മുഖവുര
1. ഈ ലോകത്തിൽ കാവ്യങ്ങൾ ഗദ്യമയമെന്നും പദ്യമയമെന്നും ഉഭായമയമെന്നും ഇങ്ങിനെ സാമാന്യേന മൂന്നു വിധങ്ങളായിട്ടാണ നടപ്പുള്ളത.
2. ഇതുകളിൽവെച്ച ഹഷചരിതം, കാദംബരി, വാസവദത്തം, ദശകുമാരചരിതം മുതലായതുകൾ ഗദ്യമയ കാവ്യങ്ങളും; കൃഷ്ണവിലാസം, രഘുവംശം, കമാരസംഭവം, മാഘം, നൈഷധം മുതലായതുകൾ പദ്യമയ കാവ്യങ്ങളും; മാനവേദചംപു, ഭാരതചംപു, നിലകണ്ഠവിജയംചംപു, ഭോജചംപു, മുതലായതുകൾ ഗദ്യ പദ്യോഭയമയ കാവ്യങ്ങളും ആകുന്നതുകളിൽ പദ്യകാവ്യങ്ങളും ഉഭയമായ കാവ്യങ്ങളും അധികമായി നടപ്പുള്ളതുകളും ഗദ്യകാവ്യം വിരളപ്രചാരമായിട്ടുള്ളതും ആകുന്നു.
3. എന്നാൽ കാവ്യരസാസ്വാദ രസികന്മാരായ സഹൃദയന്മാർക്ക ഈ മൂന്ന വിധ കാവ്യങ്ങളിലുംവെച്ച ഗദ്യകാവ്യമാണ ഇംഗ്ലിഷ് നോവൽ പുസ്തകം പോലെ വായിക്കുന്ന സമയം സദ്യോരസജനകമായിരിക്കുന്നത എന്ന അനുഭവസാക്ഷികമായിട്ടുള്ളതാകുന്നുവെല്ലൊ.
4. ഗദ്യമായ കാവ്യങ്ങളിൽതന്നെ ഹര്‍ഷചരിതവും വാസവദത്തയും നാളികേര പാകത്തിലുള്ള സന്ദര്ഭമായിട്ടുള്ളതാകയാൽ വായനക്കാക്ക അത്ര സദ്യോരസപ്രദമായിട്ടുള്ളതല്ല.
5. കാദംബരിയാകിൽ അതി സരസ സന്ദര്‍ഭ മനോഹരമായിട്ടുള്ളതാണെങ്കിലും അതിൽ ഓരോരൊ വിഷയത്തെ പറ്റി വര്ണ്ണിക്കുന്നത വായിക്കുന്ന സമയം ചില ഘട്ടങ്ങളിൽ കുറെ അധികമായിപോയൊ എന്ന തോന്നിപോകുന്ന വിധത്തിൽ കാണാവുന്നതാകുന്നു
6. ദശകുമാരചരിതം ഇപ്രകാരമല്ല, എന്നതന്നെയുമല്ല നവരസപരിപൂര്ണ്ണമായിട്ടുള്ളതും അനതിപ്രൌഢ സന്ദര്‍ഭ മധുരമായിട്ടുള്ളതും ലോകവ്യവഹാര വിഷയത്തിൽ ഉപകരിക്കുന്നതുമാകുന്നു.
໑. ശ്രീമൽ കവികുല സാർവ്വഭൌമനായ ദണ്ഡിയാൽ വിരചിതമായ ഈ ദശകുമാരചരിതം പൂര്വ്വപീഠികാ എന്നും ഉത്തരപീഠികാ എന്നും രണ്ട് ഖണ്ഡങ്ങളായിട്ടുള്ളതും പൂര്‍വ്വപീഠികയിൽ അഞ്ചും ഉത്തരപീഠികയിൽ എട്ടും ഉഛ്വാസങ്ങൾ ഉള്ളതും ദശകുമാരന്മാരുടെ ചരിതത്തെ വര്ണ്ണിക്കുന്നതാകയാൽ യഥാത്ഥ നാമത്തെ വഹിക്കുന്നതുമാകുന്നു.
8. എന്നാൽ ഈ ദശകുമാരചരിതത്തിലെ കഥാസാരത്തേകൂടി അല്പം ഇവിടെ വിവരിക്കുന്നത വായനക്കാർക്ക ഉപയോഗമുള്ളതായിവരുമെന്ന തോന്നുകയാൽ അതിനേയും ചുരുക്കമായി താഴെ വിവരിക്കുന്നു.
9. ഈ കഥാസാരം വിവരിക്കുന്നതിനാൽ വായനാക്കാര്ക്ക വിശ്രുതചരിതത്തിന്റെ സ്വഭാവവും വ്യക്തമായി മനസ്സി ലാക്കാവുന്നതാണെന്നമാത്രം ഇവിടെ പറഞ്ഞ ദശകുമാരചരിതത്തെ വിവരിക്കുവാനുപക്രമിക്കുന്നു.
6. ദശകുമാരചരിതം ഇപ്രകാരമല്ല, എന്നതന്നെയുമല്ല നവരസപരിപൂര്ണ്ണമായിട്ടുള്ളതും അനതിപ്രൌഢ സന്ദര്‍ഭ മധുരമായിട്ടുള്ളതും ലോകവ്യവഹാര വിഷയത്തിൽ ഉപകരിക്കുന്നതുമാകുന്നു.
໑. ശ്രീമൽ കവികുല സാർവ്വഭൌമനായ ദണ്ഡിയാൽ വിരചിതമായ ഈ ദശകുമാരചരിതം പൂര്വ്വപീഠികാ എന്നും ഉത്തരപീഠികാ എന്നും രണ്ട് ഖണ്ഡങ്ങളായിട്ടുള്ളതും പൂര്‍വ്വപീഠികയിൽ അഞ്ചും ഉത്തരപീഠികയിൽ എട്ടും ഉഛ്വാസങ്ങൾ ഉള്ളതും ദശകുമാരന്മാരുടെ ചരിതത്തെ വര്ണ്ണിക്കുന്നതാകയാൽ യഥാത്ഥ നാമത്തെ വഹിക്കുന്നതുമാകുന്നു.
8. എന്നാൽ ഈ ദശകുമാരചരിതത്തിലെ കഥാസാരത്തേകൂടി അല്പം ഇവിടെ വിവരിക്കുന്നത വായനക്കാർക്ക ഉപയോഗമുള്ളതായിവരുമെന്ന തോന്നുകയാൽ അതിനേയും ചുരുക്കമായി താഴെ വിവരിക്കുന്നു.
9. ഈ കഥാസാരം വിവരിക്കുന്നതിനാൽ വായനാക്കാര്ക്ക വിശ്രുതചരിതത്തിന്റെ സ്വഭാവവും വ്യക്തമായി മനസ്സി ലാക്കാവുന്നതാണെന്നമാത്രം ഇവിടെ പറഞ്ഞ ദശകുമാരചരിതത്തെ വിവരിക്കുവാനുപക്രമിക്കുന്നു.
ദശകുമാര ചരിതം - കഥാസംഗ്രഹം
10. പൂവ്വപീഠികയിലെ പ്രഥമോഛ്വാസത്തിലെ കഥാസാരം- മഗധദേശത്തിലെ പുഷ്പപുരി എന്ന നഗരിയിൽ രാജഹംസൻ എന്ന പ്രസിദ്ധനായ ഒരു മഹാരാജാവ തന്റെ വസുമതി എന്ന പട്ടമഹിഷിയോടും കൂടി സുഖമായി വസിച്ചിരുന്നു. ഈ മഹാരാജാവിന്ന ധര്മ്മപാലൻ എന്നും, പത്മോത്ഭവൻ എന്നും, സിതവര്മ്മാവ എന്നും മൂന്നു മന്ത്രിപുംഗവന്മാരും ഉണ്ടായിരുന്നു. ഇവരിൽ സിതവര്മ്മാവിന്ന സുമതി, സത്യവര്മ്മാവ എന്ന രണ്ട പുത്രന്മാരും, ധര്‍മ്മപാലന സുമന്ത്രൻ, സുമിത്രൻ, കാമപാലൻ എന്ന മൂന്നു പുത്രന്മാരും, പത്മോത്ഭവന വിശ്രുതൻ, രത്നോത്ഭവൻ എന്ന രണ്ട പുത്രന്മാരും ഉണ്ടായി. ഈ കുമാരന്മാരിൽ സത്യവര്മ്മാവ സംസാരം അസാരമെന്നുറച്ച തീര്‍ത്ഥയാത്രക്കായി ദേശസഞ്ചാരത്തിന്ന പുറപ്പെട്ട പോയി. കാമപാലൻ വിടനായി തീരുകയാൽ ഗുരുശാസനത്തെ അതിക്രമിച്ച സ്ത്രീപരനായി സഞ്ചരിച്ചു. രത്നോത്ഭവനാകിൽ കച്ചവടത്തിൽ സമര്ത്ഥനായിതീന്നതിനാൽ അതിന്നായി കപ്പൽ കയറി പോയി. ബാക്കി നാല മന്ത്രികുമാരന്മാരും തന്റെ പിതാക്കന്മാര പരലോകഗതന്മാരായതിന്ന ശേഷം രാജാവിന്റെ മന്ത്രിസ്ഥാനത്തിൽ വസിച്ചുവന്നു.
11. അങ്ങിനെ ഇരിക്കുന്ന സമയം അതി പരാക്രമിയായ മാനസാരൻ എന്ന മാളവമഹാരാജാവ യുദ്ധത്തിന്നായി ഒരുങ്ങി പുഷ്പപുരിക്ക വന്നു ചേര്‍ന്നപ്പോൾ രാജഹംസനെന്ന മഗധമഹാരാജാവ അദ്ദേഹത്തോട എതൃത്ത മാളവമഹാ രാജാവിനെ നിജപരാക്രമം കൊണ്ട ജയിച്ച പിന്നെയും കൃപയാൽ നിജരാജ്യത്തിൽ തന്നെ വസിപ്പിക്കുകയും ചേയ്തു.
12. അതിന്നശേഷം രാജഹംസമഹാരാജാവ അനപത്യതയാ ദുഃഖിതനായിതീര്ന്ന ശ്രീമന്നാരായണസ്വാമിയെ ഇഷ്ടലാഭത്തിന്നുവേണ്ടി പൂജിച്ചുവരുന്ന സമയം ഒരു നാൾ അഗ്രമഹിഷിയായ വസുമതീദേവി സുസ്വപ്നത്തെ കാണുകയും ഉടനെ ഗര്‍ഭത്തെ ധരിക്കുകയും ചേയ്തതിന്നശേഷം മഹാരാജാവ സന്തോഷിച്ച ക്രമേണ സീമന്തോത്സവത്തെ ഘോഷിച്ച നടത്തുകയും ചേയ്തു.
13. ഈ മദ്ധ്യത്തിൽ മഹാരാജാവിന്റെ ചാരപുരുഷ൯ ശത്രുവായ മാളവരാജാവിന്റെ പ്രവൃത്തിയെ അറിഞ്ഞ മടങ്ങിവന്ന ഇപ്രകാരം അറിയിച്ചു. അല്ലയോ മഹാരാജാവെ തിരുമനസ്സിലെ പ്രതിപക്ഷിയായ മാളവമഹാരാജാവ ഇവിടെനിന്ന അപജിതനായിപോയതിന്നശേഷം വളരെ ദുഃഖിച്ച ദവജ്ജയത്തിന്നവേണ്ടി മഹാകാളേശ്വരനെ തപസ്സുചേയ്ത പ്രസാദിപ്പിച്ച ശത്രുഘാതിനിയായ ഒരു ഗദയെ സമ്പാദിച്ച ഗര്വ്വിതനായിതീര്ന്ന തിരുമനസ്സിലെ എതൃപ്പാനായി ഒരുങ്ങി ഇരിക്കുന്നു. ആകയാൽ എനി വേണ്ടതെല്ലാം തിമരുനസ്സുകൊണ്ടുതന്നെ ആലോചിച്ചുകൊൾക.
14. ഇപ്രകാരമുള്ള ചാരപുരുഷവാക്യത്തെ കേട്ടതിന്നശേഷം അല്ലയോ മഹാരാജാവേ മഹാകാളവരപ്രസാദത്തോടുകൂടി വരുന്ന മാനസാരനോട എതൃക്കുന്നത ഇപ്പോൾ ഉചിതമല്ല. ഏതെങ്കിലും ഒരു ദുര്ഗ്ഗമസ്ഥലത്തെ ആശ്രയിച്ചി രിക്കുന്നതാണ് തൽക്കാലം നന്നായിരിക്കുക. എന്നിങ്ങിനെ മന്ത്രിമാര അറിയിച്ചതിനെ രാജഹംസമഹാരാജാവ അനാദരിച്ച നിജവൈരിയായ മാളവമഹാരാജാവിനോട എതൃപ്പാൻ ഒരുങ്ങുകയാണ ഉണ്ടായ്ത.
15. മന്ത്രികളാകിൽ ശത്രുജയം തൽക്കാലം അസാദ്ധ്യമാണെന്ന കരുതി അന്തഃപുരസ്ത്രീകളെ വിന്ധ്യാടവിമദ്ധ്യത്തി ൽ ഒരേടത്ത് ഗുപ്തമായി കൊണ്ടുപോയി വസിപ്പിക്കുകയും ചേയ്തു.
16. മാളവ മഹാരാജാവാകിൽ അതിഘോരമായ യുദ്ധത്തിൽ മഗധരാജാവിനെ മൂര്ഛിതനാക്കിചേയ്ത ജയിച്ചതിന്ന ശേഷം ജയലക്ഷ്മീസമേതനായിട്ട മഗധരാജ്യത്തെ കീഴടക്കി.
17. മൂര്ഛിതനായ മഗധമഹാരാജാവിനെ വഹിച്ചിരുന്ന രഥതുരഗങ്ങളാകിൽ യുദ്ധകളത്തിൽ സാരഥി മരിച്ചതിന്ന ശേഷം ഓടിപോയി ദൈവഗത്യാ രാജാവിന്റെ അന്തഃപുരസ്ത്രീകൾ വസിക്കുന്ന വിന്ധ്യാടവിമദ്ധ്യത്തിൽ തന്നെ കൊണ്ടു പോയി വിടുകയും ചേയ്തു.
18. യുദ്ധകളത്തിൽ മൂര്ഛിതന്മാരായി കിടന്നിരുന്ന മന്ത്രിമാരും മോഹാലസ്യം തീര്‍ന്ന നോക്കിയപ്പോഴെക്ക തന്റെ സ്വാമിയെ കാണാതെ ദുഖിതന്മാരായി ഒടുവിൽ അന്തഃപുരസ്ത്രീ ശരണ്യമായ വിന്ധ്യാരണ്യത്തിൽ തന്നെ ചെന്നുചേർന്നു.
19. വസുമതീദേവി ആ മന്ത്രിമാരിൽ നിന്ന നിജഭത്താവിന്റെ അപജയത്തേയും ഒടുവിൽ അദൃശ്യതയേയും അറിഞ്ഞ അത്യന്തം ദുഖിച്ച അനുമരണത്തിന്നായി നിശ്ചയിച്ചതിനെ കണ്ടപ്പോൾ മന്ത്രിമാരുടെ സദുപദേശങ്ങളാൽ തൽക്കാലം ഒരു വിധം സമാധാനപ്പെട്ടു. എങ്കിലും അന്ന അര്‍ദ്ധരാത്രിയിൽ രാജാവിനെ വഹിക്കുന്ന രഥാശ്വങ്ങൾ ചെന്ന നിന്നിരുന്ന ഒരു വൃക്ഷത്തിന്റെ സമീപത്തചെന്ന അതിന്റെ ഒരു കൊമ്പിന്മേൽ കെട്ടി തൂങ്ങിമരിപ്പാനായി ഒരുങ്ങി വിലപിക്കുന്നതിനെ ദൈവഗത്യാ അപഗതമോഹനായ മഹാരാജാവ കേട്ട സാന്ത്വപുരസ്സരം ദേവിയെ വിളിക്കുകയും ഉടനെ വസുമതിദേവി സമീപത്തിൽ ചെന്ന നോക്കുകയും ചേയ്തപ്പോൾ വളരെ സന്തോഷിച്ച ആസന്നദേശനിവാസികളായ പുരോഹിതന്മാരേയും അമാത്യന്മാരേയും ഉച്ചത്തിൽ വിളിച്ചുവരുത്തി കാണി ച്ചുകൊടുക്കുകയും ചേയ്തു.
20. ആ സമയം എല്ലാവരും സന്തോഷിച്ച അന്യോന്യം നിജവര്ത്തമാനങ്ങളെ പറഞ്ഞ എല്ലാം ദൈവാധീനമാണെന്നുറച്ച സമാധാനപ്പെടുകയും ചേയ്തതിന്നശേഷം സമീപത്തിൽ വസിക്കുന്ന വാമദേവമഹര്‍ഷിയുടെ ആശ്രമത്തിൽ ചെന്ന നമസ്കരിച്ച നിജവൃത്താന്തങ്ങളെ അറിയിപ്പിച്ച ശത്രുവിനാശത്തിന്നായി അപേക്ഷിച്ചപ്പോൾ ത്രികാലജ്ഞനായ ആ മഹാമുനിയാകിൽ മഹാരാജാവേ അങ്ങുന്ന വ്യസനിക്കേണ്ട വസുമതീഗര്ഭസ്ഥനായ കുമാരൻ സകല രിപുജേതാവായി ഭവിക്കും ആകയാൽ അല്പകാലം ക്ഷമിച്ചാലും. എന്നിങ്ങിനെ സമാശ്വസിപ്പിച്ചു.
21. ഇപ്രകാരമുള്ള മുനിഭാഷിതത്തെ കേട്ട രാജഹംസമഹാരാജാവ സമാധാനപ്പെട്ട വസിക്കുന്ന സമയം വസുമതീദേവി സർവ്വലക്ഷണസമ്പന്നനായ ഒരു കുമാരനെപ്രസവിക്കുകയും ആ കുമാരന ജാതകർമ്മാദികളെ ചേയ്ത രാജവാഹനൻ എന്ന നാമകരണം ചെയ്യുകയും ചേയ്തു.
22. ആ അവസരത്തിൽ തന്നെ സുമതി, സുമന്ത്രൻ, സുമിത്രൻ, സുശ്രുതൻ എന്ന നാല മന്ത്രിമാര്‍ക്കും പ്രമതി, മി ത്രഗുപ്തൻ, മന്ത്രഗുപ്തൻ, വിശ്രുതൻ എന്ന പേരായ നാല പുത്രന്മാരും ജനിക്കുകയും അവർ നാലുപേരും ക്രമേണ വളര്‍ന്ന രാജവാഹനനോടുകൂടി ബാലക്രീഡകളെ ചെയ്തും കൊണ്ട സുഖമായി വസിക്കുകയും ചേയ്തു.
23. അങ്ങിനെ ഇരിക്കുന്ന കാലത്തിൽ ഒരു നാൾ ഒരു താപസൻ രാജലക്ഷണ സമ്പന്നനായ ഒരു കുമാരനെ കൊണ്ടു വന്ന കൊടുത്ത രാജഹംസ മഹാരാജാവിനോട ഇപ്രകാരം അറിയിച്ചു.
24. മഹാരാജാവേ ചമത മുതലായ്മ കൊണ്ടുവരുവാനായി ഞാൻ കാട്ടിലേക്കു പോയിരുന്നപ്പോൾ അനാഥയായി കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയിനെ കണ്ടു. ഈ കാട്ടിൽ നിയ്യ ഏകയായി എന്തിനായ്ക്കൊണ്ട കരഞ്ഞുംകൊണ്ടിരിക്കുന്നു എന്ന ചോദിച്ചപ്പോൾ അവൾ പറഞ്ഞതാവിത :- കീര്‍ത്തിമാനായ മിഥിലാരാജാവ നിജസുഹൃത്തായ മഗധരാജാവിൻ സീമന്തിനീസീമന്തമഹോത്സവത്തിന്നായി പുത്രദാരാദികളോടു കൂടി പുഷ്പപുരത്തിൽ ചെന്ന കുറെകാലം അവിടെ വസിച്ചിരുന്നസമയം മാളവരാജാവ മഗധരാജാവിനെ എതൃപ്പാനായി വന്നപ്പോൾ, മിഥിലാരാജാവായ പ്രഹാരവർമ്മാവ സുഹൃൽ സഹായത്തിന്ന വേണ്ടി മാളവരാജാവിനോട യുദ്ധം ചേയ്ത പരാജിതനായി ഒടുവിൽ കരുണചേയ്ത മാളവരാജാവിനാൽ വിസൃഷ്ടനായി ഹതാവശേഷമായ സൈന്യത്തോടുകൂടി നിജരാജധാനിക്കു വരുന്നവഴിക്കു ഒരു വനമദ്ധ്യത്തിൽ വെച്ച ഏതൊ ഒരു ശബരസൈന്യത്താൽ അഭിഹതനായി തന്റെ അന്തഃപുര സ്ത്രീകളെ സൈന്യങ്ങളെ ഏല്പിച്ച ഓടിപോകയും ചേയ്തു.
25. ആ പ്രഹാരവര്മ്മാവിന്റെ എരട്ട പ്രസവിച്ച രണ്ട കുട്ടികളെ രക്ഷിക്കുന്നവരായ ഞാനും എന്റെ പുത്രിയും കുട്ടികളെ എടുത്തും കൊണ്ട രാജാവിനെ അനുഗമിപ്പാൻ അശക്തമാരായി തീര്‍ന്ന പരിഭ്രമിച്ചു കൊണ്ടിരുന്നപ്പോൾ ഒരു വ്യാഘം എന്നെ കടിപ്പാനായി വന്നസമയം ഞാൻ ഒരു പാറപ്പുറത്ത വീണുപോകയും എന്റെ കയ്യിൽ ഇരുന്ന ബാലകൻ വീണ് ഏതൊ ഒരു പശുശവത്തിന്റെ മാറത്ത പറ്റികിടക്കുകയും ചേയ്തു.
26. ആ ശവത്തെ ഭക്ഷിപ്പാനായി ചെന്ന വ്യാഘ്രം ആകര്‍ഷിച്ചപ്പോൾ യന്ത്രപ്രയുക്തമായ ബാണത്താൽ വ്യാഘ്രം മരിച്ചപോകയും ആ ബാലനെ ശമ്പരന്മാര എടുത്തുകൊണ്ട പോകയും ചേയ്തു.
20. ആ സമയം എല്ലാവരും സന്തോഷിച്ച അന്യോന്യം നിജവര്ത്തമാനങ്ങളെ പറഞ്ഞ എല്ലാം ദൈവാധീനമാണെന്നുറച്ച സമാധാനപ്പെടുകയും ചേയ്തതിന്നശേഷം സമീപത്തിൽ വസിക്കുന്ന വാമദേവമഹര്‍ഷിയുടെ ആശ്രമത്തിൽ ചെന്ന നമസ്കരിച്ച നിജവൃത്താന്തങ്ങളെ അറിയിപ്പിച്ച ശത്രുവിനാശത്തിന്നായി അപേക്ഷിച്ചപ്പോൾ ത്രികാലജ്ഞനായ ആ മഹാമുനിയാകിൽ മഹാരാജാവേ അങ്ങുന്ന വ്യസനിക്കേണ്ട വസുമതീഗര്ഭസ്ഥനായ കുമാരൻ സകല രിപുജേതാവായി ഭവിക്കും ആകയാൽ അല്പകാലം ക്ഷമിച്ചാലും. എന്നിങ്ങിനെ സമാശ്വസിപ്പിച്ചു.
21. ഇപ്രകാരമുള്ള മുനിഭാഷിതത്തെ കേട്ട രാജഹംസമഹാരാജാവ സമാധാനപ്പെട്ട വസിക്കുന്ന സമയം വസുമതീദേവി സർവ്വലക്ഷണസമ്പന്നനായ ഒരു കുമാരനെപ്രസവിക്കുകയും ആ കുമാരന ജാതകർമ്മാദികളെ ചേയ്ത രാജവാഹനൻ എന്ന നാമകരണം ചെയ്യുകയും ചേയ്തു.
22. ആ അവസരത്തിൽ തന്നെ സുമതി, സുമന്ത്രൻ, സുമിത്രൻ, സുശ്രുതൻ എന്ന നാല മന്ത്രിമാര്‍ക്കും പ്രമതി, മി ത്രഗുപ്തൻ, മന്ത്രഗുപ്തൻ, വിശ്രുതൻ എന്ന പേരായ നാല പുത്രന്മാരും ജനിക്കുകയും അവർ നാലുപേരും ക്രമേണ വളര്‍ന്ന രാജവാഹനനോടുകൂടി ബാലക്രീഡകളെ ചെയ്തും കൊണ്ട സുഖമായി വസിക്കുകയും ചേയ്തു.
23. അങ്ങിനെ ഇരിക്കുന്ന കാലത്തിൽ ഒരു നാൾ ഒരു താപസൻ രാജലക്ഷണ സമ്പന്നനായ ഒരു കുമാരനെ കൊണ്ടു വന്ന കൊടുത്ത രാജഹംസ മഹാരാജാവിനോട ഇപ്രകാരം അറിയിച്ചു.
24. മഹാരാജാവേ ചമത മുതലായ്മ കൊണ്ടുവരുവാനായി ഞാൻ കാട്ടിലേക്കു പോയിരുന്നപ്പോൾ അനാഥയായി കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയിനെ കണ്ടു. ഈ കാട്ടിൽ നിയ്യ ഏകയായി എന്തിനായ്ക്കൊണ്ട കരഞ്ഞുംകൊണ്ടിരിക്കുന്നു എന്ന ചോദിച്ചപ്പോൾ അവൾ പറഞ്ഞതാവിത :- കീര്‍ത്തിമാനായ മിഥിലാരാജാവ നിജസുഹൃത്തായ മഗധരാജാവിൻ സീമന്തിനീസീമന്തമഹോത്സവത്തിന്നായി പുത്രദാരാദികളോടു കൂടി പുഷ്പപുരത്തിൽ ചെന്ന കുറെകാലം അവിടെ വസിച്ചിരുന്നസമയം മാളവരാജാവ മഗധരാജാവിനെ എതൃപ്പാനായി വന്നപ്പോൾ, മിഥിലാരാജാവായ പ്രഹാരവർമ്മാവ സുഹൃൽ സഹായത്തിന്ന വേണ്ടി മാളവരാജാവിനോട യുദ്ധം ചേയ്ത പരാജിതനായി ഒടുവിൽ കരുണചേയ്ത മാളവരാജാവിനാൽ വിസൃഷ്ടനായി ഹതാവശേഷമായ സൈന്യത്തോടുകൂടി നിജരാജധാനിക്കു വരുന്നവഴിക്കു ഒരു വനമദ്ധ്യത്തിൽ വെച്ച ഏതൊ ഒരു ശബരസൈന്യത്താൽ അഭിഹതനായി തന്റെ അന്തഃപുര സ്ത്രീകളെ സൈന്യങ്ങളെ ഏല്പിച്ച ഓടിപോകയും ചേയ്തു.
25. ആ പ്രഹാരവര്മ്മാവിന്റെ എരട്ട പ്രസവിച്ച രണ്ട കുട്ടികളെ രക്ഷിക്കുന്നവരായ ഞാനും എന്റെ പുത്രിയും കുട്ടികളെ എടുത്തും കൊണ്ട രാജാവിനെ അനുഗമിപ്പാൻ അശക്തമാരായി തീര്‍ന്ന പരിഭ്രമിച്ചു കൊണ്ടിരുന്നപ്പോൾ ഒരു വ്യാഘം എന്നെ കടിപ്പാനായി വന്നസമയം ഞാൻ ഒരു പാറപ്പുറത്ത വീണുപോകയും എന്റെ കയ്യിൽ ഇരുന്ന ബാലകൻ വീണ് ഏതൊ ഒരു പശുശവത്തിന്റെ മാറത്ത പറ്റികിടക്കുകയും ചേയ്തു.
26. ആ ശവത്തെ ഭക്ഷിപ്പാനായി ചെന്ന വ്യാഘ്രം ആകര്‍ഷിച്ചപ്പോൾ യന്ത്രപ്രയുക്തമായ ബാണത്താൽ വ്യാഘ്രം മരിച്ചപോകയും ആ ബാലനെ ശമ്പരന്മാര എടുത്തുകൊണ്ട പോകയും ചേയ്തു.
27. മറ്റെ കുമാരനെ എടുത്തിരുന്ന എന്റെപുത്രി എവിടെ പോയിരിക്കുമൊ എന്ന ഞാൻ അറിയുന്നില്ല. ഞാൻ അത്യന്തം ദുഃഖിച്ചു കൊണ്ടിരിക്കുമ്പോൾ ദയാലുവായ ഒരു അജപാലകൻ എന്നെ കൂട്ടികൊണ്ടുപോയി സ്വഗൃഹത്തിൽ ചെന്ന ഔഷധപ്രയോഗത്താൽ എന്റെ ശരീരത്തിൽ ഉണ്ടായിരുന്ന വ്രണങ്ങളെ ഉണക്കിതരികയും ചേയ്തുവെങ്കിലും എന്റെ പുത്രിയുടെ അവസ്ഥ അറിയാത്തതിനാൽ ഞാൻ വ്യസനത്തിലായി തീര്‍ന്നിരിക്കുന്നു. ഏതായാലും ഞാൻ ഏകാകിനിയായിരുന്നാലും എന്റെ സ്വാമിയെ കാണ്മാൻ പോവുകതന്നെ എന്ന പറഞ്ഞ അവൾ പോകയും ചേയ്തു.
28. ആ സമയം ഞാൻ ഭവന്മിത്രമായ വിദേഹരാജാവിന്റെ ആപത്തിനെ കേട്ട വിഷണ്ണനായിതീചേയ്തുന്ന തൽകുമാരനെ അന്വേഷിച്ചുംകൊണ്ട ഒരു ചണ്ഡികാക്ഷേത്രത്തിൽ ചെന്ന എത്തിയപ്പോൾ അവിടെ വിജയസിദ്ധിക്കായി ആ കുമാരനെ ചണ്ഡികോപഹാരത്തിന്ന ഉപക്രമിക്കുന്ന ആ കിരാതന്മാരെ കണ്ട സമയം അവരോട ഇപ്രകാരം പറഞ്ഞു. അല്ലേ കിരാതന്മാരേ ഈ ഘോരമായ കാന്താരത്തിൽ വഴി തെറ്റി ഭ്രമിച്ചു കൊണ്ടിരിക്കുന്ന ഞാൻ എന്റെ പുത്രനെ ഒരു വൃക്ഷച്ഛായയിൽ വെച്ച വഴി അന്വേഷിപ്പാനായി കുറെ ദൂരം പോയി മടങ്ങിവന്നപ്പോഴക്ക എന്റെ പുത്രനെ കാണാതെയായി തീര്‍ന്നു. ഞാൻ എനി എന്തുചെയ്യേണ്ടു. നിങ്ങൾ ആരെങ്കിലും ആ കുമാരനെ കാണുക ഉണ്ടായോ എന്ന ചോദിച്ച സമയം ഓഹോ ഒരു കുട്ടി ഇവിടെ ഉണ്ട. അത അങ്ങയുടെ പുത്രനാണെങ്കിൽ കൊണ്ടുപോയി കൊൾക എന്ന പറഞ്ഞ ആ കുമാരനെ അവർ എനിക്കു തന്നു. ഉടനെ ഞാൻ അവര്ക ആശിര്‍വ്വാദം ചേയ്തു കുമാരനെ സ്വീകരിച്ച ശിശിരോദകാദികളെ കൊണ്ട കുമാരനെ സമാശ്വസിപ്പിച്ച കൊണ്ടുപോന്ന ഇതാ അങ്ങേക്ക തരുന്നു. എനി പിതാവിനെ പോലെ അങ്ങുന്ന തന്നെ രക്ഷിച്ചുകൊൾക എന്ന മുനിഭാഷിതത്തെ കേട്ട രാജഹംസമഹാരാജാവും സന്തോഷിച്ച നിജസുഹൃന്നന്ദനനെ ഉപഹാരവര്മ്മാവ എന്ന പേരുമിട്ട രാജവാഹനനെപോലെ തന്നെ വളര്‍ത്തിവന്നു.
29. പിന്നെ ഒരു നാൾ രാജാവ ഒരു പുണ്യദിവസത്തിൽ തീത്ഥസ്നാനത്തിന്നായി പുറപ്പെട്ട ശബരവീഥിയിൽ കൂടി പോകുന്നസമയം ഒരു സ്ത്രീയാൽ ലാളിക്കപ്പെട്ടുംകൊണ്ടിരിക്കുന്ന ഒരു കുമാരനെകണ്ടപ്പോൾ കൌതുകത്തോടുകൂടി ചോദിച്ചു. ഹെ സുന്ദരി രാജഗുണസമ്പന്നനായ ഈ കുമാരൻ നിന്റെ പുത്രനായിരിക്കുമെന്ന തോന്നുന്നില്ല. ആരുടെ കുമാരനാണ് എവിടെനിന്ന കിട്ടി. എന്ന ചോദിച്ചപ്പോൾ രാജാവേ ഈ ശബരവീഥിയിൽകൂടി പോകുന്ന വിദേഹരാജാവിന്റെ സർവ്വ സ്വര്ത്തേയും ശബരന്മാര അപഹരിച്ചസമയം എന്റെ ഭർത്താവിന ഈ കുമാരനെ കിട്ടുകയും എനിക്ക തരികയുംചേയ്തതാണ എന്ന ശബരയുവതി പറഞ്ഞപ്പോൾ സാമദാനങ്ങളെ കൊണ്ട അവളെ സന്തോഷിപ്പിച്ച ആ കുമാരനെവാങ്ങി സന്തോഷത്തോടുകൂടി മടങ്ങിപോന്ന അവഹാരവര്മ്മാവ എന്ന പേരിട്ട തന്റെ മഹിഷിക്കായി സമര്‍പ്പിക്കുകയും ചേയ്തു.
30. പിന്നെ ഒരു ദിവസം വാമദേവശിഷ്യനായ സോമദേവശര്മ്മാവ ഒരു കുമാരനെ കൊണ്ടുവന്ന രാജാവിനകൊടുത്ത ഇപ്രകാരം പറഞ്ഞു - മഹാരാജാവേ ഞാൻ രാമതീര്‍ത്ഥത്തിൽ സ്നാനംചേയ്ത മടങ്ങിവരുന്ന സമയം ഒരു സ്ത്രീ എടുത്തും കൊണ്ടിരിക്കുന്ന ഒരു കുമാരനെ കാണുകയും സ്ഥവിരെ നീ ആര ഈ കുട്ടിയെ എടുത്തും കൊണ്ട് ഈ വനഭൂമിയിൽ സഞ്ചരിപ്പാനുള്ള സംഗതി എന്തായിരിക്കും എന്ന ചോദിച്ചപ്പോൾ അവൾ പറഞ്ഞതാവിത- ഹേ മുനിവര കാലയവനദ്വീപിൽ കാലഗുപ്തൻ എന്ന ധനികനായ ഒരു വൈശ്യൻ ഉണ്ട. സുവൃത്താ എന്ന പേരായ തൽപുത്രിയെ ഈ ദ്വീപിൽനിന്ന പോയവനും മഗധമഹാരാജാവിന്റെ മന്ത്രിനന്ദനനും ആയ രത്നോത്ഭവൻ വിവാഹം ചേയ്ത ശ്വശുരനാൽ സംഭാവിതനായിട്ട വസിച്ചിരുന്ന കാലത്തിൽ ക്രമേണ അവൾ ഗർഭിണിയായി ഭവിച്ചതിന്നശേഷം രത്നോത്ഭവൻ സോദരന്മാരെ കാണ്മാൻ വേണ്ടി തന്റെ ഭാര്യയോടുകൂടി കപ്പൽ കയറി പുഷ്പപുരത്തിലേക്കായി പുറപ്പെട്ട പോരുന്നമദ്ധ്യെ കപ്പൽ സമുദ്രത്തിൽ മുങ്ങിപോയപ്പോൾ സുവൃത്തയുടെ ധാത്രിയായ ഞാൻ അവളെ കയ്യ പിടിച്ച ഒരു പലകയിൽ കയറ്റി ദൈവഗത്യാ ഈ തീരഭൂമിയിൽ വന്നചേര്ന്നു. ആ രത്തോത്ഭവൻ സമുദ്രത്തിൽ മുങ്ങിപോയൊ ഏതവിധേനയും കരക്കണഞ്ഞുവൊ എന്ന ഞാൻ അറിയുന്നില്ല. എന്നോടുകൂടി കരക്കണഞ്ഞ സുവൃത്ത വളരെ സങ്കടപ്പെട്ട ഈ വനമദ്ധ്യത്തിൽവന്ന പ്രസവിച്ച പ്രസവവേദനയാൽ മൂര്ഛിതയായി ഒരു തണലുള്ള വൃക്ഷമൂലത്തിൽ കിടക്കുന്നു.
28. ആ സമയം ഞാൻ ഭവന്മിത്രമായ വിദേഹരാജാവിന്റെ ആപത്തിനെ കേട്ട വിഷണ്ണനായിതീചേയ്തുന്ന തൽകുമാരനെ അന്വേഷിച്ചുംകൊണ്ട ഒരു ചണ്ഡികാക്ഷേത്രത്തിൽ ചെന്ന എത്തിയപ്പോൾ അവിടെ വിജയസിദ്ധിക്കായി ആ കുമാരനെ ചണ്ഡികോപഹാരത്തിന്ന ഉപക്രമിക്കുന്ന ആ കിരാതന്മാരെ കണ്ട സമയം അവരോട ഇപ്രകാരം പറഞ്ഞു. അല്ലേ കിരാതന്മാരേ ഈ ഘോരമായ കാന്താരത്തിൽ വഴി തെറ്റി ഭ്രമിച്ചു കൊണ്ടിരിക്കുന്ന ഞാൻ എന്റെ പുത്രനെ ഒരു വൃക്ഷച്ഛായയിൽ വെച്ച വഴി അന്വേഷിപ്പാനായി കുറെ ദൂരം പോയി മടങ്ങിവന്നപ്പോഴക്ക എന്റെ പുത്രനെ കാണാതെയായി തീര്‍ന്നു. ഞാൻ എനി എന്തുചെയ്യേണ്ടു. നിങ്ങൾ ആരെങ്കിലും ആ കുമാരനെ കാണുക ഉണ്ടായോ എന്ന ചോദിച്ച സമയം ഓഹോ ഒരു കുട്ടി ഇവിടെ ഉണ്ട. അത അങ്ങയുടെ പുത്രനാണെങ്കിൽ കൊണ്ടുപോയി കൊൾക എന്ന പറഞ്ഞ ആ കുമാരനെ അവർ എനിക്കു തന്നു. ഉടനെ ഞാൻ അവര്ക ആശിര്‍വ്വാദം ചേയ്തു കുമാരനെ സ്വീകരിച്ച ശിശിരോദകാദികളെ കൊണ്ട കുമാരനെ സമാശ്വസിപ്പിച്ച കൊണ്ടുപോന്ന ഇതാ അങ്ങേക്ക തരുന്നു. എനി പിതാവിനെ പോലെ അങ്ങുന്ന തന്നെ രക്ഷിച്ചുകൊൾക എന്ന മുനിഭാഷിതത്തെ കേട്ട രാജഹംസമഹാരാജാവും സന്തോഷിച്ച നിജസുഹൃന്നന്ദനനെ ഉപഹാരവര്മ്മാവ എന്ന പേരുമിട്ട രാജവാഹനനെപോലെ തന്നെ വളര്‍ത്തിവന്നു.
29. പിന്നെ ഒരു നാൾ രാജാവ ഒരു പുണ്യദിവസത്തിൽ തീത്ഥസ്നാനത്തിന്നായി പുറപ്പെട്ട ശബരവീഥിയിൽ കൂടി പോകുന്നസമയം ഒരു സ്ത്രീയാൽ ലാളിക്കപ്പെട്ടുംകൊണ്ടിരിക്കുന്ന ഒരു കുമാരനെകണ്ടപ്പോൾ കൌതുകത്തോടുകൂടി ചോദിച്ചു. ഹെ സുന്ദരി രാജഗുണസമ്പന്നനായ ഈ കുമാരൻ നിന്റെ പുത്രനായിരിക്കുമെന്ന തോന്നുന്നില്ല. ആരുടെ കുമാരനാണ് എവിടെനിന്ന കിട്ടി. എന്ന ചോദിച്ചപ്പോൾ രാജാവേ ഈ ശബരവീഥിയിൽകൂടി പോകുന്ന വിദേഹരാജാവിന്റെ സർവ്വ സ്വര്ത്തേയും ശബരന്മാര അപഹരിച്ചസമയം എന്റെ ഭർത്താവിന ഈ കുമാരനെ കിട്ടുകയും എനിക്ക തരികയുംചേയ്തതാണ എന്ന ശബരയുവതി പറഞ്ഞപ്പോൾ സാമദാനങ്ങളെ കൊണ്ട അവളെ സന്തോഷിപ്പിച്ച ആ കുമാരനെവാങ്ങി സന്തോഷത്തോടുകൂടി മടങ്ങിപോന്ന അവഹാരവര്മ്മാവ എന്ന പേരിട്ട തന്റെ മഹിഷിക്കായി സമര്‍പ്പിക്കുകയും ചേയ്തു.
30. പിന്നെ ഒരു ദിവസം വാമദേവശിഷ്യനായ സോമദേവശര്മ്മാവ ഒരു കുമാരനെ കൊണ്ടുവന്ന രാജാവിനകൊടുത്ത ഇപ്രകാരം പറഞ്ഞു - മഹാരാജാവേ ഞാൻ രാമതീര്‍ത്ഥത്തിൽ സ്നാനംചേയ്ത മടങ്ങിവരുന്ന സമയം ഒരു സ്ത്രീ എടുത്തും കൊണ്ടിരിക്കുന്ന ഒരു കുമാരനെ കാണുകയും സ്ഥവിരെ നീ ആര ഈ കുട്ടിയെ എടുത്തും കൊണ്ട് ഈ വനഭൂമിയിൽ സഞ്ചരിപ്പാനുള്ള സംഗതി എന്തായിരിക്കും എന്ന ചോദിച്ചപ്പോൾ അവൾ പറഞ്ഞതാവിത- ഹേ മുനിവര കാലയവനദ്വീപിൽ കാലഗുപ്തൻ എന്ന ധനികനായ ഒരു വൈശ്യൻ ഉണ്ട. സുവൃത്താ എന്ന പേരായ തൽപുത്രിയെ ഈ ദ്വീപിൽനിന്ന പോയവനും മഗധമഹാരാജാവിന്റെ മന്ത്രിനന്ദനനും ആയ രത്നോത്ഭവൻ വിവാഹം ചേയ്ത ശ്വശുരനാൽ സംഭാവിതനായിട്ട വസിച്ചിരുന്ന കാലത്തിൽ ക്രമേണ അവൾ ഗർഭിണിയായി ഭവിച്ചതിന്നശേഷം രത്നോത്ഭവൻ സോദരന്മാരെ കാണ്മാൻ വേണ്ടി തന്റെ ഭാര്യയോടുകൂടി കപ്പൽ കയറി പുഷ്പപുരത്തിലേക്കായി പുറപ്പെട്ട പോരുന്നമദ്ധ്യെ കപ്പൽ സമുദ്രത്തിൽ മുങ്ങിപോയപ്പോൾ സുവൃത്തയുടെ ധാത്രിയായ ഞാൻ അവളെ കയ്യ പിടിച്ച ഒരു പലകയിൽ കയറ്റി ദൈവഗത്യാ ഈ തീരഭൂമിയിൽ വന്നചേര്ന്നു. ആ രത്തോത്ഭവൻ സമുദ്രത്തിൽ മുങ്ങിപോയൊ ഏതവിധേനയും കരക്കണഞ്ഞുവൊ എന്ന ഞാൻ അറിയുന്നില്ല. എന്നോടുകൂടി കരക്കണഞ്ഞ സുവൃത്ത വളരെ സങ്കടപ്പെട്ട ഈ വനമദ്ധ്യത്തിൽവന്ന പ്രസവിച്ച പ്രസവവേദനയാൽ മൂര്ഛിതയായി ഒരു തണലുള്ള വൃക്ഷമൂലത്തിൽ കിടക്കുന്നു.
വിജനമായ ഈ വനത്തിൽ ഇരിപ്പാൻ പ്രയാസമാണെല്ലൊ എന്ന കരുതി നഗരത്തിലേക്കുള്ള വഴി കണ്ടുപിടിപ്പാനായി ഞാൻ ഒരുങ്ങുകയും മൂര്ഛിതയായ അവളുടെ അടുക്കെ കുട്ടിയെ കിടത്തുന്നത അനുചിതമാണെന്ന വിചാരിച്ച കുട്ടിയെ കയ്യിൽ എടുത്തുകൊണ്ടു പോരുകയും ചേയ്തതാണ എന്നപറഞ്ഞും കൊണ്ടിരിക്കുന്നമദ്ധ്യെ അവിടെ ഒരു കാട്ടാന വന്നെത്തുകയും അവൾ ഭയപ്പെട്ട കുമാരനെ അവി ടെ ഇട്ട ഓടുകയും ചേയ്തു. അപ്പോൾ ഞാൻ സമീപത്തിലുള്ള ഒരു വള്ളിപൊന്തയിൽ ചെന്ന മറഞ്ഞനോക്കികൊണ്ടിരുന്നു. ആ വനഗജം ഒരു പല്ലവകബളമാണെന്ന കരുതി ആ കുമാരനെ തുമ്പിക്കൈ കൊണ്ട് എടുക്കുന്ന മദ്ധ്യെ ഒരു സിംഹം അവിടെ വന്നെത്തുകയും വനഗജം ഭയപ്പെട്ട കുമാരനെ മേല്പട്ട എറിഞ്ഞ ഓടുകയും ദീര്ഘായുസ്സായിരുന്നതിനാൽ ആ കുമാരൻ ഉന്നതമായ ഒരു വൃക്ഷത്തിന്റെ ശാഖയിൽ ഇരുന്നിരുന്ന ഒരു വാനരനാൽ പഴുത്ത പഴമായിരിക്കുമെന്നവിചാരിച്ച പരിഗ്രഫിക്കുപ്പെടുകയും നോക്കിയ സമയം ഫലമല്ലാതിരുന്നതിനാൽ ആ വൃക്ഷത്തിന്റെ വിശാലമായ ഒരു സ്കന്ധമൂലത്തിൽ നിക്ഷിപ്തനായും ഭവിച്ച ഉടനെ ആ മര്‍ക്കടം അവിടെനിന്ന ചാടിപോകയും ചേയ്തു. കുമാരൻ ഈ സകല ക്ലേശത്തേയും സഹിച്ചു. സിംഹം ആ ഗജത്തെ നിഗ്രഹിച്ച ഒരേടത്ത ഓടി പോയി. അതിന്നശേഷം ഞാൻ ലതാഗൃഹത്തിൽനിന്ന പുറത്തവന്ന ആ ബാലകനെ വൃക്ഷശാഖയിൽനിന്ന ഇറക്കി സ്ഥവിരസ്ത്രീയിനെ അന്വേഷിച്ച നോക്കികാണാതെ മടങ്ങിപോന്ന എല്ലാ വിവരവും ഗുരുവിനെ അറിയിച്ചു. ഗുരുനാഥന്റെ നിദേശപ്രകാരം ഇതാ അങ്ങയുടെ സമീപത്തെ കൊണ്ടുവന്നിരിക്കുന്നു. എന്നുള്ള മുനിഭാഷിതത്തെ കേട്ട സന്തോഷസന്താപമിശ്രിതനായ രാജാവ കുമാരനെ വാങ്ങി പുഷ്പോത്ഭവൻ എന്ന പേരുമിട്ട സുശ്രുതനോട ഈ വർത്തമാനമെല്ലാം പറഞ്ഞറിയിച്ച സുശ്രുതാനുജതനയനായ ആ കുമാരനെ അദ്ദേഹത്തിന്ന കൊടുക്കുകയും ചേയ്തു.
31. പിന്നെയൊരുനാൾ വസുമതീദേവി ഉരസ്സിൽ ഒരു ബാലകനെ വഹിച്ചു കൊണ്ട് ഭർത്താവിന്റെ അടുക്കെ ചെന്നപ്പോൾ ഈ കുട്ടിയെ എവിടെനിന്ന കിട്ടി എന്ന രാജാവ ചോദിച്ചതിന്ന ദേവി പറഞ്ഞ മറുവടിയാവിത- ഭര്‍ത്താവേ ഇന്നലെ രാത്രിയിൽ ഒരു ദിവ്യസ്ത്രീ എന്റെ മുമ്പിൽ വന്ന ഒരു കുമാരനെ വെച്ച എന്നെ ഉറക്കം ഉണര്‍ത്തി ഇപ്രകാരം പറഞ്ഞു- രാജവല്ലഭെ ഞാൻ അങ്ങയുടെ മന്ത്രിയായും ധമ്മപാലനന്ദനനായും ഇരിക്കുന്ന കാമപാലന്റെ വല്ലഭയായ താരാവലീ എന്ന യക്ഷകാന്തയാകുന്നു. എന്റെ പിതാവ മാണിഭദ്രനാണ. യക്ഷേശ്വരന്റെ അനുമതിപ്രകാരം എന്റെ പുത്രനായ ഈ കുമാരനെ ക്ഷോണീമണ്ഡലാഖണ്ഡലനായി തീരുവാൻ പോകുന്ന രാജവാഹനന്റെ പരിചര്യക്കായികൊണ്ടുവന്നതാകുന്നു. എനി ഭവതി ഈ കുമാരനെ വേണ്ടതുപോലെ വളര്‍ത്തി കൊള്ളുക. എന്നിപ്രകാരമുള്ള യക്ഷിയുടെ വചനത്തെ കേട്ട വിസ്മയിച്ച അവളെ വേണ്ടതുപോലെ സൽക്കരിച്ച ഉടനെ യക്ഷി മറയുകയും ചേയ്തു. രാജഹംസനാകിൽ വസുമതിവചനത്തെ കേട്ട കാമപാലന്റെ യക്ഷകന്യാ സംഗമത്തിൽ വിസ്മിതനായിട്ട രഞ്ജിതമിത്രനായ സുമിത്രനെന്ന മന്ത്രിയെ വിളിച്ച വരുത്തി അദ്ദേഹത്തിന്റെ ഭ്രാതൃപുത്രനായ കുമാരന അര്ത്ഥപാലൻ എന്ന പേരവിളിച്ച ബാലനെ കൊടുക്കുകയും എല്ലാ വിവരങ്ങളെ പറയുകയും ചേയ്തു.
32. അതിന്നശേഷം പിറ്റേദിവസം വാമദേവശിഷ്യനായ ഒരു താപസൻ അതിസുകുമാരനായ ഒരു കുമാരനെ രാജാവിന്നായി കൊടുത്ത ഇപ്രകാരം പറഞ്ഞു- മഹാരാജാവേ ഞാൻ തീത്ഥയാത്രാപ്രസംഗത്താൽ കാവേരീതീരത്തിൽ പോയിരുന്നസമയം അവിടെ ഉത്സംഗത്തിൽ ഒരു കട്ടിയെവെച്ച കരഞ്ഞുംകൊണ്ടിരിക്കുന്ന ഒരു വൃദ്ധാംഗനയെ കണ്ടപ്പോൾ അവളോടു ചോദിച്ചു. സ്ഥവിരെ നീയാര ഈ കുട്ടിയാരുടെയാണ ഈ കാട്ടിൽ വരുവാനുള്ള സംഗതി എന്ത എന്തിന കരയുന്നു എന്ന ഞാൻ ചോദിച്ചസമയം അവൾ കൈകളെ കൊണ്ട് കണ്ണുനീര തുടച്ച സമാശ്വസിച്ചപോലെ എന്നോട പറഞ്ഞതാവിത - ദ്വിജകുമാരാ കേട്ടാലും- രാജഹംസമന്ത്രിയായ സിതവമ്മാവിന്റെ ഒടുവിലുത്തെ പുത്രനായ സത്യവര്മ്മാവ തീത്ഥയാത്രക്കായി ഈ ദേശത്തിൽവന്ന എത്തുകയും ഇവിടെ ഒരു അഗ്രഹാരത്തിൽ ഒരു ഭൂസുരന്റെ കാളി എന്ന പേരായ പുത്രിയെ വിവാഹം കഴിക്കുകയും അവളിൽ സന്തതി ഉണ്ടാവാതെ ഇരുന്നപ്പോൾ തൽഭഗിനിയായ ഗൌരിയേയും വിവാഹം കഴിക്കുകയും ചേയ്ത അവളിൽ ഒരു പുത്രനെ ലഭിച്ചു. അതിന്നശേഷം അസൂയാകുലയായിതീര്ന്ന കാളിയാകിൽ ഒരു വ്യാജം പറഞ്ഞ ധാത്രിയായ എന്നെകൊണ്ട കുമാരനെ സമീപത്തിൽ വരുത്തി ഈ നദിയിൽ ക്ഷേപിക്കുകയും ചേയ്തു. അപ്പോൾ ഞാൻ ഒരു കൈകൊണ്ട് കുട്ടിയെ എടുത്ത മറ്റെ കൈകൊണ്ട് തുഴഞ്ഞ നീന്തുന്നമദ്ധ്യെ നദീവേഗംകൊണ്ട പൊഴങ്ങി ഒലിച്ചുവരുന്ന ഒരു മഹീരുഹത്തിന്റെ ശാഖയെ പിടികിട്ടുകയും അതിന്മേൽ ശിശുവിനെ വെക്കുകയും ചേയ്ത നദീവേഗത്താൽ ഒലിച്ചുവരുന്ന അവസരത്തിൽ എന്നെ ഒരു കൃഷ്ണ സര്‍പ്പം കടിക്കാനിടയായി. മദാധാരഭൂതമായ ഈ മഹീരുഹം ഈ ദേശത്ത വന്നണഞ്ഞു.
അത്യുഗ്രയായ വിഷജ്വാല കൊണ്ട ഞാൻ മരിക്കുന്നപക്ഷം ഈ വനത്തിൽ കുമാരന ആരാണ ശരണമുള്ളത എന്ന വിചാരിച്ചാണ ഞാൻ കരയുന്നത്. എന്നുള്ള വൃദ്ധാവാക്യത്തെ കേട്ടതിന്നശേഷം ഞാൻ മന്ത്രബലത്താൽ വിഷത്തെ അവനയിപ്പാൻ നോക്കി അശക്തനായി വന്നപ്പോൾ സമീപത്തിലുള്ള ലതാഗൃഹങ്ങളിൽപോയി ഔഷധങ്ങളെ പറിച്ചുകൊണ്ടുവന്ന നോക്കുമ്പൊഴെക്കു അവൾ വിഷജ്വാലയാൽ മൂര്ഛിതയായി പതിച്ച ദേഹവിയോഗത്തെ പ്രാപിക്കുകയും ചേയ്തു. അതിന്നശേഷം അവൾക്കു അഗ്നിസംസ്കാരത്തെ ചേയ്ത ശോകാകുലനായി ഈ ബാലനേയും എടുത്ത സത്യവര്മ്മനിവാസാഗ്രഹാരത്തെ ഞാൻ അറിയാത്തതിനാൽ തദന്വേഷണം അശക്യമാണെന്നകരുതി ഭവദമാത്യപുത്രന ഭവാൻതന്നെ രക്ഷിതാവെന്നവെച്ച ഈ കുമാരനെ ഇവിടെ കൊണ്ടുവന്നതാകുന്നു. രാജാവാകിൽ അതിനെ കേട്ട സത്യവര്മ്മാവിന്റെസ്ഥിതിയെ സൂക്ഷ്മമായി അറിയാത്തതിനാൽ വ്യസനിച്ച കുമാരന സോമദത്തനെന്ന പേരവിളിച്ച സത്യവര്മ്മജ്യേഷ്ഠഭ്രാതാവായ സുമതി എന്ന മന്ത്രിക്ക കൊടുക്കുകയും അദ്ദേഹം ആഗതനായ സോദരനെന്നപോലെ വളര്‍ത്തുകയും ചേയ്തു.
31. പിന്നെയൊരുനാൾ വസുമതീദേവി ഉരസ്സിൽ ഒരു ബാലകനെ വഹിച്ചു കൊണ്ട് ഭർത്താവിന്റെ അടുക്കെ ചെന്നപ്പോൾ ഈ കുട്ടിയെ എവിടെനിന്ന കിട്ടി എന്ന രാജാവ ചോദിച്ചതിന്ന ദേവി പറഞ്ഞ മറുവടിയാവിത- ഭര്‍ത്താവേ ഇന്നലെ രാത്രിയിൽ ഒരു ദിവ്യസ്ത്രീ എന്റെ മുമ്പിൽ വന്ന ഒരു കുമാരനെ വെച്ച എന്നെ ഉറക്കം ഉണര്‍ത്തി ഇപ്രകാരം പറഞ്ഞു- രാജവല്ലഭെ ഞാൻ അങ്ങയുടെ മന്ത്രിയായും ധമ്മപാലനന്ദനനായും ഇരിക്കുന്ന കാമപാലന്റെ വല്ലഭയായ താരാവലീ എന്ന യക്ഷകാന്തയാകുന്നു. എന്റെ പിതാവ മാണിഭദ്രനാണ. യക്ഷേശ്വരന്റെ അനുമതിപ്രകാരം എന്റെ പുത്രനായ ഈ കുമാരനെ ക്ഷോണീമണ്ഡലാഖണ്ഡലനായി തീരുവാൻ പോകുന്ന രാജവാഹനന്റെ പരിചര്യക്കായികൊണ്ടുവന്നതാകുന്നു. എനി ഭവതി ഈ കുമാരനെ വേണ്ടതുപോലെ വളര്‍ത്തി കൊള്ളുക. എന്നിപ്രകാരമുള്ള യക്ഷിയുടെ വചനത്തെ കേട്ട വിസ്മയിച്ച അവളെ വേണ്ടതുപോലെ സൽക്കരിച്ച ഉടനെ യക്ഷി മറയുകയും ചേയ്തു. രാജഹംസനാകിൽ വസുമതിവചനത്തെ കേട്ട കാമപാലന്റെ യക്ഷകന്യാ സംഗമത്തിൽ വിസ്മിതനായിട്ട രഞ്ജിതമിത്രനായ സുമിത്രനെന്ന മന്ത്രിയെ വിളിച്ച വരുത്തി അദ്ദേഹത്തിന്റെ ഭ്രാതൃപുത്രനായ കുമാരന അര്ത്ഥപാലൻ എന്ന പേരവിളിച്ച ബാലനെ കൊടുക്കുകയും എല്ലാ വിവരങ്ങളെ പറയുകയും ചേയ്തു.
32. അതിന്നശേഷം പിറ്റേദിവസം വാമദേവശിഷ്യനായ ഒരു താപസൻ അതിസുകുമാരനായ ഒരു കുമാരനെ രാജാവിന്നായി കൊടുത്ത ഇപ്രകാരം പറഞ്ഞു- മഹാരാജാവേ ഞാൻ തീത്ഥയാത്രാപ്രസംഗത്താൽ കാവേരീതീരത്തിൽ പോയിരുന്നസമയം അവിടെ ഉത്സംഗത്തിൽ ഒരു കട്ടിയെവെച്ച കരഞ്ഞുംകൊണ്ടിരിക്കുന്ന ഒരു വൃദ്ധാംഗനയെ കണ്ടപ്പോൾ അവളോടു ചോദിച്ചു. സ്ഥവിരെ നീയാര ഈ കുട്ടിയാരുടെയാണ ഈ കാട്ടിൽ വരുവാനുള്ള സംഗതി എന്ത എന്തിന കരയുന്നു എന്ന ഞാൻ ചോദിച്ചസമയം അവൾ കൈകളെ കൊണ്ട് കണ്ണുനീര തുടച്ച സമാശ്വസിച്ചപോലെ എന്നോട പറഞ്ഞതാവിത - ദ്വിജകുമാരാ കേട്ടാലും- രാജഹംസമന്ത്രിയായ സിതവമ്മാവിന്റെ ഒടുവിലുത്തെ പുത്രനായ സത്യവര്മ്മാവ തീത്ഥയാത്രക്കായി ഈ ദേശത്തിൽവന്ന എത്തുകയും ഇവിടെ ഒരു അഗ്രഹാരത്തിൽ ഒരു ഭൂസുരന്റെ കാളി എന്ന പേരായ പുത്രിയെ വിവാഹം കഴിക്കുകയും അവളിൽ സന്തതി ഉണ്ടാവാതെ ഇരുന്നപ്പോൾ തൽഭഗിനിയായ ഗൌരിയേയും വിവാഹം കഴിക്കുകയും ചേയ്ത അവളിൽ ഒരു പുത്രനെ ലഭിച്ചു. അതിന്നശേഷം അസൂയാകുലയായിതീര്ന്ന കാളിയാകിൽ ഒരു വ്യാജം പറഞ്ഞ ധാത്രിയായ എന്നെകൊണ്ട കുമാരനെ സമീപത്തിൽ വരുത്തി ഈ നദിയിൽ ക്ഷേപിക്കുകയും ചേയ്തു. അപ്പോൾ ഞാൻ ഒരു കൈകൊണ്ട് കുട്ടിയെ എടുത്ത മറ്റെ കൈകൊണ്ട് തുഴഞ്ഞ നീന്തുന്നമദ്ധ്യെ നദീവേഗംകൊണ്ട പൊഴങ്ങി ഒലിച്ചുവരുന്ന ഒരു മഹീരുഹത്തിന്റെ ശാഖയെ പിടികിട്ടുകയും അതിന്മേൽ ശിശുവിനെ വെക്കുകയും ചേയ്ത നദീവേഗത്താൽ ഒലിച്ചുവരുന്ന അവസരത്തിൽ എന്നെ ഒരു കൃഷ്ണ സര്‍പ്പം കടിക്കാനിടയായി. മദാധാരഭൂതമായ ഈ മഹീരുഹം ഈ ദേശത്ത വന്നണഞ്ഞു.
അത്യുഗ്രയായ വിഷജ്വാല കൊണ്ട ഞാൻ മരിക്കുന്നപക്ഷം ഈ വനത്തിൽ കുമാരന ആരാണ ശരണമുള്ളത എന്ന വിചാരിച്ചാണ ഞാൻ കരയുന്നത്. എന്നുള്ള വൃദ്ധാവാക്യത്തെ കേട്ടതിന്നശേഷം ഞാൻ മന്ത്രബലത്താൽ വിഷത്തെ അവനയിപ്പാൻ നോക്കി അശക്തനായി വന്നപ്പോൾ സമീപത്തിലുള്ള ലതാഗൃഹങ്ങളിൽപോയി ഔഷധങ്ങളെ പറിച്ചുകൊണ്ടുവന്ന നോക്കുമ്പൊഴെക്കു അവൾ വിഷജ്വാലയാൽ മൂര്ഛിതയായി പതിച്ച ദേഹവിയോഗത്തെ പ്രാപിക്കുകയും ചേയ്തു. അതിന്നശേഷം അവൾക്കു അഗ്നിസംസ്കാരത്തെ ചേയ്ത ശോകാകുലനായി ഈ ബാലനേയും എടുത്ത സത്യവര്മ്മനിവാസാഗ്രഹാരത്തെ ഞാൻ അറിയാത്തതിനാൽ തദന്വേഷണം അശക്യമാണെന്നകരുതി ഭവദമാത്യപുത്രന ഭവാൻതന്നെ രക്ഷിതാവെന്നവെച്ച ഈ കുമാരനെ ഇവിടെ കൊണ്ടുവന്നതാകുന്നു. രാജാവാകിൽ അതിനെ കേട്ട സത്യവര്മ്മാവിന്റെസ്ഥിതിയെ സൂക്ഷ്മമായി അറിയാത്തതിനാൽ വ്യസനിച്ച കുമാരന സോമദത്തനെന്ന പേരവിളിച്ച സത്യവര്മ്മജ്യേഷ്ഠഭ്രാതാവായ സുമതി എന്ന മന്ത്രിക്ക കൊടുക്കുകയും അദ്ദേഹം ആഗതനായ സോദരനെന്നപോലെ വളര്‍ത്തുകയും ചേയ്തു.
രണ്ടാമുഛ്വാസം
33. ഇപ്രകാരം കൂടിചേന്ന ദശകുമാരന്മാരും ബാലകേളികളെ അനുഭവിച്ചുകൊണ്ട ക്രമേണ ചൌളോപനയനാദി സംസ്കാരങ്ങളെ ലഭിച്ചതിന്നശേഷം സകല ലിപിജ്ഞാനത്തെയും നിഖിലദേശഭാഷാപാണ്ഡിത്യത്തെയും ഷഡംഗസഹിതവേദസമുദായത്തേയും കാവ്യനാടകാഖ്യാനകാഖ്യായികേതിഹാസചിത്രകഥാസഹിതപുരാണഗണനൈപുണ്യത്തേയും ധര്മ്മശബ്ദജ്യോതിസ്തര്ക്കമീമാംസാദി സമസ്തശാസ്ത്രനികരചാതുര്യത്തേയും കൌടില്യകാമന്തകീയാദി നീതിശാസ്ത്രപടലകൌശലത്തേയും വീണാതോദ്യാദിവാദ്യദാക്ഷ്യത്തേയും സംഗീതസാഹിത്യമണിമന്ത്രൗഷധാദിവിദ്യകളേയും ഗജതുരഗാദിവാഹനാരോഹണനിപുണതയേയും വിവിധായുധപ്രയോഗചാതുര്യത്തേയും ചൌര്യാദുരോദരാദി കപടകലാപ്രൌഢിയേയും അതാത ആചാര്യന്മാരിൽനിന്ന അഭ്യസിച്ച യൗവ്വനംകൊണ്ട പ്രകാശിച്ച കാര്യങ്ങളിൽ ജാഗരൂകന്മാരായി വന്നതിനെ കണ്ട രാജഹംസമഹാരാജാവ സന്തോഷിച്ച നാം ഇനി ശത്രുജനസുലഭനല്ലെന്ന ആശ്വസിച്ച സുഖമായി വസിക്കുകയുംചേയ്തു.
34 അനന്തരം ഒരു നാൾ വാമദേവമഹര്‍ഷി സകലകലാകുശലന്മാരായി കാമസുന്ദരന്മാരായിരിക്കുന്ന ദശകുമാരന്മാരോടുകൂടി വന്ന നമസ്കരിച്ച യഥോചിതസല്ക്കാരത്തെ ചെയ്ത വിനീതനായിനില്ക്കുന്ന രാജാവിനേയും കുമാരന്മാരേയും ഗാഢമാകുംവണ്ണം ആലിംഗനം ചേയ്ത ഇപ്രകാരം പറഞ്ഞു- അല്ലേ രാജൻ ഭവാൻ കേട്ടാലും അങ്ങയുടെ മനോരഥഫലഭൂതമായ താരുണ്യത്തെ ഭവൽപുത്രൻ അനുഭവിക്കുന്നു. ആകയാൽ മറ്റുള്ള കുമാരന്മാരോടുകൂടി ഭവൽകുമാരൻ ദിഗ്വിജയത്തിന്നായി പുറപ്പെടേണ്ടുന്ന സമയമായിരിക്കുന്നതുകൊണ്ട അതിന്നായി വേഗം അയക്കേണ്ടതാകുന്നു. ഇപ്രകാരമുള്ള മുനിവചനത്തെ കേട്ടതിന്നശേഷം മാരാഭിരാമന്മാരായി രാമോപമപരാക്രമന്മാരായിരിക്കുന്ന കുമാരന്മാര രാജഹംസനെ ദിഗ്വിജയയാത്രകൊണ്ട അത്ഭുദയം ഉണ്ടാകുമെന്ന തോന്നിച്ചതിനാൽ സന്തുഷ്ടനായ മഹാരാജാവ മറ്റുള്ള ഒമ്പത കുമാരന്മാരേയും രാജവാഹനന്റെ സചിചന്മാരാക്കിചേയ്ത സമുചിതകൃത്യത്തെ ഉപദേശിച്ച ശുഭമായ മുഹൂര്‍ത്തത്തിൽ പരിവാരങ്ങളോടു കൂടി കുമാരനെ വിജയയാത്രക്കായി അയക്കുകയും ചേയ്തു.
35. രാജവാഹനനാകിൽ പിതാവിനെ നമസ്കരിച്ച യാത്രപറഞ്ഞ പുറപ്പെട്ട സമയം മംഗളസൂചകമായ ഒരു ശുഭശകുനത്തെ കാണുകയും ചേയ്ത കുറെ വഴി പോയതിന്നശേഷം വിന്ധ്യാടവീമദ്ധ്യത്തിൽ ചെന്നെത്തുകയും അവിടെ ശസ്ത്രാഹതികളെ കൊണ്ട കിണീഭൂതമായി ഇരുമ്പപോലെ കർക്കശമായിരിക്കുന്ന ശരീരത്തോടുകൂടിയവനും യജ്ഞോപവീതം കൊണ്ട മാത്രംബ്രാഹ്മണനാണെന്ന സംശയിക്കത്തക്കവനും കിരാതതുല്യനും അതിഭയങ്കരനുമായ ഒരു പുരുഷനെ കാണുക ഉണ്ടായി.
36. ഉടനെ ആ പുരുഷനാൽ സൽകൃതനായ രാജവാഹനൻ ഇപ്രകാരം ചോദിച്ചു- അല്ലയോ മനുജ- വിജനമായ ഈ കാന്താരത്തിൽ അങ്ങുന്ന ഏകാകിയായിട്ട എന്തിനായി വസിക്കുന്നു. അങ്ങയുടെ ഈ യജ്ഞോപവീതം ഭൂസുരതയേയും ശസ്ത്രകിണങ്ങൾ കിരാതഭാവത്തേയും പ്രകാശിപ്പിക്കന്നുവെല്ലൊ. ഇങ്ങിനെ വരുവാനുള്ള കാരണമെന്ത. എന്ന ചോദിച്ചതിനെകേട്ട ആ പുരുഷൻ ഓ ഹോ- തേജോമയനായ ഇദ്ദേഹം കേവലം ഒരു മനുഷ്യനല്ല എന്ന ഉറച്ച രാജവാഹനന്റെ പരിചാരന്മാരിൽനിന്ന വര്‍ത്തമാനം അറിഞ്ഞ വണക്കത്തോടുകൂടി നിജവൃത്താന്തത്തെ പറയുവാനാരംഭിച്ചു
37. രാജനന്ദനം ഭവാൻ കേട്ടാലും- ഈ വിന്ധ്യാടവിയിൽ വേദാദിവിദ്യാഭ്യാസത്തേയും നിജകുലാചാരത്തേയും സത്യശൗചാദിധര്മ്മങ്ങളേയും ദൂരീകരിച്ച കേവലം പാപത്തെ തന്നെ ചെയ്തുംകൊണ്ട് വരുന്ന ചില കുത്സിതദ്വിജന്മാര കിരാതപുരോഗതന്മാരായി തദന്നോപജീവികളായിട്ട വസിക്കുന്നുണ്ട.
38. ഞാൻ ആ കൂട്ടരിൽ ഒരു ബ്രാഹ്മണാധമന്റെ പുത്രനാകുന്നു. എന്റെ പേര മാതംഗൻ എന്നാണ. ഇങ്ങിനെ നിന്ദ്യചരിതനായ ഞാൻ കിരാതബലത്തോടുകൂടി രാജ്യത്തിൽ ചെന്ന ഓരൊ ഗ്രാമങ്ങളിൽ വസിക്കുന്ന ധനികന്മാരെ സ്ത്രീബാലസമേതം പിടിച്ചകൊണ്ടുവന്ന ഈ വനത്തിൽ ബന്ധിച്ച നിര്‍ദ്ദയനായി അവരുടെ സര്വ്വസ്വത്തേയും അപഹരിച്ച നടക്കുന്നവനാണ്. ഇങ്ങിനെ നടക്കുന്ന മദ്ധ്യ ഒരു നാൾ എന്റെ കൂട്ടര ഒരു കാട്ടിൽവെച്ച ഒരു ബ്രാഹ്മണനെ കൊല്ലുവാൻ ഭാവിക്കുന്നത കണ്ടസമയം എനിക്ക ദയതോന്നുകയാൽ അല്ലയോ പാപന്മാരെ ഈ ബ്രാഹ്മണനെ കൊല്ലരുത്. എന്ന ഞാൻ പറഞ്ഞതിനെ അവര കേട്ടില്ല എന്നതന്നേയല്ല കോപത്താൽ ചുകന്ന നയനങ്ങളേ കൊണ്ട എന്നെ നോക്കി ഭത്സിക്കുകയും പരസ്പരം കലഹത്തിന്ന ആരംഭിക്കുകയും ചേയ്തതിനെ സഹിക്കാതെ ബ്രാഹ്മണരക്ഷക്കായി അവരോടുകൂടി വളരെ യുദ്ധം ചേയ്തു. ഒടുവിൽ അവരുടെ അടികൊണ്ട് ഞാൻ ഗതപ്രാണനായിതീര്ന്നു. ഉടനെ അന്തകപുരിയിൽ ചെന്ന അവിടെ സഭാമദ്ധ്യത്തിൽ രത്നസിംഹാസനാസീനനായി അനേകപുരുഷപരിവേഷ്ടിതനായിരിക്കുന്ന യമധര്‍മ്മരാജാവിനെ കണ്ട ഞാൻ സാഷ്ടാംഗം നമസ്കരിച്ചു.
39. ധർമ്മരാജാവും എന്നെ കണ്ടതിന്നശേഷം ചിത്രഗുപ്തനെന്ന നിജമന്ത്രിയെ വിളിച്ച കല്പിച്ചതാവിത- അമാത്യ ഇദ്ദേഹത്തിന്ന മരണകാലമായിട്ടില്ല. നിന്ദ്യകര്മ്മനിരതനാണെങ്കിലും ഇദ്ദേഹം ഒരു ബ്രാഹ്മണരക്ഷക്കവേണ്ടി മരിക്കാനിടയായതാണ്. ഇന്നമുതൽക്ക വിഗളിതപാചനായ ഇദ്ദേഹത്തിന്ന പുണ്യകർമ്മങ്ങളിൽ രുചി ജനിക്കും.
33. ഇപ്രകാരം കൂടിചേന്ന ദശകുമാരന്മാരും ബാലകേളികളെ അനുഭവിച്ചുകൊണ്ട ക്രമേണ ചൌളോപനയനാദി സംസ്കാരങ്ങളെ ലഭിച്ചതിന്നശേഷം സകല ലിപിജ്ഞാനത്തെയും നിഖിലദേശഭാഷാപാണ്ഡിത്യത്തെയും ഷഡംഗസഹിതവേദസമുദായത്തേയും കാവ്യനാടകാഖ്യാനകാഖ്യായികേതിഹാസചിത്രകഥാസഹിതപുരാണഗണനൈപുണ്യത്തേയും ധര്മ്മശബ്ദജ്യോതിസ്തര്ക്കമീമാംസാദി സമസ്തശാസ്ത്രനികരചാതുര്യത്തേയും കൌടില്യകാമന്തകീയാദി നീതിശാസ്ത്രപടലകൌശലത്തേയും വീണാതോദ്യാദിവാദ്യദാക്ഷ്യത്തേയും സംഗീതസാഹിത്യമണിമന്ത്രൗഷധാദിവിദ്യകളേയും ഗജതുരഗാദിവാഹനാരോഹണനിപുണതയേയും വിവിധായുധപ്രയോഗചാതുര്യത്തേയും ചൌര്യാദുരോദരാദി കപടകലാപ്രൌഢിയേയും അതാത ആചാര്യന്മാരിൽനിന്ന അഭ്യസിച്ച യൗവ്വനംകൊണ്ട പ്രകാശിച്ച കാര്യങ്ങളിൽ ജാഗരൂകന്മാരായി വന്നതിനെ കണ്ട രാജഹംസമഹാരാജാവ സന്തോഷിച്ച നാം ഇനി ശത്രുജനസുലഭനല്ലെന്ന ആശ്വസിച്ച സുഖമായി വസിക്കുകയുംചേയ്തു.
34 അനന്തരം ഒരു നാൾ വാമദേവമഹര്‍ഷി സകലകലാകുശലന്മാരായി കാമസുന്ദരന്മാരായിരിക്കുന്ന ദശകുമാരന്മാരോടുകൂടി വന്ന നമസ്കരിച്ച യഥോചിതസല്ക്കാരത്തെ ചെയ്ത വിനീതനായിനില്ക്കുന്ന രാജാവിനേയും കുമാരന്മാരേയും ഗാഢമാകുംവണ്ണം ആലിംഗനം ചേയ്ത ഇപ്രകാരം പറഞ്ഞു- അല്ലേ രാജൻ ഭവാൻ കേട്ടാലും അങ്ങയുടെ മനോരഥഫലഭൂതമായ താരുണ്യത്തെ ഭവൽപുത്രൻ അനുഭവിക്കുന്നു. ആകയാൽ മറ്റുള്ള കുമാരന്മാരോടുകൂടി ഭവൽകുമാരൻ ദിഗ്വിജയത്തിന്നായി പുറപ്പെടേണ്ടുന്ന സമയമായിരിക്കുന്നതുകൊണ്ട അതിന്നായി വേഗം അയക്കേണ്ടതാകുന്നു. ഇപ്രകാരമുള്ള മുനിവചനത്തെ കേട്ടതിന്നശേഷം മാരാഭിരാമന്മാരായി രാമോപമപരാക്രമന്മാരായിരിക്കുന്ന കുമാരന്മാര രാജഹംസനെ ദിഗ്വിജയയാത്രകൊണ്ട അത്ഭുദയം ഉണ്ടാകുമെന്ന തോന്നിച്ചതിനാൽ സന്തുഷ്ടനായ മഹാരാജാവ മറ്റുള്ള ഒമ്പത കുമാരന്മാരേയും രാജവാഹനന്റെ സചിചന്മാരാക്കിചേയ്ത സമുചിതകൃത്യത്തെ ഉപദേശിച്ച ശുഭമായ മുഹൂര്‍ത്തത്തിൽ പരിവാരങ്ങളോടു കൂടി കുമാരനെ വിജയയാത്രക്കായി അയക്കുകയും ചേയ്തു.
35. രാജവാഹനനാകിൽ പിതാവിനെ നമസ്കരിച്ച യാത്രപറഞ്ഞ പുറപ്പെട്ട സമയം മംഗളസൂചകമായ ഒരു ശുഭശകുനത്തെ കാണുകയും ചേയ്ത കുറെ വഴി പോയതിന്നശേഷം വിന്ധ്യാടവീമദ്ധ്യത്തിൽ ചെന്നെത്തുകയും അവിടെ ശസ്ത്രാഹതികളെ കൊണ്ട കിണീഭൂതമായി ഇരുമ്പപോലെ കർക്കശമായിരിക്കുന്ന ശരീരത്തോടുകൂടിയവനും യജ്ഞോപവീതം കൊണ്ട മാത്രംബ്രാഹ്മണനാണെന്ന സംശയിക്കത്തക്കവനും കിരാതതുല്യനും അതിഭയങ്കരനുമായ ഒരു പുരുഷനെ കാണുക ഉണ്ടായി.
36. ഉടനെ ആ പുരുഷനാൽ സൽകൃതനായ രാജവാഹനൻ ഇപ്രകാരം ചോദിച്ചു- അല്ലയോ മനുജ- വിജനമായ ഈ കാന്താരത്തിൽ അങ്ങുന്ന ഏകാകിയായിട്ട എന്തിനായി വസിക്കുന്നു. അങ്ങയുടെ ഈ യജ്ഞോപവീതം ഭൂസുരതയേയും ശസ്ത്രകിണങ്ങൾ കിരാതഭാവത്തേയും പ്രകാശിപ്പിക്കന്നുവെല്ലൊ. ഇങ്ങിനെ വരുവാനുള്ള കാരണമെന്ത. എന്ന ചോദിച്ചതിനെകേട്ട ആ പുരുഷൻ ഓ ഹോ- തേജോമയനായ ഇദ്ദേഹം കേവലം ഒരു മനുഷ്യനല്ല എന്ന ഉറച്ച രാജവാഹനന്റെ പരിചാരന്മാരിൽനിന്ന വര്‍ത്തമാനം അറിഞ്ഞ വണക്കത്തോടുകൂടി നിജവൃത്താന്തത്തെ പറയുവാനാരംഭിച്ചു
37. രാജനന്ദനം ഭവാൻ കേട്ടാലും- ഈ വിന്ധ്യാടവിയിൽ വേദാദിവിദ്യാഭ്യാസത്തേയും നിജകുലാചാരത്തേയും സത്യശൗചാദിധര്മ്മങ്ങളേയും ദൂരീകരിച്ച കേവലം പാപത്തെ തന്നെ ചെയ്തുംകൊണ്ട് വരുന്ന ചില കുത്സിതദ്വിജന്മാര കിരാതപുരോഗതന്മാരായി തദന്നോപജീവികളായിട്ട വസിക്കുന്നുണ്ട.
38. ഞാൻ ആ കൂട്ടരിൽ ഒരു ബ്രാഹ്മണാധമന്റെ പുത്രനാകുന്നു. എന്റെ പേര മാതംഗൻ എന്നാണ. ഇങ്ങിനെ നിന്ദ്യചരിതനായ ഞാൻ കിരാതബലത്തോടുകൂടി രാജ്യത്തിൽ ചെന്ന ഓരൊ ഗ്രാമങ്ങളിൽ വസിക്കുന്ന ധനികന്മാരെ സ്ത്രീബാലസമേതം പിടിച്ചകൊണ്ടുവന്ന ഈ വനത്തിൽ ബന്ധിച്ച നിര്‍ദ്ദയനായി അവരുടെ സര്വ്വസ്വത്തേയും അപഹരിച്ച നടക്കുന്നവനാണ്. ഇങ്ങിനെ നടക്കുന്ന മദ്ധ്യ ഒരു നാൾ എന്റെ കൂട്ടര ഒരു കാട്ടിൽവെച്ച ഒരു ബ്രാഹ്മണനെ കൊല്ലുവാൻ ഭാവിക്കുന്നത കണ്ടസമയം എനിക്ക ദയതോന്നുകയാൽ അല്ലയോ പാപന്മാരെ ഈ ബ്രാഹ്മണനെ കൊല്ലരുത്. എന്ന ഞാൻ പറഞ്ഞതിനെ അവര കേട്ടില്ല എന്നതന്നേയല്ല കോപത്താൽ ചുകന്ന നയനങ്ങളേ കൊണ്ട എന്നെ നോക്കി ഭത്സിക്കുകയും പരസ്പരം കലഹത്തിന്ന ആരംഭിക്കുകയും ചേയ്തതിനെ സഹിക്കാതെ ബ്രാഹ്മണരക്ഷക്കായി അവരോടുകൂടി വളരെ യുദ്ധം ചേയ്തു. ഒടുവിൽ അവരുടെ അടികൊണ്ട് ഞാൻ ഗതപ്രാണനായിതീര്ന്നു. ഉടനെ അന്തകപുരിയിൽ ചെന്ന അവിടെ സഭാമദ്ധ്യത്തിൽ രത്നസിംഹാസനാസീനനായി അനേകപുരുഷപരിവേഷ്ടിതനായിരിക്കുന്ന യമധര്‍മ്മരാജാവിനെ കണ്ട ഞാൻ സാഷ്ടാംഗം നമസ്കരിച്ചു.
39. ധർമ്മരാജാവും എന്നെ കണ്ടതിന്നശേഷം ചിത്രഗുപ്തനെന്ന നിജമന്ത്രിയെ വിളിച്ച കല്പിച്ചതാവിത- അമാത്യ ഇദ്ദേഹത്തിന്ന മരണകാലമായിട്ടില്ല. നിന്ദ്യകര്മ്മനിരതനാണെങ്കിലും ഇദ്ദേഹം ഒരു ബ്രാഹ്മണരക്ഷക്കവേണ്ടി മരിക്കാനിടയായതാണ്. ഇന്നമുതൽക്ക വിഗളിതപാചനായ ഇദ്ദേഹത്തിന്ന പുണ്യകർമ്മങ്ങളിൽ രുചി ജനിക്കും.
ഇവിടെ പാപികളാൽ അനുഭവിക്കപ്പെടുന്ന യാതനാവിശേഷങ്ങളെ കണ്ടതിന്നശേഷം പിന്നെയും പൂർവ്വശരീരത്തേതന്നെ പ്രാപിക്കട്ടെ. ഈ വിധമുള്ള യമശാസനയെകേട്ട ചിത്രഗുപ്തനും അവിടവി ടെ കൊണ്ടുപോയി തപ്തായസസ്തംഭങ്ങളിൽ കെട്ടിയും തളച്ചു കിടക്കുന്ന ശരാവതൈലങ്ങളിൽ ഇട്ടും യഷ്ടികളെകൊണ്ട അടിച്ച ഭിന്നശരീരമാക്കിയും മൂര്‍ഛയുള്ള കത്തികളെ കൊണ്ട കൊത്തിമുറിച്ചും മറ്റും യാതനാദുഃഖത്തെ അനുഭവിക്കുന്ന അനേകം പാപികളെ കാണിച്ച പുണകര്മ്മോപദേശത്ത ചേയ്ത എന്നെ വിട്ടയക്കുകയും ചേയ്തതിന്നശേഷം പൂര്വ്വശരീരത്തെതന്നെ പ്രാപിച്ച ഈ വൻകാട്ടിൽ എന്നാൽ രക്ഷിക്കപ്പെട്ടവനായ മഹീസുരനാൽ ശിതളോപചാരങ്ങളെകൊണ്ട രക്ഷിതനായി ഒരു ശിലാതലത്തിൽ കിടത്തി ശയിച്ചിരുന്ന എന്നെ കുറെ നേരം ആ മഹീസുരൻ കാത്തിരിക്കുകയും ചേയ്തു. അതിന്നശേഷം എന്റെ വംശത്തിലുള്ള ബന്ധുജനങ്ങൾ മദീയവൃത്താന്ത അറിഞ്ഞ ഉടനെവന്ന എന്നെ ഗൃഹത്തിലേക്ക കൂട്ടികൊണ്ടുപോയി ചികിത്സകളെ കൊണ്ട് വൃണങ്ങളെ ഉണക്കി സ്വസ്ഥശരീരനാക്കി ചേയ്തു.
40. ആ മഹീസുരനാകിൽ കൃതജ്ഞനായിട്ട എനിക്ക അക്ഷരശിക്ഷയേയും വിവിധാഗമതന്ത്രങ്ങളേയും പാപക്ഷയ കാരണമായ സദാചാരത്തേയും പരമശിവപൂജാവിധിയേയും വഴിപോലെ ഉപദേശിച്ച മദീയസൽക്കാരത്തെ സ്വീകരിച്ച പുറപ്പെട്ടുപോകയും ചേയ്തു.
41. അന്നമുതൽക്ക ഞാൻ കിരാതസംസർഗ്ഗമുള്ള ബന്ധുകുലത്തെ ഉപേക്ഷിച്ച സദാ ശിവനെ മനസ്സുകൊണ്ട എപ്പോഴും ധ്യാനിച്ചുംകൊണ്ട പാപകർമ്മങ്ങളിൽനിന്ന് വിരമിച്ച ഈ വനത്തിൽ വസിച്ചുവരുന്നു.
42. മഹാരാജാവേ ഇവിടെ ഗൂഢമായി ഒരു സംഗതിയെ അറിയിപ്പാനുണ്ട. കുറെ ഇങ്ങോട്ട വരണം എന്നപറഞ്ഞ ആ മാതംഗഭൂസുരൻ രാജവാഹനനെ വയസൃഗണത്തിൽനിന്ന അല്പം ദൂരെ കൊണ്ടുപോയി ഗൂഢമായി ഇപ്രകാരം അറിയിച്ചു. രാജവാഹനാ ഭവാൻ കേട്ടാലും- ഇന്ന പ്രഭാതകാലത്തിൽ സദാശിവൻ സ്വപ്നസന്നിഹിതനായിട്ട ഉറങ്ങി കൊണ്ടിരിക്കുന്ന എന്നെ ഉണർത്തി വിനീതനായ എന്നോട പ്രസന്നമുഖനായി ഇപ്രകാരം ആജ്ഞാചിച്ചു.
43. അല്ല മാതംഗ ദണ്ഡകാരണ്യത്തിലുള്ള നദിയുടെ തീരഭൂമിയിൽ സിദ്ധാദി സമാരാദ്ധ്യമാനമായ ഒരു സ്ഫടികലിംഗത്തിന്റെ പിൻഭാഗത്തിൽ ഗൌരിപാദന്യാസമുദ്രിതമായ ഒരു കരിങ്കല്ലിന്റെ സമീപം വിധിയുടെ മുഖമെന്നപോലെ ഒരു ദ്വാരം ഉണ്ട. ആ ദ്വാരത്തെ പ്രവേശിച്ച അവിടെ നിക്ഷിപ്തമായ വിധിശാസനം തന്നെയോ എന്നു തോന്നുംവണ്ണമിരിക്കുന്ന ഒരു താമ്രശാസനത്തെ അങ്ങുന്ന എടുത്ത അതിൽ പറയുംപ്രകാരമുള്ള വിധിയെ അനുഷ്ഠിച്ചാൽ ഭവാൻ പാതാളലോകാധിപതിയായി ഭവിക്കും. അങ്ങേക്ക് സഹായത്തിന്നായി ഇന്നൊ നാളെയൊ ഒരു രാജകുമാരനും ഇവിടെ വന്നുചേരും എന്നാണ സദാശിവാദേശം. ആ ആദേശത്തിന്നനുസരിച്ച ഇപ്പോൾ ഇവിടെ വന്നചേര്‍ന്ന ഭവാൻ ആ കാര്യത്തെ സാധിപ്പാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഇനിക്ക സഹായി ആയി ഭവിക്കണം.
44. ഇപ്രകാരമുള്ള മാതംഗഭാഷിതത്തെ കേട്ടതിന്ന ശേഷം രാജവാഹനൻ വിനീതനായ മാതംഗനോടുകൂടി അര്‍ദ്ധരാത്രിയിൽ ഉറങ്ങികൊണ്ടിരിക്കുന്ന മിത്രഗണത്തെ വിട്ട വനാന്തരത്തെ പ്രാപിച്ചു.
45. അതിന്നശേഷം രാജവാഹനന്റെ അനുചരന്മാര പ്രഭാതകാലത്തിൽ എഴുനീറ്റ നോക്കുമ്പൊഴക്ക രാജവാഹനനെ കാണാതെ ദുഃഖിതന്മാരായിതീര്ന്ന ഓരോരോ വനങ്ങളിൽ അന്വേഷിച്ചും കാണാതെ വന്നനിമിത്തം സ്വാമിസന്ദർശനത്തിന്നായി ദേശാന്തരങ്ങളിൽ സഞ്ചരിച്ച അന്വേഷിക്കാനുറച്ച എല്ലാവരും മടങ്ങി ഒരേടത്ത വന്ന ചേരുവാൻ സങ്കേതം ചെയ്ത പിരിഞ്ഞപോകയും ചേയ്തു.
46. രാജവാഹനരക്ഷ്യമാണനായ മാതംഗനും പരമ ശിവോപദിഷ്ടമായ ആ ഗുഹാദ്വാരത്തെ പ്രവേശിച്ച താമ്രശാസനത്തെ എടുത്ത ആ മാര്‍ഗ്ഗത്തിലൂടെതന്നെ രസാതലത്ത പ്രാപിച്ച അവിടെ ഒരു പട്ടണത്തിന്ന സമീപത്തിലുള്ള ഉപവനസരസ്സിന്റെ തീരത്തിൽവെച്ച ആ താമ്രശാസനത്തിൽ പറയും പ്രകാരം ഹവിസ്സകൊണ്ട് ഹോമിച്ച സമയം വിഘ്നത്ത നിവാരണം ചേയ്തുംകൊണ്ട രാജവാഹനൻ വിസ്മയത്തോടുകൂടി നോകികൊണ്ടിരിക്കുന്ന മദ്ധ്യേ സമിദാജ്യ സമുജ്വലിതമായ അഗ്നിയിൽ പാവനമായ ദേഹത്തെ മന്ത്രപൂര്വ്വകമായി ഹോമിച്ച ഉടനെ മാതംഗഭൂസുരൻ ഒരു ദിവ്യാകൃതിയായി തീരുകയും ചേയ്തു.
47. അനന്തരം അവിടെ മണിമയഭൂഷണാലംകൃതയായി സകല സുന്ദരിജനലലാമഭൂതയായിരിക്കുന്ന ഒരു ദിവ്യകന്യക അനേക സഖീജനപരിവൃതയായി പതുക്കെ വന്ന അത്യുജ്വലമായ ഒരു മണിയെ ഭൂസുരോത്തമനായി കൊടുത്ത സമയം നീ ആര എന്ന ചോദിച്ചതിന്നശേഷം ആ കന്യക തൊഴുതും കൊണ്ട വിനീതയായി പറഞ്ഞതാവിത,
48. ഭൂസുരോത്തമ ഞാൻ അസുരവരനന്ദിനിയാണ്. എന്റെ പേര കാളിന്ദീ എന്നാണ. ഈ ലോകത്തിന്റെ ശാസിതാവായി മഹാനുഭാവനായ എന്റെ പിതാവ നിജവൈരിയായ വിഷ്ണുവിനോടു യുദ്ധംചേയ്ത ഒടുവിൽ മരിച്ചുപോയ്തിന്ന ശേഷം പിതൃശോകാകുലയായ എന്നെ കണ്ട് കാരുണികനായ ഒരു സിദ്ധതാപസൻ ഇപ്രകാരം പറക ഉണ്ടായി.
40. ആ മഹീസുരനാകിൽ കൃതജ്ഞനായിട്ട എനിക്ക അക്ഷരശിക്ഷയേയും വിവിധാഗമതന്ത്രങ്ങളേയും പാപക്ഷയ കാരണമായ സദാചാരത്തേയും പരമശിവപൂജാവിധിയേയും വഴിപോലെ ഉപദേശിച്ച മദീയസൽക്കാരത്തെ സ്വീകരിച്ച പുറപ്പെട്ടുപോകയും ചേയ്തു.
41. അന്നമുതൽക്ക ഞാൻ കിരാതസംസർഗ്ഗമുള്ള ബന്ധുകുലത്തെ ഉപേക്ഷിച്ച സദാ ശിവനെ മനസ്സുകൊണ്ട എപ്പോഴും ധ്യാനിച്ചുംകൊണ്ട പാപകർമ്മങ്ങളിൽനിന്ന് വിരമിച്ച ഈ വനത്തിൽ വസിച്ചുവരുന്നു.
42. മഹാരാജാവേ ഇവിടെ ഗൂഢമായി ഒരു സംഗതിയെ അറിയിപ്പാനുണ്ട. കുറെ ഇങ്ങോട്ട വരണം എന്നപറഞ്ഞ ആ മാതംഗഭൂസുരൻ രാജവാഹനനെ വയസൃഗണത്തിൽനിന്ന അല്പം ദൂരെ കൊണ്ടുപോയി ഗൂഢമായി ഇപ്രകാരം അറിയിച്ചു. രാജവാഹനാ ഭവാൻ കേട്ടാലും- ഇന്ന പ്രഭാതകാലത്തിൽ സദാശിവൻ സ്വപ്നസന്നിഹിതനായിട്ട ഉറങ്ങി കൊണ്ടിരിക്കുന്ന എന്നെ ഉണർത്തി വിനീതനായ എന്നോട പ്രസന്നമുഖനായി ഇപ്രകാരം ആജ്ഞാചിച്ചു.
43. അല്ല മാതംഗ ദണ്ഡകാരണ്യത്തിലുള്ള നദിയുടെ തീരഭൂമിയിൽ സിദ്ധാദി സമാരാദ്ധ്യമാനമായ ഒരു സ്ഫടികലിംഗത്തിന്റെ പിൻഭാഗത്തിൽ ഗൌരിപാദന്യാസമുദ്രിതമായ ഒരു കരിങ്കല്ലിന്റെ സമീപം വിധിയുടെ മുഖമെന്നപോലെ ഒരു ദ്വാരം ഉണ്ട. ആ ദ്വാരത്തെ പ്രവേശിച്ച അവിടെ നിക്ഷിപ്തമായ വിധിശാസനം തന്നെയോ എന്നു തോന്നുംവണ്ണമിരിക്കുന്ന ഒരു താമ്രശാസനത്തെ അങ്ങുന്ന എടുത്ത അതിൽ പറയുംപ്രകാരമുള്ള വിധിയെ അനുഷ്ഠിച്ചാൽ ഭവാൻ പാതാളലോകാധിപതിയായി ഭവിക്കും. അങ്ങേക്ക് സഹായത്തിന്നായി ഇന്നൊ നാളെയൊ ഒരു രാജകുമാരനും ഇവിടെ വന്നുചേരും എന്നാണ സദാശിവാദേശം. ആ ആദേശത്തിന്നനുസരിച്ച ഇപ്പോൾ ഇവിടെ വന്നചേര്‍ന്ന ഭവാൻ ആ കാര്യത്തെ സാധിപ്പാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഇനിക്ക സഹായി ആയി ഭവിക്കണം.
44. ഇപ്രകാരമുള്ള മാതംഗഭാഷിതത്തെ കേട്ടതിന്ന ശേഷം രാജവാഹനൻ വിനീതനായ മാതംഗനോടുകൂടി അര്‍ദ്ധരാത്രിയിൽ ഉറങ്ങികൊണ്ടിരിക്കുന്ന മിത്രഗണത്തെ വിട്ട വനാന്തരത്തെ പ്രാപിച്ചു.
45. അതിന്നശേഷം രാജവാഹനന്റെ അനുചരന്മാര പ്രഭാതകാലത്തിൽ എഴുനീറ്റ നോക്കുമ്പൊഴക്ക രാജവാഹനനെ കാണാതെ ദുഃഖിതന്മാരായിതീര്ന്ന ഓരോരോ വനങ്ങളിൽ അന്വേഷിച്ചും കാണാതെ വന്നനിമിത്തം സ്വാമിസന്ദർശനത്തിന്നായി ദേശാന്തരങ്ങളിൽ സഞ്ചരിച്ച അന്വേഷിക്കാനുറച്ച എല്ലാവരും മടങ്ങി ഒരേടത്ത വന്ന ചേരുവാൻ സങ്കേതം ചെയ്ത പിരിഞ്ഞപോകയും ചേയ്തു.
46. രാജവാഹനരക്ഷ്യമാണനായ മാതംഗനും പരമ ശിവോപദിഷ്ടമായ ആ ഗുഹാദ്വാരത്തെ പ്രവേശിച്ച താമ്രശാസനത്തെ എടുത്ത ആ മാര്‍ഗ്ഗത്തിലൂടെതന്നെ രസാതലത്ത പ്രാപിച്ച അവിടെ ഒരു പട്ടണത്തിന്ന സമീപത്തിലുള്ള ഉപവനസരസ്സിന്റെ തീരത്തിൽവെച്ച ആ താമ്രശാസനത്തിൽ പറയും പ്രകാരം ഹവിസ്സകൊണ്ട് ഹോമിച്ച സമയം വിഘ്നത്ത നിവാരണം ചേയ്തുംകൊണ്ട രാജവാഹനൻ വിസ്മയത്തോടുകൂടി നോകികൊണ്ടിരിക്കുന്ന മദ്ധ്യേ സമിദാജ്യ സമുജ്വലിതമായ അഗ്നിയിൽ പാവനമായ ദേഹത്തെ മന്ത്രപൂര്വ്വകമായി ഹോമിച്ച ഉടനെ മാതംഗഭൂസുരൻ ഒരു ദിവ്യാകൃതിയായി തീരുകയും ചേയ്തു.
47. അനന്തരം അവിടെ മണിമയഭൂഷണാലംകൃതയായി സകല സുന്ദരിജനലലാമഭൂതയായിരിക്കുന്ന ഒരു ദിവ്യകന്യക അനേക സഖീജനപരിവൃതയായി പതുക്കെ വന്ന അത്യുജ്വലമായ ഒരു മണിയെ ഭൂസുരോത്തമനായി കൊടുത്ത സമയം നീ ആര എന്ന ചോദിച്ചതിന്നശേഷം ആ കന്യക തൊഴുതും കൊണ്ട വിനീതയായി പറഞ്ഞതാവിത,
48. ഭൂസുരോത്തമ ഞാൻ അസുരവരനന്ദിനിയാണ്. എന്റെ പേര കാളിന്ദീ എന്നാണ. ഈ ലോകത്തിന്റെ ശാസിതാവായി മഹാനുഭാവനായ എന്റെ പിതാവ നിജവൈരിയായ വിഷ്ണുവിനോടു യുദ്ധംചേയ്ത ഒടുവിൽ മരിച്ചുപോയ്തിന്ന ശേഷം പിതൃശോകാകുലയായ എന്നെ കണ്ട് കാരുണികനായ ഒരു സിദ്ധതാപസൻ ഇപ്രകാരം പറക ഉണ്ടായി.
49. ബാലെ നിണക്ക ദിവ്യദേഹധാരിയായ ഒരു മാനവൻ നൂതനവല്ലഭനായി ഭവിച്ച ഈ പാതാളലോകത്തെ പരിപാലിക്കും. ഇപ്രകാരമുള്ള സിദ്ധാദേശത്തെ കേട്ട ഞാൻ മേഘശബ്ദത്തിൽ ഉത്സുകയായ ചാതകീവര്ഷാഗമനത്തെ എന്നപോലെ ഭവദ്ദര്ശനത്തെ കാംക്ഷിച്ചു കൊണ്ട് കുറെ കാലം കഴിച്ചുകൂട്ടി.
50. ഇപ്പോൾ എന്റെ മനോരഥത്തിന്റെ ഫലഭൂതമായ ഭവദാഗമനത്തെ അറിഞ്ഞ എന്റെ രാജ്യത്തെ പരിപാലി ച്ചുംകൊണ്ടു വരുന്ന മന്ത്രിയുടെ അനുമതിപ്രകാരം മദനാതുരമനസ്സായി ഭവാനെ വന്ന ചേര്ന്നിരിക്കുന്നതാകയാൽ അങ്ങുന്ന ഈ പാതാള ലോകത്തിന്റെ സാമ്രാജ്യലക്ഷ്മിയെ സ്വീകരിച്ച എന്നെ തൽ സപത്നിയാക്കി ചെയ്യണം.
51. ഇപ്രകാരമുള്ള കാളിന്ദിവചനത്തെ കേട്ട മാതംഗനും രാജവാഹനന്റെ അനുമതിപ്രകാരം ആ തരുണിയെ വിവാഹംചേയ്ത ദിവ്യയുവതിലാഭത്താൽ അത്യന്തം സന്തോഷിച്ച രസാതലരാജ്യത്തേയും സ്വീകരിച്ച സുഖമായി വസിക്കുകയും ചേയ്തു.
52. വയസ്യന്മാരെ വഞ്ചിച്ചവന്നിരിക്കുന്ന രാജവാഹനനും മാതംഗന്റെ ആ അവസ്ഥയെ കണ്ട വിസ്മയിച്ച ഭൂലോകത്തെ തന്നെ വന്ന ചേരുവാൻ പുറപ്പെട്ട കാളിന്ദിയാൽ നൾകപ്പെട്ട ക്ഷുദ്ദാഹാദി ക്ലേശനാശനമായ ഒരു രത്നത്തെ സഹായകരണത്താൽ സന്തുഷ്ടനായ മാതംഗനിൽനിന്ന ലഭിച്ച കുറെ വഴിവരെ അനുഗമിച്ച മാതംഗനേയും മടക്കി അയച്ച ആ ഗുഹാമാര്‍ഗ്ഗത്തിലൂടെ തന്നെ പോരുകയും ചേയ്ത യഥാ സ്ഥാനത്തിൽവന്ന നോക്കിയ സമയം അവിടെ തന്റെ സുഹൃത്തകളെ കാണാതെ വിഷണ്ണനായി അവരെ അന്വേഷിപ്പാനായി ഭൂമിയിൽ സഞ്ചരിച്ചുംകൊണ്ടിരിക്കുന്ന സമയം വിശാലമെന്ന നഗരത്തിലുള്ള ഗ്രാമാന്തരത്തിൽ ഒരു ഉദ്യാനത്തെ പ്രാപിച്ച വിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അവിടെ രമണീസമേതനായി ഭൃത്യജനപരിവൃതനായി പല്ലക്കിൽ കയറി ആഘോഷത്തോടുകൂടി വരുന്ന ഒരു പുരുഷനെ കാണുക ഉണ്ടായി.
53. ആ പുരുഷനും അത്യന്തം സന്തോഷിച്ച ഹേ സോമകുലഭൂഷണമായ നമ്മുടെ സ്വാമി രാജവാഹനൻ ഇതാ ഇരിക്കുന്നു. ഭാഗ്യാതിശയത്താൽ എനിക്കു ഇവിടെവെച്ച ഇദ്ദേഹത്തെ കാണ്ഠാനിടയായിവന്നു. ഇപ്പോൾ എന്റെ നയനങ്ങൾ മഹോത്സവമായി. എന്നിങ്ങിനെ പറഞ്ഞുംകൊണ്ട് സംഭ്രമത്തോടുകൂടി പല്ലക്കിൽനിന്ന ഇറങ്ങി രാജവാഹനന്റെ സമീപത്തചെന്ന ചരണനളിനയുഗളത്തിൽ വീണ നമസ്കരിക്കുകയും ചേയ്തു.
54. ആ സമയം രാജവാഹനനും രോമാഞ്ചിതാംഗനായ അദ്ദേഹത്തെ ഗാഢമായി ആലിംഗനംചേയ്ത അയ സൌമ്യസോമദത്ത എന്ന വിളിച്ച അവിടെ സമീപത്തിലുള്ള ഒരു പുന്നാഗവൃക്ഷത്തിന്റെ ഛായാശീതളമായ പ്രദേശത്തിൽ ഇരുന്ന ഇപ്രകാരം ചോദിച്ചു. അല്ലയോ സഖാവേ ഭവാ൯ ഇതുവരെക്കും ഏതൊരു ദേശത്തിൽ ഏതൊരു പ്രകാരേ ഈ സ്ഥിതിചേയ്തു. ഇപ്പോൾ എവിടെ പോകുന്നു. ഈ തരുണി ആര. ഇത്രയും പരിജനത്തെ എങ്ങിനെ സംപാദിച്ചു. എന്ന രാജവാഹനൻ ചോദിച്ചതിനെകേട്ട വിഗതശോകാതിരകനായി തൊഴുതുംകൊണ്ട് വിനയത്തോടുകൂടി നിജവൃത്താന്തത്തെ പറയുവാനാരംഭിച്ചു.
50. ഇപ്പോൾ എന്റെ മനോരഥത്തിന്റെ ഫലഭൂതമായ ഭവദാഗമനത്തെ അറിഞ്ഞ എന്റെ രാജ്യത്തെ പരിപാലി ച്ചുംകൊണ്ടു വരുന്ന മന്ത്രിയുടെ അനുമതിപ്രകാരം മദനാതുരമനസ്സായി ഭവാനെ വന്ന ചേര്ന്നിരിക്കുന്നതാകയാൽ അങ്ങുന്ന ഈ പാതാള ലോകത്തിന്റെ സാമ്രാജ്യലക്ഷ്മിയെ സ്വീകരിച്ച എന്നെ തൽ സപത്നിയാക്കി ചെയ്യണം.
51. ഇപ്രകാരമുള്ള കാളിന്ദിവചനത്തെ കേട്ട മാതംഗനും രാജവാഹനന്റെ അനുമതിപ്രകാരം ആ തരുണിയെ വിവാഹംചേയ്ത ദിവ്യയുവതിലാഭത്താൽ അത്യന്തം സന്തോഷിച്ച രസാതലരാജ്യത്തേയും സ്വീകരിച്ച സുഖമായി വസിക്കുകയും ചേയ്തു.
52. വയസ്യന്മാരെ വഞ്ചിച്ചവന്നിരിക്കുന്ന രാജവാഹനനും മാതംഗന്റെ ആ അവസ്ഥയെ കണ്ട വിസ്മയിച്ച ഭൂലോകത്തെ തന്നെ വന്ന ചേരുവാൻ പുറപ്പെട്ട കാളിന്ദിയാൽ നൾകപ്പെട്ട ക്ഷുദ്ദാഹാദി ക്ലേശനാശനമായ ഒരു രത്നത്തെ സഹായകരണത്താൽ സന്തുഷ്ടനായ മാതംഗനിൽനിന്ന ലഭിച്ച കുറെ വഴിവരെ അനുഗമിച്ച മാതംഗനേയും മടക്കി അയച്ച ആ ഗുഹാമാര്‍ഗ്ഗത്തിലൂടെ തന്നെ പോരുകയും ചേയ്ത യഥാ സ്ഥാനത്തിൽവന്ന നോക്കിയ സമയം അവിടെ തന്റെ സുഹൃത്തകളെ കാണാതെ വിഷണ്ണനായി അവരെ അന്വേഷിപ്പാനായി ഭൂമിയിൽ സഞ്ചരിച്ചുംകൊണ്ടിരിക്കുന്ന സമയം വിശാലമെന്ന നഗരത്തിലുള്ള ഗ്രാമാന്തരത്തിൽ ഒരു ഉദ്യാനത്തെ പ്രാപിച്ച വിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അവിടെ രമണീസമേതനായി ഭൃത്യജനപരിവൃതനായി പല്ലക്കിൽ കയറി ആഘോഷത്തോടുകൂടി വരുന്ന ഒരു പുരുഷനെ കാണുക ഉണ്ടായി.
53. ആ പുരുഷനും അത്യന്തം സന്തോഷിച്ച ഹേ സോമകുലഭൂഷണമായ നമ്മുടെ സ്വാമി രാജവാഹനൻ ഇതാ ഇരിക്കുന്നു. ഭാഗ്യാതിശയത്താൽ എനിക്കു ഇവിടെവെച്ച ഇദ്ദേഹത്തെ കാണ്ഠാനിടയായിവന്നു. ഇപ്പോൾ എന്റെ നയനങ്ങൾ മഹോത്സവമായി. എന്നിങ്ങിനെ പറഞ്ഞുംകൊണ്ട് സംഭ്രമത്തോടുകൂടി പല്ലക്കിൽനിന്ന ഇറങ്ങി രാജവാഹനന്റെ സമീപത്തചെന്ന ചരണനളിനയുഗളത്തിൽ വീണ നമസ്കരിക്കുകയും ചേയ്തു.
54. ആ സമയം രാജവാഹനനും രോമാഞ്ചിതാംഗനായ അദ്ദേഹത്തെ ഗാഢമായി ആലിംഗനംചേയ്ത അയ സൌമ്യസോമദത്ത എന്ന വിളിച്ച അവിടെ സമീപത്തിലുള്ള ഒരു പുന്നാഗവൃക്ഷത്തിന്റെ ഛായാശീതളമായ പ്രദേശത്തിൽ ഇരുന്ന ഇപ്രകാരം ചോദിച്ചു. അല്ലയോ സഖാവേ ഭവാ൯ ഇതുവരെക്കും ഏതൊരു ദേശത്തിൽ ഏതൊരു പ്രകാരേ ഈ സ്ഥിതിചേയ്തു. ഇപ്പോൾ എവിടെ പോകുന്നു. ഈ തരുണി ആര. ഇത്രയും പരിജനത്തെ എങ്ങിനെ സംപാദിച്ചു. എന്ന രാജവാഹനൻ ചോദിച്ചതിനെകേട്ട വിഗതശോകാതിരകനായി തൊഴുതുംകൊണ്ട് വിനയത്തോടുകൂടി നിജവൃത്താന്തത്തെ പറയുവാനാരംഭിച്ചു.
മൂന്നാമുഛ്വാസം
55. രാജാവേ ഭവദ്ദർശനോത്സുകനായ ഞാൻ ഭൂമിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മധ്യേ ഒരു വനപ്രദേശത്തിൽ ചെന്ന ദാഹപീഡിതനായി അവിടെ ഉള്ള ഒരു നദിജലത്തെ പാനംചേയ്തപ്പോൾ ആ നദീതീരത്തിൽ അത്യുജ്വലമായ ഒരു രത്നത്തെ കണ്ട അതിനെ എടുത്ത കുറെ വഴിനടന്ന പോരുന്ന സമയം അത്യുഷ്ണമായ സൂര്യരശ്മിയാൽ നടപ്പാൻ അശക്തനായിതീര്ന്ന ആ കാട്ടിലുള്ള ഒരു ക്ഷേത്രത്തിൽ ചെന്നിരുന്ന സയം അവിടെ ദരിദ്രനും അനേക പുത്രസഹിതനും ദീനാനനു മായ ഒരു വൃദ്ധബ്രാഹ്മണനെ കണ്ട ദയാകുലനായിതീര്ന്ന അദ്ദേഹത്തോട വർത്തമാനം ചോദിച്ചസമയം കൃപണനായി ധനാഭിലാഷിയായിരിക്കുന്ന ആ വൃദ്ധബ്രാഹ്മണൻ എന്നോട് പ റഞ്ഞതായിത- മഹാഭാഗ്യവാനേ മാതൃഹീനന്മാരായ ഈ പുത്രന്മാരെ അനേകം ഉപായങ്ങളെ കൊണ്ട് രക്ഷിച്ചു കൊണ്ട വരുന്ന ഞാൻ ഇപ്പോൾ ഈ കുത്സിതദേശത്തിൽ ഭിക്ഷ എടുത്ത കൊണ്ടവന്ന കുട്ടികളെ പോറ്റികൊണ്ട് ഈ ശിവ ക്ഷേത്രത്തിൽ വസിച്ചുവരുന്നു.
56. ഇപ്രകാരമുള്ള വൃദ്ധവചനത്തെ കേട്ടതിന്നശേഷം ഹേ മഹീസുര ഈ കടകത്തിന്റെ അധിപതിയായ രാജാവിന്ന പേര എന്ത- ഇദ്ദേഹം ഏതൊരു രാജ്യത്തിന്റെ നാഥനാണ്. ഇവിടെ വരുവാനുള്ള കാരണമെന്ത എന്ന ഞാൻ ചോദിച്ച സമയം അദ്ദേഹം പറഞ്ഞതാവിത - ഹേ സൌമ്യ മത്തകാളൻ എന്ന പേരായ ലാടേശ്വരൻ ഈ രാജ്യത്തിന്റെ അധിപതിയായ വീരകേതുമഹാരാജാവിന്റെ വാമലോചനാ എന്ന പ്രസിദ്ധയായ പുത്രിയെ കര്‍ണ്ണാകര്‍ണ്ണികയാ അതി സുന്ദരിയാണെന്ന കേട്ടറിഞ്ഞ കന്യകാപാണിഗ്രഹണത്തിന്നായി അപേക്ഷിച്ചതിനെ വീരകേതു അനുവദിക്കാതെ ഇരുന്നതിനാൽ അദ്ദേഹത്തിന്റെ നഗരിയെ ആക്രമിക്കാൻ ചെന്നപ്പോൾ ഭീതനായ വീരകേതു മത്തകാളപ്രീതിക്കുവേണ്ടി നിജ പുത്രിയെ ഉപായനമായി കൊടുത്തു.
57. ആ സമയം ലാടപതിയായ മത്തകാളൻ സന്തോഷിച്ച ഈ കന്യകയെ നിജരാജധാനിയിൽ കൊണ്ടുപോയി അവിടെവെച്ചു വിവാഹോത്സവം ഘോഷമായി നടത്താമെന്ന നിശ്ചയിച്ച പുറപ്പെട്ടു വരുന്ന മധ്യേ നായാട്ടിന്നുള്ള ആഗ്രഹത്താൽ ഈ വനത്തിൽ നിജസൈന്യങ്ങളെ നിവേശിപ്പിച്ച വസിക്കുന്നു.
58. ഈ അവസരത്തിൽ കന്യാനിയോഗത്താൽ മാനധനാഗ്രേസരനായ മാനപാലൻ എന്ന വീരകേതു മന്ത്രിയും ചതുരംഗബലസമേതനായിട്ട പിന്നാലേപോന്ന ഇവിടെ മറെറാരേടത്ത സൈന്യങ്ങളെ നിവേശിപ്പിച്ച വസിച്ചുവരുന്നു. എന്നുള്ള വൃദ്ധവചനത്തെ കേട്ടതിനുശേഷം ഈ ബ്രാഹ്മണൻ വിദ്വാനും ദരിദ്രനും മഹാ കുഡുംബിയും സ്ഥവിരനും ആകയാൽ ദാനയോഗ്യനാണെന്ന നിശ്ചയിച്ച കരുണയോടുകൂടെ കയ്യിൽ ഉണ്ടായിരുന്ന രത്നത്തെ കൊടുത്തപ്പോൾ അദ്ദേഹം പരമാഹ്ലാദഭരിതനായി അനേകം ആശീർവ്വാദങ്ങളേയും ചേയ്ത അവിടെനിന്നു പോകയുംചേയ്തു.
55. രാജാവേ ഭവദ്ദർശനോത്സുകനായ ഞാൻ ഭൂമിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മധ്യേ ഒരു വനപ്രദേശത്തിൽ ചെന്ന ദാഹപീഡിതനായി അവിടെ ഉള്ള ഒരു നദിജലത്തെ പാനംചേയ്തപ്പോൾ ആ നദീതീരത്തിൽ അത്യുജ്വലമായ ഒരു രത്നത്തെ കണ്ട അതിനെ എടുത്ത കുറെ വഴിനടന്ന പോരുന്ന സമയം അത്യുഷ്ണമായ സൂര്യരശ്മിയാൽ നടപ്പാൻ അശക്തനായിതീര്ന്ന ആ കാട്ടിലുള്ള ഒരു ക്ഷേത്രത്തിൽ ചെന്നിരുന്ന സയം അവിടെ ദരിദ്രനും അനേക പുത്രസഹിതനും ദീനാനനു മായ ഒരു വൃദ്ധബ്രാഹ്മണനെ കണ്ട ദയാകുലനായിതീര്ന്ന അദ്ദേഹത്തോട വർത്തമാനം ചോദിച്ചസമയം കൃപണനായി ധനാഭിലാഷിയായിരിക്കുന്ന ആ വൃദ്ധബ്രാഹ്മണൻ എന്നോട് പ റഞ്ഞതായിത- മഹാഭാഗ്യവാനേ മാതൃഹീനന്മാരായ ഈ പുത്രന്മാരെ അനേകം ഉപായങ്ങളെ കൊണ്ട് രക്ഷിച്ചു കൊണ്ട വരുന്ന ഞാൻ ഇപ്പോൾ ഈ കുത്സിതദേശത്തിൽ ഭിക്ഷ എടുത്ത കൊണ്ടവന്ന കുട്ടികളെ പോറ്റികൊണ്ട് ഈ ശിവ ക്ഷേത്രത്തിൽ വസിച്ചുവരുന്നു.
56. ഇപ്രകാരമുള്ള വൃദ്ധവചനത്തെ കേട്ടതിന്നശേഷം ഹേ മഹീസുര ഈ കടകത്തിന്റെ അധിപതിയായ രാജാവിന്ന പേര എന്ത- ഇദ്ദേഹം ഏതൊരു രാജ്യത്തിന്റെ നാഥനാണ്. ഇവിടെ വരുവാനുള്ള കാരണമെന്ത എന്ന ഞാൻ ചോദിച്ച സമയം അദ്ദേഹം പറഞ്ഞതാവിത - ഹേ സൌമ്യ മത്തകാളൻ എന്ന പേരായ ലാടേശ്വരൻ ഈ രാജ്യത്തിന്റെ അധിപതിയായ വീരകേതുമഹാരാജാവിന്റെ വാമലോചനാ എന്ന പ്രസിദ്ധയായ പുത്രിയെ കര്‍ണ്ണാകര്‍ണ്ണികയാ അതി സുന്ദരിയാണെന്ന കേട്ടറിഞ്ഞ കന്യകാപാണിഗ്രഹണത്തിന്നായി അപേക്ഷിച്ചതിനെ വീരകേതു അനുവദിക്കാതെ ഇരുന്നതിനാൽ അദ്ദേഹത്തിന്റെ നഗരിയെ ആക്രമിക്കാൻ ചെന്നപ്പോൾ ഭീതനായ വീരകേതു മത്തകാളപ്രീതിക്കുവേണ്ടി നിജ പുത്രിയെ ഉപായനമായി കൊടുത്തു.
57. ആ സമയം ലാടപതിയായ മത്തകാളൻ സന്തോഷിച്ച ഈ കന്യകയെ നിജരാജധാനിയിൽ കൊണ്ടുപോയി അവിടെവെച്ചു വിവാഹോത്സവം ഘോഷമായി നടത്താമെന്ന നിശ്ചയിച്ച പുറപ്പെട്ടു വരുന്ന മധ്യേ നായാട്ടിന്നുള്ള ആഗ്രഹത്താൽ ഈ വനത്തിൽ നിജസൈന്യങ്ങളെ നിവേശിപ്പിച്ച വസിക്കുന്നു.
58. ഈ അവസരത്തിൽ കന്യാനിയോഗത്താൽ മാനധനാഗ്രേസരനായ മാനപാലൻ എന്ന വീരകേതു മന്ത്രിയും ചതുരംഗബലസമേതനായിട്ട പിന്നാലേപോന്ന ഇവിടെ മറെറാരേടത്ത സൈന്യങ്ങളെ നിവേശിപ്പിച്ച വസിച്ചുവരുന്നു. എന്നുള്ള വൃദ്ധവചനത്തെ കേട്ടതിനുശേഷം ഈ ബ്രാഹ്മണൻ വിദ്വാനും ദരിദ്രനും മഹാ കുഡുംബിയും സ്ഥവിരനും ആകയാൽ ദാനയോഗ്യനാണെന്ന നിശ്ചയിച്ച കരുണയോടുകൂടെ കയ്യിൽ ഉണ്ടായിരുന്ന രത്നത്തെ കൊടുത്തപ്പോൾ അദ്ദേഹം പരമാഹ്ലാദഭരിതനായി അനേകം ആശീർവ്വാദങ്ങളേയും ചേയ്ത അവിടെനിന്നു പോകയുംചേയ്തു.
59. മാര്ഗ്ഗശ്രമഖിന്നനായ ഞാനും അവിടെ ഒരു വൃക്ഷ മൂലത്തിൽ കിടന്ന സുഖമായി ഉറങ്ങികൊണ്ടിരിക്കുന്ന മധ്യേ ആസ്ഥവിരഭൂസുരൻ കശാപ്രഹാരത്താൻ പരവശഗാത്രനായി അനേകം ഖൾഗപാണികളാൽ പരിവൃതനായിവന്ന എന്നേ ചൂണ്ടികാണിച്ച ഇദ്ദേഹമാണ ചോരൻ എന്ന എന്നെ കാണിച്ചുകൊടുത്തപ്പോൾ രാജഭടന്മാര ആ ഭൂസുരനെ വിട്ട എന്നെ പിടിച്ചസമയം ഞാൻ ചോരനല്ല. രത്നം നദീതീരത്തിൽവെച്ച എനിക്ക കിട്ടിയതാണ എന്ന പറഞ്ഞതിനെ അവര അനാദരിച്ച നിര്‍ഭയനായ എന്നെ പാശങ്ങളെ കൊണ്ട് വരിഞ്ഞുകെട്ടി കാരാഗൃഹത്തിൽ കൊണ്ടുപോയി നിന്റെ സഖാക്കന്മാര ഇതാ കിടക്കുന്നു എന്നപറഞ്ഞ എന്റേയും കാലിന്മേൽ ചങ്ങല ഇട്ട കെട്ടി കാരാഗൃഹത്തിൽ ഇടുകയും ചേയ്തു.
60. ആ സമയം അവിതർക്കിതമായ ക്ലേശാനുഭവത്താൽ കിം കർത്തവ്യതാമൂഢനായ ഞാൻ കാരാഗ്രഹനിവാസികളോട അല്ലെയോ പുരുഷന്മാരെ ഏതൊരു കാരണത്താലാണ നിങ്ങൾ അപാരമായ ഈ കാരാഗൃഹവാസ ദുഃഖത്തെ അനുഭവിക്കുന്നത്. നിങ്ങൾ എന്റെ വയസ്യന്മാരാണ എന്ന പറവാനുള്ള കാരണമെന്ത. എന്ന ചോദിച്ചപ്പോൾ അവര ഞാൻ മുൻമ്പ സ്ഥവിരഭൂസുരെങ്കിൽനിന്ന കേട്ടീട്ടുള്ള ലാടേശ്വരവൃത്താന്തത്തെ വിവരിച്ചതിന്ന ശേഷം പിന്നേയും പറഞ്ഞതാവിത. മഹാഭാഗ്യവാനെ ഞങ്ങൾ വീരകേതു മന്ത്രിയായ മാനപാലന്റെ കിങ്കരന്മാരാകുന്നു. അദ്ദേഹത്തിന്റെ അനുമതിപ്രകാരം ലാടേശ്വരനെ നിഗ്രഹിപ്പാൻവേണ്ടി രാത്രിയിൽ സുരംഗാദ്വാരത്തിലൂടെ ലാടപതിമന്ദിരത്ത പ്രവേശിച്ചപ്പോൾ അവിടെ രാജാവിനെ കാണായ്കയാൽ വിഷാദിച്ച അവിടെ ഉണ്ടായിരുന്ന അനേകം ധനത്തെ അപഹരിച്ച വൻങ്കാട്ടിൽ വന്നചേര്ന്നു. പിറ്റേദിവസം ഞങ്ങളെ അനേഷിച്ചു കൊണ്ട് നടക്കുന്ന രാജഭടന്മാർ കണ്ടപിടിച്ച ചുറ്റും വളഞ്ഞ മുറുക്കേകെട്ടി രാജകടകത്തിൽ കൊണ്ടുപോയി പരിശോധിച്ചതിൽ കളവുപോയ വസ്തുക്കളിൽ മിക്കതും കണ്ടപിടിക്കുകയും അതിൽ ഒരു രത്നത്തെ മാത്രം കാണാതെ പോകയും ചേയ്തപ്പോൾ നിഗ്രഹിപ്പാനായി ഭാവിച്ചു എങ്കിലും ആ രത്നത്തിന്റെ ലാഭത്തിന്നവേണ്ടി അത കിട്ടുന്നവരക്കും ഞങ്ങളെ ഈ കാരാഗൃഹത്തിൽ ഇട്ടതാണ്.
61. എന്നുള്ള ചോരവചനത്തെ കേട്ടപ്പോൾ- ഓ ആ രത്നം തന്നെയാണ നദീതീരത്തിൽ വെച്ച എനിക്കു കിട്ടിയത എന്ന നിശ്ചയിച്ച എന്റെ എല്ലാ അവസ്ഥയേയും കുലനാമാദികളേയും ഭവദനേഷണത്തിന്നായി സഞ്ചരിക്കുന്ന വാര്‍ത്തയേയും അവരോട പറഞ്ഞ ഓരോരോ സംഭാഷണങ്ങളെ കൊണ്ട് അവരെ നിജസൃഹൃത്തകളാക്കി ചേയ്തതിന്നശേഷം അന്ന അര്‍ദ്ധരാത്രിയിൽ അവരുടേയും എന്റെയും ശൃംഖലാബന്ധത്തെ ബലാൽകാരേണ ഭേദിച്ച അവരോടുകൂടി പുറപ്പെട്ട ഉറങ്ങികൊണ്ട് കിടക്കുന്ന ദ്വാരപാലകന്മാരുടെ ആയുധങ്ങളേയും എടുത്ത നേരിട്ടുവന്ന പുരരക്ഷകന്മാരെ നിജപരാക്രമം കൊണ്ട് ഓടിച്ച വീരകേതുമന്ത്രിയായ മാനപാലൻ ശിബിരത്തെ പ്രാപിച്ചു.
62. ആ സമയം മാനപാലനും നിജകിങ്കരന്മാരിൽ നിന്ന എന്റെ കുലാഭിമാനവൃത്താന്തത്തേയും തല്ക്കാലപരാക്രമത്തെയും കേട്ടറിഞ്ഞ സന്തോഷിച്ച എന്നെ ബഹുമാനിക്കുകയും ചേയ്തു.
60. ആ സമയം അവിതർക്കിതമായ ക്ലേശാനുഭവത്താൽ കിം കർത്തവ്യതാമൂഢനായ ഞാൻ കാരാഗ്രഹനിവാസികളോട അല്ലെയോ പുരുഷന്മാരെ ഏതൊരു കാരണത്താലാണ നിങ്ങൾ അപാരമായ ഈ കാരാഗൃഹവാസ ദുഃഖത്തെ അനുഭവിക്കുന്നത്. നിങ്ങൾ എന്റെ വയസ്യന്മാരാണ എന്ന പറവാനുള്ള കാരണമെന്ത. എന്ന ചോദിച്ചപ്പോൾ അവര ഞാൻ മുൻമ്പ സ്ഥവിരഭൂസുരെങ്കിൽനിന്ന കേട്ടീട്ടുള്ള ലാടേശ്വരവൃത്താന്തത്തെ വിവരിച്ചതിന്ന ശേഷം പിന്നേയും പറഞ്ഞതാവിത. മഹാഭാഗ്യവാനെ ഞങ്ങൾ വീരകേതു മന്ത്രിയായ മാനപാലന്റെ കിങ്കരന്മാരാകുന്നു. അദ്ദേഹത്തിന്റെ അനുമതിപ്രകാരം ലാടേശ്വരനെ നിഗ്രഹിപ്പാൻവേണ്ടി രാത്രിയിൽ സുരംഗാദ്വാരത്തിലൂടെ ലാടപതിമന്ദിരത്ത പ്രവേശിച്ചപ്പോൾ അവിടെ രാജാവിനെ കാണായ്കയാൽ വിഷാദിച്ച അവിടെ ഉണ്ടായിരുന്ന അനേകം ധനത്തെ അപഹരിച്ച വൻങ്കാട്ടിൽ വന്നചേര്ന്നു. പിറ്റേദിവസം ഞങ്ങളെ അനേഷിച്ചു കൊണ്ട് നടക്കുന്ന രാജഭടന്മാർ കണ്ടപിടിച്ച ചുറ്റും വളഞ്ഞ മുറുക്കേകെട്ടി രാജകടകത്തിൽ കൊണ്ടുപോയി പരിശോധിച്ചതിൽ കളവുപോയ വസ്തുക്കളിൽ മിക്കതും കണ്ടപിടിക്കുകയും അതിൽ ഒരു രത്നത്തെ മാത്രം കാണാതെ പോകയും ചേയ്തപ്പോൾ നിഗ്രഹിപ്പാനായി ഭാവിച്ചു എങ്കിലും ആ രത്നത്തിന്റെ ലാഭത്തിന്നവേണ്ടി അത കിട്ടുന്നവരക്കും ഞങ്ങളെ ഈ കാരാഗൃഹത്തിൽ ഇട്ടതാണ്.
61. എന്നുള്ള ചോരവചനത്തെ കേട്ടപ്പോൾ- ഓ ആ രത്നം തന്നെയാണ നദീതീരത്തിൽ വെച്ച എനിക്കു കിട്ടിയത എന്ന നിശ്ചയിച്ച എന്റെ എല്ലാ അവസ്ഥയേയും കുലനാമാദികളേയും ഭവദനേഷണത്തിന്നായി സഞ്ചരിക്കുന്ന വാര്‍ത്തയേയും അവരോട പറഞ്ഞ ഓരോരോ സംഭാഷണങ്ങളെ കൊണ്ട് അവരെ നിജസൃഹൃത്തകളാക്കി ചേയ്തതിന്നശേഷം അന്ന അര്‍ദ്ധരാത്രിയിൽ അവരുടേയും എന്റെയും ശൃംഖലാബന്ധത്തെ ബലാൽകാരേണ ഭേദിച്ച അവരോടുകൂടി പുറപ്പെട്ട ഉറങ്ങികൊണ്ട് കിടക്കുന്ന ദ്വാരപാലകന്മാരുടെ ആയുധങ്ങളേയും എടുത്ത നേരിട്ടുവന്ന പുരരക്ഷകന്മാരെ നിജപരാക്രമം കൊണ്ട് ഓടിച്ച വീരകേതുമന്ത്രിയായ മാനപാലൻ ശിബിരത്തെ പ്രാപിച്ചു.
62. ആ സമയം മാനപാലനും നിജകിങ്കരന്മാരിൽ നിന്ന എന്റെ കുലാഭിമാനവൃത്താന്തത്തേയും തല്ക്കാലപരാക്രമത്തെയും കേട്ടറിഞ്ഞ സന്തോഷിച്ച എന്നെ ബഹുമാനിക്കുകയും ചേയ്തു.
63. പിറ്റേദിവസം മത്തകാളനാൽ അയക്കപ്പെട്ട ചില രാജപുരുഷന്മാര മാനപാലന്റെ അടുക്കെ വന്ന അല്ലയോ വീരകേതു സചിവാ ചില ചോരവീരന്മാര അസ്മൽസ്വാമിമന്ദിരത്തിൽ സുരംഗാദ്വാരത്തിലൂടെ വന്ന അനേക ധനങ്ങളെ അപഹരിച്ച ഇപ്പോൾ ഭവൽകടകത്തെ പ്രാപിച്ചിരിക്കുനാതിനാൽ അവരെ ഞങ്ങളോടുകൂടെ അയച്ചതരണം. അല്ലെങ്കിൽ വലുതായ അനര്‍ത്ഥം സംഭവിക്കാനിടവരുന്നതാണ എന്നിങ്ങിനെ അതിക്രൂരമായ വചനത്തെ പറഞ്ഞതിനെ കേട്ട അത്യന്തം കോപിച്ച ആ മന്ത്രിയും അവരോട ഇപ്രകാരം പറഞ്ഞു- ലാടപതി ആര. അദ്ദേഹത്തോടുകൂടി എനിക്ക
എന്തൊരു സംബന്ധമാണ ഉള്ളത. നീചനായ അദ്ദേഹത്തിന്റെ സേവകൊണ്ട് എനിക്കു സാധിക്കേണ്ടതായ കാര്യം യാതൊന്നുമില്ലാ. എന്നുള്ള മന്ത്രിവചനത്തെ കേട്ട ആ രാജഭടന്മാരും മടങ്ങിപോയി മത്തകാളന്റെ അടുക്കേചെന്ന മാനപാലവിപ്രലാപത്തെ മുഴുവനും അറിയിച്ചു.
64. ആ സമയം കുപിതനായ ലാടപതിയും നിജഭുജ പരാക്രമഗര്വത്താൽ അത്യല്പമായ സൈന്യത്തോടുകൂടി മാനപാലനെ എതൃപ്പാൻ പുറപ്പെട്ടുചെന്നപ്പോൾ അതിന്നു മുമ്പേ തന്നെ യുദ്ധത്തിന്നായി ഒരുങ്ങിനില്ക്കുന്ന മാനിയായ മാനപാലൻ സന്നദ്ധമായ സൈന്യങ്ങളോടുകൂടി നിശ്ശങ്കുമായി നിര്‍ഗ്ഗമിച്ചു.
65. അപ്പോൾ ഞാനും ബഹുമാനപുരസ്സരം മാനപാലനാൽ നൾകപ്പെട്ട രഥത്തിൽകയറി കവചത്തെ ബന്ധിച്ച എനിക്ക അനുരൂപമായ ആവനാഴികയും ചാചവും ആയുധങ്ങളും മറ്റും എടുത്ത യുദ്ധസന്നദ്ധനായി എന്റെ ഭുജപരാക്രമത്തിലുള്ള വിശ്വാസത്താൽ വൈരിവധത്തിൽ ഉദ്യുക്തനായ ആ മന്ത്രിയെ അനുഗമിക്കുകയും ചേയ്ത. അതിതുമൂലമായ സംഗ്രാമത്തെ ആരംഭിച്ചസമയം ഭുജബലഗർവ്വത്താൽ സൈന്യങ്ങളെ അതിക്രമിച്ചചെന്ന ലാടപതിയുടെ അംഗത്തിൽ ശരവര്‍ഷംകൊണ്ട് പ്രഹരിക്കുകയും ചേയ്തു.
66. അതിന്നശേഷം അതിവേഗമുള്ള അശ്വത്തോടുകൂടിയ എന്റെ രഥത്തെ ലാടപതിയുടെ സമീപത്തിൽ കൊണ്ടു ചെന്ന ശരങ്ങളെ കൊണ്ട അദ്ദേഹത്തിന്റെ ശിരഃഛേദനം ചേയ്തുവിട്ടപ്പോൾ തൽ സൈന്യങ്ങൾ ഓടിപോയ സമയം അനേകവിധമായ ഗജതുരഗാദിസാധനങ്ങളെ കൈവശപ്പെടുത്തി സന്തുഷ്ടനായ മന്ത്രി എന്നെ വളരെ ബഹുമാനിക്കുകയുംചേയ്തു.
67. അനന്തരം മാനപാലാനുചരന്മാരിൽനിന്ന ഈ വർത്തമാനമെല്ലാമറിഞ്ഞ സന്തുഷ്ടനായ വീരകേതുമഹാരാജാവ അവിടെവന്ന എന്റെ പരാക്രമത്തെ അറിഞ്ഞ വിസ്മയിച്ച അമാത്യന്മാരുടേയും ബന്ധുക്കളുടേയും അനുമതിപ്രകാരം ശുഭദിനത്തിൽ നിജതനയയെ എനിക്കായികൊണ്ട് തന്ന യുവ രാജാവാക്കി അഭിഷേകം ചേയ്തതിന്നശേഷം ഞാനും പ്രതിദിനം മഹാരാജാവിനെ അനുവർത്തിച്ചനിന്ന സന്തോഷിപ്പിച്ച ഈ വാമലോചനയോടുകൂടി നാനാവിധസൌഖ്യങ്ങളെ അനുഭവിച്ചവന്നൂ എങ്കിലും ഭവാന്റെ വിരഹവേദനയാൽ അസ്വസ്ഥഹൃദയനായി വാഴുംകാലം ഒരു സിദ്ധാദേശത്താൽ ഭവദ്ദർശനത്തിനായി മഹാകാളനിവാസിയായ പരമേശ്വരന്റെ സമാരാധനത്തിന്നായി പത്നിയോടുകൂടി ഈ പ്രദേശത്തിൽ വന്ന ചേരുവാനിടയായതാണ. ഇപ്പോൾ ഭക്തവത്സലനായ പരമശിവന്റെ കാരുണ്യത്താൽ ഭവദ്ദർശനത്തേയും അതുനിമിത്തം പരമാനന്ദത്തേയും സാധിപ്പാനിടവന്നു.
68. ഇപ്രകാരമുള്ള സോമദത്തഭാഷിതത്തേകേട്ട രാജവാഹനനും സോമദത്തന്റെ പരാക്രമത്തെ അഭിനന്ദിക്കുകയും നിരപരാധദണ്ഡത്തിൽ ദൈവത്തെ നിന്ദിക്കുകയും ചെയ്തതിന്നശേഷം തന്റെ ചരിതത്തെ യഥാക്രമമായി പറഞ്ഞും കൊണ്ടിരിക്കുന്ന മദ്ധ്യേ പുരോഭാഗത്തിൽ പുഷ്പോത്ഭവനെ കാണുകയും നിജചരണാരവിന്ദങ്ങളിൽ സാഷ്ടാംഗം വീണ നമസ്കരിച്ച ആ പുഷ്പോത്ഭവനെ സംഭ്രമത്തോടുകൂടി കെട്ടി പുണരുകയും ചേയ്ത ആറാന്ദാശ്രുക്കളെ കൊണ്ട വ്യാകുലങ്ങളായി തീര്‍ന്ന ലോചനങ്ങളോടുകൂടി അയേ സോമദത്ത ഇതാ നൊമ്മടെ പുഷ്പോത്ഭവൻ വന്നിരിക്കുന്നു എന്ന പറഞ്ഞ കാണിച്ച കൊടുക്കുകയും ചേയ്തതിന്നശേഷം വിരഹദുഃഖത്തെ വിട്ട അന്യോന്യം ആലിംഗനസുഖത്തെ അനുഭവിച്ച അവിടേയുള്ള ഒരു വൃക്ഷത്തിന്റെ തണലിൽ ചെന്നിരുന്ന രാജവാഹനൻ മന്ദസ്മിതപൂർവ്വമായി ആദരവോടുകൂടി ഇപ്രകാരം പറഞ്ഞു.
69. അല്ലെയോ വയസ്യ ഞാൻ മഹീസുരന്റെ ഒരു കാര്യത്തിന്നവേണ്ടി പോകുന്നസമയം നിങ്ങൾ അറിഞ്ഞാൽ ഏതവിധേനയും അതിന്ന വിഘ്നത്തെ ചെയ്യുമെന്നകരുതി നിങ്ങൾ എല്ലാവരും ഉറങ്ങികൊണ്ടിരിക്കുന്നസമയം നിങ്ങളെ വിട്ട പോകുവാനിടയായതാണ. അതിന്നശേഷം നിങ്ങൾ എല്ലാവരും ഉറക്കം ഉണന്ന എന്തെല്ലാമാണ ആലോചിച്ചത എന്നെ അന്വേഷിപ്പാനായി എവിടെ എല്ലാമാണ പോയത. ഹേ പുഷ്പോത്ഭവ അങ്ങുന്ന ഏകാകിയായി എവിടെ പോയി എന്നുള്ള രാജവാഹനവചനത്തെ കേട്ട പുഷ്പോത്ഭവൻ തൊഴുതും കൊണ്ട് വിനയത്തോടുകൂടി ഇപ്രകാരം പറഞ്ഞു.
എന്തൊരു സംബന്ധമാണ ഉള്ളത. നീചനായ അദ്ദേഹത്തിന്റെ സേവകൊണ്ട് എനിക്കു സാധിക്കേണ്ടതായ കാര്യം യാതൊന്നുമില്ലാ. എന്നുള്ള മന്ത്രിവചനത്തെ കേട്ട ആ രാജഭടന്മാരും മടങ്ങിപോയി മത്തകാളന്റെ അടുക്കേചെന്ന മാനപാലവിപ്രലാപത്തെ മുഴുവനും അറിയിച്ചു.
64. ആ സമയം കുപിതനായ ലാടപതിയും നിജഭുജ പരാക്രമഗര്വത്താൽ അത്യല്പമായ സൈന്യത്തോടുകൂടി മാനപാലനെ എതൃപ്പാൻ പുറപ്പെട്ടുചെന്നപ്പോൾ അതിന്നു മുമ്പേ തന്നെ യുദ്ധത്തിന്നായി ഒരുങ്ങിനില്ക്കുന്ന മാനിയായ മാനപാലൻ സന്നദ്ധമായ സൈന്യങ്ങളോടുകൂടി നിശ്ശങ്കുമായി നിര്‍ഗ്ഗമിച്ചു.
65. അപ്പോൾ ഞാനും ബഹുമാനപുരസ്സരം മാനപാലനാൽ നൾകപ്പെട്ട രഥത്തിൽകയറി കവചത്തെ ബന്ധിച്ച എനിക്ക അനുരൂപമായ ആവനാഴികയും ചാചവും ആയുധങ്ങളും മറ്റും എടുത്ത യുദ്ധസന്നദ്ധനായി എന്റെ ഭുജപരാക്രമത്തിലുള്ള വിശ്വാസത്താൽ വൈരിവധത്തിൽ ഉദ്യുക്തനായ ആ മന്ത്രിയെ അനുഗമിക്കുകയും ചേയ്ത. അതിതുമൂലമായ സംഗ്രാമത്തെ ആരംഭിച്ചസമയം ഭുജബലഗർവ്വത്താൽ സൈന്യങ്ങളെ അതിക്രമിച്ചചെന്ന ലാടപതിയുടെ അംഗത്തിൽ ശരവര്‍ഷംകൊണ്ട് പ്രഹരിക്കുകയും ചേയ്തു.
66. അതിന്നശേഷം അതിവേഗമുള്ള അശ്വത്തോടുകൂടിയ എന്റെ രഥത്തെ ലാടപതിയുടെ സമീപത്തിൽ കൊണ്ടു ചെന്ന ശരങ്ങളെ കൊണ്ട അദ്ദേഹത്തിന്റെ ശിരഃഛേദനം ചേയ്തുവിട്ടപ്പോൾ തൽ സൈന്യങ്ങൾ ഓടിപോയ സമയം അനേകവിധമായ ഗജതുരഗാദിസാധനങ്ങളെ കൈവശപ്പെടുത്തി സന്തുഷ്ടനായ മന്ത്രി എന്നെ വളരെ ബഹുമാനിക്കുകയുംചേയ്തു.
67. അനന്തരം മാനപാലാനുചരന്മാരിൽനിന്ന ഈ വർത്തമാനമെല്ലാമറിഞ്ഞ സന്തുഷ്ടനായ വീരകേതുമഹാരാജാവ അവിടെവന്ന എന്റെ പരാക്രമത്തെ അറിഞ്ഞ വിസ്മയിച്ച അമാത്യന്മാരുടേയും ബന്ധുക്കളുടേയും അനുമതിപ്രകാരം ശുഭദിനത്തിൽ നിജതനയയെ എനിക്കായികൊണ്ട് തന്ന യുവ രാജാവാക്കി അഭിഷേകം ചേയ്തതിന്നശേഷം ഞാനും പ്രതിദിനം മഹാരാജാവിനെ അനുവർത്തിച്ചനിന്ന സന്തോഷിപ്പിച്ച ഈ വാമലോചനയോടുകൂടി നാനാവിധസൌഖ്യങ്ങളെ അനുഭവിച്ചവന്നൂ എങ്കിലും ഭവാന്റെ വിരഹവേദനയാൽ അസ്വസ്ഥഹൃദയനായി വാഴുംകാലം ഒരു സിദ്ധാദേശത്താൽ ഭവദ്ദർശനത്തിനായി മഹാകാളനിവാസിയായ പരമേശ്വരന്റെ സമാരാധനത്തിന്നായി പത്നിയോടുകൂടി ഈ പ്രദേശത്തിൽ വന്ന ചേരുവാനിടയായതാണ. ഇപ്പോൾ ഭക്തവത്സലനായ പരമശിവന്റെ കാരുണ്യത്താൽ ഭവദ്ദർശനത്തേയും അതുനിമിത്തം പരമാനന്ദത്തേയും സാധിപ്പാനിടവന്നു.
68. ഇപ്രകാരമുള്ള സോമദത്തഭാഷിതത്തേകേട്ട രാജവാഹനനും സോമദത്തന്റെ പരാക്രമത്തെ അഭിനന്ദിക്കുകയും നിരപരാധദണ്ഡത്തിൽ ദൈവത്തെ നിന്ദിക്കുകയും ചെയ്തതിന്നശേഷം തന്റെ ചരിതത്തെ യഥാക്രമമായി പറഞ്ഞും കൊണ്ടിരിക്കുന്ന മദ്ധ്യേ പുരോഭാഗത്തിൽ പുഷ്പോത്ഭവനെ കാണുകയും നിജചരണാരവിന്ദങ്ങളിൽ സാഷ്ടാംഗം വീണ നമസ്കരിച്ച ആ പുഷ്പോത്ഭവനെ സംഭ്രമത്തോടുകൂടി കെട്ടി പുണരുകയും ചേയ്ത ആറാന്ദാശ്രുക്കളെ കൊണ്ട വ്യാകുലങ്ങളായി തീര്‍ന്ന ലോചനങ്ങളോടുകൂടി അയേ സോമദത്ത ഇതാ നൊമ്മടെ പുഷ്പോത്ഭവൻ വന്നിരിക്കുന്നു എന്ന പറഞ്ഞ കാണിച്ച കൊടുക്കുകയും ചേയ്തതിന്നശേഷം വിരഹദുഃഖത്തെ വിട്ട അന്യോന്യം ആലിംഗനസുഖത്തെ അനുഭവിച്ച അവിടേയുള്ള ഒരു വൃക്ഷത്തിന്റെ തണലിൽ ചെന്നിരുന്ന രാജവാഹനൻ മന്ദസ്മിതപൂർവ്വമായി ആദരവോടുകൂടി ഇപ്രകാരം പറഞ്ഞു.
69. അല്ലെയോ വയസ്യ ഞാൻ മഹീസുരന്റെ ഒരു കാര്യത്തിന്നവേണ്ടി പോകുന്നസമയം നിങ്ങൾ അറിഞ്ഞാൽ ഏതവിധേനയും അതിന്ന വിഘ്നത്തെ ചെയ്യുമെന്നകരുതി നിങ്ങൾ എല്ലാവരും ഉറങ്ങികൊണ്ടിരിക്കുന്നസമയം നിങ്ങളെ വിട്ട പോകുവാനിടയായതാണ. അതിന്നശേഷം നിങ്ങൾ എല്ലാവരും ഉറക്കം ഉണന്ന എന്തെല്ലാമാണ ആലോചിച്ചത എന്നെ അന്വേഷിപ്പാനായി എവിടെ എല്ലാമാണ പോയത. ഹേ പുഷ്പോത്ഭവ അങ്ങുന്ന ഏകാകിയായി എവിടെ പോയി എന്നുള്ള രാജവാഹനവചനത്തെ കേട്ട പുഷ്പോത്ഭവൻ തൊഴുതും കൊണ്ട് വിനയത്തോടുകൂടി ഇപ്രകാരം പറഞ്ഞു.
നാലാമുഛ്വാസം.
70. മഹാരാജാവേ തിരുമനസ്സുകൊണ്ട് മഹീസുരോപകാരത്തിന്നവേണ്ടി തന്നെ ഗമിച്ചതായിരിക്കുമെന്ന തീര്‍ച്ചപ്പെടുത്തി എങ്കിലും സ്വാമി പോയ പ്രദേശം ഇന്നതായിരിക്കുമെന്ന അറിവാൻ കഴിയാത്തതിനാൽ ഞങ്ങളെല്ലാവരും അന്യോന്യം പിരിഞ്ഞ ദേവനെ അന്വേഷിപ്പാനായി ഓരോരോ ദിക്കിലേക്കായി പുറപ്പെട്ട പോയതിൽ ഞാനാകിൽ ഓരോ ദിക്കുകളിൽ സഞ്ചരിച്ചും കൊണ്ടിരിക്കുന്ന മദ്ധ്യ ഒരു നാൾ മദ്ധ്യാഹ്നസമയത്തിൽ സുര്യകിരണത്തെ സഹിപ്പാൻ അശക്തനായിതീര്ന്ന സമയം ഒരു പര്‍വ്വതത്തിന്റെ താഴ്വരയിലുള്ള വൃക്ഷത്തിന്റെ ശീതള തലത്തിൽ ക്ഷണനേരം വിശ്രമിച്ചുംകൊണ്ടിരുന്നു.
71. ആ സമയം എന്റെ പുരോഭാഗത്തിൽ മദ്ധ്യാഹ്ന സമയമായതുകൊണ്ട സങ്കുചിതങ്ങളായ സകല അവയവങ്ങളോടുകൂടിയ ഒരു മാനുഷഛായയേകണ്ട മേല്പട്ട നോക്കിയ സമയം ആകാശമാര്ഗ്ഗത്തിൽനിന്ന അതിവേഗമായി പതിക്കുന്ന ഒരു പുരുഷനെ കാണുകയും ഭൂമിയിൽ പതിക്കുന്നതിന്ന മുമ്പായിതന്നെ ദയാകുലനായിട്ട ഞാൻ പിടിച്ച് പതുക്കെ ഭൂതലത്തിൽ കിടത്തി ബഹു ദൂരത്തിൽനിന്ന പതിച്ചതിനാൽ മോഹാലസ്യപ്പെട്ടിരിക്കുന്ന ആ പുരുഷനെ ശിശിരോപചാരംകൊണ്ട സമാശ്വസിപ്പിച്ചസമയം ശോകാതിരേകത്താൽ ബാഷ്പാകുലലോചനനായ ആ പുരുഷനോട പർവ്വതശിഖരത്തിൽനിന്ന പതിപ്പാനുള്ള കാരണത്തെ ചോദിച്ചപ്പോൾ അദ്ദേഹം കണ്ണുനീര തുടച്ച ഇപ്രകാരം പറഞ്ഞും
72. ഹേ സൌമ്യ ഭവാൻ കേട്ടാലും ഞാൻ മഗധരാജാവിന്റെ അമാതനായ പത്മോത്ഭവന്റെ പുത്രനാകുന്നു. എന്റെപേര രത്തോത്ഭവൻ എന്നാണ. ഞാൻ കച്ചവടത്തിന്നുവേണ്ടി കാലയവനദ്വീപിൽ ചെന്ന അവിടെ ഒരു വൈശ്യ കന്യകയെ വിവാഹംചേയ്ത പിന്നെ അവളോടുകൂടി മടങ്ങിപോരുന്നമധ്യേ സമുദ്രത്തിൽ കരക്ക വളരെ ദൂരമില്ലാത്ത പ്രദേശത്തിൽ വെച്ച കപ്പൽ പൊളിഞ്ഞുപോയതിനാൽ അതിൽ ഉണ്ടായിരുന്ന ജനങ്ങൾ മുങ്ങിപോയപ്പോൾ ഞാൻ ദൈവാനുകൂല്യത്താൽ പ്രയാസപ്പെട്ട കരക്കണഞ്ഞ ഭാര്യാവിയോഗദുഃഖത്താൽ പരവശനായി തീര്ന്നസമയം ഒരു സിദ്ധതാപസന്റെ ആദേശത്താൽ പതിനാറ സംവത്സരം മുഴുവനും പ്രയാസപ്പെട്ട കഴിച്ചകൂട്ടി എങ്കിലും പിന്നെയും ദുഃഖനിവൃത്തിയെ കാണായ്കയാൽ മരിപ്പാനായി ഈ പര്വ്വതത്തിൽനിന്ന പതിപ്പാനിടയായതാണ്.
73. ഇങ്ങിനെ പറഞ്ഞുംകൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ പതിയോടും തനയനോടും മേളനം സംഭവിക്കുമെന്ന ഒരു സിദ്ധതാപസൻ പറത്തിരിക്കെ വിരഹത്തെ സഹിക്കാതെ ഈ അഗ്നിയിൽ ചാടുന്നത ഉചിതമല്ല. എന്നിങ്ങിനെ ഉള്ള ഒരു നാരീശബ്ദത്തെ കേൾപ്പാനിടയായി.
74. അതുകേട്ട ഉടനെ ആദ്യത്തിൽകണ്ട പുരുഷനെ ജനകനാണെന്ന അറിഞ്ഞ അദ്ദേഹത്തോട- ഹേ താത അങ്ങയെ അറിയിപ്പിക്കേണ്ടതായ അനേക വൃത്താന്തങ്ങളുണ്ട. അത ഇരിക്കട്ടെ പിന്നെ എല്ലാം അറിയിച്ചുകൊള്ളാം. ഇപ്പോൾ കേട്ട നാരിശബ്ദത്തെ ഉപേക്ഷിക്കുവാൻ പാടുള്ളതല്ല. ആകയാൽ ഞാൻ പോയിവരുന്നവരക്കും ഭവാൻ ഇവിടേതന്നെ ഇരിക്കണം. എന്നു ഞാൻ പറഞ്ഞ ഉടനെ കുറെ ദൂരത്തുപോയി നോക്കിയപ്പോൾ അവിടെ പുരോഭാഗത്തിൽ ഭയങ്കരമായ ജലാലാവലിയോടുകൂടിയ അഗ്നിയിൽചാടുവാൻ ഒരുങ്ങി തൊഴുതുംകൊണ്ട് വിനീതയായിനില്ക്കുന്ന ഒരു സ്ത്രീയെകണ്ട് സംഭ്രമത്തോടുകൂടി അടുക്കേചെന്ന അവളെ അഗ്നിയിൽനിന്ന വീണ്ട കൊണ്ടുപോന്ന കരഞ്ഞും കൊണ്ട നില്ക്കുന്ന വൃദ്ധയോടു കൂടി എന്റെ പിതാവിന്റെ സമീപത്തിൽ കൊണ്ടുവന്ന ആ സ്ഥവിരയോട ഞാൻ ഇപ്രകാരം ചോദിച്ചു.
75. ഹേ സ്ഥവിരെ നിങ്ങൾ രണ്ടപേരും എവിടെയുള്ളവരാണ്. എന്ത സംഗതിയാലാണ ഈ വനമദ്ധ്യത്തിൽ വന്നു ഈ ദുഃഖാവസ്ഥയെ അനുഭവിക്കുന്നത. വിവരമെല്ലാം പറയണം എന്നാ എന്റെ വാക്കിനേകേട്ടപ്പോൾ ആ വൃദ്ധയും ഗൾഗദാക്ഷരത്തോടുകൂടി ഇപ്രകാരം പറഞ്ഞു.
76. ഹേ പുത്ര കാലയവനദ്വീപിൽ കാലഗുപ്തൻ എന്ന പേരായ ഒരു വൈശ്യന്റെ പുത്രിയും സുവൃത്താ എന്നുപേരുമായ ഇവൾ രത്നോത്ഭവനെന്ന ഭര്‍ത്താവിനോടുകൂടി മടങ്ങി വരുന്ന വഴിക്കു സമുദ്രത്തിൽ കപ്പൽ മുങ്ങിപ്പോയസമയം ഉപമാതാവായ എന്നോടുകൂടി ഒരു പലകയിൽ കയറി ഇരുന്ന ദൈവയോഗത്താൽ സമുദ്രതീരത്തിൽ പറ്റിയതിന്നശേഷം ആസന്നപ്രസവയായിരുന്നതിനാൽ ഈ വനമദ്ധ്യത്തിൽ വന്ന പുത്രനെ പ്രസവിച്ചു.
70. മഹാരാജാവേ തിരുമനസ്സുകൊണ്ട് മഹീസുരോപകാരത്തിന്നവേണ്ടി തന്നെ ഗമിച്ചതായിരിക്കുമെന്ന തീര്‍ച്ചപ്പെടുത്തി എങ്കിലും സ്വാമി പോയ പ്രദേശം ഇന്നതായിരിക്കുമെന്ന അറിവാൻ കഴിയാത്തതിനാൽ ഞങ്ങളെല്ലാവരും അന്യോന്യം പിരിഞ്ഞ ദേവനെ അന്വേഷിപ്പാനായി ഓരോരോ ദിക്കിലേക്കായി പുറപ്പെട്ട പോയതിൽ ഞാനാകിൽ ഓരോ ദിക്കുകളിൽ സഞ്ചരിച്ചും കൊണ്ടിരിക്കുന്ന മദ്ധ്യ ഒരു നാൾ മദ്ധ്യാഹ്നസമയത്തിൽ സുര്യകിരണത്തെ സഹിപ്പാൻ അശക്തനായിതീര്ന്ന സമയം ഒരു പര്‍വ്വതത്തിന്റെ താഴ്വരയിലുള്ള വൃക്ഷത്തിന്റെ ശീതള തലത്തിൽ ക്ഷണനേരം വിശ്രമിച്ചുംകൊണ്ടിരുന്നു.
71. ആ സമയം എന്റെ പുരോഭാഗത്തിൽ മദ്ധ്യാഹ്ന സമയമായതുകൊണ്ട സങ്കുചിതങ്ങളായ സകല അവയവങ്ങളോടുകൂടിയ ഒരു മാനുഷഛായയേകണ്ട മേല്പട്ട നോക്കിയ സമയം ആകാശമാര്ഗ്ഗത്തിൽനിന്ന അതിവേഗമായി പതിക്കുന്ന ഒരു പുരുഷനെ കാണുകയും ഭൂമിയിൽ പതിക്കുന്നതിന്ന മുമ്പായിതന്നെ ദയാകുലനായിട്ട ഞാൻ പിടിച്ച് പതുക്കെ ഭൂതലത്തിൽ കിടത്തി ബഹു ദൂരത്തിൽനിന്ന പതിച്ചതിനാൽ മോഹാലസ്യപ്പെട്ടിരിക്കുന്ന ആ പുരുഷനെ ശിശിരോപചാരംകൊണ്ട സമാശ്വസിപ്പിച്ചസമയം ശോകാതിരേകത്താൽ ബാഷ്പാകുലലോചനനായ ആ പുരുഷനോട പർവ്വതശിഖരത്തിൽനിന്ന പതിപ്പാനുള്ള കാരണത്തെ ചോദിച്ചപ്പോൾ അദ്ദേഹം കണ്ണുനീര തുടച്ച ഇപ്രകാരം പറഞ്ഞും
72. ഹേ സൌമ്യ ഭവാൻ കേട്ടാലും ഞാൻ മഗധരാജാവിന്റെ അമാതനായ പത്മോത്ഭവന്റെ പുത്രനാകുന്നു. എന്റെപേര രത്തോത്ഭവൻ എന്നാണ. ഞാൻ കച്ചവടത്തിന്നുവേണ്ടി കാലയവനദ്വീപിൽ ചെന്ന അവിടെ ഒരു വൈശ്യ കന്യകയെ വിവാഹംചേയ്ത പിന്നെ അവളോടുകൂടി മടങ്ങിപോരുന്നമധ്യേ സമുദ്രത്തിൽ കരക്ക വളരെ ദൂരമില്ലാത്ത പ്രദേശത്തിൽ വെച്ച കപ്പൽ പൊളിഞ്ഞുപോയതിനാൽ അതിൽ ഉണ്ടായിരുന്ന ജനങ്ങൾ മുങ്ങിപോയപ്പോൾ ഞാൻ ദൈവാനുകൂല്യത്താൽ പ്രയാസപ്പെട്ട കരക്കണഞ്ഞ ഭാര്യാവിയോഗദുഃഖത്താൽ പരവശനായി തീര്ന്നസമയം ഒരു സിദ്ധതാപസന്റെ ആദേശത്താൽ പതിനാറ സംവത്സരം മുഴുവനും പ്രയാസപ്പെട്ട കഴിച്ചകൂട്ടി എങ്കിലും പിന്നെയും ദുഃഖനിവൃത്തിയെ കാണായ്കയാൽ മരിപ്പാനായി ഈ പര്വ്വതത്തിൽനിന്ന പതിപ്പാനിടയായതാണ്.
73. ഇങ്ങിനെ പറഞ്ഞുംകൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ പതിയോടും തനയനോടും മേളനം സംഭവിക്കുമെന്ന ഒരു സിദ്ധതാപസൻ പറത്തിരിക്കെ വിരഹത്തെ സഹിക്കാതെ ഈ അഗ്നിയിൽ ചാടുന്നത ഉചിതമല്ല. എന്നിങ്ങിനെ ഉള്ള ഒരു നാരീശബ്ദത്തെ കേൾപ്പാനിടയായി.
74. അതുകേട്ട ഉടനെ ആദ്യത്തിൽകണ്ട പുരുഷനെ ജനകനാണെന്ന അറിഞ്ഞ അദ്ദേഹത്തോട- ഹേ താത അങ്ങയെ അറിയിപ്പിക്കേണ്ടതായ അനേക വൃത്താന്തങ്ങളുണ്ട. അത ഇരിക്കട്ടെ പിന്നെ എല്ലാം അറിയിച്ചുകൊള്ളാം. ഇപ്പോൾ കേട്ട നാരിശബ്ദത്തെ ഉപേക്ഷിക്കുവാൻ പാടുള്ളതല്ല. ആകയാൽ ഞാൻ പോയിവരുന്നവരക്കും ഭവാൻ ഇവിടേതന്നെ ഇരിക്കണം. എന്നു ഞാൻ പറഞ്ഞ ഉടനെ കുറെ ദൂരത്തുപോയി നോക്കിയപ്പോൾ അവിടെ പുരോഭാഗത്തിൽ ഭയങ്കരമായ ജലാലാവലിയോടുകൂടിയ അഗ്നിയിൽചാടുവാൻ ഒരുങ്ങി തൊഴുതുംകൊണ്ട് വിനീതയായിനില്ക്കുന്ന ഒരു സ്ത്രീയെകണ്ട് സംഭ്രമത്തോടുകൂടി അടുക്കേചെന്ന അവളെ അഗ്നിയിൽനിന്ന വീണ്ട കൊണ്ടുപോന്ന കരഞ്ഞും കൊണ്ട നില്ക്കുന്ന വൃദ്ധയോടു കൂടി എന്റെ പിതാവിന്റെ സമീപത്തിൽ കൊണ്ടുവന്ന ആ സ്ഥവിരയോട ഞാൻ ഇപ്രകാരം ചോദിച്ചു.
75. ഹേ സ്ഥവിരെ നിങ്ങൾ രണ്ടപേരും എവിടെയുള്ളവരാണ്. എന്ത സംഗതിയാലാണ ഈ വനമദ്ധ്യത്തിൽ വന്നു ഈ ദുഃഖാവസ്ഥയെ അനുഭവിക്കുന്നത. വിവരമെല്ലാം പറയണം എന്നാ എന്റെ വാക്കിനേകേട്ടപ്പോൾ ആ വൃദ്ധയും ഗൾഗദാക്ഷരത്തോടുകൂടി ഇപ്രകാരം പറഞ്ഞു.
76. ഹേ പുത്ര കാലയവനദ്വീപിൽ കാലഗുപ്തൻ എന്ന പേരായ ഒരു വൈശ്യന്റെ പുത്രിയും സുവൃത്താ എന്നുപേരുമായ ഇവൾ രത്നോത്ഭവനെന്ന ഭര്‍ത്താവിനോടുകൂടി മടങ്ങി വരുന്ന വഴിക്കു സമുദ്രത്തിൽ കപ്പൽ മുങ്ങിപ്പോയസമയം ഉപമാതാവായ എന്നോടുകൂടി ഒരു പലകയിൽ കയറി ഇരുന്ന ദൈവയോഗത്താൽ സമുദ്രതീരത്തിൽ പറ്റിയതിന്നശേഷം ആസന്നപ്രസവയായിരുന്നതിനാൽ ഈ വനമദ്ധ്യത്തിൽ വന്ന പുത്രനെ പ്രസവിച്ചു.
77. ആ സമയം എന്റെ നിര്‍ഭാഗ്യത്താൽ ബാലകനെ കാട്ടാനവന്ന എടുത്തകൊണ്ടുപോയപ്പോൾ വ്യസനത്തോടുകൂടി ഞാനും സുവൃത്തയും ആ വനമദ്ധ്യത്തിൽ പരിഭ്രമിച്ചുംകൊണ്ടിരിക്കുന്നമദ്ധ്യേ പതിനാറസംവത്സരം കഴിഞ്ഞതിന്നശേഷം ഭർത്താവിനോടും പുത്രനോടും കൂടി സംഗമത്തിന്ന ഇടവരുമെന്ന ഒരു സിദ്ധതാപസൻ പറഞ്ഞതിനെ വിശ്വസിച്ച ആ പതിനാറ സംവത്സരം ഒരു പുണ്യാശ്രമത്തിൽ കഴിച്ചുകൂട്ടി. പിന്നെയും ഇഷ്ടസിദ്ധിവന്ന കാണായ്കയാൽ ശോകാതിരേകത്തെ സഹിക്കാൻ അശക്തയായിതീന്നതിനാൽ സമുജ്വലിതമായ അഗ്നിയിൽ ചാടിമരിപ്പാൻ ഒരുങ്ങിയതാണ്.
78. ഇപ്രകാരമുള്ള സ്ഥവിരാവാക്യത്തെ കേട്ടതിന്ന ശേഷം ഓ എന്റെ ജനനിതന്നെ ആയിരിക്കണം. എന്ന നിശ്ചയിച്ച ഞാൻ കാലിണതളിരിൽവീണ നമസ്കരിച്ച എന്റെ വര്‍ത്തമാനമെല്ലാം അറിയിച്ച ധാത്രിയുടെ വാക്കുകേട്ട സന്തുഷ്ടനായ നിജജനകനെ അവര്‍ക്കു കാണിച്ചുകൊടുത്ത സമയം മാതാപിതാക്കന്മാർ രണ്ടുപേരും ഓരോരോ ലക്ഷണങ്ങള കൊണ്ട് അന്യോന്യം അറിഞ്ഞ സന്തോഷിച്ച വിനയത്തോടു കൂടി നിന്ന എന്നെ സന്തോഷാശ്രുവര്ഷം കൊണ്ട് അഭിഷേകംചേയ്ത ഗാഢമായി കെട്ടിപുണര്‍ന്ന ശിരസ്സിൽ ആഘ്രാണം ചേയ്ത ഒരു വൃക്ഷത്തിന്റെ ശീതളതലത്തിൽ ചെന്നിരുന്നു.
79. ഹേ പുത്ര നൊമ്മടെ രാജഹംസമഹാരാജാവ ഇപ്പോൾ ഏതൊരവസ്ഥയിൽ ഇരിക്കുന്നു എന്ന പിതാവ എന്നോട് ചോദിച്ചപ്പോൾ മഹാരാജാവിന്റെ രാജ്യഭ്രംശത്തയും ഭവജ്ജനനത്തേയും മററുള്ള കുമാരന്മാരുടെ സമാഗമപ്രകാരത്തേയും ഭവാന്റെ ദിഗ്വിജയാരംഭത്തേയും തന്മദ്ധ്യത്തിൽ ഭവാൻെറ മാതംഗാനുഗമനത്തേയും ഞങ്ങൾ ഭവദന്വേഷണത്തിന്നായി പുറപ്പെട്ട സംഗതിയേയും മറ്റും ഞാൻ പറഞ്ഞു.
80. പിന്നെ ഞാൻ അവരെ ഒരു താപസാശ്രമത്തിൽ താമസിപ്പിച്ച ഭവദന്വേഷണത്തിന്നായി പുറപ്പെട്ടതിന്നശേഷം സകല കാര്യങ്ങളേയും സാധിപ്പാൻ ഒന്നാമത ദ്രവ്യമാണ വേണ്ടത എന്നുറച്ച ദേവന്റെ അനുഗ്രഹത്താൽ സിദ്ധിച്ചതായ തൽസാധനനിപുണതക്ക അനുഗുണമായ ശിഷ്യഗണത്തെ സമ്പാദിച്ച വിന്ധ്യവനമദ്ധ്യത്തിൽ പുരാതനങ്ങളായ പട്ടണ സ്ഥാനങ്ങളിൽചെന്ന വിവിധങ്ങളായ നിധികളെ സൂചിപ്പിക്കുന്ന വൃക്ഷങ്ങളുടെ അധോഭാഗത്തിൽ നിക്ഷിപ്തങ്ങളായ ദ്രവ്യകലശങ്ങളെ സിദ്ധാഞ്ജനപ്രയോഗംകൊണ്ട് അറിഞ്ഞ രക്ഷക്കവേണ്ടി സമ്പാദിക്കപ്പെട്ട പുരുഷന്മാരെ നാലഭാഗത്തും നിറുത്തി പിക്കാസ്സമുതലായതുകൊണ്ട കിളച്ച അവിടെനിന്ന അനേകവിധ നാണിയങ്ങളെ എടുത്ത കൈവശമാക്കി തൽസ
മീപത്തിലുണ്ടായിരുന്ന ഒരു വൈശ്യന്റെ കടകത്തിൽചെന്ന അവിടെനിന്ന ബലശാലികളായ കാളകളേയും കുറെ ഒഴിഞ്ഞ ചാക്കുകളേയും വിലക്ക വാങ്ങി പലവക ധാന്യങ്ങളാണെന്നുള്ള വ്യാജത്തോടുകൂടി ആ നാണിയങ്ങളെ ചാക്കുകളിൽ നിറച്ച കാളപ്പുറത്ത് കയറ്റി പതുക്കെ പതുക്കെ വൈശ്യവീഥിയിൽ കൊണ്ടുചെന്ന അവിടെ ചന്ദ്രപാലൻ എന്ന പേരായ ധനികനായ ഒരു വൈശ്യപുത്രനുമായി സഖ്യത്തെ സമ്പാദിച്ച ഞാൻ അദ്ദേഹത്തോടുകൂടി ഉജ്ജയിനീപട്ടണത്തിൽ ചെന്ന ചേരുകയും ചേയ്തതിന്നശേഷം എന്റെ പിതാക്കന്മാരേയും അവിടേക്ക വരുത്തി അതി ഗുണവാനും എന്റെ പ്രിയസുഹൃത്തായ ച ന്ദ്രചാലന്റെ ജനകനുമായ ബന്ധുപാലന്റെ മുഖാന്തരം മാളവമഹാരാജാവിനെ കണ്ടതിന്നശേഷം ബന്ധുപാലന്റെ അനുമതിപ്രകാരം അവിടെ ഒരേടത്ത ഗൂഢമായി വസിച്ചവന്നു.
81. അതിന്നശേഷം ഒരു നാൾ പരമസുഹൃത്തായ ബന്ധുപാലൻ വനഭൂമികളിൽ ഭവാനെ അന്വേഷിപ്പാനായി പുറപ്പെട്ടിരുന്ന എന്നെകണ്ട് ഹേ സൌമ്യ ഭൂമണ്ഡലമെല്ലാം ചുറ്റിനടന്ന അന്വേഷിക്കുന്നകാര്യം ഭവാനസാദ്ധ്യമായിവരികയില്ല. ആകയാൽ മനോവിഷാദത്തെ വിട്ട സ്വസ്ഥനായി ഇരുന്നു കൊൾക. ഞാൻ ഭവന്നാഥനായ രാജവാഹനന്റെ ദർശനസൂചകമായ ശുഭശകുനത്തെ നോക്കി കാര്യസിദ്ധികാലത്തെ പറഞ്ഞതരാം. എന്നിങ്ങിനെ പറഞ്ഞതിനെകേട്ട അമൃതസമുദ്രത്തിൽ മുങ്ങിയപോലെ ആഹ്ലാദിച്ച ഞാൻ ദിവസം തോറും അദ്ദേഹത്തിന്റെ സമീപത്തിൽ ചെന്നു കൊണ്ടിരുന്ന മദ്ധ്യേ ഒരു നാൾ അതിസുന്ദരിയായി നവയൌവ്വനസമ്പന്നയായി നൂതനചന്ദ്രികപോലെ നയനാനന്ദകാരിണിയായിരിക്കുന്ന ബാലചന്ദ്രികാ എന്ന സ്ത്രീരത്നത്തെകണ്ട മോഹിച്ച കാമ പരവശനായിതീര്ന്നു.
82. തൽസമയം ബാലചന്ദ്രികയും കാമശരമായിതീര്ന്ന കടാക്ഷം കൊണ്ട പിന്നേയും പിന്നേയും എന്നെ നോക്കികണ്ട മന്ദമാരുതചലിതയായ ലതപോലെ വിഹ്വലയായിതീര്ന്ന രാഗലജ്ജാമദ്ധ്യവർത്തികളായ കടാക്ഷവിക്ഷേപങ്ങളേ കൊണ്ട സ്വാഭിപ്രായത്തെ എന്നെ അറിയിക്കുകയും ചേയ്തതിന്നശേഷം അവളുടെ ഗൂഢചേഷ്ടകളേകൊണ്ട എങ്കിലുള്ള അനുരാഗത്തെ നല്ലവണ്ണം അറിഞ്ഞ ഞാൻ തൽസുഖസംഗമത്തിന്നായി ഉപായമെന്തെന്ന ആലോചിച്ചു.
78. ഇപ്രകാരമുള്ള സ്ഥവിരാവാക്യത്തെ കേട്ടതിന്ന ശേഷം ഓ എന്റെ ജനനിതന്നെ ആയിരിക്കണം. എന്ന നിശ്ചയിച്ച ഞാൻ കാലിണതളിരിൽവീണ നമസ്കരിച്ച എന്റെ വര്‍ത്തമാനമെല്ലാം അറിയിച്ച ധാത്രിയുടെ വാക്കുകേട്ട സന്തുഷ്ടനായ നിജജനകനെ അവര്‍ക്കു കാണിച്ചുകൊടുത്ത സമയം മാതാപിതാക്കന്മാർ രണ്ടുപേരും ഓരോരോ ലക്ഷണങ്ങള കൊണ്ട് അന്യോന്യം അറിഞ്ഞ സന്തോഷിച്ച വിനയത്തോടു കൂടി നിന്ന എന്നെ സന്തോഷാശ്രുവര്ഷം കൊണ്ട് അഭിഷേകംചേയ്ത ഗാഢമായി കെട്ടിപുണര്‍ന്ന ശിരസ്സിൽ ആഘ്രാണം ചേയ്ത ഒരു വൃക്ഷത്തിന്റെ ശീതളതലത്തിൽ ചെന്നിരുന്നു.
79. ഹേ പുത്ര നൊമ്മടെ രാജഹംസമഹാരാജാവ ഇപ്പോൾ ഏതൊരവസ്ഥയിൽ ഇരിക്കുന്നു എന്ന പിതാവ എന്നോട് ചോദിച്ചപ്പോൾ മഹാരാജാവിന്റെ രാജ്യഭ്രംശത്തയും ഭവജ്ജനനത്തേയും മററുള്ള കുമാരന്മാരുടെ സമാഗമപ്രകാരത്തേയും ഭവാന്റെ ദിഗ്വിജയാരംഭത്തേയും തന്മദ്ധ്യത്തിൽ ഭവാൻെറ മാതംഗാനുഗമനത്തേയും ഞങ്ങൾ ഭവദന്വേഷണത്തിന്നായി പുറപ്പെട്ട സംഗതിയേയും മറ്റും ഞാൻ പറഞ്ഞു.
80. പിന്നെ ഞാൻ അവരെ ഒരു താപസാശ്രമത്തിൽ താമസിപ്പിച്ച ഭവദന്വേഷണത്തിന്നായി പുറപ്പെട്ടതിന്നശേഷം സകല കാര്യങ്ങളേയും സാധിപ്പാൻ ഒന്നാമത ദ്രവ്യമാണ വേണ്ടത എന്നുറച്ച ദേവന്റെ അനുഗ്രഹത്താൽ സിദ്ധിച്ചതായ തൽസാധനനിപുണതക്ക അനുഗുണമായ ശിഷ്യഗണത്തെ സമ്പാദിച്ച വിന്ധ്യവനമദ്ധ്യത്തിൽ പുരാതനങ്ങളായ പട്ടണ സ്ഥാനങ്ങളിൽചെന്ന വിവിധങ്ങളായ നിധികളെ സൂചിപ്പിക്കുന്ന വൃക്ഷങ്ങളുടെ അധോഭാഗത്തിൽ നിക്ഷിപ്തങ്ങളായ ദ്രവ്യകലശങ്ങളെ സിദ്ധാഞ്ജനപ്രയോഗംകൊണ്ട് അറിഞ്ഞ രക്ഷക്കവേണ്ടി സമ്പാദിക്കപ്പെട്ട പുരുഷന്മാരെ നാലഭാഗത്തും നിറുത്തി പിക്കാസ്സമുതലായതുകൊണ്ട കിളച്ച അവിടെനിന്ന അനേകവിധ നാണിയങ്ങളെ എടുത്ത കൈവശമാക്കി തൽസ
മീപത്തിലുണ്ടായിരുന്ന ഒരു വൈശ്യന്റെ കടകത്തിൽചെന്ന അവിടെനിന്ന ബലശാലികളായ കാളകളേയും കുറെ ഒഴിഞ്ഞ ചാക്കുകളേയും വിലക്ക വാങ്ങി പലവക ധാന്യങ്ങളാണെന്നുള്ള വ്യാജത്തോടുകൂടി ആ നാണിയങ്ങളെ ചാക്കുകളിൽ നിറച്ച കാളപ്പുറത്ത് കയറ്റി പതുക്കെ പതുക്കെ വൈശ്യവീഥിയിൽ കൊണ്ടുചെന്ന അവിടെ ചന്ദ്രപാലൻ എന്ന പേരായ ധനികനായ ഒരു വൈശ്യപുത്രനുമായി സഖ്യത്തെ സമ്പാദിച്ച ഞാൻ അദ്ദേഹത്തോടുകൂടി ഉജ്ജയിനീപട്ടണത്തിൽ ചെന്ന ചേരുകയും ചേയ്തതിന്നശേഷം എന്റെ പിതാക്കന്മാരേയും അവിടേക്ക വരുത്തി അതി ഗുണവാനും എന്റെ പ്രിയസുഹൃത്തായ ച ന്ദ്രചാലന്റെ ജനകനുമായ ബന്ധുപാലന്റെ മുഖാന്തരം മാളവമഹാരാജാവിനെ കണ്ടതിന്നശേഷം ബന്ധുപാലന്റെ അനുമതിപ്രകാരം അവിടെ ഒരേടത്ത ഗൂഢമായി വസിച്ചവന്നു.
81. അതിന്നശേഷം ഒരു നാൾ പരമസുഹൃത്തായ ബന്ധുപാലൻ വനഭൂമികളിൽ ഭവാനെ അന്വേഷിപ്പാനായി പുറപ്പെട്ടിരുന്ന എന്നെകണ്ട് ഹേ സൌമ്യ ഭൂമണ്ഡലമെല്ലാം ചുറ്റിനടന്ന അന്വേഷിക്കുന്നകാര്യം ഭവാനസാദ്ധ്യമായിവരികയില്ല. ആകയാൽ മനോവിഷാദത്തെ വിട്ട സ്വസ്ഥനായി ഇരുന്നു കൊൾക. ഞാൻ ഭവന്നാഥനായ രാജവാഹനന്റെ ദർശനസൂചകമായ ശുഭശകുനത്തെ നോക്കി കാര്യസിദ്ധികാലത്തെ പറഞ്ഞതരാം. എന്നിങ്ങിനെ പറഞ്ഞതിനെകേട്ട അമൃതസമുദ്രത്തിൽ മുങ്ങിയപോലെ ആഹ്ലാദിച്ച ഞാൻ ദിവസം തോറും അദ്ദേഹത്തിന്റെ സമീപത്തിൽ ചെന്നു കൊണ്ടിരുന്ന മദ്ധ്യേ ഒരു നാൾ അതിസുന്ദരിയായി നവയൌവ്വനസമ്പന്നയായി നൂതനചന്ദ്രികപോലെ നയനാനന്ദകാരിണിയായിരിക്കുന്ന ബാലചന്ദ്രികാ എന്ന സ്ത്രീരത്നത്തെകണ്ട മോഹിച്ച കാമ പരവശനായിതീര്ന്നു.
82. തൽസമയം ബാലചന്ദ്രികയും കാമശരമായിതീര്ന്ന കടാക്ഷം കൊണ്ട പിന്നേയും പിന്നേയും എന്നെ നോക്കികണ്ട മന്ദമാരുതചലിതയായ ലതപോലെ വിഹ്വലയായിതീര്ന്ന രാഗലജ്ജാമദ്ധ്യവർത്തികളായ കടാക്ഷവിക്ഷേപങ്ങളേ കൊണ്ട സ്വാഭിപ്രായത്തെ എന്നെ അറിയിക്കുകയും ചേയ്തതിന്നശേഷം അവളുടെ ഗൂഢചേഷ്ടകളേകൊണ്ട എങ്കിലുള്ള അനുരാഗത്തെ നല്ലവണ്ണം അറിഞ്ഞ ഞാൻ തൽസുഖസംഗമത്തിന്നായി ഉപായമെന്തെന്ന ആലോചിച്ചു.
83. പിന്നെ ഒരു ദിവസം ബന്ധുപാലൻ ശകുനങ്ങളേകൊണ്ട ഭവൽഗതിയേനോക്കി അറിവാനായി സമീപത്തിലുള്ള ഒരു ഉദ്യാനത്തെ എന്നോടുകൂടി പ്രവേശിച്ച അവിടേയുള്ള ഒരു വൃക്ഷത്തിലിരിക്കുന്ന പക്ഷികളുടെ ശബ്ദങ്ങളെ കേട്ടും കൊണ്ട ഇരുന്നിരുന്ന മദ്ധ്യേ ഞാനും ബാലചന്ദ്രികാനിമിത്തമായുള്ള ഉൽകണ്ഠയെ അപനോദിപ്പാനായി വനാന്തരത്തിൽ പരിഭ്രമിച്ചുംകൊണ്ടിരുന്നസമയം അവിടെ ഒരു സരോവരതീരത്തിൽ ചിന്താവ്യാകുലയായി ദീനവദനയായിരിക്കുന്ന ആ ബാലചന്ദ്രികയെകണ്ടെത്തിയപ്പോൾ സംഭ്രമം, പ്രേമം, ലജ്ജാ,കൌതുകം ഇതകളോടുകൂടി തദ്വിലോകനസുഖത്തെ അനുഭവിച്ച അവളുടെ മുഖാരവിന്ദത്തിലുള്ള വിഷണ്ണഭാവത്തെ മദനകൃതമാണെന്നറിഞ്ഞ അതിനെ സൂക്ഷ്മമായി അറിയാൻവേണ്ടി ഞാൻ അവളുടെ സമീപത്തിൽ ചെന്ന ഹേ സുമുഖി നിന്റെ മുഖാരവിന്ദത്തിൽ കാണുന്ന ദൈന്യത്തിന്ന കാരണമെന്തായിരിക്കുമെന്നചോദിച്ചു.
84. ആ സമയം അവൾ വിജനമായിരുന്നതുകൊണ്ട് ലജ്ജയേയും ഭയത്തേയും വിട്ട വിസ്രംഭത്തോടുകൂടി പറഞ്ഞതാവിത- ഹേ സൌമ്യ ഭവാൻ കേൾക്കണം. മാളവാധീശ്വരനായ മാനസാരൻ വാര്ദ്ധകാവസ്ഥയിൽ നിജതനയനായ ദര്പ്പസാരനെന്ന രാജകുമാരനെ ഉജ്ജയിനീപട്ടണത്തിൽ അഭിഷേകംചേയ്തതിന്നശേഷം ആ ദര്പ്പസാരൻ സപ്തസാഗരപര്യന്തമായ ഭൂമണ്ഡലത്തെ പരിപാലിപ്പാനായി ആരംഭിച്ച തന്റെ പിതാവിന്റെ സോദരിയുടെ പുത്രന്മാരായി ക്രൂരകര്മ്മാക്കളായിരിക്കുന്ന ചണ്ഡവര്മ്മാവിനേയും ദാരുവര്മ്മാവിനേയും രാജ്യഭരണത്തിന്നായി നിയോഗിച്ച തപസ്സിന്നായി കൈലാസഗിരിയെ പ്രാപിച്ചു.
85. അതപ്രകാരം ചണ്ഡവര്മ്മാവ നിസ്സപത്നമായ രാജ്യത്തെ പാലിച്ചുംകൊണ്ട വരുന്നസമയം ക്രൂരനായ ദാരുവര്മ്മാവ മാതുലന്റെയും അഗ്രജന്മാവിന്റെയും ശാസനത്ത അതിക്രമിച്ച പരദാരഹരണം പരദ്രവ്യഹരണം മുതലായ ദുഷ്ടകര്‍മ്മങ്ങളെ ചേയ്തുംകൊണ്ട കാമസുന്ദരനായ ഭവാനിൽ അനുരക്തചിത്തയായ എന്നെ ഒരു ദിവസം കണ്ട കന്യാദൂഷണദോഷത്തെ ആലോചിക്കാതെ ബലാൽക്കാരേണ രമിപ്പാനായി കൊണ്ട ഉദ്യോഗിച്ചപ്പോൾ ഉണ്ടായ വിഷാദംകൊണ്ട് ഞാൻ വിഷണ്ണയായിതീർന്നതാകുന്നു.
86. ഇപ്രകാരമുള്ള ബാലചന്ദ്രികാവചനത്തെകേട്ട അവൾക്കു എങ്കിലുള്ള അനുകൂലാഭിപ്രായത്തേയും രാഗാതിശയത്തേയും എന്റെ മനോരഥസിദ്ധിക്കുള്ള വിഘ്നത്തേയും അറിഞ്ഞ ബാഷ്പാകുലലോചനയായ അവളെ സമാശ്വസിപ്പിച്ച ദാരുവര്മ്മാവിന്റെ നിഗ്രഹത്തിന്നായി ഉപായത്തെ ആലോചിച്ച ബാലചന്ദ്രികയോട ഞാൻ ഈവിധം ഉപദേശിച്ചു.
87. ഹേ തരുണി നിന്നെ അഭിലഷിച്ചു കൊണ്ടിരിക്കുന്ന ദുഷ്ടഹൃദയനായ ദാരുവര്മ്മാവിനെ വധിപ്പാനായി എളുപ്പത്തിൽ ഒരു ഉപായത്തെ ഞാൻ ആലോചിക്കുന്നതിനെ പറയാം. ഒരു യക്ഷൻ ബാലചന്ദ്രികയെ ആശ്രയിച്ച വസിക്കുന്നുണ്ട്. അവളുടെ സൌന്ദര്യത്തേകണ്ട ഏതൊരു സാഹസികപുരുഷനാണ സംഗമത്തിന്നായി മോഹിക്കുന്നത്. അവൻ രതിഗൃഹത്തിൽവന്ന യക്ഷനെ ജയിച്ച ഏകസഖിസമേതയായ ആ സുന്ദരിയോടുചേർന്ന സല്ലാപസുഖത്തെ അനുഭവിച്ച കുശലനായി പുറത്തേക്കുവന്നതിന്നശേഷം അവളെ വിവാഹംകഴിപ്പാൻ യോഗ്യനായിവരും എന്ന ഒരു സിദ്ധൻ പറഞ്ഞിരിക്കുന്നു എന്ന പുരവാസികളായ ജനങ്ങൾക്ക സത്യവാദികളായ നിന്റെ ആശ്രിതജനങ്ങൾമൂലമായി പിന്നേയും പിന്നേയും അറിവു കൊടുക്കണം.
84. ആ സമയം അവൾ വിജനമായിരുന്നതുകൊണ്ട് ലജ്ജയേയും ഭയത്തേയും വിട്ട വിസ്രംഭത്തോടുകൂടി പറഞ്ഞതാവിത- ഹേ സൌമ്യ ഭവാൻ കേൾക്കണം. മാളവാധീശ്വരനായ മാനസാരൻ വാര്ദ്ധകാവസ്ഥയിൽ നിജതനയനായ ദര്പ്പസാരനെന്ന രാജകുമാരനെ ഉജ്ജയിനീപട്ടണത്തിൽ അഭിഷേകംചേയ്തതിന്നശേഷം ആ ദര്പ്പസാരൻ സപ്തസാഗരപര്യന്തമായ ഭൂമണ്ഡലത്തെ പരിപാലിപ്പാനായി ആരംഭിച്ച തന്റെ പിതാവിന്റെ സോദരിയുടെ പുത്രന്മാരായി ക്രൂരകര്മ്മാക്കളായിരിക്കുന്ന ചണ്ഡവര്മ്മാവിനേയും ദാരുവര്മ്മാവിനേയും രാജ്യഭരണത്തിന്നായി നിയോഗിച്ച തപസ്സിന്നായി കൈലാസഗിരിയെ പ്രാപിച്ചു.
85. അതപ്രകാരം ചണ്ഡവര്മ്മാവ നിസ്സപത്നമായ രാജ്യത്തെ പാലിച്ചുംകൊണ്ട വരുന്നസമയം ക്രൂരനായ ദാരുവര്മ്മാവ മാതുലന്റെയും അഗ്രജന്മാവിന്റെയും ശാസനത്ത അതിക്രമിച്ച പരദാരഹരണം പരദ്രവ്യഹരണം മുതലായ ദുഷ്ടകര്‍മ്മങ്ങളെ ചേയ്തുംകൊണ്ട കാമസുന്ദരനായ ഭവാനിൽ അനുരക്തചിത്തയായ എന്നെ ഒരു ദിവസം കണ്ട കന്യാദൂഷണദോഷത്തെ ആലോചിക്കാതെ ബലാൽക്കാരേണ രമിപ്പാനായി കൊണ്ട ഉദ്യോഗിച്ചപ്പോൾ ഉണ്ടായ വിഷാദംകൊണ്ട് ഞാൻ വിഷണ്ണയായിതീർന്നതാകുന്നു.
86. ഇപ്രകാരമുള്ള ബാലചന്ദ്രികാവചനത്തെകേട്ട അവൾക്കു എങ്കിലുള്ള അനുകൂലാഭിപ്രായത്തേയും രാഗാതിശയത്തേയും എന്റെ മനോരഥസിദ്ധിക്കുള്ള വിഘ്നത്തേയും അറിഞ്ഞ ബാഷ്പാകുലലോചനയായ അവളെ സമാശ്വസിപ്പിച്ച ദാരുവര്മ്മാവിന്റെ നിഗ്രഹത്തിന്നായി ഉപായത്തെ ആലോചിച്ച ബാലചന്ദ്രികയോട ഞാൻ ഈവിധം ഉപദേശിച്ചു.
87. ഹേ തരുണി നിന്നെ അഭിലഷിച്ചു കൊണ്ടിരിക്കുന്ന ദുഷ്ടഹൃദയനായ ദാരുവര്മ്മാവിനെ വധിപ്പാനായി എളുപ്പത്തിൽ ഒരു ഉപായത്തെ ഞാൻ ആലോചിക്കുന്നതിനെ പറയാം. ഒരു യക്ഷൻ ബാലചന്ദ്രികയെ ആശ്രയിച്ച വസിക്കുന്നുണ്ട്. അവളുടെ സൌന്ദര്യത്തേകണ്ട ഏതൊരു സാഹസികപുരുഷനാണ സംഗമത്തിന്നായി മോഹിക്കുന്നത്. അവൻ രതിഗൃഹത്തിൽവന്ന യക്ഷനെ ജയിച്ച ഏകസഖിസമേതയായ ആ സുന്ദരിയോടുചേർന്ന സല്ലാപസുഖത്തെ അനുഭവിച്ച കുശലനായി പുറത്തേക്കുവന്നതിന്നശേഷം അവളെ വിവാഹംകഴിപ്പാൻ യോഗ്യനായിവരും എന്ന ഒരു സിദ്ധൻ പറഞ്ഞിരിക്കുന്നു എന്ന പുരവാസികളായ ജനങ്ങൾക്ക സത്യവാദികളായ നിന്റെ ആശ്രിതജനങ്ങൾമൂലമായി പിന്നേയും പിന്നേയും അറിവു കൊടുക്കണം.
88. അപ്പോൾ ദാരുവര്മ്മാവ ഈവിധം ഉള്ള വൃത്താന്തത്തേകേട്ട ഭയത്താൽ സ്വസ്ഥനായിരുന്നു എന്നവരികിൽ
സുഖമായല്ലൊ. അഥവാ ദുഷ്ടതയാ പിന്നേയും നിന്നെ അംഗീകരിപ്പാനായി ഒരുങ്ങുന്നപക്ഷം അപ്പോൾ അദ്ദേഹത്തോട നിന്റെ ആൾക്കാര ഇങ്ങിനെ പറയണം. ഹേ സൌമ്യ ദര്പ്പസാരമഹാരാജാവിന്റെ മന്ത്രിയായ ഭവാൻ ഈ ഗൃഹത്തിൽവെച്ച സാഹസകര്മ്മത്തെ ചെയ്യുന്നത ഉചിതമല്ല. പുരവാസിജനങ്ങൾ അറികെ ഭവാൻ ഗൃഹത്തിൽ കൊണ്ടുപോയി ഈ സുന്ദരിയോടുകൂടി രമിച്ച അങ്ങുന്ന ആയുഷ്മാനായി ഭവിക്കുമെങ്കിൽ അപ്പോൾ ഈ തരുണിയെ വിവാഹംചേയ്ത സുഖമായിരുന്നുകൊൾക. ഇപ്രകാരമുള്ള ഭവദീയജനവചനത്തെ അദ്ദേഹം അംഗീകരിക്കുന്നതായാൽ നിയ്യ സഖീവേഷധാരിയായ എന്നോടുകൂടി ദാരുവര്മ്മാവിന്റെ മന്ദിരത്തെ പ്രവേശിക്കണം അപ്പോൾ ഞാൻ വിജനമായ ആ ഭവനത്തിൽവെച്ച മുഷ്ടികൊണ്ടും ജാനുകൊണ്ടും പാദംകൊണ്ടും അവനെ താഡി ച്ച ബലാൽകാരേണ നിഗ്രഹിച്ചതിന്നശേഷം പിന്നേയും സഖി എന്ന വ്യാജത്തോടുകൂടി ഞാൻ നിശ്ശംങ്കമായി നിന്നെ അനുഗമിക്കാം. ആകയാൽ നിയ്യ ഈ ഉപായത്തെ കൈക്കൊണ്ട് ലജ്ജയേയും ഭയത്തേയും വിട്ട നിന്റെ അച്ഛനമ്മ സഹോദരന്മാരോട നോം തമ്മിലുള്ള പ്രേമാതിശയത്തെ പറഞ്ഞു മനസ്സിലാക്കി ഏതുവിധേനയും നൊമ്മളുടെ വിവാഹത്തിന്ന അവരെ സമ്മതിപ്പിക്കണം. എന്നാൽ അവരും വംശം ലാവണ്യം സമ്പത്ത ഇതുകളെ കൊണ്ടു യോഗ്യനായി യുവാവായ എനിക്ക് നിന്നെ തരാതെ ഇരിക്കുകയില്ല. ദാരുവര്മ്മാവിന്റെ മാരണോപായത്തെ അവരോടു പറഞ്ഞതിന്നശേഷം അവരുടെ മറുപടി എന്നോടു പറയണം എന്നാകുന്നു ഞാൻ ബാലചന്ദ്രികയോടു പറഞ്ഞത്.
89. അതിന്നുശേഷം അവളും മുഖവികാസത്തോടുകൂടി എന്നോടു പറഞ്ഞതാവിത- ഹേ സുഭഗ ക്രൂരകര്‍മ്മാവായ ആ ദാരുവര്മ്മാവിനെ അങ്ങുന്ന് തന്നെ വധിക്കണം. എന്നാൽ എല്ലാവിധേനയും അങ്ങയുടെ മനോരഥം ഫലിക്കാനിടവരും. ആകയാൽ ഇപ്രകാരം ചേയ്താലും അങ്ങുന്ന പറഞ്ഞപ്രകാരം ഒക്കെയും ഞാനും ചെയ്യാം. ഇപ്രകാരം പറഞ്ഞ എന്നെ തിരിഞ്ഞനോക്കിക്കൊണ്ട പതുക്കെ ഗൃഹത്തിലേക്കായി പോകയും ചേയ്തു.
90. അതിനുശേഷം ഞാനും ബന്ധുപാലന്റെ അടുക്കൽ ചെന്ന ശകുനജ്ഞനായ അദ്ദേഹത്തിൽനിന്ന ഒരു മാസം കഴിഞ്ഞ ഉടനെതന്നെ ഭവാന്റെ സംഗമം സംഭവിക്കുമെന്നുള്ള വൃത്താന്തത്തെ മനസ്സിലാക്കിയതിന്നശേഷം ബന്ധുപാലനോടുകൂടി ഞാനും ബന്ധുപാലഗൃഹത്തെ പ്രവേശിച്ച ഉടനെ അദ്ദേഹം എന്നെ നിജഗൃഹത്തിലേക്കായി അയക്കുകയുംചേയ്തു.
91. എന്റെ കപടോപായമാകുന്ന വലയിൽ കുടുങ്ങിയ ദാരുവര്മ്മാവിനാൽ രതിമന്ദിരത്തിൽ രമിപ്പാനായി സമാഹുതയായ ബാലചന്ദ്രിക അവനെ അനുഗമിപ്പാൻ പുറപ്പെട്ട സമയം എന്റെ അടുക്കെ ഒരു ദൂതിയെ അയക്കുകയും ചേയ്തപ്പോൾ ഞാനും വനിതാവേഷയോഗ്യമായ മണിനൂപുരം- അരഞ്ഞാണ- വള- കടകം- കുണ്ഡലം- മുത്തുമാല- പട്ടുവസ്ത്രം- അഞ്ജനം മുതലായ അലങ്കാരത്തെ അതാതു സ്ഥാനങ്ങളിൽ നല്ലവണ്ണം അലങ്കരിച്ച സ്ത്രീവേഷത്തെ ധരിച്ച ആ ബാലചന്ദ്രികയോടുകൂടി ദാരുവര്മ്മാവിന്റെ ഭവനദാരസമീപത്തിൽ ചെന്നപ്പോൾ ദ്വാസ്ഥമുഖേന വർത്തമാനമറിഞ്ഞ ആദരവോടുകൂടി എതിരേറ്റവന്ന ദാരുവര്മ്മാവും നിജ പരിവാരങ്ങളെ ദ്വാരോപാന്തത്തിൽ നിറുത്തി എന്നോടുകൂടി ബാലചന്ദ്രികയെ സങ്കേതഗൃഹത്തിലേക്കായി കൂട്ടിക്കൊണ്ടുപോകയും ചേയ്തു.
സുഖമായല്ലൊ. അഥവാ ദുഷ്ടതയാ പിന്നേയും നിന്നെ അംഗീകരിപ്പാനായി ഒരുങ്ങുന്നപക്ഷം അപ്പോൾ അദ്ദേഹത്തോട നിന്റെ ആൾക്കാര ഇങ്ങിനെ പറയണം. ഹേ സൌമ്യ ദര്പ്പസാരമഹാരാജാവിന്റെ മന്ത്രിയായ ഭവാൻ ഈ ഗൃഹത്തിൽവെച്ച സാഹസകര്മ്മത്തെ ചെയ്യുന്നത ഉചിതമല്ല. പുരവാസിജനങ്ങൾ അറികെ ഭവാൻ ഗൃഹത്തിൽ കൊണ്ടുപോയി ഈ സുന്ദരിയോടുകൂടി രമിച്ച അങ്ങുന്ന ആയുഷ്മാനായി ഭവിക്കുമെങ്കിൽ അപ്പോൾ ഈ തരുണിയെ വിവാഹംചേയ്ത സുഖമായിരുന്നുകൊൾക. ഇപ്രകാരമുള്ള ഭവദീയജനവചനത്തെ അദ്ദേഹം അംഗീകരിക്കുന്നതായാൽ നിയ്യ സഖീവേഷധാരിയായ എന്നോടുകൂടി ദാരുവര്മ്മാവിന്റെ മന്ദിരത്തെ പ്രവേശിക്കണം അപ്പോൾ ഞാൻ വിജനമായ ആ ഭവനത്തിൽവെച്ച മുഷ്ടികൊണ്ടും ജാനുകൊണ്ടും പാദംകൊണ്ടും അവനെ താഡി ച്ച ബലാൽകാരേണ നിഗ്രഹിച്ചതിന്നശേഷം പിന്നേയും സഖി എന്ന വ്യാജത്തോടുകൂടി ഞാൻ നിശ്ശംങ്കമായി നിന്നെ അനുഗമിക്കാം. ആകയാൽ നിയ്യ ഈ ഉപായത്തെ കൈക്കൊണ്ട് ലജ്ജയേയും ഭയത്തേയും വിട്ട നിന്റെ അച്ഛനമ്മ സഹോദരന്മാരോട നോം തമ്മിലുള്ള പ്രേമാതിശയത്തെ പറഞ്ഞു മനസ്സിലാക്കി ഏതുവിധേനയും നൊമ്മളുടെ വിവാഹത്തിന്ന അവരെ സമ്മതിപ്പിക്കണം. എന്നാൽ അവരും വംശം ലാവണ്യം സമ്പത്ത ഇതുകളെ കൊണ്ടു യോഗ്യനായി യുവാവായ എനിക്ക് നിന്നെ തരാതെ ഇരിക്കുകയില്ല. ദാരുവര്മ്മാവിന്റെ മാരണോപായത്തെ അവരോടു പറഞ്ഞതിന്നശേഷം അവരുടെ മറുപടി എന്നോടു പറയണം എന്നാകുന്നു ഞാൻ ബാലചന്ദ്രികയോടു പറഞ്ഞത്.
89. അതിന്നുശേഷം അവളും മുഖവികാസത്തോടുകൂടി എന്നോടു പറഞ്ഞതാവിത- ഹേ സുഭഗ ക്രൂരകര്‍മ്മാവായ ആ ദാരുവര്മ്മാവിനെ അങ്ങുന്ന് തന്നെ വധിക്കണം. എന്നാൽ എല്ലാവിധേനയും അങ്ങയുടെ മനോരഥം ഫലിക്കാനിടവരും. ആകയാൽ ഇപ്രകാരം ചേയ്താലും അങ്ങുന്ന പറഞ്ഞപ്രകാരം ഒക്കെയും ഞാനും ചെയ്യാം. ഇപ്രകാരം പറഞ്ഞ എന്നെ തിരിഞ്ഞനോക്കിക്കൊണ്ട പതുക്കെ ഗൃഹത്തിലേക്കായി പോകയും ചേയ്തു.
90. അതിനുശേഷം ഞാനും ബന്ധുപാലന്റെ അടുക്കൽ ചെന്ന ശകുനജ്ഞനായ അദ്ദേഹത്തിൽനിന്ന ഒരു മാസം കഴിഞ്ഞ ഉടനെതന്നെ ഭവാന്റെ സംഗമം സംഭവിക്കുമെന്നുള്ള വൃത്താന്തത്തെ മനസ്സിലാക്കിയതിന്നശേഷം ബന്ധുപാലനോടുകൂടി ഞാനും ബന്ധുപാലഗൃഹത്തെ പ്രവേശിച്ച ഉടനെ അദ്ദേഹം എന്നെ നിജഗൃഹത്തിലേക്കായി അയക്കുകയുംചേയ്തു.
91. എന്റെ കപടോപായമാകുന്ന വലയിൽ കുടുങ്ങിയ ദാരുവര്മ്മാവിനാൽ രതിമന്ദിരത്തിൽ രമിപ്പാനായി സമാഹുതയായ ബാലചന്ദ്രിക അവനെ അനുഗമിപ്പാൻ പുറപ്പെട്ട സമയം എന്റെ അടുക്കെ ഒരു ദൂതിയെ അയക്കുകയും ചേയ്തപ്പോൾ ഞാനും വനിതാവേഷയോഗ്യമായ മണിനൂപുരം- അരഞ്ഞാണ- വള- കടകം- കുണ്ഡലം- മുത്തുമാല- പട്ടുവസ്ത്രം- അഞ്ജനം മുതലായ അലങ്കാരത്തെ അതാതു സ്ഥാനങ്ങളിൽ നല്ലവണ്ണം അലങ്കരിച്ച സ്ത്രീവേഷത്തെ ധരിച്ച ആ ബാലചന്ദ്രികയോടുകൂടി ദാരുവര്മ്മാവിന്റെ ഭവനദാരസമീപത്തിൽ ചെന്നപ്പോൾ ദ്വാസ്ഥമുഖേന വർത്തമാനമറിഞ്ഞ ആദരവോടുകൂടി എതിരേറ്റവന്ന ദാരുവര്മ്മാവും നിജ പരിവാരങ്ങളെ ദ്വാരോപാന്തത്തിൽ നിറുത്തി എന്നോടുകൂടി ബാലചന്ദ്രികയെ സങ്കേതഗൃഹത്തിലേക്കായി കൂട്ടിക്കൊണ്ടുപോകയും ചേയ്തു.
92. അപ്പോൾ നഗരത്തിലെല്ലാം പ്രസിദ്ധയായ യക്ഷകഥയെ പരീക്ഷിപ്പാനായി നഗരവാസികളായ ജനങ്ങളും കുതൂഹലത്തോടുകൂടി ദാരുവര്മ്മാവിന്റെ ദ്വാരപ്രദേശത്തിൽ വന്നുചേർന്നു. വിവേകശൂന്യനായ ദാരുവര്മ്മാവും അതിരാഗത്താൽ രത്നഖചിതമായ സുവണ്ണമയപര്യങ്കത്തിൽ ഹംസതൂലങ്ങളെ കൊണ്ടു നിറക്കപ്പെട്ട ശയനീയത്തിൽ തരുണിയെ ഇരുത്തി അവൾക്കും ഇരുട്ടിനാൽ നല്ലവണ്ണം തിരിച്ചറിയാൻ കഴിയാത്ത പുരുഷഭാവത്തോടും അതിമനോഹരമായ സ്ത്രീവേഷത്തോടും കൂടിയ എനിക്കും സുവര്ണ്ണമയങ്ങളായ രത്നാലങ്കാരങ്ങളേയും സൂക്ഷ്മങ്ങളായ ചിത്രവസ്ത്രങ്ങളെയും കസ്തൂരി ചേര്‍ത്തിട്ടുള്ള ഹരിചന്ദനത്തേയും കര്പ്പൂരമിളിതമായ താംബൂലത്തേയും സുരഭികളായ കുസുമങ്ങളേയും മറ്റും സമര്‍പ്പിച്ച രണ്ടു മുഹൂർത്തം നേരം ഓരോരോ നേരംപോക്കു പറഞ്ഞും കൊണ്ട് സ്ഥിതി ചേയ്തതിന്നശേഷം രാഗാന്ധനായിട്ട സുമുഖിയുടെ കുചഗ്രഹണത്തിനായി ആരംഭിച്ച സമയം രോഷാകുലിതനായ ഞാനും ശങ്കകൂടാതെ എഴുനീറ്റ ദാരുവര്മ്മാവിനെ കട്ടിന്മേൽനിന്നു കീപ്പെട്ട തള്ളിവിട്ട മുഷ്ടികളേ കൊണ്ടും പാദങ്ങളേകൊണ്ടും കഠിനമായി പ്രഹരിക്കുകയും ചേയ്തതിനുശേഷം യുദ്ധശ്രമത്താൽ തത്തൽസ്ഥാനചലിതമായ അലങ്കാരത്തെ മുമ്പിലുത്തേ പോലെതന്നെ യോജിപ്പിച്ച ഭയവിഹ്വലയായ ബാലചന്ദ്രികയെ സമാശ്വസിപ്പിച്ചും കൊണ്ട് തദീയ ഗൃഹത്തിൽനിന്ന് പുറത്തവന്ന സാധ്വസത്താൽ പരിഭ്രാന്തനെന്നപോലെ ഉറക്കെ നിലവിളികൂട്ടി. ഹാ കഷ്ടം ബാലചന്ദ്രികയെ ആശ്രയിച്ചു നില്ക്കുന്ന ഘോരാകൃതിയായ യക്ഷൻ ദാരുവര്മ്മാവിനെ ഇതാ കൊല്ലുന്നു. നിങ്ങൾ എല്ലാവരും വേഗേന വന്ന ഇദ്ദേഹത്തെ കണ്ടാലും. ഇപ്രകാരമുള്ള എന്റെ നിലവിളിയേ കേട്ടു വന്ന ചേര്‍ന്ന ജനങ്ങൾ കണ്ണുനീരോടുകൂടി ഹാ ഹാ ശബ്ദംകൊണ്ട് ദിക്കുകളെ പുരിപ്പിച്ച ബാലചന്ദ്രികയെ ആശ്രയിച്ചു നില്ക്കുന്ന യക്ഷൻ ബലവാനാണെന്ന അറിഞ്ഞിട്ടും ഈ ദാരുവര്മ്മാവ മദാന്ധനായിട്ട് അവളേതന്നെ ആഗ്രഹിക്കുകയാൽ സ്വകര്‍മ്മത്താൽ തന്നെ നിഹതനായി വന്നു. ഇനി ഇദ്ദേഹത്തെകുറിച്ച വിലപിച്ചിട്ട എന്ത പ്രയോജനമാണ് എന്നും മറ്റും പറഞ്ഞുംകൊണ്ട് പ്രവേശിച്ച തുടങ്ങി. ആ കോലാഹലത്തിൽ ഞാനും ബാലചന്ദ്രികയോടുകൂടി സാമര്‍ത്ഥ്യം കൊണ്ട് വേഗേന പുറത്തേക്ക നിര്‍ഗ്ഗമിച്ച നിജ ഭവനത്തിൽ വന്നു ചേരുകയും ചേയ്തു.
93. അനന്തരം കുറേ നാൾ കഴിഞ്ഞതിന്ന ശേഷം സിദ്ധാദേശപ്രകാരം ആ കന്യകയെ പുരവാസികളുടെ മുമ്പിൽ വെച്ച വിവാഹം ചേയ്ത മുമ്പ് മനസ്സുകൊണ്ട് ആലോചിച്ചും കൊണ്ട വന്നിരുന്ന സംഭോഗസുഖങ്ങളെ യഥേഷ്ടം അനുഭവിച്ചുംകൊണ്ടിരിക്കുന്ന മദ്ധ്യെ ബന്ധുപാലൻ ശകുനം നോക്കി ഉപദേശിച്ച ഈ ദിവസത്തിൽ ആ പുരത്തിൽനിന്നു നിര്‍ഗ്ഗമിച്ച വരുന്ന ഈ അവസരത്തിലാണ നേത്രോത്സവത്തെ നൾകുന്ന ഭവാന്റെ അവലോകനസുഖത്തെ അനുഭവിപ്പാൻ ഇടയായി വന്നത.
94. ഇപ്രകാരമുള്ള മിത്രവൃത്താന്തത്തെകേട്ട പ്രസന്ന മനസ്സായ രാജവാഹനൻ തന്റെയും സോമദത്തന്റെയും വൃത്താന്തത്തെ അദ്ദേഹത്തൊട പറഞ്ഞ അറിയിച്ച മഹാകാളേശ്വരാരാധനംചെയ്തതിന്നശേഷം പരിവാരങ്ങളോടുകൂടി ഭവൽപ്രിയതമയെ നിജ കടകത്തിൽ കൊണ്ടുപോയാക്കി വന്നാലും എന്ന സോമദത്തനോടും കല്പിച്ച പുഷ്പോത്ഭവനോടുകൂടി ഭൂലോകസ്വപ്നമായ അവന്തികാപുരിയെ പ്രവേശിച്ചതിന്നശേഷം ഇദ്ദേഹമാണ എന്റെ സ്വാമി കുമാരൻ എന്ന ബന്ധുപാലൻ മുതലായ ബന്ധുജനങ്ങളോടു പറഞ്ഞ അവരേകൊണ്ട രാജവാഹനന അനേകവിധമായ സല്‍ക്കാരത്തെ ചെയ്യിച്ചും സകലകലാകശലനായ ഒരു ഭൂസുരവരനാണ ഇദ്ദേഹം എന്ന പുരത്തിലെല്ലാം പ്രസിദ്ധമാക്കിചേയ്തും കൊണ്ട പുഷ്പോത്ഭവൻ ഈ രാജകുമാരന സ്വമന്ദിരത്തിൽതന്നെ പ്രതിദിനം സ്നാനഭോജനാദികളെ ചെയ്യിച്ചുംകൊണ്ട വസിച്ചു വന്നു.
93. അനന്തരം കുറേ നാൾ കഴിഞ്ഞതിന്ന ശേഷം സിദ്ധാദേശപ്രകാരം ആ കന്യകയെ പുരവാസികളുടെ മുമ്പിൽ വെച്ച വിവാഹം ചേയ്ത മുമ്പ് മനസ്സുകൊണ്ട് ആലോചിച്ചും കൊണ്ട വന്നിരുന്ന സംഭോഗസുഖങ്ങളെ യഥേഷ്ടം അനുഭവിച്ചുംകൊണ്ടിരിക്കുന്ന മദ്ധ്യെ ബന്ധുപാലൻ ശകുനം നോക്കി ഉപദേശിച്ച ഈ ദിവസത്തിൽ ആ പുരത്തിൽനിന്നു നിര്‍ഗ്ഗമിച്ച വരുന്ന ഈ അവസരത്തിലാണ നേത്രോത്സവത്തെ നൾകുന്ന ഭവാന്റെ അവലോകനസുഖത്തെ അനുഭവിപ്പാൻ ഇടയായി വന്നത.
94. ഇപ്രകാരമുള്ള മിത്രവൃത്താന്തത്തെകേട്ട പ്രസന്ന മനസ്സായ രാജവാഹനൻ തന്റെയും സോമദത്തന്റെയും വൃത്താന്തത്തെ അദ്ദേഹത്തൊട പറഞ്ഞ അറിയിച്ച മഹാകാളേശ്വരാരാധനംചെയ്തതിന്നശേഷം പരിവാരങ്ങളോടുകൂടി ഭവൽപ്രിയതമയെ നിജ കടകത്തിൽ കൊണ്ടുപോയാക്കി വന്നാലും എന്ന സോമദത്തനോടും കല്പിച്ച പുഷ്പോത്ഭവനോടുകൂടി ഭൂലോകസ്വപ്നമായ അവന്തികാപുരിയെ പ്രവേശിച്ചതിന്നശേഷം ഇദ്ദേഹമാണ എന്റെ സ്വാമി കുമാരൻ എന്ന ബന്ധുപാലൻ മുതലായ ബന്ധുജനങ്ങളോടു പറഞ്ഞ അവരേകൊണ്ട രാജവാഹനന അനേകവിധമായ സല്‍ക്കാരത്തെ ചെയ്യിച്ചും സകലകലാകശലനായ ഒരു ഭൂസുരവരനാണ ഇദ്ദേഹം എന്ന പുരത്തിലെല്ലാം പ്രസിദ്ധമാക്കിചേയ്തും കൊണ്ട പുഷ്പോത്ഭവൻ ഈ രാജകുമാരന സ്വമന്ദിരത്തിൽതന്നെ പ്രതിദിനം സ്നാനഭോജനാദികളെ ചെയ്യിച്ചുംകൊണ്ട വസിച്ചു വന്നു.
അഞ്ചാമുഛാസം.
95. അങ്ങിനെ ഇരിക്കുമ്പോൾ ഒരു നാൾ മന്മഥന്റെ സേനാനായകനായും മലയപര്വ്വതത്തിലുള്ള മഹീരുഹങ്ങളിൽ എപ്പൊഴും വസിച്ചു കൊണ്ടിരിക്കുന്ന ഭുജംഗമങ്ങൾ ഭുജിച്ചശേഷിച്ചതായും അതിസൂക്ഷ്മമായും ഹരിചന്ദനത്തിന്റെ പരിമളഭരത്തെ വഹിക്കുന്നതിനാൽ മന്ദഗതിയായിതീര്ന്നതൊ എന്നുതോന്നുംവണ്ണം ഇരിക്കുന്നതുമായ ദക്ഷിണവായുവിനെകൊണ്ട വിയോഗികളുടെ ഹൃദയത്തിലിരിക്കുന്ന മന്മഥാനലനെ ഉജ്വലിപ്പിക്കുന്നതും തേൻമാവിന്റെ കിസലയമകരന്ദങ്ങളുടെ ആസ്വാദനത്താൽ രാഗയുക്തമായ കണ്ഠത്തോടുകൂടിയ ഭ്രമരങ്ങളുടേയും കോകിലങ്ങളുടേയും മധുരദ്ധ്വനികോലാഹലം കൊണ്ട സകല ദിക്കുകളേയും ശബ്ദായമാനമാക്കി ചെയ്യുന്നതും മാനിനിമാരുടെ ഹൃദയത്തിൽ ഉൽകണ്ഠയെ ഉണ്ടാക്കുന്നതും തേൻമാവ- കരുനെച്ചി - അശോകം- മുരുക്ക- തിലകം ഇത്യദി വൃക്ഷങ്ങളിൽ കോരകസമൃദ്ധിയെ ഉണ്ടാക്കുന്നതും മദന മഹോത്സവത്തിനായി രസികന്മാരുടെ മനസ്സുകളെ ഉത്സാഹിപ്പിക്കുന്നതുമായ വസന്തസമയം അതിരമണീയമായി ആരംഭിച്ചപ്പോൾ അവന്തിസുന്ദരീ എന്ന പ്രസിദ്ധയായ മാനസാര മഹാരാജാവിന്റെ പുത്രി ഇഷ്ടസഖിയായ ബാലചന്ദ്രികയോടും പൌരസുന്ദരിമാരോടും കൂടി നഗരസമീപത്തിലുള്ള മനോഹരമായ ഉദ്യാനത്തിൽ വിഹരിപ്പാനായി ഒരു ചൂതവൃക്ഷത്തിന്റെ തണലിൽ സൈകതപ്രദേശത്തിൽ ചെന്നിരുന്ന സുഗന്ധദ്രവ്യങ്ങൾ- കുസുമങ്ങൾ- മഞ്ഞള- അക്ഷതം- ചീനപ്പട്ട മുതലായ നാനാവിധ മംഗലപദാര്ത്ഥങ്ങളെക്കൊണ്ട മന്മഥനെ അര്‍ച്ചിച്ചു കൊണ്ട സുഖമായി ക്രീഡിച്ചുംകൊണ്ടിരിക്കുന്ന സമയം രതിയോട തുല്യയായ ആ അവന്തിസുന്ദരിയെ ദര്ശിപ്പാനായി വസന്തസഹിതനായ കാമദേവനെപ്പോലേയിരിക്കുന്ന പുഷ്പോത്ഭവസമേതനായ രാജവാഹനൻ ആ ഉദ്യാനത്തെ പ്രവേശിച്ച അവിടവിടെ മലയമാരുതനാൽ ചാലിതകളായ ശാഖകളിൽ ഇടവിടാതെ തിങ്ങിനിൽക്കുന്ന തളിരുകൾ- കുസുമങ്ങൾ ഫലങ്ങൾ ഇതുകളേക്കൊണ്ട ശോഭിച്ചിരിക്കുന്ന ചൂതവൃക്ഷങ്ങളിൽ പരിഭ്രമിച്ചു കൊണ്ടിരിക്കുന്ന കുയിലുകൾ- ശുകങ്ങൾ- ഭ്രമരങ്ങൾ ഇതുകളുടെ മധുരസ്വനങ്ങളെ കേട്ടുംകൊണ്ടും പിന്നെ വികസിതങ്ങളായ ഇന്ദീവരങ്ങൾ താമരസങ്ങൾ മുതലായ പുഷ്പങ്ങളിൽ വിഹരിച്ചുംകൊണ്ടിരിക്കുന്ന കളഹംസങ്ങൾ. സാരസങ്ങൾ - കാരണ്ഡവങ്ങൾ- ചക്രവാകങ്ങൾ മുതലായ പക്ഷികളുടെ കളരവങ്ങളെക്കൊണ്ട് വാചാലിതങ്ങളായും വിമലമായി ശീതളമായിരിക്കുന്ന സലിലങ്ങളേക്കൊണ്ട അതിമനോഹരങ്ങളായും ഇരിക്കുന്ന സരസ്സുകളെ കണ്ടുംകൊണ്ടും രസിച്ചുംകൊണ്ട പതുക്കെ അവന്തിസുന്ദരിയുടെ ഉപവനത്തിൽ വന്നചേർന്നപ്പോൾ- ഹേ സുഭഗ നിശ്ശംകമായി ഇങ്ങോട്ട് വരാം എന്ന ബാലചന്ദ്രികയാൽ കയ്യുകൊണ്ട് മാടി വിളിച്ച ക്ഷണിക്കപ്പെട്ട രാജവാഹനൻ രാജപുത്രിയുടെ സമീപത്തിൽ ചെന്ന ചേരുകയും ചേയ്തു.
96. യാതൊരു അവന്തിസുന്ദരിയാകിൽ മകരദ്ധ്വജനാൽ രതീദേവിക്ക ക്രീഡിക്കാനായി ഒരു സാലഭഞ്ജികയെ നിര്‍മ്മിക്കാനുള്ള കൌതുകത്തോടുകൂടി ഒരു സ്ത്രീരത്നം ഉണ്ടാക്കിര്തീപ്പാൻ ഒരുങ്ങി തന്റെ ക്രീഡാസരസ്സിലുള്ള സുന്ദരമായ അരവിന്ദദ്വന്ദ്വം കൊണ്ട ചരണയുഗത്തേയും ഉദ്യാനസരസ്സിൽ മദിച്ചുംകൊണ്ട വിഹരിക്കുന്ന ഹംസങ്ങളുടെ ഗമനഭംഗികൊണ്ട സവിലാസഗതിയേയും ആവനാഴികയുടെ സൌന്ദര്യംകൊണ്ട ജംഘായുഗളത്തേയും ഗൃഹദ്വാരത്തിലുള്ള കദളീ സൌഭാഗ്യംകൊണ്ട മനോഹരമായ ഊരുക്കളേയും വിശാലമായ നിജരഥചാതുര്യം കൊണ്ട ഘനമായ ജഘനത്തേയും അല്പം വികസിതമായ അവതംസകവലയകോരകത്തിന്റെ മദ്ധ്യപ്രദേശംകൊണ്ട നാഭിയേയും നിജസൌധസോപാനങ്ങളെക്കൊണ്ട ത്രിവലികളേയും മധുകരമയമൌര്വ്വിയുടെ നീലവര്ണ്ണംകൊണ്ട രോമാവലിയേയും സുവണ്ണകലശശോഭകൊണ്ട സ്തനയുഗളത്തേയും ലതകളുടെ സൌകുമാര്യംകൊണ്ട ബാഹുക്കളേയും ജയശംഖകാന്തികൊണ്ട കണ്ഠപ്രദേശത്തേയും മനോഹരമായ കര്ണ്ണാലങ്കാരചൂതപല്ലവത്തിന്റെ രാഗംകൊണ്ട വിജിതബിംബഫലമായ അധരത്തേയും തന്റെ ബാണങ്ങളായ പുഷ്പങ്ങളുടെ കാന്തികൊണ്ട മന്ദഹാസത്തേയും പ്രഥമദൂതിയായ കോകിലയുവതിയുടെ കളാലാപമാധുര്യംകൊണ്ട വാഗ്വിലാസത്തേയും സേനാനായകനായ മലയമാരുതന്റെ സൌരഭ്യംകൊണ്ട് നിശ്വാസവായുവിനേയും നിജദ്ധ്വജത്തിലിരിക്കുന്ന മീനരാജൻ സൌഭാഗ്യംകൊണ്ട നേത്രയുഗളത്തേയും ധനുസ്സിന്റെ ശോഭകൊണ്ട പിരിയക്കൊടികളേയും പ്രിയസുഹൃത്തായ ചന്ദ്രന്റെ കളങ്കരഹിതയായ കാന്തികൊണ്ട വദനത്തേയും ക്രീഡാമയൂരങ്ങളുടെ പീലിശോഭകൊണ്ട തലമുടിയേയും സൃഷ്ടിച്ച അനേകകുസുമങ്ങളുടെ മകരന്ദവും കസ്തൂരിയും ചേര്‍ത്തിട്ടുള്ള ചന്ദനരസംകൊണ്ട നല്ലവണ്ണം കഴുകി കര്പ്പൂരപ്പൊടികൊണ്ട ശുദ്ധിവരുത്തി നിർമ്മിക്കപ്പെട്ടവളോ എന്ന തോന്നതക്കവിധത്തിൽ ശോഭിച്ചവളാകുന്നു.
95. അങ്ങിനെ ഇരിക്കുമ്പോൾ ഒരു നാൾ മന്മഥന്റെ സേനാനായകനായും മലയപര്വ്വതത്തിലുള്ള മഹീരുഹങ്ങളിൽ എപ്പൊഴും വസിച്ചു കൊണ്ടിരിക്കുന്ന ഭുജംഗമങ്ങൾ ഭുജിച്ചശേഷിച്ചതായും അതിസൂക്ഷ്മമായും ഹരിചന്ദനത്തിന്റെ പരിമളഭരത്തെ വഹിക്കുന്നതിനാൽ മന്ദഗതിയായിതീര്ന്നതൊ എന്നുതോന്നുംവണ്ണം ഇരിക്കുന്നതുമായ ദക്ഷിണവായുവിനെകൊണ്ട വിയോഗികളുടെ ഹൃദയത്തിലിരിക്കുന്ന മന്മഥാനലനെ ഉജ്വലിപ്പിക്കുന്നതും തേൻമാവിന്റെ കിസലയമകരന്ദങ്ങളുടെ ആസ്വാദനത്താൽ രാഗയുക്തമായ കണ്ഠത്തോടുകൂടിയ ഭ്രമരങ്ങളുടേയും കോകിലങ്ങളുടേയും മധുരദ്ധ്വനികോലാഹലം കൊണ്ട സകല ദിക്കുകളേയും ശബ്ദായമാനമാക്കി ചെയ്യുന്നതും മാനിനിമാരുടെ ഹൃദയത്തിൽ ഉൽകണ്ഠയെ ഉണ്ടാക്കുന്നതും തേൻമാവ- കരുനെച്ചി - അശോകം- മുരുക്ക- തിലകം ഇത്യദി വൃക്ഷങ്ങളിൽ കോരകസമൃദ്ധിയെ ഉണ്ടാക്കുന്നതും മദന മഹോത്സവത്തിനായി രസികന്മാരുടെ മനസ്സുകളെ ഉത്സാഹിപ്പിക്കുന്നതുമായ വസന്തസമയം അതിരമണീയമായി ആരംഭിച്ചപ്പോൾ അവന്തിസുന്ദരീ എന്ന പ്രസിദ്ധയായ മാനസാര മഹാരാജാവിന്റെ പുത്രി ഇഷ്ടസഖിയായ ബാലചന്ദ്രികയോടും പൌരസുന്ദരിമാരോടും കൂടി നഗരസമീപത്തിലുള്ള മനോഹരമായ ഉദ്യാനത്തിൽ വിഹരിപ്പാനായി ഒരു ചൂതവൃക്ഷത്തിന്റെ തണലിൽ സൈകതപ്രദേശത്തിൽ ചെന്നിരുന്ന സുഗന്ധദ്രവ്യങ്ങൾ- കുസുമങ്ങൾ- മഞ്ഞള- അക്ഷതം- ചീനപ്പട്ട മുതലായ നാനാവിധ മംഗലപദാര്ത്ഥങ്ങളെക്കൊണ്ട മന്മഥനെ അര്‍ച്ചിച്ചു കൊണ്ട സുഖമായി ക്രീഡിച്ചുംകൊണ്ടിരിക്കുന്ന സമയം രതിയോട തുല്യയായ ആ അവന്തിസുന്ദരിയെ ദര്ശിപ്പാനായി വസന്തസഹിതനായ കാമദേവനെപ്പോലേയിരിക്കുന്ന പുഷ്പോത്ഭവസമേതനായ രാജവാഹനൻ ആ ഉദ്യാനത്തെ പ്രവേശിച്ച അവിടവിടെ മലയമാരുതനാൽ ചാലിതകളായ ശാഖകളിൽ ഇടവിടാതെ തിങ്ങിനിൽക്കുന്ന തളിരുകൾ- കുസുമങ്ങൾ ഫലങ്ങൾ ഇതുകളേക്കൊണ്ട ശോഭിച്ചിരിക്കുന്ന ചൂതവൃക്ഷങ്ങളിൽ പരിഭ്രമിച്ചു കൊണ്ടിരിക്കുന്ന കുയിലുകൾ- ശുകങ്ങൾ- ഭ്രമരങ്ങൾ ഇതുകളുടെ മധുരസ്വനങ്ങളെ കേട്ടുംകൊണ്ടും പിന്നെ വികസിതങ്ങളായ ഇന്ദീവരങ്ങൾ താമരസങ്ങൾ മുതലായ പുഷ്പങ്ങളിൽ വിഹരിച്ചുംകൊണ്ടിരിക്കുന്ന കളഹംസങ്ങൾ. സാരസങ്ങൾ - കാരണ്ഡവങ്ങൾ- ചക്രവാകങ്ങൾ മുതലായ പക്ഷികളുടെ കളരവങ്ങളെക്കൊണ്ട് വാചാലിതങ്ങളായും വിമലമായി ശീതളമായിരിക്കുന്ന സലിലങ്ങളേക്കൊണ്ട അതിമനോഹരങ്ങളായും ഇരിക്കുന്ന സരസ്സുകളെ കണ്ടുംകൊണ്ടും രസിച്ചുംകൊണ്ട പതുക്കെ അവന്തിസുന്ദരിയുടെ ഉപവനത്തിൽ വന്നചേർന്നപ്പോൾ- ഹേ സുഭഗ നിശ്ശംകമായി ഇങ്ങോട്ട് വരാം എന്ന ബാലചന്ദ്രികയാൽ കയ്യുകൊണ്ട് മാടി വിളിച്ച ക്ഷണിക്കപ്പെട്ട രാജവാഹനൻ രാജപുത്രിയുടെ സമീപത്തിൽ ചെന്ന ചേരുകയും ചേയ്തു.
96. യാതൊരു അവന്തിസുന്ദരിയാകിൽ മകരദ്ധ്വജനാൽ രതീദേവിക്ക ക്രീഡിക്കാനായി ഒരു സാലഭഞ്ജികയെ നിര്‍മ്മിക്കാനുള്ള കൌതുകത്തോടുകൂടി ഒരു സ്ത്രീരത്നം ഉണ്ടാക്കിര്തീപ്പാൻ ഒരുങ്ങി തന്റെ ക്രീഡാസരസ്സിലുള്ള സുന്ദരമായ അരവിന്ദദ്വന്ദ്വം കൊണ്ട ചരണയുഗത്തേയും ഉദ്യാനസരസ്സിൽ മദിച്ചുംകൊണ്ട വിഹരിക്കുന്ന ഹംസങ്ങളുടെ ഗമനഭംഗികൊണ്ട സവിലാസഗതിയേയും ആവനാഴികയുടെ സൌന്ദര്യംകൊണ്ട ജംഘായുഗളത്തേയും ഗൃഹദ്വാരത്തിലുള്ള കദളീ സൌഭാഗ്യംകൊണ്ട മനോഹരമായ ഊരുക്കളേയും വിശാലമായ നിജരഥചാതുര്യം കൊണ്ട ഘനമായ ജഘനത്തേയും അല്പം വികസിതമായ അവതംസകവലയകോരകത്തിന്റെ മദ്ധ്യപ്രദേശംകൊണ്ട നാഭിയേയും നിജസൌധസോപാനങ്ങളെക്കൊണ്ട ത്രിവലികളേയും മധുകരമയമൌര്വ്വിയുടെ നീലവര്ണ്ണംകൊണ്ട രോമാവലിയേയും സുവണ്ണകലശശോഭകൊണ്ട സ്തനയുഗളത്തേയും ലതകളുടെ സൌകുമാര്യംകൊണ്ട ബാഹുക്കളേയും ജയശംഖകാന്തികൊണ്ട കണ്ഠപ്രദേശത്തേയും മനോഹരമായ കര്ണ്ണാലങ്കാരചൂതപല്ലവത്തിന്റെ രാഗംകൊണ്ട വിജിതബിംബഫലമായ അധരത്തേയും തന്റെ ബാണങ്ങളായ പുഷ്പങ്ങളുടെ കാന്തികൊണ്ട മന്ദഹാസത്തേയും പ്രഥമദൂതിയായ കോകിലയുവതിയുടെ കളാലാപമാധുര്യംകൊണ്ട വാഗ്വിലാസത്തേയും സേനാനായകനായ മലയമാരുതന്റെ സൌരഭ്യംകൊണ്ട് നിശ്വാസവായുവിനേയും നിജദ്ധ്വജത്തിലിരിക്കുന്ന മീനരാജൻ സൌഭാഗ്യംകൊണ്ട നേത്രയുഗളത്തേയും ധനുസ്സിന്റെ ശോഭകൊണ്ട പിരിയക്കൊടികളേയും പ്രിയസുഹൃത്തായ ചന്ദ്രന്റെ കളങ്കരഹിതയായ കാന്തികൊണ്ട വദനത്തേയും ക്രീഡാമയൂരങ്ങളുടെ പീലിശോഭകൊണ്ട തലമുടിയേയും സൃഷ്ടിച്ച അനേകകുസുമങ്ങളുടെ മകരന്ദവും കസ്തൂരിയും ചേര്‍ത്തിട്ടുള്ള ചന്ദനരസംകൊണ്ട നല്ലവണ്ണം കഴുകി കര്പ്പൂരപ്പൊടികൊണ്ട ശുദ്ധിവരുത്തി നിർമ്മിക്കപ്പെട്ടവളോ എന്ന തോന്നതക്കവിധത്തിൽ ശോഭിച്ചവളാകുന്നു.
97. മൂര്‍ത്തിമതിയായ സാക്ഷാൽ ലക്ഷ്മീദേവി തന്നെയോ എന്ന തോന്നിക്കുന്ന ആ മാളവേന്ദ്രകന്യകയും തന്നാൽ ആരാദ്ധ്യമാനനായ കാമദേവൻ തന്റെ അഭീഷ്ടവരങ്ങളെ തരുവാനായി മൂര്‍ത്തിയെ ധരിച്ച പ്രത്യക്ഷമായി വന്നിരിക്കുന്നുവൊ എന്ന ശംകയെ ഉണ്ടാക്കിതീര്‍ക്കുന്ന ആ രാജവാഹനനെ കണ്ട ക്ഷണത്തിൽ മദനപരവശയായിതീര്ന്ന മന്ദമാരുതനെക്കൊണ്ട് ചലിതയായ ലതാ എന്നപോലെ കമ്പിതയായി തീര്ന്നതിന്നശേഷം ക്രീഡാവ്യാപാരത്തിൽനിന്ന പിൻവലിച്ച ലജ്ജകൊണ്ട അനിര്‍വ്വചനീയമായ ചേഷ്ടാവിശേഷത്തെ പ്രകാശിപ്പിച്ചുതുടങ്ങി.
98. സ്ത്രീജനത്തെ സൃഷ്ടിക്കുന്ന വിധാതാവ ഘുണം എന്നു പേരുള്ള ഒരു വക കീടങ്ങൾ മരങ്ങളിൽ കൊത്തുന്നസമയം അത യദൃഛയാ അക്ഷരാകൃതിയായി തീരുന്നതുപോലെ ഈ സ്ത്രീരത്നത്തെ നിര്മ്മിക്കാനിടയായതാണ എന്ന നിശ്ചയംതന്നെ. അല്ലെങ്കിൽ ബ്രഹ്മാവ ഈ വിധമുള്ള സൃഷ്ടിയിൽ നിപുണനാണെന്നവരികിൽ സൌന്ദര്യംകൊണ്ട ഇവൾക്കു സദൃശിയായ മറ്റൊരു തരുണിയെ എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല. എന്നും മറ്റും ആലോചിച്ചു കൊണ്ട് വിസ്മയത്തോടും അനുരാഗത്തോടും കൂടി നോക്കിക്കൊണ്ടിരിക്കുന്ന ആ രാജവാഹനൻ പുരോഭാഗത്തിൽ സ്ഥിതിചെയ്യുവാനായി ലജ്ജനിമിത്തം അശക്തയായിതീര്ന്ന ആ അവന്തിസുന്ദരി കുറഞ്ഞൊന്ന സഖി ജനത്തിന്റെ പിൻഭാഗത്തെ മറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ദൃഷ്ടിക്കു അഭിമുഖങ്ങളായും അല്പം ആകുഞ്ചിതങ്ങളായും അഞ്ചിതഭൂലതങ്ങളായും ഇരിക്കുന്ന അപാംഗദർശനങ്ങളേക്കൊണ്ട തന്റെ മനസ്സിനെ അപഹരിക്കുന്ന അതിസുന്ദരനായ രാജവാഹനനെ നോക്കിക്കൊണ്ട സ്ഥിതിചെയ്തു.
99. അപ്പോൾ ആ രാജവാഹനനും ആ സുന്ദരിയുടെ തൽക്കാലത്തിൽ ഉദിതയായ ഭാവരസപുഷ്ടിയാൽ ബലവാനായിതീര്ന്ന കാമദേവന്റെ ശരങ്ങൾക്കു ലക്ഷ്യമായ മനസ്സോടുകൂടി ഭവിച്ച പരവശനായിതീര്ന്നു.
100. ആ അവന്തിസുന്ദരിക്കു മനസ്സിൽ ഇപ്രകാരമുള്ള ആലോചനയും തുടങ്ങി. അസാമാന്യസുന്ദരനായ ഇദ്ദേഹം ഏതൊരു പുരിയിലുള്ള ഭാഗ്യവതികളായ തരുണിമാര്ക്കാണ നയനോത്സവത്തെ ചെയ്യുന്നത്. പുത്രരത്നമായി ജനിച്ച ഇദ്ദേഹത്തേക്കൊണ്ട ഏതൊരു വനിതയാണ നല്ല പുത്രനോടു കൂടിയ കഡുംബിനികളായ സീമന്തിനികൾക്ക അലങ്കാരരത്നമായി തീന്നിരിക്കുന്നത. ഇദ്ദേഹത്തിന്റെ ഭാര്യ ആര. ഇവിടെ വരുവാനുള്ള കാരണം എന്തായിരിക്കും. കാമനേക്കാൾ അധികസൌന്ദര്യമുള്ള ഇദ്ദേഹത്തെ വിലോകനംചെയ്യുന്ന എന്നെ അസൂയ ഹേതുവായിട്ടൊ എന്ന തോന്നും. മന്മഥൻ ഏറ്റവും മഥനംചെയ്ത നിജനാമധേയത്തെ യഥാര്‍ത്ഥമാക്കി ചെയ്യുന്നു. ഞാൻ ഇനി എന്ത ചെയ്യേണ്ടു. ഇദ്ദേഹത്തെ വിവരിച്ചറിവാൻ എന്താണ വേണ്ടത. എന്നും മറ്റുമാണ അവന്തിസുന്ദരി ആലോചിച്ചത.
101. അതിനുശേഷം ബാലചന്ദ്രികയാകിൽ അവരുടെ മനോവൃത്തിയെ അന്യോന്യവികാരങ്ങളേക്കൊണ്ട അറിഞ്ഞ അവന്തിസുന്ദരിയുടെ സന്നിധിയിൽ രാജനന്ദനന്റെ വൃത്താന്തത്തെ വെളിപ്പെടുത്തുന്നത ഉചിതമല്ലെന്ന കരുതി സാധാരണ ലോകവ്യവഹാരങ്ങളെ അനുസരിച്ച പറയുവാനാരംഭിച്ചു. ഹേ രാജകുമാരി സകലകലാകുശലനും യുദ്ധത്തിൽ അതിനിപുണനും ദേവതാസാന്നിദ്ധ്യമുള്ളവനും മണിമന്ത്രൗഷധാദികളിൽ അഭിജ്ഞനുമായ ഈ ബ്രാഹ്മണകുമാരൻ സൽക്കരിപ്പാൻ യോഗ്യനാണ്. ആകയാൽ ഭവതി ഇദ്ദേഹത്തെ പൂജിക്കണം.
102. രാജകുമാരി നിജമനോരഥത്തിന്ന അനുകൂലമായി കഥിക്കുന്ന ബാലചന്ദ്രികയുടെ വചനത്തെകേട്ട സന്തോഷിച്ച മന്ദാനിലനാൽ തരംഗാവലി എന്നപോലെ മന്മഥനാൽ വ്യാകലിതയായിട്ട മന്മഥനേക്കാൾ അതിസുന്ദരനായ ആ കുമാരനെ സമുചിതമായ ആസനത്തിലിരുത്തി സഖിയേക്കൊണ്ട പ്രശസ്തമായ ഗന്ധദ്രവ്യം- കുസുമം- അക്ഷതം- കര്‍പ്പൂരം- താംബൂലം ഇത്യാദി പദാര്ത്ഥങ്ങളേക്കൊണ്ട സൽക്കാരത്ത ചെയ്യിപ്പിച്ചു. അതിന്നശേഷം ആ രാജവാഹനനും ഇപ്രകാരം ആലോചിപ്പാൻ തുടങ്ങി.
103. രാജകന്യക പൂർവ്വജന്മത്തിലെ യജ്ഞവതീ എന്നപേരായ എന്റെ പ്രിയതമതന്നെയാകുന്നു നിശ്ചയം. അല്ലെങ്കിൽ ഈ കന്യകയിൽ ഇപ്രകാരമുള്ള അനുരാഗം എന്റെ മനസ്സിൽ ഉദിപ്പാൻ സംഗതിയുള്ളതല്ല. ശാപാവസാനസമയത്തിൽ തപോനിധിയാൽ ദത്തമായ ജാതിസ്മരണം ഞങ്ങൾ രണ്ടുപേര്‍ക്കും തുല്യമായിതന്നെ ഇരിക്കുന്നു. എന്നാൽ ആ കാലത്തിൽ ഉണ്ടായിട്ടുള്ള വിശേഷവൃത്താന്തത്തെ സൂചിപ്പിക്കുന്ന വാക്കുകളേക്കൊണ്ട ഇവളെ ഓർമ്മപ്പെടുത്തിനോക്കാം. എന്ന വിചാരിച്ചുംകൊണ്ടിരിക്കുന്ന മദ്ധ്െയ മനോഹരമായ ഒരു രാജഹംസം വിഹരിപ്പാനായി രാജനന്ദിനിയുടെ സമീപത്തിൽ വന്നചേർന്നു.
98. സ്ത്രീജനത്തെ സൃഷ്ടിക്കുന്ന വിധാതാവ ഘുണം എന്നു പേരുള്ള ഒരു വക കീടങ്ങൾ മരങ്ങളിൽ കൊത്തുന്നസമയം അത യദൃഛയാ അക്ഷരാകൃതിയായി തീരുന്നതുപോലെ ഈ സ്ത്രീരത്നത്തെ നിര്മ്മിക്കാനിടയായതാണ എന്ന നിശ്ചയംതന്നെ. അല്ലെങ്കിൽ ബ്രഹ്മാവ ഈ വിധമുള്ള സൃഷ്ടിയിൽ നിപുണനാണെന്നവരികിൽ സൌന്ദര്യംകൊണ്ട ഇവൾക്കു സദൃശിയായ മറ്റൊരു തരുണിയെ എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല. എന്നും മറ്റും ആലോചിച്ചു കൊണ്ട് വിസ്മയത്തോടും അനുരാഗത്തോടും കൂടി നോക്കിക്കൊണ്ടിരിക്കുന്ന ആ രാജവാഹനൻ പുരോഭാഗത്തിൽ സ്ഥിതിചെയ്യുവാനായി ലജ്ജനിമിത്തം അശക്തയായിതീര്ന്ന ആ അവന്തിസുന്ദരി കുറഞ്ഞൊന്ന സഖി ജനത്തിന്റെ പിൻഭാഗത്തെ മറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ദൃഷ്ടിക്കു അഭിമുഖങ്ങളായും അല്പം ആകുഞ്ചിതങ്ങളായും അഞ്ചിതഭൂലതങ്ങളായും ഇരിക്കുന്ന അപാംഗദർശനങ്ങളേക്കൊണ്ട തന്റെ മനസ്സിനെ അപഹരിക്കുന്ന അതിസുന്ദരനായ രാജവാഹനനെ നോക്കിക്കൊണ്ട സ്ഥിതിചെയ്തു.
99. അപ്പോൾ ആ രാജവാഹനനും ആ സുന്ദരിയുടെ തൽക്കാലത്തിൽ ഉദിതയായ ഭാവരസപുഷ്ടിയാൽ ബലവാനായിതീര്ന്ന കാമദേവന്റെ ശരങ്ങൾക്കു ലക്ഷ്യമായ മനസ്സോടുകൂടി ഭവിച്ച പരവശനായിതീര്ന്നു.
100. ആ അവന്തിസുന്ദരിക്കു മനസ്സിൽ ഇപ്രകാരമുള്ള ആലോചനയും തുടങ്ങി. അസാമാന്യസുന്ദരനായ ഇദ്ദേഹം ഏതൊരു പുരിയിലുള്ള ഭാഗ്യവതികളായ തരുണിമാര്ക്കാണ നയനോത്സവത്തെ ചെയ്യുന്നത്. പുത്രരത്നമായി ജനിച്ച ഇദ്ദേഹത്തേക്കൊണ്ട ഏതൊരു വനിതയാണ നല്ല പുത്രനോടു കൂടിയ കഡുംബിനികളായ സീമന്തിനികൾക്ക അലങ്കാരരത്നമായി തീന്നിരിക്കുന്നത. ഇദ്ദേഹത്തിന്റെ ഭാര്യ ആര. ഇവിടെ വരുവാനുള്ള കാരണം എന്തായിരിക്കും. കാമനേക്കാൾ അധികസൌന്ദര്യമുള്ള ഇദ്ദേഹത്തെ വിലോകനംചെയ്യുന്ന എന്നെ അസൂയ ഹേതുവായിട്ടൊ എന്ന തോന്നും. മന്മഥൻ ഏറ്റവും മഥനംചെയ്ത നിജനാമധേയത്തെ യഥാര്‍ത്ഥമാക്കി ചെയ്യുന്നു. ഞാൻ ഇനി എന്ത ചെയ്യേണ്ടു. ഇദ്ദേഹത്തെ വിവരിച്ചറിവാൻ എന്താണ വേണ്ടത. എന്നും മറ്റുമാണ അവന്തിസുന്ദരി ആലോചിച്ചത.
101. അതിനുശേഷം ബാലചന്ദ്രികയാകിൽ അവരുടെ മനോവൃത്തിയെ അന്യോന്യവികാരങ്ങളേക്കൊണ്ട അറിഞ്ഞ അവന്തിസുന്ദരിയുടെ സന്നിധിയിൽ രാജനന്ദനന്റെ വൃത്താന്തത്തെ വെളിപ്പെടുത്തുന്നത ഉചിതമല്ലെന്ന കരുതി സാധാരണ ലോകവ്യവഹാരങ്ങളെ അനുസരിച്ച പറയുവാനാരംഭിച്ചു. ഹേ രാജകുമാരി സകലകലാകുശലനും യുദ്ധത്തിൽ അതിനിപുണനും ദേവതാസാന്നിദ്ധ്യമുള്ളവനും മണിമന്ത്രൗഷധാദികളിൽ അഭിജ്ഞനുമായ ഈ ബ്രാഹ്മണകുമാരൻ സൽക്കരിപ്പാൻ യോഗ്യനാണ്. ആകയാൽ ഭവതി ഇദ്ദേഹത്തെ പൂജിക്കണം.
102. രാജകുമാരി നിജമനോരഥത്തിന്ന അനുകൂലമായി കഥിക്കുന്ന ബാലചന്ദ്രികയുടെ വചനത്തെകേട്ട സന്തോഷിച്ച മന്ദാനിലനാൽ തരംഗാവലി എന്നപോലെ മന്മഥനാൽ വ്യാകലിതയായിട്ട മന്മഥനേക്കാൾ അതിസുന്ദരനായ ആ കുമാരനെ സമുചിതമായ ആസനത്തിലിരുത്തി സഖിയേക്കൊണ്ട പ്രശസ്തമായ ഗന്ധദ്രവ്യം- കുസുമം- അക്ഷതം- കര്‍പ്പൂരം- താംബൂലം ഇത്യാദി പദാര്ത്ഥങ്ങളേക്കൊണ്ട സൽക്കാരത്ത ചെയ്യിപ്പിച്ചു. അതിന്നശേഷം ആ രാജവാഹനനും ഇപ്രകാരം ആലോചിപ്പാൻ തുടങ്ങി.
103. രാജകന്യക പൂർവ്വജന്മത്തിലെ യജ്ഞവതീ എന്നപേരായ എന്റെ പ്രിയതമതന്നെയാകുന്നു നിശ്ചയം. അല്ലെങ്കിൽ ഈ കന്യകയിൽ ഇപ്രകാരമുള്ള അനുരാഗം എന്റെ മനസ്സിൽ ഉദിപ്പാൻ സംഗതിയുള്ളതല്ല. ശാപാവസാനസമയത്തിൽ തപോനിധിയാൽ ദത്തമായ ജാതിസ്മരണം ഞങ്ങൾ രണ്ടുപേര്‍ക്കും തുല്യമായിതന്നെ ഇരിക്കുന്നു. എന്നാൽ ആ കാലത്തിൽ ഉണ്ടായിട്ടുള്ള വിശേഷവൃത്താന്തത്തെ സൂചിപ്പിക്കുന്ന വാക്കുകളേക്കൊണ്ട ഇവളെ ഓർമ്മപ്പെടുത്തിനോക്കാം. എന്ന വിചാരിച്ചുംകൊണ്ടിരിക്കുന്ന മദ്ധ്െയ മനോഹരമായ ഒരു രാജഹംസം വിഹരിപ്പാനായി രാജനന്ദിനിയുടെ സമീപത്തിൽ വന്നചേർന്നു.
104. അപ്പോൾ കൌതുകത്തോടു കൂടി കന്യക ഹേ സഖി ഈ രാജഹംസത്തെ ഗ്രഹിച്ചാലും എന്ന ബാലചന്ദ്രികയോട നിയോഗിച്ചതിനേകേട്ട അവസരത്തിൽ ആ- ഇപ്പോ ൾ പറയുവാൻ ഉചിതമായ അവസരം ലഭിച്ചു. എന്ന സന്തോഷിച്ച വാഗ്മിയായ രാജവാഹനൻ ഭംഗിയിൽ പറയുവാനാരംഭിച്ചു.
105 ഹേ പ്രിയസഖി ഞാൻ ഒന്ന പറയുവാൻ പോകുന്നു കേട്ടാലും. പണ്ട് സാംബൻ എന്ന പ്രസിദ്ധനായ ഒരു മഹാരാജാവ തന്റെ പ്രിയതമയോടുകൂടി വിഹരിപ്പാനായി ഒരു കമലാകരത്തപ്രാപിച്ച അതിലുള്ള രക്തോല്പലങ്ങളുടെ സമീപത്തിൽ കിടന്ന ഉറങ്ങികൊണ്ടിരുന്ന രാജഹംസത്തെ പതുക്കെ ഗ്രഹിച്ച താമരവളയത്തിന്റെ നാരു കൊണ്ട് ആ ഹംസത്തിന്റെ ചരണയുഗളത്തെ ബന്ധിച്ച അനുരാഗത്തോടുകൂടി കാന്താമുഖത്തെനോക്കി മന്ദഹാസം ചെയ്തും കൊണ്ട് ഇപ്രകാരം പറഞ്ഞു.
106. ഹേ സുമുഖി ഞാൻ ഇപ്പോൾ പിടിച്ചിട്ടുള്ള മരാളംമുനി എന്നപോലെ ശാന്തനായിരിക്കുന്നു. ആകയാൽ യഥേഷ്ടം പോയിക്കൊള്ളട്ടെ എന്ന പറഞ്ഞ അവസരത്തിൽ ഹേ മഹീപാല തപോനുഷ്ഠാനത്തിലുള്ള താല്പര്യം ഹേതുവായിട്ട പരമാനന്ദത്തോടുകൂടി വസിക്കുന്ന ബ്രഹ്മചാരിയായ എന്നെ യാതൊരു കാരണവും കൂടാതെ രാജാവെന്നുള്ള അഹങ്കാരത്താൽ അപമാനിച്ചതിനാൽ ഉണ്ടായ പാപംനിമിത്തമായി അങ്ങേക്ക ഭാര്യാവിരഹദുഃഖത്തെ അനുഭവിപ്പാനിടവരുമെന്ന മുനി ശപിച്ചതിനെ കേട്ട വിഷണ്ണവദനനായ സാംബനും ഭാര്യാവിരഹത്തെ സഹിപ്പാൻ അസമര്ത്ഥനായിട്ട ഭൂമിയിൽ വീണ നമസ്കരിച്ച വിനയത്തോടുകൂടി നിന്ന ഇപ്രകാരം അപേക്ഷിച്ചു. മഹാത്മാ ഞാൻ അറിവില്ലാതെ ചെയ്തുപോയ അപരാധത്തെ ഭവാൻ ക്ഷമിക്കണം എന്ന രാജാപേക്ഷയെ കേട്ടപ്പോൾ കരുണാകുലമനസ്സായ താപസനും സാംബനോടു പറഞ്ഞു. അല്ലയോ മഹാരാജാവെ ഈ ജന്മത്തിൽ അങ്ങേക്ക ശാപം ഫലിക്കുകയില്ല എൻെറ വചനം അമോഘമായിട്ടുള്ളതാകയാൽ ഭവാൻ ഭാവിയായ ജന്മത്തിൽ ദേഹാന്തരത്ത പ്രാചിച്ച ഈ സുന്ദരിയുടെ ഭർത്താവായി ഭവിച്ച രണ്ട മുര്ഹൂത്ത നേരം വരെക്കും എന്റെ ചരണയുഗളത്തെ ബന്ധിച്ചതിനാൽ രണ്ടുമാസം മുഴുവനും ശൃംഖലാബദ്ധചരണനായി ഭവിച്ച ഭാര്യാവിയോഗദുഃഖത്തെ അനുഭവിച്ചതിൽപിന്നെ വളരെകാലം പ്രിയതമയോടും കൂടി രാജ്യസുഖത്തെ അനുഭവിപ്പാനിടവരും എന്ന ശാപമോക്ഷത്തെയും ആ അവസ്ഥയിൽ ജാതിസ്മൃതിയേയും കൊടുത്ത അനുഗ്രഹിച്ച തപോധനൻ അന്തര്‍ഹിതനായി ഭവിക്കുകയും ചേയ്തിരിക്കുന്നു. ആകയാൽ ഭവതി രാജഹംസ ബന്ധനത്തെ ചെയ്യരുത എന്നാകുന്നു രാജകുമാരൻ പറഞ്ഞത്.
107. അപ്പോൾ ആ അവന്തിസുന്ദരിയും രാജവാഹന വചനത്തെ കേട്ട ഉടനെ തന്റെ പൂവ്വജന്മവൃത്താന്തത്തെ സ്മരിച്ച ഓ ഇദ്ദേഹം എന്റെ പ്രിയവല്ലഭൻ തന്നെയെന്ന നിശ്ചയിച്ച അനുരക്തഹൃദയയായി ഭവിച്ച മന്ദസ്മിതത്തെ ചേയ്തും കൊണ്ട പറയുവാനാരംഭിച്ചു.
108. ഹേ സൌമ്യ പണ്ട സാംബൻ യജ്ഞവതീസന്ദേശത്തെ പരിപാലിപ്പാനായി അപ്രകാരമുള്ള ഹംസബന്ധനത്തെ ചേയ്തതാകുന്നു. ലോകത്തിൽ പണ്ഡിതന്മാരും ദാക്ഷിണ്യം നിമിത്തമായി അകാര്യത്തെ ചെയ്യുമാറുണ്ടെല്ലൊ. എന്നിങ്ങിനെ ആ കന്യകാകുമാരന്മാർ അന്യോന്യം പരിചിതങ്ങളായ പൂർവ്വജന്മനാമധേയങ്ങളെ പരസ്പരം അറിവാനായി അഭി ജ്ഞയോടുകൂടി പറഞ്ഞതിന്നശേഷം അവർ രണ്ടുപേരും കാമപരവശന്മാരായിതിന്നു.
109. ആ അവസരത്തിൽ മാളവേന്ദ്രമഹിഷി പരിജനങ്ങളോടുകൂടി തന്റെ പുത്രിയുടെ ലീലാവിലോകനത്തിന്നായി ആ പ്രദേശത്തിൽ വന്നെത്തി തുടങ്ങിയപ്പോൾ ബാലചന്ദ്രികയാകിൽ രാജമഹിഷിയെ ദൂരത്തിൽ കണ്ടിട്ട ഈ രഹസ്യവൃത്താന്തം പരസ്യമായിപ്പോകുമൊ എന്ന ഭയപ്പെട്ട സംഭ്രമത്തോടു കൂടി ഹസ്ത സംജ്ഞകൊണ്ട പുഷ്പോത്ഭവസഹിതനായ രാജവാഹനനെ ആ ഉദ്യാനത്തിൽ ഒരു വൃക്ഷത്തിന്റെ പിൻഭാഗത്ത മഠഞ്ഞനില്പാനിടയാക്കിതീർത്തു.
110. ആ മാനസാരമഹിഷിയും സഖീപരിവൃതയായ പുത്രിയുടെ നാനാവിധമായ വിഹാരത്തെ കണ്ടുംകൊണ്ട ക്ഷണനേരം സ്ഥിതിചെയ്തതിന്നശേഷം പുത്രിയോടുകൂടി നിജമന്ദിരത്തെ ഗമിപ്പാനായി പുറപ്പെടുകയും ചേയ്തപ്പോൾ മാതാവിനെ അനുഗമിക്കുന്ന അവന്തിസുന്ദരിയും ഹേ രാജഹംസ കുലതിലക ക്രീഡിക്കാനുള്ള ആഗ്രഹത്താൽ ഈ ഉദ്യാനത്തിൽ എന്റെ സമീപത്തിൽ വന്നചേര്‍ന്ന നിന്നെ അസമയത്തിൽ വിട്ട പിരിയുന്നത ജനനിയെ അനുഗമിക്കുന്നത് ഉചിതമാണെന്നമാത്രം കരുതീട്ടാണ. ആകയാൽ ഇതുനിമിത്തം നിന്റെ പ്രീതിക്ക ഭംഗം വന്നുപോകരുത. എന്നിങ്ങിനെ മരാളവ്യാജേന കുമാരനെ ഉദ്ദേശിച്ച തൽകാലോചിതമായ സല്ലാപത്തെയ്ക്കു പിന്നേയും പിന്നേയും ദീനമായ നയനത്തോടുകൂടി കുമാരവദനത്തെ തിരിഞ്ഞനോക്കിക്കൊണ്ട നിജമന്ദിരത്തെ ഗമിക്കകയും ചെയ്തു.
105 ഹേ പ്രിയസഖി ഞാൻ ഒന്ന പറയുവാൻ പോകുന്നു കേട്ടാലും. പണ്ട് സാംബൻ എന്ന പ്രസിദ്ധനായ ഒരു മഹാരാജാവ തന്റെ പ്രിയതമയോടുകൂടി വിഹരിപ്പാനായി ഒരു കമലാകരത്തപ്രാപിച്ച അതിലുള്ള രക്തോല്പലങ്ങളുടെ സമീപത്തിൽ കിടന്ന ഉറങ്ങികൊണ്ടിരുന്ന രാജഹംസത്തെ പതുക്കെ ഗ്രഹിച്ച താമരവളയത്തിന്റെ നാരു കൊണ്ട് ആ ഹംസത്തിന്റെ ചരണയുഗളത്തെ ബന്ധിച്ച അനുരാഗത്തോടുകൂടി കാന്താമുഖത്തെനോക്കി മന്ദഹാസം ചെയ്തും കൊണ്ട് ഇപ്രകാരം പറഞ്ഞു.
106. ഹേ സുമുഖി ഞാൻ ഇപ്പോൾ പിടിച്ചിട്ടുള്ള മരാളംമുനി എന്നപോലെ ശാന്തനായിരിക്കുന്നു. ആകയാൽ യഥേഷ്ടം പോയിക്കൊള്ളട്ടെ എന്ന പറഞ്ഞ അവസരത്തിൽ ഹേ മഹീപാല തപോനുഷ്ഠാനത്തിലുള്ള താല്പര്യം ഹേതുവായിട്ട പരമാനന്ദത്തോടുകൂടി വസിക്കുന്ന ബ്രഹ്മചാരിയായ എന്നെ യാതൊരു കാരണവും കൂടാതെ രാജാവെന്നുള്ള അഹങ്കാരത്താൽ അപമാനിച്ചതിനാൽ ഉണ്ടായ പാപംനിമിത്തമായി അങ്ങേക്ക ഭാര്യാവിരഹദുഃഖത്തെ അനുഭവിപ്പാനിടവരുമെന്ന മുനി ശപിച്ചതിനെ കേട്ട വിഷണ്ണവദനനായ സാംബനും ഭാര്യാവിരഹത്തെ സഹിപ്പാൻ അസമര്ത്ഥനായിട്ട ഭൂമിയിൽ വീണ നമസ്കരിച്ച വിനയത്തോടുകൂടി നിന്ന ഇപ്രകാരം അപേക്ഷിച്ചു. മഹാത്മാ ഞാൻ അറിവില്ലാതെ ചെയ്തുപോയ അപരാധത്തെ ഭവാൻ ക്ഷമിക്കണം എന്ന രാജാപേക്ഷയെ കേട്ടപ്പോൾ കരുണാകുലമനസ്സായ താപസനും സാംബനോടു പറഞ്ഞു. അല്ലയോ മഹാരാജാവെ ഈ ജന്മത്തിൽ അങ്ങേക്ക ശാപം ഫലിക്കുകയില്ല എൻെറ വചനം അമോഘമായിട്ടുള്ളതാകയാൽ ഭവാൻ ഭാവിയായ ജന്മത്തിൽ ദേഹാന്തരത്ത പ്രാചിച്ച ഈ സുന്ദരിയുടെ ഭർത്താവായി ഭവിച്ച രണ്ട മുര്ഹൂത്ത നേരം വരെക്കും എന്റെ ചരണയുഗളത്തെ ബന്ധിച്ചതിനാൽ രണ്ടുമാസം മുഴുവനും ശൃംഖലാബദ്ധചരണനായി ഭവിച്ച ഭാര്യാവിയോഗദുഃഖത്തെ അനുഭവിച്ചതിൽപിന്നെ വളരെകാലം പ്രിയതമയോടും കൂടി രാജ്യസുഖത്തെ അനുഭവിപ്പാനിടവരും എന്ന ശാപമോക്ഷത്തെയും ആ അവസ്ഥയിൽ ജാതിസ്മൃതിയേയും കൊടുത്ത അനുഗ്രഹിച്ച തപോധനൻ അന്തര്‍ഹിതനായി ഭവിക്കുകയും ചേയ്തിരിക്കുന്നു. ആകയാൽ ഭവതി രാജഹംസ ബന്ധനത്തെ ചെയ്യരുത എന്നാകുന്നു രാജകുമാരൻ പറഞ്ഞത്.
107. അപ്പോൾ ആ അവന്തിസുന്ദരിയും രാജവാഹന വചനത്തെ കേട്ട ഉടനെ തന്റെ പൂവ്വജന്മവൃത്താന്തത്തെ സ്മരിച്ച ഓ ഇദ്ദേഹം എന്റെ പ്രിയവല്ലഭൻ തന്നെയെന്ന നിശ്ചയിച്ച അനുരക്തഹൃദയയായി ഭവിച്ച മന്ദസ്മിതത്തെ ചേയ്തും കൊണ്ട പറയുവാനാരംഭിച്ചു.
108. ഹേ സൌമ്യ പണ്ട സാംബൻ യജ്ഞവതീസന്ദേശത്തെ പരിപാലിപ്പാനായി അപ്രകാരമുള്ള ഹംസബന്ധനത്തെ ചേയ്തതാകുന്നു. ലോകത്തിൽ പണ്ഡിതന്മാരും ദാക്ഷിണ്യം നിമിത്തമായി അകാര്യത്തെ ചെയ്യുമാറുണ്ടെല്ലൊ. എന്നിങ്ങിനെ ആ കന്യകാകുമാരന്മാർ അന്യോന്യം പരിചിതങ്ങളായ പൂർവ്വജന്മനാമധേയങ്ങളെ പരസ്പരം അറിവാനായി അഭി ജ്ഞയോടുകൂടി പറഞ്ഞതിന്നശേഷം അവർ രണ്ടുപേരും കാമപരവശന്മാരായിതിന്നു.
109. ആ അവസരത്തിൽ മാളവേന്ദ്രമഹിഷി പരിജനങ്ങളോടുകൂടി തന്റെ പുത്രിയുടെ ലീലാവിലോകനത്തിന്നായി ആ പ്രദേശത്തിൽ വന്നെത്തി തുടങ്ങിയപ്പോൾ ബാലചന്ദ്രികയാകിൽ രാജമഹിഷിയെ ദൂരത്തിൽ കണ്ടിട്ട ഈ രഹസ്യവൃത്താന്തം പരസ്യമായിപ്പോകുമൊ എന്ന ഭയപ്പെട്ട സംഭ്രമത്തോടു കൂടി ഹസ്ത സംജ്ഞകൊണ്ട പുഷ്പോത്ഭവസഹിതനായ രാജവാഹനനെ ആ ഉദ്യാനത്തിൽ ഒരു വൃക്ഷത്തിന്റെ പിൻഭാഗത്ത മഠഞ്ഞനില്പാനിടയാക്കിതീർത്തു.
110. ആ മാനസാരമഹിഷിയും സഖീപരിവൃതയായ പുത്രിയുടെ നാനാവിധമായ വിഹാരത്തെ കണ്ടുംകൊണ്ട ക്ഷണനേരം സ്ഥിതിചെയ്തതിന്നശേഷം പുത്രിയോടുകൂടി നിജമന്ദിരത്തെ ഗമിപ്പാനായി പുറപ്പെടുകയും ചേയ്തപ്പോൾ മാതാവിനെ അനുഗമിക്കുന്ന അവന്തിസുന്ദരിയും ഹേ രാജഹംസ കുലതിലക ക്രീഡിക്കാനുള്ള ആഗ്രഹത്താൽ ഈ ഉദ്യാനത്തിൽ എന്റെ സമീപത്തിൽ വന്നചേര്‍ന്ന നിന്നെ അസമയത്തിൽ വിട്ട പിരിയുന്നത ജനനിയെ അനുഗമിക്കുന്നത് ഉചിതമാണെന്നമാത്രം കരുതീട്ടാണ. ആകയാൽ ഇതുനിമിത്തം നിന്റെ പ്രീതിക്ക ഭംഗം വന്നുപോകരുത. എന്നിങ്ങിനെ മരാളവ്യാജേന കുമാരനെ ഉദ്ദേശിച്ച തൽകാലോചിതമായ സല്ലാപത്തെയ്ക്കു പിന്നേയും പിന്നേയും ദീനമായ നയനത്തോടുകൂടി കുമാരവദനത്തെ തിരിഞ്ഞനോക്കിക്കൊണ്ട നിജമന്ദിരത്തെ ഗമിക്കകയും ചെയ്തു.
111. അതിന്നശേഷം ഹൃദയവല്ലഭനായ രാജകുമാരന്റെ പ്രസംഗം വന്നപ്പോൾ ബാലചന്ദ്രികയിൽനിന്ന അദ്ദേഹത്തിന്റെ വംശനാമങ്ങളെ ഗ്രഹിച്ച കാമബാണവ്യാകുലിതയായിതീര്ന്ന വിരഹവേദനനിമിത്തം ദിവസംതോറും കൃഷ്ണപക്ഷത്തിലെ ചന്ദ്രക്കലപോലെ അത്യന്തം കൃശതനുവായി ഭവിച്ച ആഹാരാദികളായ സകല വ്യാപാരങ്ങളേയും ഉപേക്ഷിച്ച രഹസ്യമന്ദിരത്തിൽ ചെന്ന ചന്ദനരസംകൊണ്ട സിക്തങ്ങളായ പല്ലുവകുസുമാദികളെക്കൊണ്ട കല്പിതമായ തല്പത്തിൽ ലുഠനംചെയ്തുംകൊണ്ട ശയിച്ചു.
112. ആ അസമയം അവന്തിസുന്ദരിയുടെ സഖീജ ങ്ങൾ ഈ വിധമുള്ള ദുരവസ്ഥയെ അനുഭവിച്ചുംകൊണ്ട കാമാനലസന്തപ്തയായി സുകുമാരിയായിരിക്കുന്ന രാജകുമാരിയേകണ്ട വിഷണ്ണമനസ്സുകളായിതീര്ന്ന സുവണ്ണകലശത്തിൽ ഭരിച്ചതും രക്തചന്ദനം രാമച്ചം കര്‍പ്പൂരം ഇതുകൾ ചേർത്തതുമായ അഭിഷേകസലിലങ്ങളേയും ബിസതന്തുമയങ്ങളായ വസനങ്ങളേയും നളിനീദളമയങ്ങളായ താലവൃന്തങ്ങളേയും മറ്റും സന്താപശാന്തിക്കായി സമ്പാദിച്ച ശിശിരോപചാരങ്ങളേ ചേയ്ത അവന്തിസുന്ദരിയുടെ ശരീരത്തെ ശീതളമാക്കി ചെയ്തു എങ്കിലും ആ ശീതളോപചാരമെല്ലാം തപ്തതൈലത്തിൽ ജലപ്രക്ഷേപമെന്നപോലെ മദനാനലതപ്തമായ തദംഗത്തിൽ സന്താവൃവൃദ്ധിക്കായിതന്നെ ഇടയായിതീര്‍ന്നു.
113. ഇങ്ങിനെയിരിക്കുന്നമദ്ധ്യേ ഒരു നാൾ ആ രാജപുത്രി എനി എന്തചെയ്യേണ്ടു എന്ന വിചാരിച്ചുംകൊണ്ട വിവശയായ ബാലചന്ദ്രികയെ കുറഞ്ഞൊന്ന ഉന്മീലതമായും ബാഷ്പാകുലമായും ഇരിക്കുന്ന കടാക്ഷവീക്ഷണം കൊണ്ട് വിലോകനംചെയ്ത വിരഹാനലോഷ്ണമായ നിശ്വാസത്താൽ വാടിയ അധരത്തോടുകൂടുംവണ്ണം പതുക്കെ ഗൽഗദാക്ഷരമായ വചനത്തെ പറയുവാനാരംഭിച്ചു.
114. അയി പ്രിയസഖി നീ കേട്ടാലും കാമദേവൻ കുസുമായുധനാണെന്നും പഞ്ചബാണനാണെന്നും പറയുന്നത തീരെ അസത്യമായിട്ടുള്ളതുതന്നെ എന്തുകൊണ്ടെന്നാൽ ഈ മന്മഥൻ കേവലം അയോമയങ്ങളായി അസംഖ്യങ്ങളായിരിക്കുന്ന അസ്ത്രങ്ങളേക്കൊണ്ട ഇതാ എന്നെ പ്രഹരിക്കുന്നുവെല്ലൊ. ഹേ പ്രിയസഖി അമൃതകിരണനായ ഈ ചന്ദ്രനും ബഡവാനലനേക്കാൾ അതിതാപകാരിയാണെന്ന ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ഈ ചന്ദ്രൻ അന്തര്ഭാഗത്തിൽ പ്രവേശിക്കുന്നസമയം അപാരമായ ഈ പാരാവാരം ശോഷിക്കുകയും പുറത്തേക്കു നിർഗ്ഗമിക്കുമ്പോൾ വദ്ധിക്കുകയും ചെയ്യുന്നുവെല്ലൊ. ദോഷാകരനായ ഈ ചന്ദ്രന്റെ ദുഷ്കര്‍മ്മങ്ങളെ ഞാനെങ്ങിനെ വര്‍ണ്ണിക്കാം. സഖി കേട്ടാലും ഈ ദോഷാകരൻ പത്മാലയയായ നിജസോദരിയുടെ വസതിയായ കമലത്തേകൂടി നശിപ്പിക്കുന്നുവെല്ലൊ മദനാനലനാൽ സന്തപ്തമായ ഹൃദയത്തിന്റെ സ്പര്‍ശം ഹേതുവായിട്ടതന്നെയാണ ഉഷ്ണീകൃതനായിതീര്ന്ന മലയാനിലൻ കൃശിഭവിക്കുന്നത നവപല്ലവങ്ങളേക്കൊണ്ട് കല്പിതമായ ഈ തല്പവും മദനാനലജ്വാലാപടലമെന്നപോലെ എന്റെ ശരീരത്തിന്ന സന്താപത്തെ വര്‍ദ്ധിപ്പിക്കുന്നു. ഹാ സഖി ഈ ഹരിചന്ദനവും മുമ്പ മലയശിഖരിയിൽ നിന്നിരുന്ന സമയം ഇതിൽ വസിച്ചിരുന്ന കൃഷ്ണസര്പ്പങ്ങളുടെ ദന്തങ്ങളിൽനിന്ന ഗളിതമായ ഗരളത്തോട സംബന്ധിച്ചിരുന്നതിനാലൊ എന്നുതോന്നും എന്റെ ദേഹത്തെ തപിപ്പിക്കുന്നു. ആകയാൽ ശീതളോപചാരത്തിന്നവേണ്ടി നിങ്ങൾ പരിശ്രമിക്കേണ്ടതില്ല. കാമസുകുരനായ രാജകുമാരൻ തന്നെയാണ എന്റെ ഈ മന്മഥജ്വരനിവാരണത്തിന്ന വൈദ്യനായിരിക്കുന്നത. അദ്ദേഹത്തെ എനിക്കു ലഭിപ്പാനും പ്രയാസമായിരിക്കുന്നുവെല്ലൊ. ഞാൻ ഇനി എന്തു ചെയ്യേണ്ടു.
115. ഈ വിധമുള്ള വിരഹദുഃഖപിശുനമായ വചനത്തെ കേട്ടതിന്നശേഷം രാജവാഹനന്റെ ലാവണ്യത്താൽ അപഹൃതമനസ്സായും അനന്യഗതിയായും തന്നിമിത്തം മദനജരത്തിന്റെ ഉൽകൃഷ്ടദശയെ അധിഗതയായും ഇരിക്കുന്ന ആ സുകുമാരിയേകണ്ട വിവശയായിതീര്ന്ന ബാലചന്ദ്രികയും ഇപ്രകാരം ആലോചന തുടങ്ങി. ഹാ കഷ്ടം എനി ഞാനിവിടെ വേഗേന പ്രവൃത്തിക്കേണ്ടുന്ന കാര്യം ഒരു രാജകുമാരനെ കൊണ്ടുവരിക തന്നെയാണ അല്ലെങ്കിൽ മാരവീരൻ എന്റെ ഈ പ്രിയസഖിയെ സ്മരണീയദശയെ പ്രാപിപ്പിക്കും. ആ ഉദ്യാനത്തിൽ ഇവര രണ്ടുപേരും തമ്മിൽ കണ്ടസമയം ലാക്കുനോക്കികൊണ്ടിരിക്കുന്ന പഞ്ചശരൻ ഈ യുവാക്കളുടെ നേരെ സമമായിതന്നെ ശരങ്ങളെ പ്രയോഗിച്ചിരിക്കുന്നതുകൊണ്ട രാജകുമാരനെ കൊണ്ടുവരുന്ന കാര്യം അത്ര ദുഷ്ക്കരമായിട്ടുള്ളതാണെന്നു തോന്നുന്നില്ലാ. ഈ വിധമെല്ലാം ആലോചിച്ച ബാലചന്ദ്രികയും അവന്തിസുന്ദരിയുടെ സംരക്ഷണത്തിന്ന സമയോചിതം പോലെ വേണ്ടതെല്ലാം ചെയ്യുവാൻ സാമർത്ഥ്യമുള്ള സഖീഗണത്തെ എല്പിച്ച രാജകുമാരനെ കൊണ്ടുവരുവാനായി പുറപ്പെട്ടുപോകയും ചേയ്തു.
116. ആ സമയം പുഷ്പബാണൻ ബാണങ്ങൾക്ക ഒരു ആവനാഴികയായി തീര്‍ന്ന മനസ്സോടുകൂടിയവനും മദനാനലസന്താപങ്ങളായ സര്വ്വാവയവങ്ങളുടെ സമ്പര്ക്കംനിമിത്തമായിട്ട വാടിക്കൊണ്ടിരിക്കുന്ന പല്ലവശയനത്തിൽ അധിഷ്ഠിതനുമായിരിക്കുന്ന രാജവാഹനൻ പ്രാണവല്ലഭയെ ഉദ്ദേശിച്ച പ്രിയസുഹൃത്തായ പുഷ്പോത്ഭവനോടുകൂടി സംഭാഷണം ചേയ്തുംകൊണ്ടിരിക്കുന്ന മദ്ധ്യത്തിൽ പ്രിയസഖിയായ ബാലചന്ദ്രികയെ കണ്ട ഉടനെ അന്വേഷിച്ചും കൊണ്ടിരിക്കുന്ന ലതാ എന്നപോലെ ഇതാ ബാലചന്ദ്രികാ പാദമൂലത്തിൽ തന്നെ വന്നെത്തിയിരിക്കുന്നുവെല്ലൊ എന്നുപറഞ്ഞ സന്തോഷിച്ചുകൊണ്ട കൈകൂപ്പി തൊഴുതുനിൽക്കുന്ന പ്രിയസഖിയോട ഇതാ ഇവിടെതന്നെ ഇരിക്കു എന്നപറഞ്ഞ സമുചിതമായ ആസനത്തിലിരുത്തി അവന്തിസുന്ദരിയാൽ അയക്കപ്പെട്ട കര്പ്പൂരതാംബൂലാദികളെ വാങ്ങിയതിന്നശേഷം കാന്താകുശലവൃത്താന്തത്തെ എല്ലാം വഴിപോലെ ചോദിക്കുകയും ചേയ്തു.
117. അതിനുശേഷം ബാലചന്ദ്രികയും വിനയത്തോടുകൂടി അവന്തിസുന്ദരി വൃത്താന്തത്തെ പറയുവാനാരംഭിച്ചു. ഹേ രാജകുമാര ഭവാൻ മനസ്സിരുത്തി കേൾക്കണം ആ ക്രീഡാവനത്തിൽ വെച്ച ഭവാനേകണ്ടക്ഷണം മുതൽക്ക ആ രാജകുമാരി മന്മഥാനല ദഹ്യമാനയായിപുഷ്പതല്പാദികളേക്കൊണ്ട താപശമനത്തെ ലഭിക്കായ്കയാൽ വാമനനാൽ അലഭ്യമായ ഉന്നതതരുഫലത്തെ എന്നപോലെ ത്വദാലിംഗനസൌഖ്യത്ത ലഭിപ്പാനാഗ്രഹിച്ചുകൊണ്ട മദനപരവശയായിട്ട നിജകരകമലംകൊണ്ടുതന്നെ ഒരു പത്രികയെ എഴുതി ഇത വല്ലഭന്റ കയ്യിൽ കൊടുക്കണം എന്ന പറഞ്ഞ എന്നെ അയച്ചതാകുന്നു എന്ന പറഞ്ഞ പത്രികയെ കൊടുത്തു.
112. ആ അസമയം അവന്തിസുന്ദരിയുടെ സഖീജ ങ്ങൾ ഈ വിധമുള്ള ദുരവസ്ഥയെ അനുഭവിച്ചുംകൊണ്ട കാമാനലസന്തപ്തയായി സുകുമാരിയായിരിക്കുന്ന രാജകുമാരിയേകണ്ട വിഷണ്ണമനസ്സുകളായിതീര്ന്ന സുവണ്ണകലശത്തിൽ ഭരിച്ചതും രക്തചന്ദനം രാമച്ചം കര്‍പ്പൂരം ഇതുകൾ ചേർത്തതുമായ അഭിഷേകസലിലങ്ങളേയും ബിസതന്തുമയങ്ങളായ വസനങ്ങളേയും നളിനീദളമയങ്ങളായ താലവൃന്തങ്ങളേയും മറ്റും സന്താപശാന്തിക്കായി സമ്പാദിച്ച ശിശിരോപചാരങ്ങളേ ചേയ്ത അവന്തിസുന്ദരിയുടെ ശരീരത്തെ ശീതളമാക്കി ചെയ്തു എങ്കിലും ആ ശീതളോപചാരമെല്ലാം തപ്തതൈലത്തിൽ ജലപ്രക്ഷേപമെന്നപോലെ മദനാനലതപ്തമായ തദംഗത്തിൽ സന്താവൃവൃദ്ധിക്കായിതന്നെ ഇടയായിതീര്‍ന്നു.
113. ഇങ്ങിനെയിരിക്കുന്നമദ്ധ്യേ ഒരു നാൾ ആ രാജപുത്രി എനി എന്തചെയ്യേണ്ടു എന്ന വിചാരിച്ചുംകൊണ്ട വിവശയായ ബാലചന്ദ്രികയെ കുറഞ്ഞൊന്ന ഉന്മീലതമായും ബാഷ്പാകുലമായും ഇരിക്കുന്ന കടാക്ഷവീക്ഷണം കൊണ്ട് വിലോകനംചെയ്ത വിരഹാനലോഷ്ണമായ നിശ്വാസത്താൽ വാടിയ അധരത്തോടുകൂടുംവണ്ണം പതുക്കെ ഗൽഗദാക്ഷരമായ വചനത്തെ പറയുവാനാരംഭിച്ചു.
114. അയി പ്രിയസഖി നീ കേട്ടാലും കാമദേവൻ കുസുമായുധനാണെന്നും പഞ്ചബാണനാണെന്നും പറയുന്നത തീരെ അസത്യമായിട്ടുള്ളതുതന്നെ എന്തുകൊണ്ടെന്നാൽ ഈ മന്മഥൻ കേവലം അയോമയങ്ങളായി അസംഖ്യങ്ങളായിരിക്കുന്ന അസ്ത്രങ്ങളേക്കൊണ്ട ഇതാ എന്നെ പ്രഹരിക്കുന്നുവെല്ലൊ. ഹേ പ്രിയസഖി അമൃതകിരണനായ ഈ ചന്ദ്രനും ബഡവാനലനേക്കാൾ അതിതാപകാരിയാണെന്ന ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ഈ ചന്ദ്രൻ അന്തര്ഭാഗത്തിൽ പ്രവേശിക്കുന്നസമയം അപാരമായ ഈ പാരാവാരം ശോഷിക്കുകയും പുറത്തേക്കു നിർഗ്ഗമിക്കുമ്പോൾ വദ്ധിക്കുകയും ചെയ്യുന്നുവെല്ലൊ. ദോഷാകരനായ ഈ ചന്ദ്രന്റെ ദുഷ്കര്‍മ്മങ്ങളെ ഞാനെങ്ങിനെ വര്‍ണ്ണിക്കാം. സഖി കേട്ടാലും ഈ ദോഷാകരൻ പത്മാലയയായ നിജസോദരിയുടെ വസതിയായ കമലത്തേകൂടി നശിപ്പിക്കുന്നുവെല്ലൊ മദനാനലനാൽ സന്തപ്തമായ ഹൃദയത്തിന്റെ സ്പര്‍ശം ഹേതുവായിട്ടതന്നെയാണ ഉഷ്ണീകൃതനായിതീര്ന്ന മലയാനിലൻ കൃശിഭവിക്കുന്നത നവപല്ലവങ്ങളേക്കൊണ്ട് കല്പിതമായ ഈ തല്പവും മദനാനലജ്വാലാപടലമെന്നപോലെ എന്റെ ശരീരത്തിന്ന സന്താപത്തെ വര്‍ദ്ധിപ്പിക്കുന്നു. ഹാ സഖി ഈ ഹരിചന്ദനവും മുമ്പ മലയശിഖരിയിൽ നിന്നിരുന്ന സമയം ഇതിൽ വസിച്ചിരുന്ന കൃഷ്ണസര്പ്പങ്ങളുടെ ദന്തങ്ങളിൽനിന്ന ഗളിതമായ ഗരളത്തോട സംബന്ധിച്ചിരുന്നതിനാലൊ എന്നുതോന്നും എന്റെ ദേഹത്തെ തപിപ്പിക്കുന്നു. ആകയാൽ ശീതളോപചാരത്തിന്നവേണ്ടി നിങ്ങൾ പരിശ്രമിക്കേണ്ടതില്ല. കാമസുകുരനായ രാജകുമാരൻ തന്നെയാണ എന്റെ ഈ മന്മഥജ്വരനിവാരണത്തിന്ന വൈദ്യനായിരിക്കുന്നത. അദ്ദേഹത്തെ എനിക്കു ലഭിപ്പാനും പ്രയാസമായിരിക്കുന്നുവെല്ലൊ. ഞാൻ ഇനി എന്തു ചെയ്യേണ്ടു.
115. ഈ വിധമുള്ള വിരഹദുഃഖപിശുനമായ വചനത്തെ കേട്ടതിന്നശേഷം രാജവാഹനന്റെ ലാവണ്യത്താൽ അപഹൃതമനസ്സായും അനന്യഗതിയായും തന്നിമിത്തം മദനജരത്തിന്റെ ഉൽകൃഷ്ടദശയെ അധിഗതയായും ഇരിക്കുന്ന ആ സുകുമാരിയേകണ്ട വിവശയായിതീര്ന്ന ബാലചന്ദ്രികയും ഇപ്രകാരം ആലോചന തുടങ്ങി. ഹാ കഷ്ടം എനി ഞാനിവിടെ വേഗേന പ്രവൃത്തിക്കേണ്ടുന്ന കാര്യം ഒരു രാജകുമാരനെ കൊണ്ടുവരിക തന്നെയാണ അല്ലെങ്കിൽ മാരവീരൻ എന്റെ ഈ പ്രിയസഖിയെ സ്മരണീയദശയെ പ്രാപിപ്പിക്കും. ആ ഉദ്യാനത്തിൽ ഇവര രണ്ടുപേരും തമ്മിൽ കണ്ടസമയം ലാക്കുനോക്കികൊണ്ടിരിക്കുന്ന പഞ്ചശരൻ ഈ യുവാക്കളുടെ നേരെ സമമായിതന്നെ ശരങ്ങളെ പ്രയോഗിച്ചിരിക്കുന്നതുകൊണ്ട രാജകുമാരനെ കൊണ്ടുവരുന്ന കാര്യം അത്ര ദുഷ്ക്കരമായിട്ടുള്ളതാണെന്നു തോന്നുന്നില്ലാ. ഈ വിധമെല്ലാം ആലോചിച്ച ബാലചന്ദ്രികയും അവന്തിസുന്ദരിയുടെ സംരക്ഷണത്തിന്ന സമയോചിതം പോലെ വേണ്ടതെല്ലാം ചെയ്യുവാൻ സാമർത്ഥ്യമുള്ള സഖീഗണത്തെ എല്പിച്ച രാജകുമാരനെ കൊണ്ടുവരുവാനായി പുറപ്പെട്ടുപോകയും ചേയ്തു.
116. ആ സമയം പുഷ്പബാണൻ ബാണങ്ങൾക്ക ഒരു ആവനാഴികയായി തീര്‍ന്ന മനസ്സോടുകൂടിയവനും മദനാനലസന്താപങ്ങളായ സര്വ്വാവയവങ്ങളുടെ സമ്പര്ക്കംനിമിത്തമായിട്ട വാടിക്കൊണ്ടിരിക്കുന്ന പല്ലവശയനത്തിൽ അധിഷ്ഠിതനുമായിരിക്കുന്ന രാജവാഹനൻ പ്രാണവല്ലഭയെ ഉദ്ദേശിച്ച പ്രിയസുഹൃത്തായ പുഷ്പോത്ഭവനോടുകൂടി സംഭാഷണം ചേയ്തുംകൊണ്ടിരിക്കുന്ന മദ്ധ്യത്തിൽ പ്രിയസഖിയായ ബാലചന്ദ്രികയെ കണ്ട ഉടനെ അന്വേഷിച്ചും കൊണ്ടിരിക്കുന്ന ലതാ എന്നപോലെ ഇതാ ബാലചന്ദ്രികാ പാദമൂലത്തിൽ തന്നെ വന്നെത്തിയിരിക്കുന്നുവെല്ലൊ എന്നുപറഞ്ഞ സന്തോഷിച്ചുകൊണ്ട കൈകൂപ്പി തൊഴുതുനിൽക്കുന്ന പ്രിയസഖിയോട ഇതാ ഇവിടെതന്നെ ഇരിക്കു എന്നപറഞ്ഞ സമുചിതമായ ആസനത്തിലിരുത്തി അവന്തിസുന്ദരിയാൽ അയക്കപ്പെട്ട കര്പ്പൂരതാംബൂലാദികളെ വാങ്ങിയതിന്നശേഷം കാന്താകുശലവൃത്താന്തത്തെ എല്ലാം വഴിപോലെ ചോദിക്കുകയും ചേയ്തു.
117. അതിനുശേഷം ബാലചന്ദ്രികയും വിനയത്തോടുകൂടി അവന്തിസുന്ദരി വൃത്താന്തത്തെ പറയുവാനാരംഭിച്ചു. ഹേ രാജകുമാര ഭവാൻ മനസ്സിരുത്തി കേൾക്കണം ആ ക്രീഡാവനത്തിൽ വെച്ച ഭവാനേകണ്ടക്ഷണം മുതൽക്ക ആ രാജകുമാരി മന്മഥാനല ദഹ്യമാനയായിപുഷ്പതല്പാദികളേക്കൊണ്ട താപശമനത്തെ ലഭിക്കായ്കയാൽ വാമനനാൽ അലഭ്യമായ ഉന്നതതരുഫലത്തെ എന്നപോലെ ത്വദാലിംഗനസൌഖ്യത്ത ലഭിപ്പാനാഗ്രഹിച്ചുകൊണ്ട മദനപരവശയായിട്ട നിജകരകമലംകൊണ്ടുതന്നെ ഒരു പത്രികയെ എഴുതി ഇത വല്ലഭന്റ കയ്യിൽ കൊടുക്കണം എന്ന പറഞ്ഞ എന്നെ അയച്ചതാകുന്നു എന്ന പറഞ്ഞ പത്രികയെ കൊടുത്തു.
118. രാജവാഹനനും സന്തോഷത്തോടുകൂടെ ആ പത്രികയെ വാങ്ങി വായിച്ചു.
ശ്ലോകം. സുഭഗകുസുമസുകുമാരം
ജഗദനവദ്യം വിലോകൃതേരൂപം
മമമാനസമഭിലഷതി
ത്വം ചിത്തം കുരുതഥാമൃദുളം.
ഈ സന്ദേശ ശ്ലോകത്തെ പഠിച്ചതിന്ന ശേഷം ആദരത്തോടുകൂടി ബാലചന്ദ്രികയോട പറയുവാനാരംഭിച്ചു. ഹേ പ്രിയസഖി ഛായപോലെ എന്നെ എപ്പോഴും അനുവര്‍ത്തിച്ചും കൊണ്ടിരിക്കുന്ന ഈ പുഷ്പോത്ഭവന്റെ വല്ലഭയായ ഭവതിതന്നെ ആ സുന്ദരിയുടെ ബഹിശ്ചരങ്ങളായ പ്രാണങ്ങളായി വര്ത്തിക്കുന്നുവെല്ലൊ. നിന്റെ ചാതുര്യംതന്നെ ഈ ക്രിയയിൽ വളരെ അനുകൂലമായി വന്നിരിക്കുന്നു. ആകയാൽ നിൻ അഭിപ്രായപ്രകാരമെല്ലാം ഞാൻ ചേയ്തുകൊള്ളാം. എന്നാൽ എന്റെ മനസ്സ കഠിനമാണെന്നാണ നിന്റെ പ്രിയസഖിപറയുന്നത. അത അങ്ങിനെ അല്ല ഉദ്യാനത്തിൽവെച്ച എനി
ക്ക എപ്പോൾ ആ കുമാരിയെ കാണാനിടയായി വന്നുവോ അപ്പോൾ തന്നെ ആ സുകുമാരി എന്റെ മനസ്സിനെ അപഹരിച്ചുംകൊണ്ട സ്വമന്ദിരത്തിലേക്ക പോയിരിക്കുന്നതിനാൽ എന്റെ ചേതസ്സിന്റെ മാര്‍ദ്ദവത്തേയും കാഠിന്യത്തേയും അവൾക്ക തന്ന അറിവാൻ നല്ലവണ്ണം കഴിയുന്നതാണല്ലോ. ഞാൻ വരുന്നപക്ഷം കന്യാന്തഃപുരപ്രവേശം ദുഷ്ക്കരമായിട്ടുള്ളതാകയാൽ തദനുരൂപമായ ഒരു ഉപായത്തെ കണ്ടുറച്ച നാളെയൊ മറ്റന്നാളൊ ദയിതാസന്നിധിയിൽ വന്നചേർന്നകൊള്ളാം. ഇപ്രകാരമുള്ള എന്റെ വൃത്താന്തത്തെ പറഞ്ഞ അതിമൃദുളതനുവായ ആ രാജകന്യകക്ക ശരീരബാധ തട്ടാത്തവിധത്തിൽ വേണ്ടുന്നതെല്ലാം ആചരിച്ചുകൊള്ളണം.
119. ഏവം വിധമായ പ്രേമാഭിരാമവചനത്തെ കേട്ടതിന്നുശേഷം ബാലചന്ദ്രികയും സന്തോഷിച്ച കന്യാപുരത്തിലേക്ക മടങ്ങിപോരുകയും ചേയ്തു.
120. രാജവാഹനനും പുഷ്പാത്ഭവസഹിതനായിട്ട എവിടെവെച്ച ഹൃദയവല്ലഭാവലോകനസുഖത്തെ അനുഭവിച്ചുവൊ ആ ഉദ്യാനത്തേതന്നെ വിരഹവിനോദത്തിന്നായി പ്രാപിച്ച അവിടെ ആ സുന്ദരിയാൽ അപചിതങ്ങളായ പല്ലവകുസുമകദംബത്തിന്ന ആധാരഭൂതമായ മഹീരുഹസമൂഹത്തേയും മന്മഥാരാധനസ്ഥാനത്തേയും തൽപദപംക്തിചിഹ്നിതമായ ശീതളസൈകതതലത്തേയും തത്ഭുക്തമുക്തമായ മാധവീലതാമണ്ഡപത്തിലുള്ള പല്ലവതല്പത്തേയും കണ്ടുംകൊണ്ടും അവിടെവെച്ച കണ്ടതിന്നശേഷം മനസ്സുകൊണ്ടാലോചിച്ചവരുന്ന മനോരഥങ്ങളെ സ്മരിച്ചുംകൊണ്ടും മന്ദമാരുതനാൽ കമ്പിതങ്ങളായ നവചൂതപല്ലവങ്ങളെ മദനാഗ്നിശിഖകളെ എന്നപോലെ ചകിതനായി കണ്ടുകണ്ടും മദനപിശുനങ്ങളായ പികശുകമധുകരങ്ങളുടെ മധുരസ്വനങ്ങളെ കേട്ടുകൊണ്ടും മദനവികാരത്താൽ ഒരേടത്തും സ്ഥിതിചെയ്യുവാൻ അശക്തനായിതീര്ന്ന അവിടവിടെ പരിഭ്രമിച്ചുവശായി.
121. ആ അവസരത്തിൽ സൂക്ഷ്മചിത്രവസ്ത്രധാരിയായി മണികുണ്ഡലമണ്ഡിതനായി മുണ്ഡിതമസ്തകന്മാരായ മാനവ
ന്മാരോടു സഹിതനായി ചതുരവേഷമനോഹരനായി യദൃഛയാ സമാഗതനായ ഒരു ഭൂസുരൻ അതിതേജസ്വിയായ രാജവാഹനനെ ആശീർവ്വാദപൂർവ്വകമായി കാണ്മാനിടയായ്വന്നപ്പോൾ ഭവാൻ ആര- അങ്ങേക്ക ഏത വിദ്യയിലാണ് നൈപുണ്യമുള്ളത- എന്ന രാജാവ ചോദിച്ച സമയം ആ മഹീസുരൻ ഇപ്രകാരം പ്രതിവദിച്ചു. ഹേ സൌമ്യ എനിക്കു വിദ്യേശ്വരൻ എന്ന പേരാണ. ഇന്ദ്രജാലവിദ്യയിലാണ എനിക്കു നൈപുണ്യമുള്ളത. ഞാൻ മഹാരാജാക്കന്മാരുടെ മനസ്സിനെ രഞ്ജിപ്പിപ്പാനായി അനേകദേശങ്ങളിൽ സഞ്ചരിച്ചവരുന്നു. ഇപ്പോൾ ഉജ്ജയിനിപട്ടണത്തിലേക്കായി വന്നതാണ. എന്ന പറഞ്ഞതിന്നശേഷം പിന്നെയും രാജവാഹനനെ നല്ലവണ്ണം നോക്കി മന്ദസ്മിതത്തെ ചേയ്തുംകൊണ്ട ഭവാന ഈ ക്രീഡോദ്യാനത്തിൽ ദേഹപാണ്ഡുരതക്കുള്ള കാരണം എന്തായിരിക്കും എന്ന സാഭിപ്രായമായി ചോദിച്ചു.
122. ആ സമയം പുഷ്പോത്ഭവനും നിജകാര്യോപായത്തെ ആലോചിച്ച സാദരമായി ഇപ്രകാരം പറയുവാനാരംഭിച്ചു. ഹേ വിദ്യേശ്വര സത്തുക്കൾക്ക ആഭാഷണപൂര്വ്വമാണെല്ലൊ സഖ്യമെന്ന പറയുന്നത. ഏറ്റവും പ്രിയവചനത്തെ പറയുന്ന ഭവാൻ ഇപ്പോൾ ഞങ്ങൾക്കു പരമസഖാവായി വന്നിരിക്കുന്നു. സുഹൃത്തുക്കളായാൽ പിന്നെ പറയുവാൻ പാടില്ലാത്ത കാര്യങ്ങൾ വല്ലതുമുണ്ടോ. ഈ ഉദ്യാനത്തിൽ വസന്തമഹോത്സവത്തിന്നായി വന്നിരുന്ന മാളവേന്ദ്രകുമാരിക്കും ഈ രാജനന്ദനനും സംഭവിച്ച അവിതര്‍ക്കിതമായ ദര്‍ശനത്തി ൽ അധികമായ അന്യോന്യാനുരാഗം ഉണ്ടാവാനിടയായി വന്നിരിക്കുന്നു. ആകയാൽ അവിഛേദേന സംഭോഗസിദ്ധിക്കുള്ള ഉപായത്തെ കാണായ്കയാൽ ഇദ്ദേഹം ഇപ്രകാരമുള്ള അവസ്ഥയെ അനുഭവിക്കുന്നതാണ.
123. ഈ വാക്കു കേട്ടതിന്നശേഷം വിദ്യേശ്വരൻ ലജ്ജാഭിരാമമായ രാജകുമാരമുഖത്തെ നോക്കി മന്ദഹാസത്തെചേയ്ത പറയുവാനാരംഭിച്ചു. ദേവ ഭവദനചരനായ ഞാൻ ജീവിച്ചിരിക്കുന്ന സമയം അങ്ങേക്ക അസാദ്ധ്യമായ കാര്യം ഒന്നുംതന്നെ ഇല്ല. ഞാൻ ഇന്ദ്രജാലവിദ്യകൊണ്ട മാളവ മഹാരാജാവിനെ മോഹിപ്പിച്ച പുരവാസിജനങ്ങളുടെ മുമ്പിൽ വെച്ച തന്നെ മാളവേന്ദ്രനന്ദിനീവിവാഹത്തെ ചെയ്യിപ്പിച്ച ഭവാനെ കന്യകയുടെ അന്തഃപുരത്തിൽ പ്രവേശിപ്പിക്കാം. എന്നാൽ ഈ കപടവൃത്താന്തത്തെ രാജകന്യകക്ക സഖീമൂലമായി മുമ്പതന്നെ അറിയിക്കേണ്ടതാണ. എന്നപറഞ്ഞതിന്ന ശേഷം സന്തുഷ്ടനായ രാജവാഹനൻ കപടക്രിയാപടുവായി അനിമിത്തമിത്രമായിരിക്കുന്ന ആ വിദ്യേശ്വരനെ ബഹുമാനിച്ച അയക്കുകയും ചേയ്തു.
ശ്ലോകം. സുഭഗകുസുമസുകുമാരം
ജഗദനവദ്യം വിലോകൃതേരൂപം
മമമാനസമഭിലഷതി
ത്വം ചിത്തം കുരുതഥാമൃദുളം.
ഈ സന്ദേശ ശ്ലോകത്തെ പഠിച്ചതിന്ന ശേഷം ആദരത്തോടുകൂടി ബാലചന്ദ്രികയോട പറയുവാനാരംഭിച്ചു. ഹേ പ്രിയസഖി ഛായപോലെ എന്നെ എപ്പോഴും അനുവര്‍ത്തിച്ചും കൊണ്ടിരിക്കുന്ന ഈ പുഷ്പോത്ഭവന്റെ വല്ലഭയായ ഭവതിതന്നെ ആ സുന്ദരിയുടെ ബഹിശ്ചരങ്ങളായ പ്രാണങ്ങളായി വര്ത്തിക്കുന്നുവെല്ലൊ. നിന്റെ ചാതുര്യംതന്നെ ഈ ക്രിയയിൽ വളരെ അനുകൂലമായി വന്നിരിക്കുന്നു. ആകയാൽ നിൻ അഭിപ്രായപ്രകാരമെല്ലാം ഞാൻ ചേയ്തുകൊള്ളാം. എന്നാൽ എന്റെ മനസ്സ കഠിനമാണെന്നാണ നിന്റെ പ്രിയസഖിപറയുന്നത. അത അങ്ങിനെ അല്ല ഉദ്യാനത്തിൽവെച്ച എനി
ക്ക എപ്പോൾ ആ കുമാരിയെ കാണാനിടയായി വന്നുവോ അപ്പോൾ തന്നെ ആ സുകുമാരി എന്റെ മനസ്സിനെ അപഹരിച്ചുംകൊണ്ട സ്വമന്ദിരത്തിലേക്ക പോയിരിക്കുന്നതിനാൽ എന്റെ ചേതസ്സിന്റെ മാര്‍ദ്ദവത്തേയും കാഠിന്യത്തേയും അവൾക്ക തന്ന അറിവാൻ നല്ലവണ്ണം കഴിയുന്നതാണല്ലോ. ഞാൻ വരുന്നപക്ഷം കന്യാന്തഃപുരപ്രവേശം ദുഷ്ക്കരമായിട്ടുള്ളതാകയാൽ തദനുരൂപമായ ഒരു ഉപായത്തെ കണ്ടുറച്ച നാളെയൊ മറ്റന്നാളൊ ദയിതാസന്നിധിയിൽ വന്നചേർന്നകൊള്ളാം. ഇപ്രകാരമുള്ള എന്റെ വൃത്താന്തത്തെ പറഞ്ഞ അതിമൃദുളതനുവായ ആ രാജകന്യകക്ക ശരീരബാധ തട്ടാത്തവിധത്തിൽ വേണ്ടുന്നതെല്ലാം ആചരിച്ചുകൊള്ളണം.
119. ഏവം വിധമായ പ്രേമാഭിരാമവചനത്തെ കേട്ടതിന്നുശേഷം ബാലചന്ദ്രികയും സന്തോഷിച്ച കന്യാപുരത്തിലേക്ക മടങ്ങിപോരുകയും ചേയ്തു.
120. രാജവാഹനനും പുഷ്പാത്ഭവസഹിതനായിട്ട എവിടെവെച്ച ഹൃദയവല്ലഭാവലോകനസുഖത്തെ അനുഭവിച്ചുവൊ ആ ഉദ്യാനത്തേതന്നെ വിരഹവിനോദത്തിന്നായി പ്രാപിച്ച അവിടെ ആ സുന്ദരിയാൽ അപചിതങ്ങളായ പല്ലവകുസുമകദംബത്തിന്ന ആധാരഭൂതമായ മഹീരുഹസമൂഹത്തേയും മന്മഥാരാധനസ്ഥാനത്തേയും തൽപദപംക്തിചിഹ്നിതമായ ശീതളസൈകതതലത്തേയും തത്ഭുക്തമുക്തമായ മാധവീലതാമണ്ഡപത്തിലുള്ള പല്ലവതല്പത്തേയും കണ്ടുംകൊണ്ടും അവിടെവെച്ച കണ്ടതിന്നശേഷം മനസ്സുകൊണ്ടാലോചിച്ചവരുന്ന മനോരഥങ്ങളെ സ്മരിച്ചുംകൊണ്ടും മന്ദമാരുതനാൽ കമ്പിതങ്ങളായ നവചൂതപല്ലവങ്ങളെ മദനാഗ്നിശിഖകളെ എന്നപോലെ ചകിതനായി കണ്ടുകണ്ടും മദനപിശുനങ്ങളായ പികശുകമധുകരങ്ങളുടെ മധുരസ്വനങ്ങളെ കേട്ടുകൊണ്ടും മദനവികാരത്താൽ ഒരേടത്തും സ്ഥിതിചെയ്യുവാൻ അശക്തനായിതീര്ന്ന അവിടവിടെ പരിഭ്രമിച്ചുവശായി.
121. ആ അവസരത്തിൽ സൂക്ഷ്മചിത്രവസ്ത്രധാരിയായി മണികുണ്ഡലമണ്ഡിതനായി മുണ്ഡിതമസ്തകന്മാരായ മാനവ
ന്മാരോടു സഹിതനായി ചതുരവേഷമനോഹരനായി യദൃഛയാ സമാഗതനായ ഒരു ഭൂസുരൻ അതിതേജസ്വിയായ രാജവാഹനനെ ആശീർവ്വാദപൂർവ്വകമായി കാണ്മാനിടയായ്വന്നപ്പോൾ ഭവാൻ ആര- അങ്ങേക്ക ഏത വിദ്യയിലാണ് നൈപുണ്യമുള്ളത- എന്ന രാജാവ ചോദിച്ച സമയം ആ മഹീസുരൻ ഇപ്രകാരം പ്രതിവദിച്ചു. ഹേ സൌമ്യ എനിക്കു വിദ്യേശ്വരൻ എന്ന പേരാണ. ഇന്ദ്രജാലവിദ്യയിലാണ എനിക്കു നൈപുണ്യമുള്ളത. ഞാൻ മഹാരാജാക്കന്മാരുടെ മനസ്സിനെ രഞ്ജിപ്പിപ്പാനായി അനേകദേശങ്ങളിൽ സഞ്ചരിച്ചവരുന്നു. ഇപ്പോൾ ഉജ്ജയിനിപട്ടണത്തിലേക്കായി വന്നതാണ. എന്ന പറഞ്ഞതിന്നശേഷം പിന്നെയും രാജവാഹനനെ നല്ലവണ്ണം നോക്കി മന്ദസ്മിതത്തെ ചേയ്തുംകൊണ്ട ഭവാന ഈ ക്രീഡോദ്യാനത്തിൽ ദേഹപാണ്ഡുരതക്കുള്ള കാരണം എന്തായിരിക്കും എന്ന സാഭിപ്രായമായി ചോദിച്ചു.
122. ആ സമയം പുഷ്പോത്ഭവനും നിജകാര്യോപായത്തെ ആലോചിച്ച സാദരമായി ഇപ്രകാരം പറയുവാനാരംഭിച്ചു. ഹേ വിദ്യേശ്വര സത്തുക്കൾക്ക ആഭാഷണപൂര്വ്വമാണെല്ലൊ സഖ്യമെന്ന പറയുന്നത. ഏറ്റവും പ്രിയവചനത്തെ പറയുന്ന ഭവാൻ ഇപ്പോൾ ഞങ്ങൾക്കു പരമസഖാവായി വന്നിരിക്കുന്നു. സുഹൃത്തുക്കളായാൽ പിന്നെ പറയുവാൻ പാടില്ലാത്ത കാര്യങ്ങൾ വല്ലതുമുണ്ടോ. ഈ ഉദ്യാനത്തിൽ വസന്തമഹോത്സവത്തിന്നായി വന്നിരുന്ന മാളവേന്ദ്രകുമാരിക്കും ഈ രാജനന്ദനനും സംഭവിച്ച അവിതര്‍ക്കിതമായ ദര്‍ശനത്തി ൽ അധികമായ അന്യോന്യാനുരാഗം ഉണ്ടാവാനിടയായി വന്നിരിക്കുന്നു. ആകയാൽ അവിഛേദേന സംഭോഗസിദ്ധിക്കുള്ള ഉപായത്തെ കാണായ്കയാൽ ഇദ്ദേഹം ഇപ്രകാരമുള്ള അവസ്ഥയെ അനുഭവിക്കുന്നതാണ.
123. ഈ വാക്കു കേട്ടതിന്നശേഷം വിദ്യേശ്വരൻ ലജ്ജാഭിരാമമായ രാജകുമാരമുഖത്തെ നോക്കി മന്ദഹാസത്തെചേയ്ത പറയുവാനാരംഭിച്ചു. ദേവ ഭവദനചരനായ ഞാൻ ജീവിച്ചിരിക്കുന്ന സമയം അങ്ങേക്ക അസാദ്ധ്യമായ കാര്യം ഒന്നുംതന്നെ ഇല്ല. ഞാൻ ഇന്ദ്രജാലവിദ്യകൊണ്ട മാളവ മഹാരാജാവിനെ മോഹിപ്പിച്ച പുരവാസിജനങ്ങളുടെ മുമ്പിൽ വെച്ച തന്നെ മാളവേന്ദ്രനന്ദിനീവിവാഹത്തെ ചെയ്യിപ്പിച്ച ഭവാനെ കന്യകയുടെ അന്തഃപുരത്തിൽ പ്രവേശിപ്പിക്കാം. എന്നാൽ ഈ കപടവൃത്താന്തത്തെ രാജകന്യകക്ക സഖീമൂലമായി മുമ്പതന്നെ അറിയിക്കേണ്ടതാണ. എന്നപറഞ്ഞതിന്ന ശേഷം സന്തുഷ്ടനായ രാജവാഹനൻ കപടക്രിയാപടുവായി അനിമിത്തമിത്രമായിരിക്കുന്ന ആ വിദ്യേശ്വരനെ ബഹുമാനിച്ച അയക്കുകയും ചേയ്തു.
124. അതിന്നശേഷം രാജവാഹനൻ വിദ്യേശ്വരന്റെ ക്രിയാചാതുര്യംകൊണ്ട തന്റെ മനോരഥം ഫലിതമായിട്ടുതന്നെ വിശ്വസിച്ച പുഷ്പോത്ഭവനോടുകൂടി സ്വമന്ദിരത്തെ പ്രവേശിച്ച ബാലചന്ദ്രികാമുഖേന പരം ഗൂഢവൃത്താന്തത്തെ നിജ പ്രാണവല്ലഭം അത്യാദരപുരസ്സരമായി അറിവകൊടുത്ത കൗതുകാകുലിതഹൃദയനായി ഭവിച്ച എനി ഞാൻ ര്‍ രാത്രിയെ എങ്ങിനെ കഴിച്ചുകൂട്ടേണ്ടു എന്ന ആലോചിച്ചു കൊണ്ടിരുന്നു.
125. പിറ്റേന്ന പ്രഭാതസമയത്തിൽ ശൃംഗാരാദിരസങ്ങളിലും അഭിപ്രായസൂചനത്തിലും ഇന്ദ്രജാലവിദ്യകളിലും അതിചതുരനായ വിദ്യേശ്വരൻ അമിതമായ നിജപരിജനവര്ഗ്ഗത്തോടുകൂടി രാജഭവനദ്വാരത്തിൽ ചെന്ന ദൌവാരികമുഖേന തന്റെ വർത്തമാനം അറിയിച്ചതിന്നശേഷം അന്തുപുര ജനത്തോടുകൂടി ഇന്ദ്രജാലവിദ്യയെ കാണാൻ അതികുതുകിയായ മാളവേന്ദ്രനാൽ ആജ്ഞാപിതനായിട്ട രാജസന്നിധിയിൽ ചെന്ന വിനയത്തോടുകൂടിനിന്ന ആശീര്‍വ്വാദത്തെ ചേയ്ത ഉടനെ രാജാനുമതിപ്രകാരം ഇന്ദ്രജാലവിദ്യയെ ആരംഭിച്ചു.
126. ആ സമയം നിജപരിജനങ്ങൾ വാദ്യങ്ങളെ അടിച്ച ഘോഷിച്ചതുടങ്ങി. മദകളകോകിലങ്ങളെപ്പോലെ മഞ്ജുളദ്ധ്വനികളായ ഗായകസ്ത്രീകൾ സാമാജികന്മാരുടെ മനസ്സിനെ രഞ്ജിപ്പിച്ചുംകൊണ്ട പാടാനും ആരംഭിച്ചു. വിദ്യേ
ശ്വരനാകിൽ പരിവാരപരിവൃതനായിട്ട പിഞ്ചികാജാലത്ത എടുത്ത ഭ്രമിപ്പിച്ച മുകുളിതനയനനായിട്ട ക്ഷണനേരം സ്ഥിതി ചേയ്തതിന്നശേഷം ആ രംഗത്തിൽ അതിക്രൂരമായ വിഷത്തെ വമത്തുകളായി വിസ്തൃത നിജഫണങ്ങളിലുള്ള രത്നരാജികളെക്കൊണ്ട വിശാലമായ രാജമന്ദിരത്തെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന അതിഭയങ്കരങ്ങളായ അനേകസര്പ്പങ്ങൾ പുറപ്പെട്ട തുടങ്ങി. ഗൃദ്ധ്രം മുതലായ പക്ഷികൾ പറന്നവന്ന നിജതുണ്ഡങ്ങളെക്കൊണ്ട് ആ ഫണിപതികളെ കൊത്തിക്കൊണ്ട ആകാശമാഗ്ഗത്തിൽ സഞ്ചരിച്ചും തുടങ്ങി. അതിന്നശേഷം വിദ്യശ്വരൻ ദിതിജപതിയായ ഹിരണ്യകശിപുവിന്റെ ഉരോവിദാരണത്തെ ചെയ്യുന്ന നരസിംഹമൂര്‍ത്തിയുടെ അഭിനയത്തെ കാണിച്ച മഹാരാജാവിനെ അത്യന്തം ആശ്ചയ്യതരളിതമനസ്സാക്കി ചേയ്ത ഇപ്രകാരം പറഞ്ഞു- രാജാവേ ഈ ഇന്ദ്രജാലവിദ്യയുടെ അവസാനത്തിൽ തിരുമനസ്സിലേക്കു ശുഭസൂചകമായ ഒരു കാഴ്ചയെ കാണിക്കുന്നത സമുചിതമായിരിക്കും. ആകയാൽ മംഗളാഭിവൃദ്ധിക്കു വേണ്ടി തിരുമനസ്സിലെ കമാരിയുടെ ആകൃതിയിലുള്ള അതിസുന്ദരിയായ ഒരു തരുണിയുടേയും സലക്ഷണോപേതനായ ഒരു രാജനന്ദനന്റെയും വിവാഹത്തെ കാണിപ്പാൻ പോകുന്നു. എന്നുള്ള വചനത്തെ കേട്ട തദവലോകന കുതൂഹലിയായ മാളവമഹീപാലന്റെ അനുമതിയെ വാങ്ങി താൻ വിചാരിച്ച കാര്യം സാധിച്ചതിനാൽ സന്തുഷ്ടമനസ്സായിട്ട സകല ജനമോഹനമായ അഞ്ജനത്ത കണ്ണിലെഴുതി നാലു ഭാഗത്തേക്കും നോക്കിയപ്പോഴെക്കു കാണികളായ സകല ജനങ്ങളും ഓ! ഇത ഇന്ദ്രജാലവിദ്യാവൈഭവംതന്നെ എന്ന ആശ്ചര്യത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്ന സമയം രാഗപല്ലവിതഹൃദയനായ രാജവാഹനനോടു കൂടി പൂർവ്വ സങ്കേതപ്രകാരം അനേക ഭൂഷണ ഭൂഷിതയായി വന്നുചേര്‍ന്ന അവന്തിസുന്ദരിയെ വിവാഹവിധിക്കു വേണ്ടുന്ന മന്ത്ര തന്ത്രങ്ങളെ പ്രയോഗിച്ച അഗ്നിസാക്ഷികമായിട്ട പാണിഗ്രഹണം ചെയ്യിപ്പിച്ചു.
127. അനന്തരം ക്രിയാവസാനത്തിൽ ഇന്ദ്രജാല പുരുഷന്മാർ എല്ലാവരും നിങ്ങൾ ഒക്കെ പോയിക്കൊള്ളുവിൻ എന്നുള്ള വിശ്വരാജ്ഞയെ അനുസരിച്ച വന്നവഴിക്കതന്നെ പോയി അന്തഹിതന്മാരായി ഭവിച്ച ഉടനെ രാജവാഹനനും പൂവ്വസങ്കല്പിതമായ ഗൂഢോപായചാതുര്യത്താൽ ഇന്ദ്രജാല പുരുഷന്മാരെപോലെതന്നെ കന്യാന്തഃപുരത്തെയും പ്രാവേശിച്ചു.
128. മാളവരാജാവും ഇതെല്ലാം അതൃത്ഭുതമായ കാഴ്ചതന്നെ എന്ന വിശ്വസിച്ച ആ വിദ്യേശ്വരന വളരെ സമ്മാനത്തെയും കൊടുത്ത എന്നാൽ ഇപ്പോൾ അങ്ങിനെയാവട്ടെ എന്നപറഞ്ഞയച്ച തന്റെ മന്ദിരാന്തർഭാഗത്തെ പ്രവേശിച്ചതോടുകൂടി അവന്തിസുന്ദരിയും നിജപ്രിയസഖിമാരോടും ഹൃദയവല്ലഭനോടും കൂടി സുന്ദരമായ മന്ദിരത്തിലേക്കു വന്നചേരുകയും ചേയ്തു.
129. ഇപ്രകാരം ദൈവബലംകൊണ്ടും മാനുഷബലം കൊണ്ടും നിജമനോരഥത്തെ സഫലമാക്കി ചേയ്ത രാജവാഹനൻ സരസങ്ങളായി മനോഹരങ്ങളായിരിക്കുന്ന വ്യാപാരങ്ങളെക്കൊണ്ട പതുക്കെ പതുക്കെ പ്രാണവല്ലഭയുടെ ലജ്ജയെ അപനയിച്ചും സംഭോഗാഭിലാഷത്തെ വര്‍ദ്ധിപ്പിച്ചും വിജന സല്ലാപത്തിൽ വിശ്വാസത്തെ ജനിപ്പിച്ചും തദാലാപപീയൂഷത്തെ ആസ്വദിച്ചും അതിചിത്രമായി ചേതോഹരമായിരിക്കുന്ന ചതുർദ്ദശഭുവനങ്ങളിലുള്ള വൃത്താന്തത്തെ ശ്രവിപ്പിച്ചുംകൊണ്ട സുഖേന വസിച്ചുവന്നു.
പൂർവ്വപീഠികാ
സമാപ്തം
125. പിറ്റേന്ന പ്രഭാതസമയത്തിൽ ശൃംഗാരാദിരസങ്ങളിലും അഭിപ്രായസൂചനത്തിലും ഇന്ദ്രജാലവിദ്യകളിലും അതിചതുരനായ വിദ്യേശ്വരൻ അമിതമായ നിജപരിജനവര്ഗ്ഗത്തോടുകൂടി രാജഭവനദ്വാരത്തിൽ ചെന്ന ദൌവാരികമുഖേന തന്റെ വർത്തമാനം അറിയിച്ചതിന്നശേഷം അന്തുപുര ജനത്തോടുകൂടി ഇന്ദ്രജാലവിദ്യയെ കാണാൻ അതികുതുകിയായ മാളവേന്ദ്രനാൽ ആജ്ഞാപിതനായിട്ട രാജസന്നിധിയിൽ ചെന്ന വിനയത്തോടുകൂടിനിന്ന ആശീര്‍വ്വാദത്തെ ചേയ്ത ഉടനെ രാജാനുമതിപ്രകാരം ഇന്ദ്രജാലവിദ്യയെ ആരംഭിച്ചു.
126. ആ സമയം നിജപരിജനങ്ങൾ വാദ്യങ്ങളെ അടിച്ച ഘോഷിച്ചതുടങ്ങി. മദകളകോകിലങ്ങളെപ്പോലെ മഞ്ജുളദ്ധ്വനികളായ ഗായകസ്ത്രീകൾ സാമാജികന്മാരുടെ മനസ്സിനെ രഞ്ജിപ്പിച്ചുംകൊണ്ട പാടാനും ആരംഭിച്ചു. വിദ്യേ
ശ്വരനാകിൽ പരിവാരപരിവൃതനായിട്ട പിഞ്ചികാജാലത്ത എടുത്ത ഭ്രമിപ്പിച്ച മുകുളിതനയനനായിട്ട ക്ഷണനേരം സ്ഥിതി ചേയ്തതിന്നശേഷം ആ രംഗത്തിൽ അതിക്രൂരമായ വിഷത്തെ വമത്തുകളായി വിസ്തൃത നിജഫണങ്ങളിലുള്ള രത്നരാജികളെക്കൊണ്ട വിശാലമായ രാജമന്ദിരത്തെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന അതിഭയങ്കരങ്ങളായ അനേകസര്പ്പങ്ങൾ പുറപ്പെട്ട തുടങ്ങി. ഗൃദ്ധ്രം മുതലായ പക്ഷികൾ പറന്നവന്ന നിജതുണ്ഡങ്ങളെക്കൊണ്ട് ആ ഫണിപതികളെ കൊത്തിക്കൊണ്ട ആകാശമാഗ്ഗത്തിൽ സഞ്ചരിച്ചും തുടങ്ങി. അതിന്നശേഷം വിദ്യശ്വരൻ ദിതിജപതിയായ ഹിരണ്യകശിപുവിന്റെ ഉരോവിദാരണത്തെ ചെയ്യുന്ന നരസിംഹമൂര്‍ത്തിയുടെ അഭിനയത്തെ കാണിച്ച മഹാരാജാവിനെ അത്യന്തം ആശ്ചയ്യതരളിതമനസ്സാക്കി ചേയ്ത ഇപ്രകാരം പറഞ്ഞു- രാജാവേ ഈ ഇന്ദ്രജാലവിദ്യയുടെ അവസാനത്തിൽ തിരുമനസ്സിലേക്കു ശുഭസൂചകമായ ഒരു കാഴ്ചയെ കാണിക്കുന്നത സമുചിതമായിരിക്കും. ആകയാൽ മംഗളാഭിവൃദ്ധിക്കു വേണ്ടി തിരുമനസ്സിലെ കമാരിയുടെ ആകൃതിയിലുള്ള അതിസുന്ദരിയായ ഒരു തരുണിയുടേയും സലക്ഷണോപേതനായ ഒരു രാജനന്ദനന്റെയും വിവാഹത്തെ കാണിപ്പാൻ പോകുന്നു. എന്നുള്ള വചനത്തെ കേട്ട തദവലോകന കുതൂഹലിയായ മാളവമഹീപാലന്റെ അനുമതിയെ വാങ്ങി താൻ വിചാരിച്ച കാര്യം സാധിച്ചതിനാൽ സന്തുഷ്ടമനസ്സായിട്ട സകല ജനമോഹനമായ അഞ്ജനത്ത കണ്ണിലെഴുതി നാലു ഭാഗത്തേക്കും നോക്കിയപ്പോഴെക്കു കാണികളായ സകല ജനങ്ങളും ഓ! ഇത ഇന്ദ്രജാലവിദ്യാവൈഭവംതന്നെ എന്ന ആശ്ചര്യത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്ന സമയം രാഗപല്ലവിതഹൃദയനായ രാജവാഹനനോടു കൂടി പൂർവ്വ സങ്കേതപ്രകാരം അനേക ഭൂഷണ ഭൂഷിതയായി വന്നുചേര്‍ന്ന അവന്തിസുന്ദരിയെ വിവാഹവിധിക്കു വേണ്ടുന്ന മന്ത്ര തന്ത്രങ്ങളെ പ്രയോഗിച്ച അഗ്നിസാക്ഷികമായിട്ട പാണിഗ്രഹണം ചെയ്യിപ്പിച്ചു.
127. അനന്തരം ക്രിയാവസാനത്തിൽ ഇന്ദ്രജാല പുരുഷന്മാർ എല്ലാവരും നിങ്ങൾ ഒക്കെ പോയിക്കൊള്ളുവിൻ എന്നുള്ള വിശ്വരാജ്ഞയെ അനുസരിച്ച വന്നവഴിക്കതന്നെ പോയി അന്തഹിതന്മാരായി ഭവിച്ച ഉടനെ രാജവാഹനനും പൂവ്വസങ്കല്പിതമായ ഗൂഢോപായചാതുര്യത്താൽ ഇന്ദ്രജാല പുരുഷന്മാരെപോലെതന്നെ കന്യാന്തഃപുരത്തെയും പ്രാവേശിച്ചു.
128. മാളവരാജാവും ഇതെല്ലാം അതൃത്ഭുതമായ കാഴ്ചതന്നെ എന്ന വിശ്വസിച്ച ആ വിദ്യേശ്വരന വളരെ സമ്മാനത്തെയും കൊടുത്ത എന്നാൽ ഇപ്പോൾ അങ്ങിനെയാവട്ടെ എന്നപറഞ്ഞയച്ച തന്റെ മന്ദിരാന്തർഭാഗത്തെ പ്രവേശിച്ചതോടുകൂടി അവന്തിസുന്ദരിയും നിജപ്രിയസഖിമാരോടും ഹൃദയവല്ലഭനോടും കൂടി സുന്ദരമായ മന്ദിരത്തിലേക്കു വന്നചേരുകയും ചേയ്തു.
129. ഇപ്രകാരം ദൈവബലംകൊണ്ടും മാനുഷബലം കൊണ്ടും നിജമനോരഥത്തെ സഫലമാക്കി ചേയ്ത രാജവാഹനൻ സരസങ്ങളായി മനോഹരങ്ങളായിരിക്കുന്ന വ്യാപാരങ്ങളെക്കൊണ്ട പതുക്കെ പതുക്കെ പ്രാണവല്ലഭയുടെ ലജ്ജയെ അപനയിച്ചും സംഭോഗാഭിലാഷത്തെ വര്‍ദ്ധിപ്പിച്ചും വിജന സല്ലാപത്തിൽ വിശ്വാസത്തെ ജനിപ്പിച്ചും തദാലാപപീയൂഷത്തെ ആസ്വദിച്ചും അതിചിത്രമായി ചേതോഹരമായിരിക്കുന്ന ചതുർദ്ദശഭുവനങ്ങളിലുള്ള വൃത്താന്തത്തെ ശ്രവിപ്പിച്ചുംകൊണ്ട സുഖേന വസിച്ചുവന്നു.
പൂർവ്വപീഠികാ
സമാപ്തം
ഉത്തരപീഠികാ - ഒന്നാമുഛ്വാസം
130. രാജവാഹനെങ്കിൽ നിന്ന ചതുർദ്ദശഭുവനവൃത്താന്തത്തെ കേട്ടതിന്നശേഷം വിസ്മയവികസിതാക്ഷിയായ അവന്തിസുന്ദരി മന്ദഹാസത്തെ ചേയ്തും കൊണ്ട് ഇപ്രകാരം പറയുവാനാരംഭിച്ചു.
131. അയി പ്രിയരമണ ഭവൽപ്രസാദം ഹേതുവായിട്ട ഇന്ന എന്റെ ശ്രോത്രവൃത്തി ചരിതാര്‍ത്ഥയായി വന്നു. ഭവാനാൽ ഇന്ന എന്റെ മനസ്സിൽ തമോപഹമായ ജ്ഞാനപ്രദീപംദത്തമായി. ഭവൽപാദപത്മപരിചരണത്തിന്റെ ഫലം ഇപ്പോൾ പരിപക്വമായി വന്നു. ഈ ഭവൽപ്രസാദത്തിന്ന ഏതൊരു ഉപകാരത്തെ ചേയ്തീട്ടാണ് ഞാൻ പ്രത്യുപകാരത്തെ ചേയ്തവളായിതീരേണ്ടത എന്നറിയുന്നില്ല. മത്സംബന്ധിയായ സകല വസ്തുവും ഭവദീയമായിതന്നെ ഇരിക്കുന്നുവെല്ലൊ. അഥവാ ഈ ജനത്തിന്നും ചില വിഷയങ്ങളിൽ പ്രഭുത്വം ഭവിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ എന്റെ ഇഛകൂടാതെ സരസ്വതിയുടെ മുഖഗ്രഹണത്താൽ ഉശ്ശിഷ്ടമാക്കി ചെയ്യപ്പെട്ട ഭവാന്റെ ഈര ബിംബോഷ്ഠം ചുംബിപ്പിക്കാനും ശ്രീഭഗവതിയുടെ സ്തനതടത്താൽ ഉപഭുക്തമായ ഭവദുരസ്സ്ഥലം ആലിംഗനം ചെയ്യിപ്പാനും അശക്യമാണല്ലൊ. എന്ന പറഞ്ഞ് ആകാശത്തിൽ പ്രാവൃട്ട് എന്നപോലെ പ്രിയരമണവക്ഷസ്സിൽ വിസ്തീണ്ണമായ ഗുരുപയോധരമണ്ഡലത്തോടുകൂടിയവളായും പരിപുഷ്ടയായ കന്ദളിയുടെ മുകുളം പോലെ രാഗയുക്തമായ നേത്രയുഗളത്തെ ഉല്ലസിപ്പിച്ച മയൂരപിഞ്ഛങ്ങളെ തിരസ്കരിക്കുന്നതായി കുസുമങ്ങളാകുന്ന ചന്ദ്രകങ്ങളെക്കൊണ്ട വിചിത്രമായി മധുരകുലത്താൽ വ്യാകുലമായിരിക്കുന്ന കേശപാശത്തോടുകൂടിയും ഭവിച്ച് കദംബമുകുളംപോലെ അരുണരുചിരുചിരമായ കാന്താധരബിംബത്തെ അത്യന്തം അനുരാഗത്തോടുകൂടി ചുംബനം ചേയ്തു. ആ ചുംബനാരംഭം നിമിത്തമായി വർദ്ധിച്ചവന്ന രാഗാതിരേകത്താൽ പിന്നെയും നാനാവിധോപചാരങ്ങളെക്കൊണ്ട അതിരമ്യമായ സുരതാവ്യാപാരവും ആവര്‍ത്തിച്ചുതുടങ്ങി.
132. അനന്തരം സുരതഖേദത്താൽ സുപ്തന്മാരായ ആ യുവാക്കൾക്കു സ്വപ്നത്തിൽ ബിസതന്തുക്കളെക്കൊണ്ട നിഗളിതപാദനായി വൃദ്ധനായ ഒരു രാജഹംസത്തെ കാണുവാനിടയായി വന്ന ഉടനെ അവർ രണ്ടുപേരും പ്രബുദ്ധന്മാരായി തീര്‍ന്നു. എന്നതന്നെയുമല്ല തൽക്ഷണത്തിൽതന്നെ ആ രാജകുമാരന്റെ ചരണയുഗളം രജതശൃംഖലയാൽ നിബദ്ധമായിട്ടും ഭവിച്ചു. ആ സമയം രാജകന്യകാ ഈ ദുരവസ്ഥയെ കണ്ട ഉടനെ ഇത എന്തായിരിക്കുമെന്ന ഭയപ്പെട്ട പരവശയായിതീര്ന്ന ഉച്ചെസ്സ്വരമാകുംവണ്ണം നിലവിളിച്ചുതുടങ്ങി. കന്യാന്തഃപുരത്തിലുള്ള സകല സ്ത്രീജനങ്ങളും രാജകന്യകയുടെ നിലവിളി കേട്ട അഗ്നിപരീതമാർ എന്നപോലെയും പിശാചോപഹതമാർ എന്നപോലെയും വേപമാനമാരായി കിംകര്ത്തവ്യതാമൂഢമാരായി തീർന്ന രഹസ്യവൃത്താന്തത്തെ ഗൂഢമായി വെപ്പാൻ മറന്ന ഭൂതലത്തിൽ വീണ ലുഠനം ചേയ്ത നിലവിളികൊണ്ട വിദീര്യമാണമായ കണ്ഠത്തോടും അശ്രുപ്രവാഹത്തോട സമ്മിളിതമായ കപോലതലത്തോടുംകൂടി ഭവിച്ച അത്യന്തം വ്യാകുലമാരായിതീര്ന്നു.
133. സംകുലമായ ഈ സമയത്തിൽ അന്തഃപുരപാലകന്മാര അനിവാരിതപ്രവേശന്മാരായിട്ട എന്താണ എന്താണ എന്ന ചോദിച്ചുംകൊണ്ട വേഗേന ചെന്ന അന്തഃപുരത്ത പ്രവേശിച്ച രജതശൃംഖലാനിബദ്ധചരണനായ രാജകുമാരനെ കാണുകയും ചേയ്തു.
134. രാജവാഹനന്റെ പ്രഭാവത്തെ കണ്ട സമയം തന്നിഗ്രഹത്തിൽ അധീരന്മാരായിതീര്ന്ന അന്തഃപുരപാലകന്മാരും വേഗേനചെന്ന ര്‍ വിവരം ചണ്ഡവര്മ്മാവിനെ അറിയിച്ചു.
135. ചണ്ഡവര്മ്മാവും കോപാന്ധനായി വന്ന തീപ്പറക്കുന്ന അതിരൂക്ഷമായ ലോചനയുഗളം കൊണ്ട ദഹിപ്പിക്കുംപോലെ നോക്കികണ്ടതിന്നശേഷം കുറെ നേരം ഒന്ന ആലോചിച്ചപ്പോൾ - ഓ എന്റെ അനുജനായ പ്രചണ്ഡവര്മ്മാവിന്റെ മരണത്തിന്ന കാരണഭൂതയും പാപയുമായ ബാലചന്ദ്രികയുടെ പതിയും ധനഗര്വ്വിതനും വൈദേശികനുമായ ആ പുഷ്പോത്ഭവന്റെ പ്രിയമിത്രനും രൂപമദമത്തനും കുലാഭിമാനിയും അനേകവഞ്ചനോപായചാതുര്യം കൊണ്ട വശീകരിക്കപ്പെട്ട മൂഢപൌരജനങ്ങളെക്കൊണ്ട കപടമായി സംഭാവിതമായ ദേവതാനുഭാവത്തോടുകൂടിയവനും അതിചപലനുമായ ആ ബ്രാഹ്മണാപശദൻതന്നെയാണ ഇവൻ, ഹാ കഷ്ടം. മാദൃശന്മാരായ പുരുഷപ്രവരന്മാരെ അനാദരിച്ച പാപയായ ഈ അവന്തിസുന്ദരി എങ്ങിനെയാണ് ഈ വിധമുള്ളവനിൽ ഇത്ര അനുരക്തയായിതീര്ന്നത്. ഇരിക്കട്ടെ. കുലപാംസിനിയും ദുഷ്ടചാരിത്രയുമായ ഇവൾക്ക് ഉടനെതന്നെ പതിയെ ശൂലാരോപിതനായി കാണുവാനിടവരും. എന്നും മറ്റും നിര്ഭത്സിച്ചും കൊണ്ട് പിരിയക്കൊടികളെ വളച്ച് ലലാടത്തെ ചുളിച്ച് യമനെന്നപോലെ കാലായസദണ്ഡകഠിനമായ ബാഹുദണ്ഡം കൊണ്ട രാജകുമാരന്റെ രേഖാംബുജശംഖാങ്കിതമായ കമലത്തെ ബലാൽകാരേണ പിടിച്ച ആകര്‍ഷിച്ചു.
130. രാജവാഹനെങ്കിൽ നിന്ന ചതുർദ്ദശഭുവനവൃത്താന്തത്തെ കേട്ടതിന്നശേഷം വിസ്മയവികസിതാക്ഷിയായ അവന്തിസുന്ദരി മന്ദഹാസത്തെ ചേയ്തും കൊണ്ട് ഇപ്രകാരം പറയുവാനാരംഭിച്ചു.
131. അയി പ്രിയരമണ ഭവൽപ്രസാദം ഹേതുവായിട്ട ഇന്ന എന്റെ ശ്രോത്രവൃത്തി ചരിതാര്‍ത്ഥയായി വന്നു. ഭവാനാൽ ഇന്ന എന്റെ മനസ്സിൽ തമോപഹമായ ജ്ഞാനപ്രദീപംദത്തമായി. ഭവൽപാദപത്മപരിചരണത്തിന്റെ ഫലം ഇപ്പോൾ പരിപക്വമായി വന്നു. ഈ ഭവൽപ്രസാദത്തിന്ന ഏതൊരു ഉപകാരത്തെ ചേയ്തീട്ടാണ് ഞാൻ പ്രത്യുപകാരത്തെ ചേയ്തവളായിതീരേണ്ടത എന്നറിയുന്നില്ല. മത്സംബന്ധിയായ സകല വസ്തുവും ഭവദീയമായിതന്നെ ഇരിക്കുന്നുവെല്ലൊ. അഥവാ ഈ ജനത്തിന്നും ചില വിഷയങ്ങളിൽ പ്രഭുത്വം ഭവിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ എന്റെ ഇഛകൂടാതെ സരസ്വതിയുടെ മുഖഗ്രഹണത്താൽ ഉശ്ശിഷ്ടമാക്കി ചെയ്യപ്പെട്ട ഭവാന്റെ ഈര ബിംബോഷ്ഠം ചുംബിപ്പിക്കാനും ശ്രീഭഗവതിയുടെ സ്തനതടത്താൽ ഉപഭുക്തമായ ഭവദുരസ്സ്ഥലം ആലിംഗനം ചെയ്യിപ്പാനും അശക്യമാണല്ലൊ. എന്ന പറഞ്ഞ് ആകാശത്തിൽ പ്രാവൃട്ട് എന്നപോലെ പ്രിയരമണവക്ഷസ്സിൽ വിസ്തീണ്ണമായ ഗുരുപയോധരമണ്ഡലത്തോടുകൂടിയവളായും പരിപുഷ്ടയായ കന്ദളിയുടെ മുകുളം പോലെ രാഗയുക്തമായ നേത്രയുഗളത്തെ ഉല്ലസിപ്പിച്ച മയൂരപിഞ്ഛങ്ങളെ തിരസ്കരിക്കുന്നതായി കുസുമങ്ങളാകുന്ന ചന്ദ്രകങ്ങളെക്കൊണ്ട വിചിത്രമായി മധുരകുലത്താൽ വ്യാകുലമായിരിക്കുന്ന കേശപാശത്തോടുകൂടിയും ഭവിച്ച് കദംബമുകുളംപോലെ അരുണരുചിരുചിരമായ കാന്താധരബിംബത്തെ അത്യന്തം അനുരാഗത്തോടുകൂടി ചുംബനം ചേയ്തു. ആ ചുംബനാരംഭം നിമിത്തമായി വർദ്ധിച്ചവന്ന രാഗാതിരേകത്താൽ പിന്നെയും നാനാവിധോപചാരങ്ങളെക്കൊണ്ട അതിരമ്യമായ സുരതാവ്യാപാരവും ആവര്‍ത്തിച്ചുതുടങ്ങി.
132. അനന്തരം സുരതഖേദത്താൽ സുപ്തന്മാരായ ആ യുവാക്കൾക്കു സ്വപ്നത്തിൽ ബിസതന്തുക്കളെക്കൊണ്ട നിഗളിതപാദനായി വൃദ്ധനായ ഒരു രാജഹംസത്തെ കാണുവാനിടയായി വന്ന ഉടനെ അവർ രണ്ടുപേരും പ്രബുദ്ധന്മാരായി തീര്‍ന്നു. എന്നതന്നെയുമല്ല തൽക്ഷണത്തിൽതന്നെ ആ രാജകുമാരന്റെ ചരണയുഗളം രജതശൃംഖലയാൽ നിബദ്ധമായിട്ടും ഭവിച്ചു. ആ സമയം രാജകന്യകാ ഈ ദുരവസ്ഥയെ കണ്ട ഉടനെ ഇത എന്തായിരിക്കുമെന്ന ഭയപ്പെട്ട പരവശയായിതീര്ന്ന ഉച്ചെസ്സ്വരമാകുംവണ്ണം നിലവിളിച്ചുതുടങ്ങി. കന്യാന്തഃപുരത്തിലുള്ള സകല സ്ത്രീജനങ്ങളും രാജകന്യകയുടെ നിലവിളി കേട്ട അഗ്നിപരീതമാർ എന്നപോലെയും പിശാചോപഹതമാർ എന്നപോലെയും വേപമാനമാരായി കിംകര്ത്തവ്യതാമൂഢമാരായി തീർന്ന രഹസ്യവൃത്താന്തത്തെ ഗൂഢമായി വെപ്പാൻ മറന്ന ഭൂതലത്തിൽ വീണ ലുഠനം ചേയ്ത നിലവിളികൊണ്ട വിദീര്യമാണമായ കണ്ഠത്തോടും അശ്രുപ്രവാഹത്തോട സമ്മിളിതമായ കപോലതലത്തോടുംകൂടി ഭവിച്ച അത്യന്തം വ്യാകുലമാരായിതീര്ന്നു.
133. സംകുലമായ ഈ സമയത്തിൽ അന്തഃപുരപാലകന്മാര അനിവാരിതപ്രവേശന്മാരായിട്ട എന്താണ എന്താണ എന്ന ചോദിച്ചുംകൊണ്ട വേഗേന ചെന്ന അന്തഃപുരത്ത പ്രവേശിച്ച രജതശൃംഖലാനിബദ്ധചരണനായ രാജകുമാരനെ കാണുകയും ചേയ്തു.
134. രാജവാഹനന്റെ പ്രഭാവത്തെ കണ്ട സമയം തന്നിഗ്രഹത്തിൽ അധീരന്മാരായിതീര്ന്ന അന്തഃപുരപാലകന്മാരും വേഗേനചെന്ന ര്‍ വിവരം ചണ്ഡവര്മ്മാവിനെ അറിയിച്ചു.
135. ചണ്ഡവര്മ്മാവും കോപാന്ധനായി വന്ന തീപ്പറക്കുന്ന അതിരൂക്ഷമായ ലോചനയുഗളം കൊണ്ട ദഹിപ്പിക്കുംപോലെ നോക്കികണ്ടതിന്നശേഷം കുറെ നേരം ഒന്ന ആലോചിച്ചപ്പോൾ - ഓ എന്റെ അനുജനായ പ്രചണ്ഡവര്മ്മാവിന്റെ മരണത്തിന്ന കാരണഭൂതയും പാപയുമായ ബാലചന്ദ്രികയുടെ പതിയും ധനഗര്വ്വിതനും വൈദേശികനുമായ ആ പുഷ്പോത്ഭവന്റെ പ്രിയമിത്രനും രൂപമദമത്തനും കുലാഭിമാനിയും അനേകവഞ്ചനോപായചാതുര്യം കൊണ്ട വശീകരിക്കപ്പെട്ട മൂഢപൌരജനങ്ങളെക്കൊണ്ട കപടമായി സംഭാവിതമായ ദേവതാനുഭാവത്തോടുകൂടിയവനും അതിചപലനുമായ ആ ബ്രാഹ്മണാപശദൻതന്നെയാണ ഇവൻ, ഹാ കഷ്ടം. മാദൃശന്മാരായ പുരുഷപ്രവരന്മാരെ അനാദരിച്ച പാപയായ ഈ അവന്തിസുന്ദരി എങ്ങിനെയാണ് ഈ വിധമുള്ളവനിൽ ഇത്ര അനുരക്തയായിതീര്ന്നത്. ഇരിക്കട്ടെ. കുലപാംസിനിയും ദുഷ്ടചാരിത്രയുമായ ഇവൾക്ക് ഉടനെതന്നെ പതിയെ ശൂലാരോപിതനായി കാണുവാനിടവരും. എന്നും മറ്റും നിര്ഭത്സിച്ചും കൊണ്ട് പിരിയക്കൊടികളെ വളച്ച് ലലാടത്തെ ചുളിച്ച് യമനെന്നപോലെ കാലായസദണ്ഡകഠിനമായ ബാഹുദണ്ഡം കൊണ്ട രാജകുമാരന്റെ രേഖാംബുജശംഖാങ്കിതമായ കമലത്തെ ബലാൽകാരേണ പിടിച്ച ആകര്‍ഷിച്ചു.
136. സ്വഭാവധീരനായ രാജവാഹനനാകിൽ അതിപരാക്രമശാലിയാണെങ്കിലും ദൈവകല്പിതത്താൽ വന്നിരിക്കുന്ന ആ ആപത്തിനെ സഹിക്കുകയല്ലാതെ യാതൊരു പ്രതിക്രിയയും ഇല്ലെന്നുറച്ച ഹേ സുമുഖി നിയ്യ ആ ഹംസകഥയെ സ്മരിച്ച മാസദ്വയപര്യന്തം ഈ വിപത്തിനെ സഹിക്കുക. എന്നിങ്ങിനെ പ്രാണപരിത്യാഗൊദ്യുക്തയായ പ്രാണവല്ലഭയെ സമാശ്വസിപ്പിച്ച വൈരിവശ്യനായി ഭവിച്ചു.
137. അതിനുശേഷം ഈ വർത്തമാനമെല്ലാമറിഞ്ഞ ആര്ത്തന്മാരായിതീര്ന്ന മഹാദേവിയും മാളവേന്ദ്രനും രാജവാഹനന്റെ സൌന്ദരാതിശയത്താൽ സന്തോഷിച്ച ചണ്ഡവര്മ്മാവിനാൽ ദേഹവിനാശത്തിന്നായി ഹന്യമാനനായ ജാമാതാവിനെ തൽക്കാലം രക്ഷിച്ചു എങ്കിലും അപ്രഭുത്വം ഹേതുവായിട്ട ആ ആപത്തിൽ നിന്ന തീരെ ഉദ്ധരിക്കാൻ ശക്തന്മാരായി വന്നില്ല.
138. ചണ്ഡശീലനായ ചണ്ഡവര്മ്മാവ ഈ സകല വൃത്താന്തത്തേയും കൈലാസഗിരിയിൽ തപസ്സുചെയ്തുംകൊണ്ടി രിക്കുന്ന ദര്പ്പസാരമഹാരാജാവിന ഭൂതമുഖേന സന്ദേശിച്ച പുഷ്പോത്ഭവന്റെ കഡുംബത്തിലുള്ള എല്ലാവരേയും ഉടനെതന്നെ സർവ്വസ്വഹരണപൂര്വ്വകമായി കാരാഗൃഹത്തിലിടുകയും രാജവാഹനനെ കേസരികിശോരനെ എന്നപോലെ ദാരുപഞ്ജരത്തിൽ ബന്ധിക്കുകയും ചേയ്തു എങ്കിലും രാജവാഹനൻ തന്റെ കേശപാശാന്തരത്തിൽ വിലീനമായ ചൂഡാമണിയുടെ പ്രഭാവത്താൽ ക്ഷുൽപിപാസാദിഖേദത്തെ അനുഭവിപ്പാനിട വരാതെതന്നെ വസിച്ചുവന്നു.
139. ചണ്ഡവര്മ്മാവാകിൽ ദുഹിതൃപ്രാത്ഥനയെ അനാദരിച്ച അംഗരാജാവിന്റെ ഉന്മൂലനത്തിന്നായി അഭിയാനം ചെയ്യുന്ന സമയം അനന്യവിശ്വാസത്താൽ തന്റെ ഒന്നിച്ചതന്നെ രാജവാഹനനെ കൊണ്ടുപോകയും ചേയ്ത് നിജബലസമുദായത്തെകൊണ്ട് ഭൂമിയെ കുലുക്കികൊണ്ട് ചമ്പാനഗരിയെ രോധിക്കുകയും ചേയ്തു.
140. ചമ്പേശ്വരനായ സിംഹവര്മ്മാവും സിംഹംപോലെ അസഹ്യവിക്രമനായിട്ട നിജപുരപ്രാകാരത്തെ അതിക്രമിച്ച് മഹത്തായ ബലസമുദായത്തോടുകൂടി നിര്‍ഗമിച്ച് തന്നാൽ അയക്കപ്പെട്ട ദൂതന്മാർ മുഖേന സമാഹൂതന്മാരായി തന്റെ സഹായത്തിന്നവേണ്ടി ഇതിവേഗേന സമാഗമിക്കുന്ന രാജാക്കന്മാരുടെ അതിവേഗഭാവിയായ സന്നിധാനത്തിൽകൂടി അപേക്ഷകൂടാതെ വപുഷ്മാനായ സാക്ഷാൽ അവലേപം എന്നപോലെ അക്ഷമാകുലചിത്തവൃത്തിയായി ശത്രുബലത്തോടു ചെന്നു നേരിട്ടു.
141. ആ സമയം ഉണ്ടായ അതിതുമുലമായ യുദ്ധത്തിൽ അതിതീക്ഷ്ണങ്ങളായ ആയുധങ്ങളെകൊണ്ട ദിനമര്മ്മാവായി ക്ഷീണിച്ചപോയ സകല സൈന്യങ്ങളോടുകൂടി ഭവിച്ച സിംഹവര്മ്മാവിനെ അതിമാനുഷചരാക്രമശാലിയായ ചണ്ഡവർമ്മാവ തന്റെ വാരണത്തിൽനിന്ന സിംഹവര്മ്മഗജത്തിൽ ചാടിവീണ ബലാൽകാരേണ ഗ്രഹിക്കുകയുംചെയ്തു.
142. അതിന്നശേഷം സിംഹവര്മ്മാവിന്റെ ദുഹിതാവായ അംബാലികയിൽ അത്യന്താനുരക്തനായ ചണ്ഡവർമ്മാവ് ഈ സിംഹവര്മ്മാവിനെ കേവലം നിഗ്രഹിച്ചില്ലാ എങ്കിലും അശേഷശല്യങ്ങളെ തീര്‍ത്ത ബന്ധനത്തിലിടുകയും ചേയ്ത ഗണകന്മാരെ വരുത്തി ഗണിച്ചതിൽ ഇന്ന് പ്രഭാതകാലത്തിൽതന്നെ കന്യകയെ വിവാഹം ചെയ്യുവാൻ സുദിനമാണെന്ന തീർച്ചപ്പെടുത്തുകയുംചെയ്തു.
143. ചണ്ഡവര്മ്മാവ വിവാഹമഹോത്സവത്തിന്നായി കൌതുകമംഗളത്തെ ബന്ധിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ കൈലാസഗിരിയിൽനിന്ന അതിശീഘ്രഗാമിയായി വന്നചേര്‍ന്ന ഏണജംഘൻ എന്നപേരായ ദൂതൻ പ്രഭുവായ ദര്പ്പസാരമഹാരാജാവിന്റെ പ്രതിസന്ദേശത്തെ ഇപ്രകാരമറിയിച്ചു. ഹേ മൂഢകന്യാന്തഃപുരദൂഷകനായ പുരുഷനിൽ കൂടി കൃപക്ക അവകാശമുണ്ടോ. സ്ഥവിരനായ രാജാവ് ജരകൊണ്ട് വിലുപ്തമായ മാനാപമാനവിചാരത്തോടും ദുര്വ്വര്ത്തയായ ദുഹിതാവിൽ വാത്സല്യത്തോടും കൂടി ഭവിച്ച എന്തെങ്കിലും പ്രലപിക്കുന്നതിനെ അനുസരിപ്പാൻ ഭവാന അവകാശമില്ലാ. ആകയാൽ വേഗേന തന്നെ കാമോന്മത്തനായ ആദുര്വത്തപുരുഷന്റെ ചിത്രവധവാര്ത്തയെ അറിയിച്ച നമുക്ക് ശ്രവണോത്സവത്തെ ചേയ്തുകൊള്ളണം. ആ ദുഷ്ടകന്യകയേയും അനുജനായ കീർത്തിസാരനോടു കൂടി കാലിന്മേൽ ചങ്ങലയിട്ട കാരാഗൃഹത്തിൽ ബന്ധിച്ചുകൊള്ളേണ്ടതാണ്. എന്നിപ്രകാരമുള്ള ദര്പ്പസാരമഹാരാജാവിന്റെ ശാസനത്തെകേട്ട ഉടനെ പാര്ശ്വചരന്മാരെ വിളിച്ച ചണ്ഡവര്മ്മാവ ഇപ്രകാരം ആജ്ഞാചിച്ചു.
144. കിങ്കരന്മാരെ നിങ്ങൾ കേൾക്കണം നാളെ പ്രഭാതകാലത്തിൽ തന്നെ കന്യാന്തഃപുരദൂഷകനായ ആ ദുരാത്മാവിനെ രാജഭവനദ്വാരത്തിൽ കൊണ്ടുവരണം. ചണ്ഡപോതൻ എന്ന ഗജപതിയേയും അലങ്കാരങ്ങളെക്കൊണ്ട് അലങ്കരിച്ച അവിടെതന്നെ കൊണ്ടുവന്ന നിത്തി കൊള്ളണം.
137. അതിനുശേഷം ഈ വർത്തമാനമെല്ലാമറിഞ്ഞ ആര്ത്തന്മാരായിതീര്ന്ന മഹാദേവിയും മാളവേന്ദ്രനും രാജവാഹനന്റെ സൌന്ദരാതിശയത്താൽ സന്തോഷിച്ച ചണ്ഡവര്മ്മാവിനാൽ ദേഹവിനാശത്തിന്നായി ഹന്യമാനനായ ജാമാതാവിനെ തൽക്കാലം രക്ഷിച്ചു എങ്കിലും അപ്രഭുത്വം ഹേതുവായിട്ട ആ ആപത്തിൽ നിന്ന തീരെ ഉദ്ധരിക്കാൻ ശക്തന്മാരായി വന്നില്ല.
138. ചണ്ഡശീലനായ ചണ്ഡവര്മ്മാവ ഈ സകല വൃത്താന്തത്തേയും കൈലാസഗിരിയിൽ തപസ്സുചെയ്തുംകൊണ്ടി രിക്കുന്ന ദര്പ്പസാരമഹാരാജാവിന ഭൂതമുഖേന സന്ദേശിച്ച പുഷ്പോത്ഭവന്റെ കഡുംബത്തിലുള്ള എല്ലാവരേയും ഉടനെതന്നെ സർവ്വസ്വഹരണപൂര്വ്വകമായി കാരാഗൃഹത്തിലിടുകയും രാജവാഹനനെ കേസരികിശോരനെ എന്നപോലെ ദാരുപഞ്ജരത്തിൽ ബന്ധിക്കുകയും ചേയ്തു എങ്കിലും രാജവാഹനൻ തന്റെ കേശപാശാന്തരത്തിൽ വിലീനമായ ചൂഡാമണിയുടെ പ്രഭാവത്താൽ ക്ഷുൽപിപാസാദിഖേദത്തെ അനുഭവിപ്പാനിട വരാതെതന്നെ വസിച്ചുവന്നു.
139. ചണ്ഡവര്മ്മാവാകിൽ ദുഹിതൃപ്രാത്ഥനയെ അനാദരിച്ച അംഗരാജാവിന്റെ ഉന്മൂലനത്തിന്നായി അഭിയാനം ചെയ്യുന്ന സമയം അനന്യവിശ്വാസത്താൽ തന്റെ ഒന്നിച്ചതന്നെ രാജവാഹനനെ കൊണ്ടുപോകയും ചേയ്ത് നിജബലസമുദായത്തെകൊണ്ട് ഭൂമിയെ കുലുക്കികൊണ്ട് ചമ്പാനഗരിയെ രോധിക്കുകയും ചേയ്തു.
140. ചമ്പേശ്വരനായ സിംഹവര്മ്മാവും സിംഹംപോലെ അസഹ്യവിക്രമനായിട്ട നിജപുരപ്രാകാരത്തെ അതിക്രമിച്ച് മഹത്തായ ബലസമുദായത്തോടുകൂടി നിര്‍ഗമിച്ച് തന്നാൽ അയക്കപ്പെട്ട ദൂതന്മാർ മുഖേന സമാഹൂതന്മാരായി തന്റെ സഹായത്തിന്നവേണ്ടി ഇതിവേഗേന സമാഗമിക്കുന്ന രാജാക്കന്മാരുടെ അതിവേഗഭാവിയായ സന്നിധാനത്തിൽകൂടി അപേക്ഷകൂടാതെ വപുഷ്മാനായ സാക്ഷാൽ അവലേപം എന്നപോലെ അക്ഷമാകുലചിത്തവൃത്തിയായി ശത്രുബലത്തോടു ചെന്നു നേരിട്ടു.
141. ആ സമയം ഉണ്ടായ അതിതുമുലമായ യുദ്ധത്തിൽ അതിതീക്ഷ്ണങ്ങളായ ആയുധങ്ങളെകൊണ്ട ദിനമര്മ്മാവായി ക്ഷീണിച്ചപോയ സകല സൈന്യങ്ങളോടുകൂടി ഭവിച്ച സിംഹവര്മ്മാവിനെ അതിമാനുഷചരാക്രമശാലിയായ ചണ്ഡവർമ്മാവ തന്റെ വാരണത്തിൽനിന്ന സിംഹവര്മ്മഗജത്തിൽ ചാടിവീണ ബലാൽകാരേണ ഗ്രഹിക്കുകയുംചെയ്തു.
142. അതിന്നശേഷം സിംഹവര്മ്മാവിന്റെ ദുഹിതാവായ അംബാലികയിൽ അത്യന്താനുരക്തനായ ചണ്ഡവർമ്മാവ് ഈ സിംഹവര്മ്മാവിനെ കേവലം നിഗ്രഹിച്ചില്ലാ എങ്കിലും അശേഷശല്യങ്ങളെ തീര്‍ത്ത ബന്ധനത്തിലിടുകയും ചേയ്ത ഗണകന്മാരെ വരുത്തി ഗണിച്ചതിൽ ഇന്ന് പ്രഭാതകാലത്തിൽതന്നെ കന്യകയെ വിവാഹം ചെയ്യുവാൻ സുദിനമാണെന്ന തീർച്ചപ്പെടുത്തുകയുംചെയ്തു.
143. ചണ്ഡവര്മ്മാവ വിവാഹമഹോത്സവത്തിന്നായി കൌതുകമംഗളത്തെ ബന്ധിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ കൈലാസഗിരിയിൽനിന്ന അതിശീഘ്രഗാമിയായി വന്നചേര്‍ന്ന ഏണജംഘൻ എന്നപേരായ ദൂതൻ പ്രഭുവായ ദര്പ്പസാരമഹാരാജാവിന്റെ പ്രതിസന്ദേശത്തെ ഇപ്രകാരമറിയിച്ചു. ഹേ മൂഢകന്യാന്തഃപുരദൂഷകനായ പുരുഷനിൽ കൂടി കൃപക്ക അവകാശമുണ്ടോ. സ്ഥവിരനായ രാജാവ് ജരകൊണ്ട് വിലുപ്തമായ മാനാപമാനവിചാരത്തോടും ദുര്വ്വര്ത്തയായ ദുഹിതാവിൽ വാത്സല്യത്തോടും കൂടി ഭവിച്ച എന്തെങ്കിലും പ്രലപിക്കുന്നതിനെ അനുസരിപ്പാൻ ഭവാന അവകാശമില്ലാ. ആകയാൽ വേഗേന തന്നെ കാമോന്മത്തനായ ആദുര്വത്തപുരുഷന്റെ ചിത്രവധവാര്ത്തയെ അറിയിച്ച നമുക്ക് ശ്രവണോത്സവത്തെ ചേയ്തുകൊള്ളണം. ആ ദുഷ്ടകന്യകയേയും അനുജനായ കീർത്തിസാരനോടു കൂടി കാലിന്മേൽ ചങ്ങലയിട്ട കാരാഗൃഹത്തിൽ ബന്ധിച്ചുകൊള്ളേണ്ടതാണ്. എന്നിപ്രകാരമുള്ള ദര്പ്പസാരമഹാരാജാവിന്റെ ശാസനത്തെകേട്ട ഉടനെ പാര്ശ്വചരന്മാരെ വിളിച്ച ചണ്ഡവര്മ്മാവ ഇപ്രകാരം ആജ്ഞാചിച്ചു.
144. കിങ്കരന്മാരെ നിങ്ങൾ കേൾക്കണം നാളെ പ്രഭാതകാലത്തിൽ തന്നെ കന്യാന്തഃപുരദൂഷകനായ ആ ദുരാത്മാവിനെ രാജഭവനദ്വാരത്തിൽ കൊണ്ടുവരണം. ചണ്ഡപോതൻ എന്ന ഗജപതിയേയും അലങ്കാരങ്ങളെക്കൊണ്ട് അലങ്കരിച്ച അവിടെതന്നെ കൊണ്ടുവന്ന നിത്തി കൊള്ളണം.
ഞാൻ വിവാഹമഹോത്സവാനന്തരം ഉടനെതന്നെ അനാര്യശീലനായ അവനെ ആ ഗജപതിയുടെ ക്രീഡനകമാക്കി ചേയ്തതിനുശേഷം ആ ഗജപതിയെതന്നെ ആരോഹണം ചേയ്ത പുറപ്പെട്ട ശത്രു സാഹായ്യത്തിന്നായി എതൃത്തു വരുന്ന രാജസമൂഹത്തിന്റെ കോശങ്ങളേയും വാഹനങ്ങളേയും അപഹരിച്ച് ബന്ധിക്കുന്നുണ്ട. എന്നിങ്ങിനെയാണ ആജ്ഞാപിച്ചത.
145. ആജ്ഞാനുസാരേണ പിറ്റേന്ന പ്രഭാതകാലത്തിൽതന്നെ രക്ഷിജനങ്ങൾ രാജപുത്രനേയും മദജലസിക്തഗണ്ഡനായ ചണ്ഡപോതമെന്ന ഗജപതിയേയും രാജപുരദ്വാരത്തിൽ കൊണ്ടവന്ന നിർത്തിയ സമയം തൽക്ഷണത്തിൽ തന്നെ രാജകുമാരന്റെ ചരണയുഗളത്തിലുണ്ടായിരുന്ന രജതശൃംഖലയും തന്നെ അഴിഞ്ഞവീണു എന്നുതന്നെയുമല്ലാ ആ ചങ്ങലയും ഒരു അപ്സരസ്ത്രിയ്യായിതീവന്ന രാജവാഹനനെ പ്രദക്ഷിണം ചേയ്ത തൊഴുത നിന്നുംകൊണ്ട് ഇപ്രകാരം അറിയിച്ചു.
146. മഹാരാജാവെ ഭവദിയ ഹൃദയത്തെ എന്നിൽ അനുഗ്രഹാര്ദ്രമാക്കി ചേയ്താലും ഞാൻ സോമരശ്മിസംഭവയായ സുരതമഞ്ജരി എന്ന പ്രഖ്യാതയായ ഒരു സുരസുന്ദരിയാകുന്നു. ആകാശ മാര്‍ഗ്ഗത്തിൽ നളിനലോഭത്താൽ പറന്നവരുന്ന മനോഹരമായ രാജഹംസത്തെകണ്ടപ്പോൾ തന്നിവാരണക്ഷോഭം ഉണ്ടായസമയം എന്റെ ഹാരലതാ വിഛ്ശിന്നയായി പതിച്ച യദൃച്ശയാ ഹിമവൽ പർവ്വതത്തിലുള്ള മന്ദോദകസരസ്സിൽ മനോന്മഗ്നനായിരുന്ന മാര്ക്കണ്ഡേയമഹര്ഷിയുടെ മസ്തകത്തിൽ മണികിരണങ്ങളെ കൊണ്ട് നരയെ ദ്വിഗുണിതമാക്കി ചേയ്തുംകൊണ്ട വീണുപോയ നിമിത്തം കുപിതനായ ആ മഹാമുനി പാപെ നീ ചൈതന്യശൂന്യയായ ഒരു ലോഹജാതിയായി ഭവിക്കട്ടെ. എന്ന ഒരു ശാപത്തേയും പ്രയോഗിച്ചു.
147. അതിന്നശേഷം ഞാൻ ആ ഋഷിപ്രവരനെ ശാപ മോക്ഷത്തിന്നായി പ്രസാദിപ്പിച്ചപ്പോൾ ഇന്ദ്രിയങ്ങൾക്കു ബലക്ഷയം വരാതെ രണ്ടമാസം മുഴുവനും ഭവച്ചരണയുഗളത്തിൽ ബന്ധന ശൃംഖലയായി ഭവിച്ചതിൽപിന്നെ ഒരം ശാപത്തിന്ന മോചനം വരുമെന്ന അനുഗ്രഹിക്കുകയും ചേയ്തു.
148. മഹാപാപശക്തിയാൽ രജതശൃംഖലയായിതീര്ന്ന എന്നെ ഇക്ഷ്വാകുവംശജാതനായി വേഗവാനെന്ന പ്രസിദ്ധനായ മഹാരാജാവിന്റെ പൌത്രനും മാനസവേഗന്റെ പുത്രനുമായ വീരശേഖരനെന്ന വിദ്യാധരപ്രവരൻ കൈലാസഗിരിയിൽവെച്ച സമാഗമിക്കാനിടയാകയും എന്നെ തദധീനയാക്കി സ്വീകരിക്കുകയും ചേയ്തു.
149. അതിന്നശേഷം ഈ വീരശേഖരൻ പിതൃപ്രയുക്തമായ വൈരത്തെ പിന്തുടർന്നവരുന്നവനും വിദ്യാധരചക്രവർത്തിയും വത്സരാജവംശാലങ്കാരഭൂതനുമായ നരവാഹനദത്തനിൽ വിരസാശയനായിട്ട ഇദ്ദേഹം തദപകാരക്ഷമനാണെന്ന നിശ്ചയിച്ച തപസ്സുചെയ്തും കൊണ്ടുവരുന്ന ദര്പ്പസാരമഹാരാജാവിനോടുകൂടി തമ്മിൽ സഖ്യത്തെ ചെയ്യുകയും തന്റെ പുത്രിയായ അവന്തിസുന്ദരിയെ ഈ വിരശേഖരന കൊടുപ്പാൻ ദര്പ്പസാരൻ വാഗ്ദത്തം ചെയ്യുകയും ചേയ്തു.
150. ഇങ്ങിനെ ഇരിക്കുന്ന മദ്ധ്യത്തിൽ ഒരു ദിവസം ചന്ദ്രോദയസമയത്തിൽ പ്രിയതമയായി സങ്കല്പിക്കപ്പെട്ട അവന്തി സുന്ദരിയെ കാണ്മാനുള്ള ആഗ്രഹത്താൽ അവശേന്ദ്രിയനായി തീന്ന വീരശേഖരൻ ഇന്ദ്രമന്ദിരസുന്ദരമായ ആ കുമാരീപുരത്തെ പ്രവേശിച്ച തിരസ്കരണീവിദ്യകൊണ്ട മഠഞ്ഞ നോക്കുന്ന സമയം സുരതഖേദത്താൽ ഭവാന്റെ അങ്കത്തിൽ ശയാനയായും ത്രൈലോക്യത്തിന്റെ സര്ഗ്ഗസ്ഥിതിസംഹാരസംബന്ധിനികളായി അമൃതസൃന്ദിനികളായ കഥകളെകൊണ്ട സാദ്ധ്യമാനമായ രാഗാതിശയത്തോടുകൂടിയവളുമായ ആ അവന്തിസുന്ദരിയെ കാണാനിടയായിവന്ന ഉടനെ വീരശേഖരൻ ഏററവും കുപിതനായിതീര്ന്നു എങ്കിലും ഭവാന്റെ മഹിമാതിശയത്തെ കണ്ട ഭവന്നിഗ്രഹത്തിലുള്ള ഉത്സാഹത്തെ വിട്ട പരസ്പരം ആലിംഗനംചെയ്ത സുഖസുപ്തന്മാരായ നിങ്ങളിൽ ഭവാന്റെ പാദയുഗളത്തെ രജതശൃംഘലാകൃതിയായ എന്നെക്കൊണ്ട് ബന്ധിച്ച കോപാതിശയത്തോടുകൂടി മടങ്ങിപോകയും ചേയ്തു.
151. എന്റെ ശാപകാലവും അവസാനിച്ചു. അങ്ങേക്ക പാരതന്ത്രവും ഈ രണ്ടമാസംവരെക്കുമാത്രമാണ. അങ്ങുന്ന എന്നെക്കുറിച്ച പ്രസാദിക്കണം. ഭവാന ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്നുപറഞ്ഞുംകൊണ്ട നമസ്കരിച്ച നില്ക്കുന്ന ആ സുരതമഞ്ജരിയോട രാജവാഹനൻ എന്നാൽ ഈ വരുമാനമെല്ലാം അറിയിച്ച മൽപ്രാണസമയായ അവന്തിസുന്ദരിയെ ഭവതി സമാശ്വസിപ്പിച്ചാലും എന്ന കല്പിച്ച അയക്കകയും ചേയ്തു.
145. ആജ്ഞാനുസാരേണ പിറ്റേന്ന പ്രഭാതകാലത്തിൽതന്നെ രക്ഷിജനങ്ങൾ രാജപുത്രനേയും മദജലസിക്തഗണ്ഡനായ ചണ്ഡപോതമെന്ന ഗജപതിയേയും രാജപുരദ്വാരത്തിൽ കൊണ്ടവന്ന നിർത്തിയ സമയം തൽക്ഷണത്തിൽ തന്നെ രാജകുമാരന്റെ ചരണയുഗളത്തിലുണ്ടായിരുന്ന രജതശൃംഖലയും തന്നെ അഴിഞ്ഞവീണു എന്നുതന്നെയുമല്ലാ ആ ചങ്ങലയും ഒരു അപ്സരസ്ത്രിയ്യായിതീവന്ന രാജവാഹനനെ പ്രദക്ഷിണം ചേയ്ത തൊഴുത നിന്നുംകൊണ്ട് ഇപ്രകാരം അറിയിച്ചു.
146. മഹാരാജാവെ ഭവദിയ ഹൃദയത്തെ എന്നിൽ അനുഗ്രഹാര്ദ്രമാക്കി ചേയ്താലും ഞാൻ സോമരശ്മിസംഭവയായ സുരതമഞ്ജരി എന്ന പ്രഖ്യാതയായ ഒരു സുരസുന്ദരിയാകുന്നു. ആകാശ മാര്‍ഗ്ഗത്തിൽ നളിനലോഭത്താൽ പറന്നവരുന്ന മനോഹരമായ രാജഹംസത്തെകണ്ടപ്പോൾ തന്നിവാരണക്ഷോഭം ഉണ്ടായസമയം എന്റെ ഹാരലതാ വിഛ്ശിന്നയായി പതിച്ച യദൃച്ശയാ ഹിമവൽ പർവ്വതത്തിലുള്ള മന്ദോദകസരസ്സിൽ മനോന്മഗ്നനായിരുന്ന മാര്ക്കണ്ഡേയമഹര്ഷിയുടെ മസ്തകത്തിൽ മണികിരണങ്ങളെ കൊണ്ട് നരയെ ദ്വിഗുണിതമാക്കി ചേയ്തുംകൊണ്ട വീണുപോയ നിമിത്തം കുപിതനായ ആ മഹാമുനി പാപെ നീ ചൈതന്യശൂന്യയായ ഒരു ലോഹജാതിയായി ഭവിക്കട്ടെ. എന്ന ഒരു ശാപത്തേയും പ്രയോഗിച്ചു.
147. അതിന്നശേഷം ഞാൻ ആ ഋഷിപ്രവരനെ ശാപ മോക്ഷത്തിന്നായി പ്രസാദിപ്പിച്ചപ്പോൾ ഇന്ദ്രിയങ്ങൾക്കു ബലക്ഷയം വരാതെ രണ്ടമാസം മുഴുവനും ഭവച്ചരണയുഗളത്തിൽ ബന്ധന ശൃംഖലയായി ഭവിച്ചതിൽപിന്നെ ഒരം ശാപത്തിന്ന മോചനം വരുമെന്ന അനുഗ്രഹിക്കുകയും ചേയ്തു.
148. മഹാപാപശക്തിയാൽ രജതശൃംഖലയായിതീര്ന്ന എന്നെ ഇക്ഷ്വാകുവംശജാതനായി വേഗവാനെന്ന പ്രസിദ്ധനായ മഹാരാജാവിന്റെ പൌത്രനും മാനസവേഗന്റെ പുത്രനുമായ വീരശേഖരനെന്ന വിദ്യാധരപ്രവരൻ കൈലാസഗിരിയിൽവെച്ച സമാഗമിക്കാനിടയാകയും എന്നെ തദധീനയാക്കി സ്വീകരിക്കുകയും ചേയ്തു.
149. അതിന്നശേഷം ഈ വീരശേഖരൻ പിതൃപ്രയുക്തമായ വൈരത്തെ പിന്തുടർന്നവരുന്നവനും വിദ്യാധരചക്രവർത്തിയും വത്സരാജവംശാലങ്കാരഭൂതനുമായ നരവാഹനദത്തനിൽ വിരസാശയനായിട്ട ഇദ്ദേഹം തദപകാരക്ഷമനാണെന്ന നിശ്ചയിച്ച തപസ്സുചെയ്തും കൊണ്ടുവരുന്ന ദര്പ്പസാരമഹാരാജാവിനോടുകൂടി തമ്മിൽ സഖ്യത്തെ ചെയ്യുകയും തന്റെ പുത്രിയായ അവന്തിസുന്ദരിയെ ഈ വിരശേഖരന കൊടുപ്പാൻ ദര്പ്പസാരൻ വാഗ്ദത്തം ചെയ്യുകയും ചേയ്തു.
150. ഇങ്ങിനെ ഇരിക്കുന്ന മദ്ധ്യത്തിൽ ഒരു ദിവസം ചന്ദ്രോദയസമയത്തിൽ പ്രിയതമയായി സങ്കല്പിക്കപ്പെട്ട അവന്തി സുന്ദരിയെ കാണ്മാനുള്ള ആഗ്രഹത്താൽ അവശേന്ദ്രിയനായി തീന്ന വീരശേഖരൻ ഇന്ദ്രമന്ദിരസുന്ദരമായ ആ കുമാരീപുരത്തെ പ്രവേശിച്ച തിരസ്കരണീവിദ്യകൊണ്ട മഠഞ്ഞ നോക്കുന്ന സമയം സുരതഖേദത്താൽ ഭവാന്റെ അങ്കത്തിൽ ശയാനയായും ത്രൈലോക്യത്തിന്റെ സര്ഗ്ഗസ്ഥിതിസംഹാരസംബന്ധിനികളായി അമൃതസൃന്ദിനികളായ കഥകളെകൊണ്ട സാദ്ധ്യമാനമായ രാഗാതിശയത്തോടുകൂടിയവളുമായ ആ അവന്തിസുന്ദരിയെ കാണാനിടയായിവന്ന ഉടനെ വീരശേഖരൻ ഏററവും കുപിതനായിതീര്ന്നു എങ്കിലും ഭവാന്റെ മഹിമാതിശയത്തെ കണ്ട ഭവന്നിഗ്രഹത്തിലുള്ള ഉത്സാഹത്തെ വിട്ട പരസ്പരം ആലിംഗനംചെയ്ത സുഖസുപ്തന്മാരായ നിങ്ങളിൽ ഭവാന്റെ പാദയുഗളത്തെ രജതശൃംഘലാകൃതിയായ എന്നെക്കൊണ്ട് ബന്ധിച്ച കോപാതിശയത്തോടുകൂടി മടങ്ങിപോകയും ചേയ്തു.
151. എന്റെ ശാപകാലവും അവസാനിച്ചു. അങ്ങേക്ക പാരതന്ത്രവും ഈ രണ്ടമാസംവരെക്കുമാത്രമാണ. അങ്ങുന്ന എന്നെക്കുറിച്ച പ്രസാദിക്കണം. ഭവാന ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്നുപറഞ്ഞുംകൊണ്ട നമസ്കരിച്ച നില്ക്കുന്ന ആ സുരതമഞ്ജരിയോട രാജവാഹനൻ എന്നാൽ ഈ വരുമാനമെല്ലാം അറിയിച്ച മൽപ്രാണസമയായ അവന്തിസുന്ദരിയെ ഭവതി സമാശ്വസിപ്പിച്ചാലും എന്ന കല്പിച്ച അയക്കകയും ചേയ്തു.
152. ആ അവസരത്തിൽ സിംഹവര്മ്മദുഹിതാവായ അംബാലികയുടെ പാണിഗ്രഹണത്തിന്ന അതിരാഗത്തോടുകൂടി പ്രസാരിതമായ ബാഹുദണ്ഡത്തെതന്നെ ബലാൽക്കാരേണ പിടിച്ച വേഗേന ആകര്‍ഷിച്ച ദുഷ്ക്കരകര്മ്മാവായ ഏതൊ ഒരു തസ്കരൻ നഖപ്രഹാരം കൊണ്ട് ചണ്ഡവര്മ്മാവിനെ കൊന്ന രാജമന്ദിരപ്രദേശത്തെ ശവശതസംകുലമാക്കി ചേയ്തിരിക്കുന്നു എന്നും ആ തസ്കരൻ മദിച്ച കൂത്താടുന്നു എന്നും ഒരു ജനപ്രവാദം ഉണ്ടായതിനെകേട്ട രാജവാഹനൻ ആനക്കാരനെ ദൂരത്താക്കി വിട്ട ആ ചണ്ഡപോതമെന്ന ഗജത്തിന്റെ പുറത്തെ കയറി അതിവേഗേന രാജഭവനത്തെതന്നെ പ്രവേശിച്ച ആനയെ കണ്ട ക്ഷണത്തിൽ ഭയപ്പെട്ട ജനങ്ങളാൽ ദത്തമാര്ഗ്ഗനായി അകത്ത കടന്നചെന്ന മേഘദ്ധ്വനിസദൃശമായ സ്വരത്തോടുകൂടി ഇപ്രകാരം പറഞ്ഞു.
153. മാനുഷമാത്രദുഷ്ക്കരമായ ഈ വലിയ കര്‍മ്മത്തെ എവൻ അനുഷ്ഠിച്ചുവൊ ആ മഹാപുരുഷൻ ആരാണ. അദ്ദേഹം സമീപത്തിൽവന്ന നമ്മോടുകൂടി ഈ മദഗജത്തെ ആരോഹണം ചെയ്തുകൊള്ളട്ടെ. ദേവദാനവര്ന്മാക്കകൂടി വിരോധിയായിരുന്നാലും നമ്മുടെ സമീപവര്‍ത്തിയായ പുരുഷന ഭയം വേണ്ടാ. എന്നാണ് പറഞ്ഞത്..
154. ഇപ്രകാരമുള്ള വചനത്തെകേട്ട ആ പുരുഷൻ സന്തോഷിച്ചവന്ന തൊഴുതും കൊണ്ട സംജ്ഞാമാത്രത്താൽ സങ്കുചിതഗാത്രനായ ഗജപതിയുടെ പൃഷ്ഠത്തിൽ വേഗേന കയറിയിരുന്നു.
155. ആരോഹണം ചെയ്യുന്ന സമയംതന്നെ ആ പുരുഷനെ നോക്കീട്ട ഹര്ഷവികസിതദൃഷ്ടിയായിട്ട ഓ- ഇദ്ദേഹം നമ്മുടെ പ്രിയവയസ്യനായ അപഹാരവർമ്മാവതന്നെയാണല്ലൊ എന്നവിചാരിച്ച പിൻഭാഗത്ത ഇരിക്കുന്ന അപഹാരവർമ്മാവിന്റെ ബാഹുയുഗളത്തെ തന്റെ! കക്ഷപ്രദേശമാര്ഗ്ഗേണ ഉരസ്സിൽ പ്രവേശിപ്പിച്ച നല്ലവണ്ണം പിടിച്ച സ്വാംഗത്തെ ആലിംഗനം ചെയ്യിപ്പിച്ചു. എന്നുമാത്രമല്ലാ താനും പിൻഭാഗത്തേക്ക കരയുഗത്തെ നീട്ടി അദ്ദേഹത്തേയും പരിവേഷ്ടനം ചെയ്തു.
156. അപഹാരവമ്മാവ ഉടനെതന്നെ പരസ്പരാലിംഗനവ്യതികരത്തേവിട്ട ചാചം- ചക്രം- ലോഹസ്തംഭം- പ്രാസം- വട്ടിശം- മുസലം- തോമരം- മുൽഗരം മുതലായ ആയുധങ്ങളെ എടുത്തതങ്ങളുടെനേരെ പ്രയോഗിക്കുന്നവരും ബലാവലിപ്തന്മാരും പലവിധത്തിലും യുദ്ധംചെയ്യുന്നവരും ഭീരുജനങ്ങളെ ദൂരത്തോട്ടുന്നവരുമായ പ്രതിബലവീരന്മാരെ നിജഭുജലം കൊണ്ട ക്ഷിതിതലത്തിൽ പതിപ്പിച്ചു. തൽക്ഷണത്തിൽ തന്നെ നോക്കുംപൊഴക്ക അവശിഷ്ടമായ പ്രതിസൈന്യത്തെ സർവ്വതോമുഖമായി ഓടിവരുന്ന മറ്റൊരു സൈന്യസമൂഹം വന്ന ചുററും വളഞ്ഞ തടഞ്ഞതായും കണ്ടു.
157. തദനന്തരം കര്ണ്ണികാരകുസുമംപോലെ ഗൌരമായ വര്‍ണ്ണത്തോടും കുരുവിന്ദത്തോടു തുല്യമായ കുന്തളത്തോടും കമലകോമളങ്ങളായ പാണിപാദങ്ങളോടും കര്ണ്ണാന്തവിശ്രാന്തമായി ക്ഷീരധവളോദരമായി സ്നിഗ്ദ്ധനീലമായിരിക്കുന്ന ലോചനയുഗളത്തോടും കടിതടത്തിൽ നിവേശിതമായ രത്നഛൂരികയോടും പട്ടവസനത്തോടും കൃശോദരത്തോടും വിശാലവക്ഷസ്സോടും കൂടിയവനും ശസ്ത്രാഭ്യാസനൈപുണ്യത്താൽ അസ്ത്രവൃഷ്ടികൊണ്ട് ശത്രുസൈന്യത്തെ അഭിവഷിക്കുന്നവനുമായ ഒരു പുരുഷൻ പാദാംഗുഷ്ഠംകൊണ്ട നിഷ്ഠുരമാകുംവണ്ണം കര്ണ്ണമൂലത്തി ൽ പ്രേരണം ചെയ്യുകയാൽ അതിജവഗാമിയായ ഗജപതിയോട അടുത്ത ചെന്ന പൂര്വ്വോപദേശവിശ്വാസം ഹേതുവായിട്ട ഇദ്ദേഹംതന്നെയാണ രാജവാഹനൻ എന്നുറച്ച തൊഴുത നമസ്കരിച്ച അപഹാരവർമ്മാവിനെ നോക്കികൊണ്ട് പറയുവാനാരംഭിച്ചു.
153. മാനുഷമാത്രദുഷ്ക്കരമായ ഈ വലിയ കര്‍മ്മത്തെ എവൻ അനുഷ്ഠിച്ചുവൊ ആ മഹാപുരുഷൻ ആരാണ. അദ്ദേഹം സമീപത്തിൽവന്ന നമ്മോടുകൂടി ഈ മദഗജത്തെ ആരോഹണം ചെയ്തുകൊള്ളട്ടെ. ദേവദാനവര്ന്മാക്കകൂടി വിരോധിയായിരുന്നാലും നമ്മുടെ സമീപവര്‍ത്തിയായ പുരുഷന ഭയം വേണ്ടാ. എന്നാണ് പറഞ്ഞത്..
154. ഇപ്രകാരമുള്ള വചനത്തെകേട്ട ആ പുരുഷൻ സന്തോഷിച്ചവന്ന തൊഴുതും കൊണ്ട സംജ്ഞാമാത്രത്താൽ സങ്കുചിതഗാത്രനായ ഗജപതിയുടെ പൃഷ്ഠത്തിൽ വേഗേന കയറിയിരുന്നു.
155. ആരോഹണം ചെയ്യുന്ന സമയംതന്നെ ആ പുരുഷനെ നോക്കീട്ട ഹര്ഷവികസിതദൃഷ്ടിയായിട്ട ഓ- ഇദ്ദേഹം നമ്മുടെ പ്രിയവയസ്യനായ അപഹാരവർമ്മാവതന്നെയാണല്ലൊ എന്നവിചാരിച്ച പിൻഭാഗത്ത ഇരിക്കുന്ന അപഹാരവർമ്മാവിന്റെ ബാഹുയുഗളത്തെ തന്റെ! കക്ഷപ്രദേശമാര്ഗ്ഗേണ ഉരസ്സിൽ പ്രവേശിപ്പിച്ച നല്ലവണ്ണം പിടിച്ച സ്വാംഗത്തെ ആലിംഗനം ചെയ്യിപ്പിച്ചു. എന്നുമാത്രമല്ലാ താനും പിൻഭാഗത്തേക്ക കരയുഗത്തെ നീട്ടി അദ്ദേഹത്തേയും പരിവേഷ്ടനം ചെയ്തു.
156. അപഹാരവമ്മാവ ഉടനെതന്നെ പരസ്പരാലിംഗനവ്യതികരത്തേവിട്ട ചാചം- ചക്രം- ലോഹസ്തംഭം- പ്രാസം- വട്ടിശം- മുസലം- തോമരം- മുൽഗരം മുതലായ ആയുധങ്ങളെ എടുത്തതങ്ങളുടെനേരെ പ്രയോഗിക്കുന്നവരും ബലാവലിപ്തന്മാരും പലവിധത്തിലും യുദ്ധംചെയ്യുന്നവരും ഭീരുജനങ്ങളെ ദൂരത്തോട്ടുന്നവരുമായ പ്രതിബലവീരന്മാരെ നിജഭുജലം കൊണ്ട ക്ഷിതിതലത്തിൽ പതിപ്പിച്ചു. തൽക്ഷണത്തിൽ തന്നെ നോക്കുംപൊഴക്ക അവശിഷ്ടമായ പ്രതിസൈന്യത്തെ സർവ്വതോമുഖമായി ഓടിവരുന്ന മറ്റൊരു സൈന്യസമൂഹം വന്ന ചുററും വളഞ്ഞ തടഞ്ഞതായും കണ്ടു.
157. തദനന്തരം കര്ണ്ണികാരകുസുമംപോലെ ഗൌരമായ വര്‍ണ്ണത്തോടും കുരുവിന്ദത്തോടു തുല്യമായ കുന്തളത്തോടും കമലകോമളങ്ങളായ പാണിപാദങ്ങളോടും കര്ണ്ണാന്തവിശ്രാന്തമായി ക്ഷീരധവളോദരമായി സ്നിഗ്ദ്ധനീലമായിരിക്കുന്ന ലോചനയുഗളത്തോടും കടിതടത്തിൽ നിവേശിതമായ രത്നഛൂരികയോടും പട്ടവസനത്തോടും കൃശോദരത്തോടും വിശാലവക്ഷസ്സോടും കൂടിയവനും ശസ്ത്രാഭ്യാസനൈപുണ്യത്താൽ അസ്ത്രവൃഷ്ടികൊണ്ട് ശത്രുസൈന്യത്തെ അഭിവഷിക്കുന്നവനുമായ ഒരു പുരുഷൻ പാദാംഗുഷ്ഠംകൊണ്ട നിഷ്ഠുരമാകുംവണ്ണം കര്ണ്ണമൂലത്തി ൽ പ്രേരണം ചെയ്യുകയാൽ അതിജവഗാമിയായ ഗജപതിയോട അടുത്ത ചെന്ന പൂര്വ്വോപദേശവിശ്വാസം ഹേതുവായിട്ട ഇദ്ദേഹംതന്നെയാണ രാജവാഹനൻ എന്നുറച്ച തൊഴുത നമസ്കരിച്ച അപഹാരവർമ്മാവിനെ നോക്കികൊണ്ട് പറയുവാനാരംഭിച്ചു.
158. ത്വാദാദിഷ്ടമായ മാര്‍ഗ്ഗത്തിലൂടെ അംഗരാജസാഹായത്തിന്നവേണ്ടി ഇതാ രാജസമൂഹം വന്നെത്തിരിക്കുന്നു. ബലമാകിൽ വിഹതവിദ്ധ്വസ്തമായി സ്ത്രീബാലമാത്രാവശിഷ്ടമായിതീര്ന്നിരിക്കുന്നു. ഇനി എന്താണ ചെയ്യേണ്ടത. എന്നിപ്രകാരമുള്ള ആ പുരുഷവചനത്തെകേട്ട സന്തുഷ്ടനായ അപഹാരവര്മ്മാവ രാജവാഹനനോടായി - മഹാരാജാവെ സേവകനായ ഇദ്ദേഹത്തെ ദര്‍ശനമാത്രം കൊണ്ട അനുഗ്രഹിക്കണം. ഇദ്ദേഹം ഈ വിധത്തിലുള്ള രൂപംകൊണ്ടും ധനമിത്രൻ എന്ന പേരകൊണ്ടും ഭിന്നരൂപനാണെന്നറിഞ്ഞാലും അംഗരാജാവായ സിംഹവർമ്മാവിനെ ബന്ധനത്തിൽനിന്ന മോചിപ്പിച്ചതിന്നശേഷം അവിടവിടെ ചിതറിപോയിരുന്ന കോശവാഹനാദികളെ ഏകീകരിച്ച വന്ന ഇദ്ദേഹം അസ്മൽപക്ഷഗതമായ രാജസമൂഹത്തോടുകൂടി വിരോധമില്ലെങ്കിൽ ഏകാന്തത്തിൽ സുഖോപവിഷ്ടനായ തിരുമനസ്സിലെ സന്നിധിയിൽ വസിച്ചുകൊള്ളട്ടെ എന്നറിയിച്ചു.
159. രാജവാഹനനും ഭവദഭിമതംപോലെതന്നെയാവട്ടെ എന്ന മറുവടി പറഞ്ഞതിന്നശേഷം അപഹാരവർമ്മ നിര്‍ദ്ദിഷ്ടമായ മാഗ്ഗത്തിലൂടെ നിര്‍ഗ്ഗമിച്ച നഗരബഹിഃപ്രദേശത്തിൽ അതിമഹത്തായ ഒരു വടവൃക്ഷത്തിന്റെ വെള്ളപ്പട്ടപോലെ ശുഭ്രമായ സൈകതത്തോടുകൂടിയും ഗംഗാതരംഗവാതശീതളമായും ഇരിക്കുന്ന തലത്തിൽ ചെന്ന ചണ്ഡപോതഗജപതിയിൽ നിന്ന ഇറങ്ങി മുമ്പിൽ ഇറങ്ങിയ അപഹാരവർമ്മാവിനാൽ നിജ കരതലംകൊണ്ട വേഗേന സമീകൃതമായ ഭാഗീരഥീപുളിനത്തിൽ ഗജപൃഷ്ഠത്തിൽ എന്നപോലെ സുഖമായി വസിക്കുകയും ചെയ്തു.
160. അങ്ങിനെ സുഖാസീനനായ രാജവാഹനനെ ധനമിത്രനാകിൽ ഉപഹാരവര്മ്മാവ- അര്ത്ഥപാലൻ - പ്രമതി- മിത്രഗുപ്തൻ - മന്ത്രഗുപ്തൻ - വിശ്രുതൻ- മിഥിലാധിപതിയായ പ്രഹാരവര്മ്മാവ ഇവരോടും കാശിപതിയായ കാമപാലൻ- ചംപേശ്വരനായ സിംഹവര്മ്മാവ ഇവരോടും കൂടി സമീപത്തിൽ ചെന്ന നമസ്കരിച്ചതിന്നശേഷം രാജവാഹനനും സന്തോഷത്തോടുകൂടി എഴുനീറം ഓ- എല്ലാമിത്രഗണവും ഒന്നായി വന്ന ചേര്ന്നുവെല്ലൊ ഇതിൽപരം എന്തൊരു അഭ്യദയമാണ വരുവാനുള്ളത എന്നു പറഞ്ഞുംകൊണ്ട യഥോചിതോപചാരത്ത ചേയ്ത ഗാഢമാകുംവണ്ണം പരിരംഭണംചേയ്തു.
161. കാശിപതിയേയും മിഥിലാരാജാവിനേയും അംഗരാജാവിനേയും സുഹൃന്മുഖേന അറിഞ്ഞ പിതാവിനെപോലെ വന്ദിച്ചതിന്നശേഷം അവരും ഹര്ഷാതിശയത്താൽ കമ്പിതവലിതശിരസ്സോടും കൂടി വേഗേന ആശ്ലേഷണം ചേയ്ത അഭിനന്ദിക്കുകയുംചെയ്തു.
162. അതിന്നശേഷം സന്തോഷത്തോടുകൂടി ഓരോരൊ വൃത്താന്തങ്ങളെ പറയുവാനാരംഭിച്ചസമയം പ്രിയവയസ്യന്മാരാൽ അനുയുക്തനായ രാജവാഹനൻ തന്റെയും സോമദത്തപുഷ്പകോത്ഭവന്മാരുടേയും ചരിതത്തെ വിവരിച്ചതിൽപിന്നെ നിജപ്രിയസുഹൃത്തകളുടേയും വൃത്താന്തത്തെ കേൾപ്പാനായി പ്രസംഗത്തെ ഉണ്ടാക്കി അവരോട സ്വസ്വവൃത്താന്തവര്ണ്ണനത്തിന്നായി ആജ്ഞാചിച്ചപ്പോൾ അവരിൽ അപഹാരവര്മ്മാവ ഒന്നാമതായി നിജചരിതത്തെ വര്ണ്ണിപ്പാനാരംഭിച്ചു.
ഇപ്രകാരം ദശകുമാരചരിതത്തിൽ രാജവാഹനചരിതംഎന്ന ഒന്നാമത്തെ ഉഛ്വാസം സമാപ്തമായി.
159. രാജവാഹനനും ഭവദഭിമതംപോലെതന്നെയാവട്ടെ എന്ന മറുവടി പറഞ്ഞതിന്നശേഷം അപഹാരവർമ്മ നിര്‍ദ്ദിഷ്ടമായ മാഗ്ഗത്തിലൂടെ നിര്‍ഗ്ഗമിച്ച നഗരബഹിഃപ്രദേശത്തിൽ അതിമഹത്തായ ഒരു വടവൃക്ഷത്തിന്റെ വെള്ളപ്പട്ടപോലെ ശുഭ്രമായ സൈകതത്തോടുകൂടിയും ഗംഗാതരംഗവാതശീതളമായും ഇരിക്കുന്ന തലത്തിൽ ചെന്ന ചണ്ഡപോതഗജപതിയിൽ നിന്ന ഇറങ്ങി മുമ്പിൽ ഇറങ്ങിയ അപഹാരവർമ്മാവിനാൽ നിജ കരതലംകൊണ്ട വേഗേന സമീകൃതമായ ഭാഗീരഥീപുളിനത്തിൽ ഗജപൃഷ്ഠത്തിൽ എന്നപോലെ സുഖമായി വസിക്കുകയും ചെയ്തു.
160. അങ്ങിനെ സുഖാസീനനായ രാജവാഹനനെ ധനമിത്രനാകിൽ ഉപഹാരവര്മ്മാവ- അര്ത്ഥപാലൻ - പ്രമതി- മിത്രഗുപ്തൻ - മന്ത്രഗുപ്തൻ - വിശ്രുതൻ- മിഥിലാധിപതിയായ പ്രഹാരവര്മ്മാവ ഇവരോടും കാശിപതിയായ കാമപാലൻ- ചംപേശ്വരനായ സിംഹവര്മ്മാവ ഇവരോടും കൂടി സമീപത്തിൽ ചെന്ന നമസ്കരിച്ചതിന്നശേഷം രാജവാഹനനും സന്തോഷത്തോടുകൂടി എഴുനീറം ഓ- എല്ലാമിത്രഗണവും ഒന്നായി വന്ന ചേര്ന്നുവെല്ലൊ ഇതിൽപരം എന്തൊരു അഭ്യദയമാണ വരുവാനുള്ളത എന്നു പറഞ്ഞുംകൊണ്ട യഥോചിതോപചാരത്ത ചേയ്ത ഗാഢമാകുംവണ്ണം പരിരംഭണംചേയ്തു.
161. കാശിപതിയേയും മിഥിലാരാജാവിനേയും അംഗരാജാവിനേയും സുഹൃന്മുഖേന അറിഞ്ഞ പിതാവിനെപോലെ വന്ദിച്ചതിന്നശേഷം അവരും ഹര്ഷാതിശയത്താൽ കമ്പിതവലിതശിരസ്സോടും കൂടി വേഗേന ആശ്ലേഷണം ചേയ്ത അഭിനന്ദിക്കുകയുംചെയ്തു.
162. അതിന്നശേഷം സന്തോഷത്തോടുകൂടി ഓരോരൊ വൃത്താന്തങ്ങളെ പറയുവാനാരംഭിച്ചസമയം പ്രിയവയസ്യന്മാരാൽ അനുയുക്തനായ രാജവാഹനൻ തന്റെയും സോമദത്തപുഷ്പകോത്ഭവന്മാരുടേയും ചരിതത്തെ വിവരിച്ചതിൽപിന്നെ നിജപ്രിയസുഹൃത്തകളുടേയും വൃത്താന്തത്തെ കേൾപ്പാനായി പ്രസംഗത്തെ ഉണ്ടാക്കി അവരോട സ്വസ്വവൃത്താന്തവര്ണ്ണനത്തിന്നായി ആജ്ഞാചിച്ചപ്പോൾ അവരിൽ അപഹാരവര്മ്മാവ ഒന്നാമതായി നിജചരിതത്തെ വര്ണ്ണിപ്പാനാരംഭിച്ചു.
ഇപ്രകാരം ദശകുമാരചരിതത്തിൽ രാജവാഹനചരിതംഎന്ന ഒന്നാമത്തെ ഉഛ്വാസം സമാപ്തമായി.
ഉത്തരപീഠികയിൽ രണ്ടാമുഛ്വാസം.
അപഹാരവമ്മാവ പറയുന്നു .
163 ദേവ ഭവാൻ കേട്ടാലും- തിരുമനസ്സുകൊണ്ട് ദ്വിജോപകാരത്തിന്നായി പാതാള വിവരത്തെ അവതരിച്ചസമയം ചംപാനഗരിയുടെ ബാഹ്യോപവനത്തിൽ തപഃപ്രഭാവത്താൽ ഉൽപന്നദിവ്യദൃഷ്ടിയായി ഒരു മഹര്‍ഷി ഇരിക്കുന്നുണ്ടെന്ന ചിലർ തമ്മിൽ പറയുന്നതിനെ കേട്ടറിഞ്ഞതിന്നശേഷം ആ മഹാമുനിയിൽനിന്ന ഭവൽഗതിയെ അറിയണമെന്ന നിശ്ചയിച്ച അവിടെ ചെന്നപ്പോൾ ആ ആശ്രമത്തിൽ ഒരു ചൂതവൃക്ഷത്തിന്റെ ഛായയിൽ ഭ്രാന്തമാനസനെന്നപോലെ ഇരിക്കുന്ന ഒരു താപസനെ കാണുവാനിടയായിവന്നു.
164. അപ്പോൾ ആ താപസനാൽ അതിഥിയെപോലെ സൽകൃതനായ ഞാൻ ക്ഷണനേരം വിശ്രമിച്ചതിന്നശേഷം ഷള്ഗുണോപേതനായ മരീചിമഹര്‍ഷി എവിടെ പോയിരിക്കുന്നു. പ്രസംഗവശാൽ പ്രോഷിതനായ എന്റെ പ്രിയസുഹൃത്തിന്റെ സ്ഥിതിയെ അദ്ദേഹത്തിൽനിന്ന അറിയാമെന്നവിചാരിച്ച ഞാൻ വന്നതാണ. ആ മഹര്‍ഷി അത്യാശ്ചര്യജ്ഞാനവാനാണെന്ന പ്രസിദ്ധമായി കേട്ടിരിക്കുന്നു. എന്ന ഞാൻ പറഞ്ഞപ്പോൾ ആ തപോധനൻ ദിഘശ്വാസത്തേവിട്ട എന്നോട പറയുവാനാരംഭിച്ചു.
165. ഈ ആശ്രമത്തിൽ അങ്ങിനെ ഒരു മഹാമുനി ഉണ്ടായിരുന്നു. അദ്ദേഹത്തെ ഒരു നാൾ കാമമഞ്ജരി എന്ന പ്ര സിദ്ധയായി അംഗപുരീതിലകായമാനയായിരിക്കുന്ന ഒരു വാരയുവതി ബാഷ്പബിന്ദുസ്നപിതപയോധരയായി വന്നചേര്‍ന്ന നിര്വ്വേദത്തോടുകൂടി പാദമൂലത്തിൽ വീണ നമസ്കരിച്ച വന്ദിച്ചു.
166. ആ അവസരത്തിൽതന്നെ അവളുടെ മാതാവ മുതലായ ആപ്തജനങ്ങളും അനുക്രോശത്തോടുകൂടി ഉടനെ ഓടിവന്ന അവിടെ വന്നചേര്ന്നപ്പോൾ കൃപാലുവായ തപോനിധി അവരെ നല്ല വാക്കു പറഞ്ഞ സമാശ്വസിപ്പിച്ചതിന്നശേഷം ആ ഗണികയോടു ദുഃഖകാരണമെന്തെന്ന ചോദിച്ചു. ആ സമയം അവൾ ലജ്ജാവിഷാദത്തോടും മഹര്‍ഷിയിൽ ബഹുമാനത്തോടും കൂടി പറയുവാനാരംഭിച്ചു.
167. ഭഗവൻ കേട്ടാലും- ഇഹലോകസുഖത്തിന്റെ അഭാജനമായ ഈ ഞാൻ പാരലൌകികമായ ശ്രേയസ്സിന്നായി ആര്ത്താനുഗ്രഹപ്രഖ്യാതമായ ഭവൽപാദമൂലത്തിൽ ഇതാ ശരണം പ്രാപിക്കുന്നു എന്ന പറഞ്ഞ ഉടനെ അവളുടെ ജനനിയും തൊഴുതും കൊണ്ട പലിതശാരമായ ശിഖണ്ഡബന്ധംകൊണ്ട ഭൂമിയെ സ്പർശിച്ച എഴുനീറ്റ പറയുന്നു.
168. ഭഗവൻ ഭവദ്ദാസിയായ എന്റെ ദുഹിതാവ മദീയ ദോഷത്തെയാണ ഭവത്സന്നിധാനത്തിൽ അറിയിക്കുന്നത. ഞാൻ സ്വൊചിതകര്മ്മാചരണത്തിന്നായി പ്രേരണം ചെയ്യുന്നതിനെതന്നെയാണ ഇവൾ ദോഷമായി ഗണിക്കുന്നത്. ഇത ഗണികാമാതാക്കന്മാരുടെ അധികാരമല്ലെ. ഭഗവൻ കേട്ടാലും.
അപഹാരവമ്മാവ പറയുന്നു .
163 ദേവ ഭവാൻ കേട്ടാലും- തിരുമനസ്സുകൊണ്ട് ദ്വിജോപകാരത്തിന്നായി പാതാള വിവരത്തെ അവതരിച്ചസമയം ചംപാനഗരിയുടെ ബാഹ്യോപവനത്തിൽ തപഃപ്രഭാവത്താൽ ഉൽപന്നദിവ്യദൃഷ്ടിയായി ഒരു മഹര്‍ഷി ഇരിക്കുന്നുണ്ടെന്ന ചിലർ തമ്മിൽ പറയുന്നതിനെ കേട്ടറിഞ്ഞതിന്നശേഷം ആ മഹാമുനിയിൽനിന്ന ഭവൽഗതിയെ അറിയണമെന്ന നിശ്ചയിച്ച അവിടെ ചെന്നപ്പോൾ ആ ആശ്രമത്തിൽ ഒരു ചൂതവൃക്ഷത്തിന്റെ ഛായയിൽ ഭ്രാന്തമാനസനെന്നപോലെ ഇരിക്കുന്ന ഒരു താപസനെ കാണുവാനിടയായിവന്നു.
164. അപ്പോൾ ആ താപസനാൽ അതിഥിയെപോലെ സൽകൃതനായ ഞാൻ ക്ഷണനേരം വിശ്രമിച്ചതിന്നശേഷം ഷള്ഗുണോപേതനായ മരീചിമഹര്‍ഷി എവിടെ പോയിരിക്കുന്നു. പ്രസംഗവശാൽ പ്രോഷിതനായ എന്റെ പ്രിയസുഹൃത്തിന്റെ സ്ഥിതിയെ അദ്ദേഹത്തിൽനിന്ന അറിയാമെന്നവിചാരിച്ച ഞാൻ വന്നതാണ. ആ മഹര്‍ഷി അത്യാശ്ചര്യജ്ഞാനവാനാണെന്ന പ്രസിദ്ധമായി കേട്ടിരിക്കുന്നു. എന്ന ഞാൻ പറഞ്ഞപ്പോൾ ആ തപോധനൻ ദിഘശ്വാസത്തേവിട്ട എന്നോട പറയുവാനാരംഭിച്ചു.
165. ഈ ആശ്രമത്തിൽ അങ്ങിനെ ഒരു മഹാമുനി ഉണ്ടായിരുന്നു. അദ്ദേഹത്തെ ഒരു നാൾ കാമമഞ്ജരി എന്ന പ്ര സിദ്ധയായി അംഗപുരീതിലകായമാനയായിരിക്കുന്ന ഒരു വാരയുവതി ബാഷ്പബിന്ദുസ്നപിതപയോധരയായി വന്നചേര്‍ന്ന നിര്വ്വേദത്തോടുകൂടി പാദമൂലത്തിൽ വീണ നമസ്കരിച്ച വന്ദിച്ചു.
166. ആ അവസരത്തിൽതന്നെ അവളുടെ മാതാവ മുതലായ ആപ്തജനങ്ങളും അനുക്രോശത്തോടുകൂടി ഉടനെ ഓടിവന്ന അവിടെ വന്നചേര്ന്നപ്പോൾ കൃപാലുവായ തപോനിധി അവരെ നല്ല വാക്കു പറഞ്ഞ സമാശ്വസിപ്പിച്ചതിന്നശേഷം ആ ഗണികയോടു ദുഃഖകാരണമെന്തെന്ന ചോദിച്ചു. ആ സമയം അവൾ ലജ്ജാവിഷാദത്തോടും മഹര്‍ഷിയിൽ ബഹുമാനത്തോടും കൂടി പറയുവാനാരംഭിച്ചു.
167. ഭഗവൻ കേട്ടാലും- ഇഹലോകസുഖത്തിന്റെ അഭാജനമായ ഈ ഞാൻ പാരലൌകികമായ ശ്രേയസ്സിന്നായി ആര്ത്താനുഗ്രഹപ്രഖ്യാതമായ ഭവൽപാദമൂലത്തിൽ ഇതാ ശരണം പ്രാപിക്കുന്നു എന്ന പറഞ്ഞ ഉടനെ അവളുടെ ജനനിയും തൊഴുതും കൊണ്ട പലിതശാരമായ ശിഖണ്ഡബന്ധംകൊണ്ട ഭൂമിയെ സ്പർശിച്ച എഴുനീറ്റ പറയുന്നു.
168. ഭഗവൻ ഭവദ്ദാസിയായ എന്റെ ദുഹിതാവ മദീയ ദോഷത്തെയാണ ഭവത്സന്നിധാനത്തിൽ അറിയിക്കുന്നത. ഞാൻ സ്വൊചിതകര്മ്മാചരണത്തിന്നായി പ്രേരണം ചെയ്യുന്നതിനെതന്നെയാണ ഇവൾ ദോഷമായി ഗണിക്കുന്നത്. ഇത ഗണികാമാതാക്കന്മാരുടെ അധികാരമല്ലെ. ഭഗവൻ കേട്ടാലും.
169. ജനനം മുതൽക്കതന്നെ പുത്രിമാരുടെ അംഗങ്ങളിൽ ഹരിദ്രാതൈലമര്ദ്ദനം- തേജസ്സ്- ബലം- വണ്ണം- മേധാ ഇതുകളെ വര്‍ദ്ധിപ്പിക്കുന്നതും വാതപിത്തകഫങ്ങളേയും ജഠരാഗ്നിയേയും സപ്തധാതുക്കളേയും സമീകരിക്കുന്നതുമായ ആഹാരംകൊണ്ട് ശരീരപോഷണം. അഞ്ചാമത്തെ വയസ്സു മുതൽക്ക തന്നെ പിതാവിന്ന് കൂടി എപ്പോഴും കാണുവാനിടകൊടുക്കാതെ സൂക്ഷിക്കുക. ജന്മദിനത്തിലും സംക്രമാദിപുണ്യദിവസങ്ങളിലും മംഗലവിധി കൊണ്ട ഉത്സവത്തെ കൊണ്ടാടുക. സാംഗകളായ അനംഗവിദ്യകളെ അഭ്യസിപ്പിക്കുക. നൃത്തം- ഗീതം- വാദ്യം- നാട്ട്യം- വിചിത്രങ്ങളായ നല്ല ഗന്ധദ്രവ്യങ്ങൾ- പുഷ്പകലകൾ- പിന്നെ അക്ഷരജ്ഞാനം- വചനകൌശലം ഇതുകളേയും നല്ലവണ്ണം പരിശീലിപ്പിക്കുക. വ്യാകരണം- തര്‍ക്കം- സിദ്ധാന്തം ഇതുകളുടെ അഭിജ്ഞതയെ ഉണ്ടാക്കുക. ജീവികാജ്ഞാനത്തിലും ക്രീഡാകൌശലത്തിലും സജീവനിര്ജ്ജീവാദികളായ ദ്യുതകലകളിലും പരിശീലനം- സുരതകലകളിൽ ആപ്തജനത്തിൽനിന്ന പ്രയത്നപ്പെട്ട പ്രയോഗങ്ങളെ ഗ്രഹിപ്പിക്കുക. ദുഹിതാവിനെ യാത്രോത്സവാദികളിൽ നല്ലവണ്ണം അലംകരിച്ച അനേകപരിജനപരിവൃതയായി പ്രകാശിപ്പിക്കുക. സംഗീതാദി ക്രിയാപ്രയോഗങ്ങളിൽ മുമ്പ പരിചയിപ്പിച്ച ശിക്ഷകന്മാരെക്കൊണ്ട സിദ്ധിയെ പ്രാപിപ്പിക്കുക. ഓരോരൊ മാര്ദ്ദംഗികമൌരജികാദിപ്രവരന്മാരെകൊണ്ട നാനാദേശങ്ങളിലും പ്രസിദ്ധിയെ വളർത്തുക. ലക്ഷണജ്ഞന്മാരെക്കൊണ്ട ശുഭലക്ഷണങ്ങളെ പ്രഖ്യാപിപ്പിക്കുക. പീഠമര്ദ്ദൻ- വിടൻ- വിദൂഷകൻ- ഭിക്ഷുകീ മുതലായവരെകൊണ്ട നാഗരികപുരുഷ സമാജത്തിൽ രൂപശീലശില്പാദിഗുണഗണങ്ങളെ പ്രസ്താവിപ്പിക്കുക. യുവജനങ്ങൾ പ്രാര്ത്ഥിക്കുന്നസമയം അധികമായ ശുല്കത്തിന്മേൽ സ്ഥാപിക്കുക. സ്വഭാവേന രാഗാന്ധനായിട്ടുള്ളവനൊ അല്ലെങ്കിൽ വേശ്യാജനത്തിന്റെ ഭാവാദിദർശനത്താൽ വികൃതചിത്തനായിട്ടുള്ളവനൊ ജാതിരൂപവയോര്ത്ഥശക്തിത്യാഗദാക്ഷ്യാദിഗുണസംപന്നനായ സ്വതന്ത്രപുരുഷനായി കൊടുക്കുക. അതിഗുണവാനും അഭിജ്ഞനുമായിരുന്നാൽ അസ്വതന്ത്രനായിരുന്നാലും ആ യുവാവിന് അല്പമായ ശുദ്ധത്തിന്മേലും ബഹു ധനം വാങ്ങീട്ടാണെന്നുള്ള വ്യപദേശത്തിന്മേലും പുത്രിയെ അര്‍പ്പിക്കുക. സ്വതന്ത്രനല്ലെങ്കിൽ ഗാന്ധർവ്വവിവാഹംകൊണ്ട തൽഗുരു ജനങ്ങളിൽനിന്നും ശുല്കത്തെ അപഹരിക്കുക. പ്രഥമത ലഭിക്കാതെപോയാൽ പ്രഭു സ്വാധീനനായതിന്നശേഷം ദ്രവ്യത്തെ സാധിക്കുക. കാമി അത്യന്തം അനുരക്തനായിരുന്നാൽ ദുഹിതാവിനെക്കൊണ്ട പാതിവ്രത്യനിഷ്ഠയെ അനുഷ്ഠിപ്പിക്കുക. ധനത്തിന്ന നിത്യനൈമിത്തികപ്രീതി സാധകത്വം ഹേതുവായിട്ട ഹൃതാവശിഷ്ടമായ വിടധനത്തേയും നാനോപായങ്ങളെക്കൊണ്ട അപഹരിക്കുക. ധനത്തെ തരാത്ത ലുബ്ധനോട വിരോധമായിരുന്നു ഉപേക്ഷിക്കുക. ലുബ്ധനായ രാഗിക്ക ആസന്നഗൃഹവേശ്യാപതിയെക്കൊണ്ട ഉത്സാഹിപ്പിച്ച ത്യാഗശക്തിയെ വര്‍ദ്ധിപ്പിക്കുക. നിർദ്ധനനായ കാമുകനെ വചനതിരസ്കാരംകൊണ്ടും ലോകനിന്ദനംകൊണ്ടും മുഹിതനിരോധനംകൊണ്ടും ലജ്ജോൽപാദനംകൊണ്ടും അന്യസംഗമനംകൊണ്ടും അപമാനനംകൊണ്ടും ദൂരീകരിക്കുക. ധനപ്രദന്മാരായി ഉപദ്രവനിവാരകന്മാരായി യോഗ്യന്മാരായ ധനികന്മാരോടുകൂടി പിന്നേയും പിന്നേയും സംയോജിപ്പിക്കുക മുതലായ്മ ഗണികമാതാവിന്റെ അധികാരമല്ലെയൊ. ഗണികാജനത്തിന്നാകിൽ വിടനേകുറിച്ച സംഗമവിഷയത്വം മാത്രമല്ലാതെ കേവലം മനസ്സംഗമുണ്ടാവുന്നതല്ലാ. ഒരു സമയം വിടയുവാവിൽ പ്രീതിയുണ്ടായിവന്നാലും മാതാവിന്റെയൊ മാതാമഹിമയുടേയൊ ശാസനത്തെ അതിക്രമിക്കാനും പാടില്ലാ. ഇങ്ങിനെ ഇരിക്കെ ഇവൾ പ്രജാപതിവിഹിതമായ സ്വധര്‍മ്മത്തെ അതിക്രമിച്ച വലിയ ധനികനായ ഒരു യുവാവിനെ കോപിപ്പിച്ച ഉപേക്ഷിച്ച രൂപമാത്രധനനായി ആഗന്തുകനായ ഒരു ദ്വിജയുവാവിൽ താൻ തന്നെ ചിലവചേയ്ത രമിച്ചുംകൊണ്ട ഒരു മാസത്തോളമായി കഴിച്ചുകൂട്ടുന്നു. ഇതുനിമിത്തം സ്വകുഡുംബവും കഷ്ടത്തിലായിതീര്ന്നു. ദുര്‍മ്മതിയായ ഇവൾ നല്ലവളല്ലാ എന്നപറഞ്ഞ ഞാൻ ഈ നടവടിക്ക വിരോധമായിനിന്നപ്പോൾ ഇവൾ കോപിച്ച വനവാസത്തിന്നായി പുറപ്പെട്ടപോന്നതാണ. ഇവൾ ഈ നിര്ബ്ബന്ധനിശ്ചയത്തിൽനിന്ന പിൻവലിക്കാത്തപക്ഷം ഞങ്ങൾ എല്ലാവരും അനന്യശരണമാരായിട്ട ഇവിടെതന്നെ ഇരുന്ന അനശനംകൊണ്ട മരിക്കുവാൻ തന്നെയാണ ഉറച്ചിരിക്കുന്നത എന്നും മറ്റും പറഞ്ഞ ഗണികാമാതാവ കരഞ്ഞും തുടങ്ങി.
170. അതിന്നശേഷം താപസവരനാൽ ഭദ്രെ നീ കേട്ടാലും- പരം വനവാസം ദുഃഖകരമായിട്ടുള്ളതാണെല്ലൊ. ഇതിന്ന മോക്ഷമൊ അല്ലെങ്കിൽ സ്വര്‍ഗ്ഗമൊ ഫലമാകുന്നു. ഇതുകളിൽ ഒന്നാമത്തേത പ്രകൃഷ്ടമായ ജ്ഞാനം കൊണ്ടസാധിക്കേണ്ടതാകയാൽ പ്രായേണ ദുസ്സാദ്ധ്യമായിട്ടുള്ളതതന്നെ. രണ്ടാമത്തേതാകിൽ കുലധർമ്മത്തെ അനുഷ്ഠിക്കുന്ന സകലജനങ്ങൾക്കും സുലഭമായിട്ടുള്ളതുമാകുന്നു. ആകയാൽ ദുഷ്കരമായ ഈ തപോനുഷ്ഠാനത്തിൽനിന്ന് വിരമിച്ച മാതാവിന്റെ മതത്തേതന്നെ അനുവർത്തിക്കണം. എന്നിങ്ങിനെ കൃപയോടുകൂടി അഭിഹിതയായ ആ കാമമഞ്ജരീ- ഭഗവൻ ഭവാന്റെ പാദമൂലം ശരണമായിഭവിക്കുന്നില്ല. എന്നുവരികിൽ അനാഥയായ എനിക്കു അഗ്നി ഭഗവാൻ തന്നെ ശരണമായി വരട്ടെ. എന്ന പറഞ്ഞ ദുഃഖിതയായി നിന്നപ്പോൾ ആ താപസവരൻ കുറെ നേരം ആലോചിച്ച ഗണികാമാതാവിനോടായി പറയുവാനാരംഭിച്ചു.
170. അതിന്നശേഷം താപസവരനാൽ ഭദ്രെ നീ കേട്ടാലും- പരം വനവാസം ദുഃഖകരമായിട്ടുള്ളതാണെല്ലൊ. ഇതിന്ന മോക്ഷമൊ അല്ലെങ്കിൽ സ്വര്‍ഗ്ഗമൊ ഫലമാകുന്നു. ഇതുകളിൽ ഒന്നാമത്തേത പ്രകൃഷ്ടമായ ജ്ഞാനം കൊണ്ടസാധിക്കേണ്ടതാകയാൽ പ്രായേണ ദുസ്സാദ്ധ്യമായിട്ടുള്ളതതന്നെ. രണ്ടാമത്തേതാകിൽ കുലധർമ്മത്തെ അനുഷ്ഠിക്കുന്ന സകലജനങ്ങൾക്കും സുലഭമായിട്ടുള്ളതുമാകുന്നു. ആകയാൽ ദുഷ്കരമായ ഈ തപോനുഷ്ഠാനത്തിൽനിന്ന് വിരമിച്ച മാതാവിന്റെ മതത്തേതന്നെ അനുവർത്തിക്കണം. എന്നിങ്ങിനെ കൃപയോടുകൂടി അഭിഹിതയായ ആ കാമമഞ്ജരീ- ഭഗവൻ ഭവാന്റെ പാദമൂലം ശരണമായിഭവിക്കുന്നില്ല. എന്നുവരികിൽ അനാഥയായ എനിക്കു അഗ്നി ഭഗവാൻ തന്നെ ശരണമായി വരട്ടെ. എന്ന പറഞ്ഞ ദുഃഖിതയായി നിന്നപ്പോൾ ആ താപസവരൻ കുറെ നേരം ആലോചിച്ച ഗണികാമാതാവിനോടായി പറയുവാനാരംഭിച്ചു.
171. ഭദ്ര നീ ഇപ്പോൾ ഗൃഹത്തിലേക്കതന്നെ മടങ്ങി പോയി കുറെ കാലം ക്ഷമിച്ചിരിക്കണം. സുകുമാരിയായി സുലോചഭോഗങ്ങൾക്ക അനുരൂപയായ ഇവൾക്കു അരണ്യവാസത്തിൽ ഉണ്ടാകുന്ന വ്യസനംകൊണ്ട വെറുപ്പ തോന്നുകയും പിന്നേയും പിന്നേയും ഞാൻ ഉപദേശിക്കുകയും ചെയ്യുന്ന സമയം ഇവൾ സ്വഭാവത്തിൽതന്നെ വന്നചേരും എന്നുള്ള മുനിശാസനത്തെ കേട്ടതിന്നശേഷം കാമമഞ്ജരിയുടെ സ്വജനങ്ങൾ എന്നാൽ അങ്ങിനെതന്നെ എന്നും പറഞ്ഞ മടങ്ങിപോകയും ചേയ്തു.
172. അനന്തരം കാമമഞ്ജരീ അതി ഭക്തിയോടുകൂടി ക്ഷാളിതവസ്ത്രയുഗളത്തെ ധരിച്ച അധികമായി ശരീരസംസ്കാരത്തെ ചെയ്യാതേതന്നെ ആശ്രമവനത്തിലുള്ള ബാലവൃക്ഷങ്ങളുടെ തടങ്ങളിൽ ജലം കൊണ്ടുവന്ന നനച്ചും ദേവതാര്ച്ചനത്തിന്ന വേണ്ടുന്ന കുസുമങ്ങളെ പറച്ചുകൊണ്ടുവന്നും അനേകവിധ പൂജാവിധികളെ ചേയ്തും പരമശിവനേകുറിച്ച ഗന്ധം- മാല്യം- ധൂപം- ദീപം- ഗീതം- വാദ്യം- നൃത്തം മുതലായ ഉപഹാരങ്ങളേക്കൊണ്ടും വിജനത്തിലിരിക്കുന്ന സമയം ധര്മ്മാത്ഥകാമസംബന്ധിനികളായ കഥകളേക്കൊണ്ടും സമയോചിതങ്ങളായ ആത്മതത്വവാദങ്ങളേക്കൊണ്ടും മറ്റും അല്പകാലം കൊണ്ടുതന്നെ ആ തപോനിധിയെ അനുരക്തനാക്കിതീർത്തു.
173. അങ്ങിനേയിരിക്കുമ്പോൾ ഒരു നാൾ കാമമഞ്ജരീ ആ മുനിവരനെ രഹസ്സിങ്കിൽ അനുരക്തനായി കണ്ടതിന്നശേഷം ഹാ കഷ്ടം അര്‍ത്ഥകാമങ്ങളെ ധര്‍മ്മത്തോടുകൂടി ഗണിച്ചവരുന്ന ജനങ്ങൾ മൂഢമനസ്സുകൾതന്നെ എന്നപറഞ്ഞ അല്പം മന്ദഹാസത്തെ ചേയ്തപ്പോൾ ബാലെ ഏതൊരു അംശംകൊണ്ടാണ ധര്‍മ്മം അര്‍ത്ഥകാമങ്ങളെ അതിശയിക്കുന്നതായി നീ അഭിപ്രായപ്പെട്ടത് പറയുക. എന്ന മരിചിയാൽ പ്രേരിതമായിട്ട അവൾ ലജ്ജാമനോഹരമാകുംവണ്ണം പറയുവാനാരംഭിച്ചു.
174. ഭഗവൻ ഷൾഗുണവിശിഷ്ടനായ ഇവിടേക്കു എങ്കിൽനിന്നായിരിക്കാം ധര്‍മ്മാര്‍ത്ഥകാമങ്ങളുടെ ബലാബലജ്ഞനത്തെ സാധിക്കേണ്ടത. അല്ലെങ്കിൽ ഇത ദാസജനങ്ങളെ അനുഗ്രഹിക്കുന്ന സമ്പ്രദായഭേദമായിരിക്കാം. ഇരിക്കട്ടെ കേട്ടാലും- ധര്മ്മത്തോടുകൂടാതെ അര്‍ത്ഥകാമങ്ങളുടെ ഉൽഭവംതന്നെ ഉണ്ടാവുന്നതല്ലെല്ലൊ. ധര്മ്മമാകിൽ അര്‍ത്ഥകാമങ്ങളെ അപേക്ഷിക്കാതെതന്നെ നിവൃത്തിസുഖോല്പത്തിക്ക ഹേതുഭൂതമായും കേവലം ബുദ്ധിസമാധാനംകൊണ്ട സാദ്ധ്യമായിട്ടും ഇരിക്കുന്നു. ആ ധര്‍മ്മം അര്ത്ഥകാമങ്ങളേപോലെ ബാഹ്യസാധനങ്ങൾക്ക അത്യന്തം അധീനമായിരിക്കുന്നില്ലാ. എന്ന തന്നെയുമല്ലാ തത്വജ്ഞാനത്താൽ സംവദിതമായ ധര്‍മ്മം ഏതവിധേനയും അനുഷ്ഠിക്കപ്പെടുന്ന അര്ത്ഥകാമങ്ങളാൽ ബാധിക്കപ്പെടുന്നതുമല്ലാ. ഒരു സമയം ബാധിതമായി വന്നാലും അല്പ പ്രയത്നംകൊണ്ട യഥാസ്ഥിതിയെതന്നെ പ്രാചിച്ച സകല ദോഷങ്ങളേയും ദൂരീകരിച്ച അനല്പമായ ശ്രേയസ്സിനെ ഉണ്ടാക്കിതീര്ക്കുന്നതുമാകുന്നു. ഈ സംഗതിയെ ഒന്ന ഉപപാദിക്കാം. പിതാമഹന തിലോത്തമാഭിലാഷവും- പരമശിവന അനേകം മുനിപത്നീസമാഗമവും- ശ്രീകൃഷ്ണന പതിനാറായിരം അന്തഃപുരസ്ത്രീകളോടുകൂടി ഉണ്ടായ വിഹാരവും- ബ്രഹ്മാവിന നിജപുത്രിയിൽ കൂടി രാഗാനുവൃത്തിയും- മഹേന്ദ്രനഅഹല്യാജാരതയും- ചന്ദ്രന ഗുരുതല്പഗമനവും സൂര്യന അശ്വസ്ത്രീഗമനവും. വായുവിന കേസരിഭാര്യാസംഗമവും- ബൃഹസ്പതിക്ക ഉതത്ഥ്യനെന്ന ജേഷ്ഠഭ്രാതാവിന്റെ ഭാര്യാദിസരണവും- പരാശരമഹര്ഷിക്ക ദാശകന്യകാഗമനവും- വേദവ്യാസന തന്റെ ഭ്രാതാവായ വിചിത്രവീര്യമഹാരാജാവിന്റെ ഭാര്യാസംഗമവും- അത്രിമുനിക്കു മൃഗീസംഭോഗവും- അമരന്മാര്‍ക്ക് ഓരോരോ കാര്യകാലങ്ങളിൽ പലവിധമായ അകൃത്യകരണവും ഉണ്ടായിട്ടുണ്ടെങ്കിലും ജ്ഞാനബലം ഹേതുവായിട്ട കേവലം ധര്‍മ്മത്തെ ബാധിക്കുന്നില്ലാ. ധര്‍മ്മാചരണം കൊണ്ട പരിശുദ്ധമായ മനസ്സിൽ ആകാശത്തിൽ രജസ്സ് എന്ന പോലെ രജോഗുണം കേവലം സംബന്ധിക്കുന്നതല്ലാ. ഈ വക കാരണങ്ങളാൽ അര്‍ത്ഥകാമങ്ങൾ ധമ്മത്തിന്റെ നൂറിൽ ഒരു കലയേകൂടി അനുസരിക്കുന്നില്ലാ എന്ന ഞാൻ വിചാരിക്കുന്നു.
175. മരീചിമഹര്‍ഷി കാമമഞ്ജരിയുടെ ഈ വിധമുള്ള പ്രസംഗത്തെ കേട്ടതിന്നശേഷം അനുരക്തനായി പറഞ്ഞതാവിത. അയി വിലാസിനി- തത്വജ്ഞാനികൾക്കു വിഷയോപഭോഗംനിമിത്തമായി ധര്‍മ്മഹാനി വരുന്നതല്ലാ എന്ന നി വിചാരിക്കുന്നത ശരിതന്നെ. എന്നാൽ ഞാൻ ജനനം മുതൽക്കതന്നെ അര്‍ത്ഥകാമങ്ങളുടെ വാര്ത്തയേകൂടി കേൾക്കാത്ത ദേഹമാകുന്നു. ആകയാൽ ഈ അര്‍ത്ഥകാമങ്ങൾ ഏതൊരു രൂപത്തോടും ഏതൊരു പരിവാരങ്ങളോടും കൂടിയിരിക്കുന്നു എന്നും ഇതുകളുടെ ഫലം എന്താകുന്നുഎന്നും അറിവാനാഗ്രഹിക്കുന്നു എന്ന മഹര്‍ഷി പറഞ്ഞതിന്നശേഷം കാമമഞ്ജരി പറയുവാനാരംഭിച്ചു.
172. അനന്തരം കാമമഞ്ജരീ അതി ഭക്തിയോടുകൂടി ക്ഷാളിതവസ്ത്രയുഗളത്തെ ധരിച്ച അധികമായി ശരീരസംസ്കാരത്തെ ചെയ്യാതേതന്നെ ആശ്രമവനത്തിലുള്ള ബാലവൃക്ഷങ്ങളുടെ തടങ്ങളിൽ ജലം കൊണ്ടുവന്ന നനച്ചും ദേവതാര്ച്ചനത്തിന്ന വേണ്ടുന്ന കുസുമങ്ങളെ പറച്ചുകൊണ്ടുവന്നും അനേകവിധ പൂജാവിധികളെ ചേയ്തും പരമശിവനേകുറിച്ച ഗന്ധം- മാല്യം- ധൂപം- ദീപം- ഗീതം- വാദ്യം- നൃത്തം മുതലായ ഉപഹാരങ്ങളേക്കൊണ്ടും വിജനത്തിലിരിക്കുന്ന സമയം ധര്മ്മാത്ഥകാമസംബന്ധിനികളായ കഥകളേക്കൊണ്ടും സമയോചിതങ്ങളായ ആത്മതത്വവാദങ്ങളേക്കൊണ്ടും മറ്റും അല്പകാലം കൊണ്ടുതന്നെ ആ തപോനിധിയെ അനുരക്തനാക്കിതീർത്തു.
173. അങ്ങിനേയിരിക്കുമ്പോൾ ഒരു നാൾ കാമമഞ്ജരീ ആ മുനിവരനെ രഹസ്സിങ്കിൽ അനുരക്തനായി കണ്ടതിന്നശേഷം ഹാ കഷ്ടം അര്‍ത്ഥകാമങ്ങളെ ധര്‍മ്മത്തോടുകൂടി ഗണിച്ചവരുന്ന ജനങ്ങൾ മൂഢമനസ്സുകൾതന്നെ എന്നപറഞ്ഞ അല്പം മന്ദഹാസത്തെ ചേയ്തപ്പോൾ ബാലെ ഏതൊരു അംശംകൊണ്ടാണ ധര്‍മ്മം അര്‍ത്ഥകാമങ്ങളെ അതിശയിക്കുന്നതായി നീ അഭിപ്രായപ്പെട്ടത് പറയുക. എന്ന മരിചിയാൽ പ്രേരിതമായിട്ട അവൾ ലജ്ജാമനോഹരമാകുംവണ്ണം പറയുവാനാരംഭിച്ചു.
174. ഭഗവൻ ഷൾഗുണവിശിഷ്ടനായ ഇവിടേക്കു എങ്കിൽനിന്നായിരിക്കാം ധര്‍മ്മാര്‍ത്ഥകാമങ്ങളുടെ ബലാബലജ്ഞനത്തെ സാധിക്കേണ്ടത. അല്ലെങ്കിൽ ഇത ദാസജനങ്ങളെ അനുഗ്രഹിക്കുന്ന സമ്പ്രദായഭേദമായിരിക്കാം. ഇരിക്കട്ടെ കേട്ടാലും- ധര്മ്മത്തോടുകൂടാതെ അര്‍ത്ഥകാമങ്ങളുടെ ഉൽഭവംതന്നെ ഉണ്ടാവുന്നതല്ലെല്ലൊ. ധര്മ്മമാകിൽ അര്‍ത്ഥകാമങ്ങളെ അപേക്ഷിക്കാതെതന്നെ നിവൃത്തിസുഖോല്പത്തിക്ക ഹേതുഭൂതമായും കേവലം ബുദ്ധിസമാധാനംകൊണ്ട സാദ്ധ്യമായിട്ടും ഇരിക്കുന്നു. ആ ധര്‍മ്മം അര്ത്ഥകാമങ്ങളേപോലെ ബാഹ്യസാധനങ്ങൾക്ക അത്യന്തം അധീനമായിരിക്കുന്നില്ലാ. എന്ന തന്നെയുമല്ലാ തത്വജ്ഞാനത്താൽ സംവദിതമായ ധര്‍മ്മം ഏതവിധേനയും അനുഷ്ഠിക്കപ്പെടുന്ന അര്ത്ഥകാമങ്ങളാൽ ബാധിക്കപ്പെടുന്നതുമല്ലാ. ഒരു സമയം ബാധിതമായി വന്നാലും അല്പ പ്രയത്നംകൊണ്ട യഥാസ്ഥിതിയെതന്നെ പ്രാചിച്ച സകല ദോഷങ്ങളേയും ദൂരീകരിച്ച അനല്പമായ ശ്രേയസ്സിനെ ഉണ്ടാക്കിതീര്ക്കുന്നതുമാകുന്നു. ഈ സംഗതിയെ ഒന്ന ഉപപാദിക്കാം. പിതാമഹന തിലോത്തമാഭിലാഷവും- പരമശിവന അനേകം മുനിപത്നീസമാഗമവും- ശ്രീകൃഷ്ണന പതിനാറായിരം അന്തഃപുരസ്ത്രീകളോടുകൂടി ഉണ്ടായ വിഹാരവും- ബ്രഹ്മാവിന നിജപുത്രിയിൽ കൂടി രാഗാനുവൃത്തിയും- മഹേന്ദ്രനഅഹല്യാജാരതയും- ചന്ദ്രന ഗുരുതല്പഗമനവും സൂര്യന അശ്വസ്ത്രീഗമനവും. വായുവിന കേസരിഭാര്യാസംഗമവും- ബൃഹസ്പതിക്ക ഉതത്ഥ്യനെന്ന ജേഷ്ഠഭ്രാതാവിന്റെ ഭാര്യാദിസരണവും- പരാശരമഹര്ഷിക്ക ദാശകന്യകാഗമനവും- വേദവ്യാസന തന്റെ ഭ്രാതാവായ വിചിത്രവീര്യമഹാരാജാവിന്റെ ഭാര്യാസംഗമവും- അത്രിമുനിക്കു മൃഗീസംഭോഗവും- അമരന്മാര്‍ക്ക് ഓരോരോ കാര്യകാലങ്ങളിൽ പലവിധമായ അകൃത്യകരണവും ഉണ്ടായിട്ടുണ്ടെങ്കിലും ജ്ഞാനബലം ഹേതുവായിട്ട കേവലം ധര്‍മ്മത്തെ ബാധിക്കുന്നില്ലാ. ധര്‍മ്മാചരണം കൊണ്ട പരിശുദ്ധമായ മനസ്സിൽ ആകാശത്തിൽ രജസ്സ് എന്ന പോലെ രജോഗുണം കേവലം സംബന്ധിക്കുന്നതല്ലാ. ഈ വക കാരണങ്ങളാൽ അര്‍ത്ഥകാമങ്ങൾ ധമ്മത്തിന്റെ നൂറിൽ ഒരു കലയേകൂടി അനുസരിക്കുന്നില്ലാ എന്ന ഞാൻ വിചാരിക്കുന്നു.
175. മരീചിമഹര്‍ഷി കാമമഞ്ജരിയുടെ ഈ വിധമുള്ള പ്രസംഗത്തെ കേട്ടതിന്നശേഷം അനുരക്തനായി പറഞ്ഞതാവിത. അയി വിലാസിനി- തത്വജ്ഞാനികൾക്കു വിഷയോപഭോഗംനിമിത്തമായി ധര്‍മ്മഹാനി വരുന്നതല്ലാ എന്ന നി വിചാരിക്കുന്നത ശരിതന്നെ. എന്നാൽ ഞാൻ ജനനം മുതൽക്കതന്നെ അര്‍ത്ഥകാമങ്ങളുടെ വാര്ത്തയേകൂടി കേൾക്കാത്ത ദേഹമാകുന്നു. ആകയാൽ ഈ അര്‍ത്ഥകാമങ്ങൾ ഏതൊരു രൂപത്തോടും ഏതൊരു പരിവാരങ്ങളോടും കൂടിയിരിക്കുന്നു എന്നും ഇതുകളുടെ ഫലം എന്താകുന്നുഎന്നും അറിവാനാഗ്രഹിക്കുന്നു എന്ന മഹര്‍ഷി പറഞ്ഞതിന്നശേഷം കാമമഞ്ജരി പറയുവാനാരംഭിച്ചു.
176. ഭഗവൻ കേട്ടാലും അര്ത്ഥമാകിൽ ആര്‍ജ്ജനം- വര്‍ദ്ധനം- രക്ഷണം- ഏതൽ സ്വരൂപമാണ്. കൃഷി- പശുപാലനം- കച്ചവടം- സന്ധി- വിഗ്രഹം ഇത്യാദികൾ അര്‍ത്ഥത്തിന്റെ പരിവാരങ്ങളുമാകുന്നു. സൽപാത്രങ്ങളിൽ അര്‍പ്പിക്കുക തന്നെയാകുന്നു ഫലം. കാമമാകിൽ വിഷയാതിസക്തമനസ്സുകളായ സ്ത്രീപുമാന്മാരുടെ ഉൽകൃഷ്ടമായ സുഖാനുഭവമാണ. ഇഹലോകത്തിൽ രമ്യങ്ങളായും ഉജ്വലങ്ങളായും ഇരിക്കുന്ന സകല വസ്തുക്കളും കാമത്തിന്റെ പരിവാരങ്ങളാകുന്നു. ആലിംഗനചുംബനാദിജനിതമായ പരമാഹ്ലാദവും സ്മരിക്കുന്നേടത്തോളം അതിമധുരമായി അഭിമാനമഹിതമായി അത്യുൽകൃഷ്ടമായി പ്രത്യക്ഷസിദ്ധമായി സ്വാനുഭവവേദ്യമായിരിക്കുന്ന സുഖവും കാമഫലമാകുന്നു. ഇതിന്ന് വേണ്ടിതന്നെയല്ലെ സത്തീര്ത്ഥവാസികളായ നരന്മാര്കൂടി കഷ്ടങ്ങളായ തപസ്സുകളേയും മഹത്തുക്കളായ ദാനങ്ങളേയും- ദാരുണങ്ങളായ യുദ്ധങ്ങളേയും- ദുഷ്ക്കരങ്ങളായ സമുദ്രലംഘനാദികളേയും ചേയ്ത് വരുന്നത്.
177. ഈ വിധമുള്ള കാമമഞ്ജരീവചനത്തെ കേട്ടതിന്ന്ശേഷം ദൈവബലത്താലൊ അല്ലെങ്കിൽ കാമമഞ്ജരിയുടെ ചാതുര്യത്താലൊ അഥവാ സ്വബുദ്ധിമാന്ദ്യത്താലൊ ഏതൊ കാരണത്താൽ ഈ മരീചിമഹാമുനി സ്വനിയമാനുഷ്ഠാനങ്ങളെ അനാദരിച്ച് ആ കാമമഞ്ജരിയിൽതന്നെ അതിസക്തനായിതീർന്നു.
178. കാമമഞ്ജരിയാകിൽ ഏററവും മൂഢബുദ്ധിയായി തീര്‍ന്ന തപോധനനെ പല്ലക്കിൽ കയറ്റി പുരത്തെ പ്രാപിപ്പിച്ച് ഉദാരകാന്തിയായ രാജവീഥിയിലൂടെ സ്വഭവനത്തിൽ കൊണ്ടുവന്ന് നാളെ കാമോത്സവം നടത്തുന്നതാണെന്ന് നഗരങ്ങളിൽ കിണ്ണം മുട്ടി പ്രസിദ്ധമാക്കുകയും ചേയ്തു.
179. പിറ്റേന്ന് സ്നാനാനന്തരം ചന്ദനാദികളെ പൂശിയും- മനോഹരമാലയെ ധരിച്ചും- സാധാരണ കാമിജനങ്ങളുടെ വൃത്തത്തെ ആദരിച്ചും തപോവൃത്തിയിലുള്ള അഭിലാഷത്തെ വിട്ടും- ക്ഷണനേരംകൂടി കാമമഞ്ജരിയുടെ വിരഹത്തിൽ ദൂയമാനനായിതീര്ന്ന ആ മുനിയെ നാനാവിധസമ്പൽസമൃദ്ധമായ രാജമാര്‍ഗ്ഗത്തിലൂടെ ക്രീഡാസഭയിൽ കൊണ്ടുപോയി അവിടെ ഒരു ഉപവനപ്രദേശത്തിൽ അനേകയുവതിജനപരിവൃതനായ മഹാരാജാവിന്റെ സന്നിധിയിൽ ചെന്നതിന്നശേഷം മന്ദഹാസത്തെചേയ്ത് വിസ്മിതനായ രാജാവിനാൽ ഭദ്ര ഭഗവാനായ മരീചിമഹഷിയോടുകൂടി ഇവിടെ ഇരുന്നാലും എന്ന് ആദിഷ്ടയായ കാമമഞ്ജരി സവിലാസമാകുംവണ്ണം നമസ്കരിച്ച് മന്ദസ്മിതത്തെചേയ്തും കൊണ്ട് ഇരുന്നു.
180. ആ സമയം അവിടെനിന്ന ഒരു ഉത്തമയുവതി എഴുനീറ്റ- മഹാരാജാവെ ഇവൾ എന്നെ ജയിച്ചു. ഇന്നമുതൽക്ക ഞാനിവൾക്കു ദാസിയായിരുന്നുകൊള്ളുന്നുണ്ട. എന്ന പറ ഞ്ഞ പ്രഭുവിനെ നമസ്കരിച്ചു. അപ്പോൾ വിസ്മയഹര്ഷനിമിത്തമായിട്ട ജനസമുദായത്തിൽനിന്ന ഒരു കോലാഹലവും ഉണ്ടായി. സന്തുഷ്ടനായ രാജാവും അത്യുത്തമങ്ങളായ രത്നങ്ങൾ. അല ങ്കാരങ്ങൾ. ദാസീജനപരിവാരങ്ങൾ ഇതുകളെക്കൊണ്ട് സമ്മാനിച്ചയച്ചതിന്നശേഷം വേശസ്ത്രീകളാലും പൌരപ്രവരന്മാരാലും കൂട്ടംകൂട്ടമായി പ്രശസ്യമാനയായ കാമമഞ്ജരി സ്വഭവനത്തിലേക്കായി പോകുന്നതിന്ന മുമ്പായിതന്നെ ആ ഋഷിവരനോട പറഞ്ഞതാവിത- ഭഗവൻ - ഇതാ തൊഴുതു കൊള്ളുന്നു. ഭഗവാൻ ഈ ദാസജനത്തേകുറിച്ച നല്ലവണ്ണം അനുഗ്രഹിച്ചിരിക്കുന്നു. ഇനി ഇപ്പോൾ സ്വാർത്ഥമായ തപോനുഷ്ഠാനത്തെ തന്നെ അനുവർത്തിച്ചകൊണ്ടാലും എന്നുള്ള തദ്വചനത്തെ കേട്ടപ്പോൾ രാഗാതിശയത്താൽ ഋഷിപ്രവരൻ അശനിഹതനെന്നപോലെ ഭ്രമിച്ചു കൊണ്ട ഹേ പ്രേയസി ഇത എന്തൊരു കഥയാണ ഈ വിധം അനാദരത്തിന്ന കാരണമെന്ത. നിണക്ക എന്നിലുണ്ടായിരുന്ന അസാധാരണമായ അനുരാഗം എവിടെപോയി എന്ന മുനി ചോദിച്ചതിന്നശേഷം കാമമഞ്ജരി ചിരിച്ചുംകൊണ്ട് ഭഗവൻ- രാജഭവനത്തിൽ വെച്ച ഇപ്പോൾ എവൾ എന്റെ ദാസ്ത്രപ്രവൃത്തിയെ അംഗീകരിച്ചുവൊ അവൾക്കും എനിക്കും കൂടി ഉണ്ടായ ഒരു സംഘര്‍ഷണത്തിൽ ഓ നീ മരീചിമഹഷിയെ സ്വാധീനമാക്കിയതുപോലെ ശ്ലാഘിക്കുന്നുവെല്ലൊ. എന്ന അവൾ എന്നെ അധിക്ഷേപിച്ചപ്പോൾ എന്നാൽ ഞാൻ മരീചിമുനിയെ സ്വാധീനമാക്കിയാൽ നീ എന്റെ ദാസിയായിരിക്കാമെങ്കിൽ അങ്ങിനെ ചെയ്യാമെന്ന ഞാനും- എന്നാൽ അങ്ങിനെതന്നെ എന്ന അവളും പറഞ്ഞ പിരിഞ്ഞതിന്നശേഷം ഈ കാര്യത്തിന്നവേണ്ടി ഞാൻ ഇത്ര ഒക്കെയും പ്രവൃത്തിച്ചതാണ. ഭവൽപ്രസാദത്താൽ ഞാനിപ്പോൾ കൃതാര്ത്ഥയായും ഭവിച്ചു. എന്നാണ കാമമഞ്ജരി പറഞ്ഞത്.
177. ഈ വിധമുള്ള കാമമഞ്ജരീവചനത്തെ കേട്ടതിന്ന്ശേഷം ദൈവബലത്താലൊ അല്ലെങ്കിൽ കാമമഞ്ജരിയുടെ ചാതുര്യത്താലൊ അഥവാ സ്വബുദ്ധിമാന്ദ്യത്താലൊ ഏതൊ കാരണത്താൽ ഈ മരീചിമഹാമുനി സ്വനിയമാനുഷ്ഠാനങ്ങളെ അനാദരിച്ച് ആ കാമമഞ്ജരിയിൽതന്നെ അതിസക്തനായിതീർന്നു.
178. കാമമഞ്ജരിയാകിൽ ഏററവും മൂഢബുദ്ധിയായി തീര്‍ന്ന തപോധനനെ പല്ലക്കിൽ കയറ്റി പുരത്തെ പ്രാപിപ്പിച്ച് ഉദാരകാന്തിയായ രാജവീഥിയിലൂടെ സ്വഭവനത്തിൽ കൊണ്ടുവന്ന് നാളെ കാമോത്സവം നടത്തുന്നതാണെന്ന് നഗരങ്ങളിൽ കിണ്ണം മുട്ടി പ്രസിദ്ധമാക്കുകയും ചേയ്തു.
179. പിറ്റേന്ന് സ്നാനാനന്തരം ചന്ദനാദികളെ പൂശിയും- മനോഹരമാലയെ ധരിച്ചും- സാധാരണ കാമിജനങ്ങളുടെ വൃത്തത്തെ ആദരിച്ചും തപോവൃത്തിയിലുള്ള അഭിലാഷത്തെ വിട്ടും- ക്ഷണനേരംകൂടി കാമമഞ്ജരിയുടെ വിരഹത്തിൽ ദൂയമാനനായിതീര്ന്ന ആ മുനിയെ നാനാവിധസമ്പൽസമൃദ്ധമായ രാജമാര്‍ഗ്ഗത്തിലൂടെ ക്രീഡാസഭയിൽ കൊണ്ടുപോയി അവിടെ ഒരു ഉപവനപ്രദേശത്തിൽ അനേകയുവതിജനപരിവൃതനായ മഹാരാജാവിന്റെ സന്നിധിയിൽ ചെന്നതിന്നശേഷം മന്ദഹാസത്തെചേയ്ത് വിസ്മിതനായ രാജാവിനാൽ ഭദ്ര ഭഗവാനായ മരീചിമഹഷിയോടുകൂടി ഇവിടെ ഇരുന്നാലും എന്ന് ആദിഷ്ടയായ കാമമഞ്ജരി സവിലാസമാകുംവണ്ണം നമസ്കരിച്ച് മന്ദസ്മിതത്തെചേയ്തും കൊണ്ട് ഇരുന്നു.
180. ആ സമയം അവിടെനിന്ന ഒരു ഉത്തമയുവതി എഴുനീറ്റ- മഹാരാജാവെ ഇവൾ എന്നെ ജയിച്ചു. ഇന്നമുതൽക്ക ഞാനിവൾക്കു ദാസിയായിരുന്നുകൊള്ളുന്നുണ്ട. എന്ന പറ ഞ്ഞ പ്രഭുവിനെ നമസ്കരിച്ചു. അപ്പോൾ വിസ്മയഹര്ഷനിമിത്തമായിട്ട ജനസമുദായത്തിൽനിന്ന ഒരു കോലാഹലവും ഉണ്ടായി. സന്തുഷ്ടനായ രാജാവും അത്യുത്തമങ്ങളായ രത്നങ്ങൾ. അല ങ്കാരങ്ങൾ. ദാസീജനപരിവാരങ്ങൾ ഇതുകളെക്കൊണ്ട് സമ്മാനിച്ചയച്ചതിന്നശേഷം വേശസ്ത്രീകളാലും പൌരപ്രവരന്മാരാലും കൂട്ടംകൂട്ടമായി പ്രശസ്യമാനയായ കാമമഞ്ജരി സ്വഭവനത്തിലേക്കായി പോകുന്നതിന്ന മുമ്പായിതന്നെ ആ ഋഷിവരനോട പറഞ്ഞതാവിത- ഭഗവൻ - ഇതാ തൊഴുതു കൊള്ളുന്നു. ഭഗവാൻ ഈ ദാസജനത്തേകുറിച്ച നല്ലവണ്ണം അനുഗ്രഹിച്ചിരിക്കുന്നു. ഇനി ഇപ്പോൾ സ്വാർത്ഥമായ തപോനുഷ്ഠാനത്തെ തന്നെ അനുവർത്തിച്ചകൊണ്ടാലും എന്നുള്ള തദ്വചനത്തെ കേട്ടപ്പോൾ രാഗാതിശയത്താൽ ഋഷിപ്രവരൻ അശനിഹതനെന്നപോലെ ഭ്രമിച്ചു കൊണ്ട ഹേ പ്രേയസി ഇത എന്തൊരു കഥയാണ ഈ വിധം അനാദരത്തിന്ന കാരണമെന്ത. നിണക്ക എന്നിലുണ്ടായിരുന്ന അസാധാരണമായ അനുരാഗം എവിടെപോയി എന്ന മുനി ചോദിച്ചതിന്നശേഷം കാമമഞ്ജരി ചിരിച്ചുംകൊണ്ട് ഭഗവൻ- രാജഭവനത്തിൽ വെച്ച ഇപ്പോൾ എവൾ എന്റെ ദാസ്ത്രപ്രവൃത്തിയെ അംഗീകരിച്ചുവൊ അവൾക്കും എനിക്കും കൂടി ഉണ്ടായ ഒരു സംഘര്‍ഷണത്തിൽ ഓ നീ മരീചിമഹഷിയെ സ്വാധീനമാക്കിയതുപോലെ ശ്ലാഘിക്കുന്നുവെല്ലൊ. എന്ന അവൾ എന്നെ അധിക്ഷേപിച്ചപ്പോൾ എന്നാൽ ഞാൻ മരീചിമുനിയെ സ്വാധീനമാക്കിയാൽ നീ എന്റെ ദാസിയായിരിക്കാമെങ്കിൽ അങ്ങിനെ ചെയ്യാമെന്ന ഞാനും- എന്നാൽ അങ്ങിനെതന്നെ എന്ന അവളും പറഞ്ഞ പിരിഞ്ഞതിന്നശേഷം ഈ കാര്യത്തിന്നവേണ്ടി ഞാൻ ഇത്ര ഒക്കെയും പ്രവൃത്തിച്ചതാണ. ഭവൽപ്രസാദത്താൽ ഞാനിപ്പോൾ കൃതാര്ത്ഥയായും ഭവിച്ചു. എന്നാണ കാമമഞ്ജരി പറഞ്ഞത്.
181. അവളാൽ അപ്രകാരം തിരസ്കൃതനായി ദുര്‍മ്മതിയായ ആ മരിചി പശ്ചാത്താപത്തോടും കൂടി ശൂന്യമനസ്സായിട്ട അവിടെനിന്നും മടങ്ങിപോന്നു. ഏതൊരു തപസ്വിയാണ അവളാൽ ഈ വിധം തിരസ്കൃതനായ്ത. അദ്ദേഹം തന്നെയാണ ഞാനെന്നറിഞ്ഞുകൊൾക. ആ കുലടയാൽ നിജസാമർത്ഥ്യം കൊണ്ട് നിക്ഷിപ്തമായ അനുരാഗത്തെ ദൂരീകരിച്ച ഉൽകൃഷ്ടമായ വൈരാഗ്യം എനിക്ക അര്‍പ്പിതമായി. ആകയാൽ അധികം താമസം കൂടാതെതന്നെ ആത്മാവിനെ ദൈവദഭീഷ്ടസാധനക്ഷമമാക്കി ചെയ്യുവാൻ സാധിക്കുന്നതാണ. അതുവരെക്കും ഭവാൻ ഈ അംഗരാജ്യത്തിൽ ചംപാനഗരിയിൽ തന്നെ വസിച്ചാലും.
182. ഇപ്രകാരം പറഞ്ഞ് കഴിഞ്ഞ ഉടനെ ആ തപോധനന്റെ മനസ്സിൽനിന്ന ഗളിതമായ തമസ്സിന്റെ സ്പർശത്തിൽനിന്നുള്ള ഭയത്താലൊ എന്ന തോന്നുംവണ്ണം സൂര്യൻ അസ്തമനത്തെ പ്രാപിച്ചു. ഋഷിവിമുക്തമായ രാഗം തന്നെ സന്ധ്യാരാഗമായിട്ടും പ്രകാശിച്ചു. ആ മരീചി കഥയെ കേട്ടതിന്നശേഷം ഉണ്ടായ വൈരാഗ്യത്തോടുകൂടിട്ടൊ എന്ന തോന്നുംവണ്ണം കമലവനങ്ങളും മുകളിതങ്ങളായി. ഞാനും മുനിശാസനത്തെ അനുസരിച്ച് മരീചിയോടുകൂടിതന്നെ സന്ധ്യാവന്ദനംചെയ്ത തദനുരൂപകളായ കഥകളേക്കൊണ്ട അദ്ദേഹത്തോടുകൂടിതന്നെ ശയിച്ച രാത്രിയെ കഴിച്ചുകൂട്ടി.
183. പിറ്റേന്ന ഉദയാചലപ്രസ്ഥത്തിൽനിന്ന ഉൽഗമി ച്ച ദാവാനലനോട സദൃശനായി കല്പദ്രുമകിസലയതുല്യനായി ട്ട സൂര്യൻ ഉദിച്ചവരുന്ന സമയം ഞാൻ ആ മരീചിമുനിയെ വന്ദിച്ച് നഗരത്തിലേക്കായി പോരുന്ന സമയം മാര്ഗ്ഗസമീപത്തിൽ ഉള്ള ഒരു ജൈനമന്ദിരത്തിന്റെ ബഹിഃപ്രദേശത്തിൽ വിജനമായ അശോകവാടികയിൽ നിയമാനുഷ്ഠാനരഹിതനായി ആധിയാൽ ക്ഷീണനായി അതിവിരൂപനായി ദീനവര്ണ്ണനായി ഇരിക്കുന്ന ഒരു ജൈനനെ കണ്ടു. അദ്ദേഹത്തിന്റെ ഉരസ്സിൽ ഉള്ള പങ്കങ്ങളെ ക്ഷാളനംചേയ്തുംകൊണ്ട മുഖത്തിൽനിന്ന ഗളിക്കുന്ന ബാഷ്പകണങ്ങളേയും കണ്ടപ്പോൾ സമീപത്തിൽ ചെന്ന് തപസ്സ എവിടെ ഈ രോദനാവസ്ഥ എവിടെ രഹസ്യമല്ലാ എങ്കിൽ ഈ ശോകകാരണത്തെ കേൾപ്പാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു എന്ന ചോദിക്കുകയും ചേയ്തപ്പോൾ അദ്ദേഹം എന്നോട് ഇപ്രകാരം, പറഞ്ഞു.
184. ഹേ സൌമ്യ ഭവാൻ കേട്ടാലും ഞാൻ ഈ ചംപാനഗരിയിൽ തന്നെ വസിക്കുന്ന നിധിപാലിതൻ എന്ന വൈശ്യന്റെ ജ്യേഷ്ഠപുത്രനായ വസുപാലിതനാണ്. - എനിക്ക് വൈരൂപ്യം നിമിത്തമായി വിരൂപകൻ എന്ന് ഒരു പ്രസിദ്ധിയും ഉണ്ടായിതീര്‍ന്നു. ശോഭനഗുണങ്ങളേക്കൊണ്ട് സമൃദ്ധനും സുന്ദരകൻ എന്ന് യഥാര്ത്ഥനാമാവുമായ മറെറാരു വൈശ്യയുവാവും ഇവിടെതന്നെ ഉണ്ട്. എന്നാൽ അദ്ദേഹം ധനം കൊണ്ട അത്ര പുഷ്ടനല്ല. പരസ്പരം വൈരത്തെ ഉണ്ടാക്കിതീർത്ത് ഉപജീവനം കഴിച്ച് കൂട്ടുന്ന ചില പൌരധൂത്തന്മാർ സൌന്ദര്യത്തേയും ധനത്തേയും നിമിത്തീകരിച്ച് എനിക്കും സുന്ദരകനും തമ്മിൽ വൈരത്തെ ഉണ്ടാക്കി തീർത്തു.
185. അങ്ങിനെ കുറേകാലം കഴിഞ്ഞതിന്നശേഷം ഒരു നാൾ ഒരു ഉത്സവകോലാഹലത്തിൽവെച്ച് എനിക്കും അദ്ദേഹത്തിന്നും തമ്മിൽ പരസ്പരാപമാനത്തിന്ന് കാരണമായ വാക്കലഹം ഉണ്ടായപ്പോൾ ആ പൌരവഞ്ചകന്മാർ വന്ന് ആ കലഹത്തെ തൽകാലം സമാധാനമാകിയതിന്ന് ശേഷം സൌന്ദര്യവും ധനപുഷ്ടിയും പൌരുഷത്തിന്ന് കേവലം കാരണമായി വരുന്നതല്ലാ. എന്നാൽ ഉത്തമഗണികാജനത്താൽ പ്രാര്ത്ഥിക്കത്തക്ക യൌവനം എവനുണ്ടൊ അവനാണ് പുരുഷൻ. ആകയാൽ യുവതികുലതിലകായമാനയായ കാമമഞ്ജരി എവനെ കാമിക്കുന്നുവൊ അവൻ സുഭഗനെന്ന് പ്രസിദ്ധിയെ സംപാദിക്കട്ടെ. എന്ന് തീർച്ചപ്പെടുത്തിയ ഉടനെ ഞാനും സുന്ദരകനും അതിനെ സമ്മതിച്ച് കാമമഞ്ജരിക്ക് ദൂതന്മാരെ അയച്ചു.
186. അതിന്ന് ശേഷം അവൾക്ക് ഞാൻ തന്നെ സ്മര വികാരഹേതുവായി വന്നതിനാൽ അവിടെ ഇരുന്നിരുന്ന രണ്ടാളുകളിലും വെച്ച് എന്നേതന്നെ അവൾ അഭിസരിച്ച് നീലോല്പലസദൃശമായ അപാംഗദർശനംകൊണ്ട് കടാക്ഷിച്ച് ആ സുന്ദരകനെ ലജ്ജാവനതമുഖനാക്കിചേയ്തു.
187. അപ്പോൾ ഞാൻ തന്നെയാണ് സുഭഗനെന്ന് തീര്ച്ചയാക്കിയതിന്ന് ശേഷം ഞാൻ എന്റെ ധനത്തിന്നും ഗൃഹത്തിന്നും ദാസജനത്തിന്നും ദേഹത്തിന്നും സ്വജീവിതത്തിന്നും കൂടി അവളെ ഈശ്വരിയാക്കിചേയ്തു. അവളും ക്രമേണ ക്രമേണ എന്റെ സർവ്വസ്വത്തേയും അപഹരിച്ച് എന്നെ കൌപീനമാത്രാവശേഷനാക്കി ചേയ്തിരിക്കുന്നു.
188. സ്വത്തുക്കൾ ഒക്കെ പോയതിന്ന ശേഷം സ്വജനങ്ങൾ എന്നെ ബഹിഷ്കൃതനാക്കി ചേയ്തു. ജനങ്ങൾ പരിഹസിപ്പാനും തുടങ്ങി. പൌരവൃദ്ധന്മാരുടെ നിന്ദാവചനങ്ങളേ കേൾപ്പാൻ അക്ഷമനായി വന്നപ്പോൾ ഈ ബുദ്ധക്ഷേത്രത്തിൽ വന്ന് ഒരു മുനിയാൽ ഉപദിഷ്ടമായ മോക്ഷമാര്‍ഗ്ഗത്തെ പ്രമാണിച്ച് വേശ്യാഗൃഹത്തിൽനിന്ന് തിരസ്കൃതനായിപോന്നവര്ക്ക് ഈ വേഷംതന്നെയാണ് സുകരമായിട്ടുള്ളത് എന്ന് നിശ്ചയിച്ച് വൈരാഗ്യത്തോടുകൂടി അവശിഷ്ടമായ കൌപീനത്തെ കൂടി ഉപേക്ഷിച്ചതാണ്.
189. അതിൽപിന്നെ അംഗങ്ങളിൽ മലപങ്കത്തേയും രോമങ്ങളേയും ധരിച്ചും- ക്ഷുദ്ദാഹദുഖങ്ങളെ അനുഭവിച്ചും പന്തിയിലിട്ട നൂതന ഗജംപോലെ സ്ഥാനം- ആസനം- ശയനം- ഭോജനം ഇതുകളിൽ അതിനിര്ബ്ബന്ധത്താൽ പരിതപിച്ചും വിവശനായിതീര്ന്ന് ഈ വിധം ആലോചിച്ചു.
182. ഇപ്രകാരം പറഞ്ഞ് കഴിഞ്ഞ ഉടനെ ആ തപോധനന്റെ മനസ്സിൽനിന്ന ഗളിതമായ തമസ്സിന്റെ സ്പർശത്തിൽനിന്നുള്ള ഭയത്താലൊ എന്ന തോന്നുംവണ്ണം സൂര്യൻ അസ്തമനത്തെ പ്രാപിച്ചു. ഋഷിവിമുക്തമായ രാഗം തന്നെ സന്ധ്യാരാഗമായിട്ടും പ്രകാശിച്ചു. ആ മരീചി കഥയെ കേട്ടതിന്നശേഷം ഉണ്ടായ വൈരാഗ്യത്തോടുകൂടിട്ടൊ എന്ന തോന്നുംവണ്ണം കമലവനങ്ങളും മുകളിതങ്ങളായി. ഞാനും മുനിശാസനത്തെ അനുസരിച്ച് മരീചിയോടുകൂടിതന്നെ സന്ധ്യാവന്ദനംചെയ്ത തദനുരൂപകളായ കഥകളേക്കൊണ്ട അദ്ദേഹത്തോടുകൂടിതന്നെ ശയിച്ച രാത്രിയെ കഴിച്ചുകൂട്ടി.
183. പിറ്റേന്ന ഉദയാചലപ്രസ്ഥത്തിൽനിന്ന ഉൽഗമി ച്ച ദാവാനലനോട സദൃശനായി കല്പദ്രുമകിസലയതുല്യനായി ട്ട സൂര്യൻ ഉദിച്ചവരുന്ന സമയം ഞാൻ ആ മരീചിമുനിയെ വന്ദിച്ച് നഗരത്തിലേക്കായി പോരുന്ന സമയം മാര്ഗ്ഗസമീപത്തിൽ ഉള്ള ഒരു ജൈനമന്ദിരത്തിന്റെ ബഹിഃപ്രദേശത്തിൽ വിജനമായ അശോകവാടികയിൽ നിയമാനുഷ്ഠാനരഹിതനായി ആധിയാൽ ക്ഷീണനായി അതിവിരൂപനായി ദീനവര്ണ്ണനായി ഇരിക്കുന്ന ഒരു ജൈനനെ കണ്ടു. അദ്ദേഹത്തിന്റെ ഉരസ്സിൽ ഉള്ള പങ്കങ്ങളെ ക്ഷാളനംചേയ്തുംകൊണ്ട മുഖത്തിൽനിന്ന ഗളിക്കുന്ന ബാഷ്പകണങ്ങളേയും കണ്ടപ്പോൾ സമീപത്തിൽ ചെന്ന് തപസ്സ എവിടെ ഈ രോദനാവസ്ഥ എവിടെ രഹസ്യമല്ലാ എങ്കിൽ ഈ ശോകകാരണത്തെ കേൾപ്പാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു എന്ന ചോദിക്കുകയും ചേയ്തപ്പോൾ അദ്ദേഹം എന്നോട് ഇപ്രകാരം, പറഞ്ഞു.
184. ഹേ സൌമ്യ ഭവാൻ കേട്ടാലും ഞാൻ ഈ ചംപാനഗരിയിൽ തന്നെ വസിക്കുന്ന നിധിപാലിതൻ എന്ന വൈശ്യന്റെ ജ്യേഷ്ഠപുത്രനായ വസുപാലിതനാണ്. - എനിക്ക് വൈരൂപ്യം നിമിത്തമായി വിരൂപകൻ എന്ന് ഒരു പ്രസിദ്ധിയും ഉണ്ടായിതീര്‍ന്നു. ശോഭനഗുണങ്ങളേക്കൊണ്ട് സമൃദ്ധനും സുന്ദരകൻ എന്ന് യഥാര്ത്ഥനാമാവുമായ മറെറാരു വൈശ്യയുവാവും ഇവിടെതന്നെ ഉണ്ട്. എന്നാൽ അദ്ദേഹം ധനം കൊണ്ട അത്ര പുഷ്ടനല്ല. പരസ്പരം വൈരത്തെ ഉണ്ടാക്കിതീർത്ത് ഉപജീവനം കഴിച്ച് കൂട്ടുന്ന ചില പൌരധൂത്തന്മാർ സൌന്ദര്യത്തേയും ധനത്തേയും നിമിത്തീകരിച്ച് എനിക്കും സുന്ദരകനും തമ്മിൽ വൈരത്തെ ഉണ്ടാക്കി തീർത്തു.
185. അങ്ങിനെ കുറേകാലം കഴിഞ്ഞതിന്നശേഷം ഒരു നാൾ ഒരു ഉത്സവകോലാഹലത്തിൽവെച്ച് എനിക്കും അദ്ദേഹത്തിന്നും തമ്മിൽ പരസ്പരാപമാനത്തിന്ന് കാരണമായ വാക്കലഹം ഉണ്ടായപ്പോൾ ആ പൌരവഞ്ചകന്മാർ വന്ന് ആ കലഹത്തെ തൽകാലം സമാധാനമാകിയതിന്ന് ശേഷം സൌന്ദര്യവും ധനപുഷ്ടിയും പൌരുഷത്തിന്ന് കേവലം കാരണമായി വരുന്നതല്ലാ. എന്നാൽ ഉത്തമഗണികാജനത്താൽ പ്രാര്ത്ഥിക്കത്തക്ക യൌവനം എവനുണ്ടൊ അവനാണ് പുരുഷൻ. ആകയാൽ യുവതികുലതിലകായമാനയായ കാമമഞ്ജരി എവനെ കാമിക്കുന്നുവൊ അവൻ സുഭഗനെന്ന് പ്രസിദ്ധിയെ സംപാദിക്കട്ടെ. എന്ന് തീർച്ചപ്പെടുത്തിയ ഉടനെ ഞാനും സുന്ദരകനും അതിനെ സമ്മതിച്ച് കാമമഞ്ജരിക്ക് ദൂതന്മാരെ അയച്ചു.
186. അതിന്ന് ശേഷം അവൾക്ക് ഞാൻ തന്നെ സ്മര വികാരഹേതുവായി വന്നതിനാൽ അവിടെ ഇരുന്നിരുന്ന രണ്ടാളുകളിലും വെച്ച് എന്നേതന്നെ അവൾ അഭിസരിച്ച് നീലോല്പലസദൃശമായ അപാംഗദർശനംകൊണ്ട് കടാക്ഷിച്ച് ആ സുന്ദരകനെ ലജ്ജാവനതമുഖനാക്കിചേയ്തു.
187. അപ്പോൾ ഞാൻ തന്നെയാണ് സുഭഗനെന്ന് തീര്ച്ചയാക്കിയതിന്ന് ശേഷം ഞാൻ എന്റെ ധനത്തിന്നും ഗൃഹത്തിന്നും ദാസജനത്തിന്നും ദേഹത്തിന്നും സ്വജീവിതത്തിന്നും കൂടി അവളെ ഈശ്വരിയാക്കിചേയ്തു. അവളും ക്രമേണ ക്രമേണ എന്റെ സർവ്വസ്വത്തേയും അപഹരിച്ച് എന്നെ കൌപീനമാത്രാവശേഷനാക്കി ചേയ്തിരിക്കുന്നു.
188. സ്വത്തുക്കൾ ഒക്കെ പോയതിന്ന ശേഷം സ്വജനങ്ങൾ എന്നെ ബഹിഷ്കൃതനാക്കി ചേയ്തു. ജനങ്ങൾ പരിഹസിപ്പാനും തുടങ്ങി. പൌരവൃദ്ധന്മാരുടെ നിന്ദാവചനങ്ങളേ കേൾപ്പാൻ അക്ഷമനായി വന്നപ്പോൾ ഈ ബുദ്ധക്ഷേത്രത്തിൽ വന്ന് ഒരു മുനിയാൽ ഉപദിഷ്ടമായ മോക്ഷമാര്‍ഗ്ഗത്തെ പ്രമാണിച്ച് വേശ്യാഗൃഹത്തിൽനിന്ന് തിരസ്കൃതനായിപോന്നവര്ക്ക് ഈ വേഷംതന്നെയാണ് സുകരമായിട്ടുള്ളത് എന്ന് നിശ്ചയിച്ച് വൈരാഗ്യത്തോടുകൂടി അവശിഷ്ടമായ കൌപീനത്തെ കൂടി ഉപേക്ഷിച്ചതാണ്.
189. അതിൽപിന്നെ അംഗങ്ങളിൽ മലപങ്കത്തേയും രോമങ്ങളേയും ധരിച്ചും- ക്ഷുദ്ദാഹദുഖങ്ങളെ അനുഭവിച്ചും പന്തിയിലിട്ട നൂതന ഗജംപോലെ സ്ഥാനം- ആസനം- ശയനം- ഭോജനം ഇതുകളിൽ അതിനിര്ബ്ബന്ധത്താൽ പരിതപിച്ചും വിവശനായിതീര്ന്ന് ഈ വിധം ആലോചിച്ചു.
190. ഹാ കഷ്ടമെ. ഒരു ദ്വിജാതിയായ എനിക്കു ഈ പാഷണ്ഡമതപ്രവേശം സ്വധർമ്മമായിട്ടുള്ളതല്ലാ. എന്റെ പൂർവ്വീകന്മാർ ശ്രുതിസ്മൃതിവിഹിതമായ മാർഗ്ഗത്തേതന്നെ അനുസരിച്ച നടന്നവരാകുന്നു. ഭാഗ്യഹീനനായ എനിക്കു അത്യന്തം ദുഃഖായതനമായ ഈ വേഷധാരണം എപ്പോഴും ഹരിഹരവിരിഞ്ചാദികളായ ദേവന്മാരുടെ നിന്ദാശ്രവണത്തിന്നിടവരുന്നതുകൊണ്ട പരലോകത്തിൽകൂടി നരകഫലമായിതീരുന്നു എന്നമാത്രമല്ലാ നിഷ്ഫലമായി വഞ്ചനപ്രചുരമായിരിക്കുന്ന ഈ വി ധമുള്ള അധര്മ്മമാര്ഗ്ഗം എനിക്ക ധര്‍മ്മംപോലെ ആചരണീയമായും വന്നിരിക്കുന്നുവെല്ലൊ.
191. ഇപ്രകാരം നിജദുര്ന്നയത്തെ ആലോചിച്ചുംകൊണ്ട ഈ വിജനമായ അശോകവാടികയിൽവന്ന് അത്യന്തം അശ്രുവര്ഷത്തെ ചേയ്തുംകൊണ്ടിരിക്കുന്നതാണ് എന്നാണ് ആ ക്ഷപണകൻ എന്നോടു പറഞ്ഞത. ഈ വചനത്തെ കേട്ടതിന ശേഷം ഭദ്ര- ഭവാൻ അല്പം ക്ഷമിച്ചാലും കുറേകാലം ഇവിടേതന്നെ ഇരിക്കണം. ആ കാമമഞ്ജരിതന്നെ ഭവദീയധനത്തെ ഭവാന കൊണ്ടുവന്ന് തരുവാൻ തക്കവിധം ഞാൻ പ്രയത്നിക്കാം. അതിന്നതക്ക ഉപായങ്ങളുമുണ്ട. എന്ന പറഞ്ഞ സമാശ്വസിപ്പിച്ചതിന്നശേഷം അദ്ദേഹത്തോടുകൂടിതന്നെ എഴുനീറ്റ പുറപ്പെട്ട നഗരത്തിലേക്ക ചെന്നചേരുംപൊഴെക്കതന്നെ ആ പുരവാസികളിൽ മിക്കപേരും ലുബ്ധന്മാരായ ധനികന്മാരാണെന്ന ജനവാദത്തിൽനിന്നറിഞ്ഞ് ദ്രവ്യം നശ്വരമാണെന്ന ബോദ്ധ്യപ്പെടുത്തിക്കൊടുത്ത് ഈ വക ജനങ്ങളെ പ്രകൃതിസ്ഥന്മാരാക്കി ചെയ്യാമെന്ന നിശ്ചയിച്ച് സ്റ്റെയശാസ്ത്രാചാര്യപ്രവര്ത്തിതമായ മാര്‍ഗ്ഗത്തിൽ ബുദ്ധിയേവെച്ച് ആലോചിച്ച് ഉടനെ ഒരു ദ്യൂതസഭയെ പ്രവേശിച്ച് ചൂത്കളിക്കാരോടുകൂടി സംഗമിച്ചു.
192. അവിടെ ചെന്നപ്പോൾ ആ ചൂത് കളിക്കാരുടെ ഇരിപത്തഞ്ച് പ്രകാരത്തിലുള്ള സകല ദ്യുതകലകളിലും ഉള്ള കൌശലത്തേയും ചൂത് നിരത്തുന്ന കള്ളികളിലും കൈപ്പിടിത്തത്തിലും മറ്റും ആരാലും കണ്ടുപിടിക്കുവാനസാദ്ധ്യങ്ങളായ വ്യാപാരങ്ങളേയും തന്നിമിത്തം ഉണ്ടാകുന്ന ഗര്വ്വത്തോടുകൂടിയ അധിക്ഷേപവചനങ്ങളേയും- ജീവനിരപേക്ഷങ്ങളായ കോപചേഷ്ടിതങ്ങളേയും- ദ്യൂതസഭികന്മാരുടെ വിശ്വാസത്തിന്ന് വേണ്ടി പ്രബലമായ ന്യായത്തോടും പരാക്രമത്തോടും പ്രതാപത്തോടും കൂടി സ്വീകൃതമായ അര്‍ത്ഥത്തിന്റെ സാധനത്തിന്ന് തക്കതായി പറയുന്ന ഓരോരോ വാക്കുകളേയും ബലവാന്മാരിൽ സാന്ത്വവചനങ്ങളേയും- ദുര്ബലന്മാരിൽ നിര്ഭത്സനങ്ങളേയും- സാമാജികന്മാരെ സ്വപക്ഷത്തിൽ ചേര്‍ക്കുവാനുള്ള ചാതുര്യത്തെയും- അനേകവിധങ്ങളായ മോഹനങ്ങളേയും- അക്ഷഗ്ലഹങ്ങളെ ഭേദപ്പെടുത്തി വര്ണ്ണിക്കുന്നതിനേയും- ദ്യൂതദ്രവ്യത്തെ വിഭാഗിക്കുന്നതിലുള്ള ഔദാര്യത്തേയും- ഇടക്കിടക്ക് പറയുന്ന അസഭ്യവാക്കുകളേയും- മറ്റ് പല പല കോലാഹലങ്ങളേയും കണ്ടും കേട്ടും എനിക്ക് തൃപ്തിയായില്ല.
193. അതിനിടക്ക് ഒരുവൻ പ്രമാദത്താൽ ചൂത് തെറ്റിവെച്ച സമയം ഞാൻ ചിരിച്ചപ്പോൾ അവന്റെ പ്രതികക്ഷി കോപത്തോടുകൂടി എന്നെ നോക്കിക്കൊണ്ട് എടാ നീ ഹാ
സവ്യാജത്താൽ ദ്യൂതമാര്ഗ്ഗത്തെ ഉപദേശിക്കുന്നുവൊ. എന്നാൽ ചൂതിൽ അസമര്‍ത്ഥനായ ഇവൻ ഇവിടെ ഇരിക്കട്ടെ. അതിസമര്‍ത്ഥനാണെന്ന് നടിക്കുന്ന നിന്നോടു കൂടി ഒന്ന കളിച്ച്നോക്കുന്നുണ്ട്' എന്ന പറഞ്ഞ് ദ്യൂതാദ്ധ്യക്ഷന്റെ അനുമതിപ്രകാരം എന്നോട നേരിട്ടു.
194. എന്നാൽ വിജിതനായ അദ്ദേഹം എനിക്ക പതിനാറായിരം ഉറുപ്പിക തന്നതിൽനിന്ന് പകുതി സാമാജികനാക സമ്മാനമായി കൊടുത്തതകഴിച്ച് ബാക്കി ഞാനും എടുത്ത് അവിടെനിന്ന എഴുനീറ്റപ്പോൾ അവിടെ ഉണ്ടായിരുന്ന സാമാജികന്മാർ സന്തോഷിച്ച് എന്നെ പ്രശംസിക്കുകയും ഭക്ഷണത്തിന്ന ക്ഷണിക്കുകയും ചേയ്തതിന്നശേഷം അതുപ്രകാരം അവരുടെ ഗൃഹത്തിൽ പോയി കേമമായ ഒരു വിരുന്ന്സൽക്കാരത്ത സ്വീകരിക്കുകയും ചേയ്തു.
195. ചൂത്കളിച്ച് എവനെ ഞാന്‍ ഞാൻ ജയിച്ചുവൊ വിമര്ദ്ദകൻ എന്ന പേരായ അദ്ദേഹം എനിക്ക അതിവിശ്വസ്ഥനായ ഒരു സുഹൃത്തായും വന്നതിൽപിന്നെ അദ്ദേഹത്തിന്റെ മുഖേന നഗരത്തിലെ സകല സ്വഭാവത്തേയും അറിഞ്ഞ് അതികഠോരമായ തമനസ്സിൽ നീലവസ്ത്രാവകുണ്ഠനം കൊണ്ട ആഛ്ശാദനം ചേയ്ത് തീക്ഷ്ണമായ ഖൾഗത്തേയും പിന്നെ ഫണിമുഖം (ഗുഹാമാര്ഗ്ഗഖനനസാധനം) കത്തിരി- കൊടില് - മരംകൊണ്ട് നിര്‍മ്മിതമായ പുരുഷശിരസ്സ് - യോഗചൂര്ണ്ണം (തിരി ഉണ്ടാക്കാനുള്ള ഒരു വക അഞ്ജനം) യോഗവര്ത്തികാ- (ഒരു മാതിരി തിരി) അളപ്പാനുള്ള സൂത്രം- ദീപഭാജനം- ഭ്രമരകരണ്ഡകം- (ഗൃഹങ്ങളിലെ വിളക്ക് കെടുത്തുവാനുള്ള സാധനം) കര്‍ക്കടകം- (യന്ത്രസാധനം) ആരോഹണസാധനമായ കയറ് മുതലായ അനേക സ്തെയോപകരണങ്ങളേയും എടുത്ത് പോയി ഒരു ലുബ്ധനായ ധനികന്റെ ഗൃഹത്തിൽചെന്ന് ചുമര സന്ധിയിൽ തുരന്ന് ജനോലകളുടെ സൂക്ഷ്മസുഷിരത്തിലൂടെ ഗൃഹാന്തവൃത്താന്തങ്ങളെ അറിഞ്ഞ് നിജഗൃഹമെന്നപോലെ ഭയരഹിതനായി അകത്ത കടന്ന് അവിടേയുള്ള സകല മൂലധനങ്ങളേയും അപഹരിച്ച് മടങ്ങിപോരുന്നവഴിക്ക ഗാഢാന്ധകാരനിബിഡയായ രാജവീഥിയിൽ തൽക്ഷണത്തിൽ മിന്നൽകൊടിപോലെ ഒരു കാന്തിപുഞ്ജത്തെ കാണുവാനിടയായിവന്നു.
196- അനന്തരം ആ കാന്തിപുഞ്ജംതന്നെ നഗരമോഷണത്താൽ കുപിതയായ നഗരദേവതതന്നെ അസമയത്തിൽ പുറപ്പെട്ട് വന്നിരിക്കുന്നതുപോലെ നാനാലങ്കാരഭൂഷിതയായ ഒരു യുവതിയായി പ്രകാശിച്ചു.
191. ഇപ്രകാരം നിജദുര്ന്നയത്തെ ആലോചിച്ചുംകൊണ്ട ഈ വിജനമായ അശോകവാടികയിൽവന്ന് അത്യന്തം അശ്രുവര്ഷത്തെ ചേയ്തുംകൊണ്ടിരിക്കുന്നതാണ് എന്നാണ് ആ ക്ഷപണകൻ എന്നോടു പറഞ്ഞത. ഈ വചനത്തെ കേട്ടതിന ശേഷം ഭദ്ര- ഭവാൻ അല്പം ക്ഷമിച്ചാലും കുറേകാലം ഇവിടേതന്നെ ഇരിക്കണം. ആ കാമമഞ്ജരിതന്നെ ഭവദീയധനത്തെ ഭവാന കൊണ്ടുവന്ന് തരുവാൻ തക്കവിധം ഞാൻ പ്രയത്നിക്കാം. അതിന്നതക്ക ഉപായങ്ങളുമുണ്ട. എന്ന പറഞ്ഞ സമാശ്വസിപ്പിച്ചതിന്നശേഷം അദ്ദേഹത്തോടുകൂടിതന്നെ എഴുനീറ്റ പുറപ്പെട്ട നഗരത്തിലേക്ക ചെന്നചേരുംപൊഴെക്കതന്നെ ആ പുരവാസികളിൽ മിക്കപേരും ലുബ്ധന്മാരായ ധനികന്മാരാണെന്ന ജനവാദത്തിൽനിന്നറിഞ്ഞ് ദ്രവ്യം നശ്വരമാണെന്ന ബോദ്ധ്യപ്പെടുത്തിക്കൊടുത്ത് ഈ വക ജനങ്ങളെ പ്രകൃതിസ്ഥന്മാരാക്കി ചെയ്യാമെന്ന നിശ്ചയിച്ച് സ്റ്റെയശാസ്ത്രാചാര്യപ്രവര്ത്തിതമായ മാര്‍ഗ്ഗത്തിൽ ബുദ്ധിയേവെച്ച് ആലോചിച്ച് ഉടനെ ഒരു ദ്യൂതസഭയെ പ്രവേശിച്ച് ചൂത്കളിക്കാരോടുകൂടി സംഗമിച്ചു.
192. അവിടെ ചെന്നപ്പോൾ ആ ചൂത് കളിക്കാരുടെ ഇരിപത്തഞ്ച് പ്രകാരത്തിലുള്ള സകല ദ്യുതകലകളിലും ഉള്ള കൌശലത്തേയും ചൂത് നിരത്തുന്ന കള്ളികളിലും കൈപ്പിടിത്തത്തിലും മറ്റും ആരാലും കണ്ടുപിടിക്കുവാനസാദ്ധ്യങ്ങളായ വ്യാപാരങ്ങളേയും തന്നിമിത്തം ഉണ്ടാകുന്ന ഗര്വ്വത്തോടുകൂടിയ അധിക്ഷേപവചനങ്ങളേയും- ജീവനിരപേക്ഷങ്ങളായ കോപചേഷ്ടിതങ്ങളേയും- ദ്യൂതസഭികന്മാരുടെ വിശ്വാസത്തിന്ന് വേണ്ടി പ്രബലമായ ന്യായത്തോടും പരാക്രമത്തോടും പ്രതാപത്തോടും കൂടി സ്വീകൃതമായ അര്‍ത്ഥത്തിന്റെ സാധനത്തിന്ന് തക്കതായി പറയുന്ന ഓരോരോ വാക്കുകളേയും ബലവാന്മാരിൽ സാന്ത്വവചനങ്ങളേയും- ദുര്ബലന്മാരിൽ നിര്ഭത്സനങ്ങളേയും- സാമാജികന്മാരെ സ്വപക്ഷത്തിൽ ചേര്‍ക്കുവാനുള്ള ചാതുര്യത്തെയും- അനേകവിധങ്ങളായ മോഹനങ്ങളേയും- അക്ഷഗ്ലഹങ്ങളെ ഭേദപ്പെടുത്തി വര്ണ്ണിക്കുന്നതിനേയും- ദ്യൂതദ്രവ്യത്തെ വിഭാഗിക്കുന്നതിലുള്ള ഔദാര്യത്തേയും- ഇടക്കിടക്ക് പറയുന്ന അസഭ്യവാക്കുകളേയും- മറ്റ് പല പല കോലാഹലങ്ങളേയും കണ്ടും കേട്ടും എനിക്ക് തൃപ്തിയായില്ല.
193. അതിനിടക്ക് ഒരുവൻ പ്രമാദത്താൽ ചൂത് തെറ്റിവെച്ച സമയം ഞാൻ ചിരിച്ചപ്പോൾ അവന്റെ പ്രതികക്ഷി കോപത്തോടുകൂടി എന്നെ നോക്കിക്കൊണ്ട് എടാ നീ ഹാ
സവ്യാജത്താൽ ദ്യൂതമാര്ഗ്ഗത്തെ ഉപദേശിക്കുന്നുവൊ. എന്നാൽ ചൂതിൽ അസമര്‍ത്ഥനായ ഇവൻ ഇവിടെ ഇരിക്കട്ടെ. അതിസമര്‍ത്ഥനാണെന്ന് നടിക്കുന്ന നിന്നോടു കൂടി ഒന്ന കളിച്ച്നോക്കുന്നുണ്ട്' എന്ന പറഞ്ഞ് ദ്യൂതാദ്ധ്യക്ഷന്റെ അനുമതിപ്രകാരം എന്നോട നേരിട്ടു.
194. എന്നാൽ വിജിതനായ അദ്ദേഹം എനിക്ക പതിനാറായിരം ഉറുപ്പിക തന്നതിൽനിന്ന് പകുതി സാമാജികനാക സമ്മാനമായി കൊടുത്തതകഴിച്ച് ബാക്കി ഞാനും എടുത്ത് അവിടെനിന്ന എഴുനീറ്റപ്പോൾ അവിടെ ഉണ്ടായിരുന്ന സാമാജികന്മാർ സന്തോഷിച്ച് എന്നെ പ്രശംസിക്കുകയും ഭക്ഷണത്തിന്ന ക്ഷണിക്കുകയും ചേയ്തതിന്നശേഷം അതുപ്രകാരം അവരുടെ ഗൃഹത്തിൽ പോയി കേമമായ ഒരു വിരുന്ന്സൽക്കാരത്ത സ്വീകരിക്കുകയും ചേയ്തു.
195. ചൂത്കളിച്ച് എവനെ ഞാന്‍ ഞാൻ ജയിച്ചുവൊ വിമര്ദ്ദകൻ എന്ന പേരായ അദ്ദേഹം എനിക്ക അതിവിശ്വസ്ഥനായ ഒരു സുഹൃത്തായും വന്നതിൽപിന്നെ അദ്ദേഹത്തിന്റെ മുഖേന നഗരത്തിലെ സകല സ്വഭാവത്തേയും അറിഞ്ഞ് അതികഠോരമായ തമനസ്സിൽ നീലവസ്ത്രാവകുണ്ഠനം കൊണ്ട ആഛ്ശാദനം ചേയ്ത് തീക്ഷ്ണമായ ഖൾഗത്തേയും പിന്നെ ഫണിമുഖം (ഗുഹാമാര്ഗ്ഗഖനനസാധനം) കത്തിരി- കൊടില് - മരംകൊണ്ട് നിര്‍മ്മിതമായ പുരുഷശിരസ്സ് - യോഗചൂര്ണ്ണം (തിരി ഉണ്ടാക്കാനുള്ള ഒരു വക അഞ്ജനം) യോഗവര്ത്തികാ- (ഒരു മാതിരി തിരി) അളപ്പാനുള്ള സൂത്രം- ദീപഭാജനം- ഭ്രമരകരണ്ഡകം- (ഗൃഹങ്ങളിലെ വിളക്ക് കെടുത്തുവാനുള്ള സാധനം) കര്‍ക്കടകം- (യന്ത്രസാധനം) ആരോഹണസാധനമായ കയറ് മുതലായ അനേക സ്തെയോപകരണങ്ങളേയും എടുത്ത് പോയി ഒരു ലുബ്ധനായ ധനികന്റെ ഗൃഹത്തിൽചെന്ന് ചുമര സന്ധിയിൽ തുരന്ന് ജനോലകളുടെ സൂക്ഷ്മസുഷിരത്തിലൂടെ ഗൃഹാന്തവൃത്താന്തങ്ങളെ അറിഞ്ഞ് നിജഗൃഹമെന്നപോലെ ഭയരഹിതനായി അകത്ത കടന്ന് അവിടേയുള്ള സകല മൂലധനങ്ങളേയും അപഹരിച്ച് മടങ്ങിപോരുന്നവഴിക്ക ഗാഢാന്ധകാരനിബിഡയായ രാജവീഥിയിൽ തൽക്ഷണത്തിൽ മിന്നൽകൊടിപോലെ ഒരു കാന്തിപുഞ്ജത്തെ കാണുവാനിടയായിവന്നു.
196- അനന്തരം ആ കാന്തിപുഞ്ജംതന്നെ നഗരമോഷണത്താൽ കുപിതയായ നഗരദേവതതന്നെ അസമയത്തിൽ പുറപ്പെട്ട് വന്നിരിക്കുന്നതുപോലെ നാനാലങ്കാരഭൂഷിതയായ ഒരു യുവതിയായി പ്രകാശിച്ചു.
197. വത്സെ- നീ ആരാകുന്നു. എവിടെ പോകുന്നു. എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ ഭയവിഹ്വലയായിട്ട് എന്നോട് പറയുവാനാരംഭിച്ചു.
198. ആര്യ ഭവാൻ കേട്ടാലും- ഈ പുരിയിൽ കുബേരദത്തൻ എന്ന പേരായ ഒരു വൈശ്യവര്യൻ വസിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തിന്റെ പുത്രിയാണ. എന്റെ പിതാവ ജാതമാത്രയായ എന്നെ ഈ നഗരിയിൽതന്നെ ഉള്ള ധനമിത്രൻ എന്നപേരായ ഒരു ധനികപുത്രനായികൊണ്ട ഭാര്യാത്വേന കൊടുപ്പാൻ തീര്‍ച്ചയാക്കി. അതിന്നശേഷം ഈ ധനമിത്രൻ അതിദാതാവായി തീര്‍ന്നതിനാൽ മാതാപിതാക്കന്മാരുടെ മരണാനന്തരം തന്റെ സകല ധനങ്ങളേയും അര്ത്ഥികൾക്കായി കൊടുത്ത് അവരിൽനിന്ന് ദാരിദ്ര്യത്തെ വിലക്കുവാങ്ങിയപോലെ ദരിദ്രനായി ഭവിച്ച് ഔദാര്യത്താൽ സന്തുഷ്ടമായ ജനസമുദായത്തിൽനിന്ന് ഉദാരകൻ എന്ന ശ്ലാഘ്യമായ ഒരു പേരിനേയും സമ്പാദിച്ചതിന്നശേഷം യൌവ്വനയുക്തയായിതീര്ന്ന എന്നെ വിവാഹത്തിന്നായി അപേക്ഷിച്ചപ്പോൾ എന്റെ പിതാവ്- ഛ്ശി. ഇദ്ദേഹം നിര്ദ്ധനനാകുന്നു. ആകയാൽ പുത്രിയെ ഇദ്ദേഹത്തിന്ന കൊടുക്കുകയില്ല എന്നും അര്‍ത്ഥപതി എന്ന് യഥാത്ഥ നാമാവായ മറ്റൊരു വൈശ്യനായിക്കൊണ്ട കൊടുക്കുമെന്നും തീര്‍ച്ചയാക്കിയിരിക്കുന്നു. ആകയാൽ ആ മംഗലകർമ്മം ഇന്ന് പ്രഭാതകാലത്തിൽ നടത്തുവാൻപോകുന്നു എന്നറിഞ്ഞ് ഞാൻ അതിന്നമുമ്പായിതന്നെ ഉദാരകനുമായി സങ്കേതത്തെ ചേയ്ത് സ്വജനങ്ങളെ വഞ്ചിച്ച് നിജഗൃഹത്തിൽനിന്ന് മന്മഥനാകുന്ന സഹായത്തോടുകൂടി പുറപ്പെട്ട പോന്ന് ബാല്യകാലത്തിൽ പരിചിതമായ ഈ മാഗ്ഗത്തിലൂടെ എന്റെ പ്രിയതമനായ ഉദാരകന്റെ ഗൃഹത്തിലേക്കായി പോകുന്നതാണ്. ആകയാൽ ഭവാൻ എന്നെ വിട്ടയക്കണം. ഈ ഭൂഷണങ്ങളെ അങ്ങുന്ന് എടുത്തു കൊൾക. എന്നപറഞ്ഞ് തന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെ അഴിച്ച് എനിക്കു തരികയും ചേയ്തപ്പോൾ ദയാകുലഹൃദയനായ ഞാൻ അവളോടു പറഞ്ഞു.
199. പതിവ്രതെ- നീ വ്യസനിക്കേണ്ട എന്റെ ഒരുമിച്ച പോന്നാലും ഞാൻ നിന്നെ ത്വൽപ്രിയഗൃഹത്തിൽ കൊണ്ടു പോയി ആക്കുന്നുണ്ട. എന്ന പറഞ്ഞ് മൂന്ന് നാലടി നടക്കുമ്പൊഴക്കു അവിടെ ദീപട്ടികളെ കൊളത്തിപിടിച്ച് അന്ധകാരത്തെ ദൂരീകരിച്ച് ഖൾഗം യഷ്ടി മുതലായ ആയുധങ്ങളേയും ധരിച്ച് വരുന്ന അനല്പമായ നാഗരികബലത്തെ കണ്ടപ്പോൾ ഭയചകിതയായിതീര്ന്ന ആ കന്യകയോട് ഞാനിപ്രകാരം പറഞ്ഞു. ഭദ്രെ- എന്റെ കയ്യിൽ ഖൾഗം ഇതാ ഇരിക്കുന്നു. ആകയാൽ നീ ഭയപ്പടേണ്ട എന്നാൽ നിന്റെ സ്വഭാവത്തേ ഓര്‍ത്ത മൃദുവായ ഒരു ഉപായത്തെ എടുപ്പാനാണ് ഞാൻ ആലോചിക്കുന്നത്. അത എന്തെന്നാൽ ഞാൻ വിഷവേഗവിക്രിയയെ നടിച്ചുംകൊണ്ട് ഇവിടെ കിടക്കാം. ഈ വരുന്ന കൂട്ടരോട നീ ഇങ്ങിനെ പറയണം. എങ്ങിനെ എന്നാൽ. ഞങ്ങൾ രണ്ടുപേരും രാത്രിയിൽ ഈ പുരിയിൽ വന്നു ചേർന്നപ്പോൾ ഈ സത്രത്തിൽവെച്ച് എന്റെ ഭർത്താവിനെ ഒരു സര്‍പ്പം വന്നു കടിച്ചിരിക്കുന്നു. നിങ്ങളിൽ ആരെങ്കിലും സപ്പവിഷഹാരി മന്ത്രത്തെ അറിയുന്നവനുണ്ടെങ്കിൽ അവൻ കൃപയാലെ എന്റെ ഈ ഭര്‍ത്താവിനെ ജീവിപ്പിച്ച് അനാഥയായ എന്റെ പ്രാണരക്ഷയെ ചേയ്തുതരണം.
200. എന്ന ഞാൻ പറഞ്ഞപ്പോൾ ആ കന്യകയും ഭയ ഗൾഗദസ്വരയായി ബദ്ധവേപഥുവായി കരഞ്ഞുംകൊണ്ട പ്രയാസപ്പെട്ട എഴുനീറ്ഠചെന്ന് മറെറാരു ഗതി ഇല്ലാതെ വന്നതിനാൽ ഞാൻ പറഞ്ഞപ്രകാരമെല്ലാം അനുഷ്ഠിക്കുകയും ഞാൻ വിഷവികാരത്തെ നടിച്ച് ശയിക്കുകയും ചെയ്തു.
201. അതിന്നശേഷം അവരിൽ വിഷവൈദ്യനാണെന്ന് അഭിമാനിയായ ഒരുവൻ വന്ന എന്നെ നോക്കീട്ട കരമുദ്രാ- തന്ത്രം- മന്ത്രം- ദ്ധ്യാനം ഇത്യാദികളേക്കൊണ്ട് വിഷനിവാരണത്തിന്നായി ഉപക്രമിച്ച് ഫലിക്കാതെ വന്നപ്പോൾ അയി വനിതെ ഇദ്ദേഹം കാലദഷ്ടനായിതന്നെ മരിച്ച്പോയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇദ്ദേഹത്തിന്റെ അംഗം സ്തബ്ധമായിട്ടും ശ്യാമളമായിട്ടും ഇരിക്കുന്നു. ദൃഷ്ടി ചലിക്കുന്നില്ല. ഊഷ്മാവ് കേവലം ശാന്തമായിതന്നെ ഇരിക്കുന്നു. എനി വ്യസനിച്ചിട്ട് പ്രയോജനമില്ല. ഞങ്ങൾ നാളെ വന്ന് അഗ്നിസംസ്കാരത്തെ ചെയ്യാം. ദൈവത്തെ അതിക്രമിപ്പാൻ ആര്‍ക്കും സാദ്ധ്യമായിട്ടുള്ളതല്ലെല്ലൊ എന്നപറഞ്ഞ് മറ്റവരോടു കൂടി പോകയും ചേയ്ത ഉടനെ ഞാൻ എഴുനീറ്റ് ഉദാരകന്റെ അടുക്കെ അവളെ കൂട്ടികൊണ്ടു പോയി അദ്ദേഹത്തോട ഇപ്രകാരം പറഞ്ഞു. ഞാൻ ഒരു തസ്കരനാണ്. ത്വൽഗതമായ ചേതസ്സാകുന്ന സഹായത്തോടുകൂടിതന്നെ അങ്ങെ അഭിസരിക്കുന്ന ഇവളെ മാര്‍ഗ്ഗമദ്ധ്യത്തിൽ കണ്ടെത്തിയപ്പോൾ കൃപയാൽ അങ്ങയുടെ സമീപത്തിൽ കൊണ്ടുവന്നതാണ്. ഈ ഭൂഷണങ്ങൾ ഇവളുടെതാണ്. എന്നപറഞ്ഞ് രശ്മികളാൽ നിരാകൃതാന്ധകാരമായ ആ ആഭരണജാലത്തേയും കൊടുത്തു. അപ്പോൾ ഉദാകരനും അതിനെ എടുത്ത ലജ്ജയോടും സന്തോഷത്തോടും സംഭ്രമത്തോടുംകൂടി എന്നോടു പറയുവാൻ ആരംഭിച്ചു.
202. ആര്യ ഈ രാത്രിയിൽ മൽപ്രിയതമയായ ഇവൾ അങ്ങയാൽ ഇനിക്കു അര്‍പ്പിക്കപ്പെട്ടു എങ്കിലും എന്റെ വാക്കാകിൽ അപഹൃതയായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഈ അവസരത്തിൽ ഭവാനോട എന്താണ പറയേണ്ടത എന്ന അറിയുന്നില്ല. അങ്ങേടെ ഈ കർമ്മം അത്യൽഭുതമായിരിക്കുന്നു. എന്ന പറയുന്നതായാൽ അത അങ്ങേടെ സ്വതസ്സിദ്ധമായ സ്വഭാവമായതുകൊണ്ട അൽഭുമായി തോന്നുന്നതല്ലാ. മറ്റാരും ഇതപോലെ ഒരു കര്‍മ്മം ചെയ്തിട്ടില്ല എന്ന പറയുന്നു എങ്കിൽ വസ്തു ശക്തിവിഷയവിശേഷനിഷ്ഠയായിട്ടുള്ളതാകയാൽ അതും ഉചിതമായിട്ടുള്ളതല്ല. മറ്റു ചിലരിൽ ഉള്ള ലോഭാദികൾ അങ്ങയിങ്കൽ കാണുന്നില്ല എന്നും അങ്ങുന്ന് ഇപ്പോൾ സാധുതയെ പ്രകാശിപ്പിച്ചു എന്നും പറയുന്നപക്ഷം അത് പ്രായേണ അങ്ങേടെ മുമ്പുള്ള മഹനീയകര്മ്മങ്ങൾക്ക് രുചിക്കാതേയുമായിതിരുന്നു.
198. ആര്യ ഭവാൻ കേട്ടാലും- ഈ പുരിയിൽ കുബേരദത്തൻ എന്ന പേരായ ഒരു വൈശ്യവര്യൻ വസിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തിന്റെ പുത്രിയാണ. എന്റെ പിതാവ ജാതമാത്രയായ എന്നെ ഈ നഗരിയിൽതന്നെ ഉള്ള ധനമിത്രൻ എന്നപേരായ ഒരു ധനികപുത്രനായികൊണ്ട ഭാര്യാത്വേന കൊടുപ്പാൻ തീര്‍ച്ചയാക്കി. അതിന്നശേഷം ഈ ധനമിത്രൻ അതിദാതാവായി തീര്‍ന്നതിനാൽ മാതാപിതാക്കന്മാരുടെ മരണാനന്തരം തന്റെ സകല ധനങ്ങളേയും അര്ത്ഥികൾക്കായി കൊടുത്ത് അവരിൽനിന്ന് ദാരിദ്ര്യത്തെ വിലക്കുവാങ്ങിയപോലെ ദരിദ്രനായി ഭവിച്ച് ഔദാര്യത്താൽ സന്തുഷ്ടമായ ജനസമുദായത്തിൽനിന്ന് ഉദാരകൻ എന്ന ശ്ലാഘ്യമായ ഒരു പേരിനേയും സമ്പാദിച്ചതിന്നശേഷം യൌവ്വനയുക്തയായിതീര്ന്ന എന്നെ വിവാഹത്തിന്നായി അപേക്ഷിച്ചപ്പോൾ എന്റെ പിതാവ്- ഛ്ശി. ഇദ്ദേഹം നിര്ദ്ധനനാകുന്നു. ആകയാൽ പുത്രിയെ ഇദ്ദേഹത്തിന്ന കൊടുക്കുകയില്ല എന്നും അര്‍ത്ഥപതി എന്ന് യഥാത്ഥ നാമാവായ മറ്റൊരു വൈശ്യനായിക്കൊണ്ട കൊടുക്കുമെന്നും തീര്‍ച്ചയാക്കിയിരിക്കുന്നു. ആകയാൽ ആ മംഗലകർമ്മം ഇന്ന് പ്രഭാതകാലത്തിൽ നടത്തുവാൻപോകുന്നു എന്നറിഞ്ഞ് ഞാൻ അതിന്നമുമ്പായിതന്നെ ഉദാരകനുമായി സങ്കേതത്തെ ചേയ്ത് സ്വജനങ്ങളെ വഞ്ചിച്ച് നിജഗൃഹത്തിൽനിന്ന് മന്മഥനാകുന്ന സഹായത്തോടുകൂടി പുറപ്പെട്ട പോന്ന് ബാല്യകാലത്തിൽ പരിചിതമായ ഈ മാഗ്ഗത്തിലൂടെ എന്റെ പ്രിയതമനായ ഉദാരകന്റെ ഗൃഹത്തിലേക്കായി പോകുന്നതാണ്. ആകയാൽ ഭവാൻ എന്നെ വിട്ടയക്കണം. ഈ ഭൂഷണങ്ങളെ അങ്ങുന്ന് എടുത്തു കൊൾക. എന്നപറഞ്ഞ് തന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെ അഴിച്ച് എനിക്കു തരികയും ചേയ്തപ്പോൾ ദയാകുലഹൃദയനായ ഞാൻ അവളോടു പറഞ്ഞു.
199. പതിവ്രതെ- നീ വ്യസനിക്കേണ്ട എന്റെ ഒരുമിച്ച പോന്നാലും ഞാൻ നിന്നെ ത്വൽപ്രിയഗൃഹത്തിൽ കൊണ്ടു പോയി ആക്കുന്നുണ്ട. എന്ന പറഞ്ഞ് മൂന്ന് നാലടി നടക്കുമ്പൊഴക്കു അവിടെ ദീപട്ടികളെ കൊളത്തിപിടിച്ച് അന്ധകാരത്തെ ദൂരീകരിച്ച് ഖൾഗം യഷ്ടി മുതലായ ആയുധങ്ങളേയും ധരിച്ച് വരുന്ന അനല്പമായ നാഗരികബലത്തെ കണ്ടപ്പോൾ ഭയചകിതയായിതീര്ന്ന ആ കന്യകയോട് ഞാനിപ്രകാരം പറഞ്ഞു. ഭദ്രെ- എന്റെ കയ്യിൽ ഖൾഗം ഇതാ ഇരിക്കുന്നു. ആകയാൽ നീ ഭയപ്പടേണ്ട എന്നാൽ നിന്റെ സ്വഭാവത്തേ ഓര്‍ത്ത മൃദുവായ ഒരു ഉപായത്തെ എടുപ്പാനാണ് ഞാൻ ആലോചിക്കുന്നത്. അത എന്തെന്നാൽ ഞാൻ വിഷവേഗവിക്രിയയെ നടിച്ചുംകൊണ്ട് ഇവിടെ കിടക്കാം. ഈ വരുന്ന കൂട്ടരോട നീ ഇങ്ങിനെ പറയണം. എങ്ങിനെ എന്നാൽ. ഞങ്ങൾ രണ്ടുപേരും രാത്രിയിൽ ഈ പുരിയിൽ വന്നു ചേർന്നപ്പോൾ ഈ സത്രത്തിൽവെച്ച് എന്റെ ഭർത്താവിനെ ഒരു സര്‍പ്പം വന്നു കടിച്ചിരിക്കുന്നു. നിങ്ങളിൽ ആരെങ്കിലും സപ്പവിഷഹാരി മന്ത്രത്തെ അറിയുന്നവനുണ്ടെങ്കിൽ അവൻ കൃപയാലെ എന്റെ ഈ ഭര്‍ത്താവിനെ ജീവിപ്പിച്ച് അനാഥയായ എന്റെ പ്രാണരക്ഷയെ ചേയ്തുതരണം.
200. എന്ന ഞാൻ പറഞ്ഞപ്പോൾ ആ കന്യകയും ഭയ ഗൾഗദസ്വരയായി ബദ്ധവേപഥുവായി കരഞ്ഞുംകൊണ്ട പ്രയാസപ്പെട്ട എഴുനീറ്ഠചെന്ന് മറെറാരു ഗതി ഇല്ലാതെ വന്നതിനാൽ ഞാൻ പറഞ്ഞപ്രകാരമെല്ലാം അനുഷ്ഠിക്കുകയും ഞാൻ വിഷവികാരത്തെ നടിച്ച് ശയിക്കുകയും ചെയ്തു.
201. അതിന്നശേഷം അവരിൽ വിഷവൈദ്യനാണെന്ന് അഭിമാനിയായ ഒരുവൻ വന്ന എന്നെ നോക്കീട്ട കരമുദ്രാ- തന്ത്രം- മന്ത്രം- ദ്ധ്യാനം ഇത്യാദികളേക്കൊണ്ട് വിഷനിവാരണത്തിന്നായി ഉപക്രമിച്ച് ഫലിക്കാതെ വന്നപ്പോൾ അയി വനിതെ ഇദ്ദേഹം കാലദഷ്ടനായിതന്നെ മരിച്ച്പോയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇദ്ദേഹത്തിന്റെ അംഗം സ്തബ്ധമായിട്ടും ശ്യാമളമായിട്ടും ഇരിക്കുന്നു. ദൃഷ്ടി ചലിക്കുന്നില്ല. ഊഷ്മാവ് കേവലം ശാന്തമായിതന്നെ ഇരിക്കുന്നു. എനി വ്യസനിച്ചിട്ട് പ്രയോജനമില്ല. ഞങ്ങൾ നാളെ വന്ന് അഗ്നിസംസ്കാരത്തെ ചെയ്യാം. ദൈവത്തെ അതിക്രമിപ്പാൻ ആര്‍ക്കും സാദ്ധ്യമായിട്ടുള്ളതല്ലെല്ലൊ എന്നപറഞ്ഞ് മറ്റവരോടു കൂടി പോകയും ചേയ്ത ഉടനെ ഞാൻ എഴുനീറ്റ് ഉദാരകന്റെ അടുക്കെ അവളെ കൂട്ടികൊണ്ടു പോയി അദ്ദേഹത്തോട ഇപ്രകാരം പറഞ്ഞു. ഞാൻ ഒരു തസ്കരനാണ്. ത്വൽഗതമായ ചേതസ്സാകുന്ന സഹായത്തോടുകൂടിതന്നെ അങ്ങെ അഭിസരിക്കുന്ന ഇവളെ മാര്‍ഗ്ഗമദ്ധ്യത്തിൽ കണ്ടെത്തിയപ്പോൾ കൃപയാൽ അങ്ങയുടെ സമീപത്തിൽ കൊണ്ടുവന്നതാണ്. ഈ ഭൂഷണങ്ങൾ ഇവളുടെതാണ്. എന്നപറഞ്ഞ് രശ്മികളാൽ നിരാകൃതാന്ധകാരമായ ആ ആഭരണജാലത്തേയും കൊടുത്തു. അപ്പോൾ ഉദാകരനും അതിനെ എടുത്ത ലജ്ജയോടും സന്തോഷത്തോടും സംഭ്രമത്തോടുംകൂടി എന്നോടു പറയുവാൻ ആരംഭിച്ചു.
202. ആര്യ ഈ രാത്രിയിൽ മൽപ്രിയതമയായ ഇവൾ അങ്ങയാൽ ഇനിക്കു അര്‍പ്പിക്കപ്പെട്ടു എങ്കിലും എന്റെ വാക്കാകിൽ അപഹൃതയായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഈ അവസരത്തിൽ ഭവാനോട എന്താണ പറയേണ്ടത എന്ന അറിയുന്നില്ല. അങ്ങേടെ ഈ കർമ്മം അത്യൽഭുതമായിരിക്കുന്നു. എന്ന പറയുന്നതായാൽ അത അങ്ങേടെ സ്വതസ്സിദ്ധമായ സ്വഭാവമായതുകൊണ്ട അൽഭുമായി തോന്നുന്നതല്ലാ. മറ്റാരും ഇതപോലെ ഒരു കര്‍മ്മം ചെയ്തിട്ടില്ല എന്ന പറയുന്നു എങ്കിൽ വസ്തു ശക്തിവിഷയവിശേഷനിഷ്ഠയായിട്ടുള്ളതാകയാൽ അതും ഉചിതമായിട്ടുള്ളതല്ല. മറ്റു ചിലരിൽ ഉള്ള ലോഭാദികൾ അങ്ങയിങ്കൽ കാണുന്നില്ല എന്നും അങ്ങുന്ന് ഇപ്പോൾ സാധുതയെ പ്രകാശിപ്പിച്ചു എന്നും പറയുന്നപക്ഷം അത് പ്രായേണ അങ്ങേടെ മുമ്പുള്ള മഹനീയകര്മ്മങ്ങൾക്ക് രുചിക്കാതേയുമായിതിരുന്നു.
ഇപ്പോൾ ഔദാര്യത്തിന്റെ സ്വരൂപത്തെ ഭവാനിൽനിന്ന് കാണുവാനിടയായിവന്നു എന്ന പറയുന്നതാണെങ്കിൽ അങ്ങേടെ അഭിപ്രായത്തെ അനുമാനിക്കാതെകണ്ടുള്ള നിശ്ചയവും ഉചിതമായി വരുന്നതല്ല. അങ്ങുന്ന് ഈ സുകൃതകർമ്മം കൊണ്ട് ഈ ദാസജനത്തെ വിലക്ക് വാങ്ങിയിരിക്കുന്നു എന്ന് പറക എന്ന് വെച്ചാൽ അത നിസ്സാരമായും ഇരിക്കുന്നു. അതിമഹത്തായ കര്മ്മംകൊണ്ട എന്നെ വിലക്ക് വാങ്ങുന്നു എന്നപറഞ്ഞാലൊ അതും അങ്ങേടെ ബുദ്ധിമഹിമക്ക ഒരു നിന്ദയായിട്ടും തീരുന്നു. ഈ പ്രിയയെ തന്നിട്ടുള്ളതിന്ന് എന്റെ ഈ ശരീരം പ്രതിദാനമായിരിക്കട്ടെ എന്ന് പറയുന്നതായാൽ ഈ പ്രിയയുടെ അലാഭത്തിൽ മരണോന്മുഖമായിതീന്നിരിക്കുന്ന ഈ ശരീരവും അങ്ങയാൽ തന്നെ ദത്തമായിട്ടുള്ളതാകയാൽ അതും യോഗ്യമായിരിക്കുന്നില്ല. ഈ വക സംഗതികളാൽ ഇവിടെ ഇത്രമാത്രം പറയുന്നതാണ ഉചിതമായിട്ടുള്ളത്. ഇന്നമുതല്ക്കു ഈ ദാസജനത്തെ അങ്ങുന്ന് തന്നെ സംരക്ഷിച്ചുകൊള്ളുക. എന്ന പറഞ്ഞ് ഉദാരകൻ എന്റെ പാദങ്ങളിൽ പതിക്കുകയും ചേയ്തു്.
203. ആ അവസരത്തിൽ ഞാൻ അദ്ദേഹത്തെ എഴുനേല്പിച്ച് ഉരസ്സകൊണ്ട് ആലിംഗനം ചെയ്തതിന്ന്ശേഷം ഹേ ഭദ്ര നീ ഇപ്പോൾ എന്തു ചെയ്യേണമെന്ന് വിചാരിക്കുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതാവിത.
204. മാതാപിതാക്കന്മാരുടെ സമ്മതം കൂടാതെ കണ്ട് ഈ തരുണിയെ വിവാഹംചെയ്ത് ജിവിപ്പാനായ്ക്കൊണ്ട് ഞാൻ ശക്തനല്ല. ആകയാൽ ഈ രാത്രിയിൽ തന്നെ ഈ ദേശത്ത വിട്ടുപോകുവാനാണ് വിചാരിക്കുന്നത. എന്നാൽ അങ്ങേടെ മുമ്പിൽ വെച്ച് ഇങ്ങിനെ തീര്ച്ചപ്പെടുത്തുവാനും ഞാൻ ആളല്ല. അതുകൊണ്ട് ഇനി അങ്ങുന്ന് ഏതുപ്രകാരം കല്പിക്കുന്നുവൊ അതുപ്രകാരമെല്ലാം ചെയ്യാൻ ഞാൻ ഒരുക്കമാണ് എന്നുള്ള ഉദാരകവചനത്തെ കേട്ടതിന്നശേഷം ഞാനിപ്രകാരം പറഞ്ഞു. ഇതെല്ലാം ശരിതന്നെ എങ്കിലും വിദഗ്ദ്ധനായ പുരുഷന്ന് സ്വദേശമെന്നും ദേശാന്തരമെന്നും ഉള്ള ഗണനയുണ്ടാവാൻ പാടുള്ളതല്ലാ എന്ന് തന്നെയുമല്ല ബാലയായ ഇവൾ അതിസുകുമാരിയായിട്ടും വനമാര്ഗ്ഗങ്ങൾ ഉപദ്രവബഹുലങ്ങളായിട്ടും അതി കഷ്ടങ്ങളായിട്ടും ഇരിക്കുന്നു. ഈദൃശമായ സ്വദേശത്യാഗം നിമിത്തമായി ബുദ്ധിക്കും ബലത്തിന്നും അല്പം ശൈഥില്യവും കൂടി ഉണ്ടാവാനിടയുണ്ട്. ആകയാൽ ഇവളോടുകൂടി ഇവിടെതന്നെ സുഖമായി വസിക്കുന്നതാണ നല്ലത. എന്നോടുകൂടി വന്നാലും നോം രണ്ടാളുംകൂടി ഇവളെ സ്വാവാസത്തിൽതന്നെ കൊണ്ടാക്കാം.
205. ഇപ്രകാരമുള്ള മദ്വചനത്തെ കേട്ട ഉടനെ സമ്മതിച്ച് അനുഗതനായ ഉദാരകനോടുകൂടി വേഗേന കന്യകയെ സ്വഗൃഹത്തിൽ കൊണ്ടാക്കി അവളെ ഒറ്റുകാരിയാക്കി ചേയ്ത് തൽഗൃഹത്തിലുള്ള മണ്പാത്രങ്ങളൊഴികെ ബാക്കിയുള്ള സകല ധനങ്ങളേയും മോഷണം ചേയ്ത് അവിടെനിന്ന് പോന്ന് ഒരു വിജനസ്ഥലത്തിൽ മുഷിതദ്രവ്യത്തെ സൂക്ഷിച്ച് അവിടെനിന്നും പോരുന്നവഴിക്കു നാഗരികന്മാരുടെ തിരക്ക് കണ്ടപ്പോൾ ഞങ്ങൾ രണ്ടാളും വഴിയുടെ സമീപത്തിൽ കിടക്കുന്ന ഒരു മത്തജത്തിന്റെ അടുക്കെ ചെന്ന് ആനക്കാരനെ തള്ളിവിട്ട് ആനപ്പുറത്ത കയറുകയും ചേയ്തതിന്ന് ശേഷം കച്ചക്കയറിന്റെ ഉള്ളിൽ കാലിട്ട് പ്രേരിതനായ ആ മത്തഗജം എഴുനീറ്റ് പാതിതനായ യന്താവിന്റെ വിശാലമായ ഉരസ്ഥലത്തിൽ വിലങ്ങത്തിൽ കുത്തി ആന്തരമാലയെ എടുത്ത് ദന്തത്തിൽ ധരിച്ച് ഹസ്തിപകവര്ഗ്ഗത്തെയെല്ലാം മര്‍ദ്ദിക്കുകയും അര്‍ത്ഥപതി ഭവനത്തെ നശിപ്പി ക്കുകയും ചേയ്ത് അവിടെനിന്നും ആനയെ തിരിച്ച് കൊണ്ടുവന്ന് ഒരു ജീര്‍ണ്ണോദ്യാനത്തിൽ ചെന്ന് വൃക്ഷശാഖയെ പിടിച്ച് ഇറങ്ങി സ്വഗൃഹത്തിൽ വന്ന് സ്നാനംചെയ്ത് ശയനത്തിൽ കിടക്കുകയും ചേയ്തു.
206. ആ സമയത്തിൽതന്നെ ഉദയാചലത്തിന്റെ പത്മരാഗശൃംഗത്തോടു തുല്യമായും കല്പദ്രുമത്തിന്റെ സുവര്‍ണ്ണമയമായ പല്ലവസമൂഹംപോലെ ശ്വേതരക്തവര്ണ്ണമായും ഇരിക്കുന്ന സൂര്യമണ്ഡലം ഉദധിയിൽനിന്ന് ഉദിച്ചവന്ന ഉടനെ ഞങ്ങൾ രണ്ടാളും പാദമുഖപ്രക്ഷാളനംചേയ്ത പ്രാതഃകാലോചിതങ്ങളായ മംഗളകർമ്മങ്ങളേയും അനുഷ്ഠിച്ച് ഞങ്ങളുടെ വ്യാപാരത്താൽ വ്യാകുലരവമായ ചുരത്തെ പ്രവേശിച്ച് വരവധൂഗൃഹങ്ങളിൽ നടക്കുന്ന കോലാഹലത്തെ കേട്ടുംകൊണ്ട് സഞ്ചരിച്ചു.
207. അതിന്ന ശേഷം അര്ത്ഥപരി എന്ന വൈശ്യൻ വളരെ ധനത്തെ കൊടുത്ത് കന്യകാപിതാവായ കുബേരദത്തനെ സമാശ്വസിപ്പിച്ച വധൂവിവാഹത്തെ ഒരു മാസം വരെക്കും നീട്ടിവെപ്പാൻ തീര്‍ച്ചപ്പെടുത്തുകയും ചേയ്തു എന്നുള്ള വർത്തമാനത്തെ അറിഞ്ഞ് ഞാൻ ധനമിത്രനെന്ന വൈശ്യകുമാരനെ വിജനത്തിൽ കൊണ്ടുപോയി ഇപ്രകാരം ഉപദേശിച്ചു.
203. ആ അവസരത്തിൽ ഞാൻ അദ്ദേഹത്തെ എഴുനേല്പിച്ച് ഉരസ്സകൊണ്ട് ആലിംഗനം ചെയ്തതിന്ന്ശേഷം ഹേ ഭദ്ര നീ ഇപ്പോൾ എന്തു ചെയ്യേണമെന്ന് വിചാരിക്കുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതാവിത.
204. മാതാപിതാക്കന്മാരുടെ സമ്മതം കൂടാതെ കണ്ട് ഈ തരുണിയെ വിവാഹംചെയ്ത് ജിവിപ്പാനായ്ക്കൊണ്ട് ഞാൻ ശക്തനല്ല. ആകയാൽ ഈ രാത്രിയിൽ തന്നെ ഈ ദേശത്ത വിട്ടുപോകുവാനാണ് വിചാരിക്കുന്നത. എന്നാൽ അങ്ങേടെ മുമ്പിൽ വെച്ച് ഇങ്ങിനെ തീര്ച്ചപ്പെടുത്തുവാനും ഞാൻ ആളല്ല. അതുകൊണ്ട് ഇനി അങ്ങുന്ന് ഏതുപ്രകാരം കല്പിക്കുന്നുവൊ അതുപ്രകാരമെല്ലാം ചെയ്യാൻ ഞാൻ ഒരുക്കമാണ് എന്നുള്ള ഉദാരകവചനത്തെ കേട്ടതിന്നശേഷം ഞാനിപ്രകാരം പറഞ്ഞു. ഇതെല്ലാം ശരിതന്നെ എങ്കിലും വിദഗ്ദ്ധനായ പുരുഷന്ന് സ്വദേശമെന്നും ദേശാന്തരമെന്നും ഉള്ള ഗണനയുണ്ടാവാൻ പാടുള്ളതല്ലാ എന്ന് തന്നെയുമല്ല ബാലയായ ഇവൾ അതിസുകുമാരിയായിട്ടും വനമാര്ഗ്ഗങ്ങൾ ഉപദ്രവബഹുലങ്ങളായിട്ടും അതി കഷ്ടങ്ങളായിട്ടും ഇരിക്കുന്നു. ഈദൃശമായ സ്വദേശത്യാഗം നിമിത്തമായി ബുദ്ധിക്കും ബലത്തിന്നും അല്പം ശൈഥില്യവും കൂടി ഉണ്ടാവാനിടയുണ്ട്. ആകയാൽ ഇവളോടുകൂടി ഇവിടെതന്നെ സുഖമായി വസിക്കുന്നതാണ നല്ലത. എന്നോടുകൂടി വന്നാലും നോം രണ്ടാളുംകൂടി ഇവളെ സ്വാവാസത്തിൽതന്നെ കൊണ്ടാക്കാം.
205. ഇപ്രകാരമുള്ള മദ്വചനത്തെ കേട്ട ഉടനെ സമ്മതിച്ച് അനുഗതനായ ഉദാരകനോടുകൂടി വേഗേന കന്യകയെ സ്വഗൃഹത്തിൽ കൊണ്ടാക്കി അവളെ ഒറ്റുകാരിയാക്കി ചേയ്ത് തൽഗൃഹത്തിലുള്ള മണ്പാത്രങ്ങളൊഴികെ ബാക്കിയുള്ള സകല ധനങ്ങളേയും മോഷണം ചേയ്ത് അവിടെനിന്ന് പോന്ന് ഒരു വിജനസ്ഥലത്തിൽ മുഷിതദ്രവ്യത്തെ സൂക്ഷിച്ച് അവിടെനിന്നും പോരുന്നവഴിക്കു നാഗരികന്മാരുടെ തിരക്ക് കണ്ടപ്പോൾ ഞങ്ങൾ രണ്ടാളും വഴിയുടെ സമീപത്തിൽ കിടക്കുന്ന ഒരു മത്തജത്തിന്റെ അടുക്കെ ചെന്ന് ആനക്കാരനെ തള്ളിവിട്ട് ആനപ്പുറത്ത കയറുകയും ചേയ്തതിന്ന് ശേഷം കച്ചക്കയറിന്റെ ഉള്ളിൽ കാലിട്ട് പ്രേരിതനായ ആ മത്തഗജം എഴുനീറ്റ് പാതിതനായ യന്താവിന്റെ വിശാലമായ ഉരസ്ഥലത്തിൽ വിലങ്ങത്തിൽ കുത്തി ആന്തരമാലയെ എടുത്ത് ദന്തത്തിൽ ധരിച്ച് ഹസ്തിപകവര്ഗ്ഗത്തെയെല്ലാം മര്‍ദ്ദിക്കുകയും അര്‍ത്ഥപതി ഭവനത്തെ നശിപ്പി ക്കുകയും ചേയ്ത് അവിടെനിന്നും ആനയെ തിരിച്ച് കൊണ്ടുവന്ന് ഒരു ജീര്‍ണ്ണോദ്യാനത്തിൽ ചെന്ന് വൃക്ഷശാഖയെ പിടിച്ച് ഇറങ്ങി സ്വഗൃഹത്തിൽ വന്ന് സ്നാനംചെയ്ത് ശയനത്തിൽ കിടക്കുകയും ചേയ്തു.
206. ആ സമയത്തിൽതന്നെ ഉദയാചലത്തിന്റെ പത്മരാഗശൃംഗത്തോടു തുല്യമായും കല്പദ്രുമത്തിന്റെ സുവര്‍ണ്ണമയമായ പല്ലവസമൂഹംപോലെ ശ്വേതരക്തവര്ണ്ണമായും ഇരിക്കുന്ന സൂര്യമണ്ഡലം ഉദധിയിൽനിന്ന് ഉദിച്ചവന്ന ഉടനെ ഞങ്ങൾ രണ്ടാളും പാദമുഖപ്രക്ഷാളനംചേയ്ത പ്രാതഃകാലോചിതങ്ങളായ മംഗളകർമ്മങ്ങളേയും അനുഷ്ഠിച്ച് ഞങ്ങളുടെ വ്യാപാരത്താൽ വ്യാകുലരവമായ ചുരത്തെ പ്രവേശിച്ച് വരവധൂഗൃഹങ്ങളിൽ നടക്കുന്ന കോലാഹലത്തെ കേട്ടുംകൊണ്ട് സഞ്ചരിച്ചു.
207. അതിന്ന ശേഷം അര്ത്ഥപരി എന്ന വൈശ്യൻ വളരെ ധനത്തെ കൊടുത്ത് കന്യകാപിതാവായ കുബേരദത്തനെ സമാശ്വസിപ്പിച്ച വധൂവിവാഹത്തെ ഒരു മാസം വരെക്കും നീട്ടിവെപ്പാൻ തീര്‍ച്ചപ്പെടുത്തുകയും ചേയ്തു എന്നുള്ള വർത്തമാനത്തെ അറിഞ്ഞ് ഞാൻ ധനമിത്രനെന്ന വൈശ്യകുമാരനെ വിജനത്തിൽ കൊണ്ടുപോയി ഇപ്രകാരം ഉപദേശിച്ചു.
208. സഖെ അങ്ങുന്ന ഈ ചര്മ്മരത്നസഞ്ചിയെ പുരസ്തരിച്ച് വിജനത്തിൽ വെച്ച് തന്നെ അംഗരാജാവിനെച്ചെന്നു കണ്ട് ഞാൻ പറയും പ്രകാരം രാജാവിനോട അറിയിക്കണം. മഹാരാജാവെ- തിരുമനസ്സുകൊണ്ട് അനേക കോടീശനായ വസുമിത്രന്റെ ഏക പുത്രനും ധനമിത്രനാമാവുമായ എന്നെ അറിയുമെല്ലൊ. ഈ വിധമുള്ള ഞാൻ എന്റെ സകല ധനങ്ങളേയും യാചകമാക്കായി കൊടുത്ത് നിര്‍ദ്ധനനായി വന്നതിനാൽ സകല ജനങ്ങൾക്കും അവജ്ഞാപാത്രമായിതീര്ന്നിരിക്കുന്നു എന്നതന്നെയുമല്ലാ എനിക്കായികൊണ്ട് സംവദിതയായ കന്യകയെ എന്റെ ദാരിദ്ര്യദോഷം നിമിത്തമായിട്ട് കന്യകാപിതാവായ കുബേരദത്തൻ ഇപ്പോൾ അര്ത്ഥപതിക്കായി കൊടുപ്പാൻ തീര്‍ച്ചയാക്കിയപ്പോൾ തന്നിമിത്തമുണ്ടായ വ്യസനത്താൽ പ്രാണനെ ഉപേക്ഷിപ്പാനായി നഗരത്തിന്ന് സമീപമുള്ള ജനസഞ്ചാരരഹിതമായ ഒരു വനത്തെ പ്രവേശിച്ച് ഞാൻ എന്റെ കണ്ഠത്തെ കത്തികൊണ്ട് ഛേദിപ്പാൻ ഭാവിച്ചപ്പോൾ ഏതൊ ഒരു ജടാധരനായ താപസൻ വന്ന് മരണോദ്യ
മത്തെ നിവാരണംചേയ്തതിന്ന ശേഷം ഹേ സ്നേഹിതാ ഈ സാഹസത്തിന്ന് മൂലകാരണം എന്താണ് എന്ന ചോദിച്ചപ്പോൾ അവജ്ഞാപാത്രമായ ദാരിദ്ര്യം തന്നെ എന്ന ഞാൻ മറുപടി പറഞ്ഞതിനെ കേട്ട ആ താപസൻ കൃപാകുലമനസ്സായിട്ട പിന്നെയും ഇപ്രകാരം പറയുവാനാരംഭിച്ചു..
209. ഹേ ബാല നീയ്യ ശുദ്ധമെ മൂഢൻ തന്നെ. ആത്മഹത്തിയേക്കാൾ അതിപാപിഷ്ഠമായ മറ്റൊരു കർമ്മവും ഇല്ലാത്തതാകുന്നു. സജ്ജനങ്ങൾ തന്റെ വൈഭവംകൊണ്ട ആത്മാവിനെ നശിപ്പിക്കാതെ കണ്ടതന്നെ ഉദ്ധരിപ്പിക്കുന്നുവെല്ലൊ. ധനാര്ജ്ജനത്തിന്നായി അനേകം ഉപായങ്ങൾ ഉള്ളതും ഛിന്നമായ കണ്ഠത്തെ പ്രതിസംധാനംചേയ്ത് പ്രാണനെ ലഭിപ്പാൻ യാതൊരുപായവും ഇല്ലാത്തതുമാകുന്നു. ആകയാൽ നിണക്ക് ഈ പ്രാണത്യാഗം കൊണ്ട് എന്തൊരു ഫലമാണ് സിദ്ധിപ്പാനുള്ളത്. ഞാൻ ഒരു മന്ത്രസിദ്ധനാകുന്നു. ഞാൻ മന്ത്രബലത്താൽ പ്രതിദിനം ലക്ഷദ്രവ്യത്തെ സമ്പാദിക്കുന്നതായ ഈ ചമ്മരത്നസഞ്ചിയെ സമ്പാദിച്ചിരിക്കുന്നു. ഈ സഞ്ചിയുടെ പ്രസാദത്താൽ വളരെകാലം കാമരൂപമെന്ന രാജ്യത്തിൽചെന്ന് അവിടെ ഉള്ള പ്രജകളുടെ അഭിഷ്ടങ്ങളെല്ലാം സാധിപ്പിച്ചപോന്ന ദേഹമാണ്. ഇപ്പോൾ ഈ വാര്ദ്ധകാവസ്ഥയിൽ ഭൂലോകസ്വഗ്ഗമായ ഈ പ്രദേശത്തിൽവന്നചേന്നതാണ്. ഈ സഞ്ചിയെ ഞാൻ അങ്ങേക്കായി തരാം. സ്വീകരിച്ചാലും. എന്നാൽ ഇതിന്ന ഒരു വിശേഷവിധിയുള്ളതിനെകൂടി പറയാം. ഈ സഞ്ചി എന്റെ കയ്യിൽ നിന്ന് വിടുന്നപക്ഷം വൈശ്യന്മാര്ക്കൊ അല്ലെങ്കിൽ വേശ്യാംഗനമാര്ക്കൊ മാത്രമെ ധനത്തെ പുരിപ്പിക്കുകയുള്ളൂ എന്നമാത്രമല്ല ആരിൽനിന്നെങ്കിലും അന്യായമായി വിത്തത്തെ അപഹരിച്ചിട്ടുണ്ടെങ്കിൽ അത് അവന്നതന്നെ മടക്കികൊടുക്കേണ്ടതും ന്യായമായി സമ്പാദിച്ച ധനത്തെ ദേവബ്രാഹ്മണര്ക്കായിക്കൊണ്ട് അര്പ്പിക്കേണ്ടതുമാകുന്നു. അതിന്നശേഷം പരിശുദ്ധമായ പ്രദേശത്തിൽ നിവേശിപ്പിച്ച ഒരു ദൈവത്തെപ്പോലെ പൂജിച്ചു എന്നുവരികിൽ ഈ സഞ്ചി ദിവസംതോറും പ്രാതഃകാലത്തിൽ സുവര്ണ്ണപൂര്ണ്ണയായിട്ട് തന്നെ കാണപ്പെടാവുന്നതാണ്. ഇതാണ ഒരു വിശേഷവിധിയുള്ളത്. എന്നിങ്ങിനെ ഉപദേശിച്ച് ആ താപസൻ തൊഴുതും കൊണ്ട നിൽക്കുന്ന എനിക്കായിട്ട ഈ സഞ്ചിയെ തന്നെ ഏതൊ ഒരു പര്‍വതഗുഹയിൽ കൂടി തിരിച്ച്പോകയുംചേയ്തു. ഇപ്രകാരം മഹിമയുള്ള ചർമ്മരത്നഭസ്രികയെ തിരുമനസ്സിലേക്കു സമര്പ്പിക്കാതെകണ്ട് ഞാൻ അനുഭവിക്കുന്നത് ഉചിതമല്ലെന്നകരുതി ഇവിടെ കൊണ്ടുവന്നതാണ്. ഇനി ഒക്കേയും തിരുമനസ്സുതന്നെ പ്രമാണം. എന്നാണ രാജാവിനോടു അങ്ങുന്ന പറയേണ്ടന്നത്.
210. ഇങ്ങിനെ പറയുന്ന സമയം ഹേ ഭദ്ര നമുക്ക സന്തോഷമായി. ഈ സഞ്ചിയെ നീ തന്നെ കൊണ്ടുപോയി ഇഷ്ട പ്രകാരം അനുഭവിച്ചുകൊൾക. എന്ന് മഹാരാജാവ തീര്‍ച്ചയായും കല്പിക്കാതിരിക്കുകയില്ലാ. എന്നാൽ പിന്നെ ഒന്നുകൂടി രാജാവിനെ അറിയിക്കേണ്ടതുണ്ട്. അതും പറയാം. മഹാരാജാവെ. ഈ സഞ്ചിയെ ആരും മോഷണം ചെയ്യാതെ ഇരിക്കേണ്ടതിന്നുകൂടി തിരുമനസ്സുകൊണ്ട് അനുഗ്രഹിക്കണം. എന്ന അറിയിക്കുന്ന സമയം മഹാരാജാവ അതിനെയും നിശ്ചയമായും അംഗീകരിക്കും.
211. അതിന്ന ശേഷം സ്വഗൃഹത്തിൽ വന്ന് യഥേഷ്ടം ദ്രവ്യദാനംചെയ്ത് ദിവസംതോറും യഥോക്തപ്രകാരം പൂജിച്ച് വരുന്ന സഞ്ചിയിൽ ചൌര്യലബ്ധങ്ങളായ ദ്രവ്യങ്ങളെ നിറച്ച് പ്രഭാതകാലത്തിൽ ജനങ്ങൾക്കു കാണിച്ചുകൊടുക്കാം. അപ്പോൾ കുബേരദത്തൻ അതിലോഭസ്വഭാവിയായ്തുകൊണ്ട് അര്ത്ഥപതിയെ തൃണീകരിച്ച് കന്യകയോടുകൂടി താൻ തന്നെ വന്ന് അങ്ങേക്ക് തരുവാനിടവരും.
മത്തെ നിവാരണംചേയ്തതിന്ന ശേഷം ഹേ സ്നേഹിതാ ഈ സാഹസത്തിന്ന് മൂലകാരണം എന്താണ് എന്ന ചോദിച്ചപ്പോൾ അവജ്ഞാപാത്രമായ ദാരിദ്ര്യം തന്നെ എന്ന ഞാൻ മറുപടി പറഞ്ഞതിനെ കേട്ട ആ താപസൻ കൃപാകുലമനസ്സായിട്ട പിന്നെയും ഇപ്രകാരം പറയുവാനാരംഭിച്ചു..
209. ഹേ ബാല നീയ്യ ശുദ്ധമെ മൂഢൻ തന്നെ. ആത്മഹത്തിയേക്കാൾ അതിപാപിഷ്ഠമായ മറ്റൊരു കർമ്മവും ഇല്ലാത്തതാകുന്നു. സജ്ജനങ്ങൾ തന്റെ വൈഭവംകൊണ്ട ആത്മാവിനെ നശിപ്പിക്കാതെ കണ്ടതന്നെ ഉദ്ധരിപ്പിക്കുന്നുവെല്ലൊ. ധനാര്ജ്ജനത്തിന്നായി അനേകം ഉപായങ്ങൾ ഉള്ളതും ഛിന്നമായ കണ്ഠത്തെ പ്രതിസംധാനംചേയ്ത് പ്രാണനെ ലഭിപ്പാൻ യാതൊരുപായവും ഇല്ലാത്തതുമാകുന്നു. ആകയാൽ നിണക്ക് ഈ പ്രാണത്യാഗം കൊണ്ട് എന്തൊരു ഫലമാണ് സിദ്ധിപ്പാനുള്ളത്. ഞാൻ ഒരു മന്ത്രസിദ്ധനാകുന്നു. ഞാൻ മന്ത്രബലത്താൽ പ്രതിദിനം ലക്ഷദ്രവ്യത്തെ സമ്പാദിക്കുന്നതായ ഈ ചമ്മരത്നസഞ്ചിയെ സമ്പാദിച്ചിരിക്കുന്നു. ഈ സഞ്ചിയുടെ പ്രസാദത്താൽ വളരെകാലം കാമരൂപമെന്ന രാജ്യത്തിൽചെന്ന് അവിടെ ഉള്ള പ്രജകളുടെ അഭിഷ്ടങ്ങളെല്ലാം സാധിപ്പിച്ചപോന്ന ദേഹമാണ്. ഇപ്പോൾ ഈ വാര്ദ്ധകാവസ്ഥയിൽ ഭൂലോകസ്വഗ്ഗമായ ഈ പ്രദേശത്തിൽവന്നചേന്നതാണ്. ഈ സഞ്ചിയെ ഞാൻ അങ്ങേക്കായി തരാം. സ്വീകരിച്ചാലും. എന്നാൽ ഇതിന്ന ഒരു വിശേഷവിധിയുള്ളതിനെകൂടി പറയാം. ഈ സഞ്ചി എന്റെ കയ്യിൽ നിന്ന് വിടുന്നപക്ഷം വൈശ്യന്മാര്ക്കൊ അല്ലെങ്കിൽ വേശ്യാംഗനമാര്ക്കൊ മാത്രമെ ധനത്തെ പുരിപ്പിക്കുകയുള്ളൂ എന്നമാത്രമല്ല ആരിൽനിന്നെങ്കിലും അന്യായമായി വിത്തത്തെ അപഹരിച്ചിട്ടുണ്ടെങ്കിൽ അത് അവന്നതന്നെ മടക്കികൊടുക്കേണ്ടതും ന്യായമായി സമ്പാദിച്ച ധനത്തെ ദേവബ്രാഹ്മണര്ക്കായിക്കൊണ്ട് അര്പ്പിക്കേണ്ടതുമാകുന്നു. അതിന്നശേഷം പരിശുദ്ധമായ പ്രദേശത്തിൽ നിവേശിപ്പിച്ച ഒരു ദൈവത്തെപ്പോലെ പൂജിച്ചു എന്നുവരികിൽ ഈ സഞ്ചി ദിവസംതോറും പ്രാതഃകാലത്തിൽ സുവര്ണ്ണപൂര്ണ്ണയായിട്ട് തന്നെ കാണപ്പെടാവുന്നതാണ്. ഇതാണ ഒരു വിശേഷവിധിയുള്ളത്. എന്നിങ്ങിനെ ഉപദേശിച്ച് ആ താപസൻ തൊഴുതും കൊണ്ട നിൽക്കുന്ന എനിക്കായിട്ട ഈ സഞ്ചിയെ തന്നെ ഏതൊ ഒരു പര്‍വതഗുഹയിൽ കൂടി തിരിച്ച്പോകയുംചേയ്തു. ഇപ്രകാരം മഹിമയുള്ള ചർമ്മരത്നഭസ്രികയെ തിരുമനസ്സിലേക്കു സമര്പ്പിക്കാതെകണ്ട് ഞാൻ അനുഭവിക്കുന്നത് ഉചിതമല്ലെന്നകരുതി ഇവിടെ കൊണ്ടുവന്നതാണ്. ഇനി ഒക്കേയും തിരുമനസ്സുതന്നെ പ്രമാണം. എന്നാണ രാജാവിനോടു അങ്ങുന്ന പറയേണ്ടന്നത്.
210. ഇങ്ങിനെ പറയുന്ന സമയം ഹേ ഭദ്ര നമുക്ക സന്തോഷമായി. ഈ സഞ്ചിയെ നീ തന്നെ കൊണ്ടുപോയി ഇഷ്ട പ്രകാരം അനുഭവിച്ചുകൊൾക. എന്ന് മഹാരാജാവ തീര്‍ച്ചയായും കല്പിക്കാതിരിക്കുകയില്ലാ. എന്നാൽ പിന്നെ ഒന്നുകൂടി രാജാവിനെ അറിയിക്കേണ്ടതുണ്ട്. അതും പറയാം. മഹാരാജാവെ. ഈ സഞ്ചിയെ ആരും മോഷണം ചെയ്യാതെ ഇരിക്കേണ്ടതിന്നുകൂടി തിരുമനസ്സുകൊണ്ട് അനുഗ്രഹിക്കണം. എന്ന അറിയിക്കുന്ന സമയം മഹാരാജാവ അതിനെയും നിശ്ചയമായും അംഗീകരിക്കും.
211. അതിന്ന ശേഷം സ്വഗൃഹത്തിൽ വന്ന് യഥേഷ്ടം ദ്രവ്യദാനംചെയ്ത് ദിവസംതോറും യഥോക്തപ്രകാരം പൂജിച്ച് വരുന്ന സഞ്ചിയിൽ ചൌര്യലബ്ധങ്ങളായ ദ്രവ്യങ്ങളെ നിറച്ച് പ്രഭാതകാലത്തിൽ ജനങ്ങൾക്കു കാണിച്ചുകൊടുക്കാം. അപ്പോൾ കുബേരദത്തൻ അതിലോഭസ്വഭാവിയായ്തുകൊണ്ട് അര്ത്ഥപതിയെ തൃണീകരിച്ച് കന്യകയോടുകൂടി താൻ തന്നെ വന്ന് അങ്ങേക്ക് തരുവാനിടവരും.
212. അപ്പോൾ അര്‍ത്ഥപതി കോപിച്ച് അര്ത്ഥമദത്താൽ വ്യവഹാരത്തിന്നായി ഒരുങ്ങിവരുന്ന സമയം നൊമ്മൾ രണ്ടു ചേരും കൂടി അയാളെ അനേകോപായങ്ങളേക്കൊണ്ട് കൌപീനമാത്രാവശേഷനാക്കി ചെയ്യാം.
. 213. നൊമ്മടെ കളവാകിൽ മുൻപറഞ്ഞപ്രകാരമുള്ള ഉപായംകൊണ്ട് വെളിവാവുന്നതുമല്ലാ. എന്ന് ഞാൻ പറഞ്ഞതിനെകേട്ട് ധനമിത്രൻ സന്തോഷിച്ച് യഥോക്തപ്രകാരം അനുഷ്ഠിക്കുകയും ചേയ്തു.
214. അന്നേത്തെ ദിവസംതന്നെ വിമർദ്ദകൻ എന്നാൽ നിയുക്തനായിട്ട് അര്ത്ഥപതിയുടെ സേവക്ക് ചെന്ന് നിന്ന് ചതുരവചനങ്ങളെ പ്രയോഗിച്ച് അര്ത്ഥപതിക്ക് ഉദാരകെങ്കിൽ വൈരസ്യത്തെ വര്‍ദ്ധിപ്പിച്ചു. അലുബ്ധനായ കുബേരദത്തനും അര്ത്ഥപതിയെ കേവലം വിട്ട് ധനമിത്രനായിക്കൊണ്ട് തന്നെ കന്യകയെ കൊടുപ്പാനും തീച്ചയാക്കിയപ്പോൾ അര്‍ത്ഥപതി തടസ്ഥം ചേയ്തു.
215. ഈ കാലത്തിൽ തന്നെ കാമമഞ്ജരിയുടെ സഹോദരിയായ രാഗമഞ്ജരി എന്നവൾ ജാനപദസദസ്സിൽ (ടൌണ്‍ ഹാളിൽ) വെച്ച് ഒരു പാട്ട്കച്ചേരി നടത്തുവാൻ പോകുന്നു എന്ന് കേട്ട് അത്യാദരത്തോടുകൂടി നഗരവാസിജനങ്ങൾ ഒക്കെയും അവിടെ വന്നുചേർന്നു.
216. ഞാനും എന്റെ പ്രിയ സഖനായ ധനമിത്രനോടുകൂടി അവിടെ ചെന്നു. ഉടനെ രാഗമഞ്ജരി നൃത്തത്തെയും ആരംഭിച്ചു. എന്തിന് വളരെ പറയുന്നു. രാഗമഞ്ജരി യുടെ രണ്ടാമത്തെ നൃത്തരംഗമണ്ഡപം എന്റെ മനസ്സായി തീര്ന്നുവെല്ലൊ.
217. എന്ന് തന്നെയുമല്ലാ. അവളുടെ അപാംഗങ്ങളാകുന്ന കുവലയവനത്തിൽ രമിക്കുന്ന മന്മഥനും ഭാവരസങ്ങളുടെ പരിപോഷത്താൽ അതി ബലവാനായി തീര്‍ന്നതുപോലെ ഭവിച്ച് എന്നെ അത്യന്തം പ്രഹരിപ്പാനും തുടങ്ങി.
218. അതിന് ശേഷം നഗരമോഷണത്താൽ കുപിതയായ നഗരദേവതതന്നെയൊ എന്ന് തോന്നുംവണ്ണം ഇരിക്കന്ന ആ രാഗമഞ്ജരി ലീലാകടാക്ഷമാലാ വ്യാജേനയുള്ള ലോഹശൃംഖലകൊണ്ട് എന്നെ കേവലം ബന്ധിക്കുകയും ചേയ്തു.
219. പിന്നെ നൃത്തമൊക്കെ അവസാനിച്ചസമയം അവിടെനിന്ന് പല മാന്യന്മാരിൽനിന്നും ലഭിക്കപ്പെട്ട പലെ സ
മ്മാനത്താലും പരിശോങിതയായിട്ട്' പുറപ്പെട്ടപോകുമ്പോൾ എന്തൊ വിഭ്രമവശത്താലോ അതൊ എങ്കലുണ്ടായ അഭിലാഷത്താലൊ അല്ലെങ്കിൽ യദൃഛയാൽതന്നേയൊ എന്ന് ഞാനറിയുന്നില്ല- സഖികൾകൂടി കാണാതെകണ്ട് അനേക പ്രാവിശ്യം കടാക്ഷവീക്ഷണങ്ങളേകൊണ്ട് എന്നെ നോക്കീട്ട് ഒരു വ്യാജത്തോടുകൂടി ദന്തങ്ങളെ കുറഞ്ഞൊന്ന് പ്രകാശിപ്പിച്ച് മന്ദസ്മിതത്തേയുംചേയ്ത് ലോകലോചനങ്ങളേയും അപഹരി ച്ചുംകൊണ്ട് പോകയുംചെയ്തു.
220. അതിന്നശേഷം ഞാനും സ്വഗൃഹത്തിൽ ഒരുവി ധം വന്നുചേര്‍ന്ന് അനിവാര്യയായ ഉൽകണ്ഠയാൽ ആഹാരത്തിൽകൂടി വിരക്തനായിതീര്ന്ന് തലവേദനയാണെന്ന നടിച്ച് വിജനത്തിൽ ഉള്ള ശയനത്തിൽ ചെന്ന് വീണ് ശയിക്കുകയുംചേയ്തു.
221. ആ സമയം മദനശാസ്ത്രത്തിൽ അതിനിപുണനും എനിക്ക് പ്രിയസുഹൃത്തുമായ ധനമിത്രൻ എന്റെ സമീപത്തി ൽ വന്നിരുന്ന് ഗൂഢമായി ഇപ്രകാരം ചോദിച്ചു. സഖ ഭവാന്റെ മനസ്സ് ഏതൊരു ഗണികാകുമാരിയെയാണ് ഈ വിധം അഭിനിവേശിക്കുന്നത് അവൾതന്നെയാണ് അതി ധന്യയായിരിക്കുന്നത്. എന്നാൽ അവളുടെ ഭാവവികാരത്തേയും ഞാൻ നല്ലവണ്ണം സൂക്ഷിച്ചകണ്ടിരിക്കുന്നു. പഞ്ചശരൻ അവളേയും ഉടനെതന്നെ ശരശയനത്തിൽ ശയിപ്പിക്കാതെ ഇരിക്കുകയില്ല. ഉചിതമായ അഭിനിവേശത്തോടുകൂടിയ നിങ്ങൾ രണ്ടാളുടേയും പരസ്പരസമാഗമത്തെ സാധിപ്പിക്കുന്നതിന്നും അത്ര പ്രയാസമില്ലാ. എന്നതന്നെയുമല്ല അവൾ ഒരു വാരവനിതയാണെങ്കിലും ഗണികമാരുടെ സ്വധർമ്മത്തിന്ന് വിപരീതമായി കല്യാണോദാരമായിരിക്കുന്ന അഭിപ്രായത്തോടുകൂടി പറയുന്നതാവിത്. ഞാൻ കേവലം ഒരു ധനവാനെ ആഗ്രഹിക്കുന്നവളല്ലാ. എന്റെ ഭർത്താവ് ഗുണവാനായിരിക്കണം. പാണിഗ്രഹണം ചെയ്യാത്തവന എന്റെ യൌവ്വനത്തെ അനുഭവിപ്പാനും പാടുള്ളതല്ല. എന്നും മറ്റുമാണ രാഗമഞ്ജരിയുടെ നിശ്ചയം.
. 213. നൊമ്മടെ കളവാകിൽ മുൻപറഞ്ഞപ്രകാരമുള്ള ഉപായംകൊണ്ട് വെളിവാവുന്നതുമല്ലാ. എന്ന് ഞാൻ പറഞ്ഞതിനെകേട്ട് ധനമിത്രൻ സന്തോഷിച്ച് യഥോക്തപ്രകാരം അനുഷ്ഠിക്കുകയും ചേയ്തു.
214. അന്നേത്തെ ദിവസംതന്നെ വിമർദ്ദകൻ എന്നാൽ നിയുക്തനായിട്ട് അര്ത്ഥപതിയുടെ സേവക്ക് ചെന്ന് നിന്ന് ചതുരവചനങ്ങളെ പ്രയോഗിച്ച് അര്ത്ഥപതിക്ക് ഉദാരകെങ്കിൽ വൈരസ്യത്തെ വര്‍ദ്ധിപ്പിച്ചു. അലുബ്ധനായ കുബേരദത്തനും അര്ത്ഥപതിയെ കേവലം വിട്ട് ധനമിത്രനായിക്കൊണ്ട് തന്നെ കന്യകയെ കൊടുപ്പാനും തീച്ചയാക്കിയപ്പോൾ അര്‍ത്ഥപതി തടസ്ഥം ചേയ്തു.
215. ഈ കാലത്തിൽ തന്നെ കാമമഞ്ജരിയുടെ സഹോദരിയായ രാഗമഞ്ജരി എന്നവൾ ജാനപദസദസ്സിൽ (ടൌണ്‍ ഹാളിൽ) വെച്ച് ഒരു പാട്ട്കച്ചേരി നടത്തുവാൻ പോകുന്നു എന്ന് കേട്ട് അത്യാദരത്തോടുകൂടി നഗരവാസിജനങ്ങൾ ഒക്കെയും അവിടെ വന്നുചേർന്നു.
216. ഞാനും എന്റെ പ്രിയ സഖനായ ധനമിത്രനോടുകൂടി അവിടെ ചെന്നു. ഉടനെ രാഗമഞ്ജരി നൃത്തത്തെയും ആരംഭിച്ചു. എന്തിന് വളരെ പറയുന്നു. രാഗമഞ്ജരി യുടെ രണ്ടാമത്തെ നൃത്തരംഗമണ്ഡപം എന്റെ മനസ്സായി തീര്ന്നുവെല്ലൊ.
217. എന്ന് തന്നെയുമല്ലാ. അവളുടെ അപാംഗങ്ങളാകുന്ന കുവലയവനത്തിൽ രമിക്കുന്ന മന്മഥനും ഭാവരസങ്ങളുടെ പരിപോഷത്താൽ അതി ബലവാനായി തീര്‍ന്നതുപോലെ ഭവിച്ച് എന്നെ അത്യന്തം പ്രഹരിപ്പാനും തുടങ്ങി.
218. അതിന് ശേഷം നഗരമോഷണത്താൽ കുപിതയായ നഗരദേവതതന്നെയൊ എന്ന് തോന്നുംവണ്ണം ഇരിക്കന്ന ആ രാഗമഞ്ജരി ലീലാകടാക്ഷമാലാ വ്യാജേനയുള്ള ലോഹശൃംഖലകൊണ്ട് എന്നെ കേവലം ബന്ധിക്കുകയും ചേയ്തു.
219. പിന്നെ നൃത്തമൊക്കെ അവസാനിച്ചസമയം അവിടെനിന്ന് പല മാന്യന്മാരിൽനിന്നും ലഭിക്കപ്പെട്ട പലെ സ
മ്മാനത്താലും പരിശോങിതയായിട്ട്' പുറപ്പെട്ടപോകുമ്പോൾ എന്തൊ വിഭ്രമവശത്താലോ അതൊ എങ്കലുണ്ടായ അഭിലാഷത്താലൊ അല്ലെങ്കിൽ യദൃഛയാൽതന്നേയൊ എന്ന് ഞാനറിയുന്നില്ല- സഖികൾകൂടി കാണാതെകണ്ട് അനേക പ്രാവിശ്യം കടാക്ഷവീക്ഷണങ്ങളേകൊണ്ട് എന്നെ നോക്കീട്ട് ഒരു വ്യാജത്തോടുകൂടി ദന്തങ്ങളെ കുറഞ്ഞൊന്ന് പ്രകാശിപ്പിച്ച് മന്ദസ്മിതത്തേയുംചേയ്ത് ലോകലോചനങ്ങളേയും അപഹരി ച്ചുംകൊണ്ട് പോകയുംചെയ്തു.
220. അതിന്നശേഷം ഞാനും സ്വഗൃഹത്തിൽ ഒരുവി ധം വന്നുചേര്‍ന്ന് അനിവാര്യയായ ഉൽകണ്ഠയാൽ ആഹാരത്തിൽകൂടി വിരക്തനായിതീര്ന്ന് തലവേദനയാണെന്ന നടിച്ച് വിജനത്തിൽ ഉള്ള ശയനത്തിൽ ചെന്ന് വീണ് ശയിക്കുകയുംചേയ്തു.
221. ആ സമയം മദനശാസ്ത്രത്തിൽ അതിനിപുണനും എനിക്ക് പ്രിയസുഹൃത്തുമായ ധനമിത്രൻ എന്റെ സമീപത്തി ൽ വന്നിരുന്ന് ഗൂഢമായി ഇപ്രകാരം ചോദിച്ചു. സഖ ഭവാന്റെ മനസ്സ് ഏതൊരു ഗണികാകുമാരിയെയാണ് ഈ വിധം അഭിനിവേശിക്കുന്നത് അവൾതന്നെയാണ് അതി ധന്യയായിരിക്കുന്നത്. എന്നാൽ അവളുടെ ഭാവവികാരത്തേയും ഞാൻ നല്ലവണ്ണം സൂക്ഷിച്ചകണ്ടിരിക്കുന്നു. പഞ്ചശരൻ അവളേയും ഉടനെതന്നെ ശരശയനത്തിൽ ശയിപ്പിക്കാതെ ഇരിക്കുകയില്ല. ഉചിതമായ അഭിനിവേശത്തോടുകൂടിയ നിങ്ങൾ രണ്ടാളുടേയും പരസ്പരസമാഗമത്തെ സാധിപ്പിക്കുന്നതിന്നും അത്ര പ്രയാസമില്ലാ. എന്നതന്നെയുമല്ല അവൾ ഒരു വാരവനിതയാണെങ്കിലും ഗണികമാരുടെ സ്വധർമ്മത്തിന്ന് വിപരീതമായി കല്യാണോദാരമായിരിക്കുന്ന അഭിപ്രായത്തോടുകൂടി പറയുന്നതാവിത്. ഞാൻ കേവലം ഒരു ധനവാനെ ആഗ്രഹിക്കുന്നവളല്ലാ. എന്റെ ഭർത്താവ് ഗുണവാനായിരിക്കണം. പാണിഗ്രഹണം ചെയ്യാത്തവന എന്റെ യൌവ്വനത്തെ അനുഭവിപ്പാനും പാടുള്ളതല്ല. എന്നും മറ്റുമാണ രാഗമഞ്ജരിയുടെ നിശ്ചയം.
222. അപ്പോൾ അവളുടെ സഹോദരിയായ കാമമഞ്ജരിയും മാതാവായ മാധവസേനയും രാഗമഞ്ജരിയുടെ നിശ്ചയത്തിന്ന വിരോധമായി വളരെ യുക്തികളെ പറഞ്ഞ് നോക്കിട്ടും സാധിക്കാതെവന്നപ്പോൾ അതിവിഷാദത്താൽ കരഞ്ഞുംകൊണ്ട് മഹാരാജാവിന്റെ സന്നിധാനത്തിൽ ചെന്ന് സങ്കടം ബോധിപ്പിച്ചു.
223. മഹാരാജാവെ തിരുമനസ്സിലെ ദാസിയായ രാഗമഞ്ജരി നിജരൂപത്തിന്നനുരൂപമായ ശിലം- ശില്പം- കൌശലം മുതലായ്മകളേക്കൊണ്ട് ഞങ്ങളുടെ മനോരഥത്തെ പുരിപ്പിക്കുമെന്ന് വലുതായ ഒരു ആശ ഉണ്ടായിരുന്നു. ആയ്ത് ഇപ്പോൾ തീരെ നശിച്ച്പോയി. എന്തുകൊണ്ടെന്നാൽ - ഇവൾ സ്വകുലധർമ്മത്തെ അതിക്രമിച്ച് അര്ത്ഥനിരപേക്ഷയായി ഗുണങ്ങൾക്കായിക്കൊണ്ട്തന്നെ തന്റെ യൌവ്വനത്തെ വിൽക്കുവാനിഛിക്കുന്നു എന്ന്മാത്രമല്ലാ മേലാൽ പതിവ്രതാധര്മ്മത്തേതന്നെ വീഴ്ചകൂടാതെ അനുഷ്ഠിപ്പാനുമാണ് തീച്ചപ്പെടുത്തിയിരിക്കുന്നത്. ഇത് വലുതായ സങ്കടമായിട്ടുള്ളതാകയാൽ തിരുമനസ്സുകൊണ്ട് തന്നെ അവളെ വരുത്തി സ്വധർമ്മാനുഷ്ഠാനത്തിന്ന് വേണ്ടുന്ന താക്കീതി ചെയ്യുന്നപക്ഷം ഒരു സമയം അവൾ പ്രകൃതിയെതന്നെ അനുസരിപ്പാൻ സംഗതിയുണ്ട്. എന്നാൽ അത് ഞങ്ങൾക്ക് ക്ഷേമമായി വരുന്നതുമാണ്. എന്നിങ്ങിനെയുള്ള ദാസീജനവചനത്തേകേട്ട മഹാരാജാവും രാഗമഞ്ജരിയെ വരുത്തി കല്പിച്ചയച്ചിട്ടും അവൾ കല്പനക്ക് അനുസരിച്ച് നടന്നുകാണാതേയായപ്പോൾ കാമമഞ്ജരിയും മാതാവും കരഞ്ഞുംകൊണ്ട് രാജസന്നിധിയിൽ രണ്ടാമതും ചെന്നു. മഹാ രാജാവെ- രാഗമഞ്ജരി കല്പനപ്രകാരവും നടന്ന്കാണുന്നില്ലാ. അതുകൊണ്ട് ഞങ്ങളുടെ സമ്മതം കൂടാതെ രാഗമഞ്ജരിയെ ചതിച്ച് സ്വധര്മ്മഭ്രഷ്ടയാക്കി ചെയ്യുന്നവൻ ആരൊ ആ വിടനെ തിരുമനസ്സുകൊണ്ട് ഒരു തസ്കരശിക്ഷയെ അനുഭവിപ്പിക്കണം. എന്നപേക്ഷിക്കുകയും അതുപ്രകാരം രാജാവ കല്പന കൊടുക്കുകയും ചെയ്തിരിക്കുന്നു.
224. കാര്യസ്വഭാവം ഇങ്ങിനെ ഇരിക്കുന്നതിനാൽ ദ്രവ്യം കൊടുക്കാതെ രാഗമഞ്ജരിയുടെ സ്വജനങ്ങൾ അനുകൂലിക്കുകയില്ല. രാഗമഞ്ജരിയാകിൽ കേവലം ധനികനെ അംഗീകരിക്കുന്നവളുമല്ലാ ആകയാൽ ഈ കാര്യത്തിൽ ഒരു ഉപായത്തെ ആലോചിച്ചുണ്ടാക്കേണ്ടിവന്നിരിക്കുന്നു എന്നുള്ള ധനമിത്രന്റെ വചനത്തെ കേട്ടതിന് ശേഷം അഹോ പ്രിയസഖ ഇക്കാര്യത്തിൽ എന്താണ് ആലോചിക്കാനുള്ളത്. നൊമ്മൾ രണ്ട് പേരും കൂടി ചെന്ന് ഗുണങ്ങളേക്കൊണ്ട്' രാഗമഞ്ജരിയെ വശീകരിക്കുകയും ഗൂഢമായി ധനംകൊടുത്ത് തൽസ്വജനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുകതന്നെ. എന്ന് ഞാനും മറുപടി പറഞ്ഞു.
225. അതിന്ന് ശേഷം രാഗമഞ്ജരിയുടെ പ്രധാനദൂതിയും ശാക്യഭിക്ഷുകിയുമായ ധർമ്മരക്ഷിതാ എന്നവളെ അന്നവസ്ത്രാദികളേ കൊടുത്ത് വശീകരിച്ച് തന്മുഖേന കാമമഞ്ജരിയുമായി ഒരു നിശ്ചയംചെയ്തു. ഉദാരകനിൽനിന്ന് ചര്മ്മരത്നത്തെ മോഷണംചെയ്ത് കാമമഞ്ജരിക്ക് കൊടുക്കാമെന്നും അതിന്ന പ്രതിവിധിയായി രാഗമഞ്ജരിയെ എനിക്ക് സ്വാധീനയാക്കി തരാമെന്നുമാണ് തമ്മിൽ ചെയ്ത നിശ്ചയം.
226- അവൾ ഈ നിശ്ചയത്തെ അനുവദിച്ചതിന്ന് ശേഷം ഞാൻ ചമ്മരത്നത്തെ സമ്പാദിച്ച് കാമമഞ്ജരിക്ക് കൊടുക്കുകയും എനറെ ഗുണങ്ങളേക്കണ്ട് മോഹിതയായ രാഗമഞ്ജരിയുടെ പാണിഗ്രഹണത്തെ ചെയ്യുകയും ചെയ്തു.
227. ഏത് രാത്രിയിലാണ ചമ്മരത്നം കളവുപോയിരിക്കുന്നു എന്ന് പ്രസ്താവം ഉത്ഭവിച്ചത് ആ രാത്രിയിൽ അതിനമുമ്പായിതന്നെ കാര്യാന്തരവ്യാജേന വിളിച്ച് വരുത്തീട്ടുള്ള നാഗരികവരന്മാർ കേട്ടുംകൊണ്ടിരിക്കെ എന്റെ ഗൂഢപുരുഷനായ വിമര്ദ്ദകൻ അര്ത്ഥപതിയുടെ പക്ഷപാതിയാണെന്നുള്ള ഭാവനയോടുകൂടി ധനമിത്രനെ ധിക്കരിച്ചുംകൊണ്ട് വളരെ അധിക്ഷേപവാക്കുകൾ പറഞ്ഞതിനേ കേട്ട ധനമിത്രനും വിനയത്ത നടിച്ച് “ഹേ ഭദ്ര മറെറാരാൾക്ക് വേണ്ടി എന്നെ അധിക്ഷേപി ച്ചിട്ട് അങ്ങേക്ക് എന്തൊരു പ്രയോജനമാണ് സിദ്ധിപ്പാനുള്ളത് ഹാ കഷ്ടമെ ഞാൻ അങ്ങേക്ക് അല്പമായ അപരാധത്തേകൂടി ചെയ്തവനല്ലെല്ലൊ?" എന്ന് താഴ്മയോടെ പറഞ്ഞിട്ടും വിമര്ദ്ദകൻ കോപത്തെ നടിച്ച് പിന്നേയും പറയുവാനാരംഭിച്ചു.
228. എടോ "മതി മതി താൻ പരഭാര്യയേയും അവളുടെ സ്വജനങ്ങളേയും പണംകൊണ്ട് ചതിയായി വശീകരിച്ചുകളയാമെന്ന് വിചാരിക്കുന്നുണ്ടല്ലൊ ഇതുതന്നെയാണ് തന്റെ ധനമദമെന്ന് പറയുന്നത. അത്രയുമല്ലാ ഞാനങ്ങേക്ക് എന്തൊരപരാധമാണ് ചെയ്തിരിക്കുന്നത് എന്നും താൻ എന്നോട് പറയുന്നുവെല്ലൊ. ഞാൻ വൈശ്യവരനായ അര്ത്ഥപതിയുടെ ബഹിശ്ചരങ്ങളായ പ്രാണങ്ങളാണെന്ന് ലോകപ്രസിദ്ധമായിട്ടുള്ളതാകയാൽ അദ്ദേഹത്തിന്നവേണ്ടി ഞാൻ പ്രാണത്യാഗത്തേകൂടി ചെയ്യുന്നവനാണ്. എന്നുമാത്രമല്ല ബ്രഹ്മഹത്യാപാപത്തെ കൂടി ഗണ്യമാക്കുകയുമില്ല. ഞാൻ ഒരു രാത്രി ഉറക്കമൊഴിച്ചാൽ തന്റെ ഈ ചര്മ്മരത്നാഹംകാരത്തെ തീരെ നശിപ്പിക്കുവാൻ കഴിയുന്നതാണ്".
229. എന്നും മററും വളരെ അധിക്ഷേപിച്ച് പറയുന്ന വിമര്ദ്ദകനെ തല്ക്കാലം അവിടെ കേട്ടുംകൊണ്ട് നിന്നിരുന്ന നാഗരികപ്രവരന്മാരും മററും "ഛ്ശി-ഛ്ശി-ഇങ്ങിനെഒക്കെ പറയാമോ. ഇത് എന്തൊരു പുതുമയാണ്", എന്ന് പറഞ്ഞ് കോപത്തോടു കൂടി സമീപത്തിൽ ചെന്ന് തടുത്ത് അവിടേനിന്ന് കുറേ ദൂരം കൊണ്ടുപോയി വിടുകയും ചെയ്തു.
230. അനന്തരം ധനമിത്രൻ ആര്ത്തഭാവത്തേനടിച്ച് ചര്മ്മരത്നനാശത്തെ ആദ്യംതന്നെ പ്രസ്താവിക്കുകയും ഈ വൃത്താന്തമെല്ലാം രാജാവിനെ ബോധിപ്പിക്കുകയും ചെയ്തു. രാജാവാകിൽ അര്ത്ഥപതിയെ വിജനത്തിൽ വിളിച്ചവരുത്തി. "എടോ തനിക്ക് വിമര്ദ്ദകൻ എന്ന് ഒരുവനുണ്ടോ" എന്ന് ചോദിച്ചസമയം മഹാരാജാവെ "ഉണ്ട്. അദ്ദേഹം എന്റെ പരമമിത്രവുമാണ്. അദ്ദേഹത്തേക്കൊണ്ട് തിരുമനസ്സിലേക്ക് വല്ല കാര്യവുമുണ്ടോ" എന്ന് മൂഢമതിയായ അര്‍ത്ഥപതി മറുപടി ബോധിപ്പിക്കുകയും ചെയ്തതിന്ന് ശേഷം "എന്നാൽ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരുവാൻ തനിക്ക് സാധിക്കുമൊ" എന്ന് മഹാരാജാവ് ചോദിച്ചു. “സാധിക്ക”മെന്ന് അര്ത്ഥപതിയും ബോധിപ്പിച്ചു. ഉടനെ അവിടേനിന്ന് പുറപ്പെട്ട്പോയി സ്വഗൃഹത്തിലും വേശ്യാവീഥികളിലും ആപണവീഥികളിലും ദൂതസഭകളിലും മറ്റുമെല്ലാം നല്ലവണ്ണം അന്വേഷിച്ചിട്ടും അര്‍ത്ഥപതി വിമര്ദ്ദകനെ കണ്ട്പി ടിക്കുവാൻ ശക്തനായി വന്നില്ലാ. തുഛ്ശനായ അര്‍ത്ഥപതി ആ വിമര്ദ്ദകനെ എങ്ങിനെ കണ്ടുപിടിക്കും.
223. മഹാരാജാവെ തിരുമനസ്സിലെ ദാസിയായ രാഗമഞ്ജരി നിജരൂപത്തിന്നനുരൂപമായ ശിലം- ശില്പം- കൌശലം മുതലായ്മകളേക്കൊണ്ട് ഞങ്ങളുടെ മനോരഥത്തെ പുരിപ്പിക്കുമെന്ന് വലുതായ ഒരു ആശ ഉണ്ടായിരുന്നു. ആയ്ത് ഇപ്പോൾ തീരെ നശിച്ച്പോയി. എന്തുകൊണ്ടെന്നാൽ - ഇവൾ സ്വകുലധർമ്മത്തെ അതിക്രമിച്ച് അര്ത്ഥനിരപേക്ഷയായി ഗുണങ്ങൾക്കായിക്കൊണ്ട്തന്നെ തന്റെ യൌവ്വനത്തെ വിൽക്കുവാനിഛിക്കുന്നു എന്ന്മാത്രമല്ലാ മേലാൽ പതിവ്രതാധര്മ്മത്തേതന്നെ വീഴ്ചകൂടാതെ അനുഷ്ഠിപ്പാനുമാണ് തീച്ചപ്പെടുത്തിയിരിക്കുന്നത്. ഇത് വലുതായ സങ്കടമായിട്ടുള്ളതാകയാൽ തിരുമനസ്സുകൊണ്ട് തന്നെ അവളെ വരുത്തി സ്വധർമ്മാനുഷ്ഠാനത്തിന്ന് വേണ്ടുന്ന താക്കീതി ചെയ്യുന്നപക്ഷം ഒരു സമയം അവൾ പ്രകൃതിയെതന്നെ അനുസരിപ്പാൻ സംഗതിയുണ്ട്. എന്നാൽ അത് ഞങ്ങൾക്ക് ക്ഷേമമായി വരുന്നതുമാണ്. എന്നിങ്ങിനെയുള്ള ദാസീജനവചനത്തേകേട്ട മഹാരാജാവും രാഗമഞ്ജരിയെ വരുത്തി കല്പിച്ചയച്ചിട്ടും അവൾ കല്പനക്ക് അനുസരിച്ച് നടന്നുകാണാതേയായപ്പോൾ കാമമഞ്ജരിയും മാതാവും കരഞ്ഞുംകൊണ്ട് രാജസന്നിധിയിൽ രണ്ടാമതും ചെന്നു. മഹാ രാജാവെ- രാഗമഞ്ജരി കല്പനപ്രകാരവും നടന്ന്കാണുന്നില്ലാ. അതുകൊണ്ട് ഞങ്ങളുടെ സമ്മതം കൂടാതെ രാഗമഞ്ജരിയെ ചതിച്ച് സ്വധര്മ്മഭ്രഷ്ടയാക്കി ചെയ്യുന്നവൻ ആരൊ ആ വിടനെ തിരുമനസ്സുകൊണ്ട് ഒരു തസ്കരശിക്ഷയെ അനുഭവിപ്പിക്കണം. എന്നപേക്ഷിക്കുകയും അതുപ്രകാരം രാജാവ കല്പന കൊടുക്കുകയും ചെയ്തിരിക്കുന്നു.
224. കാര്യസ്വഭാവം ഇങ്ങിനെ ഇരിക്കുന്നതിനാൽ ദ്രവ്യം കൊടുക്കാതെ രാഗമഞ്ജരിയുടെ സ്വജനങ്ങൾ അനുകൂലിക്കുകയില്ല. രാഗമഞ്ജരിയാകിൽ കേവലം ധനികനെ അംഗീകരിക്കുന്നവളുമല്ലാ ആകയാൽ ഈ കാര്യത്തിൽ ഒരു ഉപായത്തെ ആലോചിച്ചുണ്ടാക്കേണ്ടിവന്നിരിക്കുന്നു എന്നുള്ള ധനമിത്രന്റെ വചനത്തെ കേട്ടതിന് ശേഷം അഹോ പ്രിയസഖ ഇക്കാര്യത്തിൽ എന്താണ് ആലോചിക്കാനുള്ളത്. നൊമ്മൾ രണ്ട് പേരും കൂടി ചെന്ന് ഗുണങ്ങളേക്കൊണ്ട്' രാഗമഞ്ജരിയെ വശീകരിക്കുകയും ഗൂഢമായി ധനംകൊടുത്ത് തൽസ്വജനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുകതന്നെ. എന്ന് ഞാനും മറുപടി പറഞ്ഞു.
225. അതിന്ന് ശേഷം രാഗമഞ്ജരിയുടെ പ്രധാനദൂതിയും ശാക്യഭിക്ഷുകിയുമായ ധർമ്മരക്ഷിതാ എന്നവളെ അന്നവസ്ത്രാദികളേ കൊടുത്ത് വശീകരിച്ച് തന്മുഖേന കാമമഞ്ജരിയുമായി ഒരു നിശ്ചയംചെയ്തു. ഉദാരകനിൽനിന്ന് ചര്മ്മരത്നത്തെ മോഷണംചെയ്ത് കാമമഞ്ജരിക്ക് കൊടുക്കാമെന്നും അതിന്ന പ്രതിവിധിയായി രാഗമഞ്ജരിയെ എനിക്ക് സ്വാധീനയാക്കി തരാമെന്നുമാണ് തമ്മിൽ ചെയ്ത നിശ്ചയം.
226- അവൾ ഈ നിശ്ചയത്തെ അനുവദിച്ചതിന്ന് ശേഷം ഞാൻ ചമ്മരത്നത്തെ സമ്പാദിച്ച് കാമമഞ്ജരിക്ക് കൊടുക്കുകയും എനറെ ഗുണങ്ങളേക്കണ്ട് മോഹിതയായ രാഗമഞ്ജരിയുടെ പാണിഗ്രഹണത്തെ ചെയ്യുകയും ചെയ്തു.
227. ഏത് രാത്രിയിലാണ ചമ്മരത്നം കളവുപോയിരിക്കുന്നു എന്ന് പ്രസ്താവം ഉത്ഭവിച്ചത് ആ രാത്രിയിൽ അതിനമുമ്പായിതന്നെ കാര്യാന്തരവ്യാജേന വിളിച്ച് വരുത്തീട്ടുള്ള നാഗരികവരന്മാർ കേട്ടുംകൊണ്ടിരിക്കെ എന്റെ ഗൂഢപുരുഷനായ വിമര്ദ്ദകൻ അര്ത്ഥപതിയുടെ പക്ഷപാതിയാണെന്നുള്ള ഭാവനയോടുകൂടി ധനമിത്രനെ ധിക്കരിച്ചുംകൊണ്ട് വളരെ അധിക്ഷേപവാക്കുകൾ പറഞ്ഞതിനേ കേട്ട ധനമിത്രനും വിനയത്ത നടിച്ച് “ഹേ ഭദ്ര മറെറാരാൾക്ക് വേണ്ടി എന്നെ അധിക്ഷേപി ച്ചിട്ട് അങ്ങേക്ക് എന്തൊരു പ്രയോജനമാണ് സിദ്ധിപ്പാനുള്ളത് ഹാ കഷ്ടമെ ഞാൻ അങ്ങേക്ക് അല്പമായ അപരാധത്തേകൂടി ചെയ്തവനല്ലെല്ലൊ?" എന്ന് താഴ്മയോടെ പറഞ്ഞിട്ടും വിമര്ദ്ദകൻ കോപത്തെ നടിച്ച് പിന്നേയും പറയുവാനാരംഭിച്ചു.
228. എടോ "മതി മതി താൻ പരഭാര്യയേയും അവളുടെ സ്വജനങ്ങളേയും പണംകൊണ്ട് ചതിയായി വശീകരിച്ചുകളയാമെന്ന് വിചാരിക്കുന്നുണ്ടല്ലൊ ഇതുതന്നെയാണ് തന്റെ ധനമദമെന്ന് പറയുന്നത. അത്രയുമല്ലാ ഞാനങ്ങേക്ക് എന്തൊരപരാധമാണ് ചെയ്തിരിക്കുന്നത് എന്നും താൻ എന്നോട് പറയുന്നുവെല്ലൊ. ഞാൻ വൈശ്യവരനായ അര്ത്ഥപതിയുടെ ബഹിശ്ചരങ്ങളായ പ്രാണങ്ങളാണെന്ന് ലോകപ്രസിദ്ധമായിട്ടുള്ളതാകയാൽ അദ്ദേഹത്തിന്നവേണ്ടി ഞാൻ പ്രാണത്യാഗത്തേകൂടി ചെയ്യുന്നവനാണ്. എന്നുമാത്രമല്ല ബ്രഹ്മഹത്യാപാപത്തെ കൂടി ഗണ്യമാക്കുകയുമില്ല. ഞാൻ ഒരു രാത്രി ഉറക്കമൊഴിച്ചാൽ തന്റെ ഈ ചര്മ്മരത്നാഹംകാരത്തെ തീരെ നശിപ്പിക്കുവാൻ കഴിയുന്നതാണ്".
229. എന്നും മററും വളരെ അധിക്ഷേപിച്ച് പറയുന്ന വിമര്ദ്ദകനെ തല്ക്കാലം അവിടെ കേട്ടുംകൊണ്ട് നിന്നിരുന്ന നാഗരികപ്രവരന്മാരും മററും "ഛ്ശി-ഛ്ശി-ഇങ്ങിനെഒക്കെ പറയാമോ. ഇത് എന്തൊരു പുതുമയാണ്", എന്ന് പറഞ്ഞ് കോപത്തോടു കൂടി സമീപത്തിൽ ചെന്ന് തടുത്ത് അവിടേനിന്ന് കുറേ ദൂരം കൊണ്ടുപോയി വിടുകയും ചെയ്തു.
230. അനന്തരം ധനമിത്രൻ ആര്ത്തഭാവത്തേനടിച്ച് ചര്മ്മരത്നനാശത്തെ ആദ്യംതന്നെ പ്രസ്താവിക്കുകയും ഈ വൃത്താന്തമെല്ലാം രാജാവിനെ ബോധിപ്പിക്കുകയും ചെയ്തു. രാജാവാകിൽ അര്ത്ഥപതിയെ വിജനത്തിൽ വിളിച്ചവരുത്തി. "എടോ തനിക്ക് വിമര്ദ്ദകൻ എന്ന് ഒരുവനുണ്ടോ" എന്ന് ചോദിച്ചസമയം മഹാരാജാവെ "ഉണ്ട്. അദ്ദേഹം എന്റെ പരമമിത്രവുമാണ്. അദ്ദേഹത്തേക്കൊണ്ട് തിരുമനസ്സിലേക്ക് വല്ല കാര്യവുമുണ്ടോ" എന്ന് മൂഢമതിയായ അര്‍ത്ഥപതി മറുപടി ബോധിപ്പിക്കുകയും ചെയ്തതിന്ന് ശേഷം "എന്നാൽ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരുവാൻ തനിക്ക് സാധിക്കുമൊ" എന്ന് മഹാരാജാവ് ചോദിച്ചു. “സാധിക്ക”മെന്ന് അര്ത്ഥപതിയും ബോധിപ്പിച്ചു. ഉടനെ അവിടേനിന്ന് പുറപ്പെട്ട്പോയി സ്വഗൃഹത്തിലും വേശ്യാവീഥികളിലും ആപണവീഥികളിലും ദൂതസഭകളിലും മറ്റുമെല്ലാം നല്ലവണ്ണം അന്വേഷിച്ചിട്ടും അര്‍ത്ഥപതി വിമര്ദ്ദകനെ കണ്ട്പി ടിക്കുവാൻ ശക്തനായി വന്നില്ലാ. തുഛ്ശനായ അര്‍ത്ഥപതി ആ വിമര്ദ്ദകനെ എങ്ങിനെ കണ്ടുപിടിക്കും.
231. ആ വിമദ്ദകനാകിൽ എങ്കൽനിന്ന് അങ്ങേടെ അങിജ്ഞാനചിഹ്നങ്ങളെ മനസ്സിലാക്കി എന്റെ ഉപദേശപ്രകാ രം ഭവാനെ അന്വേഷിപ്പാനായി അന്ന് തന്നെ ഉജ്ജയിനിപട്ടണത്തിലേക്കു പുറപ്പെട്ട പോയിരിക്കുന്നു.
232. അതിനുശേഷം അര്ത്ഥപതിയും വിമദ്ദകനെ കാണാതെ വിമദ്ദകൻ ചെയ്ത അവരാധം തന്നേകൂടി ബാധിച്ചുവെല്ലൊ. എന്ന് വിചാരിച്ച് പരിഭ്രമത്താലും ഭയത്താലും രാജാവിനോട മുമ്പ പറഞ്ഞതിന്ന കേവലം വിപരീതമായി ബോധിപ്പിക്കുകയും ചെയ്തപ്പോൾ ധനമിത്രൻ തന്റെ വാദത്തെ ബലമായി പ്രകടിക്കുകയും ചെയ്ത സമയം കുപിതനായ രാജാവ് അര്ത്ഥപതിയെ പിടിച്ച് കാരാഗൃഹത്തിൽ ബന്ധിക്കുകയും ചെയ്തു.
233. ഈ അവസരത്തിൽ തന്നെ കാമമഞ്ജരിയും യഥോക്തപ്രകാരം ചര്മ്മരത്നത്തെ ദോഹനംചേയ്വാനുള്ള ആഗ്രഹത്തോടുകൂടി മുമ്പ താൻ സര്വ്വസ്വത്തേയും അപഹരിച്ചതിനാൽ ക്ഷപണകനായിതീര്ന്ന വിരൂപകനെ വിജനത്തിൽ ചെന്ന് കണ്ട് അദ്ദേഹത്തിൽനിന്ന് അപഹൃതമായ സകല ധനത്തേയും അദ്ദേഹത്തിന്ന് തന്നെ മടക്കികൊടുത്ത് വിനീതയായി വളരെ അനുനയിപ്പിക്കുകയും ചെയ്ത സ്വഗൃഹത്തിലേക്കുതന്നെ മടങ്ങിപോന്നു.
234. ആ വിരൂപകനും ക്ഷപണകസിദ്ധാന്തത്തിൽനിന്ന് ഒരു വിധം മോചിച്ച് അത്യന്തം സന്തോഷിച്ച് എന്റെ ഉപദേശപ്രകാരം സ്വധര്‍മ്മത്തെ തന്നെ അനുഷ്ഠിച്ചും വന്നു.
235. കാമമഞ്ജരിയാകിൽ ചര്മ്മരത്ന ദോഹനത്താൽ അപരിമിതധനത്തെ സമ്പാദിക്കാനുള്ള ആഗ്രഹത്തോടുകൂടി അല്പദിവസംകൊണ്ട് തന്റെ കൈവശമുണ്ടായിരുന്ന സകല ധനത്തേയും നശിപ്പിച്ച് ഒടുവിൽ അവശിഷ്ടചുല്ലീമാത്രയായി തീരുകയും ചെയ്തു.
236. അതിന്ന് ശേഷം ധനമിത്രൻ എന്റെ ഉപദേശപ്രകാരം രാജസന്നിധിയിൽചെന്ന് "മഹാരാജാവെ ഗണികയായ ഏത കാമമഞ്ജരിയാണ് ധനാതിലോഭത്താൽ ലോഭമഞ്ജരീ എന്ന് ജനങ്ങളുടെ പരിഹാസപാത്രമായി തീര്‍ന്നിരിക്കുന്നത് ആ കാമമഞ്ജരി ഇപ്പോൾ ഉരല് ഉലക്ക മുതലായതുകളേ കൂടി നിരപേക്ഷമായി ഉപേക്ഷിക്കുന്നു. അത് എന്റെ ചര്മ്മലാഭം നിമിത്തമാണെന്ന് ഞാൻ വിചാരിക്കുന്നു. ആ ചര്മ്മരത്നത്തിന്റെ പ്രഭാവം അങ്ങിനെയാണെല്ലൊ. വൈശ്യന്മാര്‍ക്കും വേശ്യമാര്‍ക്കും യഥേഷ്ടം ധനത്തെ കൊടുക്കമെന്നും തദിതരന്മാക്കു കൊടുക്കുകയില്ലെന്നുമാണല്ലൊ ആ ചര്മ്മരത്നത്തിന്റെ പ്രഖ്യാതി. ആകയാൽ എനിക്ക് ഈ കാമമഞ്ജരിയിൽ സംശയമുണ്ട്". എന്ന് ധനമിത്രൻ ബോധിപ്പിച്ച ഉടനെ മഹാരാജാവ് മാതാവിനോടുകൂടി ആ കാമമഞ്ജരിയെ വരുത്തുവാൻ കല്പന അയച്ചു.
237. അപ്പോൾ ഞാൻ വൃഥിതനെന്നപോലെ വിജനത്തിൽവെച്ച കാമമഞ്ജരിയോട താഴെ പറയുംപ്രകാരം ഉപദേശിച്ചു. ആര്യേ കാമമഞ്ജരി! നിയ്യ് പ്രത്യക്ഷത്തിൽ സര്വ്വസ്വത്തേയും ഉപേക്ഷിക്ക നിമിത്തം ചര്മ്മരത്നം നിണക്ക് ലഭിച്ചിരിക്കുന്നു എന്ന് ശങ്കിക്കാനിടയായിതീന്നിരിക്കുന്നു. ആ സംഗതിയെ പററി ചോദിപ്പാനാണ് മഹാരാജാവ് നിന്നെ വിളിക്കുന്നത്. പിന്നെയും പിന്നെയും നിന്നെ നിര്‍ബ്ബന്ധിക്കുന്ന സമയം ആ ചമ്മരത്നത്തിന്റെ ലാഭഹേതുവായി എന്നെതന്നെ പറയേണ്ടിവരുമെന്ന് തീര്‍ച്ചതന്നെ. അതുനിമിത്തം എനിക്ക് ചിത്രവധവും നേരിടുന്നതാണ്. എന്നാൽ ഞാൻ മരിച്ച് ചോകുന്നതായാൽ പിന്നെ നിന്റെ സഹോദരിയായ രാഗമഞ്ജരിയും ജീവിച്ചിരിക്കുന്നതല്ല. നിയ്യാകിൽ നിര്ദ്ധനയായും തീര്ന്നിരിക്കുന്നുവെല്ലൊ. ചര്മ്മരത്നമോ ഉടമസ്ഥനായ ധനമിത്രനെതന്നെ ചെന്ന് ചേരും. ആകയാൽ ഈ ആപത്ത് നോമെല്ലാവരേയും അനുബന്ധിച്ചുംകൊണ്ട് തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് എനി എന്താണ് ഇവിടെ ചെയ്യെണ്ടത്" എന്നിങ്ങിനെയുള്ള മദ്വചനത്തെ കേട്ടശേഷം കാമമഞ്ജരിയും അവളുടെ അമ്മയും അശ്രുക്കളെ വര്‍ഷിച്ചു കൊണ്ട് എന്നോട പറയുവാനാരംഭിച്ചു.
238. "ആര്യ ഇത് ശരിതന്നെ. എന്റെ ബുദ്ധിമോശം കൊണ്ട് രഹസ്യം വെളിവിലായിപ്പോയി. എനി രാജാവ് നിര്ബ്ബന്ധിക്കുമ്പോൾ രണ്ടോ മൂന്നോ നാലോ പ്രാവശ്യം യഥാർത്ഥത്തെ മറച്ച്വെച്ച് പറഞ്ഞാലും ഒടുവിൽ കളവപോയ ചര്മ്മരത്നത്തിന്റെ ആഗമന മൂലകാരണമായിട്ട് അങ്ങയെത്തന്നെ പറയേണ്ടിവരുന്നു. ഭവാനാണ് ര്‍ ചമ്മരത്നത്തെ എനിക്ക് തന്നിരിക്കുന്നത് എന്ന് ഞാൻ പറയുന്നപക്ഷം എന്റെ കുഡുംബം മുഴുവനും കഷ്ടത്തിലായി തീരുന്നതുമാണ്. ചര്മ്മരത്ന മോഷണം ചെയ്തത് അര്ത്ഥപതിയാണെന്ന് പ്രസ്താവമായിത്തീരുകയും ക്ഷുദ്രനായ ആ അര്ത്ഥപതിക്ക എന്നോടുകൂടിയുള്ള സംസര്‍ഗ്ഗം ഈ അംഗരാജ്യത്തിലെങ്ങും പ്രസിദ്ധമായിട്ടുള്ളതുമാകയാൽ അര്ത്ഥപതിയാണ് എനിക്ക് ചർമ്മരത്നം തന്നിരിക്കുന്നത് എന്ന് പറഞ്ഞിട്ട് തന്നെ ഭവാനെ മറച്ച് വെക്കുവാൻ കഴിയുന്നതാണ്. എന്നും മറ്റും എന്നോട പറഞ്ഞ് ആ കാമമഞ്ജരിയും തജ്ജനനിയും രാജഗൃഹത്തിലേക്കായി പോകയും ചെയ്തു.
239. അതിനുശേഷം അവരോട രാജാവ ചോദിച്ച സമയം "മഹാരാജാവെ ഞങ്ങൾക്ക് ധനംതന്നിട്ടുള്ളവരുടെ പേര വെളിവിൽ പറയുന്നത് വേശ്യാജനങ്ങൾക്ക് ന്യായമായിട്ടുള്ളതല്ല. ന്യായമായി സമ്പാദിച്ച ദ്രവ്യംകൊണ്ട് മാത്രമെ പുരുഷന്മാര വേശ്യാസ്ത്രീകളെ അംഗീകരിക്കാവു എന്ന് ഒരു നിയമവുമില്ല എന്നും മറ്റും വളരെ യുക്തികളെ കരഞ്ഞ് പറഞ്ഞ് നോക്കീഎങ്കിലും ചര്മ്മരത്നത്തെ തന്നവന്റെ പേര പറയാതെയിരുന്നാൽ കര്ണ്ണനാസാച്ഛേദം ചെയ്യുമെന്നുള്ള രാജശാസനയാൽ ഭയവിഹ്വലമാരായ ആ ഗണികമാർ ഒടുവിൽ സാധുവായ ആ അര്ത്ഥപതിയെത്തന്നെ ചര്മ്മരത്നദാതാവായി പറയുകയും ചേയ്തു
240. അപ്പോൾ കുപിതനായ രാജാവ് അര്ത്ഥപതിയെ തൂക്കികൊല്ലുവാൻ കല്പിച്ചതിനെ കേട്ട ധനമിത്രൻ അതിനെ തൊഴുതും കൊണ്ട് നിഷേധിച്ചു. അല്ലയോ മഹാരാജാ വണിക് ജനങ്ങൾക്ക് ഇതമൌര്യനാൽ കൊടുക്കപ്പെട്ട വരമാണ്. ഇപ്രകാരമുള്ള അപരാധങ്ങളിൽ കേവലംവധിക്കുവാൻ കല്പിക്കുന്നതും ഉചിതമല്ല. തിരുമനസ്സിലേക്കു ഈ അര്ത്ഥപതിയുടെ മേൽ കോപം ശമിക്കുന്നില്ലങ്കിൽ ഈ പാപിയുടെ സര്വ്വസ്വത്തേയും അപഹരിച്ച് ഈ നാട്ടിൽനിന്ന് ആട്ടിക്കളയേണ്ടതാകുന്നു. എന്ന് ധനമിത്രൻ രാജസന്നിധിയിൽ ബോധിപ്പിച്ചപ്പോൾ രാജാവ് സന്തോഷിച്ച് ജീര്ണ്ണവസ്ത്രമാത്രശേഷനാക്കി അര്ത്ഥപതിയെ സകല പൌരജനങ്ങളും കാണെനാട്ടിൽനിന്ന് ആട്ടിക്കളയുകയും അതുനിമിത്തമായി അംഗരാജ്യത്തിൽ ധനമിത്രൻ കീര്ത്തിവർദ്ധിച്ചുവരികയും ചെയ്തു.
232. അതിനുശേഷം അര്ത്ഥപതിയും വിമദ്ദകനെ കാണാതെ വിമദ്ദകൻ ചെയ്ത അവരാധം തന്നേകൂടി ബാധിച്ചുവെല്ലൊ. എന്ന് വിചാരിച്ച് പരിഭ്രമത്താലും ഭയത്താലും രാജാവിനോട മുമ്പ പറഞ്ഞതിന്ന കേവലം വിപരീതമായി ബോധിപ്പിക്കുകയും ചെയ്തപ്പോൾ ധനമിത്രൻ തന്റെ വാദത്തെ ബലമായി പ്രകടിക്കുകയും ചെയ്ത സമയം കുപിതനായ രാജാവ് അര്ത്ഥപതിയെ പിടിച്ച് കാരാഗൃഹത്തിൽ ബന്ധിക്കുകയും ചെയ്തു.
233. ഈ അവസരത്തിൽ തന്നെ കാമമഞ്ജരിയും യഥോക്തപ്രകാരം ചര്മ്മരത്നത്തെ ദോഹനംചേയ്വാനുള്ള ആഗ്രഹത്തോടുകൂടി മുമ്പ താൻ സര്വ്വസ്വത്തേയും അപഹരിച്ചതിനാൽ ക്ഷപണകനായിതീര്ന്ന വിരൂപകനെ വിജനത്തിൽ ചെന്ന് കണ്ട് അദ്ദേഹത്തിൽനിന്ന് അപഹൃതമായ സകല ധനത്തേയും അദ്ദേഹത്തിന്ന് തന്നെ മടക്കികൊടുത്ത് വിനീതയായി വളരെ അനുനയിപ്പിക്കുകയും ചെയ്ത സ്വഗൃഹത്തിലേക്കുതന്നെ മടങ്ങിപോന്നു.
234. ആ വിരൂപകനും ക്ഷപണകസിദ്ധാന്തത്തിൽനിന്ന് ഒരു വിധം മോചിച്ച് അത്യന്തം സന്തോഷിച്ച് എന്റെ ഉപദേശപ്രകാരം സ്വധര്‍മ്മത്തെ തന്നെ അനുഷ്ഠിച്ചും വന്നു.
235. കാമമഞ്ജരിയാകിൽ ചര്മ്മരത്ന ദോഹനത്താൽ അപരിമിതധനത്തെ സമ്പാദിക്കാനുള്ള ആഗ്രഹത്തോടുകൂടി അല്പദിവസംകൊണ്ട് തന്റെ കൈവശമുണ്ടായിരുന്ന സകല ധനത്തേയും നശിപ്പിച്ച് ഒടുവിൽ അവശിഷ്ടചുല്ലീമാത്രയായി തീരുകയും ചെയ്തു.
236. അതിന്ന് ശേഷം ധനമിത്രൻ എന്റെ ഉപദേശപ്രകാരം രാജസന്നിധിയിൽചെന്ന് "മഹാരാജാവെ ഗണികയായ ഏത കാമമഞ്ജരിയാണ് ധനാതിലോഭത്താൽ ലോഭമഞ്ജരീ എന്ന് ജനങ്ങളുടെ പരിഹാസപാത്രമായി തീര്‍ന്നിരിക്കുന്നത് ആ കാമമഞ്ജരി ഇപ്പോൾ ഉരല് ഉലക്ക മുതലായതുകളേ കൂടി നിരപേക്ഷമായി ഉപേക്ഷിക്കുന്നു. അത് എന്റെ ചര്മ്മലാഭം നിമിത്തമാണെന്ന് ഞാൻ വിചാരിക്കുന്നു. ആ ചര്മ്മരത്നത്തിന്റെ പ്രഭാവം അങ്ങിനെയാണെല്ലൊ. വൈശ്യന്മാര്‍ക്കും വേശ്യമാര്‍ക്കും യഥേഷ്ടം ധനത്തെ കൊടുക്കമെന്നും തദിതരന്മാക്കു കൊടുക്കുകയില്ലെന്നുമാണല്ലൊ ആ ചര്മ്മരത്നത്തിന്റെ പ്രഖ്യാതി. ആകയാൽ എനിക്ക് ഈ കാമമഞ്ജരിയിൽ സംശയമുണ്ട്". എന്ന് ധനമിത്രൻ ബോധിപ്പിച്ച ഉടനെ മഹാരാജാവ് മാതാവിനോടുകൂടി ആ കാമമഞ്ജരിയെ വരുത്തുവാൻ കല്പന അയച്ചു.
237. അപ്പോൾ ഞാൻ വൃഥിതനെന്നപോലെ വിജനത്തിൽവെച്ച കാമമഞ്ജരിയോട താഴെ പറയുംപ്രകാരം ഉപദേശിച്ചു. ആര്യേ കാമമഞ്ജരി! നിയ്യ് പ്രത്യക്ഷത്തിൽ സര്വ്വസ്വത്തേയും ഉപേക്ഷിക്ക നിമിത്തം ചര്മ്മരത്നം നിണക്ക് ലഭിച്ചിരിക്കുന്നു എന്ന് ശങ്കിക്കാനിടയായിതീന്നിരിക്കുന്നു. ആ സംഗതിയെ പററി ചോദിപ്പാനാണ് മഹാരാജാവ് നിന്നെ വിളിക്കുന്നത്. പിന്നെയും പിന്നെയും നിന്നെ നിര്‍ബ്ബന്ധിക്കുന്ന സമയം ആ ചമ്മരത്നത്തിന്റെ ലാഭഹേതുവായി എന്നെതന്നെ പറയേണ്ടിവരുമെന്ന് തീര്‍ച്ചതന്നെ. അതുനിമിത്തം എനിക്ക് ചിത്രവധവും നേരിടുന്നതാണ്. എന്നാൽ ഞാൻ മരിച്ച് ചോകുന്നതായാൽ പിന്നെ നിന്റെ സഹോദരിയായ രാഗമഞ്ജരിയും ജീവിച്ചിരിക്കുന്നതല്ല. നിയ്യാകിൽ നിര്ദ്ധനയായും തീര്ന്നിരിക്കുന്നുവെല്ലൊ. ചര്മ്മരത്നമോ ഉടമസ്ഥനായ ധനമിത്രനെതന്നെ ചെന്ന് ചേരും. ആകയാൽ ഈ ആപത്ത് നോമെല്ലാവരേയും അനുബന്ധിച്ചുംകൊണ്ട് തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് എനി എന്താണ് ഇവിടെ ചെയ്യെണ്ടത്" എന്നിങ്ങിനെയുള്ള മദ്വചനത്തെ കേട്ടശേഷം കാമമഞ്ജരിയും അവളുടെ അമ്മയും അശ്രുക്കളെ വര്‍ഷിച്ചു കൊണ്ട് എന്നോട പറയുവാനാരംഭിച്ചു.
238. "ആര്യ ഇത് ശരിതന്നെ. എന്റെ ബുദ്ധിമോശം കൊണ്ട് രഹസ്യം വെളിവിലായിപ്പോയി. എനി രാജാവ് നിര്ബ്ബന്ധിക്കുമ്പോൾ രണ്ടോ മൂന്നോ നാലോ പ്രാവശ്യം യഥാർത്ഥത്തെ മറച്ച്വെച്ച് പറഞ്ഞാലും ഒടുവിൽ കളവപോയ ചര്മ്മരത്നത്തിന്റെ ആഗമന മൂലകാരണമായിട്ട് അങ്ങയെത്തന്നെ പറയേണ്ടിവരുന്നു. ഭവാനാണ് ര്‍ ചമ്മരത്നത്തെ എനിക്ക് തന്നിരിക്കുന്നത് എന്ന് ഞാൻ പറയുന്നപക്ഷം എന്റെ കുഡുംബം മുഴുവനും കഷ്ടത്തിലായി തീരുന്നതുമാണ്. ചര്മ്മരത്ന മോഷണം ചെയ്തത് അര്ത്ഥപതിയാണെന്ന് പ്രസ്താവമായിത്തീരുകയും ക്ഷുദ്രനായ ആ അര്ത്ഥപതിക്ക എന്നോടുകൂടിയുള്ള സംസര്‍ഗ്ഗം ഈ അംഗരാജ്യത്തിലെങ്ങും പ്രസിദ്ധമായിട്ടുള്ളതുമാകയാൽ അര്ത്ഥപതിയാണ് എനിക്ക് ചർമ്മരത്നം തന്നിരിക്കുന്നത് എന്ന് പറഞ്ഞിട്ട് തന്നെ ഭവാനെ മറച്ച് വെക്കുവാൻ കഴിയുന്നതാണ്. എന്നും മറ്റും എന്നോട പറഞ്ഞ് ആ കാമമഞ്ജരിയും തജ്ജനനിയും രാജഗൃഹത്തിലേക്കായി പോകയും ചെയ്തു.
239. അതിനുശേഷം അവരോട രാജാവ ചോദിച്ച സമയം "മഹാരാജാവെ ഞങ്ങൾക്ക് ധനംതന്നിട്ടുള്ളവരുടെ പേര വെളിവിൽ പറയുന്നത് വേശ്യാജനങ്ങൾക്ക് ന്യായമായിട്ടുള്ളതല്ല. ന്യായമായി സമ്പാദിച്ച ദ്രവ്യംകൊണ്ട് മാത്രമെ പുരുഷന്മാര വേശ്യാസ്ത്രീകളെ അംഗീകരിക്കാവു എന്ന് ഒരു നിയമവുമില്ല എന്നും മറ്റും വളരെ യുക്തികളെ കരഞ്ഞ് പറഞ്ഞ് നോക്കീഎങ്കിലും ചര്മ്മരത്നത്തെ തന്നവന്റെ പേര പറയാതെയിരുന്നാൽ കര്ണ്ണനാസാച്ഛേദം ചെയ്യുമെന്നുള്ള രാജശാസനയാൽ ഭയവിഹ്വലമാരായ ആ ഗണികമാർ ഒടുവിൽ സാധുവായ ആ അര്ത്ഥപതിയെത്തന്നെ ചര്മ്മരത്നദാതാവായി പറയുകയും ചേയ്തു
240. അപ്പോൾ കുപിതനായ രാജാവ് അര്ത്ഥപതിയെ തൂക്കികൊല്ലുവാൻ കല്പിച്ചതിനെ കേട്ട ധനമിത്രൻ അതിനെ തൊഴുതും കൊണ്ട് നിഷേധിച്ചു. അല്ലയോ മഹാരാജാ വണിക് ജനങ്ങൾക്ക് ഇതമൌര്യനാൽ കൊടുക്കപ്പെട്ട വരമാണ്. ഇപ്രകാരമുള്ള അപരാധങ്ങളിൽ കേവലംവധിക്കുവാൻ കല്പിക്കുന്നതും ഉചിതമല്ല. തിരുമനസ്സിലേക്കു ഈ അര്ത്ഥപതിയുടെ മേൽ കോപം ശമിക്കുന്നില്ലങ്കിൽ ഈ പാപിയുടെ സര്വ്വസ്വത്തേയും അപഹരിച്ച് ഈ നാട്ടിൽനിന്ന് ആട്ടിക്കളയേണ്ടതാകുന്നു. എന്ന് ധനമിത്രൻ രാജസന്നിധിയിൽ ബോധിപ്പിച്ചപ്പോൾ രാജാവ് സന്തോഷിച്ച് ജീര്ണ്ണവസ്ത്രമാത്രശേഷനാക്കി അര്ത്ഥപതിയെ സകല പൌരജനങ്ങളും കാണെനാട്ടിൽനിന്ന് ആട്ടിക്കളയുകയും അതുനിമിത്തമായി അംഗരാജ്യത്തിൽ ധനമിത്രൻ കീര്ത്തിവർദ്ധിച്ചുവരികയും ചെയ്തു.
241. അതിന്ന് ശേഷം ധനമിത്രന്റെ അപേക്ഷപ്രകാരം മഹാരാജാവും അര്ത്ഥപതിയിൽനിന്ന് അപഹൃതമായ ദ്രവ്യത്തിന്റെ ഒരു അംശംകൊണ്ട് ചർമ്മരത്നത്തെ ദോഹനം ചെയ്ത് യഥേഷ്ടം ധനം സമ്പാദിക്കാമെന്നുള്ള ദുരാശാ നിമിത്തമായി തന്റെ കൈവശമുണ്ടായിരുന്ന സര്വ്വസ്വത്തേയും ഉപേക്ഷിച്ചിരിക്കുന്ന കാമമഞ്ജരിയേയും അനുകമ്പയോടുകൂടി അനുഗ്രഹിച്ചയക്കയും ചെയ്തു. കൃതാര്‍ത്ഥനായ ധനമിത്രനും നല്ലദിവസം നോക്കി ശുഭമുഹൂർത്തത്തിൽ കുലപാലികാ എന്ന കന്യകയുടെ പാണിഗ്രഹണം ചെയ്കയും ഇപ്രകാരം കൃതകൃത്യനായ ഞാനും എന്റെ പ്രിയതമയായ രാഗമഞ്ജരിയുടെ ഗൃഹത്തെ കനകരത്ന സര്മ്പൂണ്ണമാക്കി ചെയ്യുകയും ചെയ്തു.
242. അത്രതന്നെയുമല്ല ഈ അംഗപുരത്തിൽ ഉള്ള ലുബ്ധന്മാരായ ധനികന്മാരുടെ സര്വ്വസ്വത്തേയും ഞാനപഹരിച്ച കൊടുക്കുകയാൽ അതി സമൃദ്ധന്മാരായ യാചകന്മാരുടെ ഗൃഹങ്ങളിൽ ഈ ലുബ്ധന്മാരായ ധനികന്മാരെ കപാലപാണികളായിട്ട് പിച്ചവാങ്ങിക്കൊണ്ട് സഞ്ചരിപ്പാനിടയാക്കിത്തീര്ക്കുകയും ചെയ്തു.
243. ഒരു പുരുഷൻ എത്ര നിപുണനായിരുന്നാലും ദൈവകല്പനയെ അതിക്രമിക്കാൻ ശക്തനാകുന്നതല്ല എന്തുകൊണ്ടെന്നാൽ പറയാം. ഞാൻ ഒരുനാൾ പ്രണയകലഹശാന്തിക്ക് വേണ്ടി അനുനയ വാക്കുകളെ പറഞ്ഞ് മദ്യത്തെ പാനംചെയിപ്പിക്കപ്പെട്ടവളായ രാഗമഞ്ജരിയാൽ സ്നേഹപൂർവ്വം നൾകപ്പെട്ട ഉശ്ശിഷ്ടമദ്യത്തെ പിന്നെയും പിന്നെയും ആസ്വദിക്കുകയാൽ മദോന്മത്തനായിത്തീര്ന്നു.
244. ദുര്മാഗ്ഗത്തിലൂടെ പരിചിത കര്‍മ്മങ്ങളിൽ തന്നെ പ്രവത്തിപ്പിക്കുന്നതാണെല്ലൊ മദോന്മാദങ്ങളുടെ സ്വഭാവം. മത്തനായിത്തീർന്ന ഞാനാകിൽ അല്ലെ രാഗമഞ്ജരി- ഒരു രാത്രികൊണ്ടുതന്നെ ഈ നഗരം മുഴുവനും നിര്ദ്ധനമാക്കി ചെയ്ത നിന്റെ ഭവനത്തെ ധനസമൃദ്ധമാക്കി ചെയ്തെക്കാമെന്ന് പറഞ്ഞതിനെ കേട്ടസമയം വൈഷമ്യം ഓര്‍ത്ത് ദുഃഖിതയായി തീര്‍ന്ന പ്രിയതമയുടെ പ്രണാമാഞ്ജലി പുരസ്സരമായ അപേക്ഷാശതത്തേയും അനാദരിച്ച് വേഗേന ചങ്ങലപൊട്ടിച്ച മദഗജമെന്ന പോലെ ഉച്ശൃംഘലനായിത്തീര്ന്ന് ഒരു ഖഡത്തെ മാത്രം കയ്യിലെടുത്ത് അല്പ പരിവാരത്തോടും സൃഗാലികാ എന്ന് പേരുള്ള രാഗമഞ്ജരിയുടെ ഉപമാതാവോടുംകൂടി പുറപ്പെട്ടു പോകയും ചെയ്തു.
245. മാര്‍ഗ്ഗമദ്ധ്യത്തിൽ നേരിട്ടുവരുന്ന നാഗരികന്മാരോടു ഞാൻ നിശ്ശങ്കമായി തന്നെ കലഹിക്കുകയും ഇവൻ കള്ളനാണെന്ന പറഞ്ഞ അവർ എന്നെ താഡിക്കുകയും ചെയ്തു. എങ്കിലും ആ സമയം ഞാൻ അതികോപത്തെ കാണിക്കാതെ തന്നെ അനായാസേന മദശിഥിലമായ കയ്യിൽനിന്ന പതിതമായ ഖഡ്ഗംകൊണ്ട് അവരിൽ രണ്ടു മൂന്നു പേരെ നിഗ്രഹിച്ചിട്ട് പാരവശ്യത്തോടുകൂടി താമ്രദൃഷ്ടിയായി മാര്‍ഗ്ഗമദ്ധ്യത്തിൽ വീണ ഉടനെ ആര്‍ത്തനാദത്തോടെ കരഞ്ഞും കൊണ്ട് സൃഗാലികാ എന്റെ സ മീപത്തിൽ വന്നെത്തുകയും ചെയ്തു.
246. ആ സമയം ശത്രുക്കൾ എന്നെ പിടിച്ചുകെട്ടി. അപ്പോൾ ഗർവ്വത്തെ നശിപ്പിക്കുന്നതായ ആപത്ത് നേരിട്ടസമയം ഉടനെ എനിക്ക് ബോധമുണ്ടായി. തൽക്ഷണത്തിൽ ഉദിച്ച പ്രജ്ഞകൊണ്ട് ഞാൻ ഇപ്രകാരം ആലോചിച്ചു. അയ്യോ കഷ്ടമെ എനിക്കു ഈ ആപത്തെല്ലാം അജ്ഞാനം നിമിത്തമായി ഉണ്ടായിത്തീര്‍ന്നതാണ്. ധനമിത്രൻ എന്റെ അത്യന്തം പ്രിയസ്നേഹിതനും രാഗമഞ്ജരി പ്രിയപ്രേയസിയും ആയിരിക്കുന്നതിനാൽ അവർ രണ്ടു പേരും എന്റെ ഈ പാപകർമ്മത്താൽ വ്യസനിച്ച് നാളെ ത്തന്നെ മരിച്ചുപോകുമെല്ലൊ. ആകയാൽ എന്ത് ചെയ്താലാണ് അവർ രക്ഷപ്പെടുന്നത് അതാണ് ഞാനിവി ടെ പ്രവത്തിക്കേണ്ടത് എന്നേയും ഈ അനര്‍ത്ഥത്തിൽനിന്ന് മോചിപ്പിക്കുകയും വേണം എന്ന് സ്വയമായി ഒരു ഉപായത്തെ ആലോചിച്ച് ഉറച്ചതിന് ശേഷം ഞാൻ സൃഗാലികയോട ഇപ്രകാരം പറഞ്ഞു.
247. “അല്ലയോ വൃദ്ധേ നീ പോയികൊൾക ദ്രവ്യത്തിൽ അതി ലുബ്ധയും ദുഷ്ടവേശ്യയും ആയ രാഗമഞ്ജരിയെ അജിന രത്നലാഭത്താൽ മദോന്മത്തനും മിത്രൻ എന്ന് നടിക്കുന്നവനും എന്റെ ശത്രുവും ആയ ധനമിത്രനോട് സംഗമിപ്പിച്ചവളായ നിയ്യ് നശിച്ച് പോകട്ടെ ആ പാപിയുടെ ചര്മ്മരത്നത്തെ മോഷ്ടിക്ക ഹേതുവായിട്ടും നിന്റെ പുത്രിയുടെ വിലപിടിച്ച പണ്ടങ്ങളെ അപഹരിക്കുക ഹേതുവായിട്ടും ഞാൻ ഇപ്പോൾ സങ്കടപ്പെട്ട് പ്രാണങ്ങളെ ഉപേക്ഷിക്കും''. എന്നാണ് ഞാൻ പറഞ്ഞത്.
248. വഞ്ചന ചതുരയായ ആസൃഗാലികയാകിൽ എന്നാൽ സൂചിപ്പിക്കപ്പെട്ട താല്പര്യത്തെ ഗ്രഹിച്ചതിനുശേഷം കരഞ്ഞ് തൊഴുതുംകൊണ്ട് ഗൽഗദാക്ഷരത്തോടുകൂടി ആ പുരുഷന്മാരുടെ അരികെ ചെന്ന് നമസ്കരിച്ച് ഞാൻ കേൾക്കെ സാമപൂർവ്വമായി അവരോടിപ്രകാരം അപേക്ഷിക്കയുംചെയ്തു.
249. "അല്ലയൊ മംഗലശീലന്മാരെ എന്റെ ഗൃഹത്തിൽനിന്ന് കളവുപോയ ദ്രവ്യമെല്ലാം ഇവന്റെ കൈവശമുണ്ടാ എന്ന് പരിശോധിച്ച് അറിയേണ്ടതിന്ന് അല്പകാലം നിങ്ങൾ ക്ഷമിക്കണം” എന്ന് സൃഗാലികാ അപേക്ഷിച്ചതിനെ അവര സമ്മതിച്ചതിന്ന് ശേഷം സൃഗാലികാ എന്റെ അരികിൽ വന്ന്
"അല്ലയൊസൌമ്യ! ഈ ദാസിജനത്തിന്റെ ഒരു അപരാധത്ത അങ്ങുന്ന് ക്ഷമിക്കണം ഭവാന്റെ ഭാര്യയെ അപഹരിച്ച ധനമിത്രന്റെ നേരെ അങ്ങേക്ക് വൈരം ഉണ്ടാകുവാൻ ഇടയുള്ളത് ന്യായംതന്നെ. അത് ഇരിക്കട്ടെ വളരേക്കാലം അങ്ങയെ ശുശ്രൂഷിച്ചവളായ രാഗമഞ്ജരിയെകുറിച്ച് അങ്ങുന്ന് പ്രസാദിക്കണം. വേശ്യാജനങ്ങൾക്ക് മുഖ്യമായിട്ടുള്ളത് ആഭരണങ്ങൾ തന്നെയാകയാൽ രാഗമഞ്ജരിയുടെ ആഭരണങ്ങൾ അങ്ങുന്ന് എവിടെയാണ് വെച്ചിരിക്കുന്നതെന്ന് പറയണം എന്ന് പറഞ്ഞും കൊണ്ട് ചരണങ്ങളിൽ വീണ് നമസ്കരിക്കുകയും ചെയ്തു.
250. അപ്പോൾ ഞാൻ വ്യാജമായി ദയയെ പ്രകാശിപ്പിച്ചു. ആട്ടെ കേട്ടുകൊൾക മരിക്കുവാൻപോകുന്ന എനിക്ക് ഇവൾക്ക് വൈരമുണ്ടാക്കിതീര്ത്തിട്ട് എന്തൊരു പ്രയോജനമാണ് ഉള്ളത് എന്ന് പറഞ്ഞ് ആഭരണങ്ങൾ സൂക്ഷിച്ച പ്രദേശത്തെ പറയുന്നപോലെ നടിച്ച് സൃഗാലികയുടെ ചെവിയിൽ ഇന്നിന്ന വിധം ചെയ്യേണമെന്ന് ഉപദേശിച്ചതിനെ സൃഗാലികയും മനസ്സിലായി എന്ന് നടിച്ച് "ഭദ്ര! അങ്ങുന്ന് വളരേക്കാലം ജീവിച്ചിരിക്കണം. അങ്ങേക്ക് ഈശ്വരന്മാർ പ്രസാദിക്കട്ടെ അംഗരാജാവും പൌരുഷത്തേക്കണ്ട് അങ്ങയെ മോചിപ്പിക്കട്ടെ മംഗലശീലന്മാരായ ഇവരും ദയചെയ്ത് അങ്ങയെ രക്ഷിക്കട്ടെ” എന്ന് പറഞ്ഞ് ഉടനെ സൃഗാലിക അവിടേനിന്ന് പോകയും പൊല്ലീസ്സുകാര വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി സുപ്രഡേണ്ടിന്റെ കല്പനപ്രകാരം തടവിലാക്കുകയും ചെയ്തു.
242. അത്രതന്നെയുമല്ല ഈ അംഗപുരത്തിൽ ഉള്ള ലുബ്ധന്മാരായ ധനികന്മാരുടെ സര്വ്വസ്വത്തേയും ഞാനപഹരിച്ച കൊടുക്കുകയാൽ അതി സമൃദ്ധന്മാരായ യാചകന്മാരുടെ ഗൃഹങ്ങളിൽ ഈ ലുബ്ധന്മാരായ ധനികന്മാരെ കപാലപാണികളായിട്ട് പിച്ചവാങ്ങിക്കൊണ്ട് സഞ്ചരിപ്പാനിടയാക്കിത്തീര്ക്കുകയും ചെയ്തു.
243. ഒരു പുരുഷൻ എത്ര നിപുണനായിരുന്നാലും ദൈവകല്പനയെ അതിക്രമിക്കാൻ ശക്തനാകുന്നതല്ല എന്തുകൊണ്ടെന്നാൽ പറയാം. ഞാൻ ഒരുനാൾ പ്രണയകലഹശാന്തിക്ക് വേണ്ടി അനുനയ വാക്കുകളെ പറഞ്ഞ് മദ്യത്തെ പാനംചെയിപ്പിക്കപ്പെട്ടവളായ രാഗമഞ്ജരിയാൽ സ്നേഹപൂർവ്വം നൾകപ്പെട്ട ഉശ്ശിഷ്ടമദ്യത്തെ പിന്നെയും പിന്നെയും ആസ്വദിക്കുകയാൽ മദോന്മത്തനായിത്തീര്ന്നു.
244. ദുര്മാഗ്ഗത്തിലൂടെ പരിചിത കര്‍മ്മങ്ങളിൽ തന്നെ പ്രവത്തിപ്പിക്കുന്നതാണെല്ലൊ മദോന്മാദങ്ങളുടെ സ്വഭാവം. മത്തനായിത്തീർന്ന ഞാനാകിൽ അല്ലെ രാഗമഞ്ജരി- ഒരു രാത്രികൊണ്ടുതന്നെ ഈ നഗരം മുഴുവനും നിര്ദ്ധനമാക്കി ചെയ്ത നിന്റെ ഭവനത്തെ ധനസമൃദ്ധമാക്കി ചെയ്തെക്കാമെന്ന് പറഞ്ഞതിനെ കേട്ടസമയം വൈഷമ്യം ഓര്‍ത്ത് ദുഃഖിതയായി തീര്‍ന്ന പ്രിയതമയുടെ പ്രണാമാഞ്ജലി പുരസ്സരമായ അപേക്ഷാശതത്തേയും അനാദരിച്ച് വേഗേന ചങ്ങലപൊട്ടിച്ച മദഗജമെന്ന പോലെ ഉച്ശൃംഘലനായിത്തീര്ന്ന് ഒരു ഖഡത്തെ മാത്രം കയ്യിലെടുത്ത് അല്പ പരിവാരത്തോടും സൃഗാലികാ എന്ന് പേരുള്ള രാഗമഞ്ജരിയുടെ ഉപമാതാവോടുംകൂടി പുറപ്പെട്ടു പോകയും ചെയ്തു.
245. മാര്‍ഗ്ഗമദ്ധ്യത്തിൽ നേരിട്ടുവരുന്ന നാഗരികന്മാരോടു ഞാൻ നിശ്ശങ്കമായി തന്നെ കലഹിക്കുകയും ഇവൻ കള്ളനാണെന്ന പറഞ്ഞ അവർ എന്നെ താഡിക്കുകയും ചെയ്തു. എങ്കിലും ആ സമയം ഞാൻ അതികോപത്തെ കാണിക്കാതെ തന്നെ അനായാസേന മദശിഥിലമായ കയ്യിൽനിന്ന പതിതമായ ഖഡ്ഗംകൊണ്ട് അവരിൽ രണ്ടു മൂന്നു പേരെ നിഗ്രഹിച്ചിട്ട് പാരവശ്യത്തോടുകൂടി താമ്രദൃഷ്ടിയായി മാര്‍ഗ്ഗമദ്ധ്യത്തിൽ വീണ ഉടനെ ആര്‍ത്തനാദത്തോടെ കരഞ്ഞും കൊണ്ട് സൃഗാലികാ എന്റെ സ മീപത്തിൽ വന്നെത്തുകയും ചെയ്തു.
246. ആ സമയം ശത്രുക്കൾ എന്നെ പിടിച്ചുകെട്ടി. അപ്പോൾ ഗർവ്വത്തെ നശിപ്പിക്കുന്നതായ ആപത്ത് നേരിട്ടസമയം ഉടനെ എനിക്ക് ബോധമുണ്ടായി. തൽക്ഷണത്തിൽ ഉദിച്ച പ്രജ്ഞകൊണ്ട് ഞാൻ ഇപ്രകാരം ആലോചിച്ചു. അയ്യോ കഷ്ടമെ എനിക്കു ഈ ആപത്തെല്ലാം അജ്ഞാനം നിമിത്തമായി ഉണ്ടായിത്തീര്‍ന്നതാണ്. ധനമിത്രൻ എന്റെ അത്യന്തം പ്രിയസ്നേഹിതനും രാഗമഞ്ജരി പ്രിയപ്രേയസിയും ആയിരിക്കുന്നതിനാൽ അവർ രണ്ടു പേരും എന്റെ ഈ പാപകർമ്മത്താൽ വ്യസനിച്ച് നാളെ ത്തന്നെ മരിച്ചുപോകുമെല്ലൊ. ആകയാൽ എന്ത് ചെയ്താലാണ് അവർ രക്ഷപ്പെടുന്നത് അതാണ് ഞാനിവി ടെ പ്രവത്തിക്കേണ്ടത് എന്നേയും ഈ അനര്‍ത്ഥത്തിൽനിന്ന് മോചിപ്പിക്കുകയും വേണം എന്ന് സ്വയമായി ഒരു ഉപായത്തെ ആലോചിച്ച് ഉറച്ചതിന് ശേഷം ഞാൻ സൃഗാലികയോട ഇപ്രകാരം പറഞ്ഞു.
247. “അല്ലയോ വൃദ്ധേ നീ പോയികൊൾക ദ്രവ്യത്തിൽ അതി ലുബ്ധയും ദുഷ്ടവേശ്യയും ആയ രാഗമഞ്ജരിയെ അജിന രത്നലാഭത്താൽ മദോന്മത്തനും മിത്രൻ എന്ന് നടിക്കുന്നവനും എന്റെ ശത്രുവും ആയ ധനമിത്രനോട് സംഗമിപ്പിച്ചവളായ നിയ്യ് നശിച്ച് പോകട്ടെ ആ പാപിയുടെ ചര്മ്മരത്നത്തെ മോഷ്ടിക്ക ഹേതുവായിട്ടും നിന്റെ പുത്രിയുടെ വിലപിടിച്ച പണ്ടങ്ങളെ അപഹരിക്കുക ഹേതുവായിട്ടും ഞാൻ ഇപ്പോൾ സങ്കടപ്പെട്ട് പ്രാണങ്ങളെ ഉപേക്ഷിക്കും''. എന്നാണ് ഞാൻ പറഞ്ഞത്.
248. വഞ്ചന ചതുരയായ ആസൃഗാലികയാകിൽ എന്നാൽ സൂചിപ്പിക്കപ്പെട്ട താല്പര്യത്തെ ഗ്രഹിച്ചതിനുശേഷം കരഞ്ഞ് തൊഴുതുംകൊണ്ട് ഗൽഗദാക്ഷരത്തോടുകൂടി ആ പുരുഷന്മാരുടെ അരികെ ചെന്ന് നമസ്കരിച്ച് ഞാൻ കേൾക്കെ സാമപൂർവ്വമായി അവരോടിപ്രകാരം അപേക്ഷിക്കയുംചെയ്തു.
249. "അല്ലയൊ മംഗലശീലന്മാരെ എന്റെ ഗൃഹത്തിൽനിന്ന് കളവുപോയ ദ്രവ്യമെല്ലാം ഇവന്റെ കൈവശമുണ്ടാ എന്ന് പരിശോധിച്ച് അറിയേണ്ടതിന്ന് അല്പകാലം നിങ്ങൾ ക്ഷമിക്കണം” എന്ന് സൃഗാലികാ അപേക്ഷിച്ചതിനെ അവര സമ്മതിച്ചതിന്ന് ശേഷം സൃഗാലികാ എന്റെ അരികിൽ വന്ന്
"അല്ലയൊസൌമ്യ! ഈ ദാസിജനത്തിന്റെ ഒരു അപരാധത്ത അങ്ങുന്ന് ക്ഷമിക്കണം ഭവാന്റെ ഭാര്യയെ അപഹരിച്ച ധനമിത്രന്റെ നേരെ അങ്ങേക്ക് വൈരം ഉണ്ടാകുവാൻ ഇടയുള്ളത് ന്യായംതന്നെ. അത് ഇരിക്കട്ടെ വളരേക്കാലം അങ്ങയെ ശുശ്രൂഷിച്ചവളായ രാഗമഞ്ജരിയെകുറിച്ച് അങ്ങുന്ന് പ്രസാദിക്കണം. വേശ്യാജനങ്ങൾക്ക് മുഖ്യമായിട്ടുള്ളത് ആഭരണങ്ങൾ തന്നെയാകയാൽ രാഗമഞ്ജരിയുടെ ആഭരണങ്ങൾ അങ്ങുന്ന് എവിടെയാണ് വെച്ചിരിക്കുന്നതെന്ന് പറയണം എന്ന് പറഞ്ഞും കൊണ്ട് ചരണങ്ങളിൽ വീണ് നമസ്കരിക്കുകയും ചെയ്തു.
250. അപ്പോൾ ഞാൻ വ്യാജമായി ദയയെ പ്രകാശിപ്പിച്ചു. ആട്ടെ കേട്ടുകൊൾക മരിക്കുവാൻപോകുന്ന എനിക്ക് ഇവൾക്ക് വൈരമുണ്ടാക്കിതീര്ത്തിട്ട് എന്തൊരു പ്രയോജനമാണ് ഉള്ളത് എന്ന് പറഞ്ഞ് ആഭരണങ്ങൾ സൂക്ഷിച്ച പ്രദേശത്തെ പറയുന്നപോലെ നടിച്ച് സൃഗാലികയുടെ ചെവിയിൽ ഇന്നിന്ന വിധം ചെയ്യേണമെന്ന് ഉപദേശിച്ചതിനെ സൃഗാലികയും മനസ്സിലായി എന്ന് നടിച്ച് "ഭദ്ര! അങ്ങുന്ന് വളരേക്കാലം ജീവിച്ചിരിക്കണം. അങ്ങേക്ക് ഈശ്വരന്മാർ പ്രസാദിക്കട്ടെ അംഗരാജാവും പൌരുഷത്തേക്കണ്ട് അങ്ങയെ മോചിപ്പിക്കട്ടെ മംഗലശീലന്മാരായ ഇവരും ദയചെയ്ത് അങ്ങയെ രക്ഷിക്കട്ടെ” എന്ന് പറഞ്ഞ് ഉടനെ സൃഗാലിക അവിടേനിന്ന് പോകയും പൊല്ലീസ്സുകാര വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി സുപ്രഡേണ്ടിന്റെ കല്പനപ്രകാരം തടവിലാക്കുകയും ചെയ്തു.
251. എനി അതിന്ന് ശേഷം ഉണ്ടായ കഥയേപ്പറയാം പിന്നെ പിറ്റേന്ന് അതി ഗര്ഷ്വ്വിഷ്ഠനും താൻ അതി സുന്ദരനും യോഗ്യനുമാണെന്ന് അഭിമാനിക്കുന്നവനും തന്റെ അഛൻ മരിച്ച ഉടനെ ഗൃഹാധിപത്യം ലഭിക്കുകയാലും മദത്താലും മനസ്സിന്ന് പരിപാകം വരാത്തവനുമായ കാന്തകൻ എന്ന് ജേലദ്ധ്യക്ഷൻ എന്റെ സമീപത്ത് വന്ന് പറയുവാനാരംഭിച്ചു. “എടാ നിയ്യ് ധനമിത്രന്റെ അജിന രത്നത്തെയും നഗരവാസികളുടെ ഗൃഹങ്ങളിൽനിന്ന് മോഷണംചെയ്ത സ്വത്തുക്കളേയും മടക്കിക്കൊടുക്കുന്നില്ലാ എങ്കിൽ നിണക്ക് പതിനെട്ട വിധം ഉള്ള തീവ്രവേദനകളെ അനുഭവിപ്പാനും ഒടുവിൽ മൃതമുഖത്തെ കാണാനും ഇടവരുന്നതാണ്." എന്ന് കാന്തകൻ പറഞ്ഞതിനേ കേട്ട സമയം ഞാൻ ചിരിച്ചും കൊണ്ട് ഇപ്രകാരം മറുവടി പറഞ്ഞു. അല്ലയൊ സൌമ്യ! ഞാൻ ജനനംമുതല്ക്ക് മോഷണം ചെയ്ത സകല ധനത്തേയും ഒരു സമയം മടക്കിതന്നേക്കാം അര്ത്ഥപതിയുടെ ഭായിയെ അപഹരിച്ചവനും മിത്രൻ എന്ന് നടിക്കുന്നവനും എന്റെ ശത്രുവുമായ ധനമിത്രന്ന് ചര്മ്മരത്നത്തെ മടക്കിക്കൊടുക്കുന്ന കാര്യം ഒരിക്കലും ഉണ്ടാകുന്നതല്ല.
252. അത് കൊടുക്കാത്തപക്ഷം അനേകം യാതനകളെ അനുഭവിക്കേണ്ടിവന്നാൽ അത് ഒക്കെയും അനുഭവിച്ച് കൊള്ളാം. ഇങ്ങിനെയാണ് ഞാൻ തീര്ച്ചപ്പെടുത്തിട്ടുള്ള നിശ്ചയം.
253. ഇങ്ങിനെ ഞാൻ പറഞ്ഞതിന്ന് ശേഷം ക്രമേണ ദിവസംപ്രതി എന്നോട് സാമവാക്കുകൾ പറകയും അടിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും മറ്റും ചെയ്തുതുടങ്ങി എങ്കിലും അനുകൂലമായ അന്നം പാനം ഇതുകൾ ലഭിച്ചതിനാൽ അല്പദിവസം കൊണ്ടുതന്നെ നഗരവാസികളുടെ പ്രഹാരംകൊണ്ടുണ്ടായ വ്രണങ്ങൾ ഒണങ്ങുകയും സ്വസ്ഥശരീരനായിത്തീരുകയും ചെയ്തു.
254. അങ്ങിനെ ഇരിക്കുമ്പോൾ ഒരു നാൾ സൃഗാലികാ തന്റെ ഒന്നിച്ചുള്ള അനുചരന്മാരെ കുറെ ദൂരെ നിറുത്തി സന്തോഷത്തോടും മനോഹരമായ വേഷത്തോടും കൂടി സന്ധ്യാസമയത്തി ൽ എന്റെ അടുക്കേ വന്ന് ഇപ്രകാരം പറഞ്ഞു. "ആര്യ! ഭവാൻ ഭാഗ്യാതിശയത്താൽ കുശലിയായിത്തന്നെ ഭവിക്കുന്നു. അങ്ങയുടെ ഉപായം ഫലിച്ചു. അങ്ങുന്ന് എന്നോട് ഏതപ്രകാരം ഉപദേശിച്ചുവോ അതുപ്രകാരമൊക്കെയും ഞാൻ ധനമിത്രനോട് ചെന്ന് പറഞ്ഞു” അതായിത "ആര്യ! ആപത്ഗതനായ അങ്ങയുടെ സ്നേഹിതൻ എന്നോട് ഇപ്രകാരം പറഞ്ഞയച്ചിരിക്കുന്നു. ഞാനിപ്പോൾ വേശ്യാസംഗമത്തിൽ സുലഭമായ പാനദോഷത്താൽ കുടുക്കിൽപ്പെട്ടിരിക്കുന്നു. ആകയാൽ അങ്ങുന്ന് ഇപ്പോൾ തന്നെ രാജസന്നിധിയിൽ ചെന്ന് താഴേ പറയും പ്രകാരം അറിയിക്കണം "മഹാരാജാവെ! അര്‍ത്ഥപതി മോഷണം ചെയ്ത് കൊണ്ടു പോയ ചര്മ്മരത്നം തിരുമനസ്സിലെ പ്രസാദത്താൽ കണ്ടുകിട്ടുവാനിടയായിരിക്കുന്നു. അത് എങ്ങിനെ എന്ന് തിരുമനസ്സറിയിക്കാം. ചൂതുകളിയിൽ അതി നിപുണനും രാഗമഞ്ജരിയുടെ ഭര്‍ത്താവും ആയ ഒരു പുരുഷൻ സകല കലകളിലും കവിതയിലും ലോകവ്യവഹാരത്തിലും അതിചതുരനായിരുന്നതിനാൽ അദ്ദേഹത്തോടുകൂടി എനിക്ക് സ്നേഹിപ്പാനിടയായിവന്നു. ആ സ്നേഹം നിമിത്തം അദ്ദേഹം അയച്ച്തരുന്ന വസ്ത്രം ആഭരണം മുതലായ്ത് കൊണ്ടെക്കൊടുപ്പാൻ വേണ്ടിയും മറ്റും എനിക്ക് അദ്ദേഹത്തിന്റെ ഭാര്യയേയും അനുവർത്തിക്കേണ്ടിവന്നു. അങ്ങിനെ കുറേ കാലം കഴിഞ്ഞപ്പോൾ ബുദ്ധിഹീനനായ ആ ധൂര്ത്തൻ എനിക് സ്വഭാര്യാസംഗമമുണ്ടെന്ന് ശങ്കിച്ച് കുപിതനായിട്ട് എന്റെ ചര്മ്മരത്നവും അവളുടെ പണ്ടപ്പെട്ടിയും അപഹരിച്ചുകൊണ്ടു പോയിരിക്കുന്നു. അദ്ദേഹം പിന്നെയും മോഷണത്തിന്നായി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ പൊല്ലീസ്സുകാരാൽ പിടിക്കപ്പെട്ടു. അങ്ങിനെ അദ്ദേഹം കടുങ്ങിയസമയം രാഗമഞ്ജരിയുടെ പരിചാരികയായ സൃഗാലികാ കരഞ്ഞുംകൊണ്ട് ചെന്ന് അപേക്ഷിച്ചപ്പോൾ മുമ്പിൽ ഉണ്ടായിരുന്ന പ്രണയം നിമിത്തമായി രാഗമഞ്ജരിയുടെ പണ്ടങ്ങൾ കൊണ്ടുപോയി സൂക്ഷിച്ച സ്ഥലം ഇന്നതാണെന്ന് പറഞ്ഞ് കൊടുത്തു. ഉപായേന വശീകരിച്ചാൽ അദ്ദേഹം എന്റെ ചര്മ്മരത്നവും തരുവാനിടവരും. ഈ കാര്യത്തിൽ തിരുമനസ്സുകൊണ്ട് പ്രസാദിക്കണം.'' ഇപ്രകാരം അറിയിച്ചാൽ മഹാരാജാവ് എന്നെ നിഗ്രഹിക്കാതെ സാന്ത്വനങ്ങ ളെക്കൊണ്ട് തന്നെ അങ്ങയുടെ ചര്മ്മരത്നത്തെ തരിക്കാനായൊണ്ട് പ്രയത്നിക്കും അത് എനിക്ക് അനുകൂലമായും ഇരിക്കും എന്നാണ് ഞാൻ ധനമിത്രനോട് പറഞ്ഞത് അദ്ദേഹം ഈ വാക്കു കേട്ടതിന് ശേഷം അങ്ങയുടെ മാഹാത്മ്യത്തെഓര്ത്ത അധികം ഭയപ്പെടാതെ അപ്രകാരമെല്ലാം പ്രവത്തിച്ചിരിക്കുന്നു. .
255- അതിന് ശേഷം ഞാൻ അങ്ങുന്ന് ഉപദേശിച്ച അടയാളം പറഞ്ഞതിനെ വിശ്വസിച്ചവളായ രാഗമഞ്ജരിയോട് വേണ്ടുന്ന ദ്രവ്യം വാങ്ങി ചെന്ന് മഹാരാജാവിന്റെ പുത്രിയായ അംബാലികയുടെ ഉപമാതാവായ മാംഗലികക്ക് കൊടുത്ത ഭവദുപദേശപ്രകാരം അവളെ സ്വാധീനമാക്കി ചെയ്തു. അവൾ മുഖാന്തരം തന്നെ അംബാലികക്ക് രാഗമഞ്ജരിയിൽ സ്നേഹത്തേയും വദ്ധിപ്പിച്ചു. ദിവസംതോറും നൂതനങ്ങളായ ഓരോരൊ കാഴ്ച ദ്രവ്യങ്ങളെ കൊണ്ടുപോയിക്കൊടുത്തും മനോഹരകളായ ഓരോരൊ കഥകളെപ്പറഞ്ഞും ഞാൻ അംബാലികയുടെ ഏറ്റവും പ്രസാദപാത്രമായിത്തീർന്നു.
252. അത് കൊടുക്കാത്തപക്ഷം അനേകം യാതനകളെ അനുഭവിക്കേണ്ടിവന്നാൽ അത് ഒക്കെയും അനുഭവിച്ച് കൊള്ളാം. ഇങ്ങിനെയാണ് ഞാൻ തീര്ച്ചപ്പെടുത്തിട്ടുള്ള നിശ്ചയം.
253. ഇങ്ങിനെ ഞാൻ പറഞ്ഞതിന്ന് ശേഷം ക്രമേണ ദിവസംപ്രതി എന്നോട് സാമവാക്കുകൾ പറകയും അടിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും മറ്റും ചെയ്തുതുടങ്ങി എങ്കിലും അനുകൂലമായ അന്നം പാനം ഇതുകൾ ലഭിച്ചതിനാൽ അല്പദിവസം കൊണ്ടുതന്നെ നഗരവാസികളുടെ പ്രഹാരംകൊണ്ടുണ്ടായ വ്രണങ്ങൾ ഒണങ്ങുകയും സ്വസ്ഥശരീരനായിത്തീരുകയും ചെയ്തു.
254. അങ്ങിനെ ഇരിക്കുമ്പോൾ ഒരു നാൾ സൃഗാലികാ തന്റെ ഒന്നിച്ചുള്ള അനുചരന്മാരെ കുറെ ദൂരെ നിറുത്തി സന്തോഷത്തോടും മനോഹരമായ വേഷത്തോടും കൂടി സന്ധ്യാസമയത്തി ൽ എന്റെ അടുക്കേ വന്ന് ഇപ്രകാരം പറഞ്ഞു. "ആര്യ! ഭവാൻ ഭാഗ്യാതിശയത്താൽ കുശലിയായിത്തന്നെ ഭവിക്കുന്നു. അങ്ങയുടെ ഉപായം ഫലിച്ചു. അങ്ങുന്ന് എന്നോട് ഏതപ്രകാരം ഉപദേശിച്ചുവോ അതുപ്രകാരമൊക്കെയും ഞാൻ ധനമിത്രനോട് ചെന്ന് പറഞ്ഞു” അതായിത "ആര്യ! ആപത്ഗതനായ അങ്ങയുടെ സ്നേഹിതൻ എന്നോട് ഇപ്രകാരം പറഞ്ഞയച്ചിരിക്കുന്നു. ഞാനിപ്പോൾ വേശ്യാസംഗമത്തിൽ സുലഭമായ പാനദോഷത്താൽ കുടുക്കിൽപ്പെട്ടിരിക്കുന്നു. ആകയാൽ അങ്ങുന്ന് ഇപ്പോൾ തന്നെ രാജസന്നിധിയിൽ ചെന്ന് താഴേ പറയും പ്രകാരം അറിയിക്കണം "മഹാരാജാവെ! അര്‍ത്ഥപതി മോഷണം ചെയ്ത് കൊണ്ടു പോയ ചര്മ്മരത്നം തിരുമനസ്സിലെ പ്രസാദത്താൽ കണ്ടുകിട്ടുവാനിടയായിരിക്കുന്നു. അത് എങ്ങിനെ എന്ന് തിരുമനസ്സറിയിക്കാം. ചൂതുകളിയിൽ അതി നിപുണനും രാഗമഞ്ജരിയുടെ ഭര്‍ത്താവും ആയ ഒരു പുരുഷൻ സകല കലകളിലും കവിതയിലും ലോകവ്യവഹാരത്തിലും അതിചതുരനായിരുന്നതിനാൽ അദ്ദേഹത്തോടുകൂടി എനിക്ക് സ്നേഹിപ്പാനിടയായിവന്നു. ആ സ്നേഹം നിമിത്തം അദ്ദേഹം അയച്ച്തരുന്ന വസ്ത്രം ആഭരണം മുതലായ്ത് കൊണ്ടെക്കൊടുപ്പാൻ വേണ്ടിയും മറ്റും എനിക്ക് അദ്ദേഹത്തിന്റെ ഭാര്യയേയും അനുവർത്തിക്കേണ്ടിവന്നു. അങ്ങിനെ കുറേ കാലം കഴിഞ്ഞപ്പോൾ ബുദ്ധിഹീനനായ ആ ധൂര്ത്തൻ എനിക് സ്വഭാര്യാസംഗമമുണ്ടെന്ന് ശങ്കിച്ച് കുപിതനായിട്ട് എന്റെ ചര്മ്മരത്നവും അവളുടെ പണ്ടപ്പെട്ടിയും അപഹരിച്ചുകൊണ്ടു പോയിരിക്കുന്നു. അദ്ദേഹം പിന്നെയും മോഷണത്തിന്നായി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ പൊല്ലീസ്സുകാരാൽ പിടിക്കപ്പെട്ടു. അങ്ങിനെ അദ്ദേഹം കടുങ്ങിയസമയം രാഗമഞ്ജരിയുടെ പരിചാരികയായ സൃഗാലികാ കരഞ്ഞുംകൊണ്ട് ചെന്ന് അപേക്ഷിച്ചപ്പോൾ മുമ്പിൽ ഉണ്ടായിരുന്ന പ്രണയം നിമിത്തമായി രാഗമഞ്ജരിയുടെ പണ്ടങ്ങൾ കൊണ്ടുപോയി സൂക്ഷിച്ച സ്ഥലം ഇന്നതാണെന്ന് പറഞ്ഞ് കൊടുത്തു. ഉപായേന വശീകരിച്ചാൽ അദ്ദേഹം എന്റെ ചര്മ്മരത്നവും തരുവാനിടവരും. ഈ കാര്യത്തിൽ തിരുമനസ്സുകൊണ്ട് പ്രസാദിക്കണം.'' ഇപ്രകാരം അറിയിച്ചാൽ മഹാരാജാവ് എന്നെ നിഗ്രഹിക്കാതെ സാന്ത്വനങ്ങ ളെക്കൊണ്ട് തന്നെ അങ്ങയുടെ ചര്മ്മരത്നത്തെ തരിക്കാനായൊണ്ട് പ്രയത്നിക്കും അത് എനിക്ക് അനുകൂലമായും ഇരിക്കും എന്നാണ് ഞാൻ ധനമിത്രനോട് പറഞ്ഞത് അദ്ദേഹം ഈ വാക്കു കേട്ടതിന് ശേഷം അങ്ങയുടെ മാഹാത്മ്യത്തെഓര്ത്ത അധികം ഭയപ്പെടാതെ അപ്രകാരമെല്ലാം പ്രവത്തിച്ചിരിക്കുന്നു. .
255- അതിന് ശേഷം ഞാൻ അങ്ങുന്ന് ഉപദേശിച്ച അടയാളം പറഞ്ഞതിനെ വിശ്വസിച്ചവളായ രാഗമഞ്ജരിയോട് വേണ്ടുന്ന ദ്രവ്യം വാങ്ങി ചെന്ന് മഹാരാജാവിന്റെ പുത്രിയായ അംബാലികയുടെ ഉപമാതാവായ മാംഗലികക്ക് കൊടുത്ത ഭവദുപദേശപ്രകാരം അവളെ സ്വാധീനമാക്കി ചെയ്തു. അവൾ മുഖാന്തരം തന്നെ അംബാലികക്ക് രാഗമഞ്ജരിയിൽ സ്നേഹത്തേയും വദ്ധിപ്പിച്ചു. ദിവസംതോറും നൂതനങ്ങളായ ഓരോരൊ കാഴ്ച ദ്രവ്യങ്ങളെ കൊണ്ടുപോയിക്കൊടുത്തും മനോഹരകളായ ഓരോരൊ കഥകളെപ്പറഞ്ഞും ഞാൻ അംബാലികയുടെ ഏറ്റവും പ്രസാദപാത്രമായിത്തീർന്നു.
256. അങ്ങിനെ ഇരിക്കുമ്പോൾ ഒരു നാൾ പ്രാസാദത്തിൽ വിനോദിച്ചു കൊണ്ടിരുന്നിരുന്ന അംബാലികയുടെ കര്ണ്ണാഭര ണമായ കുവലയം കര്ണ്ണത്തിൽനിന്ന് അനങ്ങാതെ ഇരിക്കുമ്പോൾതന്നെ ഓ വീണ് പോയെല്ലൊ എന്ന് വ്യാജമായിപ്പറഞ്ഞ് യഥാസ്ഥാനത്തിൽ തന്നെ വെക്കുന്ന നിലയുടെ മദ്ധ്യത്തിൽ ഓര്മ്മതെറ്റിനാലെന്നപോലെ അതിനെ കീഴ്പട്ട് പതിപ്പിച്ചതിന്നശേഷം നിലത്ത് നിന്ന് അത് എടുത്ത് എന്തൊ സംഗതിയാൽ കന്യാപുര സമീപത്തിലുള്ള മുറ്റത്ത് പ്രവേശിച്ചവനായ കാന്തകന്റെ ശിരസ്സിൽ സുരത പ്രവൃത്തങ്ങളായ കപോതയുവാക്കളെ ഭയപ്പെടുത്തുക എന്ന് വ്യാജത്താൽ ചിറിച്ചുംകൊണ്ട് പ്രഹരിച്ച സമയം ആ കാന്തകനും താൻ ധന്യനായിത്തീര്‍ന്നു എന്ന് സന്തോഷിച്ച് മന്ദസ്മിതം ചെയ്തുംകൊണ്ട് അല്പം മേല്പട്ട് നോക്കി എന്റെ പ്രവൃത്തി കണ്ട് ചിറിച്ചു കൊണ്ടിരിക്കുന്ന രാജപുത്രിയുടെ തത്സമയമുണ്ടായ വിലാസ ചേഷ്ടതങ്കലുള്ള അനുരാഗത്തെ സൂചിപ്പിക്കുന്നതാണെന്ന് എങ്ങിനെയായാൽ വിചാരിക്കുമൊ അങ്ങിനെ ഞാനും ചില മുദ്രകളെക്കാണിച്ച് ഭംഗിയിൽ ചിലതൊക്ക പ്രവത്തിച്ചു അപ്പോൾ അദ്ദേഹം കാമപരവശനായിത്തീന്ന് പ്രയാസപ്പെട്ട് ഒരു വിധം മടങ്ങിപ്പോകയും ചെയ്തു.
257. ഞാൻ പിന്നെ സായംകാലത്തിൽ രാജകന്യകയുടെ അംഗുലിയകമാകുന്ന അടയാളത്തോടുകൂടിയും കര്പ്പൂരാദികളെക്കൊണ്ട് വാസനയുള്ള താംബൂലം രണ്ടു പട്ടുവസ്ത്രം ചില ആഭരണങ്ങൾ ഇതുകളോടു കൂടിയതുമായ ചൂരൽപെട്ടി ഒരു ബാലികയെക്കൊണ്ട് എടുപ്പിച്ച് രാഗമഞ്ജരിയുടേതാണെന്നുള്ള ഭാവനയോടുകൂടി കാന്തകഗൃഹത്തെ പ്രവേശിച്ച സമയം അനുരാഗ പരവശനായിത്തീന്ന കാന്തകൻ എന്നെകണ്ട് വളരെ സന്തോഷിക്കുകയും രാജപുത്രിയുടെ അസഹ്യയായ മദനാവസ്ഥയെ ഞാൻ പ്രസ്താവിച്ചപ്പോൾ അത് യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ച് ആ ദുര്‍മ്മതി അത്യന്തം ഉന്മത്തനായിത്തിരുകയുംചെയ്തു.
258. അതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാൽ ഭവൽ പ്രിയതമയാൽ അയക്കപ്പെട്ടതാണെന്നുള്ള ഭാവനയോടുകൂടി എന്റെ ഉഛ്ശിഷ്ടമായ താംബൂലവും നിര്‍മ്മാല്യമായ അനുലേപനവും എടുത്തുകൊണ്ടുപോയി പിറ്റേന്നു കൊടുക്കുകയും അദ്ദേഹം തരുന്ന ചില സാധനങ്ങൾ രാജകന്യകക്ക് കൊണ്ടുപോയിക്കൊടുക്കാമെന്ന് പറഞ്ഞ് വാങ്ങിപ്പോരുന്ന വഴിക്ക് ആരുംകാണാതെ വലിച്ചെറികയും ചെയ്തു. ഇപ്രകാരം അത്യന്തം കാമപരവശനായിരിക്കുന്ന കാന്തകനോട് വിജനത്തിൽവെച്ച് ഞാൻ ചിലത് ഉപദേശിച്ചു.
259. "അതായിത് ആര്യ! അങ്ങയുടെ ലക്ഷണങ്ങളെല്ലാം യഥാത്ഥങ്ങളായി തന്നെ കാണുന്നു. എന്റെ സമീപവാസിയായ ഒരു ലക്ഷണക്കാരൻ ഈ രാജ്യം കാന്തകന്റെ കയ്യിലകപ്പെടും അദ്ദേഹത്തിന്ന് അപ്രകാരമുള്ള ലക്ഷണങ്ങൾ ഉണ്ട്.” എന്ന് പറഞ്ഞിരിക്കുന്നു. ഇപ്പോൾ അതിന്നനുകൂലമായിത്തന്നെ ഈ രാജകന്യക ഭവാനിൽ അനുരക്തയായും തീര്‍ന്നിരിക്കുന്നു. രാജാവിന്ന് ഈ ഒരു പുത്രി അല്ലാതെ വേറെ സന്താനവുമില്ല. അങ്ങെക്ക് രാജപുത്രിയോടുകൂടി സംസര്ഗ്ഗമുണ്ടെന്നറിഞ്ഞാൽ രാജാവ് കുറെ കോപിക്കുമായിരിക്കാമെങ്കിലും പുത്രിയുടെ അപായ ഭയത്താൽ അതിന്ന് വിരോധിയായിത്തീരുകയില്ല. എന്ന് മാത്രമല്ല അങ്ങേക്ക് യൌവരാജ്യാധിപത്യം തരികയും ചെയ്യും. ആകയാൽ ഈ സംസര്‍ഗ്ഗം വലുതായ അത്യുദയത്തെ ഉണ്ടാക്കിതീര്ക്കുന്നതായിക്കാണപ്പെടുന്നു. ഭാഗ്യവാനായ അങ്ങുന്ന് ഇതിനെ കുറിച്ച് അനുമോദിക്കാതെ ഇരിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. കുമാരീപുരത്തിൽ കടന്ന് ചെല്ലുവാനുള്ള ഉപായമറിയുന്നില്ലായെങ്കിൽ അതും പറയാം. രാജപുത്രിയുടെ ഉദ്ദ്യാനപ്രാകാരത്തിന്നും ജേലിന്റെ ഭിത്തിക്കും മധ്യേ മൂന്നുവാര ഇട മാത്രമെ ഉള്ളു. ഏതെങ്കിലും നല്ലകൈക്കാരനായ ഒരു കള്ളനെക്കൊണ്ട് അത്രയും ഒരു ഗുഹാമാര്ഗ്ഗത്തെ ഉണ്ടാകുിച്ച് ഭവാനുപവനത്തെ പ്രവേശിക്കുന്നതായാൽ അതിന്നുമേൽ എല്ലാം ഞങ്ങൾ രക്ഷിച്ച് കൊള്ളുന്നുണ്ട്. രാജപുത്രിയുടെ പരിജനങ്ങളും വളരെ സ്വാമിഭക്തിയുള്ളവരാകകൊണ്ട് ഈ രഹസ്യവര്‍ത്തമാനം പുറത്താക്കുകയുമില്ല".
257. ഞാൻ പിന്നെ സായംകാലത്തിൽ രാജകന്യകയുടെ അംഗുലിയകമാകുന്ന അടയാളത്തോടുകൂടിയും കര്പ്പൂരാദികളെക്കൊണ്ട് വാസനയുള്ള താംബൂലം രണ്ടു പട്ടുവസ്ത്രം ചില ആഭരണങ്ങൾ ഇതുകളോടു കൂടിയതുമായ ചൂരൽപെട്ടി ഒരു ബാലികയെക്കൊണ്ട് എടുപ്പിച്ച് രാഗമഞ്ജരിയുടേതാണെന്നുള്ള ഭാവനയോടുകൂടി കാന്തകഗൃഹത്തെ പ്രവേശിച്ച സമയം അനുരാഗ പരവശനായിത്തീന്ന കാന്തകൻ എന്നെകണ്ട് വളരെ സന്തോഷിക്കുകയും രാജപുത്രിയുടെ അസഹ്യയായ മദനാവസ്ഥയെ ഞാൻ പ്രസ്താവിച്ചപ്പോൾ അത് യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ച് ആ ദുര്‍മ്മതി അത്യന്തം ഉന്മത്തനായിത്തിരുകയുംചെയ്തു.
258. അതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാൽ ഭവൽ പ്രിയതമയാൽ അയക്കപ്പെട്ടതാണെന്നുള്ള ഭാവനയോടുകൂടി എന്റെ ഉഛ്ശിഷ്ടമായ താംബൂലവും നിര്‍മ്മാല്യമായ അനുലേപനവും എടുത്തുകൊണ്ടുപോയി പിറ്റേന്നു കൊടുക്കുകയും അദ്ദേഹം തരുന്ന ചില സാധനങ്ങൾ രാജകന്യകക്ക് കൊണ്ടുപോയിക്കൊടുക്കാമെന്ന് പറഞ്ഞ് വാങ്ങിപ്പോരുന്ന വഴിക്ക് ആരുംകാണാതെ വലിച്ചെറികയും ചെയ്തു. ഇപ്രകാരം അത്യന്തം കാമപരവശനായിരിക്കുന്ന കാന്തകനോട് വിജനത്തിൽവെച്ച് ഞാൻ ചിലത് ഉപദേശിച്ചു.
259. "അതായിത് ആര്യ! അങ്ങയുടെ ലക്ഷണങ്ങളെല്ലാം യഥാത്ഥങ്ങളായി തന്നെ കാണുന്നു. എന്റെ സമീപവാസിയായ ഒരു ലക്ഷണക്കാരൻ ഈ രാജ്യം കാന്തകന്റെ കയ്യിലകപ്പെടും അദ്ദേഹത്തിന്ന് അപ്രകാരമുള്ള ലക്ഷണങ്ങൾ ഉണ്ട്.” എന്ന് പറഞ്ഞിരിക്കുന്നു. ഇപ്പോൾ അതിന്നനുകൂലമായിത്തന്നെ ഈ രാജകന്യക ഭവാനിൽ അനുരക്തയായും തീര്‍ന്നിരിക്കുന്നു. രാജാവിന്ന് ഈ ഒരു പുത്രി അല്ലാതെ വേറെ സന്താനവുമില്ല. അങ്ങെക്ക് രാജപുത്രിയോടുകൂടി സംസര്ഗ്ഗമുണ്ടെന്നറിഞ്ഞാൽ രാജാവ് കുറെ കോപിക്കുമായിരിക്കാമെങ്കിലും പുത്രിയുടെ അപായ ഭയത്താൽ അതിന്ന് വിരോധിയായിത്തീരുകയില്ല. എന്ന് മാത്രമല്ല അങ്ങേക്ക് യൌവരാജ്യാധിപത്യം തരികയും ചെയ്യും. ആകയാൽ ഈ സംസര്‍ഗ്ഗം വലുതായ അത്യുദയത്തെ ഉണ്ടാക്കിതീര്ക്കുന്നതായിക്കാണപ്പെടുന്നു. ഭാഗ്യവാനായ അങ്ങുന്ന് ഇതിനെ കുറിച്ച് അനുമോദിക്കാതെ ഇരിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. കുമാരീപുരത്തിൽ കടന്ന് ചെല്ലുവാനുള്ള ഉപായമറിയുന്നില്ലായെങ്കിൽ അതും പറയാം. രാജപുത്രിയുടെ ഉദ്ദ്യാനപ്രാകാരത്തിന്നും ജേലിന്റെ ഭിത്തിക്കും മധ്യേ മൂന്നുവാര ഇട മാത്രമെ ഉള്ളു. ഏതെങ്കിലും നല്ലകൈക്കാരനായ ഒരു കള്ളനെക്കൊണ്ട് അത്രയും ഒരു ഗുഹാമാര്ഗ്ഗത്തെ ഉണ്ടാകുിച്ച് ഭവാനുപവനത്തെ പ്രവേശിക്കുന്നതായാൽ അതിന്നുമേൽ എല്ലാം ഞങ്ങൾ രക്ഷിച്ച് കൊള്ളുന്നുണ്ട്. രാജപുത്രിയുടെ പരിജനങ്ങളും വളരെ സ്വാമിഭക്തിയുള്ളവരാകകൊണ്ട് ഈ രഹസ്യവര്‍ത്തമാനം പുറത്താക്കുകയുമില്ല".
260. എന്ന് ഞാൻ പറഞ്ഞപ്പോൾ കാന്തകൻ എന്നോട് പറഞ്ഞതായിത്. "അല്ലയൊ ഭദ്ര! ഭവതി നല്ലമാര്‍ഗ്ഗമാണ് കാണിച്ച് തന്നിരിക്കുന്നത്. കുഴിച്ച് ഗുഹാമാര്ഗ്ഗമുണ്ടാക്കുന്ന കാര്യത്തിൽ സഗരപുത്രന്മാരിലൊരുവനൊ എന്ന് തോന്നിക്കുവാൻ സമര്‍ത്ഥനായ ഒരു ചോരൻ എന്റെ അധീനത്തിലുണ്ട്. അവനെ കിട്ടിയാൽ ഇക്കാര്യമുടനെ സാധിക്കാം. അപ്പോൾ ഇവനാരാണെന്നും എന്തുകൊണ്ട് അവനെ കിട്ടുന്നില്ലെന്നുമുള്ള എന്റെ ചോദ്യത്തിന്ന് ധനമിത്രൻ ആ ചര്മ്മരത്നം മോഷണം ചെയ്തവനാണ് അവൻ എന്ന് അങ്ങയെത്തന്നെ ഉദ്ദേശിച്ചാണ് മറുപടി പറഞ്ഞത്. ഓ അങ്ങിനെയാണെങ്കിൽ വന്നാലും നീയ് ഈക്കാര്യം സാധിപ്പിച്ച് തന്നാൽ നാനൊപായങ്ങളെക്കൊണ്ട് തടവിൽനിന്ന് നിന്നെ വിട്ടയക്കുന്നുണ്ട് എന്ന് അവനുമാ യി അന്യോന്യം ശപഥം ചെയ്തതിനുശേഷം കാര്യം സാധിച്ചാൽ പിന്നെയും അവനെ കാരാഗൃഹത്തിൽ ബന്ധിച്ച് ചര്മ്മരത്നം മോഷ്ടിച്ച കള്ളൻ വലിയ ധാര്‍ഷ്ട്യക്കാരനും വൈരത്തിൽ വളര ബലമുള്ളവനുമാണ്. നാനൊപായങ്ങളെക്കൊണ്ടും ചര്മ്മരത്നത്തെ അവൻ കാണിക്കുന്നില്ല. എന്ന രാജാവിങ്കൽ അറിയിച്ച് ചിത്രവധംകൊണ്ട് അവനെ നിഗ്രഹിക്കാം അങ്ങിനെ ചെയ്താൽ കാര്യം സാധിക്കുന്നതും രഹസ്യം പുറത്തവരാതെ ഇരിക്കുന്നതുമാണ്" എന്ന് ഞാൻ പറഞ്ഞപ്പോൾ കാന്തകൻ അതി സന്തുഷ്ട നായിത്തീരുകയും അങ്ങയോട് വേണ്ടപോലെ പറഞ്ഞ് കാര്യം ഫലിപ്പിപ്പാൻ എന്നെതന്നെ നിയോഗിക്കുകയും ചെയ്ത് ഇതാ പുറത്ത വന്നിരിക്കുന്നു. എനി വേണ്ടതെല്ലാം അങ്ങുന്ന്തന്നെ ആലോചിച്ച് കൊൾക" എന്നൊക്കെ സൃഗാലിക എന്നൊട പറഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷിക്കുകയും "അല്ലയൊ സൃഗാലികെ ഞാൻ അല്പം മാത്രമെ ഉപദേശിച്ചിട്ടുള്ള. ഈക്കാര്യത്തിൽ നിന്റെ ഉപായമാണ് ബലവത്തായിരിക്കുന്നത് നല്ലത് തന്നെ. കാന്തകനെ കൂട്ടിക്കൊണ്ട് വന്നാലും" എന്ന് പറകയും ചേയ്തു. അതിന്നശേഷം എന്നെ ബന്ധനത്തിൽനിന്ന് മോചിപ്പിക്കാമെന്ന് സൃഗാലികയാൽ ആനയിക്കപ്പെട്ട കാന്തകനും ഈ രഹസ്യം പുറത്താക്കുകയില്ലെന്ന് ഞാനും അന്യോന്യം ശപഥം ചെയ്തു ഉടനെ മോചിതനായ ഞാൻ സ്നാനം വിലേപനം ഭോജനം ഇത്യാദികളെ അനുഭവിച്ച് ഇരിട്ടടച്ചിട്ടുള്ള കാരാഗൃഹഭിത്തിയുടെ മൂലയിൽനിന്ന് തുടങ്ങി ഒരു ഗുഹാമാര്ഗ്ഗത്തെ തുരങ്കക്കോൽ കൊണ്ട് കിളച്ച് ഉണ്ടാക്കി ഇപ്രകാരം ആലോചിച്ചു. ഇദ്ദേഹം എന്നെ കൊല്ലുവാനുള്ള വിചാരത്തോടുകൂടിത്തന്നെയാണ് എന്നെ മോചിപ്പിക്കാമെന്ന ശപഥം ചെയ്തത്. അതുകൊണ്ട് ഇദ്ദേഹത്തക്കൊന്നാൽ അസത്യ ദോഷം എന്നെ ബാധിക്കുന്നതല്ല. എന്ന് ഞാൻ വിചാരിച്ചുകൊണ്ടിരിക്കുന്ന മദ്ധ്യത്തിൽ രണ്ടാമത് എന്നെ ബന്ധിപ്പാനായി കൈ നീട്ടിക്കൊണ്ട്, വരുന്ന ആ കാന്തകന്റെ ഉരസ്സിൽ കാലുകൊണ്ട് ചവിട്ടി പതിപ്പിച്ച് ഛുരിക കൊണ്ട് അദ്ദേത്തിന്റെ ശിരസ്സ് ഛേദിച്ചതിന്നു ശേഷം സമീപസ്ഥിതയായ സൃഗാലികയോട ചോദിച്ചു. " ഭദ്രെ! കന്യാപുരത്തിന്റെ സ്ഥിതി എങ്ങിനെയെല്ലാമാണ്'. എന്ന് നീ പറയണം. എന്റെ ഈ വലിയ പ്രയത്നം വൃഥാവിലായിത്തീരുന്നത് കഷ്ടമാണ്. കന്യാപുരത്തിൽ കടന്ന് കുറെയെങ്കിലും ധനം അപഹരിച്ച് മടങ്ങാമെന്ന് വിചാരിക്കുന്നു?" എന്ന് ഞാൻ പറഞ്ഞസമയം അവൾ പറഞ്ഞുതന്ന പ്രദേശത്തിലൂടെ കന്യാപുരത്തെ പ്രവേശിച്ചപ്പോൾ അവിടെ അങ്ങിനെയിരിക്കുന്ന രാജകന്യകയെ കാണ്മാനിടവന്നു.
261. ആ രാജകന്യകയാകിൽ, രത്ന ദീപപ്രഭയാൽ ജ്വ ലിച്ചു കൊണ്ടിരിക്കുന്ന അന്തഃപുരത്തിൽ അനേകവിധ വിനോദക്രീഡകളേക്കൊണ്ട് ഉണ്ടായ ഖേദത്താൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന തോഴികളുടെ മദ്ധ്യത്തിൽ അതി മനോഹരങ്ങളും വിലപിടിച്ചതുകളുമായ രത്നങ്ങളേക്കൊണ്ടുണ്ടാക്കീട്ടുള്ളതും ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സിംഹത്തിന്റെ ആകൃതിയിലുള്ളതുമായ നാല് കാലുകളോടുകൂടിയുള്ളതും അതി മൃദുക്കളായ പക്ഷി രോമങ്ങളേക്കൊണ്ട് നിറക്കപ്പെട്ടിരിക്കുന്ന കിടക്കയോടും തലാണ്ണയോടും നാല് ഭാഗത്തും വിതറിയ കുസുമങ്ങളോടും കൂടിയതുമായ പള്ളിക്കട്ടിലിന്മേൽ വലത്തേക്കാലിന്റെ അധോഭാഗത്താൽ മറക്കപ്പെട്ടിരിക്കുന്ന ഇടത്തേക്കാലിന്റെ അഗ്രഭാഗത്തോടും അല്പം ചെരിച്ച് വെച്ചതും അതി മനോഹരവുമായ ഞെരിയാണിയോടും തമ്മിൽചേര്ത്ത് വെച്ചിരിക്കുന്ന മുഴങ്കാലുകളോടും നിതംബ പ്രദേശത്ത് വെച്ചിരിക്കുന്ന ഭുജലതയോടും ശിരോഭാഗത്തിൽ മടക്കിവെച്ച മറ്റേകയ്യോടും അല്പം വക്രിതമായ ജഘനപ്രദേശത്തോടും അത്യന്തം സംബന്ധിച്ച് നില്ക്കുന്ന ചീനപ്പട്ടാകന്ന പരിധാനത്തോടും അധികം നമ്രമല്ലാത്ത കൃശോദരത്തോടും ദീര്ഗ്ഘനിശ്വാസത്താൽ ചലിക്കുന്ന കഠിന കുചങ്ങളോടും നേരെ വെക്കപ്പെട്ട മനോഹരമായ കഴുത്തിൽ കാണാകുന്ന കനകസൂത്രത്തിൽ ചിതറിക്കിടക്കുന്ന പത്മരാഗ നിമ്മിതമായ ഭൂഷണത്തോടും പകുതി കാണാവുന്ന അധോഭാഗത്തോടുകൂടിയ കാതിൻ വള്ളിയിൽ ഇളകാതെ കിടക്കുന്ന കുണ്ഡലത്തോടും മേല്പട്ട് വ്യാപിച്ചിരിക്കുന്ന രത്നകുണ്ഡലപ്രഭയാൽ പിഞ്ജരവര്ണ്ണമായിത്തീര്ന്നതും ഒരു ഭാഗത്തേക്ക് മുറുക്കിക്കെട്ടിയതുമായ കേശപാശത്തോടും നിജകാന്തികൊണ്ട് വ്യക്തമായിക്കാണാത്തതും ശ്വേതരക്തവുമായ ഓഷ്ഠവിവരത്തോടും കരപല്ലവം ഗണ്ഡപ്രദേശത്തോടു സംബന്ധിച്ചു കിടക്കുന്നതിനാൽ കര്ണ്ണത്തിന്ന് അലംകാരവല്ലവത്തെ വെച്ചിരിക്കുന്നുവൊ എന്ന് തോന്നത്തക്കവിധത്തിലുള്ള സൌഭാഗ്യത്തോടും ചിത്ര വിതാനങ്ങൾ മേൽക്കവിൾത്തടമാകുന്ന കണ്ണാടിയിൽ പ്രതിഫലിക്കു കയാൽ പത്തിക്കീററും തിലകവും രചിക്കപ്പെട്ടിരിക്കുന്നുവൊ എന്ന് തോന്നത്തക്ക കാന്തിയോടുംകൂടിയും കണ്ണുകൾ ചിമ്പിയും പിന്നെ നിശ്ചലകളായ പിരിയക്കൊടികളോടും പൊടിഞ്ഞു വരുന്ന സ്വേദകണങ്ങളുടെ സംപര്ക്കത്താൽ ശിഥിലമായി തീര്‍ന്ന ചന്ദന തിലകത്തോടും ചന്ദ്രസമാനമായ വദനത്തിൽ വീണു കിടക്കുന്ന കുറുനിരകളോടും കൂടുംവണ്ണം സുഖസുപ്തയായും അതി ധവളമായ ആസ്തരണ പടത്തിൽ പതിഞ്ഞുപോയിരിക്കുന്നുവൊ എന്നു തോന്നുംവണ്ണമിരിക്കുന്ന ഒരു പാർശ്വഭാഗത്തോടു കൂടി കിടക്കുന്നതിനാൽ അധികകാലമുണ്ടായ സ്ഫുരണം നിമിത്തമായി സംഭവിച്ച ഖേദത്താൽ നിശ്ചലയായി ശരൽക്കാലത്തിലെ ധവളമേഘത്തിന്റെ ഉത്സംഗത്തിൽ ശയിക്കുന്ന വിദ്യുല്ലതയൊ എന്നു തോന്നുംവണ്ണം ശോഭിതയായ രാജകന്യകയെ എനിക്ക് കാണാനിടയായിവന്നു.
261. ആ രാജകന്യകയാകിൽ, രത്ന ദീപപ്രഭയാൽ ജ്വ ലിച്ചു കൊണ്ടിരിക്കുന്ന അന്തഃപുരത്തിൽ അനേകവിധ വിനോദക്രീഡകളേക്കൊണ്ട് ഉണ്ടായ ഖേദത്താൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന തോഴികളുടെ മദ്ധ്യത്തിൽ അതി മനോഹരങ്ങളും വിലപിടിച്ചതുകളുമായ രത്നങ്ങളേക്കൊണ്ടുണ്ടാക്കീട്ടുള്ളതും ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സിംഹത്തിന്റെ ആകൃതിയിലുള്ളതുമായ നാല് കാലുകളോടുകൂടിയുള്ളതും അതി മൃദുക്കളായ പക്ഷി രോമങ്ങളേക്കൊണ്ട് നിറക്കപ്പെട്ടിരിക്കുന്ന കിടക്കയോടും തലാണ്ണയോടും നാല് ഭാഗത്തും വിതറിയ കുസുമങ്ങളോടും കൂടിയതുമായ പള്ളിക്കട്ടിലിന്മേൽ വലത്തേക്കാലിന്റെ അധോഭാഗത്താൽ മറക്കപ്പെട്ടിരിക്കുന്ന ഇടത്തേക്കാലിന്റെ അഗ്രഭാഗത്തോടും അല്പം ചെരിച്ച് വെച്ചതും അതി മനോഹരവുമായ ഞെരിയാണിയോടും തമ്മിൽചേര്ത്ത് വെച്ചിരിക്കുന്ന മുഴങ്കാലുകളോടും നിതംബ പ്രദേശത്ത് വെച്ചിരിക്കുന്ന ഭുജലതയോടും ശിരോഭാഗത്തിൽ മടക്കിവെച്ച മറ്റേകയ്യോടും അല്പം വക്രിതമായ ജഘനപ്രദേശത്തോടും അത്യന്തം സംബന്ധിച്ച് നില്ക്കുന്ന ചീനപ്പട്ടാകന്ന പരിധാനത്തോടും അധികം നമ്രമല്ലാത്ത കൃശോദരത്തോടും ദീര്ഗ്ഘനിശ്വാസത്താൽ ചലിക്കുന്ന കഠിന കുചങ്ങളോടും നേരെ വെക്കപ്പെട്ട മനോഹരമായ കഴുത്തിൽ കാണാകുന്ന കനകസൂത്രത്തിൽ ചിതറിക്കിടക്കുന്ന പത്മരാഗ നിമ്മിതമായ ഭൂഷണത്തോടും പകുതി കാണാവുന്ന അധോഭാഗത്തോടുകൂടിയ കാതിൻ വള്ളിയിൽ ഇളകാതെ കിടക്കുന്ന കുണ്ഡലത്തോടും മേല്പട്ട് വ്യാപിച്ചിരിക്കുന്ന രത്നകുണ്ഡലപ്രഭയാൽ പിഞ്ജരവര്ണ്ണമായിത്തീര്ന്നതും ഒരു ഭാഗത്തേക്ക് മുറുക്കിക്കെട്ടിയതുമായ കേശപാശത്തോടും നിജകാന്തികൊണ്ട് വ്യക്തമായിക്കാണാത്തതും ശ്വേതരക്തവുമായ ഓഷ്ഠവിവരത്തോടും കരപല്ലവം ഗണ്ഡപ്രദേശത്തോടു സംബന്ധിച്ചു കിടക്കുന്നതിനാൽ കര്ണ്ണത്തിന്ന് അലംകാരവല്ലവത്തെ വെച്ചിരിക്കുന്നുവൊ എന്ന് തോന്നത്തക്കവിധത്തിലുള്ള സൌഭാഗ്യത്തോടും ചിത്ര വിതാനങ്ങൾ മേൽക്കവിൾത്തടമാകുന്ന കണ്ണാടിയിൽ പ്രതിഫലിക്കു കയാൽ പത്തിക്കീററും തിലകവും രചിക്കപ്പെട്ടിരിക്കുന്നുവൊ എന്ന് തോന്നത്തക്ക കാന്തിയോടുംകൂടിയും കണ്ണുകൾ ചിമ്പിയും പിന്നെ നിശ്ചലകളായ പിരിയക്കൊടികളോടും പൊടിഞ്ഞു വരുന്ന സ്വേദകണങ്ങളുടെ സംപര്ക്കത്താൽ ശിഥിലമായി തീര്‍ന്ന ചന്ദന തിലകത്തോടും ചന്ദ്രസമാനമായ വദനത്തിൽ വീണു കിടക്കുന്ന കുറുനിരകളോടും കൂടുംവണ്ണം സുഖസുപ്തയായും അതി ധവളമായ ആസ്തരണ പടത്തിൽ പതിഞ്ഞുപോയിരിക്കുന്നുവൊ എന്നു തോന്നുംവണ്ണമിരിക്കുന്ന ഒരു പാർശ്വഭാഗത്തോടു കൂടി കിടക്കുന്നതിനാൽ അധികകാലമുണ്ടായ സ്ഫുരണം നിമിത്തമായി സംഭവിച്ച ഖേദത്താൽ നിശ്ചലയായി ശരൽക്കാലത്തിലെ ധവളമേഘത്തിന്റെ ഉത്സംഗത്തിൽ ശയിക്കുന്ന വിദ്യുല്ലതയൊ എന്നു തോന്നുംവണ്ണം ശോഭിതയായ രാജകന്യകയെ എനിക്ക് കാണാനിടയായിവന്നു.
262. ഞാൻ കണ്ട ഉടനെ അനംഗ പരവശനായും ഭയത്താൽ മോഷണവ്യാപാരത്തിന് നിസ്സഹനായും തത്സമയത്തിൽ ആ രാജകന്യകയാൽതന്നെ എനറെ ഹൃദയം അപഹരിക്കപ്പെട്ടതിനാൽ ഇവിടെ ഇനി എന്താണ പ്രവർത്തിക്കേണ്ടത് എന്ന് വിമൂഢനായും ഭവിച്ച് ക്ഷണനേരം അവിടെത്തന്നെ നിന്നു പോയി.
263. ഉടനെ എന്റെ നമസ്സിൽ ഇപ്രകാരം ആലോചനയായി. ഞാൻ അതി സുകുമാരിയായ ഈ രാജകന്യകയെ അംഗീകരിക്കാതെപോയാൽ മന്മഥൻ എന്നെ ജീവിച്ചിരിപ്പാൻ അനുവദിക്കുകയില്ല. പൂര്വ്വസങ്കേതംകൂടാതെ ഈ രാജകന്യകയെ ചെന്ന് തൊടുന്നതായാലൊ അതി ബാലയായ ഇവൾ ആര്ത്തസ്വരത്തേ ചേയ്ത് തദ്വാരാ എന്റെ മനോരഥത്തെ തീരെ നശിപ്പിക്കുന്ന കാഴ്ചവും നിശ്ചയമാണ്. അത്രതന്നെയുമല്ല അതു നിമിത്തം ഞാൻ മരിച്ചുപോകുവാനും ഇടവരും. ആകയാൽ ഇപ്പോൾ ചെയ്യേണ്ടുന്ന കാര്യം ഇതാണ് എന്ന് ആലോചിച്ചുറച്ച് അന്തഃപുരഭിത്തിയിൽ കാണപ്പെട്ട അവലംബനകാഷ്ഠത്തിൽ വെക്കപ്പെട്ടതും ചായം തേച്ച് രക്തവര്ണ്ണമാക്കിതീർത്തതുമായ പലകയും രത്നസമ്പുടത്തിൽനിന്ന് ചിത്ര തൂലികയും എടുത്ത് അങ്ങിനെ ശയിക്കുന്ന ആ രാജകന്യകയേയും അവളുടെ കാൽഭാഗത്ത് അഞ്ജലിബന്ധത്തെ ചേയ്തുംകൊണ്ട് നിൽക്കുന്ന നിലയിൽ എന്നേയും അതിന്നുചോടെ താഴേ കാണിക്കുന്ന ശ്ലോകത്തേയും എഴുതുകയുംചെയ്തു.
ശ്ലോകം- നിന്നെ തൊഴുതുംകൊണ്ടീ
ഞാനൊന്നര്ത്ഥിച്ചിടുന്നു സുരതവശാൽ
ഖിന്നാംഗിയെന്നപോലി
ന്നെന്നോടൊപ്പം ശയിക്കമാമൈവം
264. അനന്തരം സുവര്‍ണ്ണമയമായ ചെട്ടിയിൽനിന്ന വാസനയുള്ള താംബൂല വീടികയും കര്പ്പുരഖണ്ഡവും സൌരഭ്യമുള്ള കാത്തും എടുത്ത് ഭുജിച്ച് രക്തവര്‍ണ്ണമായ താംബൂലരസംകൊണ്ട് ധവള ഭിത്തിയിൽ തുപ്പി ഒരു ചക്രവാക മിഥുനത്തെ ഉണ്ടാക്കി ത്തീര്‍ക്കുകയും രാജകന്യകയുടെ കയ്വിരലിൽനിന്ന ഒരു അംഗുലീയത്തെ എടുത്ത് അതിന് പകരം എന്റെ അംഗുലീയത്തെ ഇടീക്കുകയും ചെയ്തതിനുശേഷം പ്രയാസപ്പെട്ട് അവിടേനിന്ന് പോരുകയുംചെയ്തു.
265. പിന്നെ ഗുഹാമാര്‍ഗ്ഗത്തിലൂടെ കാരാഗൃഹത്തിൽ തന്നെ മടങ്ങിവന്ന് അവിടെ ബന്ധനത്തിൽ കിടക്കുന്നവനും ആ കാരാഗൃഹത്തിൽവെച്ച് കുറയനാൾ പരിചയിച്ചതിനാൽ ഒരു സ്നേഹിതനായിത്തീന്നവനും ആയ സിംഹഘോഷൻ എന്ന ഒരു പ്രമാണിയോട് “അല്ലയൊ സഖെ ശോചനീയനായ കാന്തകനെ ഞാൻ കൊന്നിട്ടുള്ള രഹസ്യവര്ത്തമാനത്തെ അങ്ങുന്ന് വെളിവിൽപറഞ്ഞ് കാരാഗൃഹത്തിൽനിന്ന് മോചിച്ച് പോയിക്കൊക" എന്ന് ഉപദേശിച്ച് ഞാൻ സൃഗാലികയോടുകൂടി അവിടേനിന്ന് പോരികയും ചേയ്തു.
266. രാജവീഥിയിൽ എത്തിയതിന്ന് ശേഷം പൊല്ലീസ്സുകാരാൽ പിടിക്കപ്പെട്ട ഞാൻ ഇപ്രകാരമാലോചിച്ചു- ഇവർ എന്നെ പിടിക്കുന്നതിനുമുമ്പായിട്ടുതന്നെ ഞാൻ വേഗേന ഓടിപ്പോകുവാൻ സമനാണെങ്കിലും ദീനയായ ഈ സൃഗാലികയെ ഇവർ പിടികൂടുമെല്ലൊ. ആകയാൽ എനി ഇവിടെ ചെയ്യേണ്ടത് ഇതാണ് എന്ന് ഉറച്ച് വേഗേന അവരുടെ അടുക്കെ ചെന്ന് പിന്തിരിഞ്ഞുനിന്ന് തന്റെ പൃഷ്ഠഭാഗത്തിൽ കൈകെട്ടി “ അല്ലയൊ രാജപുരുഷന്മാരെ ഞാൻ തസ്കരനാണെങ്കിൽ എന്നെ പിടിച്ച് കെട്ടിക്കൊൾക ഇത് നിങ്ങളുടെ അധികാരമാണ് വൃദ്ധയായ ഇവളെ പിടിച്ചുകെട്ടുന്നത കഷ്ടമാണ് എന്ന ഞാൻ പറഞ്ഞു.
267. സൃഗാലികയൊ ഇത്രമാത്രമുള്ള എന്റെ വാക്കിൽ നിന്ന് ഗൂഢാഭിപ്രായമറിഞ്ഞ് ആ പൊല്ലീസ്സുകാരുടെ അടുക്കേ ചെന്ന് “അല്ലെ മംഗലശീലന്മാരെ എന്റെ പുത്രനായ ഇവൻ വാതരോഗ പീഡിതനായിട്ട് വളരെ ചികിത്സിച്ചുവന്നു. ഇന്നലെ സ്വഭാവസ്ഥിതിയിൽ ആയി കുറെ പ്രസന്നനായിട്ടതന്നെ കാണപ്പെട്ടു. അപ്പോൾ ഞാൻ ആദരത്തോടുകൂടി ബന്ധനത്തി ൽനിന്ന് വേര്‍പ്പെടുത്തി കുളിപ്പിച്ച് ചന്ദനം മുതലായത് കുറിയിടീച്ച് സോമൻ ജോഡ് ഉടുപ്പിച്ച് പരമാന്നാദികളേക്കൊണ്ട് ഭക്ഷണം കഴിപ്പിച്ച് ശയനാസനത്തിൽ യഥേഷ്ടം ശയിപ്പാനും ഇരിപ്പാനുമായി വിട്ടതാണ്.
263. ഉടനെ എന്റെ നമസ്സിൽ ഇപ്രകാരം ആലോചനയായി. ഞാൻ അതി സുകുമാരിയായ ഈ രാജകന്യകയെ അംഗീകരിക്കാതെപോയാൽ മന്മഥൻ എന്നെ ജീവിച്ചിരിപ്പാൻ അനുവദിക്കുകയില്ല. പൂര്വ്വസങ്കേതംകൂടാതെ ഈ രാജകന്യകയെ ചെന്ന് തൊടുന്നതായാലൊ അതി ബാലയായ ഇവൾ ആര്ത്തസ്വരത്തേ ചേയ്ത് തദ്വാരാ എന്റെ മനോരഥത്തെ തീരെ നശിപ്പിക്കുന്ന കാഴ്ചവും നിശ്ചയമാണ്. അത്രതന്നെയുമല്ല അതു നിമിത്തം ഞാൻ മരിച്ചുപോകുവാനും ഇടവരും. ആകയാൽ ഇപ്പോൾ ചെയ്യേണ്ടുന്ന കാര്യം ഇതാണ് എന്ന് ആലോചിച്ചുറച്ച് അന്തഃപുരഭിത്തിയിൽ കാണപ്പെട്ട അവലംബനകാഷ്ഠത്തിൽ വെക്കപ്പെട്ടതും ചായം തേച്ച് രക്തവര്ണ്ണമാക്കിതീർത്തതുമായ പലകയും രത്നസമ്പുടത്തിൽനിന്ന് ചിത്ര തൂലികയും എടുത്ത് അങ്ങിനെ ശയിക്കുന്ന ആ രാജകന്യകയേയും അവളുടെ കാൽഭാഗത്ത് അഞ്ജലിബന്ധത്തെ ചേയ്തുംകൊണ്ട് നിൽക്കുന്ന നിലയിൽ എന്നേയും അതിന്നുചോടെ താഴേ കാണിക്കുന്ന ശ്ലോകത്തേയും എഴുതുകയുംചെയ്തു.
ശ്ലോകം- നിന്നെ തൊഴുതുംകൊണ്ടീ
ഞാനൊന്നര്ത്ഥിച്ചിടുന്നു സുരതവശാൽ
ഖിന്നാംഗിയെന്നപോലി
ന്നെന്നോടൊപ്പം ശയിക്കമാമൈവം
264. അനന്തരം സുവര്‍ണ്ണമയമായ ചെട്ടിയിൽനിന്ന വാസനയുള്ള താംബൂല വീടികയും കര്പ്പുരഖണ്ഡവും സൌരഭ്യമുള്ള കാത്തും എടുത്ത് ഭുജിച്ച് രക്തവര്‍ണ്ണമായ താംബൂലരസംകൊണ്ട് ധവള ഭിത്തിയിൽ തുപ്പി ഒരു ചക്രവാക മിഥുനത്തെ ഉണ്ടാക്കി ത്തീര്‍ക്കുകയും രാജകന്യകയുടെ കയ്വിരലിൽനിന്ന ഒരു അംഗുലീയത്തെ എടുത്ത് അതിന് പകരം എന്റെ അംഗുലീയത്തെ ഇടീക്കുകയും ചെയ്തതിനുശേഷം പ്രയാസപ്പെട്ട് അവിടേനിന്ന് പോരുകയുംചെയ്തു.
265. പിന്നെ ഗുഹാമാര്‍ഗ്ഗത്തിലൂടെ കാരാഗൃഹത്തിൽ തന്നെ മടങ്ങിവന്ന് അവിടെ ബന്ധനത്തിൽ കിടക്കുന്നവനും ആ കാരാഗൃഹത്തിൽവെച്ച് കുറയനാൾ പരിചയിച്ചതിനാൽ ഒരു സ്നേഹിതനായിത്തീന്നവനും ആയ സിംഹഘോഷൻ എന്ന ഒരു പ്രമാണിയോട് “അല്ലയൊ സഖെ ശോചനീയനായ കാന്തകനെ ഞാൻ കൊന്നിട്ടുള്ള രഹസ്യവര്ത്തമാനത്തെ അങ്ങുന്ന് വെളിവിൽപറഞ്ഞ് കാരാഗൃഹത്തിൽനിന്ന് മോചിച്ച് പോയിക്കൊക" എന്ന് ഉപദേശിച്ച് ഞാൻ സൃഗാലികയോടുകൂടി അവിടേനിന്ന് പോരികയും ചേയ്തു.
266. രാജവീഥിയിൽ എത്തിയതിന്ന് ശേഷം പൊല്ലീസ്സുകാരാൽ പിടിക്കപ്പെട്ട ഞാൻ ഇപ്രകാരമാലോചിച്ചു- ഇവർ എന്നെ പിടിക്കുന്നതിനുമുമ്പായിട്ടുതന്നെ ഞാൻ വേഗേന ഓടിപ്പോകുവാൻ സമനാണെങ്കിലും ദീനയായ ഈ സൃഗാലികയെ ഇവർ പിടികൂടുമെല്ലൊ. ആകയാൽ എനി ഇവിടെ ചെയ്യേണ്ടത് ഇതാണ് എന്ന് ഉറച്ച് വേഗേന അവരുടെ അടുക്കെ ചെന്ന് പിന്തിരിഞ്ഞുനിന്ന് തന്റെ പൃഷ്ഠഭാഗത്തിൽ കൈകെട്ടി “ അല്ലയൊ രാജപുരുഷന്മാരെ ഞാൻ തസ്കരനാണെങ്കിൽ എന്നെ പിടിച്ച് കെട്ടിക്കൊൾക ഇത് നിങ്ങളുടെ അധികാരമാണ് വൃദ്ധയായ ഇവളെ പിടിച്ചുകെട്ടുന്നത കഷ്ടമാണ് എന്ന ഞാൻ പറഞ്ഞു.
267. സൃഗാലികയൊ ഇത്രമാത്രമുള്ള എന്റെ വാക്കിൽ നിന്ന് ഗൂഢാഭിപ്രായമറിഞ്ഞ് ആ പൊല്ലീസ്സുകാരുടെ അടുക്കേ ചെന്ന് “അല്ലെ മംഗലശീലന്മാരെ എന്റെ പുത്രനായ ഇവൻ വാതരോഗ പീഡിതനായിട്ട് വളരെ ചികിത്സിച്ചുവന്നു. ഇന്നലെ സ്വഭാവസ്ഥിതിയിൽ ആയി കുറെ പ്രസന്നനായിട്ടതന്നെ കാണപ്പെട്ടു. അപ്പോൾ ഞാൻ ആദരത്തോടുകൂടി ബന്ധനത്തി ൽനിന്ന് വേര്‍പ്പെടുത്തി കുളിപ്പിച്ച് ചന്ദനം മുതലായത് കുറിയിടീച്ച് സോമൻ ജോഡ് ഉടുപ്പിച്ച് പരമാന്നാദികളേക്കൊണ്ട് ഭക്ഷണം കഴിപ്പിച്ച് ശയനാസനത്തിൽ യഥേഷ്ടം ശയിപ്പാനും ഇരിപ്പാനുമായി വിട്ടതാണ്.
268. അതിനുശേഷം അദ്ധരാത്രിയിൽ പിന്നെയും വാതരോഗഗ്രസ്തനായിട്ട് കാന്തകനെ നിഗ്രഹിച്ച് രാജകന്യകയോടുകൂടി രമിക്കേണമെന്നുള്ള ആഗ്രഹത്താൽ ഈ രാജമാര്‍ഗ്ഗത്തിൽ വന്നു ചേര്‍ന്നതാണ്. പുത്രൻ ഈ വിധത്തിലാണെന്ന് അറിഞ്ഞതിന്നുശേഷം ഞാൻ പിന്നാലെ ഓടിവന്നതാണ്. ആകയാൽ നിങ്ങൾ പ്രസാദിക്കണം. ഈ പുത്രനെ ബന്ധിച്ച് എനിക്ക് തരണം'' എന്നിങ്ങിനെ സൃഗാലികാ പറഞ്ഞുംകൊണ്ടിരിക്കുന്ന മദ്ധ്യത്തിൽ “ഹെ വൃദ്ധ ഇന്ന് വായുവിനെ ബന്ധിച്ചവൻ ആരുണ്ട് ? കാകസദൃശന്മാരായ ഇവർ ഗരുഡസദൃശനായ എന്നെ ഗ്രഹിപ്പാൻ ആളാകുമൊ കഷ്ടം കഷ്ടം എന്നു പറഞ്ഞ് ഓടി പ്പോകയുംചേയ്തു.
269- "ഹെ വൃദ്ധ ഭ്രാന്തനല്ലെന്നുവെച്ച് ഈ ഭ്രാന്തനെ വിട്ടയച്ച നീതന്നെയാണ് ഉന്മത്തയായിത്തീര്ന്നത്. എനി അവനെ ആര പിടിച്ചുകെട്ടും" എന്നും മറ്റും പറഞ്ഞ് പൊല്ലീസ്സുകാരാൽ നിന്ദിക്കപ്പെട്ടവളായ സൃഗാലികയും കരഞ്ഞുംകൊണ്ട് എന്റെ പിന്നാലെ ഓടിവന്നു. ഞാൻ മടിപ്പോയി രാഗമഞ്ജരിയുടെ ഗൃഹത്തിൽചെന്ന് ചിരകാല വിരഹവേദത്താൽ പരവശയായ രാഗമഞ്ജരിയെ പലവിധേനയും ആശ്വസിപ്പിച്ച് അന്നേത്തെ രാത്രിശേഷത്തെ അവിടെ കഴിച്ചുകൂട്ടി പ്രഭാതകാലത്തിൽ എഴുനീറ്റ്' ഉദാരകനെച്ചെന്നു കാണുകയുംചെയ്തു.
270- അതിനുശേഷം വേശ്യാസങ്കടത്തിൽനിന്ന് നിവര്‍ത്തിച്ച് പിന്നെയും അനുഷ്ഠിച്ച് വന്ന തപഃപ്രഭാവത്താൽ ഉണ്ടായ ദിവ്യചക്ഷുസ്സോടുകൂടിയ മരീചി മഹര്‍ഷിയെ ചെന്നു കണ്ട് ആ മഹര്‍ഷിയുടെ ഉപദേശത്താൽ ഈവിധമുള്ള ഭവാന്റെ ദര്‍ശനത്തിന്ന് എനിക്ക് ഇടവന്നതാണ്. മൽപ്രിയ സുഹൃത്തായ സിംഹഘോഷനും കാന്തകനിഗ്രഹവാര്ത്തയെ രാജസന്നിധിയിൽ അറിയിച്ചതിന്നുശേഷം പ്രസന്നനായ രാജാവ് അദ്ദേഹത്ത ആ അധികാരത്തിൽതന്നെ വെച്ചു.
271. ഞാനും സൃഗാലികാവചന ചാതുര്യത്താൽ രാജകന്യകാ എന്നിൽ അനുരക്തയായിത്തീര്‍ന്ന വിവരം അറികയും ആ സുരംഗാമാര്ഗ്ഗത്തിലൂടെതന്നെ പിന്നെയും രാജകന്യകയുടെ അന്തഃപുരത്തിൽ പ്രവേശിച്ചു വരികയുംചെയ്തു.
272. ഈ അവസരത്തിൽ തന്നെയാണ് ചണ്ഡവര്മ്മാവ് സിംഹവര്മ്മാവിനോട് പുത്രിയെ പ്രാര്‍ത്ഥിക്കുകയും അദ്ദേഹം ആ പ്രാര്‍ത്ഥനയെ നിരസിക്കുകയും ചെയ്തത്. അപ്പോൾ ചണ്ഡവര്മ്മാവ് കോപിച്ച് യുദ്ധസന്നദ്ധനായി സിംഹവര്മ്മാവിന്റെ പുരത്തെ സൈന്യങ്ങളേക്കൊണ്ട് രോധിച്ചു.
273. കോപിഷ്ഠനായ അംഗരാജാവ് ചണ്ഡവർമ്മാവ് യുദ്ധം ആരംഭിക്കുന്നതിനു മുമ്പായിത്തന്നെ പ്രാകാരത്തെ ഭേദിച്ച് വന്ന് സമീപവര്‍ത്തികളായ നിജസൈന്യങ്ങളെ പ്രതീക്ഷിക്കാതെ തന്നെത്താൻ നിര്‍ഗ്ഗമിച്ച് അതി ബലവാനായ ശത്രു രാജാവിനോടുകൂടി പ്രബലമായ യുദ്ധം ചെയ്തതിൽ വിഭിന്നക വചനായട്ട് ബലാൽകാരേണ ബന്ധിക്കപ്പെട്ടു.
274. ചണ്ഡവര്മ്മാവ് അംഗരാജ ദുഹിതാവായ അംബാലികയെ വിവാഹം ചെയ്യാനുള്ള ഉദ്ദേശത്തോടുകൂടി നിജനഗരിക്ക് കൊണ്ടുപോകയും പിറ്റേന്ന് രാവിലെ മുഹൂര്‍ത്തം നിശ്ചയിക്കകയും ചെയ്ത് മംഗള സൂത്രത്തെ ബന്ധിച്ചു.
275. ആ അംബാലികയുടെ വിവാഹത്തിന്നായി മംഗള സൂത്രത്തെബന്ധിച്ച ഞാൻ ധനമിത്രഗൃഹത്തിൽവെച്ച് അദ്ദേഹത്തോടു ഇപ്രകാരം പറഞ്ഞു. "ഹെ സഖ അങ്ങുന്ന പൌരവൃദ്ധന്മാരോടുകൂടിചെന്ന് അംഗരാജാവിന്റെ സാഹായത്തിന്ന് വേണ്ടി വന്ന് ചേര്‍ന്നിരിക്കുന്ന രാജ സമൂഹത്തെ ഗൂഢമായിട്ട് നിവർത്തിപ്പിക്കുന്നതായാൽ രിപുവായ ചണ്ഡവർമ്മാവിനെ ഛിന്നശിരസ്സായി കാണ്മാനിടയാകുന്നതാണ്" എന്നുള്ള എന്റെ വാക്ക് കേട്ട് അങ്ങിനെതന്നെയെന്ന് അദ്ദേഹം അംഗീകരിച്ചതിന് ശേഷം ഉത്സവ കോലാഹലമായും സന്നദ്ധങ്ങളായ വിവാഹോപകരണങ്ങളോടു കൂടിയതായും ഓരോരൊ കാര്യത്തിന്നവേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഗതാഗതംചെയ്യുന്ന ജനങ്ങളേക്കൊണ്ട് സംബാധമുള്ളതായും ഇരിക്കുന്ന ചണ്ഡവര്മ്മാവിന്റെ രാജധാനിയെ അലക്ഷ്യക്ഷുരികനായി സ്തുതിപാഠകന്മാരോടുകൂടി ഞാൻ പ്രവേശിച്ച് ഉപാദ്ധ്യായനോടുകൂടി വിധിപ്രകാരം അഗ്നിസാക്ഷികമായി അംബാലികയുടെ പാണിഗ്രഹണത്തിന്നായി ഉദക്തനായ ചണ്ഡവര്മ്മാവിന്റെ ദീര്‍ഗ്ഘമായ ബാഹുദണ്ഡത്തെ ആകര്‍ഷിച്ച് ക്ഷുരികകൊണ്ട് ഉരസ്സിൽ പ്രഹരിച്ചപ്പോൾ സംഭ്രമാപതിതന്മാരായ വേറെ ചിലരേയും യമനഗരിയെ നയിപ്പിച്ചു.
269- "ഹെ വൃദ്ധ ഭ്രാന്തനല്ലെന്നുവെച്ച് ഈ ഭ്രാന്തനെ വിട്ടയച്ച നീതന്നെയാണ് ഉന്മത്തയായിത്തീര്ന്നത്. എനി അവനെ ആര പിടിച്ചുകെട്ടും" എന്നും മറ്റും പറഞ്ഞ് പൊല്ലീസ്സുകാരാൽ നിന്ദിക്കപ്പെട്ടവളായ സൃഗാലികയും കരഞ്ഞുംകൊണ്ട് എന്റെ പിന്നാലെ ഓടിവന്നു. ഞാൻ മടിപ്പോയി രാഗമഞ്ജരിയുടെ ഗൃഹത്തിൽചെന്ന് ചിരകാല വിരഹവേദത്താൽ പരവശയായ രാഗമഞ്ജരിയെ പലവിധേനയും ആശ്വസിപ്പിച്ച് അന്നേത്തെ രാത്രിശേഷത്തെ അവിടെ കഴിച്ചുകൂട്ടി പ്രഭാതകാലത്തിൽ എഴുനീറ്റ്' ഉദാരകനെച്ചെന്നു കാണുകയുംചെയ്തു.
270- അതിനുശേഷം വേശ്യാസങ്കടത്തിൽനിന്ന് നിവര്‍ത്തിച്ച് പിന്നെയും അനുഷ്ഠിച്ച് വന്ന തപഃപ്രഭാവത്താൽ ഉണ്ടായ ദിവ്യചക്ഷുസ്സോടുകൂടിയ മരീചി മഹര്‍ഷിയെ ചെന്നു കണ്ട് ആ മഹര്‍ഷിയുടെ ഉപദേശത്താൽ ഈവിധമുള്ള ഭവാന്റെ ദര്‍ശനത്തിന്ന് എനിക്ക് ഇടവന്നതാണ്. മൽപ്രിയ സുഹൃത്തായ സിംഹഘോഷനും കാന്തകനിഗ്രഹവാര്ത്തയെ രാജസന്നിധിയിൽ അറിയിച്ചതിന്നുശേഷം പ്രസന്നനായ രാജാവ് അദ്ദേഹത്ത ആ അധികാരത്തിൽതന്നെ വെച്ചു.
271. ഞാനും സൃഗാലികാവചന ചാതുര്യത്താൽ രാജകന്യകാ എന്നിൽ അനുരക്തയായിത്തീര്‍ന്ന വിവരം അറികയും ആ സുരംഗാമാര്ഗ്ഗത്തിലൂടെതന്നെ പിന്നെയും രാജകന്യകയുടെ അന്തഃപുരത്തിൽ പ്രവേശിച്ചു വരികയുംചെയ്തു.
272. ഈ അവസരത്തിൽ തന്നെയാണ് ചണ്ഡവര്മ്മാവ് സിംഹവര്മ്മാവിനോട് പുത്രിയെ പ്രാര്‍ത്ഥിക്കുകയും അദ്ദേഹം ആ പ്രാര്‍ത്ഥനയെ നിരസിക്കുകയും ചെയ്തത്. അപ്പോൾ ചണ്ഡവര്മ്മാവ് കോപിച്ച് യുദ്ധസന്നദ്ധനായി സിംഹവര്മ്മാവിന്റെ പുരത്തെ സൈന്യങ്ങളേക്കൊണ്ട് രോധിച്ചു.
273. കോപിഷ്ഠനായ അംഗരാജാവ് ചണ്ഡവർമ്മാവ് യുദ്ധം ആരംഭിക്കുന്നതിനു മുമ്പായിത്തന്നെ പ്രാകാരത്തെ ഭേദിച്ച് വന്ന് സമീപവര്‍ത്തികളായ നിജസൈന്യങ്ങളെ പ്രതീക്ഷിക്കാതെ തന്നെത്താൻ നിര്‍ഗ്ഗമിച്ച് അതി ബലവാനായ ശത്രു രാജാവിനോടുകൂടി പ്രബലമായ യുദ്ധം ചെയ്തതിൽ വിഭിന്നക വചനായട്ട് ബലാൽകാരേണ ബന്ധിക്കപ്പെട്ടു.
274. ചണ്ഡവര്മ്മാവ് അംഗരാജ ദുഹിതാവായ അംബാലികയെ വിവാഹം ചെയ്യാനുള്ള ഉദ്ദേശത്തോടുകൂടി നിജനഗരിക്ക് കൊണ്ടുപോകയും പിറ്റേന്ന് രാവിലെ മുഹൂര്‍ത്തം നിശ്ചയിക്കകയും ചെയ്ത് മംഗള സൂത്രത്തെ ബന്ധിച്ചു.
275. ആ അംബാലികയുടെ വിവാഹത്തിന്നായി മംഗള സൂത്രത്തെബന്ധിച്ച ഞാൻ ധനമിത്രഗൃഹത്തിൽവെച്ച് അദ്ദേഹത്തോടു ഇപ്രകാരം പറഞ്ഞു. "ഹെ സഖ അങ്ങുന്ന പൌരവൃദ്ധന്മാരോടുകൂടിചെന്ന് അംഗരാജാവിന്റെ സാഹായത്തിന്ന് വേണ്ടി വന്ന് ചേര്‍ന്നിരിക്കുന്ന രാജ സമൂഹത്തെ ഗൂഢമായിട്ട് നിവർത്തിപ്പിക്കുന്നതായാൽ രിപുവായ ചണ്ഡവർമ്മാവിനെ ഛിന്നശിരസ്സായി കാണ്മാനിടയാകുന്നതാണ്" എന്നുള്ള എന്റെ വാക്ക് കേട്ട് അങ്ങിനെതന്നെയെന്ന് അദ്ദേഹം അംഗീകരിച്ചതിന് ശേഷം ഉത്സവ കോലാഹലമായും സന്നദ്ധങ്ങളായ വിവാഹോപകരണങ്ങളോടു കൂടിയതായും ഓരോരൊ കാര്യത്തിന്നവേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഗതാഗതംചെയ്യുന്ന ജനങ്ങളേക്കൊണ്ട് സംബാധമുള്ളതായും ഇരിക്കുന്ന ചണ്ഡവര്മ്മാവിന്റെ രാജധാനിയെ അലക്ഷ്യക്ഷുരികനായി സ്തുതിപാഠകന്മാരോടുകൂടി ഞാൻ പ്രവേശിച്ച് ഉപാദ്ധ്യായനോടുകൂടി വിധിപ്രകാരം അഗ്നിസാക്ഷികമായി അംബാലികയുടെ പാണിഗ്രഹണത്തിന്നായി ഉദക്തനായ ചണ്ഡവര്മ്മാവിന്റെ ദീര്‍ഗ്ഘമായ ബാഹുദണ്ഡത്തെ ആകര്‍ഷിച്ച് ക്ഷുരികകൊണ്ട് ഉരസ്സിൽ പ്രഹരിച്ചപ്പോൾ സംഭ്രമാപതിതന്മാരായ വേറെ ചിലരേയും യമനഗരിയെ നയിപ്പിച്ചു.
276. കൊന്നു മുടിച്ചതിനാൽ ശൂന്യ ജനമായ ചണ്ഡവര്മ്മഗൃഹത്തെ എല്ലാം സഞ്ചരിച്ച് വേപമാനഗാത്രിയായ അംബാലികയേക്കണ്ട് തദാലിംഗനസുഖത്തെ അനുഭവിക്കേണമെന്നുള്ള ആഗ്രഹത്തോടുകൂടി ആ രാജകന്യകയെ അന്തഃപുരത്ത പ്രവേശിപ്പിച്ചു.
277. ഈ അവസരത്തിലാണ് നവമേഘസ്തനിത ഗംഭീരമായ ഭവദീയസ്വരത്താൽ ഞാൻ അനുഗൃഹീതനായി ഭവിച്ചത് എന്ന് അപഹാരവര്മ്മാവ് വിവരമായി അറിയിച്ചു. അപ്പോൾ രാജവാഹന മഹാരാജാവാകിൽ മന്ദസ്മിതം ചെയ്ത് "ഹെ അപഹാരവർമ്മാവെ അങ്ങുന്ന കഠിനപ്രവൃത്തികൊണ്ട സ്തേയശാസ്ത്രകര്ത്താവായ കണ്ണീര്സുതനേക്കൂടി ജയിച്ചുവെല്ലൊ" എന്ന് അഭിധാനം ചെയ്തതിന്ന് ശേഷം ഉപഹാരവര്മ്മാവിനെ നോക്കീട്ട് ഹെ ഉപഹാരവര്മ്മാവെ എനി ഇപ്പോൾ തന്റെ വൃത്താന്തത്തെ പറയുവാനുള്ള അവസരമായി എന്ന് രാജവാഹനൻ കല്പിച്ചപ്പോൾ ഉപഹാരവര്മ്മാവ് മന്ദസ്മിതംചെയ്ത് നമസ്കരിച്ച് തന്റെ ചരിത്രത്തെ പറയുവാനാരംഭിച്ചു.
ഇപ്രകാരം ദണ്ഡിയുടെ കൃതിയായ ദശകുമാരചരിതത്തിൽ ഉത്തരപീഠികയിൽ രണ്ടാമുഛ്വാസം കഴിഞ്ഞു.
277. ഈ അവസരത്തിലാണ് നവമേഘസ്തനിത ഗംഭീരമായ ഭവദീയസ്വരത്താൽ ഞാൻ അനുഗൃഹീതനായി ഭവിച്ചത് എന്ന് അപഹാരവര്മ്മാവ് വിവരമായി അറിയിച്ചു. അപ്പോൾ രാജവാഹന മഹാരാജാവാകിൽ മന്ദസ്മിതം ചെയ്ത് "ഹെ അപഹാരവർമ്മാവെ അങ്ങുന്ന കഠിനപ്രവൃത്തികൊണ്ട സ്തേയശാസ്ത്രകര്ത്താവായ കണ്ണീര്സുതനേക്കൂടി ജയിച്ചുവെല്ലൊ" എന്ന് അഭിധാനം ചെയ്തതിന്ന് ശേഷം ഉപഹാരവര്മ്മാവിനെ നോക്കീട്ട് ഹെ ഉപഹാരവര്മ്മാവെ എനി ഇപ്പോൾ തന്റെ വൃത്താന്തത്തെ പറയുവാനുള്ള അവസരമായി എന്ന് രാജവാഹനൻ കല്പിച്ചപ്പോൾ ഉപഹാരവര്മ്മാവ് മന്ദസ്മിതംചെയ്ത് നമസ്കരിച്ച് തന്റെ ചരിത്രത്തെ പറയുവാനാരംഭിച്ചു.
ഇപ്രകാരം ദണ്ഡിയുടെ കൃതിയായ ദശകുമാരചരിതത്തിൽ ഉത്തരപീഠികയിൽ രണ്ടാമുഛ്വാസം കഴിഞ്ഞു.