കോട്ടയ്ക്കൽ 20 ധനു 80
സ്മരാരാതിക്കുമുൾക്കാമ്പിൽ
സ്മരാവേശം കൊടുപ്പവൾ
പരാനന്ദക്കുഴമ്പാകം
പരാശക്തി തുണയ്ക്കണം.
ശങ്കുണ്ണിയുണ്ടാക്കിയ പുസ്തകങ്ങൾ
തങ്കുന്ന മോദത്തൊടശേഷവും മേ
ഓരോ വെറും കാപ്പിയയച്ചുകിട്ടാൻ
നേരോടു ഞാൻ മുമ്പൊരെഴുത്തയച്ചു.
അതു താൻ കാണാഞ്ഞിട്ടോ
ചതുരമതേ! ധൃതികൾ പലതുമായിട്ടോ
കുതുകാൽ മറുകത്തും താ-
നിതുവരെയെഴുതാഞ്ഞതെന്നറിഞ്ഞില്ല.
ആക്കഥ പോട്ടേ, കാർഡിതു
നോക്കിക്കഴിയുന്ന സമയമേതന്നെ
ഉൽക്കണ്ഠയുള്ള ബുക്കുക-
ളൊക്കെയുമൊരു ബങ്കിയാക്കിവിട്ടേയ്ക്കൂ.