Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 200

200 കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

മുഖ്യരാമന്തണര്‍ക്കഷ്ടി
മൂക്കോളം നൾകി നിത്യവും
വായ്ക്കും മോദേന വാഴുന്ന
വൈക്കത്തപ്പനു കൈതൊഴാം.


പാരിക്കും ഭംഗി തിങ്ങുമ്പടി ഝടിതി ഭവാൻ
തീര്‍ത്ത പദ്യങ്ങളെത്തീ
നേരൊക്കുംമാറു നോക്കീ നിമിഷമൊടു രസം
മൂത്തു മൂന്നാലുവട്ടം
സാരസ്യം കണ്ടു, കഷ്ടേ! കവിതകൾ കറകൂ-
ടാതമാന്തത്തിലിട്ടുള്‍-
സ്വാരസ്യം കാട്ടിടാതീക്കവി കളയുവതെ-
ന്നോര്‍ത്തു മന്ദിച്ചുപിന്നെ.


പരഞ്ജവാൽത്താൻ കൃതിചെയ്തയച്ചാ-
നിറഞ്ഞിടും ഭംഗി കവിഞ്ഞ കാവ്യം
അറിഞ്ഞ വായിച്ചു രസിച്ചിടാതെ
പറഞ്ഞ കാര്യം മതിയാക്കുമോ ഞാൻ?


പ്രാസം നല്ലര്‍ത്ഥസാമ്യവുമതിരസവും
ചേരുമാറീവിധത്തിൽ
ശ്വാസം വീര്‍ക്കുന്നിടയ്ക്കിങ്ങനെ തുരുതുരനേ
നിഷ്പ്രയാസം കൃതിക്കും
ഹേ! സത്യം കേൾക്ക സാഹിത്യമതിവനറിവി-
ല്ലെന്നുമോതും ഭവാൻ വി-
ശ്വാസത്താൽ ച്ചൊല്ലിടുന്നേൻ പറവതു കപടം
തന്നെ കൊള്ളാം പ്രയോഗം.


ഇനിയെന്നാകിലുമൊരു കഥ,
വിനയം മതിമതി, കൃതിച്ചയച്ചുതരൂ;
ഘനയോജിതരസമായ് സ-
ജ്ജനയോഗത്തിങ്കൽ മുൻപിൽ നില്പവനേ


ദൃഢാദരം സംസ്കൃതവാക്കുലേശം
പെടാതകണ്ടൻപതു പദ്യമിപ്പോൾ
പിടിച്ചു കെട്ടിക്കഷണിച്ചുതീര്‍ത്തേ
നുടൻ വിടാം തേ പരിശോധനാര്‍ത്ഥം.


സുഖത്തോടും സൽകൃതിമാല തീർത്തു
തകത്തിടും നിൻകരതാരിലേയ്ക്കായ്
സുകീര്‍ത്തിരാശ! മമതയ്ക്കു വേണ്ടി-
പ്പകത്തയയ്ക്കാം പിഴ തീർത്തയയ്ക്കുക്കൂ.


ഇടയ്ക്കിടയ്ക്കങ്ങ കുറിച്ച കത്തു-
കിടയ്ക്കുമപ്പോൾ മമ മാനസത്താർ
ചെടിക്കുമാറങ്ങിനെ മോദസിന്ധു
തടിക്കുമാറാക്കുക മേൽക്കുമേലെ.


സ്വയം കവീന്ദ്രപ്രവരര്‍ക്കു ചിത്തേ
ഭയം കൊടുക്കും കവിതാമൃതാബ്ധേ!
അയത്നമങ്ങുന്നു കൃതിച്ച പദ്യ-
മയാമൃതസ്വാദപരത്തിനുണ്ടോ?


അങ്ങു തീര്‍ത്ത പകുതിക്കുഞാനുമീ-
ബ്ഭംഗിതീരെയകലുന്ന മട്ടിലായ്
ഇങ്ങുചെയ്ത പരിപൂര്‍ത്തി വാഴ്ത്തിയി-
ട്ടിങ്ങനെ പരിഹസിപ്പതെന്തെടോ