എന്നിൽകൂറൊടയച്ച ചാരുതയെഴും
സൌഭദ്രഭദ്രസൂവം
തന്നിൽ ചേർന്നൊരുസാരമൊർത്തു കരളിൽ-
സന്തോഷ മേന്തുന്നു മേ
മന്നിൽകീത്തിപെരുത്ത മാടധരണീ-
പാലാലയാലംകൃതേ!
ധന്യ! നിൽക്കണമെന്നിലെന്നുമയി തേ
കാരുണ്യഭാരം പരം.
നാരായണൻതന്നവതാരമെല്ലാം
പാരാതെ വര്‍ണ്ണിച്ചൊരു കാരണത്താൽ
പാരം ഗുണംചേർന്നിടുമീസ്തവം ഞാൻ
പാരായണം ചെയ്യണമെന്നുറച്ചു.
ദീനത്തിന്നായമാണിപ്പൊഴുതു വിരുതെഴും
കൊച്ചു കൊച്ചുണ്ണിഭൂപ-
നൂനംകൂടാതുയർന്നീടന കരുണമുറ-
യ്ക്കെന്നിലുണ്ടാകുമൂലം
ഞാനൊട്ടും താമസിക്കാതുടനിതു മുഴുവൻ
മാറിയാൽപ്പേറിടുന്നോ-
രാനന്ദത്തോടു കാഴ്മാൻ വരുമവിടെയതി-
ന്നാര്‍ത്തിയായ്പാര്‍ത്തിടുന്നു.