കൊടുങ്ങല്ലൂർ
"ദയ ദിവസം"പ്രതി ഞങ്ങളി-
ലയി‘കക്കിടമാസ"മേഘനീലകചേ!
മായേ! ചെയ്യുക "സത്തെ-
ന്നായിശ്ശരദി"ന്ദുസുന്ദരമുഖാബ്ജേ!
കണ്ടു താങ്കളുടെ കത്തതിൽപ്പരം
രണ്ടുമാതിരി രസം വളർന്നു മേ;
വീണ്ടുമൊന്നു വിവരം തിരിച്ചതിൽ
പൂണ്ടു പദ്യരസമേറെ വേറെയും.
കേട്ടാലും കേളിയേറും കഠിനവിഷയമാം
ശ്രീമഹാഭാരതത്തെ-
ക്കൂട്ടായിട്ടെട്ടുപത്താളുകൾ കവികൾ സഖേ!
ഭാഷയാക്കിച്ചമപ്പാൻ
കോട്ടം കൂടാതൊരുങ്ങുന്നതിനിഹ തുടരു-
ന്നുണ്ടതിനഞ്ചു വർഷം
കൂട്ടുന്നുണ്ടിങ്ങു കാലം കഴിയുമതിനക-
ത്തച്ചടിപ്പും നടപ്പും.
കൊച്ചുണ്ണിക്ഷോണിപാലൻ, കൊടിയൊരു കവി കാ-
ത്തുള്ളി,യെന്നല്ലഹേ! ഞാ
നച്ഛൻനമ്പൂരിയാമങ്ങ,യി! തവ തനയൻ,
കൊച്ചു കുഞ്ഞുണ്ണിരാജൻ,
സ്വച്ഛൻ മദ്ദേശികക്ഷ്മാപതി, ശുഭമതി കു-
ണ്ടൂര, റ്റോ സീ. പി., സാക്ഷാൽ
മെച്ചം ചേരുന്നൊരാ വെഴ്മണി കവിമണി, കൂ-
നേഴനും, പേരു പോരേ?
പോരൊന്നിനി "ഹരിവംശം"
പോരൊടു മന്നാടിയാരുമെഴുതട്ടേ;
തീരട്ടേ പാട്ടിലിതും
തീരട്ടേ ഗ്രന്ഥദുർഭിഷം.
ഉദ്യോഗമേറുന്ന ഭവാനു വച്ച-
"തുല്യോഗപർവ്വം" പുനരായതിങ്കൽ
വിദ്യാനിധേ! ദുർഘടഭാഗമെല്ലാ-
മദ്യാശു കൊച്ചുണ്ണിനൃപൻ കഴിയ്ക്കും.
ഘനമുടയ "വിദുരവാക്യം"
സനസ്സുജാതീയമീവിഷയമെല്ലാം
സ്ഥാനേ താങ്കൾ നിനച്ചാൽ
താനേ കഴിയില്ലതങ്ങൊഴിച്ചുവീടൂ
വൃത്തം മാറ്റാമിടയൊക്കെയുമൊരുനിരവായ്
പദ്യമൊന്നിന്നു പാദം
കൃത്ത്യം മൂന്നേ വരാവൂ സകല വിഷയവും
സാധു സംക്ഷേപമായി
ചിത്തംചേരും പ്രകാരം സരളസമപദം -
കൊണ്ടു കെട്ടീടവേണം
നിത്ത്യം നിഷ്കർഷവച്ചിട്ടിതിനു മുഷിയണം
കാര്യമറ്റം പിടിപ്പാൻ.
കൊച്ചണ്ണിതമ്പുരാനാണറിയുക പെരിയോ-
രാദിപർവ്വം സമസ്തം,
മെച്ചംചേരുന്ന “ഭിഷ്മം" മുഴുവനുമയി! കേൾ
പിന്നെ മുൻചൊന്നടിക്കും
ഉൾച്ചേരും"ശാന്തിപർവ്വാന്തര"മതിൽ വിഷമം
മോക്ഷധർമ്മാംശവും ഞാ-
നിച്ഛിച്ചേറ്റോരു ഭാഗം വിവരമൊടെഴുതാ-
മായതും കേട്ടുകൊൾക.
ആരണ്യപർവ്വമതിവിസ്തമായതൊന്നു
പോരെന്നുവച്ച പുനരേറ്റിതു ശല്യപർവ്വം;
ധാരാളമായ് പൊലിമയുള്ളൊരു ശാന്തിപർവ്വം
നേരായെടുത്തിതൊഴിവാണതിൽ "മോക്ഷധർമ്മം"
അമ്മാമനാകിയൊരു നമ്മുടെ കഞ്ഞിരാമ-
വമ്മാവനീശ“നനുശാസനപർവ്വ''മെല്ലാം
നിമ്മായമേറ്റു, കളമോടിഹ കണ്ണപർവ്വം
ചുമ്മാതെ നമ്മുടയ തമ്പിയുമേറ്റുവല്ലോ.
വെഴ്മണിയ്ക്ക “ശ്വമേധാഖ്യം"
വെഴ്മയോടു പകുത്തതിൽ
നന്മയുള്ള“നുഗിതാംശം''
ചെമ്മേ കൊച്ചുണ്ണിഭൂപനാം
സഭാപർവ്വവും പിന്നെയന്തത്തിൽ മൂന്നും
ശുഭാത്മാവു കാത്തുള്ളി കയ്ക്കൊണ്ടുവച്ചു;
ഉപായത്തിൽ നാരായണൻ നിൻ തനൂജ-
ന്നപായം വരാതുള്ളൊരാ"സ്സൌപ്തികം''താൻ
"ദ്രോണം" കണ്ടൂരാനിര-
യാണു, "വിരാടാ''ഖ്യപർവ്വവും “സ്ത്രീയും”
ചേണാർന്നൊരു സീ. പി. കവി-
യ്ക്കാണാ“ശ്രമവാസ”മറിക പരമുവിനും
ഇങ്ങിനെയൊരു ദുർമ്മോഹം
വിങ്ങി നിരക്കുന്നതുണ്ടൊരുത്സാഹം
ഇങ്ങിനെ ഭാഗം ചെയ്തുവി-
തെങ്ങിനെയോ ഗൌരി നേരെയാക്കട്ടേ