കേഴക്കണ്മണിയാമുമയ്ക്കു പതിവാം
ശുശ്രൂഷചെയ്തീടുവാ-
നൂഴത്തിൽ പടികാത്തു തൃശ്ശിവപുരം
ക്ഷേത്രത്തിലെബ്ഭിത്തിയിൽ
തോഴന്മാർ ചുഴലുന്ന 'വെണ്മണിമഹൻ'
മുസ്സിന്നു കണ്ടുൾഭ്രമം
വീഴത്തക്കവെ നിന്ന ചിത്രതനുവാം
യക്ഷിക്കിതാ വന്ദനം. 1
പോരോടും കളിയാക്കുവാൻ വിരുതരാ-
യോരുണ്ണിനമ്പൂരിമാ-
രോരോ വേളിയിലെച്ചടങ്ങുമുറയാം
മന്ത്രം ജചിപ്പിയ്ക്കവേ,
നേരോടബ്ബഹുസാധു വെണ്മണിമഹൻ
വിഡ്ഡിദ്വിജൻ കൈപിടി-
ച്ചാരോമൽക്കമനീയചിത്രതനുവാം
യക്ഷിയ്ക്കിതാ വന്ദനം. 2
രാവാകുമ്പോൾ മുറയ്ക്കു വേദവിധിയാൽ
പ്പാണിഗ്രഹം ചെയ്തൊരാ-
ഭൂവാനോർവരനായ വെണ്മണിമഹൻ
നമ്പൂരിതൻ ചാരവേ
ദൈവാനുഗ്രഹശക്തി മൂര്ത്തിമതിയായ്-
ച്ചെല്ലുംവിധം ചെന്നൊരാ-
ശ്രീവായ്പുള്ള മഹാവിചിത്രതനുവാം
യക്ഷിയ്ക്കിതാവന്ദനം 3
കൂട്ടായ്ക്കൂടിന കൂളരായിടുമിളാ-
ദേവര്ക്കുമത്യത്ഭുതം
കൂട്ടാൻതക്കനിലക്കു നിസ്തുലഗുണ-
പ്രത്യക്ഷരൂപത്തോടും
വേട്ടാളാകിന സാധു വെണ്മണിമഹൻ
നമ്പൂതിരിപ്പാട്ടിലെ-
കൂട്ടാംമട്ടിലടുത്തുനിന്ന സതിയാം
യക്ഷിയ്ക്കിതാ വന്ദനം. 4
വേണ്ടുംവണ്ണമിണക്കി വെണ്മണിമഹൻ
വിഡ്ഡിക്കു വിദ്യാബലാൽ
വീണ്ടും തക്കൊരു ദിവ്യഭൌമരമണീ-
സംഭോഗഭാഗ്യങ്ങളെ
നീണ്ടുള്ളാദരവോടു നിസ്തുലരസം
നൾകിസ്സുഖിപ്പിച്ചുകൊ-
ണ്ടാണ്ടുള്ളാരതിരമ്യകാമ്യതനുവാം
യക്ഷിയ്ക്കിതാ വന്ദനം. 5
സന്താനത്തിനുവേണ്ടി വംശമുറയായ്
വേറിട്ടു വേൾക്കേണ്ടതിൽ
ചിന്താവേശമിയന്ന വെണ്മണിമഹീ-
ദേവന്നിതിൽ സമ്മതം
എന്തായാലുമിനിക്കുമിഷ്ടമിവിടെ-
ജ്യേഷ്ഠ്വത്തി ഞാനെന്നുടൻ
തന്താല്പര്യമൊടും കൊടുത്ത ശുചിയാം
യക്ഷിക്കിതാ വന്ദനം 6
വേറേ വേട്ടിരുപേരുമൂഴമുറയിൽ
ശയ്യാഗൃഹം കേറിടു-
മ്മാറേ വാണുവരുമ്പോൾ വെണ്മണിമന-
യ്ക്കുണ്ടായിയോരുണ്ണിയേ
കൂറേറുംപടി താൻ വളർത്തുപനയം
വന്നപ്പൊൾ മുൻദീക്ഷയിൽ
കേറേണ്ടുന്നതിനായൊരുങ്ങിയരുളും
യക്ഷിയ്ക്കിതാ വന്ദനം. 7
യക്ഷപ്പെണ്ണു തൊടില്ലിളാസുരകുല-
ബ്രഹ്മക്രിയക്കെന്നൊരി-
പ്പക്ഷം ജ്ഞാതികൾ ചൊന്ന വെണ്മണിമഹീ-
ദേവോത്തമൻ മാഴ്കവേ
ഭിക്ഷക്കായ് മണിമുത്തുമൊത്തരിനിറ-
പ്പാത്രം പിടിച്ചങ്ങു നി-
ന്നക്ഷന്തവ്യമിതെന്നുറച്ചു പറയും
യക്ഷിയ്ക്കതാ വന്ദനം. 8
"സ്വന്തംവെണ്മണിവിപ്രപത്നിനിലയാ-
മെൻപേരിലീമാതിരി-
യന്തസ്താപകരാവമാനവചനം
ചൊൽവോർക്കിടക്കെൻ പ്രിയൻ
ചന്തം കെട്ടൊരു മാന്ദ്യമാർന്നതിനിമേൽ
വംശത്തിൽ മുസ്സേൽക്കുമെ-
ന്നന്തസ്സോടു ശപിച്ചിറങ്ങിയ മഹാ-
യക്ഷിയ്ക്കിതാ വന്ദനം. 9
ആറിന്നക്കരകേറിയാപ്പൊതിയിലാ-
മ്പോഴെക്കുമങ്ങോട്ടു ചെ-
ന്നാറ്റിക്കോപമിണക്കിയങ്ങു കുടിവെ-
ച്ചാവെണ്മണിയ്ക്കാദരാൽ
മാറ്റിത്തങ്ങളൊഴിഞ്ഞു മഞ്ജുകവിത-
ക്കാരാം കലാശത്തിലെ-
ന്നേററിട്ടാവരമേകിടും വരദയാം
യക്ഷിയ്ക്കിതാ വന്ദനം. 10
ശുശ്രൂഷചെയ്തീടുവാ-
നൂഴത്തിൽ പടികാത്തു തൃശ്ശിവപുരം
ക്ഷേത്രത്തിലെബ്ഭിത്തിയിൽ
തോഴന്മാർ ചുഴലുന്ന 'വെണ്മണിമഹൻ'
മുസ്സിന്നു കണ്ടുൾഭ്രമം
വീഴത്തക്കവെ നിന്ന ചിത്രതനുവാം
യക്ഷിക്കിതാ വന്ദനം. 1
പോരോടും കളിയാക്കുവാൻ വിരുതരാ-
യോരുണ്ണിനമ്പൂരിമാ-
രോരോ വേളിയിലെച്ചടങ്ങുമുറയാം
മന്ത്രം ജചിപ്പിയ്ക്കവേ,
നേരോടബ്ബഹുസാധു വെണ്മണിമഹൻ
വിഡ്ഡിദ്വിജൻ കൈപിടി-
ച്ചാരോമൽക്കമനീയചിത്രതനുവാം
യക്ഷിയ്ക്കിതാ വന്ദനം. 2
രാവാകുമ്പോൾ മുറയ്ക്കു വേദവിധിയാൽ
പ്പാണിഗ്രഹം ചെയ്തൊരാ-
ഭൂവാനോർവരനായ വെണ്മണിമഹൻ
നമ്പൂരിതൻ ചാരവേ
ദൈവാനുഗ്രഹശക്തി മൂര്ത്തിമതിയായ്-
ച്ചെല്ലുംവിധം ചെന്നൊരാ-
ശ്രീവായ്പുള്ള മഹാവിചിത്രതനുവാം
യക്ഷിയ്ക്കിതാവന്ദനം 3
കൂട്ടായ്ക്കൂടിന കൂളരായിടുമിളാ-
ദേവര്ക്കുമത്യത്ഭുതം
കൂട്ടാൻതക്കനിലക്കു നിസ്തുലഗുണ-
പ്രത്യക്ഷരൂപത്തോടും
വേട്ടാളാകിന സാധു വെണ്മണിമഹൻ
നമ്പൂതിരിപ്പാട്ടിലെ-
കൂട്ടാംമട്ടിലടുത്തുനിന്ന സതിയാം
യക്ഷിയ്ക്കിതാ വന്ദനം. 4
വേണ്ടുംവണ്ണമിണക്കി വെണ്മണിമഹൻ
വിഡ്ഡിക്കു വിദ്യാബലാൽ
വീണ്ടും തക്കൊരു ദിവ്യഭൌമരമണീ-
സംഭോഗഭാഗ്യങ്ങളെ
നീണ്ടുള്ളാദരവോടു നിസ്തുലരസം
നൾകിസ്സുഖിപ്പിച്ചുകൊ-
ണ്ടാണ്ടുള്ളാരതിരമ്യകാമ്യതനുവാം
യക്ഷിയ്ക്കിതാ വന്ദനം. 5
സന്താനത്തിനുവേണ്ടി വംശമുറയായ്
വേറിട്ടു വേൾക്കേണ്ടതിൽ
ചിന്താവേശമിയന്ന വെണ്മണിമഹീ-
ദേവന്നിതിൽ സമ്മതം
എന്തായാലുമിനിക്കുമിഷ്ടമിവിടെ-
ജ്യേഷ്ഠ്വത്തി ഞാനെന്നുടൻ
തന്താല്പര്യമൊടും കൊടുത്ത ശുചിയാം
യക്ഷിക്കിതാ വന്ദനം 6
വേറേ വേട്ടിരുപേരുമൂഴമുറയിൽ
ശയ്യാഗൃഹം കേറിടു-
മ്മാറേ വാണുവരുമ്പോൾ വെണ്മണിമന-
യ്ക്കുണ്ടായിയോരുണ്ണിയേ
കൂറേറുംപടി താൻ വളർത്തുപനയം
വന്നപ്പൊൾ മുൻദീക്ഷയിൽ
കേറേണ്ടുന്നതിനായൊരുങ്ങിയരുളും
യക്ഷിയ്ക്കിതാ വന്ദനം. 7
യക്ഷപ്പെണ്ണു തൊടില്ലിളാസുരകുല-
ബ്രഹ്മക്രിയക്കെന്നൊരി-
പ്പക്ഷം ജ്ഞാതികൾ ചൊന്ന വെണ്മണിമഹീ-
ദേവോത്തമൻ മാഴ്കവേ
ഭിക്ഷക്കായ് മണിമുത്തുമൊത്തരിനിറ-
പ്പാത്രം പിടിച്ചങ്ങു നി-
ന്നക്ഷന്തവ്യമിതെന്നുറച്ചു പറയും
യക്ഷിയ്ക്കതാ വന്ദനം. 8
"സ്വന്തംവെണ്മണിവിപ്രപത്നിനിലയാ-
മെൻപേരിലീമാതിരി-
യന്തസ്താപകരാവമാനവചനം
ചൊൽവോർക്കിടക്കെൻ പ്രിയൻ
ചന്തം കെട്ടൊരു മാന്ദ്യമാർന്നതിനിമേൽ
വംശത്തിൽ മുസ്സേൽക്കുമെ-
ന്നന്തസ്സോടു ശപിച്ചിറങ്ങിയ മഹാ-
യക്ഷിയ്ക്കിതാ വന്ദനം. 9
ആറിന്നക്കരകേറിയാപ്പൊതിയിലാ-
മ്പോഴെക്കുമങ്ങോട്ടു ചെ-
ന്നാറ്റിക്കോപമിണക്കിയങ്ങു കുടിവെ-
ച്ചാവെണ്മണിയ്ക്കാദരാൽ
മാറ്റിത്തങ്ങളൊഴിഞ്ഞു മഞ്ജുകവിത-
ക്കാരാം കലാശത്തിലെ-
ന്നേററിട്ടാവരമേകിടും വരദയാം
യക്ഷിയ്ക്കിതാ വന്ദനം. 10