1. ചൊൽപ്പൊങ്ങും കവിവംശ മുത്തുമണിയായിടും ഭവാനിന്നിനി-
ക്കുൾപ്പൂവിൽ കതുകാലയച്ച സരസകത്താകിലെത്തീടിലും
അല്പം ഭേദമതിന്നുകണ്ടുടമയായിടുന്നതാരെന്നതിൽ
കല്പികാത്തതുകൊണ്ടു സംശയവശാന്മാത്രം മടക്കീടിനേൻ
2. വിദ്വാര്‍ന്മാക്കെന്തിനാണിന്നിതു പരിചയമി ലേഖനത്തിന്നു പാർത്താൽ
വിദ്യാകീർത്തിക്കുമെല്ലൊ ഗുണഗണമഖിലം വെണ്മണിക്ഷോണിദേവ!
ഹൃദ്യം മല്ലീപ്രസൂനം സരസസുരഭിയാണെന്നു ചൊല്ലേണ്ടതുണ്ടോ
വിദ്യാസിന്ധോശശാങ്കൻ ശിശിരകിരണനാണെന്നതും സ്പഷ്ടമെല്ലൊ
മാനവിക്രമ ഏട്ടൻ രാജാ