സമ്പാദകൻ - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
വാസ്തവചരിത്രസംഭവങ്ങളെ അങ്ങിങ്ങു ഗൂഹനംചെയ്തു സാമുതിരിരാജവംശത്തിന്റെ ഖ്യാതിയെ പ്രഖ്യാപനംചെയ്യുന്ന ഒരു കവിതയാണെന്നു മര്‍മ്മജ്ഞന്മാക്കു കാണാവുന്നതാണ്. നിഷ്പക്ഷമായ നിലയിൽ നിന്നുകൊണ്ട് ഒരു വിഷമവും വിശ്രുതവുമായ ഘട്ടത്തിൽ കൊച്ചി, കോഴിക്കോട്, വെട്ടം, ചെമ്പകശ്ശേരി, വടക്കുംകൂർ മുതലായ രാജാക്കന്മാരുടേയും പറങ്കി, ലന്ത ഈ കമ്പനികളുടേയും ചരിത്രത്തെ സൂക്ഷ്മമായി അവലോകനം ചെയ്തു രേഖപ്പെടുത്തുന്ന സമകാലികമായ ഭാഷാഗ്രന്ഥം ഈപടപ്പാട്ട് അല്ലാതെ മറ്റൊന്നും പ്രസിദ്ധപ്പെടുത്തീട്ടുള്ളവയിൽ കാണുകയില്ലെന്നാണ് എനിക്കു തോന്നുന്നത്. -ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
In his first tour for the search of Malayahsun manuscripts in March, 1924, the Pandit in my office, Mr. V Raja Raja Varma Raja, came across a poetical work, written the kilippattu (parrot-song) style, in the private library of my friend, Kavitilakan Kottarattil Sankunni, the well-known Malayalam poet of Kottayam. This manuscript, entitled patappattu or the "war- song," bore palpable evidence of persistent neglect, dealing as it does with a subject wholly secular and consequently ineligible, according to orthodox notions, for companionship with religious works. From the colophons appearing at the end of the second and sixth cantos of the work it is seen that this manuscript was copied by a Syrian Christian scribe named Abraham, and that the transcription of the first two cantos was completed on the 23rd Vrischikam, 922 M. E., corresponding to December, 1746 A. D., and the last four cantos in 935 M. E., corresponding to 1759-60 Α. D. The manuscript itself appears to have been formerly owned by a Syrian Christian family, as may be seen from the entries "This belongs to Muprayil Ayippu," "This belongs to Muprayil Kattakkakkattu Cheriyan," and "May the Divine Mother help us" found in it. There is, howeyer, no doubt that the author of the poem must have been a Hindu, as may be deduced from the names of the Hindu Deities whose blessings he invokes at the beginning of the first and the third cantos, and the terms of reverential piety in which he refers to Srikrishnasvami, the family Deity of the ancient ruling chiefs of Ampalappuzha. The author must have lived in the latter half of the 17th century of the Christian Era and been an eye-witness to some of the incidents so graphically narrated in the poem. I perused the work as soon as it was put into my hands, and found that it was a document of inestimable historical value. The manuscript was extremely faulty, and the errors with which it bristled from cover to cover were such that, under normal conditions, I would not feel justified in publishing it until other manuscripts became available. In the peculiar circumstances of this case, however, I was not prepared to wait for such an off-chance, and immediately preferred to bring out an edition of the poem, though not as perfect as I might wish it, in the hope that any defect incidental to such an undertaking might be remedied in due course in a subsequent edition. The poet says that in his time a number of war-songs were current in Kerala, but none of them have come down to us except "Keralotpatti and Mamankoddharanam" published by K. C. Manavikrama Raja of Calicut in 1909. I have come across an incomplete manuscript copy of a very interesting Malayalam poem, also of the kilippattu type, entitled "Haryakshamasa-Samarotsavam" or "the fight-festival in the month of Chingam," dealing with the mock-fight indulged in on the Tiruvonam day in the month of Chingam in medieval times, and I hope to be able to publish it when another copy of that work becomes available. Most of the numerous war-songs to which the author of this poem alludes must have disappeared with the advent of the present prosy times of peace, they being apparently deemed unworthy of preservation in an age when their inspiration and stimulus are deemed no longer necessary. It will be observed that the author of patappattu himself tells his parrot not to be apprehensive of public criticism because she is singing a war-song and not a song on a religious or puranic theme. What a sad commentary this on the historical perspective of our ancestors!
The poem opens with a description of the various tavazhies or branches into which the ruling family of Cochin was dividedl in the 17th century of the Christian Era, the adoptions that were made from those branches, the internecine struggles to which such adoptions led, and the consequent troubles to which the ruling family became a prey. These tavazhies, as the students of Malabar History are so well aware, were five in number, viz., (1) Muttatavazhi; (2) Ilayatavazhi; (3) Muringur or Matattinkil; (4) Chazhiyur; and (5) Pallurutti. It is seen from the Trippunittura Grantnavari that, at the time when the last of the Perumals effected a division of his territories, only one of his five sisters had given birth to a son, and hence that sister's tavazhi, which subsequently came to be known as Ilayatavazhi, secured-predominant power. Whatever that might be, at the time when our story commences, the llayatavazhi branch was reigning in Cochin, and according to the author of patappattu, it consisted of four members, of whom the eldest was Virakerala Varma, and the youngest Rama Varma. Virakerala Varma wished to adopt some princes from the Muttatavazhi and the Pallurutti branches, but died before he could accomplish it; and his death being soon followed by that of Rama Varma, the elder of the remaining two princes adopted some princes from the Muttatavazhi and the Pallurutti branches, as originally contemplated by Virakerala Varma himself. On the death of the last of the Ilayatavazhi princes in July, 1646, Rama Varma, the eldest of the princes adopted from the Muttatavazhi branch became the ruler. But Virakerala Varma, the prince adopted from the Pallarutti branch, under the influence of the Raja of Chempakasseri (Ampalappuzha) and the leading men of Karappuram (Shertallai), resolved to drive him and his brother out of the kingdom, and when Rama Varma was on a journey to Muttam in Shertallai, fought against him at Turavur, and carried out his nefarious object. Our author's sympathies naturally go forth towards the two banished princes, and he compares them to the Pandavas who were deprived of their kingdom by the Kauravas and to Srirama and Lakshmana who had to wander in the wilderness in unforeseen circumstances. Apparently no other princes than Virakerala Varma were adopted from the Pallurutti branch, and hence that ruler adopted a prince to succeed him from the Chazhiyur branch."
On the death of the former in 1649-50, Rama Varma, the prince adopted from Chazhiyur, became the ruler. The Muttatavazhi princes had by this time secured the support of Manakkulattu Nampiti, one of the feudatories of the Zamorin of Calicut, and a battle ensued at Trichur between Rama Varma on the one side and the Muttatavazhi princes and Manakkulattu Nampiti on the other, in which the Nampiti was slain.
This naturally exasperated the Zamorin, Manavikrama, who was only waiting for an excuse to invade Cochin. By the time, however, that his preparations for the invasion were complete, Rama Varma died in 1655-56, leaving the kingdoms in the hands of a princess, Rani Gangadharalakshmi, whose Chief Minister, Raghavankovil, is said to have been a native of Travancore. The Zamorin camped at Trichur, and after a desultory war of four or five years, Raghavankovil withdrew to Cachin with the Rani.
The Cochin ruling family then decided to strengthen its power by the adoption of a few princes from the Vettattu family in Malabar, and the Raja of Vettam resolved to help the Rani mainly on the ground of her being the head of Chotarakkuru and because the two families belonged to the same caste, viz., that of Kshatriyas, while the Zamorin belonged to the Samanta caste. The passage in which the Raja of Vettam parts with his five nephews in favour of Cochin, saying that death in the battle-field, protection to those who pray for it, and destruction of the enemy are the primary duties of Kshatriyas, and asking the leading men of Cochin to advise his nephews properly, remove their defects and help them to rule that kingdom according to immemorial custom, is one of the most touching in the whole poem and worthy of careful perusal. We learn from other sources that four of the five princes thus adopted from Vettam were Rama Varma, Virakerala Varma, Vira Arya and Goda Varma, of whom Rama Varma, referred to by the name of Unnanmarkovil (Unni Ramavarmarkovil) by our author, became king. This event happened in 1658. Soon after, some princes from Ayirur were also adopted, and after a further period of war, the Zamorin withdrew to his own territories after setting fire to the Palace of Trichur, on the intervention of the Raja of Vatakkumkur. The Portuguese recognised the new princes and entered into an alliance with them.
Soon, however, the Zamorin was up in arms again and directed his forces against Rama Varma, the prince adopted from Ayirur. Rama Varma was killed in battle, and on the news being heard by one of the younger princes adopted from Vettam, he went to war single-handed against the Zamorin, killed a number of men in single combat, including Paranampi, one of the chief ministers of the Zamorin, and died eventually in the field overpowered by the enemy. This combat is graphically described in Canto I of the poem
It will be seen that, ever since the death of Manakkulattu Nampiti, the Zamorin had been on the side of the Muttatavazhi branch, and it was his army that killed two princes of Cochin, one adopted from Ayirur and the other from Vettam. These princes were also helped by Vatakkumkur, Tekkumkur and Ilangallur (Edappalli, the Repliem of Europeans). On the other hand, the Vettam princes had, as their allies, the princes of Chempakasseri and Vintanikkottam (Parur) as also the chief of Valluvanad in Malabar. This combination would have been nothing at all for the Zamorin, but for the fact that the Portuguese had been persistently throwing all the weight of their influence on the scale of the Vettattu princes. The Muttatavazhi prince, Virakerala Varma, who must have become the senior member of his branch by that time, therefore proceeded to Colombo, the seat of the Dutch Governor-General, and laid his grievances before the Dutch East India Company. On the Governor-General receiving the prince kindly, he narrated how the Portuguese had been espousing the cause of the usurpers, how it had been found impossible even for the Zamorin to restore the kingdom to the Muttatavazhi branch, owing to the powerful support of that nation, and how the expulsion of the Portuguese from the Fort of Cochin, which the Dutch alone could accomplish, would serve his purpose. The Governor-General sent a fleet under Van der Meyden, and a conference was held with the Zamorin in which it was agreed that he should attack the enemy by land and the Dutch by sea, while the Vatakkumkur and Tekkumkur princes, with their war frigates, should lead a simultaneous attack alongside the river. The Portuguese Fort at Pallippuram (Palli- port) was captured on a Tuesday in the month of Kumbham in 836 M. E. (February 1661). The Vatakkamkur and Tekkumkur Rajas were not able to participate in the skirmish as they were driven back by the inhabitants of Karappuram. On the Dutch leaving for Ceylon, the Portuguese recaptured the Fort. On the close of the monsoon, on the 1st September, 1661, Rijelof Van Goens, the Dutch Commander, while at Pulikat, received orders from Batavia for a campaign on the west coast. The fleet collected by him arrived before Quilon on the 7th December of the same year and that town was captured on the 24th idem.
He started from Quilon on the very same day and arrived on the road-side outside the Cranganore estuary on the 1st January 1662. After a fortnight's siege, the Dutch, on Sunday the 15th January (Makaram 837 M. E.), resolved to storm the town and the Dutch Commander sent word to the Portuguese garrison that he was determined to have his dinner in the Cranganore fort on the following day. Our author then gives a vivid description of the battle which ensued. Prince Godavarma of Vettam escaped to Cochin by sea, while a large number of Nayar and Portuguese soldiers died, the Portuguese Commandant being himself wounded.
The Portuguese with the Vettam princes awaited the arrival of the Dutch at Cochin. By this time Prince Virakerala Varma of Chazhiyur had been adopted to the Muttatavazhi as the successor of Virakerala Varma.
The Dutch fleet, with the help of Paliattu Menon, moved on to Cochin, subjugating Vaipin Island en route. The Zamorin with his troops advanced to Elankunnappuzha in aid of the Muttatavazhi branch, and both the Portuguese and the princes of Vettam became terror-stricken.
The third canto of the poem describes the fight at Mattancheri in which the reigning king of Cochin adopted from Vettam and his two brothers died. The junior members advised the ruler to decamp before the enemy advanced, but he resolved to die in the cause of his crown and country, after effecting the escape of Goda Varma, the Junior prince, much against his wish, to Ernakulam. Ample warning was given by Virakerala Varma to the Dutch Admiral to the effect that, after the town was captured, there should be no indiscriminate slaughter, that his sister, the old queen-mother, should suffer no harm, and that there were several Brahmins and gosha women who also deserved protection. The Dutch, pretending friendship, advanced with a white flag, but both the Raja and Raghavankovil knew the nature of those machinations and gave them battle. It is not my purpose in this introduction to give an account of that memorable contest, which has been so well described by our author. All the three princes of Vettam who stayed behind died. Raghavankovil escaped with a wound and fled to the camp of Goda Varma. The author does not say that Rani Gangadharalakshmi was made a prisoner by the Dutch or that the two Namputiris of Muriyatitta were carried away by the Dutch on board in chains. He says that, as soon as the Dutch were victorious, the Mûttatavazhi prince paid his respects to the queen-mother who pardoned him, and that, of the two Nambutiris Ariyatitta and Muriyamangalam, while the former was imprisoned by the Vettattu princes after the return of the Dutch, the latter succeeded in effecting his escape. The Dutch attempted to storm the fort of Cochin, but did not succeed, and the fleet returned to Ceylon. As soon as Goda Varna, who had escaped to Pallurutti and thence to Muttam, came to know of this, he returned to Cochin.
The fourth canto narrates the events connected with the conquest of Cochin by the Dutch. Virakerala Varma again went to Colombo and represented his grievances to the Governor- General, who was moved to pity and found fault with the Admiral for returning without reinstating the prince on the throne. The prince pacified him, whereupon the necessary fleet was again despatched to Cochin. On the way, this indefatigable prince, who had for so many years been striving his utmost to regain his kingdom, died on board a Dutch ship.
Virakerala Varma, the prince adopted from the Chazhiyur branch, then became the heir to the throne. Goda Varma was now at Ernakulam, supported by the Raja of Chempakasseri with a large contingent of martial boats.
The fight which ensued is described in a striking passage of transeendental beauty by our author. It is the best poetical description in Malayalam of a naval action that has ever yet seen the light of day. The Dutch were repulsed by the valour of the soldiers of Chempakasseri.
Ultimately the fortress of Cochin was captured by the Dutch on Friday the 28th Dhanu, 838 M. E. corresponding to the 7th January, 1663, and Virakerala Varma was crowned king of Cochin.
Goda Varma fled for his life to Karappuram. On the Raja of Chempakasseri concluding peace with the Muttatavazhi king and the Dutch, he moved to Trivandrum to see whether any help could be derived from Travancore. Nieuhoff, who was deputed by the Dutch as their envoy to treat with the king of Travancore, explained the situation on the 14th February, 1664, while the king was at Attingal. In the result, the king of Travancore was convinced of the rightful claim of the Muttatavazhi branch and Goda Varma and his adherents withdrew. Staying for a while at Chempakasseri, Goda Varma collected an army and encountered the Dutch at Karappuram. The unfortunate prince sustained a crushing blow there, and he does not ever afterwards appear to have advanced his pretensions to the throne of Cochin.
The Zamorin, who had remained in possession of Cranganore, declined to restore it to Cochin, until all his military expenses were defrayed by the latter. This led to a fresh war between the king of Cochin helped by the Dutch on the one hand, and the Zamorin supported by the Portuguese on the other. At first the Mapla army of the Zamorin gained a victory over the Dutch, but the latter soon made grand preparations for a protracted siege of the fort of Cranganore. The sixth canto of our poem gives an elaborate description of these preparations. Eventually the Dutch succeeded in wresting the fortress from the Portuguese on the 15th Kamni 845 M. E. (October 1669), and with this event the poem comes to a fitting close.
The above are the incidents narrated in this poem which is now being published by me for the first time, and I need hardly say how earnest and faithful a votary of history our author is. Through the help of this work it is found possible to clear up several obscurities in the moving annals of the period with which it deals, and I may confidently state that it is destined to take a permanent place among the important original sources for the study of the history of Kerala in the 17th century of the Christian Era. The Syrian Christian libraries of Malabar which have already disclosed the existence of such valuable works as that of the "Foreign Travels of the Metran of Kariyar" are sure to contain other manuscripts of equal value, and I avail myself of this opportunity to make an earnest appeal to the scholars of that comumanity to put forth their best efforts in that direction.
Trivandrum,
21st August, 1924.
S. PARAMESVARA AIYER.
ഇൻഡിയിൽ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ചരിത്രരേഖകൾ ചുരുക്കമാണ്. ക്രി. പി. പതിനേഴാംശതകത്തിന്റെ മദ്ധ്യത്തിൽ ഭിന്നശാഖകളിൽ നിന്ന് ഒരേസമയത്തിൽ ദത്തെടുക്കുക നിമിത്തം കൊച്ചിരാജകുടുംബത്തിൽ വലുതായ അന്തർഛിദ്രമുണ്ടാതും അതിനെ ആസ്പദമാക്കി ഡച്ചുകാർ കൊടുങ്ങല്ലൂർ, കൊച്ചി, ഈകോട്ടകൾ കൈവശപ്പെടുത്തി പോര്‍ട്ടുഗീസുകാരുടെ ശക്തി ക്ഷയിപ്പിച്ചതും കേരളചരിത്രത്തിലേ പ്രധാനസംഭവങ്ങളുടെ കോടിയിൽ പെട്ടവരാകുന്നു. അവയെപ്പറ്റിയുള്ള അറിവ് ഏറിയകൂറും നമുക്ക് കാപ്ററൻ ന്യൂഹോഫ്, ഫിലിപ്പ് ബാൾഡീയസ്, ജേക്കബ് കാന്റർ വിഷർ ബിഷപ്പ് സെബാസ്റ്റിയാനി, മുതലായ വിദേശീയഗ്രന്ഥകാരന്മാരുടെ ദേശസഞ്ചാരാദിഗ്രന്ഥങ്ങളിൽ നിന്നത്രേ ലഭിക്കുന്നത്. ഈ ഗ്രന്ഥങ്ങളിലും കൊച്ചിഗ്രന്ഥവരിയിലും വിവരിച്ചുകാണുന്ന സംഗതികളെ കൂട്ടിയിണക്കി അക്കാലത്തേ കേരളചരിത്രം സാഹിത്യകുശലൻ സി. അച്യുതമേനോൻ ബി. ഏ. അവർകൾ അദ്ദേഹത്തിന്റെ കൊച്ചിസ്റ്റേറ്റുമാന്യുവലിൽ ഏറെക്കുറെ സംക്ഷേപിച്ചും പരേതനായ വിശ്രുതചരിത്രകാരൻ ശ്രീമാൻ കെ. പി. പത്മനാഭമേനോൻ അവർകൾ അദ്ദേഹത്തിന്റെ കൊച്ചിരാജ്യചരിത്രത്തിൽ സാമാന്യം വിസ്തരിച്ചും രേഖപ്പെടുത്തീട്ടുണ്ട്. കൊച്ചി സ്റ്റേറ്റുമാന്യുവൽ (ഇംഗ്ലീഷ് പതിപ്പ്) ൮൭-മുതൽ ൯൬-വരെ പുറങ്ങളും കൊച്ചിരാജ്യചരിത്രം ഒന്നാംപുസ്തകം ഇരുപതാമദ്ധ്യായവും രണ്ടാം പുസ്തകം ഒന്നുമുതൽ നാലുവരെ അദ്ധ്യായങ്ങളും ഏതത്സംബന്ധമായി വായിക്കുന്നതു പ്രയോജനകരമായിരിക്കും. മലബാർ ക്വാട്ടർലി റിവ്യൂ നാലാംപുസ്തകത്തിൽ
"കൊച്ചിരാജ്യ ചരിത്രത്തിലെ ഒരുപുറം" എന്ന തലക്കെട്ടിൽ ശ്രീമാൻ പത്മനാഭമേനോൻഅവർകൾ പ്രസിദ്ധപ്പെടുത്തിയ ലേഖനവും 'റാണിഗംഗാധരലക്ഷ്മി' എന്ന പേരിൽ ശ്രീമാൻ ആലത്തൂർ അനുജൻ നമ്പൂരിപ്പാടവർകൾ ഈയിടയ്ക്ക് പ്രകാശനം ചെയ്തിട്ടുള്ള ആഖ്യായികയും ഈ ചരിത്രാംശത്തെത്തന്നെ പരാമർശിക്കുന്നു. തൃപ്പൂണിത്തുറ, കോഴിക്കോടു മുതലായ സ്ഥലങ്ങളിലേ ഗ്രന്ഥവരികളും കേരളചരിത്രം, കേരളപഴമ, മുതലായ ഏതാനും ചില ഗ്രന്ഥങ്ങളും ഒഴിച്ചുനോക്കിയാൽ മലയാളഭാഷയിൽ കാണുന്ന കേരളചരിത്രരേഖകൾ തുലോം ദുർല്ലഭമെന്നുതന്നെ പറയാം. കൊല്ലം ൧൦൮൪-ൽ ശ്രീമാൻ കോട്ടയ്ക്കൽ കെ. സി. മാനവിക്രമരാജാവവർകൾ പ്രസിദ്ധപ്പെടുത്തിയ 'കേരളോൽപത്തിയും മാമാങ്കോദ്ധാരണവും കിളിപ്പാട്ട്' ഒന്നുമാത്രമല്ലാതെ പ്രാചീനചരിത്രസംഭവങ്ങളെ പ്രതിപാദിക്കുന്ന സമകാലികമായ ഒരു പദ്യഗ്രന്ഥം ഭാഷയിലുള്ളതായി എനിക്കറിവില്ല.
എന്റെ ആപ്പീസിലെ പണ്ഡിതർ മിസ്റ്റർ വടക്കുംകൂർ രാജരാജവര്‍മ്മരാജാവ് അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗികപര്യടനത്തിൽ ശ്രീമാൻ കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണി അവർകളുടെ ഗൃഹത്തിൽനിന്നു പ്രാകൃതവും പടിയില്ലാത്തതുമായ ഒരേടു തിരഞ്ഞെടുത്തു കൊണ്ടുവന്നു. ആ ഗ്രന്ഥം ഒരുകാലത്തു ക്രിസ്ത്യാനികളുടെ വകയായിരുന്നിരിക്കണമെന്നുള്ളതിന് ലക്ഷ്യമായി , ഇതു 'മുപ്രയിൽ അയിപ്പുവക' "ഇതുമുപ്രയിൽ കട്ടക്കകത്തു ചെറിയാൻ വക പടപ്പാട്ടു്" "ദേവമാതാവുതുണ" ഇത്യാദി പല കുറിപ്പുകളും അതിൽതന്നെയുണ്ടു്. അതു പകര്‍ത്തിയതുതന്നെയും ഏബ്രഹാം എന്നൊരുലേഖകനായിരുന്നുഎന്നു ഗ്രന്ഥത്തിന്റെഅവസാനത്തിൽ "എത്രയും പാവപ്പെട്ടവനായ അവുറഹാം എഴുതിയത. ഇതിന്ന കൊറ ഒള്ളത അറിവുള്ള മഹാബുധെന്മാർ അറിഞ്ഞു തീർത്തുകൊള്ളണം.'' എന്നു ചേര്‍ത്തിട്ടുള്ള കുറിപ്പിൽനിന്നുകാണാം. ഏബ്രഹാം അതിൽ രണ്ടാം പാദത്തിന്റെ അവസാനത്തിൽ ൻ൨൨-ാമാണ്ടു വൃശ്ചികമാസം ൨-ാ൲ എന്നും ആറാം പാദത്തിന്റെ അവസാനത്തിൽ കൊല്ലം ൯൩൫-ാമാണ്ടെന്നും താൻ പകർത്തി എഴുതിയ തീയതികൾ രേഖപ്പെടുത്തീട്ടുണ്ട്. ലേഖകൻ ഒരു വ്യുൽപന്നനല്ലാതിരുന്നതിനാൽ ഗ്രന്ഥത്തിൽ ആപാദചൂഡം പല സ്ഖലിതങ്ങളും വന്നുകൂടീട്ടുണ്ടു്. അനവധാനനും ഗ്രന്ഥശോധനത്തിൽ അപരിചിതനുമായ ഒരുവനു നാലുവരി കൂട്ടിവായിച്ചു കാര്യം മനസ്സിലാക്കുവാൻ നിവൃത്തിയില്ലാത്ത നിലയിൽ അത്രവളരെ അബദ്ധങ്ങളുള്ള ഒരു ഗ്രന്ഥം ഗ്രന്ഥാന്തരത്തിന്റെ സഹായം കൂടാതെ പ്രസിദ്ധീകരിക്കുക എന്നുള്ളത് ഒരു സഹ്യമല്ലാത്ത സാഹസമാണെന്ന് എനിക്കു നല്ലവണ്ണം അറിയാം. എങ്കിലും ചരിത്രദൃഷ്ട്യാ നോക്കുമ്പോൾ ഒരമൂല്യനിധിയെന്നു പറയണ്ട ഈ ഗ്രന്ഥത്തിന്റെ ആവിഷ്കരണത്തിൽ എനിക്കു സംഭവിച്ച ത്വര സ്വാഭാവികമാണെന്നു സഹൃദയന്മാർ സമാധാനപ്പെട്ടുകൊള്ളുമല്ലോ. ഈ പതിപ്പിൽ കാണാവുന്ന ന്യൂനതകൾ അടുത്തപതിപ്പിന്റെ ആവിര്‍ഭാവത്തിനു മുൻപു മറ്റൊരു പ്രതി കിട്ടുകയാണെങ്കിൽ അതുവച്ചുകൊണ്ടു പരിഹരിക്കാമെന്നുള്ള പ്രത്യാശയും എനിക്കില്ലാതില്ല. ചില പുരാതനക്രിസ്തീയ കുടുംബങ്ങളിൽ ഇതിന്റെ പ്രതികൾ ഇപ്പൊഴും കണ്ടേക്കുമെന്നു തന്നെയാണ് എന്റെ പൂര്‍ണ്ണവിശ്വാസം. ഈ ഗ്രന്ഥത്തിന്റെ എട്ടാംപുറത്തിൽ
"... ... ... ... ... ... ... ... കരപ്പുറത്തേഴായിരവും
നേരോടേയെഴുപത്തിരണ്ടു മാടമ്പികളും
പത്തെണ്ണം നാലിൽ പെരുക്കിട്ടൊരു രണ്ടുംകൂടി-
യൊത്തെണ്ണീടുമ്പോളെണ്ണമുള്ള മേനവന്മാരും"
എന്നു കാണുന്ന വരികൾ മാത്രം അവ്യക്തമായി ഞാൻ ഇതിനു മുമ്പു കേട്ടിട്ടുണ്ട്. ആ വരികൾ ഏതു ഗ്രന്ഥത്തിലുള്ളതാണെന്ന് ഇപ്പൊഴേ അറിയുന്നുള്ളു.
"ഭാഷയിൽ പലപടപ്പാട്ടുണ്ടു. കേരളത്തിൽ
കോഴകൾ കുറഞ്ഞ വിദ്വാന്മാർകൾ ചമച്ചിട്ടു് "
ഒരു ക്രിസ്ത്യാനിയുടെ കൈപ്പടയിലാണ് ഈ ഗ്രന്ഥം പകര്‍ത്തിയെഴുതീട്ടുള്ളതെന്നുള്ളതിനുപുറമെ "ദോഷമല്ലെന്നു വരുത്തീടണം തമ്പുരാനേ" എന്നു രണ്ടാംപുറത്ത് ഒരു പ്രാര്‍ത്ഥനയും കാണുന്നുണ്ട്. ഈ കാരണങ്ങളാൽ പ്രഥമദൃഷ്ടത്തിൽ ഇത് ഒരു ക്രിസ്തീയകവിയുടെ കൃതിയാണെന്നു തോന്നിയേക്കാമെങ്കിലും ഇതിൽ ഒന്നും മൂന്നും പാദങ്ങളുടെ ആരംഭത്തിലുള്ള ഹിന്ദുദേവവന്ദനങ്ങളും "കര്‍ണ്ണാരിയെക്കാത്ത കാരുണ്യവാരിധി കണ്ണനുടെ കളിയെന്നെ പറയാവൂ" "ദേവദേവേശനാം കൃഷ്ണൻതാൻ രക്ഷിക്കും" ഇത്യാദി സൂചനങ്ങളും ഒരു ഹിന്ദുതന്നെയാണ് ഇതിന്റെ നിമ്മാതാവെന്നു മുക്തകണ്ഠം ഘോഷിക്കുന്നു. ഗ്രന്ഥകാരൻ ക്രി.പി. പതിനേഴാം ശതവര്‍ഷത്തിന്റെ മദ്ധ്യഭാഗത്തിൽ താൻ വിവരിക്കുന്ന സംഭവങ്ങൾ നടന്നകാലത്തിൽതന്നെ ജീവിച്ചിരുന്ന ഒരാളാണെന്നുള്ളതു വര്‍ണ്ണനകളുടെ തന്മയത്വത്തിൽ നിന്നെന്നപോലെ ഭാഷയുടെ രീതിയിൽ നിന്നും വിശദമാകുന്നുണ്ടു്. അക്കാലത്തു പ്രചാരലുപ്തമായിരുന്ന 'വനിതംചെയ്യുക' മുതലായ പ്രാചീനപ്രയോഗങ്ങൾ കൂടി കവി സ്വീകരിച്ചിട്ടുള്ളതു ഭാഷാപണ്ഡിതന്മാരുടെ ശ്രദ്ധയെ പ്രത്യേകം ആവര്‍ജിക്കുമെന്നുള്ളതിനു സംശമില്ല.
പ്രഥമപാദത്തിൽ കൊച്ചിരാജകുടുംബത്തിലേക്കു മൂത്തതാവഴിയിൽ നിന്നും പള്ളുവിരുത്തിത്താവഴിയിൽ നിന്നും രാജാക്കന്മാരെ ദത്തെടുക്കുന്നതും അവരിൽ പള്ളുവിരുത്തിത്താവഴിയിൽ നിന്നു ദത്തെടുത്തതമ്പുരാൻ കരപ്പുറത്തുകാരുടേയും ചെമ്പകശ്ശേരിരാജാവിന്റെയും സഹായത്തോടുകൂടി മുത്തതാവഴിയിൽ നിന്നു ദത്തുകേറിയ രാമവര്‍മ്മാവിനേയും വീരകേരളവര്‍മ്മാവിനേയും 'പിഴുക്കു'ന്നതും തുടങ്ങിയുള്ള കൊച്ചിരാജ്യചരിത്രകഥ ആരംഭിക്കുന്നു. ആറാമത്തെ പാദത്തിൽ വെട്ടത്തുനിന്നു കൊച്ചിരാജകുടുംബത്തിലേക്കു ദത്തുകേറിയ ഗോദവർമ്മാവിനേയും മറ്റും സഹായിച്ച സാമൂതിരിയേയും പറങ്കികളേയും മൂത്തതാവഴിത്തമ്പുരാക്കന്മാരുടെ ബന്ധുക്കളായ ലന്തകൾ കൊടുങ്ങല്ലൂർനിന്ന് ആട്ടിപ്പായിച്ച് അവിടെ കോട്ടപ്പടികളും മറ്റും ഉറപ്പിക്കുന്നതോടുകൂടി ആ കഥ അവസാനിക്കുന്നു. കൊല്ലം. ൮൨൧ മുതൽ ൮൪൫ വരെ ഇരുപത്തിനാലുവര്‍ഷങ്ങളിൽ കൊച്ചിരാജകുടുംബങ്ങൾക്കു സംഭവിച്ചു കൊണ്ടിരുന്ന ദശാപരിവര്‍ത്തനങ്ങളേയാണ് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നതെങ്കിലും വെട്ടത്തുനിന്നുള്ള ദത്ത് ൮൩൩-ൽ ആകയാൽ അതുമുതലുള്ള പ്രസിദ്ധസംഭവങ്ങളേയാണ് ഇതിൽ പ്രധാനമായി വിവരിക്കുന്നത്. അക്കാലത്തെ യുദ്ധസമ്പ്രദായം, വഞ്ചിപ്പടയുടെ സ്വരൂപം, മുതലായി പല സംഗതികളും ഈ ഗ്രന്ഥത്തിൽനിന്നു വ്യക്തമായി ഗ്രഹിക്കുവാൻ നമുക്കു സാധിക്കും. രാഘവൻകോവിൽ ആരായിരുന്നു എന്നും മുരിയതിട്ടനമ്പൂതിരിമാരെ ഡച്ചുകാർ ബന്ധനസ്ഥന്മാരാക്കിയോ എന്നും അമ്മതമ്പുരാന്റെനേര്‍ക്കു മൂത്തതാവഴിത്തമ്പുരാക്കന്മാരുടെ മനോഭാവമെന്തായിരുന്നു എന്നും മറ്റുമുള്ള വാദഗ്രസ്തങ്ങളായ അനേകവിഷയങ്ങളിൽ ഈ പടപ്പാട്ട് നമുക്കു പുതിയ അറിവുകളും തരുന്നുണ്ടെന്നുള്ളതും ഈ അവസരത്തിൽ സ്മരണീയമാണ്. ഇതിനും പുറമെ
"നല്ലതുചൊല്ലിദ്ദോഷം വിലക്കിപ്പണ്ടുപണ്ടേ-
യുള്ള മര്യാദപോലെ നടത്തിക്കൊള്ളണമെ"
എന്നു വെട്ടത്തുതമ്പുരാൻ കൊച്ചിയിലെ പ്രകൃതിമുഖ്യന്മാരോടുപറയുന്നതിൽ നിന്നുംമറ്റും അക്കാലത്തു കേരളത്തിലെ രാജ്യഭരണസമ്പ്രദായമെന്തായിരുന്നു എന്നും നമുക്കനുമാനിക്കാം. ഈ അവതാരികയിൽ ഗ്രന്ഥത്തിന്റെ വിശ്വതോമുഖമായ വിലവേറില്ലായ്മയേപ്പറ്റി ഇങ്ങനെ ചിലതെല്ലാം ദിങ്മാത്രമായി സൂചിപ്പിക്കുവാനേ നിര്‍വാഹമുള്ളു. കൂടുതലായി പല സംഗതികളും ഇംഗ്ലീഷവതാരികയിലും ടിപ്പണിയിലും നിന്നു മനസ്സിലാക്കാവുന്നതാണ്. ചരിത്രഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഈ പദ്യഗ്രന്ഥത്തിനു പ്രശംസനീയമായ ഒരു സ്ഥാനത്തിനവകാശമുണ്ടെന്ന് ഇത്രയുംകൊണ്ടു സിദ്ധിക്കുന്നുണ്ടല്ലോ.
ഗ്രന്ഥകാരൻ ഒരു മഹാകവിയോ പണ്ഡിതാഗ്രേസരനോ അല്ലെങ്കിലും ഭാവനാകൌശലവും വർണ്ണനാചാതുര്യവുമുള്ള ഒരു കാവ്യാദ്ധ്വനീനനാണെന്നു സഹൃദയന്മാർ സമ്മതിക്കാതിരിക്കുകയില്ല. അതിനാൽ സാഹിത്യരസികന്മാരുടെ ശ്രദ്ധയേയും ഈ കവിത ആകര്‍ഷിക്കാതെയിരിക്കുകയില്ലെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
തിരുവനന്തപുരം,
൧൯-൧൨-൯൯
എസ്. പരമേശ്വരയ്യർ.
പ്രഥമപാദം
"കല്പകവൃക്ഷത്തിന്റെ ശില്പമാം കൊമ്പുതന്മേൽ
കല്പിതമായ കൂട്ടിൽ വസിക്കും കിളിപ്പെണ്ണേ!
കെല്പോടെന്നരികിരി; പാൽ പഴം തരാം നിന-
ക്കുൾപ്പൂവിൽ തെളിവോളം ചൊല്ലൊരു വിശേഷത്തെ''.
എന്നതു കേട്ടനേരം വന്ദിച്ചു കിളിമകൾ
കുന്നിൻമാനിനിയുടേ നന്ദനൻ വിനായകൻ
സുന്ദരൻ ഗജവരവദനൻ പാദങ്ങളും
സുന്ദരി വാണിപ്പെണ്ണിൻ പാദപങ്കജങ്ങളും
നന്ദനന്ദനചരണാരവിന്ദവും ക്രുപ്പി
വന്ദിച്ചു ഗുരുഭൂതന്മാരെയുമഴകോടേ.
വേദവ്യാസാദിമഹാതാപസേന്ദ്രന്മാർകൾക്കും
വേദവാര്‍ദ്ധികൾ മററുള്ളന്തണർകൾക്കും വന്ദേ.
മാതരപിതരാദിഗുരുഭൂതന്മാരെയും
ചേതോദര്‍പ്പണവിശുദ്ധിക്കു ഞാൻ വണങ്ങുന്നേൻ.
വാനിടത്തമ്പളിത്തെല്ലൻപോടെ കണ്ടു കരം-
താനെടുത്തുയര്‍ത്തിനിന്നഴകേറുന്ന ബാലൻ
ഞാനെടുത്തതിന്നു ചങ്ങാതമെന്നറിവുള്ളോർ
മാനസത്തിങ്കൽക്കുറിച്ചീടുമെന്നിരിക്കിലും
ഞാനൊന്നു ചൊല്‌വാൻ ചെറുപ്പംകൊണ്ടു തുനിയുന്നേൻ;
ആനന്ദിച്ചനുഗ്രഹിച്ചീടണം മഹത്തുക്കൾ.
സർവ്വ സിദ്ധാന്തശാസ്ത്രമിതിഹാസാദിയെല്ലാം
സർവ്വകാലവും തെളിഞ്ഞബ്‌ധിയിൽത്തിരപോലെ
ചേതസി വാഴ്ന്ന സൌഖ്യകന്ദമാജീവനാന്തം
പാദതാരതിന്നു ഞാനെപ്പൊഴും വന്ദിക്കുന്നേൻ.
ചൊല്ലുവാൻ വിശേഷമോ ചോദിച്ചാലില്ലെന്നില്ല;
ചൊല്ലുവാൻ വിശേഷമുണ്ടെന്നിരിക്കിലേ നല്ലൂ.
ചൊല്ലുവാനുള്ള ഗുണം വേണ്ടതുണ്ടിതു പല-
തില്ലതിലൊന്നുമെനിക്കെങ്കിലും ചൊല്ലുന്നുണ്ടു.
ഭാഷയിൽ പല പടപ്പാട്ടുണ്ടു കേരളത്തിൽ
കോഴകൾ കുറഞ്ഞ വിദ്വാന്മാർകൾ ചമച്ചിട്ട്.
ഭോഷൻ ഞാനതുപോലെ ചൊല്ലുവാൻ ഭാവിച്ചതു
ദോഷമല്ലെന്നു വരുത്തീടണം തമ്പുരാനേ!
കുംഭഞ്ഞി കൊച്ചീക്കോട്ട പോരതിൽ പിടിപ്പതി-
ന്നമ്പോടേ മുൻപുണ്ടായ ബന്ധം ഞാൻ ചൊല്ലീടുവൻ.
കേട്ടുകൊണ്ടാലുമെങ്കിലാദിയേ ചുരുക്കത്തിൽ
ഒട്ടൊഴിയാതെ ചൊല് വാൻ വേലയെന്നിരിക്കിലും.
കേരളമടക്കിവാണീടിന മുടിമന്നൻ
ചേരമാൻ മരുമകനാദിയിൽ കൊടുത്തോരു
നാടൻപത്തീരുകാതം വാട്ടും പെരുമ്പടപ്പിൽ
കൂടലർകാലന്മാരാം മന്നവർ പലർ വാണു.
കാലമൊട്ടേറെച്ചെന്ന കാലത്തു മന്നവന്മാർ
നാലുപേരായി; പിന്നെപ്പെറ്റുണ്ടായ് വരുവാനും
കണ്ടില്ല വഴിയെന്നു മന്നരുമമാര്യരു-
മിണ്ടൽപൂണ്ടിതു ബന്ധുവര്‍ഗ്ഗവും പ്രജകളും.
അന്നു പാർ വാഴും വീരകേരളമഹീപതി-
തന്നുടേ നിയോഗമുണ്ടായതു കേട്ടുകൊൾവിൻ:-
"അറ്റ താവഴിക്കടുത്തുള്ള താവഴിയഞ്ചു-
ണ്ടുറ്റവരവരിൽ വച്ചുത്തമരായ്‍ക്കൊള്ളണം. "
അഞ്ചു താവഴിയേതെന്നെന്നോടു ചോദിക്കിലോ
അഞ്ചും ഞാൻ ചൊല്ലീടുവനഞ്ചാതേ കേട്ടുകൊൾവിൻ.
മൂത്തതാവഴി ഇളതാവഴി മുരിങ്ങൂരും
പേര്‍ത്തും ചാഴിയൂർ പിന്നെപ്പഞ്ചമം പള്ളുരുത്തി:
എന്ന താവഴിയഞ്ചിലാദിയുമൊടുക്കവും
തന്നിലുൽപന്നരായ മന്നരിൽ ഗുണവാന്മാർ
ഇന്നവരെന്നു നോക്കിപ്പലര്‍ക്കും തെളിയവേ
ഉണ്ണികളാക്കാമെന്നു കല്പിച്ചങ്ങിരിക്കയിൽ
വിണ്ണവർപുരംപുക്കു മന്നവനതുകാലം
കണ്ണുനീരായിവന്നു പിന്നെയുള്ളവര്‍ക്കെല്ലാം.
ശേഷമുള്ളരചന്മാർ മൂവരുമൊരുമിച്ചു
ശേഷക്രിയയും കഴിച്ചമരുന്നതുകാലം
മൂവരിലിളമയായ മേവിന രാമവര്‍മ്മർ
പൂവിശഖനു സമൻ ഭൂപതി മഹാബലൻ
ആദിതേയാലയത്തിലായിതങ്ങുടൽവേറായ്;
ആധിതോയത്തിൽ വീണാരാ വിധിയെന്നു ജനം.
പിന്നെയുള്ളരചരും മന്ത്രികളായുള്ളോരും
ഒന്നിച്ചു നിരൂപിച്ചു സന്തതം സന്തതിയായ്
കല്പിക്കവേണം മുന്നം കല്പിച്ചപോലേ തന്നെ
കെല്ലൊടെന്നുറച്ചവർ രണ്ടുതാവഴിയീന്നും
ദത്തുവച്ചിതു തന്റെനാടെല്ലാം പാലിപ്പാനായ്;
അത്തലും തീര്‍ന്നു മാടമന്നവർ വസിച്ചിതു.
നാട്ടിലുള്ളവർകൾക്കും തെളിഞ്ഞു മനമപ്പോള്‍
കോട്ടയിൽമരുവുന്ന പരദേശിക്കും പിന്നെ
ചോതരക്കൂറിൽ വൻപും മുമ്പും വെണ്മയും ചേരും
ചേതോമോഹനരൂപൻ ബിംബലീശചന്ദ്രനും
വൻപെഴും നെടുന്തളിവാഴും വിണ്ടണിക്കോട്ട-
ത്തമ്പെഴും മഹീസുരമന്നനുംതെളിഞ്ഞിതു.
ചെമ്പകച്ചേരിൽ വാഴും ദേവനാരായണര്‍ക്കു -
മിമ്പം വന്നിതു മാടമന്നവരുണ്ടാകയാൽ.
മറ്റിടപ്രഭുക്കൾക്കുമുറ്റമാടമ്പികൾക്കും
അറ്റമില്ലാതെയുള്ള സന്തോഷമുണ്ടാകയാൽ
മങ്ങാട്ടു പടിഞ്ഞാറ്റുകൂറുവാഴുന്ന വീര-
നങ്ങനെ നിരന്നു സന്തോഷവുമുണ്ടായ്‍വന്നു.
ചോതരക്കൂറു വദ്ധിച്ചീടുമെന്നുള്ളതിനാൽ
പ്രീതിപൂണ്ടെല്ലാവരും വാണിടാമിരിക്കട്ടെ.
ചൊല്ലെഴും പെരുമ്പടപ്പിങ്കലേ പിറന്നുള്ള
നല്ല മന്നവരുടേ കാലത്തെക്കഴിഞ്ഞാറേ
വൈരസ്യമുണ്ടായ്‍വന്നു ദത്തരം മന്നർ തമ്മിൽ;
പാരതിന്നൊരു മുടിവായതുമതുതന്നെ.
ചൊല്ലെഴും കരപ്പുറത്തുള്ള ലോകരും പിന്നെ
നല്ല ചെമ്പകച്ചേരിൽ വാഴും വേദിയര്‍കോനും
ഒന്നിച്ചുകൂടിപ്പള്ളുവിരുത്തിനൃപനുമായ്
നന്നായി നിരൂപിച്ചു: "മൂത്തതാവഴിയീന്നു
വച്ചോരെ നീക്കംചെയ്തു വാഴണം നമുക്കിനി."
ഈശ്വരവിലാസങ്ങളെന്തു പിന്നേടം ചൊല്‌വൂ!
ഇത്ഥമുറ്റുറച്ചുടൻ രണ്ടുതാവഴിയതിൽ
മൂത്തതാവഴി മന്നൻ മുട്ടത്തിന്നെഴുന്നള്ളി.
അടുത്തു കരപ്പുറത്തുള്ള ലോകരും കൂടി
വെടിവെപ്പിച്ചു പള്ളുവിരുത്തിൽ വാഴും മന്നൻ.
തിരിച്ചു പള്ളിയോടം തുറവൂരടുത്തുടൻ
ഇരുന്നു വിവശനായ് മൂത്തതാവഴിനൃപൻ.
കച്ചം വൈരികൾ ചെന്നു വളഞ്ഞാരവിടത്തിൽ
നിശ്ചയം പിഴുക്കുവനെന്നുറച്ചതുകാലം.
വൻപെഴും മങ്ങാട്ടുമേനവനാമവനേയും
സംഭ്രമം നീക്കിപ്പള്ളുവിരുത്തി വാഴും നൃപൻ
പിഴുക്കീ പിന്നെ മൂത്തതാവഴിനൃപന്മാരെ-
യഴകേറിന കൊച്ചിതന്നിൽ നിന്നറിഞ്ഞാലും
കുന്തീനന്ദനന്മാരെഗ്ഗാന്ധാരീതനയന്മാർ
ചൂതിൽത്തോല്പിച്ചു നാടുവാണപോൽ പാരുതന്നിൽ
എന്നതുപോലേ മൂത്തതാവഴിമന്നവര്‍ക്കു
വന്നിതു വിധിമതമെന്നതേ പറയാവൂ.
രാമവർമ്മരും തന്റെ തമ്പിയും പിഴുകീതു
രാമദേവനും തമ്പിതാനുമെന്നതുപോലെ.
കടകെപ്പറൂർപുക്കു പൈങ്ങോട്ടുകൈമ്മളോടും
കടന്നു മൂന്നുരാത്രി വസിച്ചോരനന്തരം
പാങ്ങായി മരുവുന്ന മങ്ങാട്ടുവീരൻനാട്ടിൽ
വാങ്ങിനാരഭിമാനഹാനിയും നിരൂപിച്ചു.
ബന്ധുക്കൾ നമുക്കിനിയാരുള്ളതെന്നുള്ളതും
ചിന്തയായ് രാമവര്‍മ്മർ മേവീടും കാലത്തിങ്കൽ
വീരകേരളനൃപൻ മന്ത്രികളോടും കൂടി
പാരാതേ നിരൂപിച്ചു തന്നനന്തരവനായ്
ചാഴിയൂരരചനെദ്ദത്തുകൊൾകയും ചെയ്തു
കോഴകൂടാതേ കുറഞ്ഞോരുനാൾ ചെന്നശേഷം
വാനവർപുരിപുക്കു വിരകേരളനൃപൻ
വാണിതു മൂപ്പു പിന്നെച്ചാഴിയൂരരചനും.
വൻപടയോടു ശിവപേരൂർ വാഴുന്ന കാലം
വൻപരാകിയ മൂത്തതാവഴിനൃപന്മാരും
ചൊല്ലെഴും മണക്കുളത്തുള്ള നമ്പിടിതന്നെ-
യല്ലലും തീര്‍ന്നു കണ്ടു വൃത്താന്തം കേൾപ്പിച്ചപ്പോൾ
വാട്ടമുണ്ടാകവേണ്ടാ മാനസത്തിങ്കലൊരു
കൂട്ടു ഞാനുണ്ടെന്നതു പറഞ്ഞു നമ്പിടിയും
ചൊല്ലെഴും പൂന്തുറേശൻ പാങ്ങുണ്ടു തനിക്കെന്നു
തള്ളലോടതുകേട്ടു മൂത്തതാവഴിമന്നൻ
തെക്കുംകൈലാസമായ തൃശ്ശിവപേരൂർച്ചെന്നു
വെക്കത്തിൽപ്പടകൂട്ടി ചാഴിയൂർ മന്നനോടു
പിൻതുണ തനിക്കൊരു നമ്പിടിയുണ്ടെന്നുള്ള
ചിന്തനം മനതാരിലേറ്റവും മുഴുക്കയാൽ
ചാഴിയൂരരചനും മൂത്തതാവഴിക്കോനും
കോഴകൂടാതെ പടതുടര്‍ന്നോരനന്തരം
നമ്പിടി നായന്മാരോടൊന്നിച്ചു ചേര്‍ന്നീടിനാൻ
വൻപെഴും ശിവപേരൂരങ്ങാടി തന്നിലപ്പോൾ
ചാഴിയൂരരചൻെറ ചേവകർ കണ്ടു വെടി
പാഴിലല്ലെന്നുവച്ചു നമ്പിടിതന്നെക്കൊന്നു.
ചിന്തിച്ചാനതുനേരം മൂത്തതാവഴിമന്നൻ
ബന്ധുവായ്നമുക്കുപകാരാര്‍ത്ഥം പടയോടും
അന്തരാ വന്നാൻ മണക്കുളത്തിലരചനും;
അന്തമാക്കിനാരവർ ചിന്തയിൽ നിന്നിക്കാലം.
പാങ്ങിനി നമുക്കാരുമില്ലല്ലോ പടയ്ക്കിപ്പോൾ;
വാങ്ങുകേയുള്ളുവെന്നു വാങ്ങിച്ചു പെരുമ്പട.
എന്ന വാർത്തകൾ കേട്ടു കുക്കുടക്കൊട്ടുനാഥൻ
തന്നുടേ മന്ത്രികളുമായൊത്തു നിരൂപിച്ചു:
നമ്മുടേ കൂറ്റനായ നമ്പിടിതന്നെക്കൊന്നു
നന്മയോടമരുന്ന വൈരികൾ തന്നോടു നാം
വെട്ടണം പടയിനി നമ്മുടേ മണക്കുളം
പെട്ടൊരു ശിവപേരൂർ കിട്ടുവോളവുമെന്നു
ചിന്തിച്ച മരുവുമ്പോൾ മൂത്തതാവഴിമന്നൻ
പൂന്തുറേശനെക്കണ്ടു വൃത്താന്തം കേൾപ്പിച്ചപ്പോൾ
ബന്ധു ഞാനുണ്ടു നാടുവാഴിപ്പേനെന്നിങ്ങനേ
ചിന്തിച്ചു ചൊല്ലി മാനവിക്രമനരപതി.
വൻ പടകൂട്ടിപ്പട ഭാവിച്ചങ്ങിരിക്കുംപോൾ
വൻപൻ ചാഴിയൂർവാഴും മന്നനും മുടിഞ്ഞള്ളി.
ഇക്കാലം തരം പടവെട്ടുവാനെന്നോര്‍ത്തുടൻ
മുഷ്കോടു പൂന്തുറേശൻ വൻപടകൊണ്ടുവന്നു
കാലൻ കാലനായ ശങ്കരൻ മേവും തെക്കും
കൈലാസമായ ശിവപേരൂര്‍ക്കു മടിയാതെ.
അക്കാലം പെരുമ്പടപ്പിങ്കലേ പിറന്നുള്ളു
ചൊല്ക്കൊണ്ടൊരുർവ്വീശരും വൻപടജാലങ്ങളും
രാഘവനെന്നുപേരായുള്ള വാഴാക്കോയിലും
പോർകരിയമൻ പാലിയത്തുമേനവൻ താനും
അരിയതിട്ട മുരിയമംഗലമൊരുമിച്ചു
വാരിധി ഗിരിരാജനോടമർചെയ്യുംപോലെ
കുന്നിക്കുപോലും പോരിന്നേതുമേ വഴുതാതെ
മൂന്നുനാലഞ്ചുവര്‍ഷം കഴിഞ്ഞോരനന്തരം
നിന്നിനിപ്പൊറുക്കരുതെന്നുടൻ നിരൂപിച്ചു
അന്നു രാഘവൻകോയിലമ്മതമ്പുരാനെയും
കൊണ്ടഥ പുക്കു നല്ല കൊച്ചിയിൽ കോയിലക-
ത്തിണ്ടലും തീര്‍ന്നു വാണു ബന്ധുക്കളോടും കൂടെ.
ചൊല്ലെഴും പാലിയത്തുമേനോനും പടവാങ്ങി -
ച്ചല്ലലും തീര്‍ന്നുകൊണ്ടു മംഗലമകംപുക്കു.
പൂന്തുറേശൻ പടവരവു തടുപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചു കല്പിച്ചിതു
വീരിയംപൂണ്ട കരപ്പുറത്തേഴായിരവും
നേരോടേയെഴുപത്തിരണ്ടു മാടമ്പികളും
പത്തെണ്ണം നാലിൽപെരുക്കിട്ടൊരുരണ്ടുംകൂടി-
യൊത്തെണ്ണീടുമ്പോളെണ്ണമുള്ള മേനവന്മാരും
ഒത്തു മറ്റുള്ള ബന്ധുജനത്തിനോടുകൂടി-
ദ്ദത്തുകൊള്ളുവാൻ വെട്ടമന്നനെച്ചെന്നു കണ്ടു.
കാര്യങ്ങളോരോതരം കേൾപ്പിച്ച നേരത്തിങ്കൽ
കാരിയക്കാരന്മാരും വള്ളവർകോനും കൂടെ
ഓരോരോ കാര്യങ്ങളെച്ചിന്തിച്ചു നരപതി
പാരതിൽ പുകഴ്പൊങ്ങും വീരിയമാടത്തിങ്കൽ.
ചോതരക്കൂറെന്നു പേരാകിയ സ്വരൂപത്തിൽ
കാതലായുള്ള ജനം വന്നപേക്ഷിച്ചമൂലം
ചെല്ലാഞ്ഞാൽ മതിപോരായെന്നതുതന്നെയല്ല;
ചൊല്ലെഴും പൂന്തുറേനെപ്പേടിച്ചെന്നതും വരും.
എല്ലാറ്റെക്കൊണ്ടുമിനി വന്നവരോടുകൂടി-
ച്ചെല്ലണം പെരുമ്പടപ്പിങ്കലെന്നുറച്ചിതു.
ചൊല്ലീതു വെട്ടമന്നൻ തന്നനന്ത്രവരോടു
എല്ലാരും കേൾക്കെ "ച്ചിലർ പോകണം മാടത്തിങ്കൽ.
വെട്ടിക്കൊന്നിട്ടും വെട്ടിച്ചത്തിട്ടും മടിയാതെ
വെട്ടമെൺകാതംപോലെ രക്ഷിപ്പിനവിടവും.
ക്ഷത്രിയകുലത്തിങ്കൽ പിറന്നുള്ളരചന്മാർ
ശക്തരല്ലാതെ മുന്നമില്ലെന്നു ധരിക്കണം.
ആജിയിൽ മരിക്കയുമാശ്രിതരക്ഷണവും
വ്യാജമെന്നിയേ ശത്രുസംഹാരപ്രവൃത്തിയും
ബാഹുജധര്‍മ്മമെന്നു വേദശാസ്ത്രത്തിൽ ചൊല്ലൂ
എന്നതിന്നൊരു വിഘ്‌നം വന്നെന്നാലവർകൾക്കു
പിന്നെ നിര്യാണംവന്നാൽ നരകം ചിരകാലം.''
മന്നവന്മാരോടിത്ഥമരുളിച്ചെയ്തു മന്നൻ
പിന്നെയും ദത്തുകൊൾവാൻ വന്നവരോടു ചൊല്ലി.
"നീതിയേറിന നിങ്ങളെല്ലാരും കേൾക്കാനായി-
ട്ടാദരവോടു ഞാനുണ്ടൊന്നു ചൊല്ലുന്നിതിപ്പോൾ.
ചോതരക്കൂറെന്നൊരു കൂറിനേ നിരൂപിച്ചും
ചേതസി പെരുമ്പടപ്പിൽ സ്വരൂപത്തെയോര്‍ത്തും
ജാതിയൊന്നെന്നതോര്‍ത്തും വന്ന നിങ്ങളെന്നോര്‍ത്തും
ചേതസി തന്നീടുന്നിതെന്നുടേയുണ്ണികളെ
നല്ലതു ചൊല്ലിദ്ദോഷംവിക്കിപ്പണ്ടുപണ്ടേ-
യുള്ള മര്യാദപോലെ നടത്തിക്കൊള്ളണമേ
മാനത്തിന്നൊരു കടുകളവും നീങ്ങുമെന്നു
മാനസതാരിൽ നിങ്ങളാരുമോര്‍ക്കയുംവേണ്ടാ
വെട്ടവരെന്നാക്കീര്‍ത്തിയെട്ടുനാട്ടിലും ശ്രുതി
വിട്ടുവാങ്ങുമാറില്ല പടയ്ക്കും പുറകോട്ട്
പെരികേ വൈകിക്കേണ്ടായെല്ലാര്‍ക്കും ഗുണ"മെന്നാ
യരുളിച്ചെയ്തു വിടമtളി വെട്ടവർകോനും
തൊഴുതോരനന്ത്രവന്മാരെയും കരംകൊണ്ടു
തഴുകി മാർവിൽച്ചേര്‍ത്തു പോവാനായ നിയോഗിച്ചാൻ.
വന്ന ചേവകരോട്ടം മന്ത്രികളോടും പോയി–
ച്ചെന്നമ്മതമ്പുരാനെക്കൈവണങ്ങിനാരവർ.
കൌരവരിപുകുലവംശസംഭവന്മാരാം
ഐരൂർമന്നരുംകൂടിദ്ദത്തുപൂക്കനന്തരം
വൈരം കുന്നലക്കോനോടുള്ളതു നിരൂപിച്ചാൽ
ചേരും തക്കമാമിതെന്നുള്ളിലേ കുറിക്കൊണ്ടു
സ്വൈരമായെല്ലാവരുമൊന്നിച്ചു യഥാക്രമം
പൌരന്മാർ ചൊല്ലുംവണ്ണം നാടതു വാണീടിനാർ.
നന്മക്കളിന്നെനിക്കിങ്ങിവരെന്നരുൾചെയ്തു
തന്നാടു രക്ഷിപ്പാനായ് കല്പിച്ചു ജനനിയും
പാലിയത്തമര്‍ന്നീടും മന്തിരി വിരുതനും
കാലം വൈകാതെ രാഘോൻകോയിലുമൊരുമിച്ചു
തെക്കുംകൈലാസം വാഴും കുന്നലമന്നനോടു
ശങ്കയും നീക്കിപ്പടവെട്ടിച്ചു നിര്‍ത്തീടിനാൻ.
കുന്നിനും കടൽക്കും താൻ നാഥനാം വടചരൻ
നിന്നൊരു പ്രകാരേണ അടുത്താനെന്നേ വേണ്ടു
അങ്ങു പോരിരുപുറം ചെയ്തതിലൊരുപുറം
ചാഞ്ഞുപോകയില്ലെന്നു കേൾവിയും മുഴുത്തപ്പോൾ
അടുത്തു വെൺപലേശന്മാരതിനാശം തീര്‍പ്പാൻ
തടസ്സം പറഞ്ഞുടനടങ്ങി നാടുപുക്കു
ഏറനാടരും പെരുമ്പടപ്പുമൊരു പോലെ
നിരന്നു കുന്നലക്കോൻ വാണിതു തന്റെ നാട്ടിൽ
വാഴണമെന്നു വെൺപലേശഭൂപാലരുടേ
കോഴ കൂടാത വാക്യംകേട്ടലമലേശനും
ത്രിശ്ശിവപേരൂർക്കോയിലകവും ചുട്ടുപൊട്ടി-
ച്ചാശ്ചര്യം വരുമാാറു വാങ്ങിച്ചു പെരുമ്പട
വന്‍പരില്‍ മുമ്പേറുന്നവെണ്‍പലമന്നവരും
വന്‍പോടുകൂടെപ്പുക്കു വെണ്‍പലനാടുതന്നില്‍
ചൊല്ലെഴും ശിവപേരൂരായിതു പെരുമ്പട-
പ്പല്ലലും തീനന്നു പടക്കൂട്ടവുമൊരുമ്പെട്ടു
വെട്ടമന്നരുമൈരൂർമന്നരുമൊരുമിച്ചു
വെട്ടിച്ചു വടചരനോടു വൻപടയന്നു.
മംഗലരായ ബന്ധുഭൂപര്‍ക്കും തെളിഞ്ഞിതു
ചങ്കരൻകോതമുമ്പായുള്ളിടപ്രഭുക്കൾക്കും.
നാല്പത്തിരണ്ടു പട്ടോലക്കാര്‍ക്കും തെളിയവേ
കെല്പോടു ദത്തരായ മന്നവർ വാഴും കാലം
ചൊല്ലെഴും പുറത്തുകാൽമന്നവൻ നിയോഗത്താൽ
വല്ലഭമോടു ജനരാലാം പറങ്കിവന്നു
കൊച്ചിയും മറ്റും പല കോട്ടകൾ രക്ഷിപ്പാനായ്
മെച്ചമേറിന മാടഭൂപതിതന്നെക്കണ്ടു.
സമ്മാനിച്ചവൻ പൊന്നും വെള്ളിയും പട്ടുകളും
നന്മയേറിന പനിനീരോടു ചന്ദനവും
കാഴ്ചയും വച്ചു നല്ല കൊച്ചിയിൽക്കോട്ടതന്നിൽ
വിശ്വാസത്തോടുകൂടെ വാണിതു സുഖത്തോടേ.
ദേവേന്ദ്രസമനായ വെട്ടമന്നവൻ താനും
കേൾവിപൊങ്ങിനെ പെരുമ്പടപ്പിൽ മൂപ്പുവാണു
ദേവദേവേശപ്രിയശ്രേഷ്ഠഭൂപരിപാലൻ
ദേവനാരായണരും പറങ്കിതാനും പിന്നെ
വിണ്ടലർകുലമതുമടക്കി മരുവീടും
വിണ്ടണിക്കോട്ടു വാഴും മന്നനുമൊരുമിച്ചു
ഇണ്ടലും തീര്‍ന്നുകൊണ്ടു തന്നുടേനാടമ്പത്തി-
രണ്ടുകാതവും പാലിച്ചരചൻ വാഴും കാലം
കുന്നലക്കോനോരോരോ ദേശത്തെയടക്കിനാൻ
കുന്നിക്കു കുറയാതെ മാറ്റാരേ മടക്കുമ്പോൾ
ഏറെ ഞാൻ പല വാക്കു വെറുതെ ചൊല്ലേണമോ-
ഏറനാടരും പെരുമ്പടപ്പുമൊരുപോലെ,
വൈരസ്യമുണ്ടായ്‍വന്നു കുന്നലനൃപനേറ്റം
വീര്യത്താൽ തന്നോടൊപ്പം പോർ ചെയ്യുന്നതുമൂലം
നല്ലോരു കലഹവും കല്പിച്ചു പൂന്തുറേശൻ
ചൊല്ലെഴുമൈരൂർനൃപർ വാഴുന്ന കൂറും ബലാൽ
പാടു പാടൊരുപുറം തീവെയ്ക്കുന്നതുകണ്ടു
വാടിയങ്ങിരിക്കയില്ലെങ്ങുമേ വീരന്മാർകൾ
ചാടിവന്നിടുന്നേരം വെട്ടിക്കൊല്ലുകവേണം
മാടമന്നനേയെന്നു വൻപടയയച്ചിതു.
രാമനോടൂടേ ഖരദൂഷണർ ചെല്ലുംപോലെ
രാമവര്‍മ്മര്‍ക്കു നേരേ വന്നിതു പെരുമ്പട
വരുന്ന വൈരികളെക്കണ്ടോരുനേരത്തിങ്കൽ
ഇരുന്ന രാമവര്‍മ്മരെഴുന്നേറ്റിതു മെല്ലെ
നോക്കി ഞാനിരിക്കയില്ലെന്നുകല്പിച്ച തന്റെ
നീക്കം കൂടാത പടയൊടു ചെന്നേറ്റനേരം
ഘോഷമായ്‍വന്നിതല്ലോ യുദ്ധവുമതുകാലം
ശേഷിച്ചീടാതെ പടയൊക്കെപ്പെട്ടതിൻശേഷം
കുക്കുടക്കോട്ടുനാഥൻ മാനവിക്രമൻപട
കുക്കുടം പൊരുംപോലെ പൊരുതു ചെല്ലുന്നേരം
ഐരൂർ നിന്നിട്ടു ദത്തുപുക്കോരു രാമവര്‍മ്മർ
ശൌര്യവാരിധിതന്നെ വെട്ടിക്കൊന്നറിയാതെ
കട്ടിൻമേൽ വച്ച നല്ല പട്ടുകൊണ്ടുടൽമൂടി
ഒട്ടും വൈകാതെയൊത്തനിലത്തു വച്ചാരല്ലോ
എന്ന വാര്‍ത്തകൾ വെട്ടംതന്നീന്നു ദത്തുപുക്ക
മന്നൻ പെരുമ്പടപ്പിലിളയ നരപതി
തന്നോടു ദൂതന്മാർകൾ ചെന്നറിയിച്ചശേഷം
വന്നുടൻ തന്റെ തമ്പിതന്നുടേ ശവം കണ്ടു
ചത്തതു മൂത്തവനെന്നോര്‍ത്തു സോദരകാര്യം
പത്തിരുപതു വലംവച്ച കുമ്പിട്ടു കൂപ്പി
മടിയിൽ തലയെടുത്തുടനേ വെച്ചു കേണു:
"മടികൂടാതെ വെട്ടി മരിച്ച വീരനാകും
അനുജാ നിന്നെയിനി ഞാനേതുനാളിൽ കാൺമൂ?
ഞാനല്ലോ മുൻപിൽ മരിച്ചീടുവാനവകാശം;
പിന്നാലെ നീയെന്നല്ലോ ഞാൻ നിനച്ചിരുന്നതും;
മുന്നേ നീ മരിച്ചതു കുറ്റമല്ലെന്നേ വേണ്ടൂ!''
ഇത്തരമരുൾ ചെയ്തു ദുഃഖിച്ചു നൃപവരൻ
ചിത്തമോദേന തമ്പിതന്നുടൽ തഴുകിയും
കണ്ണീരുമനുജന്റെ ദേഹത്തിൽ നിന്നു വരും
പുണ്ണീരും കരംകൊണ്ടു തുടച്ചു പകയരോ-
ടെണ്ണില്ലാതോളം വരും കോപാവശതയോടും
എന്നെയുമുണ്ണിയേയും ഒന്നിച്ചിട്ടടക്കണം
പിന്നെയുള്ളവരെന്നു മന്നവനരുൾചെയ്തു
ചെന്നുടൻ കുന്നലക്കോൻതന്നുടേ പടയൊട്ടു
കൊന്നതു പറവതിനെത്രയും പണിയത്രെ.
കൂടെപ്പോയവർ പടവെട്ടിച്ചത്തതിൻശേഷം
കൂടലർകാലനായ മന്നവൻ കോപത്തോടേ
കാരണമായ വെട്ടത്തും പെരുമ്പടപ്പിലും
കാരണമായോർകളെ വന്ദിച്ചു നടേതന്നെ
ആദരവോടു പരദേവതമാർകളേയും
ചോതരക്കൂറിനേയും വന്ദിച്ചു വഴിപോലെ
ചിത്തത്തിൽ ഗുരുവിനെച്ചിന്തിച്ചു തൊഴുതുടൻ
പ്രത്യേകം മറുതലതന്നെയും വഴങ്ങിട്ടു
തന്നുടേ വാളും പൊന്നാലെഴുത്തൻ പരിശയും
കണ്ണിൽ തീ ചിതറവേയെടുത്തു മടിയാതെ
വേഗത്തിൽ പുലിപോലെ പാഞ്ഞെടുക്കുന്നനേരം
വയ്ക്കൊല്ലേ വെടിയെന്നു മന്നവനരുൾചെയ്തു.
"ഏകാകിയായിവരുമെന്നോടുനിങ്ങളിലും
ഏകൻ വന്നുടൻ വെട്ടിക്കൊല്ലണമതേയാവൂ."
ഇങ്ങനേ ചൊല്ലി വെട്ടുതട്ടിക്കുന്നതുനേരം
അങ്ങോടിങ്ങോടു പാഞ്ഞു കുന്നലനൃപസൈന്യം
പിന്നെയും നരവരൻ പിന്നോക്കിൽ വാങ്ങിപ്പോന്നി-
ട്ടുന്നതമരത്തിന്റെ തണലുമേറ്റുനിന്നു.
ഇങ്ങനെയെട്ടുപത്തു പ്രാവശ്യം കഴിഞ്ഞിതു
അങ്ങോട്ടുചെന്നുമുടൻ വെട്ടിയും വാങ്ങിപ്പോന്നും
ഏറിയ പടകളേ രാജാവുതന്നേ കൊന്നു;
ഏറനാടരും പാരം വലഞ്ഞാരതുനേരം.
മാനവവീരൻ മിഴി ചുമന്നു മറിഞ്ഞിതു
മാനവിക്രമൻപട വിറച്ചു ചമഞ്ഞിതു:
വൈനതേയനെക്കണ്ട നാഗങ്ങളെന്നപോലെ;
വാനവർകോനെക്കണ്ട ശൈലങ്ങളെന്നപോലെ
കൊളരിതന്നെക്കണ്ട കുംഭികളെന്നപോലെ;
വ്യാളവീരനെക്കണ്ട മണ്ഡൂകജാലം പോലെ;
വാരിധിതന്നെക്കണ്ട മയിൽക്കൂട്ടത്തേപ്പോലെ;
ശ്രീരാമൻ തന്നെക്കണ്ട രാക്ഷസരെന്നപോലെ;
ജാമദഗ്ന്യനെക്കണ്ട ക്ഷത്രിയരെന്നപോലെ;
ഭീമദുര്‍ഗ്ഗയെക്കണ്ട സുംഭാദികളെപ്പോലെ;
ഭാരതയുദ്ധത്തിങ്കൽ ഫൽഗുനൻ തന്നെക്കണ്ട
വീരതകലര്‍ന്നീടും കൌരവന്മാരെപ്പോലെ,
മന്നവനതുനേരമുച്ചത്തിലരുൾചെയ്തു:-
"കുന്നലക്കോനോര്‍ക്കുറ്റ തന്നുടേ നാടുതന്നിൽ
എന്നോടു നേരേനില്പാനൊരുവരില്ലാതായോ?''
എന്നതുകേട്ടു ചീറിനിന്നതികോപത്തോടേ
പറക്കും പക്ഷിപോലെ ചാടീതു മന്നൻ മുമ്പിൽ
പാറനമ്പിയും തന്റെയായുധത്തോടുംകൂടെ
നന്നായി കണ്ടുവെന്നു മന്നവനരുൾചെയ്തു.
നന്നായി നമുക്കിനി വെട്ടുകതന്നേവേണ്ടൂ.
നാലുവാൾ തമ്മിൽ നോക്കി വിലകിയതുനേരം
കാലലോകത്തെപ്പുക്കു നമ്പിയെന്നറിഞ്ഞാലും.
പിന്നെയപ്പടക്കൂട്ടം തന്നിലേ കടന്നുടൻ
മന്നവൻ കൊന്നുകൊന്നുവീഴ്ത്തിനാനതുനേരം
ചാകാത ജനമൊക്കെയോടിനാർ പേടിയോടേ
ചാകേണമെനിക്കെന്നു മന്നവനടുക്കുമ്പോൾ
വാട്ടമെന്നിയേ പത്മവ്യൂഹത്തിൽ പുക്കുകൊണ്ടു
കൂട്ടമേ രിപുക്കളേയർജുനി കൊല്ലുംപോലെ;
സുംഭന്റെ പടക്കൂട്ടം തന്നിലേ കടന്നുടൻ
വൻപെഴും കാളി കൊലചെയ്തീടുന്നതുപോലെ;
കൌരവരുടേ പടതന്നിലേ പൂക്കുകൊണ്ടു
ഗൌരവമുള്ള ഭീമസേനൻ കൊല്ലുന്നപോലെ;
അരചന്മാരായുള്ള ക്ഷത്രിയസമൂഹത്തെ
പരശുരാമൻ കൊലചെയ്തീടുന്നതുപോലെ;
മാരുതി തോരണത്തിൽ പൂക്കമർചെയ്തപോലെ;
നേരേ മന്നവൻ കൊലചെയ്തുടൻ മുടിക്കുന്നു
ചോരകൾകൊണ്ടു നന്നായ്കളിച്ചു തുടങ്ങിന
ശൂരനാം നരപതി വെട്ടുന്ന വെട്ടേല്ക്കയാൽ
നിന്നുടൻ നിരൂപിച്ചു പൂന്തുറന്നൻപട-
യിന്നിനിപ്പൊറുക്കരുതാര്‍ക്കുമേ നമുക്കിപ്പോൾ.
കൊന്നുകൊൾവാനും കഴിവേതുമേ കണ്ടതില്ല
കൂട്ടത്തിൽ പുക്കമൂലം വയ്ക്കരുതല്ലോ വെടി.
ഒട്ടത്തിൽ വെട്ടുകൊണ്ടു ചാകുമാറായല്ലോ നാം.
വക്കാണം കഴിക്കണം വൈകരുതിനിയെന്ന-
ങ്ങുൾക്കാമ്പിൽ വന്ന ശോകം നീക്കിക്കൊണ്ടെടുത്തുടൻ
അടുത്തു വെട്ടും കുത്തും കൊടുത്താരെടുന്നവേണ്ടു
ഇറ്റിറ്റുവീഴും ചോര വടിച്ച നൃപവരൻ
പറ്റലർ തന്നെക്കണ്ടു പാഞ്ഞുപാഞ്ഞെടുക്കുമ്പോൾ
തെറ്റെന്നു വെട്ടും കുത്തുമേറ്റവനിയിൽവീണു
ശത്രുക്കളെല്ലാം പിന്നെ സമ്മാനിച്ചരചനെ
വൃത്തി നാഥന്മാർ പണ്ടു ചെയ്തിട്ടില്ലിതുപോലെ
യുദ്ധമെന്നുടൻ വിളിച്ചേവരും ചൊല്ലിപ്പിന്നെ
മൃത്യുവിന്നരചന്റെ ദേഹവും കൊടുത്തിട്ടു
ശേഷമുള്ളരചന്മാർ ശേഷക്രിയയും ചെയ്തു
വൈരം കുന്നലക്കോനോടുണ്ടായി മരുവിനാർ
ശേഷം ചൊല്ലുവാൻ പണിയെന്നതങ്ങറിഞ്ഞാലും;
തോഷംപൂണ്ടിരുന്നു കൊണ്ടീടിനാരക്കാലമേ.
പടപ്പാട്ടു പ്രഥമപാദം സമാപ്തം.
ദ്വിതീയപാദം
"മിഞ്ചിത്തരുവൻ ഞാൻ പഞ്ചസാരപ്പൊടി
നെഞ്ചിൽ തെളിവോളം പഞ്ചവര്‍ണ്ണത്തത്തെ!
കൊഞ്ചിക്കുഴഞ്ഞുടനഞ്ചാതെ ചൊല്ലു നീ
എഞ്ചിത്തമെല്ലാം തെളിയുമാറിന്നിയും.''
ചൊല്ലിത്തരുവതിനേറെപ്പണിയുണ്ടു
നല്ല ജനങ്ങടെ മുമ്പിൽ നിന്നിട്ടിപ്പോൾ;
എന്നാലുമൊട്ടതിൻ ശേഷം ഞാൻ ചൊല്ലുവൻ;
എന്നാലിനിയായതെല്ലാരും കേട്ടാലും.
മന്നരിൽമന്നരിരുവർ മുടിഞ്ഞതിൽ
പിന്നെയും കുന്നലക്കോനോടിളയാതെ
വൻപടകൂട്ടി വെട്ടിച്ചു പെരുമ്പട-
പ്പമ്പും രൂപവരന്മാരെന്നറിഞ്ഞാലും
നാടു വേർപെട്ടു മരുവും മനുവര-
നാടലോടു നിരൂപിച്ചു മനന്തന്നിൽ
"മന്നര്‍ക്കു കൊണ്ടും കൊടുത്തുമുണ്ടായ്‍വരും
എന്നല്ലോ ചാര്‍ച്ചയും ചേര്‍ച്ചയുമാകയാൽ
ബന്ധുക്കളിൽ വച്ചു മുമ്പായി മേവീടു-
മുത്തരകൂറായ മന്നവൻ തന്നെയും
ചെന്നിനിക്കണ്ടിട്ടു വേണം മടങ്ങുവാൻ."
എന്നോര്‍ത്തു മന്നരിൽമന്നൻ പുറപ്പെട്ടു
വെൺപലമന്നനെച്ചെന്നു കണ്ടന്നേരം
കമ്പമൊഴികയെന്നാദിത്യവര്‍മ്മരും
നന്നായരുൾചെയ്തിരുത്തിയതുകാലം
നന്നാകും മേലിലെന്നോര്‍ത്താനരചനും
വെൺപലമന്നവർ രണ്ടുപേരും പിന്നെ
വമ്പനായുള്ളോരു കുന്നലമന്നനും
നല്ല പടിഞ്ഞാറ്റുകൂറുമിളങ്ങള്ളൂർ
നല്ല രണമറിയും നരവീരനും
പാങ്ങായിതു മൂത്തതാവഴി മന്നര്‍ക്കു
പാങ്ങു വെട്ടത്തരചര്‍ക്കുള്ളതും കേൾപ്പിൻ.
വൻപെഴുമന്തണർ നാഥനായുള്ളോരു
ചെമ്പകമന്നവനും പുറത്തുകാലും
വിണ്ടണിക്കോട്ടവും വള്ളുവർമന്നനും
ഇണ്ടലൊഴിഞ്ഞൊരു പാങ്ങായി മേവിനാർ
വൻപൻ പുറത്തുകാൽ തന്റെ കരുത്തിനേ
വൻപോടടക്കുവാൻ തക്കോരു ബന്ധുക്കൾ
അൻപോടിതാരെന്നു കാണാഞ്ഞു ഖേദിച്ചു
മുമ്പിലേ താവഴിയിൽ പിറന്ന നൃപൻ
വെൺപലനാട്ടിലിരിക്കുന്ന കാലത്തു
അൻപോടു കേട്ടോരു കിംവദന്തി മുദാ
കുംഭഞ്ഞിയെന്നൊരു കൊമ്പൻ കൊലയാന
വൻപോടു വാഴുംപ്രകാരം മനോഹരം
അൻപരിലൻപു സംപത്തു ഗാംഭീര്യവും
വൻപരിൽമുൻപു വൻഭീരങ്കിയും പട-
ക്കോപ്പുകൾ വൻപെഴും കപ്പലുമര്‍ത്ഥവും
കല്പനാശക്തിയുമിബ്ഭുവനാന്തരേ
സൂര്യസോമാവധി ശൌര്യവീര്യഗുണ-
കാര്യമര്യാദപൂണ്ടേഷ ദ്വീപാന്തരേ
എന്നുകേട്ടുന്നു രാമേശ്വരം പുക്കുടൻ
വൻനദിയും കടന്നാകുലം കൂടാതെ
വീരിയംചേർമൂത്തതാവഴിയിൽ വീര-
കേരളമന്നവൻ ചെന്നു കണ്ടീടിനാൻ.
ലങ്കേശതുല്യനാം ലന്തേശനക്കാലം
ശങ്കയും കൈവിട്ടു മന്ത്രികളുമായി
ചെങ്കതിരോൻ നൃപനെച്ചെന്നു കണ്ടിതു
ചെങ്കതിരോൻകുലനായകനെപ്പോലെ
കണ്ടു പരദേശി കൊണ്ടാടിയെത്രയും
മണ്ടിയണഞ്ഞുപിടിച്ചു പൂണ്ടീടിനാൻ
കണ്ടാൽ മനോഹരമായ കസേരയിൽ
കൊണ്ടേയിരുത്തിയിരുന്നു താനും പിന്നെ
മാര്‍ഗ്ഗപീഡാ ശത്രുപീഡ പൈദാഹാദി
പോക്കി നൽസൽക്കാരസൌജന്യവാക്കുകൾ-
''എന്തൊരുബന്ധമിങ്ങാഗതനായതു-
മെന്തു സിദ്ധാന്തമെന്നാൽ വരേണ്ടുന്നതും?
അന്തരമില്ലരുളീടുകിൽ നല്കുവൻ;
ലന്തയെന്നല്ല പേരല്ലെങ്കിൽ നിര്‍ണ്ണയം,"
നല്ലവാക്കിത്തരം ചൊല്ലി മെല്ലെന്നുടൻ
തെല്ലുനേരം പാര്‍ത്തതുകണ്ടു മന്നവൻ
താനന്നൊരാനന്ദപീയൂഷവാരിയിൽ
താണങ്ങു പൊങ്ങി നിവിര്‍ന്നു ചൊല്ലി മുദാ
"സന്തതമന്തരാ ചിന്തയിലുള്ളതി-
ങ്ങെൻദോഷം പോയിതു ലന്തേശവാക്കിനാൽ.
സാധിപ്പതിന്നുണ്ടു കാര്യം പലതതു
ബോധിപ്പതിന്നു പറവൻ കേട്ടീടുക.
ബാധിപ്പതിന്നു ശത്രുക്കളേയൊക്ക
ബോധിച്ചിരിക്കുന്ന മാടത്തിൻകൂറതിൽ
താവഴിയഞ്ചുണ്ടതഞ്ചിലും മൂത്തതു
നാമിതുപിന്നെയിളേതാവഴിയുണ്ടു
ചോതരക്കൂറിൽപ്പെരുമ്പടപ്പായതും;
ചേതസാ മൂന്നാമതു മുരിങ്ങൂരല്ലോ;
ചാഴിയൂർപിന്നെ നാലാമതഞ്ചാമതു
കോഴകൂടാത പളളൂരുത്തികേവലം.
എന്നതിലന്നിളേ താവഴിയിലുള്ള
മന്നവര്‍ക്കില്ലാഞ്ഞു സന്തതിയാകയാൽ
ഞങ്ങളെദ്ദത്തുവച്ചിട്ടവർ വാനിടം
മംഗലമോടു പുക്കോരവസ്ഥാന്തരെ
ഛിദ്രവും ശത്രുവും ബന്ധുക്കളും ചില
സിദ്ധാന്തവും കൊണ്ടു നാടുവേർപെട്ടു ഞാൻ.
ചത്തു രക്ഷിച്ച പറങ്കിയും കൈവിട്ടു
ശക്തിയുള്ളോർ ചിലർ നാടുമടക്കിനാർ.
ബന്ധുക്കളായ്ച്ചിലരുണ്ടവര്‍ക്കു പിന്നെ-
പ്പൂന്തുറമന്നനാം വൈരിക്കുമാമല്ല
ഞങ്ങളേ വാഴിപ്പതിന്നു പുറത്തുകാ-
ലങ്ങേപ്പുറമെന്നതുകൊണ്ടറികെടോ.
കൊച്ചിയിൽക്കോട്ട പിടിച്ച പറങ്കിയെ-
ത്തച്ചിറക്കീടുകിൽ കാര്യസാധ്യംവന്നു
വൃത്താന്തമിത്തരം കേട്ടു ലന്തേശനും
ചിത്തേ നിരൂപിച്ചരച്ചു മടിയാതെ.
"ശത്രുവായുള്ളവരെക്കൊലചെയ്തുടൻ
വൃത്തിയടക്കി വാഴിക്കുന്നതുണ്ടു ഞാൻ."
എന്നുപുറഞ്ഞവരെല്ലാവരുംകൂടെ
കുന്നലക്കോനെയും ചെന്നു കണ്ടീടിനാർ
അപ്പോഴരുൾ ചെയ്തു കുന്നലമന്നവൻ.
"കെല്പോടു ഞാൻ കരയ്ക്കേല്പൻ പട; പിന്നെ
കപ്പലൂടെ ലന്തവേണം കടലിലും;
വെൺപലമന്നവരാറ്റുപുഴയിലും;
ചുററിയടുക്കുമ്പേഴൊന്നുകിൽ ചത്തിടും;
പറ്റലരല്ലെങ്കിൽപ്പോമൊളിച്ചെങ്ങാനും;
രണ്ടുമല്ലെങ്കിൽ മൂന്നാമതവർ നമ്മെ -
ക്കണ്ടറിഞ്ഞീടുമെന്നുള്ളതും നിര്‍ണ്ണയം.
പിന്നെ വേണ്ടുംവണ്ണം കല്പിച്ചുകൊണ്ടിടാം.
ഒന്നും വിഷമങ്ങളായ്‍വരാ"യെന്നല്ലോ.
കുന്നലക്കോൻ താനരുൾചെയ്തതു തന്നെ
നിന്നവരൊക്കവേ കേട്ടു തെളിഞ്ഞുടൻ
അങ്ങനേയെന്നു കല്പിച്ചു പിരിഞ്ഞുടൻ
അങ്ങനെതന്നെയടുത്താരെന്നേ വേണ്ടൂ.
പിന്നെയുണ്ടായ കുഴപ്പങ്ങൾ ചൊല്ലുവാൻ
എന്നാലസാദ്ധ്യമമെന്നേ പറയാവൂ.
വെട്ടമന്നര്‍ക്കു തുണയാം പറങ്കിയും
വെട്ടിയടക്കിയഴിക്കോടതക്കാലം.
ഇട്ടു ചിറാമ്പിയും വാടകിടങ്ങെല്ലാം
വെട്ടമല്ലെന്നായി കുന്നലമന്നനും
ചെന്നഴിഞ്ഞന്നാളിലേതും മടിയാത
വന്ന പറങ്കിയേ മാനിച്ചരചനും
അന്നു ചതിച്ചു പടയൊഴിപ്പിച്ചുടൻ
ചെന്നുറച്ചു കൊടുങ്ങല്ലൂരഴകോടേ.
കല്പിച്ചവണ്ണമതുകാലം ലന്തയും
കപ്പലും തോണിയും പാറകും പിൻകെട്ടും
ഒപ്പംകന്നു പടവുമറുമാസും
ഒപ്പിച്ചുകൊണ്ടു പള്ളിപ്പുറത്തിന്നുനേർ
കോപ്പോടുകൂടെയടുത്താരെന്നേവേണ്ടൂ;
വയ്പിലുള്ളോരു മൊഴിച്ചുവാങ്ങീടിനാർ.
കപ്പിത്താൻതന്നെയും നീക്കിയതുകാലം
കെല്പോടുകൂടെപ്പിടിച്ചടക്കീടിനാർ.
ചൊല്ലെഴും കൊല്ലവും മാസവുമാഴ്ചയും
ചൊല്ലുവൻ വേണമെന്നാകിലതും കേൾപ്പിൻ.
രണ്ടുനാലാംശതം പന്തീരുമൂന്നുമ-
ങ്ങുണ്ടല്ലോയെണ്ണമക്കൊല്ലത്തിനക്കാലം.
നല്ല ഘടമായ മാസവും തേറുവിൻ;
ചൊല്ലുകിൽ വാരവും ചൊവ്വായറിഞ്ഞാലും.
അന്നുപിടിച്ചു പള്ളിപ്പുറം ലന്തയും
നന്നായിരുന്നാരിരുപത്തേഴു ദിനം.
വന്നിതു വെൺപലനായകന്മാർകളും
ഒന്നിച്ചു വഞ്ചിപ്പടയോടുകൂടവേ
ദൂഷണൻതന്നഗ്രജൻ മുതുകിന്റെപേർ
ദൂഷണംകൂടാതെ ചൊല്ലുന്ന ദേശത്തു
വന്നു പടതടുത്താരവിടേയുള്ളോർ;
പിന്നെയടങ്ങീതു വെൺപലമന്നരും.
നല്ല പറങ്കി പള്ളിപ്പുറത്തുമായി
ചൊല്ലെഴും ലന്തേശു പോയോരനന്തരം
പിന്നെയും വന്നിതു വേനൽപിറന്നാറെ
നന്നായ്പടയോടുകൂടെ ലന്തേശനും.
പൂന്തുറമന്നനും തങ്ങളിൽ കണ്ടുടൻ
ലന്തേശു ചെന്നു കൊടുങ്ങല്ലൂർ ചുറ്റിനാൻ.
പിന്തുണയായതു കുക്കുടക്കോടരും
ചിന്തനയായിതു കോതവര്‍മ്മര്‍ക്കുമെ
കോട്ട വളഞ്ഞ പരദേശിയെക്കണ്ടു
ചാട്ടമിളച്ചുനിന്നാർ പരദേശരും.
കോട്ടപിടിക്കിലീനാട്ടാർ വലഞ്ഞുപോം
കേട്ടാൽ പെരുമ്പടപ്പിന്നു മതിപൊരാ;
നാട്ടിൽ പ്രധാനസ്വരൂപികളായ നാം
കൂട്ടാക്കിയില്ലെന്നു കേട്ടാൽ കുറവുണ്ടു.
കൂടിയ ചേവകരോടുമിക്കോട്ടയിൽ
... ... ... ... ... ... ... ... ... ... ... ... ... ... ...
വെട്ടർകോനന്തികേ ചിന്തിച്ചുപുക്കുടൻ
വാട്ടവും നീക്കി മരുവുന്ന പാലിയ-
ത്തിട്ടിക്കോമ്മിമേനോൻ താൻറയനന്ത്രവൻ.
ആഴിതന്മദ്ധ്യേ മരുവും കൊടുങ്ങല്ലൂർ
ചൂഴെയടുത്തൊരമരാലുമക്കാലം
വെട്ടുമിടിപോലെ പൊട്ടും വെടിയോടും
കോട്ട പിടിപ്പാനടുത്തുതുടങ്ങിനാൻ.
കൂട്ടംകലര്‍ന്ന പറങ്കിപ്പരിഷയും
കൂട്ടംകൂടി വെടിവെച്ചുതുടങ്ങിനാർ.
രണ്ടുമൂന്നുദിനമിങ്ങനേ നിന്നാറേ
കണ്ടു പറങ്കിയോടാശുചൊന്നാൻ ലന്ത.
"ദുഃഖിച്ചു നീ ചത്തുപോകാതെയിന്നിനി
ദുര്‍ഗ്ഗമെനിക്കു തന്നിട്ടു പോയീടുക"
എന്നതുകേട്ടു പറങ്കിയും ചൊല്ലിനാൻ
നന്നായ്ച്ചിരിച്ചവനോടതിന്നുത്തരം.
"പോരിന്നു നേരിട്ടു കോപ്പിട്ടെന്നാൽ പിന്നെ
യാരും രഹസ്യം പറയുമാറില്ലെടോ!
ഞായമാകുന്നതു നമ്മിൽ പിണങ്ങുക;
കായമുടവോളം നില്പൻ ഞാൻ നിന്നോടു '
എന്നതു കേട്ടതികോപിച്ചമരാലും
വൻനാദമുള്ളോരു തോക്കുകൾവച്ചിട്ടു
കല്ലും തുടരും നല്ലുണ്ടയുമിട്ടിട്ടു
കല്ലുകൊണ്ടുള്ള മതിൽകൾ പൊട്ടിച്ചിതു
ചെല്ലുന്നോരുണ്ടകൾകൊണ്ടു സഹിയാഞ്ഞു
നല്ല കുഴികുഴിച്ചങ്ങതിൽ മേവിനാൻ.
കോട്ട മറഞ്ഞിട്ടും വാട മറഞ്ഞിട്ടും
കോടാതെയുള്ള മതിൽകൾ മറഞ്ഞിട്ടും
തൂണു മറഞ്ഞിട്ടും വാതിൽ മറഞ്ഞിട്ടും
താണു കുഴിയിന്നൊളിച്ചിട്ടുനോക്കിയും
വന്ന രിപുക്കളേ നന്നായ് വെടിവച്ചു
വെന്നു ചതിച്ച വധിച്ചാൻ പറങ്കിയും.
ചൊല്ലിക്കൊണ്ടു വെടിവച്ചിതു ലന്തയും.
നല്ല മതിലിനും കോട്ടയ്ക്കു മേല്കവെ
രാവും പകലുമുറക്കവും കൈവിട്ടു
ചാവും ജയവും നിനച്ചിരുകൂറ്റരും
അങ്ങുമിങ്ങുമിരുന്നിട്ടു കഴിഞ്ഞിതു;
അങ്ങൊരുനാലഞ്ചുതീയതിചെന്നാറെ
നീളെ വിളിച്ചുപറഞ്ഞിതു ലന്തേശൻ:
നാളെയെനിക്കു കൊടുങ്ങല്ലൂർക്കോട്ടയിൽ
നീളെയിരുന്നെന്യേയില്ലൊരുതീനേതും
നാളെയിരിപ്പാൻ മനസ്സുണ്ടെന്നാകിലോ
വാളിനൂണാകാതെ ജീവനോടും കൂടെ
മീളുവിൻ കൊച്ചിതന്നിൽ പറങ്കികളേ!
മീളാതെയുള്ള പരിഭവം ഞാൻ പിന്നെ
കോളായ കൊച്ചിയിൽ വന്നു ചോദിക്കുന്നേൻ.
അന്നതിനേതുമനുവാദമല്ലാഞ്ഞി-
ട്ടന്നുകഴിഞ്ഞു; പിറ്റെന്നാളഹർമ്മുഖേ
നല്ല പരിശയും വാളുകളും വൈരി
ചെല്ലാതെ മേവിന തോക്കുകളും പിന്നെ
കുന്തം കുഠാരവും മിന്നുന്ന ചൊട്ടയും
ചിന്തുന്ന തീയുള്ള തീക്കുടുക്കകളും
കോവണിക്കൂട്ടവും കൈക്കൊണ്ടതുനേരം
രാവണൻ തൻപട ചെല്ലുന്നതുപോലെ
ഘോരബദരകദംബമടുത്തിതു.
വീരര്‍ക്കുവീരൻ കുബേരനു തുല്ല്യനാം
പാലിയമാലയംവാഴുന്ന മേനോനും
കാലനോടും വഴുതാത ചേവകരും
ഒത്തു മനസ്സിൽ വിചാരഹീനം പൂണ്ടു
കാത്തമരുന്ന മതിൽക്കലടുത്തിതു.
ഉണ്ടകൂടാവെടിവച്ചെന്നുചൊല്ലിയാ-
ലുണ്ടു കുറവെന്നൊഴിഞ്ഞു വാങ്ങീടിനാർ.
അപ്പോഴവിടമൊഴിഞ്ഞ തരംകണ്ടു
കെല്പോടു കോട്ടയിലേറി ലന്തപ്പട
ചാവാനും കൊല്‍വാനുമേതും മടിയാതെ;
ദൈവവിലാസമിതെന്നേ പറയാവൂ.
പിന്നെയുണ്ടായ കുഴപ്പങ്ങൾ ചൊല്ലുവാ-
നെന്നാലസാദ്ധ്യമിതെന്നേ പറയാവൂ.
പൊട്ടും വെടിതന്റെ നാദവും ചിന്നവും
പൊട്ടുന്ന തീക്കുടുക്കപ്പൊരിധൂമവും
ദിക്കുകളൊക്കെ നിറഞ്ഞോരുനാറ്റവും
വക്കാണമേറ്റപ്പോഴുള്ള തിരക്കവും
നാരിമാർതന്റേ കരച്ചിലും ഘോഷവും
നാരായണ! ഹരേ! ചൊല്ലരുതാര്‍ക്കുമെ.
രാക്ഷസമക്കടന്മാർ പൊരുമ്പോലെയും
മുഷ്കോടു ദേവാസുരർ പൊരുമ്പോലെയും
കൂളികളും ചണ്ഡമുണ്ഡന്മാരും തമ്മിൽ
കോലാഹലേന പൊരുന്നതു പോലെയും
ലന്തയും നല്ല പറങ്കിയും തങ്ങളിൽ
ചിന്തകലര്‍ന്നങ്ങടുത്തു വെട്ടുന്നേരം
പാഴിൽ മരിയാതിരിക്കണമെന്നോര്‍ത്തു
ആഴിതന്നൂടെയെഴുന്നള്ളി മന്നനും.
എന്നതറിയാതെ ചേവകരൊട്ടുപേർ
മന്നൻ മുടിഞ്ഞള്ളിയെന്നുള്ളതോര്‍ത്തുടൻ
പിന്നോക്കിൽ പോകാതെ നിന്നു പൊരുതതിൽ
ഖിന്നതപൂണ്ടു മരിക്കുന്നതുനേരം
ഓടുന്നിതു ചിലർ ചാടുന്നിതു ചിലർ;
കോടുന്നിതു ചിലർ വീഴുന്നിതു ചിലർ;
വെട്ടിക്കളഞ്ഞു മരിക്കുന്നിതു ചിലർ;
പെട്ടിതേടിഗ്ഗുഹ തേടുന്നിതു ചിലർ;
ഈടെഴുമാഴിയിൽ നീന്തുന്നിതു ചിലർ;
ചാടിയഴകോടു വെട്ടുന്നിതു ചിലർ;
തോണിമേലേറിയൊളിക്കുന്നിതു ചിലർ;
പ്രാണഭയത്തോടു കേഴുന്നിതു ചിലർ;
കണ്ടില്ല ഭൂവരൻതന്നെയെന്നും ചിലർ;
മിണ്ടായ്‍വിനേതുമൊളിപ്പിനെന്നും ചിലർ;
ഉണ്ടചോറ്റിന്നതു പോരയെന്നും ചിലർ;
ഉണ്ടകൊള്ളാതയൊളിപ്പിനെന്നും ചിലർ;
മന്നനേ നീളെത്തിരവിനെന്നും ചിലർ;
മന്നനേ ഞങ്ങൾ കണ്ടില്ലേന്നതിൽ ചിലർ;
എന്നാൽ മരിക്കേണമെന്നതിലൊട്ടുപേർ;
എന്നാലതിനെന്തുകാര്യമെന്നും ചിലർ.;
ചങ്ങാതികളേ വിളിക്കുന്നിതു ചിലർ;
ചങ്ങാതിയോടു മരിക്കുന്നിതു ചിലർ;
ജ്യേഷ്ഠനനുജനെത്തേടുന്നിതു ചിലർ;
പെട്ടെന്നു തമ്പിയും ജ്യേഷ്ഠനേയങ്ങനെ;
അമ്മാവാനേ വിളിക്കുന്നു മരുമകൻ;
അമ്മാവനുമതുപോലേ വിളിക്കുന്നു
പുത്രനുമച്‌ഛനെയേറെ വിളിക്കുന്നു;
പുത്രനേയഛനെന്നപോലേ തന്നെ.
ഇങ്ങനയുള്ള കുഴപ്പം കലന്നപ്പോൾ
അങ്ങു പറങ്കികൾ കോട്ടയടച്ചുടൻ.
വയ്ക്കും വെടികളേ നായര്‍ക്കുമന്നേരം
മേൽക്കുമേൽക്കൊണ്ടു പൊറുക്കരുതാതെയായ്
നേരേയടുത്തുവെട്ടുന്നിതു ലന്തകൾ
ചോരകൾ മെയ്യീന്നൊലിച്ചുതുടങ്ങീതു.
നായന്മാർ ചത്തുമൊഴിഞ്ഞുമെത്തിയപ്പോൾ
നായിമ്മയുള്ള പറങ്കികളും ചത്തു.
പോകുന്നനേരത്തു മിഞ്ചിയവരെല്ലാം
ചായുകേയുള്ളെന്നു വെള്ളക്കൊടിതൂക്കി.
ഉണ്ടയേയറ്റോരു കപ്പിത്താനെ വേഗത്തിൽ
ചെന്നു പിടിച്ചുടൻ കപ്പലിലേറ്റിനാർ
കൊന്നുപോയോരുശേഷം പടതന്നൊടും.
വൈരികളെ നീക്കിയക്കാലം ലന്തയും
സ്വൈരമായ വാണുടൻ കോട്ടയകംതന്നിൽ.
മാനവിക്രമനും കണ്ടുതെളിഞ്ഞിതു
മാനമേറും മൂത്തതാവഴി മന്നനും.
പശ്ചിമക്ഷാവരനും തെക്കിളംകൂറും
ഒച്ചപൊങ്ങുന്ന മങ്ങാട്ടുപടിഞ്ഞാറ്റു -
കൂറ്റിൽ മൂന്നാമതാം മന്നവനും മറ്റു
കൂറ്റരതായോര്‍ക്കുമേറ്റം തെളിഞ്ഞിതു.
കൊതവര്‍മ്മര്‍ക്കും മറ്റുള്ള ബന്ധുക്കളിൽ
വേദിയർകോനായ ചെമ്പകമന്നനും
മറ്റു കൂറ്റരതായുള്ള ജനങ്ങൾക്കു -
മറ്റമില്ലാതുള്ള ദുഃഖമായ്‍വന്നിതെ.
കൊച്ചിയിൽ കാത്തുനിന്നാനേ പറങ്കിയും
മെച്ചമെഴും വെട്ടമന്നരോടൊന്നിച്ചു.
കോഴകൂടാമൂത്തതാവഴിമന്നനും
ചാഴിയൂർമന്നനും ലന്തയുമായ്‍വാണു.
വൈപ്പിൻ കരതൊട്ടു തെക്കുള്ള നാടുകൾ
കോപ്പോടു വെട്ടത്തരചന്മാർ രക്ഷിച്ചു.
നല്ല കൊടുങ്ങല്ലൂർ മുമ്പായ് വടക്കുള്ള
ചൊല്ലെഴും നാടു കാത്താൻ കുന്നലക്കോനും.
രണ്ടു കൂറും പകുത്തിങ്ങനേ മേവിനാർ
ഇണ്ടലും തീര്‍ന്നു പരിഭവിച്ചക്കാലം.
കോട്ട പിടിച്ചോരു കൊല്ലവും മാസവും
കേട്ടുകൊണ്ടാലും നിനവതിനുണ്ടെങ്കിൽ.
കൊല്ലമതെണ്ണൂറ്റിമുപ്പത്തേഴാമതു
ചൊല്ലാം മകരമാസവും പിന്നെത്തുയ
ഞായറായീടുന്നൊരാഴ്ചയും നിശ്ചയം
മായമൊഴിഞ്ഞു മാദ്ധ്യംദിനനേരത്തു
വെട്ടിപ്പിടിച്ചുടൻ കോട്ടയും; ഇന്നിഞാൻ
ഒട്ടു വൈകീട്ടു പറവനെന്നിങ്ങനെ
ചൊല്ലിയിരുന്നാൾ മധുവാണിയാകിയ
നല്ല കിളിമകൾ താനുമാനന്ദമായ്.
പടപ്പാട്ടു ദ്വിതീയപാദം സമാപ്തം.
തൃതീയപാദം
ഹരിമുഖസുരവരനത! പദ-
സരസിജപരഭവഭയഹര!
ഗിരിമകൾകുചകലശമമ്പോടു
പരിലാളിക്കുന്ന തിരുകരങ്ങളാൽ
കരിവരചര്‍മ്മമണിഞ്ഞിടും ദേവ!
പരമാനന്ദമുണ്ടിതു കേൾക്കുംതോറും
മടുമധുമലർ പൊഴിഞ്ഞ വാണിയാൽ
കടുകെ നീയിന്നു പറക വൃത്താന്തം.
കദളിതൻകനി ഗുളസിതാദികൾ
തദനു ഭക്ഷിച്ചു സരസം പൈങ്കിളി.
"വെടിപടയോടു കൊടുങ്ങല്ലൂർക്കോട്ട
പടപൊരുതുടൻ പിടിച്ചു കുംഭഞ്ഞി
തൊഴിലുണ്ടായതു പറക വൈകാതെ."
തൊഴുതു ചൊല്ലിയാൾ കിളിമകൾ താനും
കളയാതെ കാലം പറവൻ കേട്ടാലും
കളിയല്ലേയിതു ഗുരുജനത്താണെ!
പറവതിനേറെപ്പണിയുണ്ടെങ്കിലും
പറവൻ ഞാനൊട്ടു ചുരുക്കമായിന്നു.
ചുരുക്കിക്കൊൾവാനുമരിപ്പം കേവലം;
പെരിപ്പം കേട്ടാലും പരദേശിയുടേ.
മിടമതയൊടു കൊടുങ്ങല്ലൂർക്കോട്ട
പടപൊരുതുടൻ പിടിച്ചു കുംഭഞ്ഞി
നടന്നവിടെനിന്നുടനേ തെക്കോട്ടു
പടയോടും ചങ്ങലഴി കടന്നപ്പോൾ
തടകൂടായെന്നങ്ങഴിഞ്ഞിണങ്ങീതു
കടൽക്കുചേർവൈപ്പിലമരും ലോകരും.
വടകരക്കോട്ട പുകുന്തു ലന്തകൾ
കടന്നു കൊച്ചിയിലഴിമുഖമപ്പോൾ
അരി സമുദ്രത്തക്കടപ്പാനൻപോടു
പരദേശി തോണി കരേറി വന്നുടൻ;
നൃപനും വൻ കടൽ കടന്നിതക്കാലം;
തപനപുത്രനുമരിയ സേനയും
രഘുവരവീരനനുജനുമൊത്തു
കടൽകടന്നുടൻ വരുന്നതുപോലെ.
കടന്നു പാലിയത്തമര്‍ന്ന മേനോനും
കടന്നുടൻ കൊച്ചീൽ മടിയാതേകണ്ടു
കടലിലൊക്കവേ നിറഞ്ഞു കപ്പലും;
വടചരനിളംകുന്നപ്പുഴയുമായ്.
മരിപ്പതിനിനിയിളക്കമില്ലെന്നു
ഉറച്ചു വെട്ടമന്നരുമമര്‍ന്നിതു.
ഭയങ്കരന്മാരാം ബദരസേനയാൽ
ഭയവശന്മാരായ്ച്ചമഞ്ഞു പ്രത്തുകാൽ
പുറത്തിറങ്ങാതേയടച്ചുകോട്ടയും
പുറനാട്ടിലുള്ളോർ ശിവശിവായെന്നു
മരിയാതേ കണ്ടു മരുവുവാനായി
കരുതിയക്കാലം മനസ്സിൽ മേനോന്മാർ
തെരിക്കെന്നു കോയിലകത്തുപുക്കുടൻ
തരംതരം മറ്റും പെണ്ണുംപിള്ളകളും
മരണഭീതിയാലരമനപുക്കു
മരുവിനാരൊക്കെയറുതികാലമായ്.
കടൽചുഴന്നഭൂമിയിൽ ദേശങ്ങൾക്കു
കടൽമകൾ കൊച്ചീത്തുറ മനോഹരം
തനിക്കൊരു തൊടുകുറിയെന്നപോലെ
പണിക്കുറതീര്‍ത്തു ചമച്ച കോയ്‍ലകം.
കിഴക്കതിനൊട്ടുപടിഞ്ഞാറുവട-
ക്കളകേശനുടേ പുരിയെന്നപോലെ
ഒരു ദിക്കുണ്ടല്ലോ സുരപതിയൊന്നു
കരുതിക്കേട്ടാലും മനസ്സിൽ മോദമായ്.
അവിടെപ്പണ്ടാരപ്പറമ്പിൽ വീടതിൽ
ഇരുന്നമരാലെപ്പറഞ്ഞു ബോധിപ്പി-
ച്ചിതു നൃപവരൻ നയമാകുംവണ്ണം.
"പട കോയിലകത്തുടൻ കരേറുമ്പോൾ
ഉടമയേറുമമ്മതമ്പുരാനുണ്ടു
പിറന്നുടയതെന്നറികമരാലേ;
മറന്നുകൂടുവാനരുതതു നൂനം.
മറയവരുമുണ്ടവിടെക്കൂടവേ
മറ പിടിച്ചോണ്ടു പലരും പാര്‍ക്കുന്നു.
സകലം കൊല്ലുകെന്നതു വരായല്ലോ;
പകയവരെക്കൊല്ലുകെന്നതേ വരൂ.
വെളുത്തുമിന്നുന്ന കൊടിയോടുംകൂടെ
ക്കളിച്ചു വന്നുടനിണക്കം ഭാവിച്ചു
പിടിച്ചു കപ്പലിലുടൻ കരേറ്റണം
നടിപ്പെഴും രിപുവരന്മാരെയെന്നാൽ
പടയെന്നും പിന്നെ വരാ നമ്മോടാരും
മടുക്കു"മെന്നതും പറഞ്ഞുകേട്ടപ്പോൾ
കുട കൊടിയോടും പടയോടും കൂടെ-
ക്കൊടിയ ലന്തകളിണക്കം ഭാവിച്ചു
നടന്നു കൊച്ചീക്കോവിലകവുംനോക്കി
നടനടയെന്നു നടത്തിച്ചുംകൊണ്ടു
വരുന്നതു വെട്ടത്തരചനും കേട്ടു
മരുമക്കൾ തന്നേയരികണച്ചുടൻ
അരുൾചെയ്തു പിന്നെയവർ മുവരോടും
"കരുതിയതെന്തു പറവിൻ നിങ്ങളും."
തൊഴുതവർകളുമുണത്തിച്ചുന്നേരം:
"പിഴുക്കുവാനവർ വരുന്നെന്നാകിലോ
വഴങ്ങുകയില്ല മരിക്കുന്നു ഞങ്ങൾ;
പിഴയ്ക്കയില്ലതിനൊരുവർ കേട്ടാലും.
മറുകരയ്ക്കിപ്പോളെഴുനള്ളിവേണം
മരിച്ചുപോകാതെ കടുകയമ്മാവൻ
മടിയ്ക്കരു"തെന്നു മരുമക്കൾ തന്റെ
മടികൂടാതൊരു വചനം കേട്ടപ്പോൾ
ചിരിച്ചരുൾചെയ്തു നരപതിതാനും. -
"തരമല്ലയിതു തരമില്ല കേൾപ്പിൻ.
പെരുത്തൊരു പുകൾ മറുനാട്ടിലെങ്ങും
പെരുമ്പടപ്പിൽമുപ്പഴകിൽ വാണ ഞാൻ
മരിയാതെ പോയാൽ ഗതി വരായല്ലോ;
അരുതതു നിങ്ങൾ മരിയാതേ പോവിൻ
ഭരിപ്പതിനുണ്ടു കഴിവെന്നു പക്ഷേ
മരുമക്കളേ"യെന്നരുൾ ചെയ്താനപ്പോൾ.
തൊഴുതു മൂവരും ക്ഷമിക്കയില്ലെന്നു
വഴിയേ ചിത്തത്തിലുറച്ചു ചൊല്ലിനാർ.
അതുകേട്ടനേരമരചനും ചൊല്ലി
കുതുകമായൊന്നു നിരൂപിച്ചു കണ്ടു.
"മരിപ്പാനായേറെയരികിൽ നിന്നാലും
മരുമക്കൾ നിങ്ങളിരുവരിക്കാലം.
കടുക്കവേയിനിയിവിടെ നിന്നുടൻ
നടക്ക കോതവര്‍മ്മനാകുന്നയുണ്ണി!"
അതുകേട്ടനേരമുടൻ കോതവര്‍മ്മൻ
അധികദുഃഖമോടുടനുണര്‍ത്തിച്ചു.
"കുരുത്തുകേടെനിക്കധികമുണ്ടല്ലോ
കരുത്തെഴും കൊടുങ്ങല്ലൂരൊഴികയാൽ
അതി നാണക്കേടിന്നതുകൊണ്ടു തന്നേ
വിധിയല്ലോയിനി മരിക്കുന്നേയുള്ളൂ".
അതുകേട്ടനേരമരുളി മന്നവ-
"നതിനു കാലവുമടുത്തില്ലയുണ്ണി!
അടലിൽ നാമൊക്കെ മുടിഞ്ഞെന്നാൽ പിന്നെ
അടലർതങ്ങൾക്കു സുഖമായ്‍വാണിടാം.
പരിഭവിപ്പതിന്നൊരുത്തനെങ്കിലും
പുറത്തുണ്ടെന്നാകിൽ രിപുക്കൾ പേടിക്കും
ഇതുകാലത്തു നീ നിനച്ച കാരിയ-
മിതമൊടേയിനിയൊരുനാളേ വേണ്ടൂ",
നരവരനിതു പലവട്ടം ചൊല്ലി-
ക്കരതലം പിടിച്ചണച്ചു മാർവത്തു
ശിരസ്സിൽ ചുംബിച്ചു നയനവാരിയിൽ
മരുമകൻതന്നെയഭിഷേകംചെയ്തു
മുദാ മറുതല വരുംമുമ്പേ പോകെ -
ന്നുടനേയമ്മാവനനുജ്ഞ ചെയ്തപ്പോൾ
അടിമലരിൽ വീണുടനേ കുമ്പിട്ടു
തൊഴുതു മന്നനും പുറത്തിറങ്ങീട്ടു
പഴയന്നൂർഭഗവതിയെ വന്ദിച്ചു
പുഴക്കരേ വാങ്ങി നിനച്ചു നില്ക്കുമ്പോള്‍
തുഴഞ്ഞു ചെന്നിടും പടവോടും കൂടെ-
യൊഴിഞ്ഞുവന്നുടൻ പറങ്കിവീരനാം
പഴേകപ്പിത്താൻ വെണ്ടുരുത്തതിൽ വാണ
... ... ... ... ... ... ... ... ... ... ... റീകസ്റ്റിലും
മരക്കലംതന്നിൽ നൃപനേയുമേറ്റി
മറുകരപുക്കു മരുവിയക്കാലം.
പുതുമലർമകളമരും കൊച്ചിയിൽ
ക്കുതുകമേറുന്നോരരമനതന്നിൽ
തുടങ്ങി ചിന്തയുമഴകിൽ മേനോന്മാർ
അരിയതിട്ടയും മുരിയമംഗല-
മൊരുപോലെയൊത്തു നിരൂപിച്ചു നന്നായ്
ചതി പിണഞ്ഞുടൻ വെടിവെക്കയെന്നു
മുതിര്‍ന്നു നായന്മാരൊടു പറയുമ്പോൾ
മറുതലതന്നെയടുത്തുകണ്ടിതു.
മറിവറിഞ്ഞു രാമർകോയിലുമപ്പോൾ
വിളിച്ചിതു തൻചേവകരെയെല്ലാവും
വളര്‍ന്ന മാളികപ്പുറംതന്നിലാക്കി
പറഞ്ഞു കോപവും കലര്‍ന്നു വേഗത്തിൽ
"പരന്നുടൻവരും പെരുംപട കണ്ടോ?
ചിരിച്ചിണക്കമായ് വരുന്ന ലന്തകൾ
മുതിര്‍ന്നെന്നെപ്പിടിപെടുന്നതിൻ മുമ്പെ
കൊടുപ്പിനുണ്ടകൊണ്ടുടനുടനെന്നു
കടുക്കവേ കേട്ടു നടന്നു നായന്മാർ
നിറച്ച തോക്കുകൾ മുഖത്തണച്ചുടൻ
നിരക്കെയുണ്ടകളൊഴിച്ചതു നേരം
ഉരത്ത ലന്തകൾ വെടിയേററ്റജനം
ഒരുത്തനെപ്പിടിച്ചൊരുത്തൻ കേഴുന്നു;
ഒരുത്തനേ വിളിച്ചൊരുത്തൻ പോകുന്നു;
ഒരുത്തന്റെ മീതെയൊരുത്തൻ വീഴുന്നു;
ഒരുത്തനേ വിളിച്ചൊരുത്തൻ പായുന്നു;
പൊടികളും പുക പെരുകുന്നു നന്നായ്;
പടകളും രണ്ടുപുറത്തും ചാകുന്നു;
കടുക്കുന്നു പട; വിറയ്ക്കുന്നു ദേഹ-
മടുത്തുള്ള വീട്ടിലൊളിക്കുന്നു ചിലർ:
നടന്നുടയോരേ വിളിക്കുന്നു ചിലർ;
മരണവേദന ചിലർ കാട്ടീടുന്നു;
മുറിവുകൾ നോക്കിക്കരയുന്നു ചിലർ:
ഉടമയുള്ളവരണഞ്ഞിട്ടങ്ങനേ
യടലിട മുടിപെടുന്നതുനേരം
കടകമോതിരമുളകുകൾ വെട്ടി
മുടിഞ്ഞു മന്നവരിരുവരുമപ്പോൾ.
കരിമുകിലൊത്ത പുരികുഴലതും
കരിഞ്ഞു ഭൂമിയിൽ മരിച്ചു മേവിനാർ.
മടവയരുടേ മുഖസരോജങ്ങൾ
തെളിഞ്ഞുകണ്ടിടാമടൽക്കളം തന്നിൽ
വിളങ്ങുന്ന ശശിബിംബങ്ങളെപ്പോലെ.
അണഞ്ഞു മുന്നോക്കിയരിശമോടുടൻ
പിണങ്ങുവാനായിപ്പരദേശി താനും
കടുകെപ്പിന്നെയുമതുനേരത്തിങ്കൽ
കടന്നു വെട്ടിയുണ്ണന്മർകോയിൽപെട്ടു.
പെരുമ്പടപ്പതിൽ തിരുമൂപ്പുവാണ
വിരുതൻ വീരനും മുടിഞ്ഞരുളിതു.
മലയൊടുമല വരുന്നതുപോലെ
ജലധരംപോലെ സ്തനിതസമ്മിതം
ഉരുണ്ടു വീണുടൻ മരിക്കുന്ന നേരം
കരുത്തുവച്ചുടൻ കിടച്ചു മണ്ടിനാർ.
തരം തരം തമ്മിലിടഞ്ഞു പിന്നോക്കിൽ
കുഴലുകൊമ്പുകളകലെ നീക്കീട്ടു
കുഴപ്പമോടുടനെടുത്തിതായുധം.
കലഹത്തിനുള്ള കൊടിയും തൂക്കീട്ടു
നിലാവെളിച്ചത്തങ്ങണഞ്ഞു മുന്നോക്കിൽ.
വെടികളും വെട്ടും തുടങ്ങി തങ്ങളിൽ
കുടതഴകളും കൊടിമരങ്ങളും
കടുതായിട്ടൊക്കെയൊടിഞ്ഞുവീഴുന്നു;
കൊടികളും ദൂരെത്തെറിച്ചു പോകുന്നു;
തുട കരതലം മുറിഞ്ഞു വീഴുന്നു;
പടയിടക്കിടച്ചുടനെ തങ്ങളിൽ
തടഞ്ഞുവീണുടനെഴുനേററീടുന്നു;
കൊടുത്തുകൊള്ളുവാൻ തടുത്തുവെട്ടുന്നു.
തടുക്കവല്ലാഞ്ഞു തല തെറിക്കുന്നു;
നടിച്ചു മുന്നോക്കിലടുത്തുചെല്ലുന്നു;
പിടച്ചിൽപൂണ്ടുടനൊഴിച്ചു വാഴുന്നു;
തുടര്‍ന്നു ചെന്നുടൻ ചതിച്ചു കുത്തുന്നു;
കുടൽമാലകളും തുറിച്ചു ചാടുന്നു;
ശവത്തിന്മേൽ ശവം മറിഞ്ഞു വീഴുന്നു;
ശവത്തിന്റെ കീഴെയൊളിച്ചുപോകുന്നു;
കരഞ്ഞു കൂട്ടരെത്തിരഞ്ഞു പോകുന്നു;
മുറിവിൽ ചോരകൾ നിറഞ്ഞൊഴുകുന്നു;
മുറയിട്ടു നാരീജനമുഴലുന്നു;
തെറിക്കുന്നു തൊപ്പി, തുറിക്കുന്നു കണ്ണ;
പറിക്കുന്നു കച്ച; പിടയ്ക്കുന്നു വീണു;
കഴിക്കുന്നു ഘ്രാണം; വഴുക്കുന്നു പോരിൽ;
പൊഴിക്കുന്നു വെടി; ഇഴയ്ക്കുന്നു ശവം;
കടിക്കുന്നു പല്ലു; വടിക്കുന്നു ചോര;
കുടിക്കുന്നു വെള്ളം; എടുക്കുന്നു പ്രാണൻ.
കിടന്നുരുളുന്നു വെടിയേറ്റ ജനം;
കുലവെട്ടി കൈവാൾ ക്ഷണപ്രഭാസമം.
വലരിപുമുഖസുരദനുജന്മാർ
കലഹിച്ചു പൊരും പെരുംപോരു പോലെ.
പടസമൂഹവും പരദേശിമാരും
പട പൊരുത്തതിനുപമ ചൊല്ലുവാൻ
ഹരിവരദശവദനസേനകൾ
വിരതചേതസാ പൊരുതതിനൊക്കും.
രുധിരവാരിധി ചമഞ്ഞിതന്നേരം
യുധി മഹാജനം മുറിഞ്ഞു വീഴ്കയാൽ.
മുഖസരോജവും ജലാധാരങ്ങളിൽ
... ... ... ... ... ... ... തെളിഞ്ഞുകാണായി
അടല്ക്കളം തന്നിൽ പൊടിയിൽ മുടിയ-
തിടിയന്മാരുടെയുടലിടവരും
പെരുഞ്ചോരകൊണ്ടു പൊടിയടങ്ങീതു:
പെരിയഘോരമായ് വെടി തുടങ്ങീതു.
കിടുകിടെ വിറച്ചതുകണ്ടു നിന്നോർ
തുടുതുടിച്ചുമന്നിരുനയനങ്ങൾ.
വെടികൊണ്ടു പൊടിപെടുന്നിതസ്ഥികൾ;
വെടി കരത്തിനേറ്റുടൻ രാമർകോയിൽ
ഇടരോടുംകൂടെയൊളിച്ചൊരു കോണിൽ.
നിമിഷം കണ്ണെത്തിലകപ്പെട്ടോർകളെ
യമപുരത്താക്കി യിലന്തക്കൂട്ടവും.
രണ്ടകാട്ടിനു പിടിച്ച തീപോലെ
വെരുണ്ടെടുത്തുടൻ കൊടുക്കുന്നു വെട്ടു.
ഝടിതി ഭീരങ്കിവെടിനാദം കേട്ടു
ഞടുങ്ങിപൈതങ്ങൾ പിരണ്ടു വീടുന്നു;
തിരഞ്ഞിട്ടമ്മമാരെടുത്തുകൊള്ളുന്നു;
പരവശപ്പെട്ടു വിരണ്ടു വീഴുന്നു;
ദുരിതമേയെന്നു മുറവിളിക്കുന്നു.
എരിഞ്ഞണയും തീക്കുടുക്കകൊണ്ടുടന്‍
എരിഞ്ഞഥ മുടി പുടവയുമൊക്കെ
കരിക്കട്ടപോലെ കരിഞ്ഞു ദേഹവും
പിരിഞ്ഞുടന്‍ ഞെളിഞ്ഞുലകില്‍ വീഴുന്നു
തൊലിയും ഞാണുടന്‍ കുടലും ചാടീട്ടു
മലവെള്ളംപോലെയൊഴുകുന്നു ചോര
പുലികളെപ്പോലെയലറുന്നു ലന്ത;
എലികളെപ്പോലെ വിറയ്ക്കുന്നു വൈരി.
കുല കരുതിയങ്ങണഞ്ഞ നായന്മാർ
തനിക്കുതാൻ പോന്നോർ പലരും ചാകുന്നു.
നിനച്ചതിലൊട്ടു ജനത്തെച്ചൊല്ലീടാം.
വിരുതെഴുന്ന പന്തിയിൽ മേനോന്മാരും
വിരുതൻ പണ്ടാരപ്പറമ്പിൽ മേനോനും
കരുത്തെഴുന്ന നായ്ക്കർവീട്ടിൽ മേനോനും
മരിച്ചു തേവലച്ചേരിൽ മേനോൻ താനും
പണിക്കർ കാക്കനാട്ടമര്‍ന്ന വീരനും
പണിക്കർ തച്ചേടത്തമര്‍ന്നവീരനും
പടയിടപ്പെട്ടോരനന്തരത്തിങ്കൽ
മുടിയുന്നു നാരീജനവും ബാലരും.
പെടുന്നിതന്തണരൊടു വൃദ്ധന്മാരും
മുടിവിതെന്നതേ പറയാവൂയിപ്പോൾ.
മരിച്ചതിന്മാനം ഗുണിക്കാമൊട്ടൊട്ടു.
ഇരുനൂറുനാലുമധികം പിന്നെയും
ഇരുനൂറ്റിൽപരം ജനമെന്നുകേൾപ്പൂ.
മരിയാതെ മറുനികേതനം പൂക്കാ-
രരിയതിട്ടയും മുരിയമംഗലം
കടുകയമ്മതമ്പുരാനോടൊന്നിച്ചു
പടയൊരുപുറം മുടിഞ്ഞിതന്നേരം
അരമനപുക്കാരിലന്തക്കൂട്ടവും
അരചൻ മൂത്തതാവഴിയോടൊന്നിച്ചു.
ഇടർപൂണ്ടപോലേ ദിനകരൻ താനും
കടലിൽ മെല്ലവേ മറഞ്ഞുകൊണ്ടല്ലോ.
കടല്ക്കുനാഥനും തെളിഞ്ഞിതന്നേരം
കടൽ മലക്കോനും തെളിഞ്ഞു നന്നായി.
യുധി മരിച്ചവരദിതിനന്ദന-
പതിപുരംഗതരതിന്നനന്തരം
നിധിപതിസമനമരാലും നൃപ-
പതിപുരംഗതനരചനും കൂടെ.
പദവിയോടമ്മയിരിക്കുന്നേടത്തു
പതുക്കെച്ചെന്നപ്പോളഭയംപൂണ്ടുടൻ
പദതാരിൽ വീണു തൊഴുതു ഭൂപതി
കുതുകമോടുടനുടൻപലവട്ടം
നയനവാരിധി പൊഴിച്ചു തൻമുഖം
വിയര്‍ത്തുകൊണ്ടേറെ വിറച്ചു ചൊല്ലിനാൻ.
"ഭയം ഭവതിയെ നിയതം ചിന്തിച്ചു
വശംകെട്ടു കാണ്മാൻ കൊതിച്ചു മാതാവെ!
പലകാലം വാണ ഫലമിപ്പോൾ വന്നു;
ഫലിച്ചിതു വിധിമതമെന്നാകിലും
പുറത്തു പോയവരുടേ കാരുണ്യത്താൽ
പുറത്തുപോയ ഞാനകത്തു വന്നതും
പുറത്തുകാൽവൈരിയമരാലെന്നുടേ
പുറത്താകകൊണ്ടെന്നറിവിനേവരും.''
വിനയഭാവമോടിവ മൊഴിയുന്ന
തനയനെക്കണ്ടു തെളിഞ്ഞു മാതാവും
അരികണച്ചാശീർവചനവും ചൊല്ലി
ശിരസ്സിൽ മോദേന മുകന്നരുളിതു.
നിനച്ചതു സാധിച്ചെനിക്കിനിയുണ്ണി!
മനസ്സുകേടില്ല മരിക്കുന്നാകിലും.
കഴിഞ്ഞ വൃത്താന്തം മറന്നു നാടിവ
വഴിയെ രക്ഷിപ്പാനനുവദിച്ചിതു.''
അവനിനായകനരികത്തു നില്ക്കും
അമരാലിനോടുമരുളിച്ചെയ്തിതു.
വയസ്സേറെച്ചെന്നോരെനിക്കമുണ്ണിക്കും
വയസ്സായിട്ടുള്ള ജനത്തിനുമെല്ലാം.
തുണയായതിനിപ്പരദേശി ഭവാൻ.
ഗുണമാകുംവണ്ണം നടത്തിക്കൊള്ളണം.''
വഴക്കംപൂണ്ടുടനുണര്‍ത്തിച്ചനേരം
വഴക്കുപൂണ്ടൊരു പരദേശി വീരൻ
"തിരുമനസ്സുണ്ടെന്നിരിക്കിലാളു ഞാൻ
സ്വരൂപത്തിന്നുടേ ഗുണം വരുത്തുവാൻ.
തിരിയെപ്പോകണമിനിക്കോയിലക-
ത്തിരിക്കുന്ന പടജ്ജനത്തെ രക്ഷിപ്പാൻ"
അതിന്നനുവാദം കൊടുത്തു മോദിച്ചു
സുതനുമായമ്മതിരുവടി വാണു.
ഹരഹര! മരിച്ചവരുടെ ദേഹം
നിരനിരക്കെ വീണൊരുപോലെ തന്നെ
യടൽക്കളത്തിലും പെരുംകുളത്തിലു-
മടുക്കളയോടു നടുമുറ്റത്തിലും
കിണററിലുമൊക്കെക്കുഴിയിലും
പിന്നേ മണിമാളികയോടണിയറയിലും
പടിപ്പുരയ്ക്കലും പുഴക്കടവിലും
ഇടവഴിയിലും നിറഞ്ഞിതേ ശവം.
ഇടത്തട്ടു തട്ടുപുരയിലും പിന്നെ
ഇടക്കെട്ടിലും കോവണിക്കു താഴെയും
നടപ്പുരയിലും ഭഗവതിയുടേ
നടയിലും കോയിലകത്തുമുണ്ടല്ലോ.
കളിമാളികമേലുടൻ പള്ളിയറ
കുളപ്പുരയിലും മറപ്പുരയിലും
അരിയ തേവാരപ്പുരയൂട്ടുപുര-
യരികത്തുള്ള വീടുകളിലുമൊക്കെ
നിറഞ്ഞിതേ ശവം; ഒലിക്കുന്നു ചോര
മരിയാഞ്ഞോരുടെ കരചരണവും
പെരുത്ത ശ്വാസവും വലിക്കുന്നന്നേരം.
വരിമിഴിമാർകൾ മരിച്ചൊരുഭാഗേ
പുരികുഴലഴിഞ്ഞഥ കിടക്കുന്നു
കളഭം കസ്തൂരിയിഴുകുന്ന നല്ല
മുലത്തടത്തിൽ ചോരയുമണിഞ്ഞുടൻ.
'അരുണനസ്തമിച്ചിരുനാഴികയിൽ
മരിച്ചിതു പ്രതിപദചന്ദ്രനൊട്ടും
തനിക്കതുകണ്ടു പൊറുക്കരുതാഞ്ഞു
ചെറുപ്പംകൊണ്ടുടൻ മരിച്ചതുപോലെ.
ഇരുട്ടുവന്നു പാതിരായും ചെന്നിതു
നിറഞ്ഞു ഭൂതങ്ങൾ പിശാചു പ്രേതങ്ങൾ.
കുറുക്കനും നായും കഴുകൻ കാകനും
നിറഞ്ഞിതാനന്ദം മനതാരിലപ്പോൾ.
നിറഞ്ഞിതു ദുഷ്ടപ്പരിഷകളെല്ലാം
പറയാമോ പാപമിതിന്മീതേയയ്യോ?
ഇതുകാലം കൊല്ലമിരുനാലു നൂറു-
മതിനുമേലിൽ മുപ്പതുമേഴും ചെന്നു.
മകരമാസത്തിലിരുപത്തേഴായി
പകച്ചിടാതൊരു ദിനമറിഞ്ഞാലും.
തിഥി പ്രതിപദം ധവളമായതു
കുതുകമായനാളഴകിലായില്യം.
കരുതിക്കേൾക്ക വെള്ളിയാകുമാഴ്ചയും
ഒരുമിച്ച ദിനം മുടിഞ്ഞരചന്മാർ.
ചതിക്കു ഭാവിച്ച പകയോർ തമ്മെയും
ചരിച്ചു രാമർകോയിലുമൊളിച്ചുപോയ്
മരുവി കോതവര്‍മ്മരോടൊരുമിച്ചു
മുറിവിന്നു ചില ചികിത്സചെയ്തടൻ.
മദിച്ചു ലന്തകളിരുന്നു രാത്രിയിൽ.
ഉദിച്ചു പിറന്നാൾ ദിനകരനപ്പോൾ.
ശവമൊക്കെക്കോയിലകത്തീന്നു കൊണ്ടെ-
ശ്ശിവ! ശിവ! പുഴയതിൽ വലിച്ചിട്ടാർ.
ചെറുതു ദുഃഖവുമതുനേരത്തിങ്കൽ
ഒരുപോലെയുള്ളിലിലന്തയ്ക്കു പിന്നെ
വിരുതെഴുന്ന പാലിയത്തു മേനോനും
നരവീരർ മറ്റുള്ളവർകൾക്കുമെല്ലാം
മരിയാതേ വെട്ടത്തരചനുമായി
വിരവിൽ രാമർകോയിൽ പോയതുമൂലം
കരുത്തേറും രിപുവരന്മാരിലന്നു
കരുത്തെടുന്നവരിരുവരിക്കാലം
മരിയാതേ കണ്ടു ഗമിച്ചാരങ്ങവർ.
വരുന്നു താരങ്ങൾ നമുക്കിനി മേന്മേൽ.
പിടിക്കണം കോട്ടയിനിയുടനെന്നു
പിടച്ചിൽ പുണ്ടിതു യിലന്തക്കൂട്ടവും
പടയോടും കൂടെ വളഞ്ഞു കൊച്ചയിൻ
തൊടുകുറിയായി മരുവും കോട്ടയെ.
തടുപ്പനെന്നുറച്ചിതു പറങ്കിയും;
പിടിപ്പൻ കോട്ടയെന്നുറച്ചു ലന്തയും.
വെടികൊണ്ടു മഴ തുടങ്ങി തങ്ങളിൽ
അടന്നുവീഴുന്നു മതിലും വാടയും.
പരവശപ്പെട്ടു പറങ്കിക്കൂട്ടവും
ഒരു തുണയുമില്ലിതുകൊണ്ടു തന്നെ
ദിനമഞ്ചാറേഴു കഴിഞ്ഞിതങ്ങനെ;
മനമുറപ്പിച്ചു പറങ്കിയും നിന്നു.
വിധിവശത്തിനാലൊഴിഞ്ഞു വാങ്ങിനാൻ
അതുകാലം ലന്ത പരവശനായി.
മനസ്സിൽ ദുഃഖമോടലമലക്കോനും
ഇണങ്ങി വാങ്ങി വാണിതു കൊടുങ്ങല്ലൂർ
പടയ്ക്കു ചെന്ന ബംബലീശൻ തൻപട
പടവോടുംകൂടെ യൊഴിഞ്ഞു വാങ്ങീതു.
കൊടുങ്ങല്ലൂർക്കോട്ടയുറപ്പിച്ചുംകൊണ്ടു
പടയോടു ലന്തപ്പരിഷയും വാണു.
വരിഷംകണ്ടുടനമരാലും പോയി
പരദേശത്തിനു വളർകപ്പലോടും.
പരവശം നീക്കിപ്പറങ്കിയും വാണു
വിരുതെഴും വെട്ടത്തരചനുമായി.
കൊടിയവഞ്ചനമുടയ തിട്ടയെ-
ക്കടിയ ശൃംഖല തളച്ചുവച്ചുടൻ
മദം മുഴുത്തുടൻ പൊഴിഞ്ഞവാരിയാൽ
മദകരിതന്നേർ വനിതം ചെയ്യുമ്പോൾ
മടവയർപുരമധികപക്ഷത്തെ-
യുടയൊരന്തണൻ മുരിയമംഗലം
പെരുമ്പടപ്പിൽനിന്നകലെപ്പോയിതു.
പെരുപ്പമായുള്ളോരവസ്ഥകളിപ്പോൾ
പറവതിന്നേറെപ്പണിയുണ്ടെന്നതു
പറഞ്ഞടങ്ങിനാൾ കിളിമകൾ താനും.
പടപ്പാട്ടു തൃതീയപാദം സമാപ്തം.
ചതുര്‍ത്ഥപാദം
കൊണ്ടാടിക്കൊണ്ടാടിക്കൊണ്ടു നീ ശേഷവും
മിണ്ടാതെയിണ്ടൽനീക്കിപ്പറഞ്ഞീടുക.
തെണ്ടിഞാൻ കൊണ്ടെന്ന വിണ്ട കുസുമത്തിൽ-
ത്തണ്ടും മധുവു തരാമിനിയും തത്തേ!
ചൊല്ലുവനെങ്കിലെല്ലാവരും കേട്ടാലും
ഇല്ലൊരുപോരെങ്ങുമീവണ്ണമാകയാൽ
നല്ലരചന്മാരിരുവരൊരുവരും
തുല്യമില്ലാതപോരിങ്കൽ മുടിഞ്ഞാറെ
ദുര്‍ഗ്ഗാരോഹാഗ്രഹംപൂണ്ട ബദരന്മാർ
ദുർഗ്രഹന്മാരായി വാങ്ങിയനന്തരം
കുദ്ധാബ്ധിമന്നനും ചേരമാൻകുന്നിന്മേൽ
ക്രുദ്ധനായ് വാങ്ങി; മറ്റുള്ളവരും വാങ്ങി.
തച്ഛേഷമാകുലപ്പെട്ടു കോതവര്‍മ്മർ
കൊച്ചിയിൽ കോയിലകത്തകംപുക്കുടൻ
നിശ്ശേഷശൌര്യൻ ജരാലിനേയും കണ്ടു
വിശ്രുതന്മാരായ കാരണന്മാർതന്റെ
നിശ്ശേഷശേഷക്രിയകളും ചെയ്തുടൻ
വിശ്രുതനായ് വസിച്ചീടും ദശാന്തരേ
ചെമ്പകമന്നന്റെ വഞ്ചിപ്പടകളും
വൻപോടു നല്ല പറങ്കിയുമൊന്നിച്ചു
ചെന്നു വൈപ്പിൻകര ചുട്ടു പൊട്ടിച്ചിതു
കുന്നലമന്നവൻ രക്ഷിച്ചിരിക്കയിൽ.
ബന്ധുക്കളായിട്ടും വൈരികളായിട്ടും
വെന്തവരൊക്കെ മുടിഞ്ഞിതെന്നേവേണ്ടു.
വന്നിതു വേനലുമെന്നതു കണ്ടുടൻ
പിന്നെയും ശ്രീവീരകേരളഭൂപതി
ഉണ്ടായവസ്ഥകൾ കുംഭഞ്ഞിയെക്കണ്ടു
മിണ്ടേണമെന്നോര്‍ത്തു ചെന്നു കുളമ്പിനു
വമ്പനായുള്ള കുംഭഞ്ഞിയെ കണ്ടവ-
നമ്പോടവസ്ഥകൾ കേൾപ്പിച്ചതുനേരം
ജംഭാരിതന്മീതെയായ കുംഭഞ്ഞിയും
മുമ്പിൽ വരുത്തിയമരാലു തന്നേയും.
"കല്പനാഭംഗംവരുത്തുവാൻ നിന്നോടു
കല്പിച്ചതാ,രെന്തൊളിച്ചു പോന്നീടുവാൻ?
ദുർബലനായെന്റെ കല്പന ലംഘിച്ച-
തിപ്പോഴേ നിഗ്രഹിച്ചീടുവ'നെന്നുടൻ
കോപിച്ചു വാളുമെടുത്തങ്ങടുത്തപ്പോൾ
ഭൂപതിവീരൻ പിടിച്ച കരത്തിനു
താപമോടേയരുൾചെയ്തിതു "കേൾക്കണം;
വല്ലായ്മ വന്നുപോമേതൊരുത്തന്നുമേ;
എല്ലാം പൊറുക്കണം നാഥനായുള്ളവൻ.
നീതികളെന്തിനു ഞാൻ പറഞ്ഞീടുന്നു?
നീതിജ്ഞനാ കുംഭഞ്ഞിയടങ്ങണം.
കാര്യത്തിനിന്നിവൻ പോരയെന്നു വന്നാൽ
നേരോടു രണ്ടിലൊന്നേഷ ഞാൻ ചെല്ലുവൻ.
ഇപ്പോളയയ്ക്കു പട"യെന്നു മന്നവൻ
സപ്രമോദമരുൾചെയ്തതു കേട്ടപ്പോൾ
നിര്‍മ്മലമായ കടുദാസെടുത്തുടൻ
ചെമ്മേയെഴുതിക്കൊടുത്തു കുംഭഞ്ഞിയും.
"സർവ്വകാര്യങ്ങളും സാധിപ്പൊളമെന്റെ
അർമാസു കപ്പലുമാളുകളും യജ-
മാനന്മാരും പടക്കോപ്പു ഭണ്ഡാരവും
ഊനംവരാതുള്ള കല്പനാശക്തിയും
ഒക്കവേ തന്നിതു ഞാനെന്റെ രാജാവി-
നുൾക്കാമ്പിലേതുമേ ദുഃഖമുണ്ടാകേണ്ട.''
പിന്നെ സ്വജനത്തിനോടു കുംഭഞ്ഞിയും
“എന്നെക്കണക്കെന്റെ രാജനേ നിങ്ങളും
നന്നായ് ബഹുമാനസ്നേഹമാൾക്കൊണ്ടുടൻ
ചൊല്ലുന്ന വേലകൾ കേട്ടില്ലെന്നാകിലോ
കൊല്ലുന്നതുണ്ടു ഞാ"നെന്നു ചൊല്ലീട്ടു താൻ
സമ്മതപൂർവ്വമയച്ചിതു വൻപട.
നന്മ തെളിഞ്ഞു പുറപ്പെട്ടു ലന്തകൾ;
ചെമ്മേ ഭയംവരും കാലനും കാണുകിൽ.
കപ്പൽ പടവോടും നല്ലറുമാസോടും
കെല്പേറിനോരു പടക്കോപ്പു തന്നൊടും
ഭൂപതിയാം വീരകേരളൻ തന്നൊടും
താപം കളഞ്ഞുടനണ്ടിക്കടപ്പുറം
പൂക്കതുനേരം മുടിഞ്ഞള്ളിമന്നനും;
ദുഃഖമായ്‍വന്നിതമരാലിനുമപ്പോൾ.
പൂന്തുറമന്നനും പീഡയുണ്ടായപ്പോൾ.
കോതവര്‍മ്മക്കും തൻ ബന്ധുക്കൾക്കുമെല്ലാം
ചേതസി സന്തോഷവും പെരുത്തക്കാലം.
കൊച്ചിയിൽ കോയിലകത്തായി ലന്തയും
മെച്ചമേറുന്ന പടയോടുകൂടവേ.
കോതവര്‍മ്മരിറണാകുളത്തുമായി
വേദിയർകോൻ പടതന്നോടു കൂടവേ.
പിന്നെപ്പറങ്കിയും വൈരിയും തങ്ങളിൽ
നന്നായ്‍വെടിയാൽ വരിഷം തുടങ്ങിനാർ.
പക്ഷഭേദമതുകേട്ടു പറയുന്നു.
പക്ഷദേശങ്ങളിലുള്ള മാലോകരും.
നിന്നു ജയിക്കും പറങ്കിയെന്നു ചിലർ;
വന്നു ജയിക്കുമിലന്തയെന്നു ചിലർ.
കൂറുപറഞ്ഞാൽ വരുവതല്ലയൊന്നും
കൂറു ദൈവമുടനുള്ളോർ ജയിച്ചിടും.
ഇങ്ങനേ സർവരും ചൊല്ലിപ്പുലരുന്നാൾ
അങ്ങു സമം പൊരുതീടും ദശാന്തരേ
നല്ലനമരാലും മെല്ലേ വിളിച്ചിതു
ചൊല്ലെഴുന്നോരു കപ്പിത്താനെ വേഗത്തിൽ.
ചെല്ലണം നീ പടക്കോപ്പോടുകൂടവേ
നല്ല പുറക്കാട്ടുരാജാവു തന്നുടെ
ചൊല്ലെഴുന്നോരു പടയുമൊടുക്കിട്ടു
കൊല്ലണം കോതവര്‍മ്മനൃപൻ തന്നെയും
എന്നതുകേട്ടവനും പടയുമപ്പോൾ
നന്നായ് തിരിച്ചിതു വാരിധിയിൽക്കൂടെ
കൂശാതെ തണ്ടുകൾ കൊണ്ടു തുഴഞ്ഞുടൻ
നാശം വരുത്തുവാൻ ചെല്ലുന്നതുകണ്ടു
ദേവദേവേശനാം കൃഷ്ണൻ താൻ രക്ഷിക്കും
ദേവനാരായണൻ തന്റെ പടകളും
കുന്തമെടുക്കുന്നു; വാളെടുത്തീടുന്നു;
ചന്തം കലർന്ന ചുരികയെടുക്കുന്നു;
മിന്നി വിളങ്ങും പരിശയെടുക്കുന്നു;
മിന്നും കടുത്തില തോക്കെടുത്തീടുന്നു;
വില്ലെടുത്തീടുന്നു പൂട്ടുന്നു വേഗത്തിൽ;
നല്ല കണകൾ വളവുകൾ തീര്‍ക്കുന്നു;
മിന്നും വെടിത്തിരിയൊക്കെക്കൊളുത്തുന്നു;
നന്നായ്മനമുറപ്പിച്ചു നിന്നീടുന്നു;
കൊള്ളട്ടെയെന്നുടൻ വെള്ളത്തിൽ ചാടുന്നു;
വള്ളമിടയിട്ടു വെട്ടുന്നു തങ്ങളിൽ.
രണ്ടുപരിഷയും വെള്ളത്തിലായാറെ-
യുണ്ടായയുദ്ധമെന്തോന്നു പറവൂ ഞാൻ!
ഓളത്തൊടൊന്നിച്ചു നീന്തിയടുക്കുന്നു;
ചീളെന്നു വെട്ടിപ്പുറകോട്ടു വാങ്ങുന്നു;
വാട്ടമുള്ളടത്തു വീരരടുക്കുന്നു;
കൂട്ടത്തിൽപ്പെട്ടുടൻ തീട്ടുന്നു തങ്ങളിൽ;
കുത്തുവരക്കണ്ടു തട്ടിക്കളയുന്നു;
കുത്തുകൾകൊണ്ടു കുടലു തെറിക്കുന്നു;
വഞ്ചിമേൽ നിന്നു വെടികൾ പൊഴിക്കുന്നു;
നെഞ്ചു പൊളിഞ്ഞു മറിഞ്ഞു വീണീടുന്നു;
മത്തഗജങ്ങൾ പുഴയിലിറങ്ങീട്ടു
കുത്തിക്കളിക്കുന്നതുപോലെ തങ്ങളിൽ
ശക്തിയോടേറ്റുടൻ കുത്തുന്നു; വെട്ടുന്നു;
ചത്തു ശവം പുഴ തന്നിലൊഴുകുന്നു;
നില്ലുനില്ലെന്നു മുന്നോക്കിലടുക്കുന്നു;
നില്ലാതെയുള്ള കെറുവോടൊടുക്കുന്നു;
മേളമേറീടുന്ന ഭീരങ്കിയിൽനിന്നു
കാളുന്ന തീപോലെ വെന്തുപഴുത്തുടൻ
നാളികേരോപമമുള്ളൊളി കൊള്ളികൾ
ഓളത്തിനുമീതെ തെറ്റിനടക്കുന്നു.
കോലുളികൊണ്ടു വലിച്ചുകൂടാഞ്ഞിട്ടു
കാലും വിറച്ചു ലന്തേശു ഭൂമിക്കുന്നു;
തൊപ്പികളൊക്കെത്തെറിച്ചു തുടങ്ങുന്നു;
കുപ്പായം ചീത്തുടൻ കെല്പു കുറയുന്നു.
തോക്കുകളും വാളും വെള്ളത്തിൽപ്പോകുന്നു.
തോല്ക്കുമാറായിതു ലന്തപ്പരിഷയും.
തീക്കൊള്ളിപോലേ ശരങ്ങളേറ്റീടുന്നു.
തീക്കുടുക്കകളും കത്തിയണയുന്നു ;
ചേലയും കൂന്തലും കത്തിപ്പൊരിയുന്നു;
മാലോകരും കണ്ടു വിസ്മയിച്ചീടുന്നു.
കാണിപോലും വഴുതാത നായന്മാർകൾ
പ്രാണനെക്കൈവെടിഞ്ഞത്യന്തശൌര്യേണ
നില്ലാതെയുള്ള കെറുവോടണയുന്നു;
മൂക്കിൽ വെള്ളം പൂക്കു ചീറ്റിത്തുടങ്ങുന്നു;
തോക്കുകൾകൊണ്ടു തലയ്ക്കിട്ടിടിക്കുന്നു;
തോല്കരുതെന്നു ഭാവിച്ചു പൊരുന്നേരം
മത്സ്യങ്ങളൊക്കയുമുത്സാഹവുംപൂണ്ടു
മത്സരത്തോടു കൊത്തിപ്പറിച്ചീടുന്നു.
മുങ്ങിക്കളയുന്നു വെട്ടുവരക്കണ്ടു;
പൊങ്ങുന്നനേരം തലകൾ തെറിക്കുന്നു.
തിണ്ണം കടലലറീടുന്നതുപോലെ
പൊണ്ണത്തടിയരലറി നീന്തീടുന്നു.
വണ്ണമേറീടുന്ന ഭീരങ്കിയിൽനിന്നു
കര്‍ണ്ണം പൊടിയുമാറങ്ങനേയോരൊരോ
കാളുന്ന തീപ്പന്തു വെന്തുപഴുത്തുടൻ
ഓളത്തിനു മീതെ തെറ്റി നടക്കുന്നു.
കാണിക്കിരുപുറത്തും വാട്ടമില്ലേതും
കാണികളായവര്‍ക്കും ഭയമാകുന്നു.
വ്യഗ്രിച്ചടുത്തു വെട്ടും വെട്ടുകൊണ്ടതി-
വ്യഗ്രിച്ചു വ്യഗ്രിച്ചു ചത്തു വലയുമ്പോൾ
നക്രങ്ങളെക്കണ്ടു പേടിച്ചു നീന്തുന്നു
മുഖ്യതയുള്ള കൂറ്റന്മാരെപ്പോലെയും.
ചാകാതെ ശേഷിച്ച ലന്തകളും പിന്നെ
വേഗമോടേ പൂക്കു കൊച്ചിയിലാകുലാൽ.
കൊണ്ടുവന്നോരു മരക്കലജാലവും
വിണ്ടലരോടുന്നൊരായുധക്കൂട്ടവും
ഒക്കെയിട്ടും കളഞ്ഞെന്തൊരു വൈചിത്ര്യം!
മുഖ്യരും തോല്ക്കും നിലവിട്ടു ചെന്നെന്നാൽ
കണ്ടവരുമമരാലോടു ചൊല്ലിനാർ
ഉണ്ടായിവന്ന പരിഭവമൊക്കവേ.
ഇന്നിയൊരിക്കൽ പകരമാമെന്നുടൻ
അന്നു വാസമടങ്ങി പടതന്നൊടും
നന്നിതു ചെമ്പകമന്നൻപടയെന്നു
തന്നേ മറുനാട്ടിലുള്ളോർ പറയുന്നു.
ശത്രുവായുള്ളവരേയമര്‍ത്തീടുന്ന
ശക്തനാം ലന്തയേ വെന്നമൂലത്താലെ.
വിശ്വാസത്തിന്നൊരുഭംഗം വരുത്താതെ-
യിച്ചെയ്തതു നന്നു നിണ്ണയം തേറുവിൻ.
അഞ്ചാതെ ചെമ്പകമന്നൻപടകളും
വഞ്ചിയോടുംപുക്കു തങ്ങടേ നാടതിൽ.
എന്നതിരിക്കട്ടെ പിന്നെ ലന്തേശന്മാർ
നന്നായടുത്തു പടകൾ തുടങ്ങിനാർ.
നല്ല തെങ്ങാലുള്ള കുറ്റി പൊടിക്കുന്നു;
കല്ലുകൊണ്ടുള്ള മതിൽകൾ പൊടിക്കുന്നു;
മണ്ണുകൊണ്ടുള്ളൊരു വാട പൊടിക്കുന്നു;
ഉന്നതമായുള്ള കോട്ട പൊടിക്കുന്നു:
പിന്നെയും നല്ല പറങ്കിയും പോയവ-
യൊന്നൊഴിയാതെ ചമയ്ക്കുന്നു വേഗത്തിൽ.
കപ്പിത്താൻ തന്നുടെ കോട്ടയേ രക്ഷിപ്പാൻ
കോപ്പുകൾ കൂട്ടിയതെന്തു പറയാവൂ!
കുറ്റിയും വാടമതിലുകളും തീര്‍ത്തു
പറ്റലരഞ്ചുന്ന തോക്കുകളും വച്ചു
ദുര്‍ഗ്ഗം ചുഴലപ്പടയും നിറുത്തീട്ടു
ദുഃഖം കളഞ്ഞു കൊറ്റും കൊടുത്തങ്ങനെ
നല്ല പടുകുഴിയും കിടങ്ങും തീര്‍ത്തു
കൊല്ലാതെകൊല്ലുവാനാരക്കോലുംനാട്ടി
കോട്ടയിൽ നല്ല വെടിമരുന്നുമിട്ടു
കൂട്ടുമേ കത്തിയെഴുന്നുപോമ്മാറുടൻ
ദേവേന്ദ്രനും പണിയുണ്ടു പിടിപ്പാനെ-
ന്നേവര്‍ക്കും തോന്നവേ കാത്തിരിക്കും വിധൌ
അങ്ങനേ മേവുന്ന കാലത്തു ലന്തേശു-
മങ്ങു വിളിച്ചു പറങ്കിയോടു ചൊന്നാൻ:-
"എന്തിന്നു നിങ്ങൾ പഴുതേ മരിക്കുന്നു;
പിൻതുണയാരുമില്ലെന്നു ധരിക്കണം.
എന്നുടേ ശൌര്യവും നിങ്ങളറിഞ്ഞില്ല
മുന്നം വടക്കോട്ട ഞാൻ പിടിച്ചേനല്ലോ.
പിന്നെ നിങ്ങൾക്കു തുണയായ മന്നരെ-
ത്തന്നെയും കൊന്നിതു ഞാൻ ബലവീര്യത്താൽ
തോല്ക്കുമാറേയുള്ളു നിങ്ങൾ ഞങ്ങളോടു
പോർക്കൊരുമിച്ചു വരുന്ന നാളൊക്കയും.
നല്ല പരദേശത്തുള്ളോരു കോട്ടകൾ
ചൊല്ലിക്കൊണ്ടൊത്തു പിടിച്ചതും ഞാനല്ലോ.
പിന്നെ മറുനാട്ടിലുള്ള കൊടുങ്ങല്ലൂർ
തന്നേയടക്കിജ്ജയിച്ചതും ഞാനല്ലോ.
എന്നതിൻമുമ്പു പള്ളിപ്പുറത്തമ്പോടു
വന്നഴകിൽക്കോട്ട കൊണ്ടതും ഞാനല്ലോ.
അന്നേതുതന്നെ യിലന്ത ഞാനെന്നതും;
ഇന്നൊന്നു മാറിപ്പറകയുമില്ലല്ലോ.
അന്നുള്ളവർ തന്നെ നിങ്ങളുമായതു-
മിന്നൊന്നു മാറിപ്പോയില്ലെന്നു നിണ്ണയം.
പിന്നെയെന്തിന്നു പഴുതെ നടിക്കുന്നു
നിന്നുപൊറുക്കരുതാതൊരു നിങ്ങളും?
ഇന്നു നിങ്ങൾക്കൊരു നല്ലതാകുന്നതു-
മെന്നോടഴിഞ്ഞു പൊറുക്കെന്നതു തന്നെ"
ഇങ്ങനെ ഭാഷണം ലന്തേശു ചൊന്നതു
തിങ്ങിന കോപേന കേട്ടു പറങ്കിയും
ചൊന്നാനവനോടതിനുത്തരം തന്നെ:
“നിന്നോടു ഞാൻ പലകാലവും തോറ്റെങ്കിൽ
ചാവും മുറിവും പെരുത്തു വലഞ്ഞിട്ടൊ
രാവതില്ലാതേ ചമഞ്ഞാലിണങ്ങുവൻ
മൂന്നം നീ തന്നേ പല പല കോട്ടകൾ
എന്നോടു വെട്ടിപ്പിടിച്ച നാളൊക്കയും
നീങ്ങുന്നു നീ പറയുന്നതു കേട്ടു ഞാൻ
നീങ്ങുമാറില്ലെന്നതുമറിഞ്ഞീടുക.
ബന്ധുക്കളും കൊറ്റുമില്ലെന്നു വന്നൊഴി-
ഞ്ഞെന്തൊരുനാളിൽ ജയിച്ചു പണ്ടന്നേ നീ?
ഞങ്ങൾക്കു ഞങ്ങടേ മൂലസ്ഥലമത
പ്രത്തുകാൽ നാടുമക്കോട്ടപ്പടികളും
രാജധാനികളും സിഹാസനങ്ങളും
ഇന്നൊന്നു നിര്‍മ്മിച്ചു വന്നതല്ലെന്നറി.
ശൌര്യം നിനക്കതിമാത്രമുണ്ടെങ്കിലും
ധൈര്യമുള്ള ജനം കാട്ടുമാറേയുള്ളു.
അഞ്ചുലന്തേശുമൊരു ദുളുദാസുമായ്
നേരേ പലർ കാൺകെ നിന്നു പൊരുതെന്നാൽ
എന്റെ ദുളുദാസുതോറ്റുപോയെങ്കിലോ
കോട്ടയും തന്നു പടയുമിളച്ചടൻ
നീ ചൊന്നതൊക്കയും സൌജന്യമെന്നുടൻ
നീതിയോടേ കണ്ടൊഴിഞ്ഞു വാങ്ങിത്തരാം.
അല്ലാതെ നീ പറയുന്ന പേവാക്കുകള്‍
ന്യായമല്ലെന്നതറിവോരറിഞ്ഞിടും.
ഇപ്പോൾ നിനക്കു തുണ പലരുണ്ടല്ലോ;
കെല്പോടെനിക്കാരുമില്ലെന്നിരിക്കിലും
ചെറു പൊരുതേയടങ്ങുന്നതുള്ളു ഞാൻ;
ഉറ്റു നീ പോരിന്നു കോപ്പിട്ടു കൊണ്ടാലും.'
ഇങ്ങനേ തമ്മിൽ പറഞ്ഞു പിരിഞ്ഞുടൻ
അങ്ങുമിങ്ങും നിന്നു പോരു തുടങ്ങിനാർ.
വാടമതിലു മറഞ്ഞു പറങ്കികൾ
ഊടേ വെടികളും വച്ചു തുടങ്ങിനാർ.
കോട്ടയിൽ കല്ലും മണലും നിറച്ചിട്ടു
ചാട്ടിന്നു മീതെ കരേറി നിരന്നിതു.
ഒട്ടേറെത്തോക്കുമതിന്നു മീതെറ്റിയ-
ങ്ങാകാശം പൊട്ടും വെടികളും വച്ചുടൻ
വെട്ടിവെളുപ്പിച്ചു വെൺപൂമിയങ്ങനേ
കോട്ടയ്ക്കടുക്കുന്നോരു കൂട്ടം ലന്തകൾ.
തട്ടുപലക മറച്ചു മുന്നൽപ്പിടി
ച്ചുൾക്കരുത്തോടടുക്കുന്നോരു ലന്തകൾ
വെട്ടി നിലവും കുഴിച്ചു കുഴിച്ചടൻ
ഒട്ടുടലുമതു തന്നിൽ മറച്ചിട്ടു
ഞെട്ടലൊഴിഞ്ഞു പ്രതിയോഗിതന്നോടു
വാട്ടമകന്നടുക്കുന്നിതൊരുകൂട്ടം.
കോട്ടയും പാടയും നെഞ്ചെന്നു കല്പിച്ചു
കോട്ടയ്ക്കു മുട്ടിയടുക്കുന്നൊരുകൂട്ടം
നിഷ്ഠൂരന്മാരായ ലന്തക,ളന്നേരം
ചട്ടറ്റ വൻവെടിവെച്ചു പറങ്കിയും.
നാലുപായങ്ങളും നോക്കി ലന്തേശന്മാർ:
നാലുപാടും പട മുട്ടിയടുത്തിതു.
തോലിവരുമെന്നുറച്ചു പറങ്കിയും
കാലും വിറച്ചു വെടികൾ പൊഴിക്കുന്നു.
ഒക്കൊന്നു മേലുമങ്ങൊക്കൊന്നു താഴത്തും
നോക്കിന്നു വെയ്ക്കുന്നു കൈത്തോക്കു കൊണ്ടുടൻ.
മൂക്കിന്നു നേരിട്ടടുക്കുന്ന ലന്തയെ-
ത്തെക്കും ദിശയ്ക്കയയ്ക്കുന്നു പറങ്കിയും.
ഏണി കോവേണിയും കൈക്കൊണ്ടു ലാന്തശർ
താണുതാണമ്മതില്ക്കൽ ചെന്നവരുടൻ
പ്രാണനിലാശു മോഹംവിട്ടു ചാടുമ്പോൾ
ആണിപ്പലകമേൽ പാദം പതിക്കയും
കോണിൽക്കിടന്ന വെടിമരുന്നു കത്തി
വാണാളും ദേഹവും രണ്ടും നശിക്കുന്നു
കാണിപ്പരവശമെന്നാലവര്‍ക്കില്ല;
ആണിപ്പരിചതു കണ്ടു പടിക്കണം.
അങ്ങനേ മേവുന്ന കാലത്തു ലന്തകൾ
എങ്ങനേയെന്നറിഞ്ഞില്ല കോട്ട പൂക്കാർ
സംഭ്രമം പൂണ്ടു പറങ്കിപ്പരിഷയും
വമ്പോടടുത്തുടൻ വെട്ടു തുടങ്ങിനാർ.
പിള്ളരും പെണ്ണുങ്ങൾ കേണു തുടങ്ങീതു;
നല്ല വിരുതന്മാർ വെട്ടു തുടങ്ങീതു
കപ്പിത്താന്മാരും മരിക്കുന്നു വേഗത്തിൽ;
തുപ്പായികളും മരിക്കുന്നിതങ്ങനെ;
വീട്ടുകാരായ പറങ്കികൾ ചാകുന്നു;
കൂട്ടമേ കാപ്പിരിക്കൂട്ടവും ചാകുന്നു;
തീപ്പുകജാലവും പൊങ്ങി നിറഞ്ഞിതു;
തീപ്പിടിച്ചു മനം കപ്പിത്താനന്നേരം.
വിക്രമത്തോടുടൻ കോട്ടയേ രക്ഷിപ്പാൻ
ആക്രമിച്ചങ്ങനെ ചെല്ലുന്നതുനേരം
സ്വര്‍ഗ്ഗവുമൊന്നു വിറച്ചു ചമഞ്ഞിതു;
ചക്രം തിരിഞ്ഞു പറങ്കിപ്പരിഷയും
കോലാഹലമായി വന്നിതു യുദ്ധവും
കാലലോകംപുക്കനേരം പടയപ്പോൾ.
കണ്ടാൽ ഭയങ്കരമാംവണ്ണം പോർചെയ്തു
കണ്ടകതുല്യന്മാർ രണ്ടുപരിഷയും
ഇല്ലാ പടയെന്നുറച്ചു ജരാലപ്പോൾ
അല്ലലോടും വെളുത്തോരു കൊടി തൂക്കി
നിന്നിതു തോറ്റെന്നു തന്നേയഴിഞ്ഞവർ:
അന്നേരം വെട്ടങ്ങിളച്ചിതു വൻപട.
ചെന്നുടൻ കണ്ടു പിന്നെപ്പറങ്കികളും
നന്നായമരാലെയേതുമ്മടിയാതെ.
തൊപ്പിയൂരിത്തലചാച്ചു നല്ലായുധം
കെല്പുകുറഞ്ഞവൻമുമ്പിൽ വച്ചീടിനാർ
നല്ല ജരാൽ മുതലായ പറങ്കികൾ
എല്ലാവരുമതിമദ്ധ്യാഹ്നനേരത്തു
പേടിയാൽ കപ്പലിലൊക്കെക്കരേറ്റിനാൻ
കെല്പോടുകൂടി യമരാലവർകളേ
പിന്നെസ്സുഖേന വാണാൻ പടതന്നോടും
ഒന്നിച്ചു കോട്ടയിലാകുലം കൂടാതെ
കത്തും മനമോടു കൂടിയതുകാലം
കോതവര്‍മ്മനൃപൻ പുക്കു കരപ്പുറം
വേദിയർകോനായ ചെമ്പകമന്നനും
ഖേദമോടേ വാണു തന്നുടേ നാടതിൽ.
കോട്ടപിടിച്ചോരു കൊല്ലവും മാസവും
കേട്ടുകൊണ്ടാലും നിനവതിനുണ്ടെങ്കിൽ
കൊല്ലമട തണ്ണൂറ്റിമുപ്പത്തെട്ടായതും
വില്ലായമാസമതിലൊരിരുപതും
ചൊല്ലാമൊരഷ്ടവും ചെന്നിതു ഭാസ്കരൻ;
വെള്ളിയായീടുന്നൊരാഴ്ചയുമന്നല്ലോ.
ലന്തയും കൊച്ചിയിൽ കോട്ട പിടിച്ചതും
ചിന്തിച്ചു ചൊല്ലാമിനിയുമൊട്ടുള്ള പോൽ.
വൈരികളായുള്ള മത്തഗജങ്ങൾക്കു
സിംഹാകൃതിപൂണ്ട വെൺപലമന്നനും
അമ്പോടു തെക്കിളംകൂറുമൊരുമിച്ചു
കോട്ടപിടിച്ചോരു വൃത്താന്തം കേട്ടുടൻ
കൂട്ടമേ വഞ്ചിപ്പടയോടുകൂടവേ
നല്ല ചെറുകാട്ടുകയ്മളുടേ നാട്ടിൽ
ചൊല്ലെഴുന്നോരിറണാകുളം തന്നിലും
കൊച്ചിയിൽനിന്നേറനാടരേ വാങ്ങിച്ചു
മെച്ചമെഴും മൂത്തതാവഴിയേക്കണ്ടു
പിന്നെയമരാലിനെച്ചെന്നുകണ്ടിളം-
കുന്നപ്പുഴെച്ചെന്നു കുന്നലക്കോനെയും
കണ്ടു കൊടുങ്ങല്ലൂരാക്കി വാങ്ങിപ്പിന്നെ
ഇണ്ടലും തീര്‍ന്നുടൻ പുക്കു തൻ നാടതിൽ
പിന്നെയമരാലും മന്നവനും കൂടെ
വന്നു കരപ്പുറത്താശു പടയോടും
ലോകരാരും തന്റെ പാങ്ങിലല്ലായ്കയാൽ
വേഗമോടേ കോതവര്‍മ്മരാം ഭൂപതി
നല്ല മധുവൈരി മാധവൻ മേവിന
ചൊല്ലെഴുന്നോരമ്പലപ്പുഴ പൂക്കുടൻ
ദേവനാരായണൻ തന്നെയും കണ്ടിട്ടു
ദേവൻ തുണയെന്നു തെക്കോട്ടെഴുന്നള്ളി.
ചെന്നുടൻ പിന്നെയഴിഞ്ഞു കണ്ടീടിനാർ
നന്നായി മന്നനേയുമമരാലെയും
ശങ്കയും പൂണ്ടു കരപ്പുറത്തുള്ളോരും.
ലംകേശതുല്യനമരാലും പിന്നെപ്പോയ്
വമ്പടയോടുമാലപ്പുഴ തന്നിലേ
ചെമ്പകമന്നനോടാശു പിണങ്ങുവാൻ.
പണ്ടിറണാകുളം തന്നിൽ നിന്നുണ്ടായി
വന്ന പരിഭവമോർത്തുടൻ ലന്തേശു
ചെമ്പകമന്നന്റെ വമ്പട നിര്‍ത്തീതു
വമ്പോടുമാലപ്പുഴവാടതന്നിലേ.
അങ്ങുമിങ്ങും പട കൂടിയിരുന്നുട-
നങ്ങൊരു നാലഞ്ചു തീയതി ചെന്നാറെ
ലന്തേശു ചെമ്പകമന്നനെക്കണ്ടാറെ-
യെന്തൊരു കൌശലമെന്നറിഞ്ഞീല ഞാൻ;
കര്‍ണ്ണാരിയെക്കാത്ത കാരുണ്യവാരിധി
കണ്ണനുടേ കളിയെന്നേ പറയാവൂ;
നന്നായി തങ്ങളിൽ കണ്ടണഞ്ഞീടിനാർ
മുന്നമൊരു പകയില്ലെന്നതുപോലെ,
പണ്ടു പറങ്കിയും ചെമ്പകമന്നനു-
മുണ്ടായിരുന്നോരു സഖ്യമതുപോലെ
കണ്ടു പറഞ്ഞുടൻ പോയമരാലുതാ
നിണ്ടൽ നീക്കി മൂത്തതാവഴിയെക്കണ്ടു
ചൊല്ലിനാൻ ചെമ്പകമന്നനുമങ്ങുചെ-
ന്നല്ലലൊഴിഞ്ഞിന്നു കാണണമെന്നപ്പോൾ.
അങ്ങനേതന്നേയൊരന്തരമില്ലതി-
ന്നങ്ങു ചെന്നിട്ടു പറകെന്നതാകർണ്യ
ലന്തേശു ചെമ്പകമന്നനെക്കണ്ടുടൻ
വാര്‍ത്തകളെല്ലാമറിയിച്ചതു കേട്ടു
വൻപോട്ടു മന്നനെച്ചെന്നു കണ്ടിട്ടുട
നമ്പോടു വാങ്ങീതു വേദിയർനാഥനും.
മെച്ചമെഴും മൂത്തതാവഴി മന്നവൻ
മെച്ചമോടേ തിരുമൂപ്പു വാണീടിനാൻ.
ബന്ധുവിനി നമുക്കാരുള്ളതെന്നതു
ചിന്തിച്ചു വെട്ടത്തരചൻ മടിയാതെ
നല്ല തിരുവനന്തപുരം തന്നിലോ
വാട്ടമൊഴിഞ്ഞു പറവനെന്നിങ്ങനെ
ചൊല്ലിയഴകോടുമാനിച്ചിരുന്നിതു
നല്ല കിളിമകൾ താനുമക്കാലമേ.
പടപ്പാട്ടു ചതുർത്ഥപാദം സമാപ്തം.
പഞ്ചമപാദം
മടിയിലിരി മടികളക കിളികളിതു ചൊല്ലിയാൽ
മാലോകർ നിന്ദിക്കുമെന്നു ചിന്തിക്കൊലാ.
ലളിതഗുണമുടയ ശുകയോഗിതന്നഗ്രജേ
ലീലാവിശേഷം പറക ബാലേ മുദാ!
പെരുമപെറുമരിയ വിശപ്പറുതി വരുത്തീടുവാൻ
പക്വഫലാദികളാവോളവും തരാം.
വരിയവലുമൊരുമയൊടു തരുവനതു തീരവേ
വാങ്ങു പായസച്ചോറും വറുത്തെള്ളും.
നലമിയലുമിനിയിനിയ ഗുളകദളിയുംപിന്നെ
നല്ല ക്ഷീരം തേൻ കരിമ്പിൻചാറും തരാം.
പുതുമലരിലൊഴുകുമൊരു തേൻതുള്ളിയും നല്ല
പുഞ്ചനെല്ലിൻ കതിരിന്നു തന്നീടുവൻ.
അതുപൊഴുതു കിളിമകളുമവയനുഭവിച്ചുകൊ
ണ്ടാനന്ദമുൾക്കൊണ്ടു ചൊല്ലിത്തുടങ്ങിനാൾ.
പറവതിനു മമ വചനഭംഗി പോരായ്കിലും
പറവനിതു ശേഷവും കേട്ടുകൊൾകേവരും
ദശവദനസദൃശകരബലമുടയ ലന്തയും
ദിക്കിൽ പുകൾകൊണ്ട കൊച്ചി പിടിച്ചഥ
പടയിടയിൽ വഴുതി മറുതലയൊടു ഗമിച്ചോരു
ബാഹുജവംശജൻ കോതവര്‍മ്മൻനൃപൻ
വലരിപുവിനൊടു സമഗുണാകരനാകിയ
വള്ളുവർമന്നനും മറ്റു മന്ത്രികളും
കുരുകുലജവിജയസമനരചനൈരൂർ വാഴും
കൂടലർകാലനിരവിവര്‍മ്മൻ താനും
ഒരുമയൊടു നടന്നുചെന്നു നൃപതികുലപ്രൌഢന്മാർ
കണ്ടിതു വഞ്ചിപൻമന്നനേയും തദ്ദാ.
ഹരിയരവവരശയനമതിസുഖമൊടാദരാൽ
പള്ളികൊള്ളുമനന്തപുരം മേവിനാർ.
പരമപുരുഷനുടെ ചരണാരവിന്ദങ്ങളും
ഭംഗിയിൽകണ്ടു തൊഴുതു നടകൊണ്ടാർ.
വിമലതരവിബുധനദിഭവനതലപാലകൻ
വൃന്ദാരകാധിപസമ്മതൻഭൂപതി
പുകഴിനൊടു മാടപവീരനിരിപ്പെടം
പുക്കു വിരുന്നും കഴിച്ചു യഥാസുഖം
അസിയുമൊരു ഗജവും തുകിലാഭരണങ്ങളും
അൻപോടു ദത്തവാൻ വെട്ടഭൂപാലകൻ.
പലദിവസമതിസുഖമോടവിടെ മരുവുംവിധൌ
പാര്‍ത്ഥിവനോടു ചൊല്ലീടിനാർ മന്ത്രികൾ:-
"വളരെയിനിയിവിടെയതിസുഖവസതിയരുതരുതു;
വൻപുകൂടെക്കാണവേണം മറുതല.
അടലതിനു കരമുതുകിലുടനിനിയടുത്തെന്നാ-
ലാവോളമർത്ഥവും കിട്ടും നമുക്കെല്ലാം.''
പൊരുതുജയം കരുതുമൊരുരിപുവരര്‍ക്കും തോന്നിടും
പോയപോക്കേയിവർ പോകയില്ലെന്നതും.''
ഇതി സചിവവരവചനനിശമനദശാന്തരേ -
യിമ്പമോടേ കോതവര്‍മ്മൻ നൃപവരൻ
ചരതമൊട്ടു വഴി തരിക പൊരുവതിനു പോവാനായ്
ചെമ്പകഭൂപതേ! യെന്നു വെട്ടനൃപൻ.
സരസമഥ നൃപവരനു വഴിയനുവദിച്ചിതു
ദേവനാരായണരാരണഭൂപതി.
അരുണനുടെയുദയമതു വരുവതിനു മുമ്പിലേ
ആരികാട്ടായിതു കോതവര്‍മ്മൻനൃപൻ.
പടയുമുടനവിടെനിന്നു നടപ്പതിനു ഭാവിച്ചു
ഭാനുബിംബത്തേ മറച്ചു നടകൊണ്ടു.
മദമിളകി മദകരികൾ മരിവലിയെടുത്തുടൻ
മാനമോടേ ഗമിച്ചീടുന്നതുപോലെ.
* * *
നടപടിയിലവരുടയ ചരിരമതു ചൊല്ലുവാൻ
നാണമാകുന്നിതു മാനസതാരിൽ മേ.
ബുധചരണനളിനയുഗമകതളിരിൽ വാഴുകിൽ
ബുദ്ധിയില്ലാത്ത ഞാനൊട്ടു ചൊല്ലീടുവൻ.
ജയവിരുതരവർകളുടെയുടൽകൾ വിളറീട്ടരിൽ
ചെമ്പിച്ച മീശയും കെശവും താടിയും
പരുകി സുര മതിമറന്നു കുതുകമൊടു ചാഞ്ചാടി
പച്ചമാംസങ്ങളും തിന്നുതിന്നങ്ങനെ
ശമരഹിതർ ശമനസമർ പടയതു തുനിഞ്ഞെന്നാൽ
ചാൺപദം വയ്പീലവർ തിരിഞ്ഞെന്നുമേ.
ഉടലിൽ വടിവിയലുവതിനുടനണിഞ്ഞ കഞ്ചുക -
മുഷ്ണീഷ പാദുകമാദിപൂണ്ടങ്ങനെ
കരതളിരിലസിയുമൊരു മുസലയമതോക്കുമ-
ക്കാലൻ ഗദയെന്നപോലേയെടുത്തുടൻ
മിടമയതു കരുതുമൊരു പടവിരുതരാകിയ
മ്ലേച്‌ഛരും പൂക്കാർ കരപ്പുറം തന്നിലേ.
തകിൽ മുരശു പറ തുടികൾ ചിന്നം കുഴലുകൾ
തമ്പേറു തമ്പിട്ടമാദി വാദ്യങ്ങളും
കുട തഴകൾ ചമരി കൊടിയും കൊടിക്കൂറയും
കോഹലമോടെടുത്തങ്ങടുത്തിതു.
അതു ഝടിതി കരമുതുകിലമരുമവർ കേട്ടുട-
നദ്ധചൈതന്യർ വാങ്ങി മറുദിക്കിലും.
അതു പൊഴുതു നരപതിയുമരുതു മതിയെന്നപ്പോൾ
ആദരവോടു ലന്തേശരടങ്ങിനാർ.
പിഴകരുതിയവരുമതിവിവിധവിവശാത്മനാ
പിന്നെക്കരപ്പുറം പുക്കവിടേയുള്ളോർ
അരചനെയുമഴകിനൊടു വന്നമരാലെയും
അമ്പോടു കണ്ടാരവരുമതുകാലം.
ചതിവുകളെയകമലരിലഖിലമകലെക്കള-
ഞ്ഞാനന്ദമോടെ യഥോചിതം മേവിനാർ.
ജയമുദിതനൃപതി പെരുമ്പടപ്പുവാഴും മന്നൻ
ചെമ്മ പടയോടു പൂക്കുടൻ കൊച്ചിയിൽ
സുരവരജതൻജസമഗുണമുടയ ദേവാലും
ദുഃഖമൊഴിഞ്ഞു പെരുമ്പടയോടു പോയ്
അമരപുരിസദൃശദുര്‍ഗ്ഗാന്തരേ പുക്കുട-
നമ്പോടിരുന്നു സുഖംചെയ്തതുകാലം.
അവിടെമരുവിടവെ നൃപതിലകൻ വെട്ടനൃപൻ
ആശാന്തരേ നിരൂപിച്ചിതതുകാലം.
"അരിവരരൊടിതുപൊഴുതു പടയതൊന്നുപൊരുവതി-
നാരുമില്ലാതെയായ്‍വന്നിതൊരുതുണ.
പരദിശയിലമരുമൊരു പറങ്കിയെപ്പാലിപ്പാൻ
പ്രാണാദികളുംവെടിഞ്ഞു മൽപൂർവന്മാർ.
പരമവനിയതുമരിയ പടയും ഭണ്ഡാരവു-
മാത്മബന്ധുക്കളേയും വെടിഞ്ഞേഷ ഞാൻ
പരനരപതികളുടയ പുരിയിൽ മേവുന്നതു
പാരവശ്യത്താൽ പറങ്കിയേയോർത്തല്ലോ.
ഒരു കരുണയകതളിരിപ്പവനു തോന്നീലതി-
ന്നോരാണ്ടിൽ മേല്പുറം കാലം കഴിഞ്ഞിട്ടും.
ഇനിയവനുടയ പുരിയിൽ ഞാൻ തന്നെ ചെന്നാകി-
ലീഷലുണ്ടെങ്കിലോ പിന്നേ നിരൂപിക്കാം.''
നൃപവരനു കതളിരിലിതി വിവിധമോര്‍ത്തുടൻ
നിന്ന മന്ത്രികളോടെല്ലാമരുൾ ചെയ്തു.
ത്വരിതമതുപൊഴുതു നൃപപദതളിർ വണങ്ങീട്ടു
തേവലച്ചേരിൽ മേനോനുണര്‍ത്തിച്ചിതു.
"തിരുമനസ്സിലഴലൊഴികയടിയൻ വിടകൊള്ളുവൻ
തീരായെന്നാകിലോ പിന്നെയെഴുന്നള്ളാം."
ഇതി സചിവവരൻ മൊഴിഞ്ഞു കയറിയഥ വാഹനം
ഇമ്പമോടെ ഗോവതന്നിലേ പൂക്കുടൻ
പദവിയൊടു മരുവിന പറങ്കിരാജൻതന്നെ-
പ്പക്ഷമോടേ കണ്ടവസ്ഥകൾ ചൊല്ലിനാൻ.
അപരാമൊരുവരിഷമതു ചെന്നാറെ ഗോവയിൽ
ആദരാൽ കോതവര്‍മ്മാനുജൻ പുക്കുടൻ
അദിതിസുതപതിസുതനു സോദരനെക്കാണ്മാ-
നങ്ങു സൌമിത്രി കിഷ്കിന്ധ പുക്കപോലെ.
അതുപൊഴുതു ബദരവരകല്പനയാൽ മുദാ
ആശു ചെറിയയമരാലും വന്നിതു
സുരനിലയസമമമിതഗുണമുടയ കൊച്ചിക്കു
സൂക്ഷിച്ചു കല്പനാശക്തിനടത്തുവാൻ
കടൽപവനതുണയുടയ കപ്പലോടുമവൻ
കണ്ടിതു വന്നഥ കൊച്ചിവാഴ്‍വോനെയും
അവനിപനൊടവനുമുടനപരമതുചൊല്ലിനാ-
നാചാരവും ചെയ്തു കുംഭഞ്ഞികല്പന.
അരിയ പരിഭവമുടയ മമ രിപു പറങ്കിതാ-
നാദിയിൽ വാണപോലേയഹം വാഴുവൻ.
നൃപതിവരരിവിടെ നടെ പുകഴിനൊടു വാണപോൽ
നീതിയിൽ വാഴ്ക നമ്മാൽ വിരോധം വിനാ.
ഇതിഗിരമൊടവനുമഥ പുക്കു ദുര്‍ഗ്ഗാന്തരേ;
ഇമ്പമോടെ നൃപപ്രൌഢനും വാണല്ലോ.
നലമുടയ പെരുമ്പടുപ്പിൽ സ്വരൂപത്തിന്നു
നാലു തൂണായവർ മൂന്നുമൊന്നും വന്നു
മനുപതിയെയഴകിലതിവിരവിനൊടു കണ്ടഥ
മാനിച്ചരചനവരെയയച്ചിതു.
കിമപിയകകമലമതിലവനിപതി ചിന്തിച്ചാൻ
കീര്‍ത്തിമാൻ കൂടെപ്പിറന്ന നൃപരോടും.
ചരതമൊടുമതിനിളയപശ്ചിമക്ഷാപനും
ചാഴിയൂർമന്നൻ ചതുര്‍ത്ഥനോടും പിന്നെ.
പകഗുണവുമുടയ സചിവന്മാരൊടുമതി-
പട്ടാങ്ങയുള്ളാരണര്‍ ചേവകരോടും.
ഉദധിഗിരിനരപതിയൊടുഴറിയൊരു പടപൊരു-
തുണ്ടാക്കണം പണ്ടു പണ്ടുള്ള നാടെന്നേ.
ലഘുതരമിതകമലരിലരചനോര്‍ക്കും വിധൌ
ലന്തേശതിന്നൊരു സൂചകനായ്‍വന്നു.
കൊടിയനരപതിതിലകനേറനാടിളമതാൻ
കോപ്പോടുവാഴ് തിരുവഞ്ചക്കളംതന്നിൽ
ബദരബലമവിരതമടുത്തുനാലുമൂന്നു;
ഭീരങ്കി പിന്നെ നാലഞ്ചു കവര്‍ന്നല്ലൊ.
കുപിതമതിയൊടുത്തതിനു പടകളൊട്ടുചെന്നിളം-
കൂറുവാഴമ്ന്നൻ പട മുട്ടി കോട്ടയ്ക്കു
അധികഗുണമുടയ കൊടുങ്ങല്ലൂരിൽ കോട്ടയെ-
യമ്പിൽവെയ്പിനെന്നവനും കലഹിച്ചാൻ.
അവിടെയിരുപുറവുമവരിടയിൽ മുടിഞ്ഞോരുടേ
പിമ്പാവതില്ല, ഞ്ഞിളമന്നനും വാങ്ങി.
രണമരണലഭിതർ നെടുവിരിപ്പിലുള്ളോർകളിൽ
രണ്ടോടു രണ്ടുപേർ കണ്ഠം മുറിച്ചുടൻ
ബദരനതിചതുരതയൊടഥ കൊച്ചിപുക്കതി -
വിശ്വാസവും നൃപനെക്കാട്ടിയുണ്ടാക്കി.
അവനിപതിയൊടുവനുമപരമിതുചൊല്ലിനാൻ:
അബ്ധിഗോത്രാധിപനോടു യുദ്ധത്തിനായ്
പെരിയപടയവനിയതിലമരുവതു കൂട്ടുക;
പോരിന്നു ബന്ധുക്കളേയുമറിയിക്ക.
അതുലഗുണമുടയ മമ പടയുമരികുണ്ടല്ലോ;
എന്തിനു പിന്നെ വികല്പം നരപതേ?
തവ മതിലുമധികമതിനുപമ." ബദരൻഗിരാ
തത്ര ഭൂപാലകൻ മന്ത്രി സമേതനായ്
പലവിധവുമകതളിരിലപജയജയം പാര്‍ത്തു
പത്രങ്ങളും ബന്ധുഭൂപര്‍ക്കെഴുതിനാൻ.
അതുപൊഴുതു പടകളൊടു ബിംബീലപാലകൻ
ആരണർകോൻ ചെമ്പകനൃപൻസേനയും
കരുതലരൊടതുലതപടയതിനു ഭൂപതി
കണ്ടീടവേ വിണ്ടണിക്കോട്ടവും വന്നു
മലയൊടലയകമരചർതിലകനൊടു യുദ്ധാര്‍ത്ഥം
മങ്ങാട്ടുവാഴുന്ന വീരനും വന്നല്ലോ.
കരമുതുകിലമരുവരെഴുപതിനോടൊന്നൊന്നും
കാലമേ വന്നിതേഴായിരം നായരും
നരപതിയുമവരജനുമമിതസചിവേന്ദ്രനും
നല്ല വടക്കുംദിശയ്ക്കും നടകൊണ്ടാർ.
ഗഗനഭുവിയുദയരവി വിറയലൊടു ചെന്നുതേ
ഗംഭീരനാദം വെടിദ്ധ്വനിവാദ്യവും
ലഘുതരമിതരിയപട വാൾ പരിശത്തട്ടും
ലന്തേശു തമ്പേറടിക്കുന്ന നാദവും
ചെകിടടയുമടവു രിപുസമിതി കര്‍ണ്ണാന്തരേ
ചെന്നു പുക്കു ... ... ... ... ... ... ... ...
... ... ... ... ... ... ... ... ... പറവതിനു നരപുംഗവ-
രിന്നലേ തങ്ങൾക്കുള്ളേടത്തോടു ചേർന്നാർ.
അരിവരരൊടടൽപൊരുതുമവർകളെയൊടുക്കിയും
മറ്റുമക്കൊട്ടപ്പടികളുറപ്പിച്ചും
മതിലുമതിനിടയിൽ ചില യവനികളും തീർത്തുടൻ
മാനമോടെ പുകൾകൊണ്ടതു നില്ക്കവേ
... ... ... ... ... ... ... ... ... ... ... ... ... ... ... ...
പൂർണ്ണശോകാർണ്ണവം ... ... ... ... ... ... ...
ബലമുടയ സചിവവരമങ്ങാട്ടു മേനോനും
ധന്യൻ തിനയഞ്ചേരിവാഴിളയതും
കുലിശധരസമപരഗളച്ഛേദഖഡ്ഗിയായ്
കോഴിക്കോട്ടു തലച്ചെന്നോർ ബലപ്രൌഢൻ
വിമലമതിയുടയ ചെറുവള്ളിമേനവനും
വീരനാമേറനാടമ്പുമാ മേനോനും
അവനിയതിലമരുമൊരു പഴയ മന്ത്രികളും
ആരണർ ദേശികരോടുമൊരുമിച്ചു.
നിനവുകളുമധികതരമകതളിരിലുള്ളോരു
നിഷ്ഠരൻ ലന്തേശനായുധം കൊണ്ടുപോയ്.
അപരമവനചരൊടു സമരമതിനായ് വന്നു
ഏകബുദ്ധ്യാ ബന്ധു നമ്മോടൊഴിഞ്ഞുടൻ.
പല ദിവസമവനു തുണ പണ്ടു നാം ചെയ്തതും
പാമ്പിന്നു പാലു കൊടുത്തപോലാപ്പെട്ടു.
മറിവു പലതകതളിരിലുള്ളോർകൾ തങ്ങടേ
മുതുകിൽ വാൾ വീണേ വിലകാനോര്‍പ്പൂ ദൃഢം"
പരുഷതരമിതിയ;ലസിന്ധുരാൾ കോപിച്ച
പാരമരുൾചെയ്തു സൈന്യമയച്ചിതു.
പരിഘസമവടിവിനൊടു മരുവുമൊരു കൈത്തോക്കും
പാഷാണനാളീകജാലവുമുണ്ടയും
കരതളിരിലഴകിനൊടു പലവിധമെടുത്തവർ
കണ്ടെര്‍തിത്താരേ പെരുമ്പടപ്പിനോടു
പടയിടയിലതി ത്വരിതമവിടെ നിലനീക്കീതു
പറ്റവരെപ്പര്‍വ്വതാര്‍ണ്ണവേശൻപട.
കുപിതതരമതികൾ രിപുസമിതിയിരുന്നുള്ളോരു
കോട്ടപ്പടി മിക്കതുമടക്കീട്ടഥ
പെരുമ്പടപ്പിലിളയനരപതിതിലകുവീരനും
പാലിയത്തമ്പുമിളയമേനവനും
പകലിരവു പടകളൊടു മരുവുമൊരു തൃക്കുന്നിൽ
പാഞ്ഞടുത്തു ഗിരിസിന്ധുരാജൻ പട.
സ്തനിതബലസദൃശവെടിവരിഷമൊടടുത്തതു
സന്നാഹമോടു ബദരനികരവും
രണമതിനു ചതുരനൃപവരനുടയ സേനയും
ഏററൊരുമിച്ചു നെടുവിരിപ്പിനോടും
തദനുഭവരണസദൃശമരുതു പറവാനഹോ;
താൽപര്യമുണ്ടെന്നതാകിലോ ചൊല്ലുവാൻ.
സമരമതിൽ മരണഭയരഹിതരിരുകൂറ്റാരും
താണടുത്തു വെടിവെച്ചു തുടങ്ങിനാർ.
ഉപരിലതുപൊഴുതു പുക പെരുകി നിറഞ്ഞു സദാ;
ഊഴിയിൽ തത്ര പൊഴിഞ്ഞു ചോരകളും.
യുധി വഴുതി ബദരരൊടു നെടുവിരിപ്പിൽ നായന്മാ-
രുറ്റടത്തപ്പോൾ വടക്കൻ മാപ്പിള്ളമാർ
കരികളൊടു മദകരികൾ വരുവതു കണക്കെയും
കണ്ടു സിംഹങ്ങൾ തമ്മിൽ പൊരുംപോലെയും
ദശവദനപടയും ദശരഥതനയസേനയും
ദ്വേഷ്യം കലന്നവർ ചെയ്തതു പോലെയും
പൊരുളുമുതലരചർ കുരുപതികൾ പൊരുംപോലെയും
പോർചെയ്തു മാപ്പിളലന്തേശന്മാരപ്പോൾ.
പ്രഥനമതിലഴകിനൊടു പൃതനകൾ മരിക്കയും
പ്രാഭവക്കാരർ കൈവാളിളക്കുകയും
ഭയരഹിതമരിവരരൊടടലതിനടുക്കയും
ദോസ്സു പാദാദികൾ ഖണ്ഡമായ്‍വീഴ്കയും
ജനകനൊടു തനയസഖിജനമതിനു ഖേദിച്ചു
ജാതകമെന്നു കൈ മാർവത്തു ചേര്‍ക്കയും
ഉളകു ചില കടകമതിനിടയതിലെ വെട്ടിയും
ഓതിരം വെട്ടീട്ടിടത്തേതിനേല്ക്കയും
ശ്രമമതിനു ചതുരതകളധികതരമുള്ളവർ
ശ്രോത്രങ്ങൾ വെട്ടിപ്പിളര്‍ന്നുകളകയും
കരമുദരഗളചരണമുഖസകലഗാത്രങ്ങൾ
ഖണ്ഡമായെണ്ണില്ലാതുണ്ടകൾ കൊൾകയും
തെളികടന്ന ചവളമതു വയറുകളിൽ പൂക്കുടൻ
തുള്ളുന്നു പറ്റക്കിടന്നു ചിലരപ്പോൾ.
മുറിവുകളിൽ നിറഞ്ഞൊഴുകുമുതിരാതതി കണ്ണീരു-
മൊന്നിച്ചു കൈയാൽ തുടയ്ക്കുന്നിതു ചിലർ.
ഇരുപുറവുമതുപൊഴുതു തോറ്റു വഴുതീടാതേ
ഏറിവരും രുഷാ പോർചെയ്തതുപോലേ.
മറുതയെയിരുപുറവുമറിയരുതു പുകപെരുകി;
മാറ്റൊലികൊണ്ടു വെടികളാലബ്ധിക്കും.
അരുതു പറവതിനു സുരദേശികനാകിലും
മാപ്പിളമാരും ലന്തേശരും പാരതിൽ
ചരതമൊടു പോരിന്നു കോപ്പിട്ടനേരത്തു
ചാൺപദം വാങ്ങീതു ലന്തപ്പെരുമ്പട.
അവശതരഹൃദയമോടുമവിടെ ജോനകരൊടു-
മര്‍ദ്ധചൈതന്യർ വെള്ളക്കൊടിയും തൂക്കി.
അതിനുമൊരു കനിവൊഴിഞ്ഞു തദനു മാപ്പിള്ളമാ-
രാര്‍ത്തുടൻ വെട്ടിയൊഴിച്ചു നാലരുടൻ
ഗളവുമുടനതുപൊഴുതറുത്തുകൊണ്ടുവച്ചാർ
ഗർവോടു ശൈലാബ്ധിമന്നനുടേ മുമ്പിൽ.
യുധി ജയവുമചലജലനരവരനു വന്നിതെ-
ന്നുള്ള വിശേഷവും മന്നിൽ നടന്നിതേ.
ഇളപതികൾ തിലകനിളനരപതിയും സേനയു-
മിമ്പഹീനം വാങ്ങി തൃക്കുന്നിൽ നിന്നുടൻ.
അരുതു മമ വയറുപശി വിരവിനൊടു തീര്‍ത്തിനി
അമ്പോടു ശേഷം പറവനെന്നങ്ങനേ
കൂറിയിരുന്നാള്‍ കിളിപ്പൈതൽ തന്നുടേ
കൂട്ടരോടും തെളിഞ്ഞപ്പൊളാനന്ദമായ്
പടപ്പാട്ടു പഞ്ചമപാദം സമാപ്തം.
ഷഷ്ഠപാദം
കൊഞ്ചും ഗുണഗണാനന്ദവാക്യം തങ്കും
പഞ്ചവര്‍ണ്ണക്കിളി നിൻവാണികൌതുക-
സാരം നുകർന്നു വളര്‍ന്ന ലഹരിയിൽ
പാരം പരവശനായിതു ഞാനെടോ.
ശേഷം വിശേഷങ്ങളേയും പൈദാഹങ്ങൾ
ശോഷണം ചെയ്തതിതോഷണചേതസാ
ഭാഷണം ചെയ്കയിന്നും മടിയെന്നിയേ
ചൊല്ലുവെനെങ്കിലെല്ലാരും ചെവിതന്നൊ-
രല്ലലും കൂടാതെ കേൾപ്പിൻ ചുരുക്കമായ്
മാടനൃപകുലവീരമണിയുടേ
നാടടക്കിയൊരു വെല്ലുവിളികൊണ്ടു
പൂന്തുറമന്നനോടെന്തോൻ വേണ്ടതെ-
ന്നന്തരാ ലന്തയും കൊച്ചിവാഴ്മന്നനും
ബന്ധുവര്‍ഗ്ഗങ്ങളും ചിന്തിച്ചനന്തര-
മന്തരമെന്നിയേ ചെയ്തപോരൊക്കവേ.
വമ്പൻ പെരുമ്പടപ്പമ്പും നരപതി-
യമ്പോടു കൊച്ചിയിൽ വാഴുന്നവസ്ഥയിൽ
മുമ്പുള്ള ബന്ധപ്രവരരുമെത്രയും
വമ്പുള്ള ബന്ധുവിൽ മുമ്പുള്ള ലന്തയും
അൻപുള്ള മന്ത്രികൾ മറ്റുള്ളവർകളും
അമ്പോടു വന്നൊരുമ്പെട്ടവർ കേൾക്കവേ
കുംഭഞ്ഞി കല്പിച്ചു വന്ന കുമുദോരും
ഇമ്പംവരുമാറു സത്വരം ചൊല്ലിനാൻ.
"കേവലം ചോതരക്കൂറിന്നു നാം ചിലർ
ജീവിച്ചിരിപ്പതു മാനിക്കുന്നില്ലെന്നു
മേവിപ്പുറപ്പെട്ടതാമുടിമന്നവൻ.
കേവലം വാഴ്തിരുവഞ്ചക്കളത്തിന്നു
നേരേയിനിയൊരു പൊരു ചെയ്തീടുവാൻ
നേരേ നിരൂപിക്കിലെന്തോന്നിതു കുറ?
ചാരുവരിഷങ്ങൾ നൂറു കഴിവോളം
പോരു ചെയ്താലും പണത്തിനു മുട്ടുമൊ?
ആഴിപോലുണ്ടു മരുന്നുമുണ്ടകളും;
ആഴിയിൽപ്പോവാൻ മരക്കലവുമുണ്ടു;
കള്ളംവെടിഞ്ഞുള്ള തോക്കുണ്ടനവധി;
വള്ളംകണക്കേ പടക്കോപ്പുമുണ്ടല്ലോ;
നല്പടകൌശലം മേൽക്കുമേൽ കാണുന്ന
കപ്പിത്താന്മാരുണ്ടു. തുപ്പായികളുണ്ടു;
ചാവതിന്നും കൊലചെയ്‌വതിന്നുമൊരു
താമസം കൈവെടിഞ്ഞുള്ള പടയുണ്ടു.
വാടവെട്ടും കരുവിത്തരമുണ്ടതി-
ന്നൂടറിഞ്ഞു വേലചെയ്‍വോരുമുണ്ടല്ലോ.
കുന്നലമന്നവനോടു യുദ്ധത്തിന്നു
പിന്നെയെന്തിന്നു വികല്പം നരപതേ?"
ഇത്ഥം പരദേശി ചൊന്നതു കേട്ടവൻ
ഒത്തപോലേയെന്നനുവാദവും ചെയ്തു.
പിന്നെയെല്ലാരും പിരിഞ്ഞു ലന്തെശനും
തന്നുടേ കപ്പിത്താനോടു ചൊല്ലീടിനാൻ.
"വന്മദംപൂണ്ട പടയോടുപോക നീ
നന്മ ചേരും തിരുവഞ്ചക്കളത്തിന്നു".
എന്നവനും കേട്ടു പോയി പടയോടും
നേരെ വടകരെ വയ്പിൻകരപ്പുറം
പാരാതെ കണ്ടുനടന്നു കൊടുങ്ങല്ലൂർ
കോട്ടയിലന്നുപാര്‍ത്തഞ്ചക്കളത്തുള്ള
കോട്ടയ്ക്കു നേരേ പുകുന്തു പുലർകാലെ.
വാട്ടമൊഴിഞ്ഞുള്ള നിഷ്ഠുരലന്തകൾ
വെട്ടും വെടിയും തുടങ്ങി ഭയങ്കരം.
അയ്യോ മറുതലവന്നുചുഴന്നെന്നു
കയ്യലച്ചു കോട്ടേലുള്ള പെണ്ണുങ്ങളും
പാട്ടുകെട്ടി മറുകരകൊണ്ടിതു
ഭാഗ്യംകുറഞ്ഞവരെന്നു കേണന്തരാ.
ഇത്ഥം കുറഞ്ഞോരു കോലാഹലങ്ങളാ
ലദ്ദിക്കിലൊക്കെ നിറഞ്ഞോരനന്തരം
തങ്ങൾ തങ്ങൾക്കുള്ള കാര്യത്തിനായുട-
നങ്ങുമിങ്ങും പോയ നായന്മാരും വന്നു
തിങ്ങിന കോപേന ലന്തേശു വീരനും
തങ്ങളിലുണ്ടായ പോരെന്തു ചൊല്‍വതു?
നാവായിരമുള്ളനന്തനെന്നാകിലും
നാവു പോരാഞ്ഞുഴന്നീടുകെന്നേ വരൂ
വെട്ടും വെടിയുമൊഴിച്ചങ്ങിടക്കുത്തു
തട്ടിത്തടുത്തു മറിഞ്ഞുവീണും തദാ
ഊരുവാൾകൊണ്ടുള്ള നീട്ടുവെട്ടും ചില
ചീരൊത്ത കുണ്ടാവുകൊണ്ടു കുത്തുകളും
പാരിച്ച കൈത്തോക്കുകൊണ്ടു വെടികളും
ചൂരക്കോൽകൊണ്ടുള്ള തല്ലും തടകളും
മൂര്‍ച്ചയേറീടുമിരുമുനക്കുന്തത്താൽ
മാർവത്തു തന്നെയതുനേരമേല്ക്കയും
മൂക്കും കണ്ണുമറ്റൊഴുകീടും ചോരയും
മുഷ്ക്കുകൊണ്ടു ചില തട്ടുമുട്ടുകളും
തോക്കുകൊണ്ടു ചില തല്ലുമിടികളും
തോല്ക്കരുതെന്നു വാശിക്കു പൊരുന്നേരം
നോക്കുകൊണ്ടു രിപു പേടിപ്പെടുകയും
നാക്കുകൊണ്ടുതന്നെ വൈരം കളകയും.
ചേലൊത്ത തീക്കുടുക്കത്തീയതുനേരം
ചേലയ്ക്കും പൂമുടിക്കും പിടിപെട്ടുതെ.
നാലുദിക്കിന്നും ഭ്രമിച്ചു മണ്ടീതപ്പോൾ
നാലുവാതുക്കലോട്ടും ഭ്രമിച്ചേവരും
അറ്റവുമറ്റവും പൊറ്റക്കുറുങ്കാടും
പറ്റിയിറ്റിറ്റുവീഴുന്ന കണ്ണീരോടും
കറ്റക്കുഴലരും കട്ടക്കിടാങ്ങളും
മറ്റുമൊളിച്ചു മച്ചിൻപുറം തന്നിലേ
മുട്ടിപ്പൊരുന്നപോരിൽപ്പിടിപെട്ടുടൻ
പൊട്ടിത്തെറിക്കുന്ന വാളും വെടിക്കുഴൽ
ചുട്ടു പുകുന്തു പുറപ്പെട്ടു മണ്ടുമ്പോൾ
ചുട്ടു കുടലെല്ലാം ചാടി പുറത്തോട്ടു
ചട്ടറ്റ വെട്ടുകൊണ്ടിറ്ററ്റു വീഴുന്നു
ശിഷ്ടിച്ചു പോകാതെ കണ്ണും കരം പദം.
കൂടിക്കലമ്പിയ യോഗിപ്രതിയോഗി
മൂടിക്കിളര്‍ന്ന പൊടിയിടെച്ചൂടിയും
ചാടിക്കയര്‍ത്തിട്ടു വെട്ടുന്ന വെട്ടിനെ
ചൂടിത്തടുത്തൊട്ടു പോറ്റിപ്പൊറുക്കയും
അല്ലൽ പെടാതൊരു കുന്നലമന്നനെ
മെല്ലെയെടുത്തുകൊണ്ടോടി ചിലരപ്പോള്‍.
ആജിയിൽ ചത്തു പല നാരികളതിൽ
രാജപ്രിയയും മരിച്ചെന്നു ചൊല്ലുന്നു.
പാരമിയലും പൈദാഹവും മദ്ധ്യാഹ്ന-
നേരത്തെഴുന്ന വെയിലുമേറ്റും പട
ചീളെപ്പുറകോട്ടു വാങ്ങീതു ലന്തകൾ
കോളേ കഴിവെന്നുറച്ചു കൊടുങ്ങല്ലൂർ
കോട്ടയ്ക്കും നേരേ വടക്കേപ്പുറത്താശു
വെട്ടിയാരാനമേലാളിനും തോട്ടിക്കും
നീട്ടിയാലെത്താതെ കെട്ടിയാർ വാടയും
ശത്രുക്കൾ വന്നണയായ്‍വാനതിന്മീതെ
ശത്രുസംഹാരമായുള്ള തോക്കും വച്ചു
കെട്ടി കുടിലും നെടുമ്പുരയുമതിൽ
വട്ടവും കൂട്ടിനാരിങ്ങനേ ലന്തകൾ.
സംവത്സരത്തിന്നകം ചെന്നിതങ്ങനേ;
ചെമ്മേയതുകാലം കൊച്ചിവാഴ്‌മന്നനും
തൻപടയും തനിക്കുറ്റോരുമൊന്നിച്ചു
കുംഭഞ്ഞിതന്റെ പടയുമൊരുമ്പെട്ടു
ചൊല്ലെഴുമഞ്ചക്കളം പിടിച്ചീടുവാൻ
അല്ലലും തീര്‍ന്നു ഘോഷിച്ചു പുറപ്പെട്ടു.
നല്ല പടപുറപ്പാടുകൾ കണ്ടവർ
എല്ലാവരുമതിവിസ്മയം തേടിനാർ.
കട്ടിമരങ്ങളെ വെട്ടിയറുത്തുള്ള
തട്ടുപലകകൾ കൊണ്ടു ചമച്ചോരു
വിശ്രമം നല്‌കും മരക്കൊട്ടയും ശത്രു-
വശ്രമംതീര്‍ത്ത നിലയുണ്ടു മൂന്നെടോ.
മൂന്നിലുമായൊരു മുന്നൂറുലന്തയ്ക്കു
മൂന്നുവരിഷമെന്നാലും കഴിഞ്ഞിടാം.
നാലുപുറത്തുമതിന്റെ വാതിൽകളിൽ
നാലുദിക്കും മുഴങ്ങീടുന്ന ഭീരങ്കി
കാളത്തോക്കോരോന്നു വായും പൊളിച്ചിട്ടു
കാളമേഘങ്ങളെപ്പോലേയിരിക്കുന്നു
മേരുമലയ്ക്കൊരു വൈരിപുറപ്പെട്ടു
കേരളഭൂമിയിൽ നിന്നു വടക്കോട്ടു
നേരേവരുന്നെന്നു തോന്നുന്നതിന്നൊരു
നേരുകേടുണ്ടെന്നതാരാനും ചൊല്ലുമോ?
മേരുമലയ്ക്കു ശിഖരങ്ങളുണ്ടെങ്കിൽ
ചാരുതണ്ടായ ശിഖരമിതിനുണ്ടു.
അമ്മലമേൽ കരി സിംഹമലറുകിൽ
ഇമ്മരക്കൊട്ടയിൽ തോക്കലറീടുമേ.
വണ്ടുകളമ്മലമേൽ മുരണ്ടീടുകിൽ
തണ്ടുകളെല്ലാം മുരണ്ടലറുമിതിൽ.
വാരണം പിണ്ഡമിടുമതിലെങ്കിലോ
വാരണഭീരങ്കിയുണ്ടയിടുമിതിൽ.
ഗന്ധർവരാദികളങ്ങു വസിക്കിലോ
സന്തതം ലന്തകൾ വാഴുന്നിതിലുമേ
തണ്ണീർ നിറഞ്ഞ തടമതിലുണ്ടെങ്കിൽ
തണ്ണീർ നിറച്ച പത്താഴങ്ങളുണ്ടിതിൽ
കുന്നിന്മാതങ്ങു കളിച്ചു വസിക്കിലോ
ഇന്ദിരാദേവി കളിച്ചിങ്ങിരിക്കുന്നു.
അന്നും പറക്കും മലയ്ക്കു മീതെങ്കിലോ
ഉന്നം പറക്കും കൊടിക്കൂറ കൊട്ടമേൽ.
കൂര്‍ത്തുമൂര്‍ത്തുള്ള മുള്ളുണ്ടതിലെങ്കിലോ
ചേര്‍ത്തിരുമ്പാണി മുള്ളുണ്ടിതിന്മേലുമേ.
ഈശാനനാശ്രയം പൂണ്ടതുവാഴുകിൽ
പാശിതാനാശ്രയം പൂണ്ടിതു വാഴുന്നു.
സൂയ്യന്റെ തേരതിൻ ചുറ്റും നടക്കിലോ
വാരിധിത്തേരിതിൻ ചുറ്റും നടക്കുന്നു.
കല്ലുണ്ടതിലുരുണ്ടെന്നതാകുന്നെങ്കിൽ
കല്ലുണ്ടയുണ്ടിതിൽ ചിത്രം തരം തരം.
ഏണമതിൻ ചുവട്ടിൽ കിടന്നീടുകിൽ
ചീനിയിതിൻ ചുവട്ടിൽ കിടന്നീടുന്നു.
പാമ്പുകളുണ്ടു തടിച്ചതതിലെങ്കിൽ
പാമ്പുകയറുണ്ടിതിലും മനോഹരം.
പാഴുമരമുണ്ടു പര്‍വ്വതത്തിലെങ്കിൽ
പാമരമുണ്ടു വളര്‍ന്നതിതിലുമേ.
വള്ളികൾ ചുറ്റിയ വൃക്ഷമുണ്ടെങ്കിലോ
വെള്ള വെടിത്തിരിചുറ്റും തോക്കുണ്ടിതിൽ
ഇങ്ങനേയുള്ള മരക്കൊട്ടയും പിന്നെ-
ച്ചങ്ങാടമെത്ര തരത്തിലൊരുമ്പെട്ടു,
കമ്പുകളഞ്ഞ കണയാരൽക്കൂട്ടവും
കൊമ്പുകളഞ്ഞ മരച്ചങ്ങാടങ്ങളും
ഓലക്കെട്ടും കയറോലക്കെട്ടും നാരും
ചേലൊത്ത പാമരവും പുതുക്കൊട്ടയും
വട്ടിയും പുട്ടിലും ചീനച്ചട്ടികളും
കട്ടപ്പാരക്കോലും വെട്ടരുവാൾകളും
വെട്ടി മരംമുറിക്കുന്ന കോടാലിയും
വെട്ടി നിലംമറിക്കുന്ന തുമ്പാകളും
കൊട്ടുതകില്കളുളികൾ മഴുവുകൾ
കട്ടിച്ചൊരീര്‍ച്ചവാൾ കല്ലുവാച്ചികളും
നല്ല ചിറാമ്പിക്കുകാലും പലകയും
നല്ല തൂണും നിവിര്‍ക്കുന്ന യന്ത്രങ്ങളും
പാലമിടുവാനുരുവേ മരങ്ങളും
കാലിൽ തറയ്ക്കുമാരക്കോൽ പലതരം
വണ്ണംപെരുത്ത യാലാത്തുകയറുകൾ
പൊണ്ണത്തോക്കേറ്റുമുരുൾവണ്ടി ചാടുകൾ
കല്ലുണ്ടയുമുരുൾ പാറയും പാളവും
മല്ലിട്ടു കോട്ട പൊടിക്കും തുടരുണ്ടു.
കര്‍ണ്ണം പൊടിക്കുന്ന നാദം കലര്‍ന്നുള്ള
കര്‍ണ്ണാടൻതോക്കുണ്ടു രണ്ടായിരം തരം
ഉണ്ടമരുന്നിട്ട പെട്ടകം നെയ്പാട
കണ്ടമരംകൊണ്ടു തീര്‍ത്ത കുറ്റികളും
നീളത്തിലുണ്ടു മരുന്നിട്ടു കെട്ടിയ
ചാളികക്കൂട്ടങ്ങൾ മേളിച്ചതങ്ങനെ
മൂടയും കൂടയിൽ കോഴിയും താറാവും
ആടുമാടുകളെക്കൊന്നയിറച്ചിയും
ചീളേ മരക്കലത്തിൽ കരേറ്റീടിനാർ
മേളംതിരിക്കിട്ട നേർ കയറും പിന്നെ
മെച്ചം കലര്‍ന്ന പടക്കൊറ്റനവധി
തച്ചർ ചമച്ച മരവയും മാട്ടവും
കച്ചോടക്കാരരും വാണിഭക്കൂട്ടവും
അച്ചോ പറവാനവസാനമില്ലെടോ
എണ്ണ വെളിച്ചെണ്ണ ചുണ്ണാമ്പു വെണ്ണയും
കണ്ണൻപഴക്കുല കിണ്ണത്തിലപ്പവും
വെള്ളരി വെള്ളവൽ വെള്ളരിക്കാകളും
വള്ളൂരകെട്ടുകൾ കളളുകുടങ്ങളും
ഉപ്പിട്ടമീൻ തരമൊപ്പിച്ചിറച്ചിയും
ഉപ്പുമാങ്ങായുമുഴുന്നാട കോതമ്പു
നല്ല പയറും തുവര കറുവയും
വെല്ലവും പഞ്ചാരയുമുരുക്കുനെയ്യും
കോഴികൾ കോഴിമുട്ട കുഴലപ്പവും
നാഴിയിടങ്ങഴിയും മുറവും പറ
ഇഞ്ചി കഞ്ചാവുമിഞ്ച പുളിഞ്ചിക്കായും
തഞ്ചി വഞ്ചേനയും മിഞ്ചുവോളം തിന
നാളികേരം തളിക്കൊരിക ചോളവും
ചേളാകും വെള്ളിക്കോലുള്ളി വെള്ളീയവും
കൊച്ചുപിച്ചാങ്കത്തി കത്തിത്തുടരുകൾ
അച്ചുകോലും നല്ല കൊച്ചുതോക്കുകളും
മെയ്ക്കു ചേരും പടച്ചട്ടയും തൊപ്പിയും
കൈക്കെട്ടു കൈത്തുകിൽ തൊങ്ങലും ഭംഗിയും
കപ്പലിൽവന്ന കരിമ്പടം കൈപ്പടം
നെയ്ഭരണിക്കുടമുപ്പിടും കൊട്ടയും
വെട്ടം കൊളുത്തും വിളക്കും നെരുപ്പോടും
കണ്ടങ്കി മുണ്ടുകൾ കട്ടിയാവുകളും
കാറ കറുപ്പട്ടിരിക്കും കുറിഞ്ഞിയും?
കൂറരുതാതോളം കാറാതലുവായും
മായിപ്പുടവകൾ കായൽച്ചരക്കുകൾ
നായര്‍ക്കു വില്ലിനു ഞാണും കണകളും
തണ്ണീർക്കുടങ്ങളുമെണ്ണബ്ഭരണിയും
കണ്ണാടിയും ചിമിട്ടും കിളിക്കത്തിയും
തീയെരിയുന്ന തീക്കത്തിയും വീപ്പയും
വെറ്റിലയുമടയ്ക്കായും പുകയില
കറ്റവാഴയ്ക്കാ പടറ്റിക്കുലകളും
ചൂതു ചതുരംഗപ്പോരിൻ കരുവുകൾ
ജാതിക്കായും നല്ല ജാതിപത്രികളും
ചക്കയും ചുക്കും മടിപ്പൈക്കറകളും
അര്‍ക്കപ്രിയം ശംഖു കൊമ്പുവളകളും
കെട്ടുംകുടിലതിൽ കട്ടിലും പാകളും
കെട്ടിത്തെറുത്ത പുല്ലായും കുപ്പായവും
വട്ടിച്ചുമട്ടിൽ കറുത്തടയ്ക്കാകളും
കെട്ടിച്ചുമന്ന വയമ്പുകൾ ചന്ദനം
തീക്കൊത്തിനൊത്ത വെടിത്തിരി സിന്ദൂരം
ചാന്തോട്ട മുന്തിരിങ്ങാ കുന്തിരിക്കവും
മാന്തളിര്‍പ്പട്ടു വിളുമ്പുവന്നച്ചേല
ഏറേ വടിവൊത്ത മുണ്ടുമുറുമാലും
കൂറ പയിറ്റുകച്ച പിണിസ്സോമനും
നീലമനയോലയുമഞ്ഞനക്കല്ലും
ചാലിയം ചേലെഴുന്ന മയിൽപ്പിലിയും
താഴും തുടരുമെഴുത്താണി താക്കോലും
മേളംകലര്‍ന്ന തളിക കിണ്ണങ്ങളും
തട്ടുവെരുകിൻ പുഴുവും കരയാമ്പു
തൊട്ടുകൂടായേടുതട്ടിയ ഗ്രന്ഥങ്ങൾ
താറാവും വാനരവും കിളിയും കൊള്ളാം
നൂറായിരമല്ല പോര്‍ക്കു വില്പാനെടോ
ഇത്തരം കച്ചോടം മറ്റും പലതരം
ഉറ്റുപറവാൻ പകലറ്റുപോമെടോ
കൊച്ചിയിൽക്കോട്ട പണ്ടു പിടിച്ചന്നുമേ
ഇച്ചരതിച്ചകോപ്പൊന്നുമില്ലാഞ്ഞെടോ
വഞ്ചിയിൽ കൊണ്ടുചെന്ന പടക്കൊറ്റതും
വഞ്ചിചുഴന്ന മരക്കൊട്ടയും തിരു-
വഞ്ചിക്കളത്തു കിഴക്കേപ്പുഴയിലായ്
അഞ്ചാതെ ചെന്നോരു വെഞ്ചനാദികളെ
താൻചരതിച്ചിറക്കി കരയ്ക്കാകവെ
സഞ്ചാരം കൈവെടിഞ്ഞുള്ള പടകളും
വ്യാപാരികളായ യുദനസ്രാണികൾ
താപം വെടിഞ്ഞുള്ള ജോനകരൊട്ടിയർ
നാണിഭം മാറുന്ന പൊൻവാണിച്ചെട്ടിയും
നാണാതെയുള്ള കടശർ കണക്കന്മാർ
ആശാരി മൂശാരി കൊല്ലനും തട്ടാനു
മാചാരമേറും പടുന്നക്കണക്കരും
തോണികുത്താളരും കാപ്പിരിക്കൂട്ടവും
ചേലെഴും കോട്ടപ്പണിക്കല്ലാശാരിയും
കാടുവെട്ടുന്ന മണ്ണാരും പുലയരും
പാടേ കുലംപുക്കവരും കുറയാതെ
തല്ല നായാട്ടിനും ചൊല്ലുന്ന വേലയും
ചൊല്ലേറിച്ചൊല്ലും കറുത്തകൂട്ടങ്ങളും
പോരിന്നു പിൻതിരിയാത ലന്തകളും
യാപനയെപ്പേരുമൊത്തെഴുതീടുന്ന
തായം പടിച്ച കണക്കപ്പിള്ളമാരും
തീനൊരുക്കും നല്ല മായിപ്പെണ്ണങ്ങളും
ധേനുവേ വെട്ടി നുറുക്കുന്ന പാഴരും
നേരോടെ കപ്പിത്താന്മാരും തുപ്പായികള്‍
മാടനൃപവരൻ തൻപടയുമപ്പോൾ
ആടലൊഴിഞ്ഞു കരയ്ക്കിറങ്ങീ മുദാ
കാടുകളഞ്ഞു മൺകോട്ട ചമച്ചുട-
നീടെഴുന്നോരു ചിറാമ്പികളുമിട്ടു
ചാടേറിവന്ന വലിയ തോക്കൊക്ക
വാടയ്ക്കും മീതെ കരേറി നിരത്തീതു
വെട്ടിത്തുടങ്ങീതു വാടയ്ക്കുമുമ്പിലേ
കാടും മരവും മാറ്റാരെക്കണ്ടീടുവാൻ
വെട്ടീ കിണറും കുളവും വാടകളിൽ
മുട്ടുകൂടാതെ വെള്ളംകുടിച്ചീടുവാൻ.
വാണിഭക്കാര്‍ക്കിരിപ്പാൻ കുടിലും തീര്‍ത്തു
മാനവാന്മാര്‍ക്കു വെവ്വേറെ നെടുമ്പുര
ബന്ധുക്കളായുള്ള ഭൂപരും വന്നല്ലോ;
ചിന്തിച്ചിടപ്രഭുക്കന്മാരും വന്നിതു
വാടയ്ക്കരികിൽ യാമം നോക്കി വാഴുവാൻ
വാടാതെ വച്ചിതു യാമപ്പലകയും
പിന്നെക്കുഴിച്ചു കുഴിച്ചങ്ങെടുത്തുടൻ
വണ്ണം ചമച്ചിതങ്ങേറിയ വാടകൾ
മാടനൃപവരരാജരാജേന്ദ്രനും
കൂടവേ കോയിലകംകൊണ്ടു വീടതിൽ
പത്തുനാളിൽപുറമിത്തരം തീര്‍ത്തതും
പത്തുനൂറാനനും പറയാവതോ?
അഞ്ചാതെ ചെന്നു മരക്കൊട്ടയും തിരു-
വഞ്ചക്കളത്തു കിഴക്കുള്ള ഗോപുര-
ത്തോടങ്ങെതിര്‍ത്തു വെടിവച്ചു പാര്‍ത്തിതു
കേടുകൂടാതെ പുഴയ്ക്കും പടിഞ്ഞാറു
വങ്കടൽതന്റെ കിഴക്കും കൊടുങ്ങല്ലൂർ
കോട്ടക്കു നേരേ വടക്കുമഞ്ചക്കളും
ഇട്ട ദുര്‍ഗ്ഗത്തിന്നു തെക്കുമിതിന്നകം
മിക്കതും തീര്‍ന്നിതു വാടകിടങ്ങുകൾ;
മിക്കുള്ള ഭൂമി പടനിലമായിതേ
കണ്ടെതിര്‍ത്താരേ നെടുവിരിപ്പുമപ്പോൾ
കുണ്ഠഭാവം വെടിഞ്ഞറ്റമുറപ്പിച്ചു;
വാടകിടങ്ങുകളും മതിലും തീര്‍ത്തു
വാടാതെ കുറ്റികളും രീര്‍ത്തുകൊണ്ടുടൻ
വെട്ടി നിലവും കുഴിച്ചിതു, തന്മീതെ
തട്ടുപലകയും വച്ചിട്ടതിൻകീഴെ
ഓലത്തടുക്കിൽ കിടന്നാർ വഴിപോലെ
ആലസ്യമെന്നിയേ യാളവും പാര്‍ത്തുടൻ
രാവിലേയും പിന്നെയുച്ചയ്ക്കു മന്തിക്കും
കേവലം നിത്യവും നീങ്ങാതെ പോർ ചെയ്തു
ദ്വാദശിപക്കത്തുന്നാൾ വിശേഷിച്ചുമേ
മോദേന പോർ ചെയ്തിടുമതിചിത്രമായ്
എന്നതിലങ്ങൊരുനാളങ്ങു വൻപട-
യിന്നൊതുക്കേണമെന്നാഗ്രഹമുണ്ടെങ്കിൽ
രണ്ടുകൂട്ടത്തിലുമുള്ളോർ ചിലർ പട
കണ്ടും കളഞ്ഞു പുറത്തിറങ്ങി ദ്രുതം
പേവാക്കു ചൊല്‌കയും ഭാഷണംചെയ്കയും
കൂകിവിളിക്കയും മേവിനടക്കയും
കൈപ്പരിചകാട്ടി മെല്ലേ വിളിക്കയും
കൈപ്പടംചേർവാളു പയ്യെന്നിളക്കിയും
വക്കാണമേശുവാൻ തക്കങ്ങൾ നോക്കിയും
വെയ്ക്കും വെടി മെയ്ക്കുകൊള്ളാതെ വീഴ്കയും
മേഘങ്ങൾപോലെയലറിവരുമുണ്ടു
മേൽക്കിട്ടു കൊള്ളാതെ താണങ്ങൊളിക്കയും
മുട്ടിയടുത്തുടൻ വെട്ടുപിണയ്ക്കയും
തട്ടിത്തടുത്തങ്ങു വാങ്ങിയുമന്നേരം
അറ്ററ്റു വീട്ടുന്നു കാലും കരങ്ങളു-
മിറ്റിറ്റു വീഴുന്ന ചോരയൊലിക്കുന്നു
തിത്തിത്തൈ തത്തിക്കളിക്കുന്നതിൽ ചിലർ;
ചത്തു യമപുരം പൂക്കങ്ങതിൽ ചിലർ
ഉണ്ടകൊണ്ടു വയറ്റിന്നു തുളപെട്ടു
പണ്ടവുമക്കുടൽമാലയും ചാടുന്നു
ലന്തകളും കണ്ടു വിസ്മയം തേടുന്നു;
സന്തതം മാരിപോലേ വെടിവയ്ക്കുന്നു
ഉള്ളം നടുങ്ങവേ കുന്തക്കുത്തുകൊണ്ടു
തുള്ളുന്നവിടെക്കിടന്നു ചിലരപ്പോൾ
ചങ്ങാതിയെത്താങ്ങിപ്പോകുന്നിതു ചിലർ,
ചങ്ങാതിയോടു നിരൂപിക്കുന്നു ചിലർ;
വെള്ളം കുടിയാഞ്ഞു വാങ്ങുന്നിതു ചിലർ;
പള്ളയ്ക്കു വെട്ടേറ്റു പായുന്നിതു ചിലർ;
കൊള്ളിപോൽ ബാണവും തീക്കുടുക്കകൊണ്ടു
പൊള്ളിയ മേനിയോടോടുന്നിതു ചിലർ;
അണ്ണനെത്തേടി മണ്ടുന്നിതപ്പോൾ ചിലർ;
പെണ്ണുങ്ങളെപ്പോലെ കേണു നിന്നീടുന്നു
വാശി പറയുന്നു; മീശ നിരത്തുന്നു;
നാശം പിണഞ്ഞെന്നു നാലടിക്കെത്തുന്നു
തോക്കിന്നു ചൂടുപിടിച്ചു കൈ പൊള്ളുന്നു;
തീക്കുടുക്കകൊണ്ടു വസ്ത്രങ്ങൾ വേകുന്നു.
രാക്കൊള്ളിവയ്പാൻ പഴുതുകൾ നോക്കുന്നു;
നീക്കംവരാതെ പട ഭരിച്ചീടുന്നു.
നാലുമാസം തരം തങ്ങളിലിങ്ങനേ
ചാലവേ നിത്യം മുടങ്ങാതെ പോർചെയ്തു
കോഴകൂടാതേ പടപറഞ്ഞീടുവാൻ
വ്യാഴത്തിനും പണിയെന്നേ പറയാവൂ
മുട്ടി നെടുവിരിപ്പുമടച്ചു കോട്ട;
മുട്ടിയടുത്തു പെരുമ്പടപ്പുമപ്പോൾ
മാവു തെങ്ങും കവുങ്ങും പനക്കൂട്ടവും
മേവുന്ന വൃക്ഷങ്ങൾ മറ്റും പലതരം
വട്ടക്കോട്ടയുടേ വാടയും കുറ്റിയും
വട്ടത്തിലായ്ചമച്ചുള്ള ദിക്കുകളിൽ
ഖണ്ഡമായെണ്ണില്ലാതുണ്ടകൾ കൊണ്ടുടൻ
തൊണ്ണൂറു ഭാഷയിൽ വീണു തലപൊളി-
ഞ്ഞെണ്ണൂറു പേരല്ല ചത്തതും പോയതും;
വണ്ണമേ ചൊൽവതിന്നാമല്ലനന്തനും
ഇട്ട ചിറാമ്പിക്കുമീതെ വളര്‍ച്ചയിൽ
കൊട്ടും കൊടിയുള്ള ലന്തേശൻ കണ്ടുടൻ
പാഞ്ചേശനെന്ന പരദേശിയും തിരു-
വഞ്ചക്കളത്തുകോട്ടയ്ക്കുയരത്തൊരു
വെള്ളക്കൊടിയതും തൂക്കിപ്പറഞ്ഞിതു
തള്ളിവരും ലന്തവീരനോടിങ്ങനെ
"പോരിന്നുപോരായ്ക തീര്‍ന്നു നേരേയെടോ
പാരാതെ കോട്ടയുമിദ്ദിക്കുമൊക്കവേ
കുന്നലമന്നവൻ തന്നിതെനിക്കിപ്പോൾ
ഇന്നു കുറവില്ലിതെന്നുമറിഞ്ഞാലും
വാങ്ങിയങ്ങോട്ടുപോയേ മതിയാ"വെന്നു
പാങ്ങുപറഞ്ഞതുകേട്ടു ചൊല്ലി ലന്ത
"വെന്നിചേർ ചോതരമാകിയ പോരിതു
കുന്നലമന്നനും കൊച്ചിവാഴ്മന്നനും
ഞാനിപ്പുറത്തു കുടിപതിയാകൊല്ലാ
മാനത്തിനു പിന്തുണയെന്നതെയുള്ളു
കാര്യമുണ്ടെങ്കിൽ മാടതൃപനോടതു
പാരാതെകണ്ടു പറഞ്ഞുകൊൾകേ വേണ്ടൂ
നാം തമ്മിൽ കണ്ടു പറയേണ്ടതുണ്ടെങ്കിൽ
സന്തതം കൊച്ചിയിൽ കോട്ടയിൽ വന്നാലും
അപ്പുറം നീയും ഭരമെങ്കിൽ വന്നാലും;
ഇപ്പുറം ഞാനുണ്ടതിന്നു കില്ലില്ലെടോ",
ഉത്തരമുത്തരം ചൊല്ലിയയച്ചവൻ
കുത്തിയ വെള്ളക്കൊടികണ്ടു ലന്തയും
വെച്ചുവെടി; മുറിഞ്ഞാശു വീണു കൊടി-
യാശ്ചരിയപ്പെട്ടു കണ്ടവരേവരും.
പാച്ചിൽ പിടിച്ചിതു ശേഷിച്ച സൈന്യവും
കാശ്യപനന്ദനനോടു നാഗംപോലെ.
പക്ഷിമൃഗങ്ങളെന്നായ ജന്തുക്കളും
പക്ഷം തളര്‍ന്നു വലഞ്ഞു വെടികേട്ടു
ചാഞ്ഞുപോമെന്നതുകണ്ടു വടക്കരും
വാങ്ങുകേയുള്ള അറച്ചു വാങ്ങീടിനാർ.
കുന്നലമന്നവനുമിളംകൂറായ
മന്നനും മങ്ങാട്ടുമേനവനും വാങ്ങി.
നല്ല തിനയഞ്ചേരിവാഴിളയതും
നല്ലനാം കോഴിക്കോട്ടു തലച്ചേര്‍ന്നോരും
വാങ്ങി ചെറുവള്ളിമേനവനും പിന്നെ
നീങ്ങാത മറ്റുള്ള മാടമ്പിമാർകളും
വാങ്ങിയൊഴിച്ചുറച്ചുചെന്നു ലന്തയും
നീങ്ങാതൊരഞ്ചക്കളത്തു തെക്കോട്ടൊരു
ചേര്‍ച്ചയിൽ ചേരമാൻ വാണിരുന്ന തിരു-
വഞ്ചക്കളത്തു മുക്കാൽവട്ടം തന്നുടെ
ചുറ്റുമേ രണ്ടണിയിട്ട മതിലതും
തെറ്റെന്നുടച്ചു നിരത്തീതു ലന്തകൾ.
വട്ടക്കോട്ടയതും തട്ടിപ്പൊടിച്ചുടൻ
വാട്ടമൊഴിഞ്ഞു സൂക്ഷിച്ചിരുന്നാരല്ലോ.
കൊല്ലം തെണ്ണൂറ്റിനാല്പത്തഞ്ചായതും
നല്ല മാസം കന്നിയെന്നതിൽപ്പാതിയും
സാദരമത്തിരുവഞ്ചക്കളത്തിന്നു
കാതം വഴിപോലെ നേരേ വടക്കുള്ള
കോതപ്പറമ്പിൽ തോട്ടിങ്കൽ ചമച്ചിതു
കോതിയലാതെ ചിറാമ്പിയും വാടയും
കാവലുംവച്ചങ്ങുറച്ചാരനന്തരം
കേവലം വാങ്ങീതു ബന്ധുക്കളേവരും
കൊച്ചിയിൽ വാങ്ങീതു കുമുദോരുമന്നേരം
വച്ച മരക്കൊട്ടയും വീണ്ടുപോന്നുടൻ
കൊച്ചിയിൽ കോട്ടയ്ക്കരികിലകംപുക്കു
ഒട്ടുനേരം പറഞ്ഞിട്ടരുതെന്നുടൻ
വാട്ടമൊഴിഞ്ഞിരുന്നാളതുകാലമേ
കൂട്ടരോടും പരമാനന്ദവും പൂണ്ടു
കേട്ടൊഴിഞ്ഞോരു കിളിമകൾ താനുമേ.
പടപ്പാട്ടു ഷഷ്ഠ്യപാദം സമാപ്തം.