"സത്തെന്നായിസ്സമാ”രാധി-
ച്ചുൾത്തടത്തിലിരുത്തി ഞാൻ
നിത്യ"മ്മിഥുനമാസീ" ന-
മര്‍ത്ഥിപ്പേൻ“മുറ നാൾ"ക്കുനാൾ.
ഹരമടി“നടുവത്തച്ഛ''-
സ്ഫുരൽ പ്രകാശം വിളങ്ങുമരുണനിറം
ശരണം പ്രാപിയ്ക്കുന്നേൻ
തരണമഭീഷ്ട്രങ്ങളഖിലമതിനായി.
ചൊല്ക്കൊള്ളും വെഴ്മണിക്ഷാസുരകവിമണിയും
താങ്കളുന്തങ്ങളിൽ ചേർ-
ന്നുൾക്കൊള്ളും ഭങ്ഗിതിങ്ങും പുതിയൊരു കൃതിയായ്
വല്ലതും തീർപ്പതുണ്ടോ?
മുക്കിൽക്കൂടിപ്പതുക്കെപ്പരിചിനൊടു മുറു-
ക്കീട്ടു തുപ്പാനെണീപ്പാൻ
തൽക്കാലം താൻ മടിക്കും മഹിതകവിമഹൻ
വാശികേറുന്നതുണ്ടോ?
അങ്ങല്ലോ ഗുരുഭൂതനാക്കവിമണി-
യ്ക്കങ്ങുന്നലട്ടിപ്പരം
മങ്ഗല്യം കലരുന്നമാതിരി സഖേ!
വല്ലെങ്കിലും വല്ലതും
തിങ്ങും ഭംഗികലർന്ന നാടകമതൊ-
ന്നുണ്ടാക്കുവാൻ നോക്കുവാൻ
ഭങ്ഗം ഭാഗ്യനിധേ! വരാത്തവിധമായ്
ശിക്ഷിയ്ക്കെടോ ശിക്ഷയിൽ.
കാത്തുള്ളിൽക്കാ"ക്കു ചാടിച്ചിലതു തൂണകഴി-
ച്ചെന്നു പാരുഷ്യഭാവം
പാ"ത്തുള്ളിൽക്കണ്ട വൈരക്കറയൊടു മകനോ
മൂപ്പർ സാപ്പാടു പൊക്കി;
ഓര്‍ത്തുള്ളാരോവിരോധത്തോടു മമ മതിമാൻ
ഭാര്യവീട്ടിൽക്കിടപ്പാൻ
തീര്‍ത്തുള്ളാരാക്കിടക്കപ്പുറമതു പഴുതാ-
ക്കീടുവാൻ നോക്കിടുന്നൂ.
ഏതോ മറ്റൊരു വീട്ടിലുള്ളൊരുവനായ്
നേരായടുത്തുള്ളതായ് -
ജാതിഭ്രഷ്ടിനു യോഗ്യനായ്‍വഴിയിലായ് -
ചത്തുള്ളൊരമ്മാമനിൽ
ചെയ്തില്ലാവിധിപോലെപോലുമിവിടെ-
ശ്ശേഷക്രിയാദ്യങ്ങള-
ങ്ങേതിൽച്ചെയ്തതു പോരപോലുമതിനാൽ
ക്കൂട്ടം പിരിച്ചിട്ടുപോൽ.
ക്ഷേത്രവിരോധം ചെയ്തതു
മാത്രം പോരാ തദീയവീടായി
രാത്രിയിലടുത്തവരെയും
ക്ഷാത്രമൊടും വേറെയാക്കി നിർത്തുന്നൂ.
ഏറെവീടുപെടുന്നായ-
ന്മാരുചെയ്തുവരുംവിധം
പോരപോലുമിവര്‍ക്കെന്തോ
വേറെയാണക്രമങ്ങൾപോൽ.
എന്തിനു പറയുന്നൂ ഞാ-
നെന്തനു വിരഹം വളർന്നു വാഴട്ടേ
ഹന്ത നിനവേവമാവാം
പന്തണിമുലയാളെ ഞാൻ വിടുമോ?
അയ്യോ പോര പറഞ്ഞതങ്ങു പതിനാ-
റെല്ലാം തരമ്പോലെയാ-
യ്ക്കുയ്യോടന്നു കഴിച്ചൊരാണ്ടുവിതി പേർ-
കോലുങ്കനിഷ്ഠാശനേ
കയ്യോടേ ബത കല്ലെടുത്തെറികയാൽ
കൈമോതിരം പോയത-
യ്യയ്യോ മണ്ണിലിരുന്നു തപ്പിയതുമ-
റ്റാരാനുമാണോ സഖേ!
ഇളയതു പുനരന്യായം
തെളിയും വിധമായ് ക്കൊടുക്കുവാൻവേണ്ടി
പൊളിയല്ലേ റിക്കാട്ടുകൾ
വെളിയിൽച്ചാടിച്ചിടും നാളേ
കയ്യു കഴച്ചീടുന്നൂ
വയ്യണ്ടനവധി കഥിപ്പതിന്നിനിയും;
അയ്യയ്യാ തവ മകനുടെ
മയ്യക്കണ്ണിയ്ക്കു ചോറുപൊങ്ങുമുടൻ.
കാത്തുള്ളിതന്നുടെയുമായവനായ്ത്തുണപ്പാൻ
പാര്‍ത്തുള്ളിണങ്ങിയമരും പലപേരുടേയും
അത്തിലൊക്കെയിഹ സമ്പ്രതി പൊക്കമാക്കി-
ത്തീര്‍ത്തുള്ള മങ്ഗളദിനത്തിൽ വരും കലാശം