കൊടുങ്ങല്ലൂർ 16_3_1066
തെറ്റീ ഞാനൊരു കത്തയപ്പതവിടെ-
യ്ക്കെന്നാൽ സഖേ! പദ്യമായ്-
പ്പെറ്റീടും പ്രിയമോടയയ്ക്കു പതിവാ-
ണെന്നാലുമന്നാവിധം
പറ്റീലാ ധൃതിയായിരുന്നു പകലേ
കാവിൽ ഗമിച്ചീടുവാൻ
മുറ്റീടും മമതാനിധേ! പിഴ പൊറു-
ത്താലും കവിത്വാംബുധേ!
വിശേഷമുണ്ടീയ്യിടെയൊന്നു ചൊല്ലുവാ-
നശേഷഭാഷാകവിമൌലിരത്നമേ!
വിശേഷമായ്പദ്യമതാക്കി ഞനതി-
ന്നശേഷവും ചൊല്ലുവനല്ലലെന്നിയേ.
കോയിപ്പണ്ടാലയെന്നിങ്ങിനെ പുകൾപെരുകും
വഞ്ചിരാജ്ഞീമണാള-
ന്നായിപ്പണ്ടാമഹാനായ്മഹിതമതി ഭവാ-
നുള്ള പത്ഥ്യം നിനച്ച്
ഞായം പൂണ്ടോരുമട്ടിൽസ്സരസതരമതേ!
സംസ്കൃതം ഭാഷ പദ്യ-
പ്രായം പൂണ്ടിട്ടു രണ്ടും ചിലതെഴുതിയിരു-
ന്നൂ മഹൻ നീര്‍ന്നമോദാൽ,
പ്രിയസുഹൃൽസുതനെന്നു വിശേഷമായ് -
പ്രിയമൊടും മറുകത്തുടനാമഹാൻ
നയമൊടും നിജനിര്‍മ്മിത പുസ്തക-
ദ്വയമൊടും കവിപുംഗവ നൾകിനാൻ.
വിശാഖവിജയം കാവ്യം
വിശാലഗുണവിസ്തൃതം
വിശേഷമാന്തുലാദാനാ-
ഖശ്യതം രണ്ടിതിങ്ങിനെ.
അമ്പാ ശ്രീകാശിയിലും
ബമ്പായിലുമച്ചടിച്ചവകയാണ്
സംസ്കൃതഭംഗിയൊടും ബഹു-
വമ്പു തിരണ്ടോരു പുസ്തകം രണ്ടും.
ശേഷസമതുംഗകീർത്തേ!
ശേഷം വഴിയേ; വിശേഷമില്ലൊന്നും;
തോഷമൊടും മമതാമൃത-
പോഷമെഴുംമാറയയ്ക്കു മറുപത്രം.