലാഴ്ച വട്ടമൊന്നവധിയ്ക്കു, മേ
കിട്ടുമെന്നാലതിന്നുള്ളിലിഷ്ടമെന്നോർത്തണഞ്ഞിടും.
കാര്യമതിപ്പോൾപ്പറയാ
മാര്യമതേ! വളരെനാളകന്നമരാൻ
ധൈര്യമതില്ലമ്മയ്ക്കതി-
ശൌര്യമിടുക്കും ധരിയ്ക്കണം.