കൊടുങ്ങല്ലൂർ 1066-1-10
തർജ്ജമകിട്ടിയിതയി തേ
സജ്ജനമൊട്ടുക്കു കൂപ്പിടും സുമതേ!
വർജ്ജനയില്ലവയിൽ തേ
വർജ്ജിയ്ക്കും മാറു മാറിടും കവി തേ.
പെറ്റപുല വന്നുവെന്നാൽ
തെറ്റന്നോണത്തിനവിടെ വന്നിടുവാൻ
ഏറ്റുപറയാമതോണ-
പ്പിറ്റെയതെന്നാകിലെന്റെ കുറവല്ലേ.
കുണ്ടൂരും രാജഭൂമീസരവരകവിയും
രാമനുംകൂടിയിന്നാള്‍
കണ്ടോരാത്തിങ്കളാഴ്ചക്കിവിടെ വടിവിൽ വ-
ന്നിട്ടുമുണ്ടായിരുന്നൂ;
ഉണ്ടോരോ നാടകാദിപ്പുതിയ കവിത വാ-
യിച്ചു വായിച്ചുറക്ക-
ങ്കണ്ടോരാതേ കഴിച്ചേ കവിമയരസമാ
രാത്രി കാത്തുള്ളിൽ വെച്ചു.